LIFE

  • നടപടി വൈകിയിട്ടില്ല, സാങ്കേതികത്വം പറഞ്ഞു തെറ്റിദ്ധരിപ്പിക്കേണ്ട; മാധ്യമ പ്രവര്‍ത്തകരോടു കയര്‍ത്ത് വി.ഡി. സതീശന്‍; ‘നേതൃസ്ഥാനത്ത് ഞങ്ങളാണ്, മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെ’ന്നും രാഹുലിനെ പിന്തുണച്ച യുവ നേതാക്കളെ ഉന്നമിട്ടു മുന്നറിയിപ്പ്

    ആലപ്പുഴ: നടപടി വൈകിയിട്ടില്ലെന്നും സാങ്കേതികത്വം പറഞ്ഞ് തെറ്റിദ്ധരിപ്പിക്കേണ്ടെന്നും മാധ്യമ പ്രവര്‍ത്തകരോടു വി.ഡി. സതീശന്‍. ഉത്തരവാദിത്വപ്പെട്ട നിലപാട് കോണ്‍ഗ്രസ് എടുത്തു. രാഹുല്‍ മാങ്കൂട്ടത്തെ പുറത്താക്കി. രാഹുല്‍ രാജിവയ്ക്കുമോ വേണ്ടയോ എന്നത് അയാള്‍ തീരുമാനിക്കണമെന്നും ഇന്നലെയാണു രാഹുലിനെ പുറത്താക്കാനുള്ള തീരുമാനമെടുത്തെന്നും സതീശന്‍ പറഞ്ഞു. നേതൃസ്ഥാനത്തു ഞങ്ങളാണുള്ളത്. ഞങ്ങളുടെ തീരുമാനമാണ് അന്തിമം. മറ്റുള്ളവര്‍ക്ക് ഇതില്‍ കാര്യമില്ലെന്നും യുവ നേതാക്കളെ ഉന്നമിട്ടു സതീശന്‍ പറഞ്ഞു. സിപിഎം എകെജി സെന്ററില്‍ കൂട്ടിവച്ച പരാതികളിലും തീരുമാനമുണ്ടാക്കണമെന്നും സതീശന്‍ പറഞ്ഞു. അതേസമയം, യുവതിയെ ഗര്‍ഭഛിദ്രത്തിനു രാഹുല്‍ മാങ്കുട്ടത്തില്‍ സമ്മര്‍ദം ചെലുത്തിയെന്നും ഫ്‌ലാറ്റിനു മുകളില്‍ നിന്നും ചാടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. രാഹുലിനെതിരെ പ്രോസിക്യൂഷന്‍ പുതുതായി സമര്‍പ്പിച്ച തെളിവുകളെല്ലാം കോടതി പരിശോധിച്ചു. രാഹുലിനെതിരെ പുതുതായി രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസിന്റെ എഫ്ഐആറും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. രാഹുല്‍ ഒരു സ്ഥിരം പ്രതിയാണെന്നും ജാമ്യം നല്‍കുന്നത് കേസിന്റെ തുടര്‍നടപടികളെ ബാധിക്കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. അതേസമയം രണ്ടാമത്തെ കേസും കെട്ടിച്ചമച്ചതാണെന്ന് പ്രതിഭാഗം കോടതിയില്‍…

    Read More »
  • കോടതിക്ക് പിന്നാലെ പാര്‍ട്ടിയും തള്ളി; രാഹുല്‍ ക്ലീന്‍ ബൗള്‍ഡ്; ഔട്ട് ഫ്രം കോണ്‍ഗ്രസ്; പുറത്താക്കല്‍ കോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിന് തൊട്ടുപിറകെ

      തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് രാഹുലിനെ പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് പുറത്തുവന്നത്. പിന്നീട് അടൂര്‍ പ്രകാശ് തന്നെ രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ വിവരം മാധ്യമങ്ങളെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു. എംഎല്‍എ സ്ഥാ്‌നം രാജി വെക്കുകയാണ് നല്ലതെന്നും കയ്യില്‍ വെച്ചാലും ഇനി രണ്ടോ മൂന്നോ മാസത്തേക്കല്ലേയുള്ളു എന്നും അടൂര്‍ പ്രകാശ് പറഞ്ഞു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു.

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി; ജാമ്യാപേക്ഷ തള്ളിയത് തിരുവനന്തപുരം സെഷന്‍സ് കോടതി

      തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തളളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് രണ്ടാം ദിവസം പ്രതിഭാഗത്തിന്റെയും പ്രോസിക്യൂഷന്റെയും വാദങ്ങള്‍ കേട്ട ശേഷം അല്‍പനേരം ചെറിയ ഇടവേളയെടുത്ത് കോടതി പിരിഞ്ഞ ശേഷം വീണ്ടും ചേര്‍ന്നാണ് ജാമ്യാപേക്ഷ തള്ളിയത്. ലൈംഗിക പീഡന പരാതിയില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയണമെന്ന ആവശ്യവുമായി പ്രതിഭാഗം കോടതിയില്‍ ഉപഹര്‍ജി സമര്‍പ്പിച്ചിരുന്നു. രാഹുലിനെതിരായ പുതിയ പരാതിയില്‍ അന്വേഷണ സംഘം കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ എഫ്ഐആറാണിത്. രാഹുല്‍ സ്ഥിരം പ്രശ്നക്കാരനാണെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. ഇന്നലെ കേസ് പരിഗണിച്ച കോടതി തുടര്‍വാദത്തിനായി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.പ്രോസിക്യൂഷന്‍ ഇന്നലെ കോടതിയില്‍ ഹാജരാക്കിയ റിപ്പോര്‍ട്ടില്‍ രാഹുലിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണുണ്ടായിരുന്നത്. സീല്‍ ചെയ്ത കവറില്‍ രാഹുലിന്റെ അഭിഭാഷകന്‍ സമര്‍പ്പിച്ച രേഖകളും കോടതി പരിശോധിച്ചു. ഒന്നര മണിക്കൂറിലേറെ നേരമാണ് ഇന്നലെ അടച്ചിട്ട കോടതി മുറിയില്‍ വാദം നടന്നത്. രാഹുലിനെതിരെ ലഭിച്ച രണ്ടാമത്തെ പരാതിയും…

    Read More »
  • കാപാലികനെ വിമര്‍ശിച്ച് ടി.സിദ്ദിഖിന്റെ ഭാര്യയുടെ കവിത; കവയത്രി ഉദ്ദേശിച്ചത് രാഹുല്‍ മാങ്കൂട്ടത്തിലിനെയെന്ന് വ്യക്തം; പിഞ്ചുപൂവിനെ പിച്ചിച്ചീന്തിയ കാപാലികാ നീ ഇത്രയും ക്രൂരനോ?

        കോഴിക്കോട്; കവിതയിലൂടെ ചാട്ടുളി പോലെ വാക് ശരങ്ങളെയ്ത് കോണ്‍ഗ്രസ് നേതാവ് ടി.സിദ്ദിഖിന്റെ ഭാര്യ ഷറഫുന്നീസ ഫെയ്‌സ്ബുക്കിലെഴുതിയ കവിത രാഹുല്‍ മാങ്കൂട്ടത്തിലിനെ കടന്നാക്രമിക്കുന്നതായി. കവിത രാഹുലിനെക്കുറിച്ചാണെന്ന് എവിടെയും പറയുന്നില്ലെങ്കിലും കവിതയില്‍ ഷറഫുന്നീസ വിതച്ചിട്ടുള്ളതെല്ലാം ഇപ്പോള്‍ ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായി നില്‍ക്കുന്ന രാഹുലിനെയാണ് വായനക്കാരുടെ മനസിലേക്ക് കൊണ്ടുവരുന്നത്. ഗര്‍ഭഛിദ്രവും പ്രണയിച്ച് പറ്റിക്കലുമാണ് കവിതയുടെ ഉള്ളടക്കം. അത് ശക്തമായും നൊമ്പരമായും ഷറഫുന്നീസ അവതരിപ്പിച്ചിട്ടുമുണ്ട്. പിഞ്ചു പൂവിനെ പിച്ചിചീന്തിയ കാപാലികാ, നീ ഇത്രയും ക്രൂരനോ എന്നാണ് ആരോടോ കവയത്രിയുടെ വേദനയും ദേഷ്യവും കലര്‍ന്ന ചോദ്യം. നീയും ഒരമ്മയുടെ ഉദരത്തില്‍ ജന്മം കൊണ്ട മാഹാ പാപിയോ?, ഗര്‍ഭപാത്രത്തില്‍ കൈയിട്ട് ഞെരടി ചോര കുടിച്ച രക്തരാക്ഷസാ എന്നിങ്ങനെ കലിപ്പ് തീരാത്ത് വാക്കുകള്‍ കവിതയായ് പിറന്നിരിക്കുന്നു. കവിതയുടെ പൂര്‍ണരൂപം ചുറ്റും വിഷം തൂകിയ പാമ്പുകള്‍ എന്നെ വരിഞ്ഞുമുറുക്കുന്നു… ഉറക്കം എനിക്ക് അന്യമായി തീരുന്നു. പൊളിഞ്ഞ ഗര്‍ഭപാത്രത്തിന്റെ നിലവിളി സ്വപ്നങ്ങളെ ചാലിച്ച പിഞ്ചു പൂവിനെ പിച്ചിച്ചീന്തിയ കാപാലികാ, നീ ഇത്രയും…

    Read More »
  • പണി ‘പാളി’യല്ലോ പത്മകുമാറേ; കട്ടിളപ്പാളിക്ക് പിന്നാലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലും പ്രതി; എ.പത്മകുമാര്‍ വീണ്ടും റിമാന്‍ഡില്‍

      തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയില്‍ മുന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പ പാളി കേസിലാണ് സിപിഎം നേതാവ് കൂടിയായ പത്മകുമാറിനെ എസ്‌ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലായിരുന്നു അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്. ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശില്‍പ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്. അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ 18 വരെ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബര്‍ 8 ന് പത്മകുമാറിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പത്മകുമാറിന്റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലന്‍സ് കോടതിയുടേതാണ് നടപടി. ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീക്കും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്ട്രേറ്റീവ്…

    Read More »
  • പുറത്തായത് രാഹുലല്ല ഷഹനാസ്; സംസ്‌കാര സാഹിതിയുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്ന് പുറത്താക്കി; ഷാഫിയെ വിമര്‍ശിച്ചതുകൊണ്ടെന്ന് സൂചന; സ്ത്രീകള്‍ക്കുവേണ്ടി പ്രതികരിച്ചതിന്റെ പേരില്‍ പദവികള്‍ നഷ്ടപ്പെടുകയാണെങ്കില്‍ അതില്‍ സന്തോഷമേയുള്ളൂ; ഉന്നയിച്ച കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും ഷഹനാസ്

        കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പുറത്താക്കാന്‍ വൈകുകയാണെങ്കിലും, കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച കോണ്‍ഗ്രസ് സഹയാത്രിക എം.എ.ഷഹനാസിനെ വാട്‌സാപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി. കെപിസിസി സംസ്‌കാര സാഹിതിയുടെ കോഴിക്കോട്ടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നാണ് എം.എ. ഷഹനാസിനെ പുറത്താക്കിയിരിക്കുന്നത്. സംസ്‌കാര സാഹിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കോണ്‍ഗ്രസ് സഹയാത്രികയായ ഷഹനാസ്. ഇവര്‍ കഴിഞ്ഞ ദിവസം രാഹുല്‍ മാങ്കൂട്ടത്തിലിനും ഷാഫി പറമ്പിലിനുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വാട്സ് ആപ്പ് ഗ്രൂപ്പില്‍നിന്നുള്ള പുറത്താക്കല്‍. രാഹുല്‍ തന്നോടും മോശമായി പെരുമാറിയെന്നും അന്ന് ഷാഫിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നുമായിരുന്നു ഷഹനാസിന്റെ വെളിപ്പെടുത്തല്‍. കര്‍ഷക സമരത്ത് ഡല്‍ഹിയില്‍ പോയി തിരിച്ചുവന്നപ്പോഴാണ് രാഹുല്‍ മോശം സന്ദേശം അയച്ചതെന്നും ഷഹനാസ് പറഞ്ഞിരുന്നു. ഡല്‍ഹിയില്‍ നമുക്ക് ഒരുമിച്ച് പോകാമായിരുന്നല്ലോ എന്നാണ് സന്ദേശം അയച്ചത്. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ എല്ലാവരുമായി പോകാനായിരിക്കും എന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ ഓക്കെ പറഞ്ഞു. പിന്നീടാണ് അയാള്‍ക്കൊപ്പം ഒറ്റയ്ക്ക് പോകാനാണ് ആവശ്യപ്പെട്ടതെന്ന് മനസിലായത്. അതിനുള്ള മറുപടി…

    Read More »
  • മടുത്തു, വയ്യാതായി, ഒടുവില്‍ രാഹുല്‍ കീഴടങ്ങാനൊരുങ്ങുന്നു; ഓടിയൊളിച്ച് മതിയായി; കീഴടങ്ങിയാലും പിടികൂടിയെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസ്

    പാലക്കാട് : ഓടിയൊളിച്ച് എട്ടു നാള്‍ പിന്നിട്ടതോടെ രക്ഷയില്ലാത്ത അവസ്ഥയില്‍ കീഴടങ്ങാനൊരുങ്ങി പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍. പോലീസിന്റെ കണ്ണുവെട്ടിച്ച് എട്ടു ദിവസം ഒളിവില്‍ കഴിഞ്ഞെങ്കിലും ഇത് തുടരുക വയ്യ എന്ന മാനസികാവസ്ഥയിലാണ് മാങ്കൂട്ടത്തില്‍ എന്നാണ് പുറത്തുവരുന്ന സൂചനകള്‍. പലയിടത്തേക്കും പല വാഹനങ്ങളില്‍ പലപ്പോഴും പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത് മതിയായെന്നും കീഴടങ്ങുകയാണ് നല്ലതെന്നും രാഹുല്‍ തന്നെ സഹായിക്കുന്നവരോട് പറഞ്ഞതായും സൂചനകളുണ്ട്.   സുരക്ഷിതമായി കീഴടങ്ങാനുള്ള സ്ഥലവും സന്ദര്‍ഭവും പുറത്തുള്ള വിശ്വസ്തര്‍ സ്ഥിരീകരിച്ച് രാഹുലിനെ അറിയിച്ച ശേഷമായിരിക്കും കീഴടങ്ങല്‍. ജാമ്യാപേക്ഷയില്‍ ഇന്ന് കോടതി എന്തു പറയുമെന്നതും നോക്കിയ ശേഷമായിരിക്കും കീഴടങ്ങല്‍ സംബന്ധിച്ച അന്തിമതീരുമാനം.   അതിനിടെ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവര്‍ പോലീസ് കസ്റ്റഡിയിലായതോടെ രാഹുലിന്റെ ഒളിസങ്കേതങ്ങള്‍ സംബന്ധിച്ച് പോലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചിട്ടുണ്ട്. മലയാളിയായ ജോസ് എന്ന ഇയാള്‍ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.ഇയാളെ കസ്റ്റഡിയില്‍ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.…

    Read More »
  • ന്യൂജന്‍ കമ്പനികളുടെ വരവില്‍ അടിതെറ്റി ബാറ്റ; ലാഭത്തിലും ഓഹരി വിലയിലും വന്‍ ഇടിവ്; മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലും തിരിച്ചടി; 174 കോടിയില്‍നിന്ന് 46 കോടിയിലേക്ക് ലാഭം കുത്തനെ ഇടിഞ്ഞു; ജീവനക്കാരെ ഒഴിവാക്കാന്‍ നീക്കം

    ന്യൂഡല്‍ഹി: ഇന്ത്യന്‍ പാദരക്ഷാ വ്യവസായത്തില്‍ മുന്‍നിരക്കാരായിരുന്ന ബാറ്റയുടെ ലാഭത്തിലും വിപണി മൂല്യത്തിലും വന്‍ ഇടിവെന്നു റിപ്പോര്‍ട്ട്. ന്യൂജനറേഷന്‍ കമ്പനികളുടെ കടന്നുവരവില്‍ ബാറ്റയ്ക്ക് അടിതെറ്റുന്നെന്നാണു കണക്കുകള്‍. ഓഹരി വിലയില്‍ ഇതിന്റെ നേര്‍ചിത്രം കാണാം. 2,262 രൂപ വരെയെത്തിയ ഓഹരിവില ഇപ്പോള്‍ 1,000 പിന്നിടാന്‍ പോലും പാടുപെടുകയാണ്. വില്പന വളര്‍ച്ചയിലെ പ്രതിസന്ധികളും പ്രശ്നങ്ങളുമാണ് ബാറ്റയ്ക്ക് പ്രശ്നം സൃഷ്ടിക്കുന്നത്. വിപണിയില്‍ മറ്റ് ന്യൂജന്‍ കമ്പനികള്‍ക്ക് മുന്നില്‍ പഴയ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുമായി പിടിച്ചുനില്‍ക്കാന്‍ ബാറ്റ പാടുപെടുകയാണ്. വരുമാനവും ലാഭവും ഓരോ പാദത്തിലും കുറഞ്ഞു വരുന്നു. കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ 52 കോടിയായിരുന്നു ലാഭമെങ്കില്‍ ഇത്തവണയത് വെറും 14 കോടി രൂപയായി താഴ്ന്നു. ലാഭത്തിലെ കുറവ് 73 ശതമാനത്തോളം. രണ്ടാംപാദത്തില്‍ ലാഭം ഇത്രത്തോളം കുറയാന്‍ കാരണം ജിഎസ്ടി പരിഷ്‌കാര വാര്‍ത്തയാണെന്നാണ് കമ്പനിയുടെ വാദം. ജിഎസ്ടി കുറയുമെന്ന് വന്നതോടെ പലരും വാങ്ങല്‍ നിര്‍ത്തിവച്ചുവത്രേ. എന്നാല്‍ കമ്പനിയുടെ തൊട്ടുമുന്‍ പാദഫലങ്ങളും അത്ര സുഖകരമായിരുന്നില്ല. കഴിഞ്ഞ ജൂണ്‍ പാദത്തില്‍ 174 കോടി രൂപയായിരുന്നു…

    Read More »
  • അവസാന ലൊക്കേഷന്‍ സുള്ളിയില്‍; പോലീസില്‍ നിന്ന് വിവരം ചോരുന്നെന്ന് സംശയം; എസ്‌ഐടി നീക്കങ്ങള്‍ ഇനി അതീവ രഹസ്യം; എട്ടാം ദിവസവും ഓട്ടം തുടര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; രണ്ടാമത്തെ കേസ് പ്രതിരോധിക്കാന്‍ വിയര്‍ക്കും; ഇന്നു നിര്‍ണായകം

    ബംഗളുരു: അറസ്റ്റ് ഒഴിവാക്കാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ നെട്ടോട്ടത്തിനിടെ ഏറ്റവുമൊടുവിലത്തെ ലൊക്കേഷന്‍ സുള്ളിയിലെന്ന് കണ്ടെത്തല്‍. കര്‍ണാടക കേരള അതിര്‍ത്തിയില്‍ തിരച്ചില്‍ ശക്തമാക്കി. എംഎല്‍എ ഒളിവില്‍ കഴിയാന്‍ തുടങ്ങിയിട്ട് ഇത് എട്ടാം ദിനമാണ്. പോലീസില്‍ നിന്ന് വിവരം ചോരുന്നതായി അന്വേഷണസംഘത്തിനു സംശയമുണ്ട്. എസ്‌ഐടി നീക്കങ്ങള്‍ രഹസ്യമായിരിക്കണമെന്ന് ഉന്നത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യ അപേക്ഷയില്‍ ഇന്ന് വിധി വരും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് രാവിലെ വീണ്ടും വാദം കേള്‍ക്കും. അതിനുശേഷമാവും വിധി പറയുക. കോടതി ആവശ്യപ്പെട്ട അധികരേഖകള്‍ പ്രോസിക്യൂഷന്‍ ഇന്ന് സമര്‍പ്പിക്കും. ഇന്നലെ ഒന്നരമണിക്കൂറോളം അടച്ചിട്ട കോടതിയില്‍ വാദം കേട്ടിരുന്നു. യുവതിയുടെ പരാതി പൂര്‍ണ്ണമായിട്ടും വ്യാജമാണെന്നും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ഗൂഢാലോചനയുടെ ഭാഗമായി കെട്ടിച്ചമച്ചതാണെന്നുമാണ് രാഹുലിന്റെ അഭിഭാഷകന്‍ വാദിച്ചത്. യുവതിയെ ബലാത്സംഗം ചെയ്തിട്ടില്ലെന്നും പരസ്പര സമ്മതപ്രകാരമുള്ള ബന്ധമാണ് ഉണ്ടായിരുന്നതെന്നും അവകാശപ്പെട്ട് തെളിവുകളും ഹാജരാക്കി. എന്നാല്‍ ബലാത്സംഗത്തിനും ഭ്രൂണഹത്യയ്ക്ക് നിര്‍ബന്ധിച്ചതിനും തെളിവുണ്ടെന്ന് വാദിച്ച പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും…

    Read More »
  • രാഹുലിന് കോണ്‍ഗ്രസ് ശിക്ഷ നല്‍കണമെന്ന ആവശ്യമുയരുന്നു; എംഎല്‍എ സ്ഥാനം രാജി വെക്കാന്‍ പാര്‍ട്ടി ആവശ്യപ്പടണെന്ന് കോണ്‍ഗ്രസിനുള്ളില്‍ ഒരു വിഭാഗം; പാര്‍ട്ടി നടപടിയെടുത്തെന്ന് തോന്നാന്‍ അതുവേണമെന്ന് രാഹുല്‍ വിരുദ്ധര്‍

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമം എന്തു ശിക്ഷ നല്‍കിയാലും കോണ്‍ഗ്രസ് പാര്‍ട്ടി ശിക്ഷ നല്‍കണമെന്ന ആവശ്യവുമായി പാര്‍ട്ടിക്കുള്ളിലെ രാഹുല്‍ വിരുദ്ധര്‍. വെറുമൊരു സസ്‌പെന്‍ഷനിലോ പുറത്താക്കലിലോ മാത്രം നടപടി ഒതുക്കാതെ രാഹുലിനോട് എംഎല്‍എ സ്ഥാനം രാജിവെക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആവശ്യപ്പെടണമെന്നും പാര്‍ട്ടി ടിക്കറ്റില്‍ കൈപ്പത്തി അടയാളത്തില്‍ വോട്ടു ചോദിച്ചു വാങ്ങി ജയിച്ച രാഹുലിന് കോണ്‍ഗ്രസ് നല്‍കേണ്ട ശിക്ഷ രാജി ചോദിച്ചുവാങ്ങലാണെന്നും കോണ്‍ഗ്രസിനകത്ത് ശക്തമായ അഭിപ്രായമുയര്‍ന്നിട്ടുണ്ട്.     ഇനി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും നേതാവും ഇത്തരം നെറികെട്ട പ്രവര്‍ത്തനങ്ങള്‍ ചെയ്ത് പാര്‍ട്ടിയുടെ അന്തസ് നശിപ്പിക്കാതിരിക്കാന്‍ രാഹുലിനെതിരെ പാര്‍ട്ടി കൈക്കൊള്ളുന്ന ഈ നടപടി സഹായിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. രാഹുല്‍ സ്വയം രാജിവെക്കും മുന്‍പേ തന്നെ പാര്‍ട്ടി ആവശ്യപ്പെടുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ മോശം പ്രതിച്്ഛായ അല്‍പമെങ്കിലും മെച്ചപ്പെടുത്താന്‍ അത് സഹായിക്കുമെന്ന് കരുതുന്നവരും പാര്‍ട്ടിയിലുണ്ട്.   നേതൃത്വം രാജി ആവശ്യപ്പെട്ടാല്‍ കോണ്‍ഗ്രസിനകത്ത് രാഹുലിനെ പിന്തുണയ്ക്കുന്ന ആരുമില്ല എന്ന തോന്നലും ജനങ്ങള്‍ക്കിടയിലുണ്ടാകുമെന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് നേതൃത്വത്തെ ഉപദേശിക്കുന്നവരുമുണ്ട്. ഇനിയൊരിക്കലും…

    Read More »
Back to top button
error: