Life Style

    • 60 ലക്ഷത്തിന്റെ 100 വെരുകുകള്‍, 25 സ്വര്‍ണക്കട്ടി, 17 ലക്ഷം രൂപ… സ്ത്രീധനപ്പട്ടിക നീളുകയാണ്

      മകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യം ഉറപ്പു വരുത്താന്‍ അച്ഛന്‍ നല്‍കിയ വിവാഹസമ്മാനങ്ങള്‍ കണ്ട് കണ്ണുതള്ളി നില്‍ക്കുകയാണ് ലോകം! വിയറ്റ്‌നാമില്‍ നടന്ന വിവാഹത്തില്‍ 60 ലക്ഷം രൂപ വിലമതിക്കുന്ന 100 വെരുകുകളുള്‍പ്പടെ കോടിക്കണക്കിന് രൂപയുടെ സമ്മാനങ്ങളാണ് വധുവിന്റെ കുടുംബം നല്‍കിയത്. വെരുകിന്റെ വിസര്‍ജ്യത്തില്‍ നിന്നാണ് ലോകത്തെ ഏറ്റവും വില കൂടിയ കാപ്പികളില്‍ ഒന്നായ കോപ്പി ലുവാക്ക് ഉത്പാദിപ്പിക്കുന്നത്. ഇതുകൊണ്ടു തന്നെയാണ് വെരുകിന് ഇത്ര വില വരുന്നതും. 22 വയസ്സുകാരിയായ വധുവിനുള്ള സമ്മാനം 100 വെരുകില്‍ ഒതുക്കാന്‍ കുടുംബം തയാറായിരുന്നില്ല. 25 സ്വര്‍ണക്കട്ടികളും പണമായി 20,000 ഡോളര്‍ (ഏകദേശം 17 ലക്ഷം രൂപ), 300 മില്ല്യണ്‍ ഡോങ് (ഏകദേശം 10 ലക്ഷം രൂപ മൂല്യമുള്ള കമ്പനി ഓഹരികളും, അമൂല്യമായ മറ്റനവധി വസ്തുക്കളും) എന്നിവ സമ്മാന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. തെക്കു പടിഞ്ഞാറന്‍ വിയറ്റ്നാമില്‍ മേയിലാണ് ഈ ആഡംബര വിവാഹം നടന്നതെന്നും വരന്റെ കുടുംബം വജ്രാഭരണങ്ങളും 200 മില്ല്യണ്‍ ഡോങും വധുവിന്റെ കുടുംബത്തിന് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മകള്‍ക്ക്…

      Read More »
    • 15-ാം വയസില്‍ 35കാരനുമായി പ്രണയം, അമ്മയില്‍നിന്നു ക്രൂരപീഡനം; ഇത് സീമയുടെ കഥ!

      കുട്ടിക്കാലത്ത് തന്റെ ജീവിതത്തിലുണ്ടായ മോശം അനുഭവങ്ങള്‍ വെളിപ്പെടുത്തി പ്രമുഖ ഹിന്ദി ടെലിവിഷന്‍ താരം സീമ കപൂര്‍. വേദനാജനകമായ ഓര്‍മകളും വ്യക്തിജീവിതത്തില്‍ ഉണ്ടായ അപ്രതീക്ഷിത സംഭവങ്ങളെക്കുറിച്ചുമാണ് നടിയുടെ വെളിപ്പെടുത്തല്‍. ഒരു അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. സീമയ്ക്ക് വെറും ആറ് വയസുള്ളപ്പോഴാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. രമേഷ് സിപ്പി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ഷോയിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ’15 വയസുള്ളപ്പോള്‍ 35 വയസുള്ള ഒരാളുമായി ഞാന്‍ പ്രണയത്തിലായി. അയാള്‍ വിവാഹിതനാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഇക്കാര്യം ഞാന്‍ അറിഞ്ഞതോടെ വിവാഹമോചനത്തിലേക്ക് കടക്കുകയാണെന്ന് അയാള്‍ പറഞ്ഞു. എന്നാല്‍, അത് വെറും കള്ളമായിരുന്നു. ഒടുവില്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി. ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. അഭിനയത്തോടുള്ള ഇഷ്ടം കുട്ടിക്കാലത്ത് തുറന്നുപറഞ്ഞപ്പോള്‍ അമ്മ ക്രൂരമായി ഉപദ്രവിച്ചു. സാമ്പത്തികമായി ഉയര്‍ന്ന കുടുംബത്തിലുള്ളയാളാണ് അമ്മ. അവര്‍ എപ്പോഴും വളരെ മോശമായും ദേഷ്യത്തോടെയുമാണ് എന്നോട് സംസാരിച്ചിരുന്നത്. എന്നെ പലപ്പോഴും അവര്‍ ഉപദ്രവിക്കുമായിരുന്നു. ഇത് സ്ഥിരമായതോടെ എനിക്ക് സഹിക്കവയ്യാതെയായി. പിന്നീട് ഞാന്‍ അച്ഛനൊപ്പം കഴിയാന്‍…

      Read More »
    • ചൂടില്ലാതിരുന്നാല്‍ മതി! രാജ്യത്ത് എസികളുടെ താപനിലയ്ക്ക് നിയന്ത്രണം കൊണ്ടുവരും; 20 ഡിഗ്രിക്കും 28 ഡിഗ്രിക്കും ഇടയില്‍ ക്രമീകരിക്കും; പുതുതായി നിര്‍മിക്കുന്ന എസികള്‍ക്കു ബാധകമാക്കും

      ദില്ലി: രാജ്യത്ത് എയര്‍ കണ്ടീഷണറുകളുടെ താപനിലയ്ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പുതിയതായി നിര്‍മ്മിക്കുന്ന എസിയുടെ താപനില, ചൂട് എത്ര ഉയര്‍ന്നാലും 20 ഡിഗ്രി സെല്‍ഷ്യസ് മതിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. എസിയുടെ ഉയര്‍ന്ന താപനില 28 ഡിഗ്രി ആക്കും. വൈദ്യുതി ലാഭിക്കാനും ഇന്ത്യയുടെ വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം നിയന്ത്രിക്കാനുമുള്ള വലിയ ശ്രമത്തിന്റെ ഭാഗമാണിതെന്ന് ഊര്‍ജമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പറഞ്ഞു. തീരുമാനം ഉടന്‍ നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ കൂട്ടിച്ചേര്‍ത്തു. പരീക്ഷണാടിസ്ഥാനത്തിലാണ് താപനില നിയന്ത്രണം കൊണ്ടുവരുകയെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മോദി സര്‍ക്കാരിന്റെ മറ്റൊരു പരിഹാസ്യമായ നീക്കമെന്ന് ടിഎംസി എംപി സാകേത് ഗോഖ്‌ലെ കുറ്റപ്പെടുത്തു. വിഷയത്തില്‍ കേന്ദ്രത്തിനെതിരെ കടുത്ത വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയും രംഗത്തെത്തി. മിനിമം ഐക്യു ഉള്ളവരെ മന്ത്രിമാര്‍ ആക്കണമെന്നാണ് ഹുവ മൊയ്ത്രയുടെ പരിഹാസം.  

      Read More »
    • മണ്‍സൂണ്‍ സമയപ്പട്ടിക: കേരളത്തിലൂടെ സര്‍വീസ് നടത്തുന്ന നാല്‍പതോളം ട്രെയിനുകളുടെ സമയം മാറും; പുതിയ സമയം ഇങ്ങനെ

      തിരുവനന്തപുരം: കൊങ്കൺ വഴിയുള്ള ട്രെയിനുകളുടെ മൺസൂൺ സമയപ്പട്ടിക 15ന് പ്രാബല്യത്തിലാകും. കേരളത്തിലൂടെ സർവീസ്‌ നടത്തുന്ന നാൽപ്പതോളം ട്രെയിനുകളുടെ സമയം മാറും. ഒക്‌ടോബർ 20 വരെയാണ് ഈ സമയപ്പട്ടിക പ്രകാരം ട്രെയിനുകൾ ഓടുക. പുറപ്പെടുന്നതിലും സ്‌റ്റേഷനിൽ എത്തുന്ന സമയത്തിലും മാറ്റമുണ്ടാകും. കൂടുതൽ വിവരങ്ങൾ 139 എന്ന നമ്പറിലും നാഷണൽ ട്രെയിൻ എൻക്വയറി സിസ്‌റ്റത്തിലും (എൻടിഇഎസ്‌) ആപ്പിലും അറിയാം. പ്രധാന ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലെ മാറ്റവും ബ്രാക്കറ്റിൽ നിലവിലെ സമയവും ●എറണാകുളം ജങ്‌ഷൻ–പുണെ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌ (22149 ) – പുലർച്ചെ 2.15 (രാവിലെ 5.15) ● എറണാകുളം–ഹസ്രത്‌ നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ്- എക്‌സ്‌പ്രസ്‌ (22655 ) –-പുലർച്ചെ 2.15 (രാവിലെ 5.15) ● തിരുവനന്തപുരം നോർത്ത് -യോഗ നഗരി ഋഷികേഷ് സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌ (12217 )- –പുലർച്ചെ 4.50 (രാവിലെ 9.10) ●തിരുവനന്തപുരം നോർത്ത് –അമൃതസർ സൂപ്പർഫാസ്റ്റ് എക്‌സ്‌പ്രസ്‌ (12483 )–പുലർച്ചെ 4.50 (രാവിലെ 9.10) ●തിരുനെൽവേലി-ഹാപ എക്സ്പ്രസ് (19577) –പുലർച്ചെ 5.05 (രാവിലെ 8.00)…

      Read More »
    • ‘ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ല; കോടതിയോ മാധ്യമങ്ങളോ എന്റെ ഭാഗം കേട്ടില്ല; സിബിഐ അന്വേഷണം വരട്ടെ; എല്ലാ സ്വത്തുക്കളും സുതാര്യം; മൂന്നാര്‍ ഇതുവരെ കണ്ടിട്ടില്ല; മസാല ബോണ്ടില്‍ എന്താണ് കുറ്റമെന്ന് ഇഡിക്കു പോലും അറിയില്ല; കിഫ്ബി പ്രതിയായാല്‍ റിസര്‍വ് ബാങ്കും പ്രതിയാകും; പിണറായി വിജയന്‍ ഞാന്‍ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രി; ആദ്യമായി തുറന്നു പറഞ്ഞ് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. ഏബ്രഹാം

      തിരുവനന്തപുരം: കിഫ്ബിക്കെതിരായ ഇഡി അന്വേഷണം മുതല്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയടക്കം ആദ്യമായി മറുപതി നല്‍കി മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം. എബ്രഹാം. കിഫ്ബി അടുത്ത അമ്പതു വര്‍ഷത്തില്‍ കേരളത്തിനുണ്ടാക്കുന്ന മാറ്റം എന്താണെന്നു കാട്ടിത്തരുന്നെന്നും ഇഡി എന്തിനാണ് അന്വേഷിക്കുന്നതെന്ന് അവര്‍ക്കു പോലും അറിയില്ലെന്നും അദ്ദേഹം വിവാദങ്ങള്‍ക്കുശേഷം ആദ്യമായി നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ചാനല്‍ ചര്‍ച്ചകള്‍ കാണാറില്ലെന്നും വിവാദങ്ങളുണ്ടായപ്പോള്‍ ആരും തന്റെ ഭാഗം ചോദിച്ചു വന്നില്ലെന്നും അദ്ദേഹം പറഞ്ഞു. റിട്ടയേഡ് ജഡ്ജിയായ കെമാല്‍ പാഷയുടെ പരാമര്‍ശങ്ങള്‍ വിഷമിപ്പിച്ചപ്പോഴാണ് അദ്ദേഹത്തിനു വക്കീല്‍ നോട്ടീസ് നല്‍കിയത്. വിരമിച്ച ഒരു ജഡ്ജിയുടെ ഭാഗത്തുനിന്നു വരാന്‍ പാടില്ലാത്ത പരാമര്‍ശങ്ങളാണ് അദ്ദേഹം യുട്യൂബ് ചാനലിലൂടെ പറഞ്ഞത്. അതു വസ്തുതാപരമല്ലായിരുന്നു. സിവില്‍ ആയിട്ടും ക്രിമിനല്‍ ആയിട്ടും മുന്നോട്ടു പോകാന്‍ തീരുമാനിച്ചപ്പോഴാണ് അദ്ദേഹം വീഡിയോ പിന്‍വലിച്ച് മാപ്പു പറഞ്ഞത്. ‘എക്ട്രീം റിഗ്രറ്റ്’ എന്നു പറഞ്ഞാണ് അദ്ദേഹം വീഡിയോകള്‍ ഡിലീറ്റ് ചെയതതെന്നും ഓഫ് ബീറ്റ് കണ്‍സേണ്‍സ് എന്ന യുട്യൂബ് ചാനലില്‍ കെ.കെ. ഷാഹിനയ്ക്കു…

      Read More »
    • പോലീസ് സ്‌റ്റേഷനിലെ പിറന്നാള്‍ ആഘോഷം; സിഐക്കെതിരേ കടുത്ത നടപടി ഉണ്ടാകില്ല; ജാഗ്രത കുറവെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്; ‘സ്‌റ്റേഷനിലുള്ളില്‍ പിറന്നാള്‍ ആഘോഷിക്കുന്നത് തെറ്റായ കീഴ്‌വഴക്കം’

      കൊടുവള്ളി സ്റ്റേഷനിലെ പിറന്നാളാഘോഷത്തില്‍ സിഐ കെ.പി.അഭിലാഷിനെതിരെ കടുത്ത നടപടിയുണ്ടായേക്കില്ല. അബദ്ധം പറ്റിയതാണെന്ന സിഐയുടെ വിശദീകരണം അംഗീകരിച്ച് ജാഗ്രതക്കുറവ് മാത്രമാണ് സംഭവിച്ചതെന്ന് വടകര റൂറല്‍ എസ്പി അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സിഐയുടെ പിറന്നാളിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനകത്ത് എത്തുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തിരുന്നു. ഇതിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ വിവാദമാകുകയായിരുന്നു. ഇന്‍സ്പെക്ടര്‍ക്ക് ജാഗ്രതക്കുറവുണ്ടായതായി താമരശ്ശേരി ഡിവൈഎസ്പിയും കണ്ടെത്തിയിരുന്നു. സ്റ്റേഷനകത്ത് പിറന്നാള്‍ ആഘോഷിക്കുന്നതിലൂടെ തെറ്റായ കീഴ്​വഴക്കവും സന്ദേശവും നല്‍കുന്നുവെന്നും താമരശേരി റൂറല്‍ എസ്പിക്ക് നല്‍കിയ റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിരുന്നു. അതേസമയം, സിഐ അഭിലാഷിന്‍റേത് ചട്ടവിരുദ്ധമായ നടപടിയാണെന്നും നിയമ നടപടി സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. പരാതികള്‍ ഒത്തുതീര്‍പ്പാക്കി അഭിലാഷ് പണം വാങ്ങുന്നുണ്ടെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. മേയ് 30നായിരുന്നു കൊടുവള്ളി ഇന്‍സ്പെകടര്‍ കെപി അഭിലാഷിന്‍റെ പിറന്നാള്‍. അന്നേദിവസം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഷനിലെത്തി ഇന്‍സ്പെക്ടര്‍ക്ക് ഒരുക്കിയ സര്‍പ്രൈസ് ആയിരുന്നു കേക്ക്  മുറിച്ചുള്ള പിറന്നാള്‍ ആഘോഷം. മണിക്കൂറുകള്‍ക്കുള്ളില്‍ പിറന്നാള്‍ ആഘോഷം റീലായി. അത് സ്റ്റാറ്റസുകളായി. ഇതോടെയാണ് ആഘോഷത്തിനെതിരെ…

      Read More »
    • നാര്‍ക്കോട്ടിക് കേസ് ജീവിതം തകര്‍ത്തു; അധ്വാനിച്ച് ജീവിച്ചിട്ടും ചിലര്‍ വേട്ടയാടുന്നു; കഞ്ചാവ് വില്‍പനക്കാരെന്ന ആരോപണത്തിന് പിന്നാലെ വിശദീകരണവുമായി വ്‌ളോഗര്‍ ദമ്പതികള്‍; ജീവിക്കാന്‍ അനുവദിക്കണമെന്ന് ദര്‍ശന

      തിരുവനന്തപുരം: ചിറയിൻകീഴില്‍ വീട്ടിൽ അതിക്രമിച്ചുകയറി ഗര്‍ഭിണിയായ യുവതിയെ അടിക്കുകയും ഭർത്താവിനെ വെട്ടുകയും ചെയ്തെന്ന കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി വ്ലോഗര്‍മാരായ ദമ്പതികള്‍. ആക്രമണത്തിന്‍റെ വിഡിയോ പോസ്റ്റ് ചെയ്തതിന് പിന്നാലെ ദമ്പതികള്‍ കഞ്ചാവ് വില്‍പ്പനക്കാരാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് മറുപടിയുമായി ദര്‍ശന പിള്ള രംഗത്തുവന്നത്. തങ്ങള്‍ക്കെതിരെ 2022ല്‍ ഒരു നാര്‍ക്കോട്ടിക് കേസ് ഉണ്ടായിരുന്നെന്നും അത് തങ്ങളുടെ ജീവിതം തകര്‍ത്തെന്നും ദര്‍ശന വ്യക്തമാക്കുന്നു. അതിന് ശേഷം അധ്വാനിച്ചാണ് ജീവിക്കുന്നതെന്നും എന്നാല്‍ പഴയ കേസിന്‍റെ പേര് പറഞ്ഞ് പലരും ജീവിക്കാന്‍ അനുവദിക്കാതെ വേട്ടയാടുകയാണെന്നും അവര്‍ പറയുന്നു. പൊലീസ് കേസ് ഒത്തുതീര്‍പ്പാക്കണമെന്ന് പറഞ്ഞ് തങ്ങളെ ബന്ധപ്പെടുന്നുണ്ടെന്നും ഇവര്‍ വെളിപ്പെടുത്തുന്നുണ്ട്. ദര്‍ശന പിള്ളയുടെ വാക്കുകള്‍ ഞങ്ങള്‍ക്ക് 2022ല്‍ ഒരു എന്‍.ഡി.പി.എസ് കേസുണ്ടായിരുന്നു. ഞങ്ങളുടെ ജീവിതവും കരിയറും വിദ്യാഭ്യാസവും എല്ലാം ഇല്ലാതാക്കിയ ഒരു കേസാണ് അത്. ആത്മഹത്യയുടെ വക്കില്‍ എത്തിയിട്ട് ഞങ്ങള്‍ ജീവിതം തുടങ്ങിയതാണ്. ഇന്ന് ഞങ്ങള്‍ ഇവിടെ നിക്കുന്നത് ഞങ്ങളുടെ കഷ്ടപ്പാടിന്‍റെയും വിയര്‍പ്പിന്‍റെയും ഫലമാണ്. എന്‍റെ ഭര്‍ത്താവിനെ അടിച്ചതിന് ഞങ്ങള്‍…

      Read More »
    • ‘ആ നടന്റെ വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ ഹൃദയം തകര്‍ന്നു; അമ്മ ആലോചന നടത്തിയപ്പോള്‍ ഞാന്‍ പറഞ്ഞത്’

      പ്രേക്ഷകര്‍ക്ക് അന്നും ഇന്നും പ്രിയങ്കരിയാണ് നടി മീന. തെന്നിന്ത്യന്‍ സിനിമാ ലോകത്തെ വലിയ താരമായിരുന്ന മീനയ്ക്ക് ഇന്നും സിനിമാ രംഗത്ത് തന്റേതായ സ്ഥാനമുണ്ട്. ബാലതാരമായി അഭിനയ രംഗത്തേക്ക് വന്ന മീന പിന്നീട് നായികയായപ്പോഴും സ്വീകരിക്കപ്പെട്ടു. സൂപ്പര്‍താരങ്ങളുടെ നായികയായി മീന തിളങ്ങി. അക്കാലത്തെ നായിക നടിമാരില്‍ പലരെക്കുറിച്ച് ഗോസിപ്പുകള്‍ വന്നെങ്കിലും മീനയ്ക്ക് എന്നും ഗുഡ് ഗേള്‍ ഇമേജായിരുന്നു. തന്റെ മനസില്‍ ഇടം പിടിച്ച നടനെക്കുറിച്ച് ഒരിക്കല്‍ മീന പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനാണ് മീനയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടന്‍. ഒരിക്കല്‍ ഹൃത്വിക്കിനെ മീന നേരിട്ട് കണ്ടിട്ടുമുണ്ട്. നേരിട്ട കണ്ട അന്ന് ഹൃത്വിക്കിന്റെ വിവാഹം തീരുമാനിച്ചിട്ടുണ്ട്. ഇതേക്കുറിച്ചും മീന സംസാരിച്ചു. അദ്ദേഹത്തിന്റെ കല്യാണമാണെന്ന് അറിഞ്ഞപ്പോള്‍ എന്റെ ഹൃദയം തകര്‍ന്നു. എനിക്ക് വളരെ ഇഷ്ടമായിരുന്നു. അന്ന് എന്റെ കല്യാണം നടന്നിട്ടില്ല. അമ്മ കല്യാണം ആലോചിക്കുന്നുണ്ടായിരുന്നു. ഹൃത്വിക് റോഷനെ പോലെ ഒരാളെ നോക്കെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് ഞാന്‍.…

      Read More »
    • ജാതി പ്രശ്‌നമായി, നാല് മക്കള്‍ പിറന്നിട്ടും അകല്‍ച്ച, യൂട്യൂബില്‍ കാണുന്നത് പോലെയായിരുന്നില്ല; താര കുടുംബം നേരിട്ടത്

      ഇന്‍ഫ്‌ലുവന്‍സര്‍ ദിയ കൃഷ്ണയുമായി ബന്ധപ്പെട്ട വിവാദം ആരോപണ പ്രത്യാരോപണങ്ങളുമായി തുടരുകയാണ്. ദിയ ജാതീയമായി അധിക്ഷേപിച്ചു എന്ന് പരാതി നല്‍കിയ ജീവനക്കാരികള്‍ ആരോപിക്കുന്നുണ്ട്. ഇതിന് ദിയ കൃഷ്ണ നല്‍കിയ മറുപടി കഴിഞ്ഞ ദിവസം ഏറെ ചര്‍ച്ചയായി. എന്റെ അച്ഛന്‍ നായരാണ്, അമ്മ ഈഴവയും ഭര്‍ത്താവ് ബ്രാഹ്‌മമണനും. താന്‍ ജാതി വിവേചനം കാണിക്കുന്ന ആളല്ലെന്നാണ് ദിയ പറഞ്ഞത്. കൃഷ്ണകുമാര്‍-സിന്ധു കൃഷ്ണ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതോടെ ആരാധകര്‍ തിരയുന്നത്. പ്രണയിച്ച് വിവാഹം ചെയ്തവരാണ് കൃഷ്ണ കുമാറും സിന്ധു കൃഷ്ണയും. ജാതി വ്യത്യാസം, സാമ്പത്തികമായുള്ള അന്തരം തുടങ്ങിയവ കാരണം സിന്ധു കൃഷ്ണയുടെ കുടുംബത്തിന് വിവാഹത്തോട് എതിര്‍പ്പുണ്ടായിരുന്നു. ഒരിക്കല്‍ കൈരളി ടിവിയില്‍ ഇതേക്കുറിച്ച് കൃഷ്ണ കുമാര്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. അന്ന് സാമ്പത്തികമായി ഇവര്‍ എന്നേക്കാളും മുകളിലുള്ള കുടുംബമാണ്. അന്നത്തെ കാലത്ത് പണമുള്ളവരാകുമ്പോള്‍ ഡോക്ടര്‍, എഞ്ചിനീയര്‍ മതി മക്കള്‍ക്ക് എന്ന് ചിന്തിക്കും. എന്റെ കുടുംബത്തേക്കാള്‍ സാമ്പത്തികമായി വളരെ മുകളിലായിരുന്നു ഇവര്‍. എന്തായാലും അവരുടെ ഭാഗത്ത് നിന്ന് എതിര്‍പ്പോ…

      Read More »
    • 30 ലക്ഷത്തിന്റെ ഭവന വായ്പകളില്‍ മാസത്തവണയില്‍ കുറവ് 1200 രൂപവരെ; 20 വര്‍ഷത്തെ വായ്പയില്‍ ലാഭം നാലു ലക്ഷം; സ്ഥിര നിക്ഷേപത്തില്‍ വരുമാനം വീണ്ടും കുറയും; പത്തു ലക്ഷം രൂപയില്‍ വാര്‍ഷിക നഷ്ടം 5000 രൂപ; ചെറുകിട സമ്പാദ്യ പദ്ധതികളിലേക്ക് കളം മാറ്റാം; നിക്ഷേപ തന്ത്രങ്ങളില്ലെങ്കില്‍ കൈയില്‍ കാശുണ്ടായിട്ടു കാര്യമില്ല!

      വളരെ അപ്രതീക്ഷിതമായാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ഗവർണർ സഞ്ജയ് മൽഹോത്ര റിപ്പോ നിരക്ക് 50 ബി.‌പി.‌എസ് (basis points) കുറയ്ക്കുന്നതായി പ്രഖ്യാപിച്ചത്. ഇതോടെ റിപ്പോ നിരക്ക് 5.50 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. ഫെബ്രുവരിയിലും ഏപ്രിലിലും ആർ‌ബി‌ഐ റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ചിരുന്നു. 2025 ൽ റിപ്പോ നിരക്ക് 100 ബേസിസ് പോയിന്റാണ് (25 + 25 + 50) ആര്‍.ബി.ഐ കുറവ് വരുത്തിയിരിക്കുന്നത്.ഭവനവായ്പ എടുക്കുന്നവരെയും ബാങ്ക് സ്ഥിര നിക്ഷേപ (FD) അക്കൗണ്ട് ഉടമകളെയും ബാധിക്കുന്നതാണ് ഈ തീരുമാനം. ഏതു വിധത്തിലാണ് ഭവന വായ്പയേയും സ്ഥിരനിക്ഷേപത്തെയും പുതിയ മാറ്റം സ്വാധീനിക്കുകയെന്ന് പരിശോധിക്കുകയാണ് ഇവിടെ. ഭവന വായ്പ റിപ്പോ നിരക്കിന്റെ കുറവ് പുതിയ ഹോം ലോണ്‍ എടുക്കുന്നവർക്ക് ആശ്വാസം നൽകുന്നതാണ്. ബാങ്കുകൾ റിപ്പോ നിരക്കിന്റെ കുറവ് ഉപഭോക്താക്കൾക്ക് കൈമാറിയാൽ അവരുടെ പ്രതിമാസ ഇ.എം.ഐ കുറയും. ഉദാഹരണമായി 20 വർഷത്തേക്ക് 50 ലക്ഷം രൂപ വായ്പ എടുത്താല്‍ നിങ്ങൾക്ക് പ്രതിമാസ ഇ‌എം‌ഐ…

      Read More »
    Back to top button
    error: