Life Style
-
തെരുവു നായ്ക്കളെ ദയാവധം ചെയ്യാനാകില്ല; സര്‍ക്കാര്‍ തീരുമാനം മരവിപ്പിച്ച് ഹൈക്കോടതി; എബിസി നിയമം ദയാവധത്തിന് എതിരെന്നും വിധി
കൊച്ചി: അപകടകാരികളായ തെരുവുനായ്ക്കളെ ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം ഹൈക്കോടതി മരവിപ്പിച്ചു. ദയാവധത്തിന് എതിരെ കോടതി ഉത്തരവുകള്‍ നിലവിലുണ്ടെന്നും എബിസി നിയമം ദയാവധത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്‌ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്. സംസ്ഥാനത്ത് കൂടിവരുന്ന തെരുവുനായ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിലായിരുന്നു മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെനുള്ള തദ്ദേശവകുപ്പുപ്പിന്‍റെ തീരുമാനം. അതേസമയം, തെരുവുനായകളുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ മുന്നോട്ടുവച്ച കമ്മിറ്റി കോടതി അംഗീകരിച്ചു. തെരുവുനായകൾ ഉയർത്തുന്ന ഭീഷണി മറികടക്കാന്‍ എബിസി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി.
Read More » -
സഹതാരത്തിന്റെ മുന്‍ ഭാര്യയെ വിവാഹം ചെയ്തു, അവരുടെ മക്കളെ ദത്തെടുത്തു; ഇത് സ്വാതന്ത്ര്യ സമരഭടനായ വി.കെ.ആറിന്റെ കഥ
തമിഴ് സിനിമയുടെ ചരിത്രത്തില്‍, വി.കെ.ആര്‍ എന്നറിയപ്പെടുന്ന വി.കെ രാമസാമി, അഞ്ച് പതിറ്റാണ്ടുകളിലായി സംഭാവനകള്‍ നല്‍കിയ ഒരു വ്യക്തിയായിരുന്നു. തമിഴ് സിനിമയുടെ കറുപ്പും വെളുപ്പും കലര്‍ന്ന കാലഘട്ടം മുതല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ഉദയം വരെ നീണ്ടുനിന്ന ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തിയ താരമാണ്. ഒരു ഹാസ്യനടനായും വൈവിധ്യമാര്‍ന്ന സ്വഭാവ നടനായും ആദരിക്കപ്പെട്ടിരുന്ന അദ്ദേഹം, എം.ജി.ആര്‍ മുതല്‍ സിമ്പു വരെയുള്ള താരങ്ങള്‍ക്കൊപ്പം സ്‌ക്രീന്‍ പങ്കിട്ടു. എന്നാല്‍ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് കീഴില്‍, നടന്റെ പിന്നിലെ മനുഷ്യന്റെ യഥാര്‍ത്ഥ ഹൃദയം വെളിപ്പെടുത്തുന്ന ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും കുടുംബ ഉത്തരവാദിത്തത്തിന്റെയും അത്ര അറിയപ്പെടാത്തതും ആഴത്തിലുള്ളതുമായ ഒരു വ്യക്തിഗത കഥയുണ്ട്. വിരുദുനഗറില്‍ ജനിച്ച വി കെ രാമസാമി, ഒരു നടന്‍ മാത്രമല്ല, ഒരു ആവേശഭരിതനായ സ്വാതന്ത്ര്യ സമര സേനാനി കൂടിയായിരുന്നു. ഇതിഹാസ വ്യക്തിത്വമായ കാമരാജിന്റെ ആദര്‍ശങ്ങളാല്‍ സ്വാധീനിക്കപ്പെട്ട്, സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ അദ്ദേഹത്തിന്റെ പങ്കാളിത്തം ചെറുപ്പത്തില്‍ തന്നെ ആരംഭിച്ചു. ദേശസ്നേഹത്തോടൊപ്പം, സിനിമയില്‍ ഒരു കരിയര്‍ പിന്തുടരാനുള്ള തീവ്രമായ ആഗ്രഹവും രാമസാമിയില്‍ ഉണ്ടായിരുന്നു. 7…
Read More » -
കാര്യം നിസാരം… മുലയൂട്ടുന്ന യുവതികള്‍ ദിവസം സമ്പാദിക്കുന്നത് 86,000 രൂപ! ആവശ്യക്കാരേറെയും ‘ജിമ്മന്മാര്‍’!
ഒന്നിലധികം വരുമാനമാര്‍ഗം തേടുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ജോലിയില്‍ നിന്ന് ലഭിക്കുന്ന ശമ്പളം കൊണ്ടുമാത്രം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കാത്തതാണ് ഇതിന്റെ പ്രധാന കാരണം. മാത്രമല്ല, ദൈനംദിന ചെലവുകളും അവശ്യസാധനങ്ങളുടെ വിലവദ്ധനവും ഓരോരുത്തരെയും ഇതിന് നിര്‍ബന്ധിക്കുന്നു. ഇന്ത്യയിലെ മാത്രമല്ല, പല വിദേശരാജ്യങ്ങളിലും ഇതുതന്നെയാണ് സ്ഥിതി. ഇത്തരത്തില്‍ അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലെ അമ്മമാര്‍ ചെയ്യുന്ന പുതിയ ബിസിനസാണ് ലോകമെമ്പാടും ശ്രദ്ധയാകര്‍ഷിക്കുന്നത്. അവര്‍ തങ്ങളുടെ മുലപ്പാല്‍ സംഭരിച്ച് ഓണ്‍ലൈനായി വില്‍പ്പന നടത്തിയാണ് വന്‍ തുക സമ്പാദിക്കുന്നത്. ഇതിനെ തമാശയായോ നിസാരമായോ തള്ളിക്കളയാനാകില്ല. മറ്റ് അമ്മമാര്‍ക്ക് മാത്രമല്ല, ബോഡി ബില്‍ഡര്‍മാര്‍ക്ക് പോലും വില്‍പ്പന നടത്തുകയാണ്. ഒരു ദിവസം 1000 ഡോളറില്‍ കൂടുതല്‍ അതായത് 86,628 രൂപയിലധം പണം സമ്പാദിക്കുന്നുണ്ട്. മുലപ്പാല്‍ കുടിക്കുന്നതിലൂടെ ശരീരഘടന മെച്ചപ്പെടുത്താന്‍ കഴിയുമെന്നാണ് ബോഡി ബില്‍ഡര്‍മാര്‍ വിശ്വസിക്കുന്നത്. മുലപ്പാല്‍ ബിസിനസ് യുഎസിലെ അറ്റ്‌ലാന്റയില്‍ നിന്നുള്ള 31കാരിയായ നഴ്സ് കെയ്റ വില്യംസ് തന്റെ മുലപ്പാല്‍ വില്‍ക്കുന്നുണ്ട്. ഇതുവരെ 103 ലിറ്ററിലധികം മുലപ്പാല്‍ അവര്‍ വിറ്റു. ഒരു…
Read More » -
അടുക്കള ബജറ്റ് നിയന്ത്രിക്കാനും ചൈനതന്നെ ശരണം! കിഴിവ് പ്രഖ്യാപിച്ചതോടെ ഇന്ത്യയിലേക്കുള്ള സോയ ഓയില്‍ ഇറക്കുമതി കുതിച്ചുയര്‍ന്നു; മൂന്നു മാസത്തിനിടെ എത്തിയത് 1.50 ലക്ഷം മെട്രിക് ടണ്‍; അര്‍ജന്റീനയെയും ബ്രസീലിനെയും വെട്ടി
മുംബൈ: വന്‍ വിലക്കിഴിവു പ്രഖ്യാപിച്ചതിനു പിന്നാലെ ചൈനയില്‍നിന്നുള്ള സോയ ഓയില്‍ ഇറക്കുമതിയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞവര്‍ഷം സെപ്റ്റംബറിനും ഡിസംബറിനും ഇടയില്‍ 1.50 മെട്രിക് ടണ്‍ സോയ എണ്ണ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്‌തെന്നാണു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. തെക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍നിന്നായിരുന്നു ഇതുവരെ ഇറക്കുമതിയെങ്കില്‍ ഇക്കുറി അവരെ ഒഴിവാക്കിയത് ചൈനീസ് ക്രഷറുകളില്‍നിന്ന് എണ്ണ ഇറക്കുമതി ചെയ്തത്. നിലവില്‍ ലോകത്തിലേറ്റവും കൂടുതല്‍ സോയബീന്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ചൈനയാണ്. ഇറക്കുമതി കുത്തനെ ഉയര്‍ന്നതോടെ അവിടെ സോയ എണ്ണയ്ക്കു വിലയിടിഞ്ഞു. ഇറക്കുമതി പട്ടികയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ക്രഷറുകളെയും ബാധിച്ചിരുന്നു. ഇതിനിടെയാണ് ഇന്ത്യയിലേക്ക് റെക്കോഡ് ഇറക്കുമതി നടത്തിയത്. ഇതു വീണ്ടും ചൈനീസ് സോയബീന്‍ വിപണിയെ ഉഷാറാക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് വില്‍പനക്കാര്‍ ടണ്ണിനു 15 മുതല്‍ 20 ഡോളര്‍വരെ വിലക്കിഴിവാണു പ്രഖ്യാപിച്ചത്. ഈ അവസരം മുതലെടുത്താണ് ഇന്ത്യന്‍ വ്യാപാരികള്‍ വന്‍തോതില്‍ ഇറക്കുമതി നടത്തിയത്. ‘ചൈനയിലെ സോയാബീന്‍ ക്രഷറുകള്‍ ആവശ്യത്തിലധികം എണ്ണയുത്പാദനത്തില്‍ വലഞ്ഞപ്പോഴാണ് വിലക്കിഴിവ് പ്രഖ്യാപിച്ചത്. ഉടനടി അവര്‍ ഇന്ത്യയില്‍…
Read More » -
മരിക്കുംമുന്‍പ് 72 കോടിയുടെ സ്വത്ത് ‘ഖല്‍’നായകന് എഴുതിവെച്ച് ആരാധിക! സഞ്ജുബാബ ചെയ്തറിഞ്ഞ് നാട്ടുകാര്‍ ഞെട്ടി
ബോളിവുഡിലും തെന്നിന്ത്യയിലും ഒരുപിടി പ്രോജക്റ്റുകളുമായി തിരക്കിലാണ് നടന്‍ സഞ്ജയ് ദത്ത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ ഒരു ആരാധികയെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. മുംബൈയില്‍ നിന്നുള്ള വീട്ടമ്മയായ നിഷ പാട്ടീല്‍ മരണശേഷം തന്റെ 72 കോടി വിലമതിയ്ക്കുന്ന സ്വത്തുകള്‍ സഞ്ജയ് ദത്തിന്റെ പേരിലേയ്ക്ക് വില്‍പ്പത്രം തയ്യാറാക്കിവെച്ചിരുന്നു. എന്നാല്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും അവര്‍ സഞ്ജയ് ദത്തിനെ നേരിട്ട് കണ്ടിട്ടുണ്ടായില്ല. ഇക്കാര്യം സഞ്ജയ് ദത്ത് ഇപ്പോള്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. 2018ലാണ് 62-കാരിയായ നിഷ പാട്ടീല്‍ താന്‍ ഏറെ ആരാധിക്കുന്ന സഞ്ജയ് ദത്തിന് സ്വത്തുക്കള്‍ എഴുതിവെച്ചത്. കേര്‍ളി ടെയ്ല്‍സ് എന്ന മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം സ്ഥിരീകരിച്ചത്. തന്റെ പേരില്‍ എഴുതിവെച്ച സ്വത്തുക്കള്‍ നിഷയുടെ കുടുംബത്തിന് തിരികെ നല്‍കിയെന്നും അദ്ദേഹം അറിയിച്ചു. നിഷ അവസാനകാലത്ത് മാരകമായ രോഗത്തോട് പോരാടിയാണ് ലോകത്തോട് വിട പറഞ്ഞത്. തന്റെ എല്ലാ സ്വത്തുക്കളും സഞ്ജയ് ദത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബാങ്കിലേക്ക് അവര്‍ നിരവധി കത്തുകള്‍ എഴുതിയിരുന്നു.…
Read More » -
മഴക്കാലത്ത് വീടിനുള്ളില്‍ തുണികള്‍ വിരിച്ചിടാറുണ്ടോ? അറിയില്ലെങ്കില്‍ അറിഞ്ഞോളൂ…
മഴക്കാലത്ത് നാം നേരിടുന്ന പ്രധാന പ്രശ്‌നമാണ് തുണി ഉണക്കുന്നത്. മിക്കവരും വീടിനുള്ളില്‍ തന്നെ തുണി വിരിച്ചിട്ട് ഉണക്കാറാണ് പതിവ്. എന്നാല്‍ ഇത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇത്തരത്തില്‍ നനഞ്ഞ തുണികള്‍ മുറിക്കുള്ളില്‍ ഉണ്ടെങ്കില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും അതുമൂലം ഫംഗസിന്റെ സാന്നിദ്ധ്യം ഉണ്ടാവാന്‍ ഇടയാകുകയും ചെയ്യുന്നു. അലര്‍ജി ഉള്ളവര്‍ക്കും ചെറിയ കുട്ടികള്‍ക്കും ഇത് വളരെ ദോഷമാണ്. കൂടാതെ മുറിക്കുള്ളില്‍ ഈര്‍പ്പം തങ്ങി നിന്നാല്‍ പൂപ്പല്‍ ബാധ ഉണ്ടാകുന്നു. ഇത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമാകാം. മഴക്കാലത്ത് തുണികള്‍ ഉണക്കിയെടുക്കാന്‍ വീടിനുള്ളില്‍ വിരിച്ചിടുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാം. മുറിയില്‍ വസ്ത്രം വിരിച്ചിടുമ്പോള്‍ ജനാലകളും വാതിലുകളും തുറന്നിടാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത് വായുസഞ്ചാരം ഉറപ്പാക്കുകയും ഈര്‍പ്പം തങ്ങി നില്‍ക്കുന്നത് ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അടച്ചിട്ട മുറിയില്‍ ഒരിക്കലും നനഞ്ഞ വസ്ത്രങ്ങള്‍ ഉണക്കാന്‍ വിരിച്ചിടരുത്. ഇത് മുറിയില്‍ ദുര്‍ഗന്ധത്തിന് കാരണമാകും. മുറിയില്‍ വസ്ത്രങ്ങള്‍ വിരിക്കുമ്പോള്‍ പരമാവധി അകലം പാലിക്കുക. ഇത് വസ്ത്രങ്ങള്‍…
Read More » -
കൈവിട്ടു പോയെന്നു കരുതിയ കാര്‍ അപകടം; കളിക്കളത്തില്‍നിന്ന് മാറിനിന്ന 16 മാസങ്ങള്‍; 12 മാസമായി വേദന കളിക്കൂട്ടുകാരന്‍; പുറത്തായപ്പോള്‍ 20,000 കാണികള്‍ എഴുന്നേറ്റു കൈയടിച്ച പ്രകടനം; എതിരാളികളെ പോലും അമ്പരപ്പിച്ച മനക്കരുത്തിന്റെ മറുപേരാകുന്നു റിഷഭ് പന്ത്
ന്യൂഡല്‍ഹി: പരിക്കേറ്റു കളിക്കളത്തില്‍നിന്നു നടക്കാന്‍ കഴിയാതെ മടങ്ങി പിറ്റേന്നു കാണികളെ ആകെ അമ്പരപ്പിച്ച ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ റിഷഭ് പന്താണ് ഇപ്പോഴത്തെ താരം. കഴിഞ്ഞ 12 മാസത്തിലേറെയായി വേദന പന്തിന്റെ കളിക്കൂട്ടുകാരനാണ്. ‘ജീവന്‍ അപകടത്തിലാക്കുമായിരുന്ന ഒരു കാര്‍ അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടവനാണ് നീ’ എന്ന ഓര്‍മപ്പെടുത്തലാകാം ഇത്. 2022 ഡിസംബര്‍ 30ന് ഉണ്ടായ റോഡപകടം ഇപ്പോഴും ആരാധകര്‍ മറന്നിട്ടുണ്ടാകില്ല. കളിക്കാരനെ സംബന്ധിച്ചിടത്തോളം അതിദീര്‍ഘമെന്നു പറയാവുന്ന 16 മാസത്തെ ചികിത്സയ്ക്കും വിശ്രമത്തിനും ശേഷമാണ് പന്ത് കളിക്കളത്തിലേക്കു മടങ്ങിയെത്തിയത്. തുടക്കംമുതല്‍ വെടിക്കെട്ടു പുറത്തിറക്കുന്ന കളിക്കാരനായി പന്ത് മാറിയിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ഒറ്റക്കാര്യം മാത്രം- ദൃഢനിശ്ചയം. ഒപ്പം, വളരെ ഭാഗ്യവാന്മാര്‍ക്ക് മാത്രം ലഭിക്കുന്ന രണ്ടാമത്തെ അവസരം പരമാവധി പ്രയോജനപ്പെടുത്താനുള്ള അചഞ്ചലമായ ആഗ്രഹം. ക്രിക്കറ്റിന്റെ സമ്മര്‍ദം മറ്റാരെയുംപോലെ പന്തിന് അനുഭവപ്പെടുന്നുണ്ടെങ്കില്‍ അതിന്റെ കാരണവും ഈ അതിജീവനമാണ്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഓസ്‌ട്രേലിയയ്ക്കു വേണ്ടി കളിച്ച കീത്ത് മില്ലറെപ്പോലെയാകുന്നു പന്ത്. ജര്‍മനിക്കെതിരായ പോരാട്ടകാലത്ത് ‘ഓള്‍ റൗണ്ട’റായിരുന്നു കീത്ത്. നാസി…
Read More » -
ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് കുട്ടികളെ പഠിപ്പിക്കും; എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍; മൂന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലേക്ക് വ്യത്യസ്ത പാഠഭേദങ്ങള്‍; നടപടികള്‍ അണിയറയില്‍
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ച് ബോധവാന്‍മാരാക്കാന്‍ മൂന്നു മുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക പാഠഭാഗം തയാറാക്കാന്‍ എന്‍സിഇആര്‍ടി. മെയ് 7 ന് പുലര്‍ച്ചെ ആരംഭിച്ച ഓപ്പറേഷന്‍ സിന്ദൂരില്‍ പാകിസ്ഥാനിലെയും പാകിസ്ഥാന്‍ അധിനിവേശ കശ്മീരിലെയും ഭീകര ക്യാമ്പുകള്‍ക്കെതിരെ ഇന്ത്യ നടത്തിയ സൈനിക ആക്രമണങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. പഹല്‍ഗാം കൂട്ടക്കൊലയ്ക്ക് മറുപടിയായെന്ന നിലയിലായിരുന്നു ആക്രമണങ്ങള്‍. എന്‍സിഇആര്‍ടി പാഠങ്ങള്‍ രണ്ടു ഭാഗങ്ങളായാണു പുറത്തിറക്കുക. ആദ്യഭാഗത്തില്‍ മൂന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ക്കും രണ്ടാം ഭാഗത്തില്‍ ഒമ്പതുമുതല്‍ 13 വരെയുള്ള വിദ്യാര്‍ഥികളെയാണ് ഉള്‍പ്പെടുത്തുക. ഓരോ പാഠഭാഗങ്ങളും എട്ടു മുതല്‍ പത്തു പേജുകള്‍വരെയുണ്ട്. ‘ഇന്ത്യയുടെ സൈനിക ശക്തിയെക്കുറിച്ചും പാകിസ്ഥാന്‍ വീണ്ടും എങ്ങനെ പരാജയപ്പെട്ടു എന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. ഈ മൊഡ്യൂളിലൂടെ, ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ചും നമ്മുടെ സായുധ സേനയുടെ തന്ത്രപരമായ ശക്തിയെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ പഠിക്കും- മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക മൊഡ്യൂളുകള്‍ അനുബന്ധ വായനാ സാമഗ്രികളായി എന്‍സിആര്‍ടി തയ്യാറാക്കുന്നുണ്ട്. ‘രാജ്യത്തിന്റെ നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികളെ…
Read More » -
ഇരുവട്ടം മണവാട്ടി! രണ്ടു തവണയും ഒളിച്ചോടി രണ്ടു വട്ടവും രണ്ടാം ഭാര്യപ്പട്ടം; മകളുടെ രൂപസാദൃശ്യം ‘ഹേമാജിയുടെ മാതാജി’യുടെ കണ്ണിലുടക്കി…
ബന്ധങ്ങളുടെ നൂലാമാലകളാല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന നിരവധി താരങ്ങളുണ്ട് ബോളിവുഡില്‍. പ്രണയത്തിനും വിവാഹ ജീവിതത്തിനും രണ്ടോ അതിലേറെ തവണയോ അവസരം നല്‍കിയവരുടെ കഥകളാല്‍ സമ്പന്നമാണ് ഇവിടം. രണ്ടു തവണ ഒളിച്ചോടി പോവുകയും, ആ രണ്ടു തവണയും ഭര്‍ത്താവിന്റെ രണ്ടാം ഭാര്യയാവാന്‍ അവസരം ലഭിച്ചതുമായ ഒരു നടിയുണ്ട് ഇവിടെ. ബോളിവുഡിന്റെ അപ്‌സരസുന്ദരി ഹേമമാലിനിയുടെ അമ്മ വഴി സിനിമാ പ്രവേശം ലഭിച്ച നടി ബിന്ധ്യ ഗോസ്വാമിയുടെ ജീവിതം സിനിമയേക്കാള്‍ വലിയ ട്വിസ്റ്റുകളും ക്‌ളൈമാക്സും ചേര്‍ന്നതാണ്. എന്നാല്‍, ഹേമമാലിനി എന്നത് പോലെ അത്രകണ്ട് പ്രശസ്തമായ പേരല്ല ബിന്ധ്യ ഗോസ്വാമിയുടേത്. 1970, 1980 കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ ഇടത്തരം വിജയം നേടിയ ചിത്രങ്ങളിലെ നായികയായിരുന്നു അവര്‍. ഗോല്‍മാല്‍, ഷാന്‍, ഖട്ടാ മീത്ത, ദാദാ പോലുള്ള സിനിമകളില്‍ ബിന്ധ്യ നായികയായി. വളരെ കുറച്ചു വര്‍ഷങ്ങള്‍ മാത്രം നീണ്ട സിനിമാ ജീവിതത്തില്‍ ബിന്ധ്യ അമിതാഭ് ബച്ചന്‍, സുനില്‍ ദത്ത്, രാജേഷ് ഖന്ന, ശശി കപൂര്‍, ശത്രുഘ്‌നന്‍ സിന്‍ഹ, അമോല്‍ പരീഖര്‍, രാഖി ഗുല്‍സാര്‍,…
Read More » -
ഭാര്യയുടെ സഹോദരിയെ വിവാഹം ചെയ്തു, മകന്റെ വിവാഹത്തിന് ക്ഷണിച്ചപ്പോള്‍… മരുമകള്‍ മഞ്ജിമ പ്രതികരിച്ചതിങ്ങനെ
നടന്‍ കാര്‍ത്തിക് മുത്തുരാമന്‍ സിനിമാ രംഗത്ത് ഇന്ന് സജീവമല്ല. ഒരു കാലത്ത് റൊമാന്റിക് ഹീറോയായിരുന്ന കാര്‍ത്തിക്കിന്റെ ജീവിതം നാടകീയമായാണ് മുന്നോട്ട് പോയത്. രണ്ട് വിവാഹങ്ങളാണ് നടന്റെ ജീവിതത്തിലുണ്ടായത്. നടി രാഗിണിയെയാണ് കാര്‍ത്തിക് ആദ്യം വിവാഹം ചെയ്തത്. 1988 ലായിരുന്നു ഇവരുടെ വിവാഹം. ഈ ബന്ധത്തില്‍ പിറന്ന രണ്ട് ആണ്‍മക്കളില്‍ ഒരാളാണ് ഗൗതം കാര്‍ത്തിക്. 1999 ല്‍ രാഗിണിയുടെ സഹോദരി രതിയെയും കാര്‍ത്തിക് വിവാഹം ചെയ്തു. ഇതോടെ രാഗിണിയും കാര്‍ത്തിക്കും അകന്നു. രതിക്കും കാര്‍ത്തിക്കിനും ഒരു മകനുണ്ട്. കാര്‍ത്തിക്കിന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പല അഭ്യൂഹങ്ങളും വന്നിട്ടുണ്ട്. അച്ഛനും അമ്മയും വേര്‍പിരിഞ്ഞതിനെക്കുറിച്ച് ഗൗതം കാര്‍ത്തിക് ഒരിക്കല്‍ തുറന്ന് സംസാരിച്ചിട്ടുണ്ട്. വേര്‍പിരിയല്‍ തന്റെ കുട്ടിക്കാലത്തെ ബാധിച്ചതിനെക്കുറിച്ചാണ് ഗൗതം കാര്‍ത്തിക് സംസാരിച്ചത്. ഞാന്‍ ഒരു സെപറേറ്റഡ് കുടുംബത്തില്‍ നിന്നാണ്. അച്ഛനും അമ്മയും ഒരുമിച്ചല്ല. അവര്‍ പരസ്പരം സംസാരിക്കാറില്ല. എനിക്ക് 9 വയസുള്ളപ്പോഴാണ് അവര്‍ പിരിഞ്ഞത്. എന്നെ വളര്‍ത്തിയത് അമ്മയാണ്. അച്ഛന്‍ ചെന്നൈയിലായിരുന്നു. വര്‍ഷത്തില്‍ അദ്ദേഹം…
Read More »