IndiaNEWS

ജെപിസി യോഗത്തില്‍ ബിജെപി, തൃണമൂല്‍ എംപിമാര്‍ ഏറ്റുമുട്ടി; ചില്ലുകുപ്പി മേശയില്‍ എറിഞ്ഞുടച്ച് കല്യാണ്‍ ബാനര്‍ജി

ന്യൂഡല്‍ഹി: വഖഫ് ബില്ലുമായി ബന്ധപ്പെട്ട ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി (ജെപിസി) യോഗത്തില്‍ കയ്യാങ്കളി. തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിയും ബിജെപി എംപി അഭിജിത് ഗംഗോപാധ്യായയും യോഗത്തിനിടെ ഏറ്റുമുട്ടിയതോടെ യോഗം നിര്‍ത്തിവച്ചു. വാഗ്വാദം രൂക്ഷമായതോടെ കല്യാണ്‍ ബാനര്‍ജി ചില്ലുകുപ്പി മേശയില്‍ എറിഞ്ഞുടച്ചതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വിരലുകള്‍ക്ക് മുറിവേറ്റു. ബാനര്‍ജിക്ക് ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയതായാണ് വിവരം.

തുടര്‍ന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസിയും എഎപി നേതാവ് സഞ്ജയ് സിങ്ങും ചേര്‍ന്ന് കല്യാണ്‍ ബാനര്‍ജിയെ ആശുപത്രിയിലെത്തിച്ചു. സംഭവങ്ങളെ തുടര്‍ന്ന് അച്ചടക്കമില്ലാത്ത പെരുമാറ്റത്തിന് കല്യാണ്‍ ബാനര്‍ജിയെ ജെപിസി യോഗത്തില്‍നിന്ന് ഒരു ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു.

Signature-ad

ബിജെപി എംപി ജഗദംബിക പാലിന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റി, വഖഫ് ബില്‍ വിഷയത്തില്‍ ഏതാനും വിരമിച്ച ജഡ്ജിമാരുടെയും അഭിഭാഷകരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുന്നതിനിടെയാണ് തര്‍ക്കമുണ്ടായത്. ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും വഖഫ് ബില്ലില്‍ എന്തു കാര്യമെന്ന് പ്രതിപക്ഷാംഗങ്ങള്‍ ചോദിച്ചു. തുടര്‍ന്നായിരുന്നു അനിഷ്ട സംഭവങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: