IndiaNEWS

ബിടിഎസിനെ കാണാന്‍ കൊറിയയ്ക്ക് പോകണം; 14,000 രൂപയുമായി വീടുവിട്ട 3 പെണ്‍കുട്ടികളെ കണ്ടെത്തി

ചെന്നൈ: കൊറിയന്‍ ഗായകസംഘമായ ബിടിഎസിനെ കാണാന്‍ വീടുവിട്ടിറങ്ങിയ മൂന്നു പെണ്‍കുട്ടികളെ കണ്ടെത്തി. തമിഴ്‌നാട് കരൂര്‍ സ്വദേശികളാണ് 13 വയസ്സുകാരായ പെണ്‍കുട്ടികള്‍. കട്പാടി റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇവരെ കണ്ടെത്തിയത്. വിശാഖപട്ടണത്തെത്തി അവിടെനിന്ന് കപ്പലില്‍ കൊറിയയിലേക്കു കടക്കാനായിരുന്നു പദ്ധതി. 14,000 രൂപയുമായാണ് കുട്ടികള്‍ വീടുവിട്ടത്.

ഒരുമാസം മുന്‍പാണ് കുട്ടികള്‍ വീടുവിട്ടിറങ്ങാന്‍ പദ്ധതിയിട്ടത്. ഈറോഡില്‍നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറി, എങ്ങനെയെങ്കിലും വിശാഖപട്ടണത്ത് എത്തി. പിന്നീട് കപ്പല്‍ക്കയറി കൊറിയയിലേക്കു പോകുക എന്നതായിരുന്നു ചിന്ത. എന്നാല്‍, ചെന്നൈ എത്തുന്നതിനുമുന്‍പുതന്നെ പൊലീസ് കുട്ടികളെ കണ്ടെത്തി. യാത്ര തുടങ്ങി രണ്ടാം ദിവസം തന്നെ കുട്ടികളെ കണ്ടെത്താനായി. ആദ്യ ആവേശം മാറിയപ്പോള്‍ പരിഭ്രമിച്ചുപോയ പെണ്‍കുട്ടികള്‍ തിരികെ വീട്ടിലേക്കു മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ, വെല്ലൂരിനടുത്തുള്ള കട്പാടി സ്റ്റേഷനില്‍നിന്നാണ് വെള്ളിയാഴ്ച അര്‍ധരാത്രി പൊലീസ് ഇവരെ കണ്ടെത്തിയത്.

Signature-ad

കുട്ടികളെ ഇപ്പോള്‍ വെല്ലൂരിലെ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പാര്‍പ്പിച്ചിരിക്കുകയാണ് കുട്ടികളെ. മാതാപിതാക്കളെത്തിയശേഷം നാട്ടിലേക്ക് അയയ്ക്കും. ജനുവരി നാലിനാണ് കുട്ടികള്‍ വീടുവിട്ടത്. ഈറോഡിലെത്തി ചെന്നൈയിലേക്കുള്ള ട്രെയിന്‍ കയറി. രണ്ടു ഹോട്ടലുകളില്‍ മുറി അന്വേഷിച്ചെങ്കിലും ലഭിച്ചില്ല. മൂന്നാമത്തെ ഹോട്ടലില്‍ 1,200 രൂപയ്ക്കു മുറി കിട്ടി. ചെന്നൈയില്‍ എത്തിയതിനു പിന്നാലെ കുട്ടികള്‍ക്ക് തളര്‍ച്ച അനുഭവപ്പെട്ടു. പിറ്റേന്ന് റെയില്‍വേ സ്റ്റേഷനിലെത്തി ട്രെയിന്‍ കയറി. പോരുന്ന വഴിയില്‍ കട്പാടി സ്റ്റേഷനില്‍ ഭക്ഷണം വാങ്ങാനിറങ്ങി. തിരിച്ചെത്തിയപ്പോള്‍ ട്രെയിന്‍ പോയി. മാതാപിതാക്കളുടെ പരാതിയില്‍ 4ന് തന്നെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

Back to top button
error: