KeralaNEWS

സ്മാർട്ട് മീറ്റർ ടെൻഡര്‍ നടപടി കെഎസ്‌ഇബി റദ്ദാക്കി

തിരുവനന്തപുരം:വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ആരംഭിച്ച ടെൻഡര്‍ നടപടി കെഎസ്‌ഇബി റദ്ദാക്കി.ടോട്ടെക്സ് (ടോട്ടല്‍ എക്സ്പെന്റിച്ചര്‍) രീതിയില്‍ വൈദ്യുതി സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനായുള്ള ടെൻഡറാണ് റദ്ദാക്കിയത്.
രണ്ടുമാസത്തെ ബില്‍തുക 100 രൂപയില്‍ താഴെവരുന്ന 26 ലക്ഷം പേര്‍ക്ക് സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കുന്നതിന്റെ പേരില്‍ ഓരോ ബില്ലിനുമൊപ്പം 160 രൂപ അധികം അടയ്ക്കേണ്ടിവരും. ഇതടക്കം 100 യൂണിറ്റില്‍ താഴെ ഉപയോഗിക്കുന്ന 57 ലക്ഷം പേരുണ്ട്. ഈ പാവപ്പെട്ടവരില്‍ വൈദ്യുതി ഉപയോഗത്തിന്റെ പേരില്‍ സാമ്ബത്തിക ബാധ്യത അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന നിലപാടെടുത്ത സംസ്ഥാന സര്‍ക്കാര്‍ ടെൻഡര്‍ റദ്ദാക്കാൻ നിര്‍ദേശം നല്‍കുകയായിരുന്നു.

ആദ്യഘട്ടമായി കേരളത്തില്‍ 37 ലക്ഷം സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കാനായിരുന്നു കേന്ദ്ര നിര്‍ദേശം. ഇതിന് നിശ്ചയിച്ചിരുന്ന 2400 കോടി രൂപയില്‍ 15 ശതമാനം കേന്ദ്രം വഹിക്കും. ബാക്കി തുക കരാര്‍ കമ്ബനി വഹിച്ച്‌, ഉപയോക്താക്കളില്‍നിന്ന് കമ്ബനി തവണകളായി ഈടാക്കുന്നതാണ് കേന്ദ്രത്തിന്റെ ടോട്ടക്സ് പദ്ധതി.

ഒരു സ്മാര്‍ട്ട് മീറ്ററിന് 6000 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ നിശ്ചയിച്ചത്. എന്നാല്‍ ഒന്നിന് 9400 രൂപ പ്രകാരം ആകെ 3475 കോടി രൂപയാണ് ടെൻഡറില്‍ ക്വാട്ട് ചെയ്ത കുറഞ്ഞ തുക. കേന്ദ്ര സര്‍ക്കാര്‍ എംപാനല്‍ ചെയ്ത കുത്തക കമ്ബനികളാണ് കെഎസ്‌ഇബിയുടെ ടെൻഡറില്‍ പങ്കെടുത്തത്. ഇത് അംഗീകരിച്ചാല്‍ ഉപയോക്താക്കള്‍ക്ക് വൻ സാമ്ബത്തികബാധ്യത വരുമെന്ന് മനസ്സിലാക്കിയ കെഎസ്‌ഇബി സംസ്ഥാന സര്‍ക്കാരിനെ സമീപിക്കുകയായിരുന്നു.

Back to top button
error: