Month: March 2026
-
Breaking News
‘സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തി‘യെന്ന് വെള്ളാപ്പള്ളി; ഇരുവരും തമ്മിൽ രഹസ്യ കൂടിക്കാഴ്ച
ആലപ്പുഴ: സിപിഐ (എം) വിട്ട ജി. സുധാകരന്റെ അമ്പലപുഴയിലെ സ്വതന്ത്ര സ്ഥാനാർത്ഥിത്വവും യുഡിഎഫ് പിന്തുണയും രാഷ്ട്രീയ കേരളത്തിലെ ചൂടേറിയ ചർച്ചാവിഷയമാണ്, അതിനിടെയിതാ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് അദ്ദേഹം. വെള്ളാപ്പള്ളിയുടെ കണിച്ചുകുളങ്ങരയിലെ വീട്ടിലെത്തിയാണ് സുധാകരൻ ചർച്ച നടത്തിയത്. സന്ദർശനം തീർത്തും രഹസ്യമായിരുന്നു. സ്വന്തം വാഹനം ഒഴിവാക്കി ഒരു ടാക്സി വാഹനത്തിലാണ് സുധാകരൻ വെള്ളാപ്പള്ളിയുടെ വീട്ടിലെത്തിയത്. അമ്പലപ്പുഴ മണ്ഡലത്തിൽ വളരെയോറെ സ്വാധീനമുള്ള സാമൂദായിക വിഭാഗത്തിന്റെ നേതാവാണ് വെള്ളാപ്പള്ളി. പിന്തുണ ഉറപ്പാക്കാനാണ് ജി. സുധാകരൻ വെള്ളാപ്പള്ളിയെ സന്ദർശിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്. തന്നാൽ സ്വീകരിക്കും എന്നല്ലാതെ ആരുടെയും പിന്തുണ തേടി സുധാകരൻ പോകില്ലെന്നാണ് മനസിലാക്കാൻ കഴിഞ്ഞതെന്ന് സുധാരന്റെ സന്ദർശനത്തിനു പിന്നാലെ നടത്തിയ പ്രസ്താവനയിലൂടെ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. സുധാകരൻ ഭരണത്തിൽ സത്യസന്ധതയുള്ള വ്യക്തിയാണെന്ന് തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read More » -
Breaking News
-
Breaking News
‘ഇറാനുമായുള്ള ചർച്ചകൾ ഫലപ്രാപ്തിയിലേയ്ക്ക്; ഇത് ഇന്ത്യയുടെ നയതന്ത്ര വിജയം; ‘: വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടയിൽ ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ഇന്ത്യയും ഇറാനും നടത്തുന്ന നയതന്ത്ര ചർച്ചകൾ വിജയമാവുന്നു എന്നതു സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ച് വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ. ഇറാനുമായുള്ള നേരിട്ടുള്ള ചർച്ചകൾ ഫലം നൽകുന്നുണ്ടെന്നും അതിലൂടെ ഇന്ത്യയിലേക്കുള്ള എൽപിജി വിതരണം സുഗമമാക്കാൻ സാധിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. ലോകത്തിലെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന തന്ത്രപ്രധാനമായ ഈ ജലപാതയിലൂടെയുള്ള ഗതാഗതം പുനരാരംഭിക്കുന്നതിനായി ഇറാനുമായി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുകയാണെന്നും ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിൽ ജയ്ശങ്കർ പറഞ്ഞു. നയതന്ത്ര ഇടപെടലിലൂടെയുള്ള പുരോഗതിയുടെ ഉദാഹരണമായി, ശനിയാഴ്ച രണ്ട് ഇന്ത്യൻ പതാക ഘടിപ്പിച്ച ലിക്വിഫൈഡ് പെട്രോളിയം ഗ്യാസ് (എൽപിജി) വാഹക കപ്പലുകൾ കടലിടുക്ക് കടന്ന കാര്യം ജയ്ശങ്കർ ചൂണ്ടിക്കാട്ടി. ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ ഏകദേശം 92,712 മെട്രിക് ടൺ എൽപിജിയുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ഇവ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും, ഇന്ത്യൻ പതാകയുള്ള കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി ഇന്ത്യ ഒരു ‘പൊതുവായ കരാറിൽ’…
Read More » -
Breaking News
“എല്ലാവരോടും ക്ഷമിക്കണം… എല്ലാവരോടും ക്ഷമ ചോദിക്കണം, ഇപ്പോൾ പോകാനുള്ള സമയമായി”… കുടുംബം ഹരീഷ് റാണയോട് അവസാനമായി വിടപറയുന്ന വികാരഭരിതമായ വീഡിയോ പുറത്ത്!! എയിംസിലേക്ക് മാറ്റി, ചികിത്സാ ഉപകരണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന നടപടികൾ ആരംഭിക്കും- ആശുപത്രി അധികൃതർ
ന്യൂഡൽഹി: 13 വർഷമായി കോമയിൽ കഴിയുന്ന 32-കാരനായ ഹരീഷ് റാണയ്ക്ക് ‘പാസീവ് യൂത്തനേഷ്യ’ (ദയാവധം) സുപ്രീംകോടതി അനുവദിച്ചതോടെ ഇതുവരെ ജീവൻ നിലനിർത്തിക്കൊണ്ടിരുന്ന ചികിത്സാ ഉപകരണങ്ങൾ ഘട്ടംഘട്ടമായി പിൻവലിക്കുന്ന നടപടികൾ ആരംഭിക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ഗാസിയാബാദിൽ നിന്നുള്ള റാണയെ ശനിയാഴ്ച ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ഡൽഹിയിലേക്ക് മാറ്റി. ഡോക്ടർമാരുടെ കർശനമായ മേൽനോട്ടത്തിൽ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ സാവധാനം പിൻവലിക്കും. വെള്ളിയാഴ്ച കുടുംബം റാണയോട് അവസാനമായി വിടപറയുന്ന വികാരഭരിതമായ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. വീഡിയോയിൽ ബ്രഹ്മകുമാരി സംഘടനയുമായി ബന്ധപ്പെട്ട സഹോദരി കണ്ണീരോടെ “എല്ലാവരെയും ക്ഷമിക്കൂ, എല്ലാവരോടും ക്ഷമ ചോദിക്കൂ, ഇപ്പോൾ പോകാനുള്ള സമയമാണ്” എന്ന് പറഞ്ഞ് വിടപറയുന്നത് കാണാം. 2013-ൽ താമസിച്ചിരുന്ന പെയിംഗ് ഗസ്റ്റ് കെട്ടിടത്തിൻ്റെ നാലാം നിലയിൽ നിന്ന് വീണുണ്ടായ അപകടത്തിലാണ് റാണയ്ക്ക് ഗുരുതര തലക്കേട് സംഭവിച്ചത്. പഞ്ചാബ് യൂണിവേഴ്സിറ്റിയിലെ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു റാണ. റാണയുടെ മാതാപിതാക്കൾ, പ്രത്യേകിച്ച് പിതാവ് അശോക്…
Read More » -
Breaking News
ബഹ്റൈനിൽ കുടുങ്ങിയവർക്ക് കൈത്താങ്ങുമായി കേരളീയ സമാജം; കൊച്ചിയിലേക്ക് ആദ്യ ചാർട്ടേർഡ് വിമാനമെത്തി; വരും ദിവസങ്ങളിലും സർവ്വീസ് തുടരും
മനാമ : പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ മുടങ്ങിയതോടെ നാട്ടിൽ പോകാൻ കഴിയാതെവന്ന ബഹ്റൈൻ പ്രവാസികൾക്ക് കോവിഡ് കാലത്തെന്നപോലെ കൈത്താങ്ങായി ബഹ്റൈൻ കേരളീയ സമാജം. ഗൾഫ് എയറുമായി സഹകരിച്ചുകൊണ്ട് ഞായറാഴ്ച ദമാം വഴി കേരളത്തിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പറന്നെത്തി. ഞായറാഴ്ച പുലർച്ചെ മനാമയിലെ ഗോൾഡൻ തുലിപ്പ് ഹോട്ടലിൽനിന്ന് വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ബസ് കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയും ജനറൽ സെക്രട്ടറി വർഗീസ് കാരക്കലും ചേർന്നുകൊണ്ട് ഫ്ലാഗ് ഓഫ് ചെയ്തു. സമാജം ഭരണസമിതി അംഗങ്ങളും സന്നദ്ധപ്രവർത്തകരും യാത്രക്കാർക്കുവേണ്ട ക്രമീകരണങ്ങൾ ചെയ്തു. തിങ്കൾ, ചൊവ്വ, വെള്ളി ദിവസങ്ങളിലും കൊച്ചിയിലേക്ക് ചാർട്ടേർഡ് വിമാനം ഒരുക്കിയിട്ടുണ്ടെന്നാണ് കേരളീയ സമാജം നേതൃത്വം അറിയിക്കുന്നത്.
Read More » -
Breaking News
ഹോർമുസ് കടലിടുക്ക് സൈനീകബലത്തിലൂടെ പിടിച്ചെടുക്കാനുള്ള യുഎസ് നീക്കത്തിൽ പങ്കാളികളാവില്ലയെന്ന് ഓസ്ട്രേലിയയും ജപ്പാനും; ‘ആ കടൽപാത വളരെ പ്രധാനപ്പെട്ടതൊക്കെ തന്നെ,പക്ഷേ നാവികസേനാ വിന്യാസത്തിനില്ല‘
ടെഹ്റാൻ: ഇറാൻ യുദ്ധത്തെ തുടർന്ന് പ്രധാനപ്പെട്ട എണ്ണ വിതരണ മാർഗ്ഗമായ ഹോർമുസ് കടലിടുക്കിലെ സുരക്ഷിതയാത്ര പുനരാരംഭക്കാൻ അവിടം പിടിച്ചെടുക്കണമെന്നും അതിനായി ഏഴ് രാജ്യങ്ങളോട് യുദ്ധക്കപ്പലുകൾ അയക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇക്കഴിഞ്ഞ ദിവസം പറയുകയുണ്ടായി. എന്നാൽ ട്രംപിന്റെ നിർദേശത്തെ ഭൂരിഭാഗം സഖ്യകക്ഷികളും നിരസിക്കുകയാണ്. ഓസ്ട്രേലിയയും ജപ്പാനും ഈ വിഷയത്തിന്മേലുള്ള നേരിട്ടുള്ള പ്രതികരണം നടത്തിക്കഴിഞ്ഞു. കടലിടുക്ക് വളരെ പ്രധാനമാണെങ്കിലും, കപ്പൽ അയക്കാൻ ട്രംപ് തങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലെന്നും ആവശ്യപ്പെട്ടാലും അങ്ങനെ ചെയ്യാൻ പദ്ധതിയില്ലെന്നും ഓസ്ട്രേലിയൻ കാബിനറ്റ് മന്ത്രി കാതറിൻ കിങ് എബിസിയോട് പറഞ്ഞു. ഓസ്ട്രേലിയ നാവികസഹായം സംഭാവന ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഞങ്ങൾ ഹോർമുസ് കടലിടുക്കിലേക്ക് ഒരു കപ്പൽ അയക്കില്ല. ഹോർമുസ് എത്രത്തോളം പ്രധാനമാണോന്ന് ഞങ്ങൾക്കറിയാം, ഞങ്ങളോട് ആവശ്യപ്പെട്ടിട്ടില്ല, ഞങ്ങൾ നാവികശേഷി സംഭാവന ചെയ്യാനുമില്ല,‘കാതറിൻ കിംഗ് പറഞ്ഞു. ഓസ്ട്രേലിയയ്ക്ക് പിന്നാലെ ജപ്പാനും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഈ ഘട്ടത്തിൽ നാവിക സുരക്ഷാപ്രവർത്തനങ്ങൾ പരിഗണിക്കുന്നില്ലയെന്നാണ് ജപ്പാൻ സൂചിപ്പിച്ചത്. രാജ്യത്തെ നിയമപരമായ ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് ഇ…
Read More » -
Breaking News
ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം, ഇന്ധന ടാങ്കിന് തീപിടിച്ചു, വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു!! യാത്രക്കാർ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണം- അറിയിപ്പ്
ദുബായ്: ഇറാൻ തൊടുത്തുവിട്ട ഡ്രോൺ പതിച്ചത് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമെന്ന് റിപ്പോർട്ട്. സ്ഫോടനത്തിൽ ഇന്ധന ടാങ്കിൽ തീപിടിത്തമുണ്ടായതോടെ വിമാനത്താവളത്തിലെ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ഈ നടപടി സ്വീകരിച്ചതായി അറിയിച്ചു. സംഭവത്തെ തുടർന്ന് ദുബായ് സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. പ്രദേശത്ത് എല്ലാ സുരക്ഷാ നടപടികളും സജീവമായതോടെ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെക്കുറിച്ച് ദുബായ് മീഡിയ ഓഫിസ് പുറത്തിറക്കിയ പ്രസ്താവനയിൽ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള ഒരു ഇന്ധന ടാങ്കിനെ ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായി വ്യക്തമാക്കുന്നു. പിന്നീട് സിവിൽ ഡിഫൻസ് സംഘം തീ നിയന്ത്രണ വിധേയമാക്കിയതായും അറിയിച്ചു. അതേസമയം യാത്രക്കാരുടെയും വിമാനത്താവള ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായി ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. യാത്രക്കാർ തങ്ങളുടെ വിമാന വിവരങ്ങൾക്കായി ബന്ധപ്പെട്ട എയർലൈൻസുമായി ബന്ധപ്പെടണമെന്ന് നിർദ്ദേശിച്ചു. ഇതിനിടെ ചില വിമാനങ്ങൾ അൽ…
Read More » -
Breaking News
എഐ വഴി ഇറാൻ- യുഎസ്-ഇസ്രയേൽ വ്യാജ യുദ്ധ വീഡിയോകൾ സൃഷ്ടിച്ചു, ഇറാന് അനുകൂല വീഡിയോകളും ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു; 19 ഇന്ത്യക്കാരടക്കം 35 പേർ അറസ്റ്റിൽ, കുറ്റം തെളിഞ്ഞാൽ കുറഞ്ഞത് ഒരു വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷ
ദുബായ്: മിഡിൽ ഈസ്റ്റ് യുദ്ധവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങളും വ്യാജ വീഡിയോകളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിന് 19 ഇന്ത്യക്കാരടക്കം 35 പേർ. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനെതിരേ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെ മേഖലയിൽ സംഘർഷം ശക്തമായ പശ്ചാത്തലത്തിലാണ് അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതായി യുണൈറ്റഡ് അറബ് എമിറേറ്റ്സ് അറിയിച്ചു. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി തിരുത്തിയ ദൃശ്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ച വീഡിയോകളും പ്രചരിപ്പിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്ന് പ്രതികൾക്കെതിരെ വേഗത്തിലുള്ള വിചാരണ നടപടികൾ സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഹമദ് സെയ്ഫ് അൽ ഷംസി പുറത്തിറക്കിയ പ്രസ്താവനയിൽ, വ്യാജ വിവരങ്ങളും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ച് ഉള്ളടക്കങ്ങളും സൃഷ്ടിച്ച് പൊതുജനങ്ങളിൽ ഭീതിയും അസ്ഥിരതയും സൃഷ്ടിക്കാൻ ശ്രമിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി അറിയിച്ചു. അതുപോലെ അന്വേഷണത്തിൽ പ്രതികൾ മൂന്ന് സംഘങ്ങളായി പ്രവർത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ആദ്യ സംഘത്തിൽ അഞ്ച് ഇന്ത്യക്കാരടക്കം 10 പേർ ഉണ്ടായിരുന്നു. ഇവർ യഥാർത്ഥ മിസൈൽ ആക്രമണ ദൃശ്യങ്ങൾ ചിത്രീകരിച്ച് അതിൽ ഭീതിയാകുന്ന കമൻ്റുകളും ശബ്ദപ്രഭാവങ്ങളും ചേർത്ത് പ്രചരിപ്പിച്ചതായി…
Read More » -
Breaking News
അമ്പലപ്പുഴയിൽ ജി സുധാകരന് ‘കൈ’കൊടുക്കും!! കോൺഗ്രസ് സ്ഥാനാർഥിയെ നിർത്തില്ല? മൂന്നാമതും പിണറായി മുഖ്യമന്ത്രിയായാൽ സന്തോഷമെന്ന് സുധാകരൻ!! ഈ നിലപാടുമായി നടക്കുന്നയാളെ എന്തിന് പിന്തുണയ്ക്കണമെന്ന് ചില നേതാക്കൾ
അമ്പലപ്പുഴ: സിപിഎം വിട്ട് അമ്പലപ്പുഴ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻമന്ത്രി ജി. സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന കാര്യത്തിൽ ഏകദേശം തീരുമാനമായി. ഇവിടെ സ്ഥാനാർഥിയെ നിർത്തേണ്ടതില്ലെന്ന് കോൺഗ്രസ് നേതൃത്വം തീരുമാനം എടുത്തതായാണ് വിവരം. ഔദ്യോഗിക തീരുമാനം കോൺഗ്രസ് ഉടൻ പ്രഖ്യാപിക്കും. അതേസമയം മണ്ഡലത്തിൽ എൽഡിഎഫ് ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിരുന്നു. സിറ്റിങ് എംഎൽഎ എച്ച് സലാമാണ് എൽഡിഎഫ് സ്ഥാനാർഥി. അതേസമയം ഘടകകക്ഷികളുമായി ചർച്ച നടത്തിയ ശേഷമാണ് സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. സുധാകരനെ ഉടൻ തന്നെ കോൺഗ്രസ് നേതാക്കൾ കണ്ട് പിന്തുണ അറിയിക്കും. താൻ ആരുടേയും പിന്തുണ തേടില്ലെന്നായിരുന്നു സ്ഥാനാർഥി പ്രഖ്യാപനം നടത്തികൊണ്ടുള്ള വാർത്താസമ്മേളനത്തിൽ സുധാകരൻ പറഞ്ഞിരുന്നത്. കൂടാതെ പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാൽ സന്തോഷമെന്നും സുധാകരൻ പറഞ്ഞു. സുധാകരന്റെ ഈ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹത്തെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ചില കോൺഗ്രസ് നേതാക്കൾ വിമുഖത പ്രകടിപ്പിച്ചുന്നു. ജില്ലയിലെ നേതാക്കൾ കെപിസിസിയെയും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെയും അമർഷം അറിയിച്ചിരുന്നു. ഈ നിലപാടുള്ളയാളെ എന്തിനു…
Read More » -
Breaking News
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്കു മറിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം, അപകടം കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുന്നതിനിടെ
കിളിമാനൂർ: കിളിമാനൂരിൽ നിയന്ത്രണംവിട്ട് ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞ സഹോദരങ്ങൾക്ക് ദാരുണാന്ത്യം. കിളിമാനൂർ നന്ദനത്തിൽ നന്ദന്റെ മക്കളായ അഭി (23), അഭിഷേക് (20) എന്നിവരാണ് മരിച്ചത്. കിളിമാനൂർ നഗരൂർ റോഡിൽ എസ്.എൻ ഓഡിറ്റോറിയത്തിന് സമീപത്തായിരുന്നു അപകടം. തിങ്കളാഴ്ച രാവിലെ ആറുമണിയോടെയാണ് അപകടം. കോട്ടയത്ത് പഠിക്കുന്ന അഭിഷേകിനെ കിളിമാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കൊണ്ടുവിടാൻ പോകുകയായിരുന്നു പുല്ലയിൽ സ്വദേശികളും സഹോദരങ്ങളുമായ അഭിയും അഭിഷേകും. വഴിമധ്യേ ഇവരുടെ ബുള്ളറ്റ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയും തുടർന്ന് ഓടയിലേക്ക് പതിക്കുകയുമായിരുന്നു. രണ്ടുപേരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ രണ്ടുപേരുടെയും മൃതദേഹങ്ങൾ കിളിമാനൂർ കേശവപുരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലാണ്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റും.
Read More »