Month: June 2025

  • Crime

    കാമുകനുമായി ബന്ധം തുടരാന്‍ യുവതിയുടെ കടുംകൈ; ഭക്ഷണത്തില്‍ വിഷംകലര്‍ത്തി ഭര്‍ത്താവിനെയും മക്കളെയും കൊല്ലാന്‍ശ്രമം

    മൈസൂരു: കാമുകനുമായുള്ള രഹസ്യബന്ധം തുടരാന്‍ രണ്ടു മക്കളെയും ഭര്‍ത്താവിനെയും ഭര്‍ത്തൃവീട്ടുകാരെയും കൊല്ലാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഹാസനില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കര്‍ണാടക ഹാസന്‍ ജില്ലയിലെ കെരളൂരു സ്വദേശി ഗജേന്ദ്രയുടെ ഭാര്യ ചൈത്രയെയാണ് ബേലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 11 വര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. സമീപകാലത്ത് ഗ്രാമത്തിലെ പുനീത് എന്ന യുവാവുമായി ചൈത്ര അടുപ്പത്തിലായി. ഈ വിഷയം വീട്ടിലറിഞ്ഞ് വലിയ ബഹളമുണ്ടായിരുന്നു. തുടര്‍ന്ന് ദിവസങ്ങളായി ഇരുവരും തമ്മില്‍ വഴക്ക് പതിവായിരുന്നു. ചൈത്രയും രണ്ടുമക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ മാതാപിതാക്കളുമാണ് വീട്ടില്‍ ഒരുമിച്ചുതാമസിച്ചിരുന്നത്. തിങ്കളാഴ്ച രാത്രി കുടുംബങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണത്തില്‍ ചൈത്ര വിഷം കലര്‍ത്തുകയും സംശയം തോന്നിയ ഗജേന്ദ്ര വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു. പോലീസെത്തി യുവതിയെ അറസ്റ്റ് ചെയ്തു. ഭക്ഷണസാംപിളുകള്‍ ലാബില്‍ വിശദപരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും ബേലൂര്‍ പോലീസ് അറിയിച്ചു.  

    Read More »
  • 13 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ഒത്താശ; ബിജെപി മുന്‍ നേതാവായ അമ്മയും കാമുകനും അറസ്റ്റില്‍

    ഡെഹ്‌റാഡൂണ്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അമ്മയായ ബിജെപി മുന്‍ നേതാവും ഇവരുടെ കാമുകനും അറസ്റ്റിലായി. ഹരിദ്വാറിലെ ബിജെപി മുന്‍ നേതാവായ യുവതിയെയും കാമുകനായ സുമിത് പത്വാളിനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയെ പീഡിപ്പിച്ച മറ്റുചിലര്‍ക്കെതിരേയും കുട്ടി മൊഴി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് പറഞ്ഞു. 13 വയസ്സുകാരിയെയാണ് അമ്മയുടെ കാമുകനും സുഹൃത്തുക്കളും ലൈംഗികമായി ചൂഷണംചെയ്തത്. പീഡനത്തിന് ഒത്താശചെയ്തതിനാണ് അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികമായി പീഡിപ്പിക്കാന്‍ പ്രതികള്‍ക്ക് അനുവാദം നല്‍കിയത് അമ്മയാണെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു. യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞാണ് താമസം. 13 വയസ്സുള്ള മകള്‍ നിലവില്‍ അച്ഛനൊപ്പമാണ് താമസിച്ചുവരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി അച്ഛനോട് പീഡനവിവരം വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അമ്മയുടെ ഒത്താശയോടെ അമ്മയുടെ കാമുകനായ സുമിത്തും മറ്റുചിലരും ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു 13 വയസ്സുകാരി പോലീസിനോട് പറഞ്ഞത്. പോലീസ് നടത്തിയ വൈദ്യപരിശോധനയില്‍ പീഡനം നടന്നതായി സ്ഥിരീകരിച്ചു. തുടര്‍ന്ന് അമ്മയെയും കാമുകനെയും കസ്റ്റഡിയിലെടുക്കുകയും പ്രതികളുടെ…

    Read More »
  • Kerala

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു; വിടവാങ്ങിയത് കോണ്‍ഗ്രസിലെ സൗമ്യമുഖം

    തിരുവനന്തപുരം: കെപിസിസി മുന്‍ പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തെന്നല ബാലകൃഷ്ണ പിള്ള (95) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികദേഹം തിരുവനന്തപുരം നെട്ടയം മുക്കോലയിലെ വസതിയിലേക്ക് കൊണ്ടുപോകും. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ ഉച്ചയ്ക്ക് തൈക്കാട് ശാന്തി കവാടത്തില്‍. മൂന്നു തവണ രാജ്യസഭാ എംപി, രണ്ടു തവണ നിയമസഭാംഗം, രണ്ടു തവണ കെപിസിസി പ്രസിഡന്റ് തുടങ്ങിയ പദവികള്‍ വഹിച്ച തെന്നല ബാലകൃഷ്ണപിള്ള കൊല്ലം ജില്ലയിലെ ശൂരനാട് സ്വദേശിയാണ്. മികച്ച സഹകാരിയായിരുന്നു. സൗമ്യനും മിതഭാഷിയും കളങ്കമേല്‍ക്കാത്ത രാഷ്ട്രീയ ജിവിതത്തിനുടമയുമായ തെന്നല ഗ്രൂപ്പുകള്‍ക്കതീതനായ കോണ്‍ഗ്രസുകാരനായാണ് അറിയപ്പെടുന്നത്. 1931 മാര്‍ച്ച് 11ന് ശൂരനാട് തെന്നല വീട്ടില്‍ എന്‍ ഗോവിന്ദപ്പിള്ളയുടേയും ഈശ്വരിയമ്മയുടേയും പുത്രനായി ജനിച്ചു. തിരുവനന്തപുരം എംജി കോളജില്‍നിന്ന് ബി.എസ്സി നേടി. ശൂരനാട് വാര്‍ഡ് കമ്മറ്റിയംഗമായി രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങി. ബ്ലോക്ക് കമ്മറ്റി അധ്യക്ഷനും കൊല്ലം ഡിസിസി ട്രഷററുമായിരുന്ന തെന്നല 1972 മുതല്‍ അഞ്ചുവര്‍ഷത്തോളം കൊല്ലം ഡിസിസി അധ്യക്ഷനുമായി പ്രവര്‍ത്തിച്ചു. ദീര്‍ഘകാലം…

    Read More »
  • Kerala

    വിഷക്കൂണ്‍ പാചകം ചെയ്തു കഴിച്ചു; കോഴിക്കോട് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേര്‍ ചികിത്സയില്‍

    കോഴിക്കോട്: താമരശ്ശേരിയില്‍ വിഷക്കൂണ്‍ പാചകം ചെയ്തു കഴിച്ച ആറു പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. പൂനൂര്‍ അത്തായക്കുന്നുമ്മല്‍ അബൂബക്കര്‍, ഷബ്‌ന, സൈദ, ഫിറോസ്, ദിയ ഫെബിന്‍, മുഹമ്മദ് റസാന്‍ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. പറമ്പില്‍നിന്നു കിട്ടിയ കൂണ്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളാണ് ഇന്നലെ പാചകം ചെയ്തു കഴിച്ചത്. ഇന്നലെ വൈകിട്ട് നോമ്പ് തുറക്കുന്ന സമയത്തായിരുന്നു ഇവര്‍ കൂണ്‍ കഴിച്ചത്. കൂണ്‍ കഴിച്ചതിനു പിന്നാലെ ഇവര്‍ക്ക് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടു. തുടര്‍ന്ന് ഇവരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

    Read More »
  • Crime

    ’96’ പ്രചോദനമായി റീയൂണിയന്‍ പ്രേമം; ആദ്യഭാര്യയെ കൊല്ലാന്‍ കട്ടസപ്പോര്‍ട്ടുമായി കാമുകിയും; പിടിവീഴുമെന്നായപ്പോള്‍ മകനെ അനാഥമന്ദിരത്തിലാക്കി വിദേശേത്തയ്ക്കു കടക്കാന്‍ ശ്രമിച്ച ‘സ്‌നേഹനിധി’

    തിരുവനന്തപുരം: തൃശ്ശൂര്‍ പടിയൂരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയ സംഭവത്തില്‍ യുവതിയുടെ രണ്ടാം ഭര്‍ത്താവ് കോട്ടയം ഇത്തിത്താനം കൊല്ലമറ്റത്ത് പ്രേംകുമാറിനെ (46) കണ്ടെത്താനുള്ള തീവ്രയത്‌നത്തിലാണ് പോലീസ്. 2019-ല്‍ കാമുകിയ്ക്കൊപ്പം ചേര്‍ന്ന് ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതിയായിരുന്നു ഇയാള്‍. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയശേഷം അഞ്ചു മാസം മുന്‍പാണ് പടിയൂരില്‍ കൊല്ലപ്പെട്ട യുവതിയെ പ്രേംകുമാര്‍ വിവാഹം കഴിച്ചത്. യുവതിയുടെയും രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. പടിയൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വാടകയ്ക്ക് താമസിക്കുന്ന കാറളം വെള്ളാനി സ്വദേശിനി കൈതവളപ്പില്‍ മണി(74), മകള്‍ രേഖ(43) എന്നിവരെ ബുധനാഴ്ച വൈകിട്ടോടെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഴുകിയനിലയിലായിരുന്നു മൃതദേഹം. മൃതദേഹത്തിന്റെ സമീപത്തുനിന്ന് രേഖയ്ക്കെതിരേ മോശം പരാമര്‍ശങ്ങളടങ്ങിയ ഒരു കത്തും ചില ചിത്രങ്ങളും ലഭിച്ചിരുന്നു. രണ്ടുപേരെയും കൊലപ്പെടുത്തിയശേഷം പ്രേംകുമാര്‍ രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇയാള്‍ക്കായി പോലീസ് ഊര്‍ജിതമായ തിരച്ചില്‍ നടത്തിവരികയാണ്. 2019-ലാണ് പ്രേംകുമാര്‍ കാമുകിക്കൊപ്പം ചേര്‍ന്ന് ആദ്യഭാര്യയായ വിദ്യയെ കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രേംകുമാറിനെയും കാമുകിയായ തിരുവനന്തപുരം വെള്ളറട സ്വദേശി സുനിത ബേബി(39)യെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകിക്കൊപ്പം…

    Read More »
  • Crime

    വീട്ടില്‍നിന്ന് പതിനാലരപ്പവന്‍ കവര്‍ന്ന് മരുമകള്‍; പിടിയിലായത് വേറൊരു 11 പവന്‍ നഷ്ടപ്പെട്ടതോടെ

    ആലപ്പുഴ: വീട്ടില്‍നിന്ന് പതിന്നാലരപ്പവന്‍ മോഷ്ടിച്ച കേസിലെ പ്രതിയെ ഒരുവര്‍ഷത്തിനുശേഷം പിടികൂടി. കഴിഞ്ഞവര്‍ഷം മേയ് 10-നു പ്രയാര്‍ വടക്കുമുറിയില്‍ പനക്കുളത്ത്പുത്തന്‍ വീട്ടില്‍ സാബു ഗോപാലന്റെ വീട്ടില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. കേസില്‍ സാബുവിന്റെ മകന്റെ ഭാര്യയായ പുതുപ്പള്ളി തെക്കു മുറിയില്‍ ഇടയനമ്പലത്ത് നെടിയത്ത് ഗോപിക (27) പിടിയിലായി. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍നിന്നാണ് സ്വര്‍ണം മോഷണം പോയത്. വീട്ടിലെ ആരെങ്കിലുമാകാം മോഷ്ടിച്ചതെന്ന് പോലീസിന് സംശയമുണ്ടായിരുന്നു. സാബു ഗോപാലന്റെ ബന്ധുവിന്റെ 11 പവന്‍ സ്വര്‍ണം ലോക്കറില്‍ വെക്കാന്‍ രണ്ടാഴ്ച മുമ്പ് ഗോപികയെ ഏല്‍പ്പിച്ചിരുന്നു. ഈ മാസം മൂന്നാം തീയതി ലോക്കറില്‍ വെച്ച സ്വര്‍ണം തിരികെ എടുക്കാന്‍ ഗോപിക പോയിരുന്നു. സ്വര്‍ണം ലോക്കറില്‍നിന്ന് തിരികെ എടുത്തുകൊണ്ട് വരുന്നതിനിടെ വഴിയില്‍വെച്ച് നഷ്ടപ്പെട്ടുവെന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വസ്തുത അറിയാന്‍ ഗോപികയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ചോദ്യംചെയ്തിരുന്നു. ഇതില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ഗോപിക പറഞ്ഞത്. തുടര്‍ന്ന് ഗോപികയെ സാബു ഗോപാലന്റെ വീട്ടില്‍ കൊണ്ടുവന്ന് അന്വേഷണം നടത്തിയപ്പോള്‍ നഷ്ടപ്പെട്ടു…

    Read More »
  • Crime

    കാര്‍ ഓടയിലേക്ക് മറിഞ്ഞ് യുവതി മരിച്ച സംഭവം: കാറില്‍ കഞ്ചാവ്; കാറുടമയും സുഹൃത്തും അറസ്റ്റില്‍

    കോട്ടയം: പാലാ- തൊടുപുഴ റോഡില്‍ രാമപുരം കുറിഞ്ഞിക്കു സമീപം ബുധനാഴ്ച വൈകിട്ടുണ്ടായ കാറപകടത്തില്‍ യുവതി മരിച്ച സംഭവത്തില്‍ കാറിലുണ്ടായിരുന്ന രണ്ടുപേര്‍ അറസ്റ്റില്‍. കാറുടമ അയ്മനം മാലിപ്പറമ്പില്‍ ജോജോ ജോസഫ് (32), വെള്ളൂര്‍ കൊച്ചുകരീത്തറ കെ.ആര്‍.രഞ്ജിത്ത് (36) എന്നിവരെയാണു പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തില്‍പെട്ട കാറില്‍നിന്ന് 6 ഗ്രാം കഞ്ചാവ് കണ്ടെത്തിയ സംഭവത്തിലാണു ജോജോയെ പിടികൂടിയത്. തൊടുപുഴ ഭാഗത്തുനിന്നു വരുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് കാര്‍ അമിതവേഗത്തില്‍ മനഃപൂര്‍വം ഓടയിലേക്ക് ഇടിച്ചിറക്കുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. കാറോടിച്ചിരുന്ന രഞ്ജിത്ത് മദ്യപിച്ചതായി തെളിഞ്ഞെന്നും പൊലീസ് അറിയിച്ചു. കാര്‍ ഓടയിലേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ ആര്‍പ്പൂക്കര കരിപ്പൂത്തട്ട് കൊട്ടാരത്തില്‍ ജോസ്ന (37) ആണു മരിച്ചത്. കാറില്‍ ജോജോയ്ക്കും രഞ്ജിത്തിനും മരിച്ച ജോസ്‌നയ്ക്കും ഒപ്പമുണ്ടായിരുന്ന ആര്‍പ്പൂക്കര കുന്നുകാലയില്‍ നീതു സനീഷ് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലാണ്. കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിനെ റിമാന്‍ഡ് ചെയ്തു. മെഡിക്കല്‍ റെപ്പുമാരായ നാലുപേരും തൊടുപുഴയിലെ ആശുപത്രികളില്‍ പോയശേഷം പാലായിലേക്കു മടങ്ങുകയായിരുന്നുവെന്നാണു പൊലീസ് പറയുന്നത്.

    Read More »
  • Breaking News

    ധര്‍മപുരിയില്‍ കാര്‍ അപകടം: ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍ മരിച്ചു; നടനും അമ്മയ്ക്കും പരുക്ക്

    ബംഗളൂരു: നടന്‍ ഷൈന്‍ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. ഷൈനിന്റെ പിതാവ് സി.പി. ചാക്കോ അപകടത്തില്‍ മരിച്ചു. ഷൈനിനും അമ്മയ്ക്കും പരുക്കുണ്ട്. ഷൈനും പിതാവും അമ്മയും സഹോദരനും മേക്കപ്പ്മാനുമായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. മുന്‍പില്‍പോയ ലോറിയില്‍ കാര്‍ ഇടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ ഏഴു മണിയോടെ സേലം-ബെംഗളൂരു ദേശീയപാതയില്‍ ധര്‍മപുരിയ്ക്കടുത്ത് പാല്‍കോട്ട് എന്ന സ്ഥലത്തായിരുന്നു അപകടം. ഷൈനിന്റെ രണ്ട് കൈകളും ഒടിഞ്ഞതായി അപകടം കണ്ട മലയാളിയായ ബിനോയ് പറഞ്ഞു. കൊച്ചിയില്‍നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്നു ബിനോയ്. അപകടം ഉണ്ടായ ഉടനെ അഞ്ചുപേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഷൈനിന്റെ പിതാവ് മരിച്ചു. പരുക്കേറ്റവര്‍ പാല്‍ക്കോട്ട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

    Read More »
  • Crime

    അടുത്തിടപഴകിയ ശേഷം രസത്തിന് എന്നുപറഞ്ഞ് നഗ്‌ന ചിത്രങ്ങള്‍ പകര്‍ത്തും; അമേരിക്കന്‍ മലയാളിയെ ഹണിട്രാപ്പില്‍ കുടുക്കിയ ധന്യ അര്‍ജ്ജുന്‍ സ്ഥിരം തട്ടിപ്പുകാരി; ഉന്നതരുമായും അടുത്ത ബന്ധം

    കോട്ടയം: അമേരിക്കന്‍ മലയാളിയായ യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും കവര്‍ന്ന കേസിലെ പ്രതി ധന്യ പോലിസില്‍ കീഴടങ്ങിയതിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. അതിരമ്പുഴ അമ്മഞ്ചേരി കുമ്മണ്ണൂര്‍ ധന്യ അര്‍ജുന്‍ (37) ആണ് കീഴടങ്ങിയത്. അയല്‍വാസിയായ യുവാവുമായി സൗഹൃദം സ്ഥാപിച്ച ധന്യ യുവാവിന്റെ നഗ്‌നചിത്രങ്ങളെടുത്തശേഷം ഭീഷണിപ്പെടുത്തി ഹണിട്രാപ്പിലൂടെ പണവും സ്വര്‍ണവും തട്ടുക ആയിരുന്നു. ഉന്നതരുമായുള്ള അടുത്ത ബന്ധമാണ് പല തട്ടിപ്പുകളിലും അകത്താകാതെ ധന്യയെ രക്ഷിച്ചത്. ധന്യ സ്ഥിരം തട്ടിപ്പുകാരിയാണെന്നാണ് പോലീസ് പറയുന്നത്. ലൈംഗികബന്ധവും മദ്യവും കൈക്കൂലിയായി ആവശ്യപ്പെട്ടുവെന്നാരോപിച്ച് ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ കേസില്‍ കുടുക്കിയ സംഭവത്തിലെ പ്രധാന പ്രതിയാണ് ധന്യ. അറസ്റ്റ് രേഖപ്പെടുത്തിയശേഷം ഇവരെ കോടതിയില്‍ ഹാജരാക്കി. ഗര്‍ഭിണിയായതിനാല്‍ ഇവര്‍ക്ക് കോടതി ജാമ്യംനല്‍കി. ഹണി ട്രാപ്പ് കേസില്‍ അമേരിക്കന്‍ മലയാളിയായ യുവാവ് പരാതി നല്‍കിയതിനു പിന്നാലെ ഗാന്ധിനഗര്‍ പൊലീസ് ധന്യക്കെതിരെ കേസെടുത്തിരുന്നു. ഈ കേസില്‍ നിന്ന് രക്ഷപ്പെടുത്താമെന്ന് വാഗ്ദാനം നല്‍കി സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിക്കുകയും…

    Read More »
  • Crime

    രജിസ്ട്രി ബുക്ക് മുന്നില്‍ വച്ചുകൊണ്ട് ഭര്‍ത്താവുമായി സംസാരിച്ചു നില്‍ക്കുന്ന സോനം! ദുരൂഹതയുടെ ആക്കംകൂട്ടി ആ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; നവദമ്പതികളെ കാണാതാകുന്നതിന് തൊട്ടുമുന്‍പുള്ള വീഡിയോ; മേഘാലയയിലെ ഹണിമൂണ്‍ ദുരന്തത്തില്‍ കലാശിച്ചതെങ്ങനെ? ഇനിയും ചോദ്യങ്ങള്‍ ബാക്കി

    ഷില്ലോങ്: മേഘാലയയിലെ ഹണിമൂണ്‍ ആഘോഷത്തിനിടെ നവദമ്പതികളെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. ദമ്പതികളെ കാണാതാകുന്നതിന് തൊട്ട് മുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ദുരൂഹതയുടെ ആക്കംകൂട്ടുന്നു. രജിസ്ട്രി ബുക്ക് മുന്നില്‍ വച്ചുകൊണ്ട് ഭര്‍ത്താവുമായി സംസാരിച്ചു നില്‍ക്കുന്ന നവവധുവിന്‍െ്‌റ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പിന്നാലെ ഹോംസ്റ്റേയില്‍ ചെക്കിന്‍ ചെയ്ത് കൂളായി നടന്നുപോകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നതായും പോലീസ് വ്യക്തമാക്കി. മെയ് 23നാണ് ചിറാപുഞ്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശികളായ നവദമ്പതികളെ കാണാതായത്. ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് ഉടമയായ രാജ രഘുവംശി(30)യും സോന(24)വും മെയ് 11 നാണ് വിവാഹിതരായത്. മെയ് 20 നാണ് ഗുവാഹത്തിയിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. മെയ് 23 ന് ചിറാപുഞ്ചിയില്‍ എത്തിയപ്പോള്‍ ദമ്പതികള്‍ വീട്ടില്‍ വിളിച്ച് സംസാരിച്ചിരുന്നു. പിന്നീട് ഒരു വിവരവും ഇല്ല. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. അതിനിടെ, എട്ട് ദിവസത്തെ ശക്തമായ മഴയിലും പ്രതികൂല കാലാവസ്ഥയേയും വെല്ലുവിളിച്ചുകൊണ്ട് നടത്തിയ തിരച്ചലില്‍ മഴയില്‍ കുതിര്‍ന്ന നവവധുവിന്റെ ഷര്‍ട്ടും…

    Read More »
Back to top button
error: