Month: May 2025

  • Crime

    അങ്ങാടിപ്പുറത്ത് സ്ത്രീയെ റെയില്‍വേട്രാക്കില്‍ തള്ളിയിട്ട് സ്വര്‍ണമാല കവര്‍ന്നു; പ്രതി കോഴിക്കോട്ടുനിന്ന് പിടിയില്‍

    മലപ്പുറം: അങ്ങാടിപ്പുറത്ത് റെയില്‍വേട്രാക്കിലൂടെ നടന്നുപോകുകയായിരുന്ന സ്ത്രീയെ ട്രാക്കില്‍ തള്ളിയിട്ട് മാല കവര്‍ന്ന കേസിലെ പ്രതി പിടിയിലായി. കൊളത്തൂര്‍ വെങ്ങാട് സ്വദേശി വെളുത്തേടത്തുപറമ്പില്‍ വിജീഷ് (36) ആണ് പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്. 14ന് വൈകീട്ടായിരുന്നു സംഭവം. അങ്ങാടിപ്പുറത്തെ ബാറിലെ ശുചീകരണത്തൊഴിലാളിയായ സ്ത്രീ ജോലികഴിഞ്ഞ് റെയില്‍വേട്രാക്കിലൂടെ വീട്ടിലേക്കു മടങ്ങുന്ന സമയം പുറകില്‍ വന്ന പ്രതി വശത്തേക്കു തള്ളിയിട്ട് കഴുത്തിലണിഞ്ഞിരുന്ന രണ്ടേമുക്കാല്‍ പവന്‍ വരുന്ന സ്വര്‍ണമാല പൊട്ടിച്ചെടുത്ത് ഓടിപ്പോകുകയായിരുന്നു. സ്ത്രീ പുറകെ ഓടിയെങ്കിലും മോഷ്ടാവിനെ പിടിക്കാനായില്ല. ഒടുവില്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍പ്പോയി പറഞ്ഞ് ആളെക്കൂട്ടിയും തിരച്ചില്‍ നടത്തി. എന്നിട്ടും പ്രതിയെ കണ്ടെത്താനായിരുന്നില്ല. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എ. പ്രേംജിത്ത്, സി.ഐ. സുമേഷ് സുധാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി വിജീഷിനെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്തത്. പ്രതി കുറ്റം സമ്മതിച്ചതായും കൂടുതല്‍ ചോദ്യംചെയ്യാനും മോഷണമുതല്‍ കണ്ടെടുക്കാനും കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തുമെന്നും പോലീസ്…

    Read More »
  • Crime

    വീട്ടില്‍ നാടന്‍പാട്ട് റിഹേഴ്സല്‍ നടക്കുന്നതില്‍ തര്‍ക്കം; വീട്ടമ്മയെ കുത്തിക്കൊന്ന രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം

    കൊല്ലം: യുവതിയെ കുത്തിക്കൊന്ന രണ്ടാംഭര്‍ത്താവിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. കരുനാഗപ്പള്ളി തൊടിയൂര്‍ അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള(പൂങ്കൊടി-42)യെ കുത്തിക്കൊന്ന കേസില്‍ തൊടിയൂര്‍ പുലിയൂര്‍വഞ്ചി തെക്ക് മുണ്ടപ്പള്ളില്‍ വീട്ടില്‍ രവീന്ദ്രനെ(67) ശിക്ഷിച്ച് കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദാണ് ഉത്തരവ് നല്‍കിയത്. ശ്യാമളയുടെ ആദ്യവിവാഹത്തിലെ മകളായ ഗോപികയെയും ഗോപികയുടെ നാലുവയസ്സുള്ള മകളെയും കുത്തിക്കൊല്ലാന്‍ ശ്രമിച്ചതിന് അഞ്ചുവര്‍ഷംവീതം കഠിനതടവും 25,000 രൂപവീതം പിഴയും വിധിച്ചിട്ടുണ്ട്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2023 ജൂലായ് എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. ശ്യാമളയുടെ ആദ്യഭര്‍ത്താവ് ഗോപിനാഥന്‍ മരിച്ചതോടെ പ്രതി ശ്യാമളയുമായി അവരുടെ വീട്ടിലായിരുന്നു താമസം. ഗോപികയും മകളും തൊട്ടടുത്തുള്ള വീട്ടിലും. നാടന്‍പാട്ടുകാരിയായ ഗോപികയുടെ ട്രൂപ്പിലെ അംഗങ്ങള്‍ റിഹേഴ്സലിനായി വീട്ടില്‍ വരുന്നതിനെച്ചൊല്ലി രവീന്ദ്രന്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. സംഭവദിവസം വൈകീട്ട് ഇതിനെച്ചൊല്ലി പ്രതി വഴക്കുണ്ടാക്കുകയും കൊല്ലുമെന്ന് ആക്രോശിച്ച് ഗോപികയെ കുത്താനായി ഓടിക്കുകയും ചെയ്തു. ആക്രമണത്തില്‍നിന്ന് ഗോപികയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ച ശ്യാമളയുടെ കഴുത്തിനും നെഞ്ചിലും കുത്തി.…

    Read More »
  • India

    യൂട്യൂബര്‍ മുതല്‍ സെക്യൂരിറ്റി ഗാര്‍ഡ് വരെ; മൂന്ന് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ പിടിയിലായത് 11 പാക് ചാരന്മാര്‍

    ന്യൂഡല്‍ഹി: പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തെത്തുടര്‍ന്ന് ചാരവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കെതിരെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് ദിവസത്തിനിടെ, ഒന്നിലധികം സംസ്ഥാനങ്ങളിലായി പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് 11 പേരെയാണ് അറസ്റ്റ് ചെയ്തത്. പാകിസ്ഥാന് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയതിന് അറസ്റ്റിലായ ഹരിയാന ആസ്ഥാനമായുള്ള ട്രാവല്‍ വ്‌ലോഗര്‍ ജ്യോതി മല്‍ഹോത്രയാണ് അറസ്റ്റിലായവരില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരാള്‍. അറസ്റ്റിലായ മറ്റ് പ്രതികളില്‍ വിദ്യാര്‍ത്ഥികളും സുരക്ഷാ ഗാര്‍ഡും ആപ്പ് ഡെവലപ്പറും അടക്കമുള്ളവര്‍ ഉള്‍പ്പെടുന്നു. സോഷ്യല്‍ മീഡിയ, സാമ്പത്തിക വാഗ്ദാനങ്ങള്‍, മെസേജിംഗ് ആപ്പുകള്‍, പാകിസ്ഥാനിലേക്കുള്ള വ്യക്തിപരമായ സന്ദര്‍ശനങ്ങള്‍ എന്നിവയിലൂടെയാണ് പ്രതികളെ ചാര ശൃംഖലയിലേക്ക് ആകര്‍ഷിച്ചത്. സോഷ്യല്‍ മീഡിയ സ്വാധീനം ചെലുത്തുന്നവരെയും 20, 30 പ്രായമുള്ള യുവാക്കളെയും ഈ ശൃംഖലയിലേക്ക് ഉപയോഗിച്ചിട്ടുണ്ട്.    

    Read More »
  • Crime

    കൊല്ലത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊന്നു; ഒപ്പമുണ്ടായിരുന്ന യുവാവിന് കുത്തേറ്റു

    കൊല്ലം: തുമ്പമണ്‍തൊടി കാരറക്കുന്നിന് സമീപം ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ കുത്തിക്കൊന്നു. മടത്തറ സ്വദേശി സുജിനാണ് (29) കൊല്ലപ്പെട്ടത്. രാത്രിയിലാണ് അഞ്ചംഗ സംഘം ആക്രമണം നടത്തിയത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. സുജിന്റെ ഒപ്പമുണ്ടായിരുന്ന അനന്ദുവിനും കുത്തേറ്റു. അഞ്ചംഗസംഘത്തിലെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സുജിനും അക്രമിസംഘവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായതായിരുന്നു. പിന്നീട് സുഹൃത്തുക്കളുമായി കാരംസ് കളിച്ചശേഷം ബൈക്കില്‍ വീട്ടിലേക്ക് പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. ബൈക്ക് തടഞ്ഞ് സുജിന്റെ വയറിലും അനന്ദുവിന്റെ മുതുകിലും കുത്തി. കുത്തിയവരെക്കുറിച്ചുള്ള വിവരങ്ങള്‍ അനന്ദു പൊലീസിന് കൈമാറി. അനന്ദു തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.  

    Read More »
  • Breaking News

    കുര്‍ബാന തര്‍ക്കത്തില്‍ എറണാകുളം- അങ്കമാലി അതിരൂപത പിളര്‍പ്പിലേക്ക്; ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ല; ഒന്നിക്കാന്‍ കഴിയില്ലെന്നും പിരിയാമെന്നും അല്‍മായ മുന്നേറ്റം; മാര്‍ ജോസഫ് പാംപ്ലാനിയെ തടഞ്ഞുവച്ച് അസഭ്യവര്‍ഷം നടത്തിയിട്ടും നടപടി എടുക്കുന്നില്ലെന്ന് നാലു സോണുകളില്‍ ചേര്‍ന്ന വൈദിക യോഗം

    കൊച്ചി: കുര്‍ബാന തര്‍ക്കം അതിരൂക്ഷമായി തുടരുന്ന എറണാകുളം-അങ്കമാലി അതിരൂപത പിളര്‍പ്പിന്റെ വക്കില്‍. ജനാഭിമുഖ കുര്‍ബാനയുടെയും അള്‍ത്താര അഭിമുഖ കുര്‍ബാനയുടെയും പേരില്‍ സഭാ നേതൃത്വവും ഒരുപറ്റം വൈദികരുടെ നേതൃത്വത്തില്‍ വിശ്വാസികളുമാണ് വിഘടിച്ചു നില്‍ക്കുന്നത്. കുര്‍ബാനത്തര്‍ക്കം പരിഹരിക്കാന്‍ സിറോ മലബാര്‍ സഭാനേതൃത്വത്തിന് കഴിയാത്തതിനല്‍ എറണാകുളംഅങ്കമാലി അതിരൂപതയെ രണ്ടായി പിളര്‍ത്താമെന്ന നിര്‍ദ്ദേശവുമായി ജനാഭിമുഖ കുര്‍ബാന അനുകൂലികളായ അല്‍മായ മുന്നേറ്റം രംഗത്തുവന്നത്. സിനഡ് അനുകൂലികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച് ജനാഭിമുഖ കുര്‍ബാനയ്ക്ക് ബിഷപ്പുമാര്‍ അംഗീകാരം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. കുര്‍ബാനത്തര്‍ക്കം നീട്ടിക്കൊണ്ടുപോയി സംഘര്‍ഷം തുടരുന്നത് സഭയ്ക്കും സമൂഹത്തിനും നല്ലതല്ല. വിശ്വാസികളെയും വൈദികരെയും അവരുടെ അവകാശങ്ങള്‍ സംരക്ഷിച്ച് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ലെങ്കില്‍, പരസ്പരം ചര്‍ച്ച ചെയ്ത് പിരിയാനുള്ള സമയമായി. ബിഷപ്പുമാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. ജനാഭിമുഖ കുര്‍ബാനയില്‍ വിട്ടുവീഴ്ചയില്ലെന്നും താത്കാലിക പരിഹാരങ്ങള്‍ കൊണ്ട് പ്രശ്നം തീര്‍ക്കാനാവില്ലെന്നും അല്‍മായ മുന്നേറ്റം വ്യക്തമാക്കി. എറണാകുളത്തിന്റെ പൈതൃകവും പാരമ്പര്യവും പ്രത്യേക സാഹചര്യങ്ങളും പരിഗണിച്ച് ജനാഭിമുഖ കുര്‍ബാന അനുവദിക്കാന്‍ ബിഷപ്പുമാര്‍ തയ്യാറാകണം. എറണാകുളത്തെ വൈദികരുടെയും വിശ്വാസികളുടെയും ജനാഭിമുഖ…

    Read More »
  • Crime

    പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസിയില്‍നിന്നു കടത്തിക്കൊണ്ടുവന്ന് വീണ്ടും പീഡിപ്പിച്ചു; വിവരം പുറത്തറിയുന്നത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ: യുവാവ് അറസ്റ്റില്‍

    കൊല്ലം: സിഡബ്ല്യുസിയില്‍ കഴിയുകയായിരുന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ യുവാവ് പോലീസ് പിടിയില്‍. കുളത്തൂപ്പുഴ കല്ലുവെട്ടാന്‍കുഴി ആറ്റരികത്ത് പുത്തന്‍വീട്ടില്‍ സനോജ് (23) ആണ് കുളത്തൂപ്പുഴ പോലീസിന്റെ പിടിയിലായത്. ഒരുവര്‍ഷം മുന്‍പ് ഇതേ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സനോജ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പീഡനത്തിനിരയായ പെണ്‍കുട്ടിയെ സിഡബ്ല്യുസി സംരക്ഷണയില്‍ പാര്‍പ്പിച്ചു. ഈ കേസില്‍ ജയില്‍വാസം കഴിഞ്ഞിറങ്ങിയ പ്രതി പെണ്‍കുട്ടിയെ സിഡബ്ല്യൂസിയില്‍ നിന്നും കടത്തിക്കൊണ്ടു വന്നാണ്, വീണ്ടും പീഡിപ്പിച്ചത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ കുട്ടിയെ കൗണ്‍സലിങ്ങിനു വിധേയമാക്കിയപ്പോഴാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന വിവരം അറിയുന്നത്. ഇതോടെ കുളത്തൂപ്പുഴ പോലീസിനു വിവരങ്ങള്‍ കൈമാറി. പീഡനത്തിനുശേഷം ഒളിവില്‍ പോയ പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഒരുമാസത്തിനുശേഷം ചെങ്ങന്നൂര്‍ തിരുവന്‍വണ്ടൂരില്‍നിന്നാണ് കുളത്തൂപ്പുഴ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. മുന്‍പും സമാനമായ കേസില്‍ പ്രതിയായിട്ടുള്ള ആളാണ് സനോജെന്ന് കുളത്തൂപ്പുഴ പോലീസ് പറഞ്ഞു. വൈദ്യപരിശോധനയ്ക്കുശേഷം പ്രതിയെ പുനലൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.  

    Read More »
  • Kerala

    തടവുകാരിയെ കോടതിയില്‍ ഹാജരാക്കാതെ ഹോട്ടലില്‍ താമസിപ്പിച്ചു; മെഡിക്കല്‍ അവധിയില്‍ സിനിമയില്‍ അഭിനയിച്ചു; എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

    തിരുവനന്തപുരം: കസ്റ്റഡി തടവുകാരിയെ അനധികൃതമായി രണ്ടു ദിവസം ഹോട്ടലില്‍ താമസിപ്പിച്ചതിന് മ്യൂസിയം എസ്‌ഐ ഷെഫിന് സസ്‌പെന്‍ഷന്‍. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി അവധിയെടുത്തശേഷം ഷെഫിന്‍ ഇടുക്കിയില്‍ സിനിമയില്‍ അഭിനയിക്കാന്‍പോയെന്നും അന്വേഷണത്തില്‍ കണ്ടെത്തി. സ്‌പെയിനിലെ ബാഴ്‌സിലോണയില്‍ എംബിബിഎസിനു പ്രവേശനം വാങ്ങിത്തരാമെന്നുപറഞ്ഞ് വഴുതക്കാട് സ്വദേശിയില്‍നിന്ന് 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിന്റെ അന്വേഷണത്തിലാണ് എസ്‌ഐക്കു വീഴ്ചയുണ്ടായത്. കേസിലെ മൂന്നാം പ്രതി അര്‍ച്ചനാ ഗൗതം മറ്റൊരു കേസില്‍ ഹരിദ്വാര്‍ ജയിലിലായിരുന്നു. പ്രതിയെ കസ്റ്റഡിയില്‍വാങ്ങി തിരുവനന്തപുരം സിജെഎം കോടതിയില്‍ ഹാജരാക്കി, തിരികെ ഹരിദ്വാര്‍ ജയിലിലേക്കു കൊണ്ടുപോയ അര്‍ച്ചനയെ കോടതിയില്‍ ഹാജരാക്കാതെ രണ്ടു ദിവസം ഡല്‍ഹിയില്‍ ഹോട്ടലില്‍ താമസിപ്പിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ അടക്കമുള്ള ഉദ്യോഗസ്ഥരെയും പ്രതിയെയും ഫൈസലാബാദില്‍ ഒട്ടും സുരക്ഷിതമല്ലാത്ത സ്ഥലത്ത് വാഹനത്തില്‍ ഇരുത്തിയശേഷം വിവരശേഖരണത്തിനെന്നപേരില്‍ ഷെഫിന്‍ പോയതായും സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മടക്കയാത്രയ്ക്ക് പോലീസ് ബുക്ക് ചെയ്തിരുന്ന ട്രെയിന്‍ ടിക്കറ്റ് ഒഴിവാക്കി വിമാനത്തിലാണ് ഷെഫിന്‍ വന്നത്. പക്ഷേ, ഈ വിവരം സ്റ്റേഷനില്‍ അറിയിക്കാതെയും അനുമതി വാങ്ങാതെയും അവധിയെടുത്തു.…

    Read More »
  • Crime

    ഭാര്യയുടെ മൊബൈലില്‍ കാമുകനുമൊത്തുള്ള അശ്ലീല ദൃശ്യങ്ങള്‍; ചോദ്യം ചെയ്ത ഭര്‍ത്താവിനെ മയക്കി കിടത്തിയശേഷം മരത്തടി കൊണ്ട് തലയ്ക്കടിച്ചു കൊന്നു, ഭാര്യയും ബന്ധുവായ കാമുകനും അറസ്റ്റില്‍

    ലഖ്‌നൗ: ഭാര്യയുടെ അവിഹിത ബന്ധം ചോദ്യം ചെയ്ത ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ കാന്‍പൂറിലാണ് സംഭവം. ലക്ഷ്മണ്‍ ഖേഡ ഗ്രാമനിവാസിയായ ധര്‍മേന്ദ്ര പാസിയാണ് മരക്കഷ്ണം കൊണ്ടുള്ള തലയ്ക്കടിയേറ്റ് മരിച്ചത്. ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ റീനയേയും ധര്‍മ്മേന്ദ്രയുടെ ബന്ധുവായ സതീഷിനെയും പൊലീസ് അറസ്റ്റ് ചെയ്തു. റീനയും സതീഷും തമ്മിലുള്ള അവിഹിത ബന്ധം ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ധര്‍മേന്ദ്രയെ അതിക്രൂരമായി കൊലപ്പെടുത്തുക ആയിരുന്നു. മെയ് 11നാണ് റീനയും സതീഷും കൂടി ധര്‍മ്മേന്ദ്രയെ മരക്കഷ്ണത്തിന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. റീനയും ബന്ധുവായ സതീഷും തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നത് ഭര്‍ത്താവ് ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. തുടര്‍ന്ന് റീനയ്ക്ക് ധര്‍മ്മേന്ദ്ര താക്കീത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും വീണ്ടും ബന്ധം തുടര്‍ന്നു. ദിവസവും മണിക്കൂറുകളോളമാണ് ഇരുവരും ഫോണില് സംസാരിച്ചിരുന്നത്. ഇതിനിടെ കൊല്ലപ്പെടുന്ന ദിവസം റീനയുടെ ഫോണില്‍ സതീഷുമായുള്ള അശ്ലീല ദൃശ്യങ്ങളും ധര്‍മ്മേന്ദ്ര കണ്ടെത്തിയിരുന്നു. ഇതേ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. ഇതിന് പിന്നാലെയാണ് പ്രതികള്‍…

    Read More »
  • Breaking News

    വിശുദ്ധ യോദ്ധാവായി മാറിയ സൈനിക ജനറല്‍: അസിം മുനീറിന്റെ നേതൃത്വത്തില്‍ പാകിസ്താനിലെ തീവ്രവാദം അപകടകരമായ പരിണാമത്തില്‍; നടക്കുന്നത് മൂന്നാം തലമുറ ജിഹാദ്; രാജ്യ നയത്തിന്റെ ഭാഗം; സൈനികരുടെ മതപരമായ ബാധ്യതയാക്കി യുദ്ധത്തെ മാറ്റിയെന്നും ഇന്റലിജന്‍സ്

    ഇസ്ലാമാബാദ്: പാകിസ്താനിലെ ജിഹാദിന്റെ അപകടകരമായ പരിണാമത്തെക്കുറിച്ചു മുന്നറിയിപ്പു നല്‍കി ഉയര്‍ന്ന ഇന്റലിജന്‍സ് വൃത്തങ്ങള്‍. പഹല്‍ഗാം ആക്രമണത്തിനുമുമ്പ് പാകിസ്താന്‍ ജനറലും ഇപ്പോള്‍ ഫീല്‍ഡ് മാര്‍ഷലുമായി നിയമിക്കപ്പെട്ട അസിം മുനീര്‍ നടത്തിയ പ്രസംഗം കൂട്ടക്കൊലയ്ക്കുള്ള പരസ്യമായ ആഹ്വാനമായിരുന്നു. പ്രസംഗം നടത്തി 96 മണിക്കൂറിനുള്ളില്‍ 26 ഹിന്ദുക്കളെയാണ് തീവ്രവാദികള്‍ വെടിവച്ചുകൊന്നത്. യുദ്ധത്തിനായി ഇസ്ലാമിക വിശ്വാസത്തെ ചൂഷണം ചെയ്യുന്ന, വിശുദ്ധ യോദ്ധാവായി മാറിയ സൈനിക മേധാവിയെ നേരിടുന്നത് ഇന്ത്യയെ സംബന്ധിച്ചു വെല്ലുവിളി നിറഞ്ഞതാണെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഭരണകൂടത്തിന്റെ അധികാരമുപയോഗിച്ചു ഖുറാനെ ആയുധമാക്കി മൂന്നാംതലമുറ ജിഹാദാണു അസിം മുനീര്‍ നയിക്കുന്നത്. ഒരു രാജ്യത്തിന്റെയാകെ പിന്തുണയോടെ, കശ്മീരിനെ മോചിപ്പിക്കുകയെന്ന നീക്കമാണു നടത്തുന്നത്. ഇതേ ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഹാഫിസ് സയീദിന്റെയും മൗലാന മസൂദ് അസ്ഹറിന്റെയും നീക്കങ്ങളുമായി ചേര്‍ന്നു പോകുന്നു. സയീദിനും അസ്ഹറിനും സൈനിക സംഘാടനത്തിന്റെ കരുത്തില്ല. എന്നാല്‍, അധികാരം, മതപരമായ അധികാരം, തീവ്രവാദ പ്രത്യയശാസ്ത്രം എന്നിവ സംയോജിപ്പിച്ചാണു മുനീറിന്റെ നീക്കങ്ങള്‍. സൈന്യത്തെയും മതത്തെയും കൂട്ടിയിണക്കി…

    Read More »
  • Breaking News

    വൈഭവിന്റെ നോട്ട് എഴുതുകയല്ല; രാഹുല്‍ ദ്രാവിഡ് കുത്തിക്കുറിക്കുന്നത് എന്ത്? മറുപടിയുമായി കോച്ച്; ‘കളിയുടെ പ്രത്യേക ഘട്ടത്തില്‍ എന്തു സംഭവിച്ചെന്ന് പെട്ടെന്നു തിരിച്ചറിയാനുള്ള മാര്‍ഗം’; അവസാന കളിയിലെ ജയത്തിന്റെ ആശ്വാസത്തില്‍ രാജസ്ഥാന്‍

    ബംഗളുരു: ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മല്‍സരങ്ങള്‍ അവസാനിക്കാന്‍ പോകുമ്പോള്‍ ആശ്വാസ ജയത്തിലാണ് രാജസ്ഥാന്‍ റോയല്‍സ്. അവസാന കളിയില്‍ ചെന്നൈയെ വീഴ്ത്തിയെങ്കിലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനങ്ങളിലാണ് ടീം. കുമാര്‍ സംഗക്കാരയ്ക്ക് പകരം പരിശീലകനായെത്തിയ രാഹുല്‍ ദ്രാവിഡിന്റെ തന്ത്രങ്ങള്‍ ടീമിനെ രക്ഷപ്പെടുത്തിയില്ല. അതേസമയം, രാജസ്ഥാന്‍ റോയല്‍സിന്റെ മല്‍സരങ്ങളില്‍ ദ്രാവിഡ് നിരന്തരം എന്തെക്കെയോ കുത്തികുറിക്കാറുമുണ്ട്. വൈഭവ് സൂര്യവംശിയുടെ നോട്ടെഴുതുകയാണെന്നും ഹോം വര്‍ക്ക് ചെയ്യുകയാണെന്നുമെല്ലാമാണ് ദ്രാവിഡിന് നേര്‍ക്ക് വന്ന ട്രോള്‍. ഐപിഎലിലുടനീളം എന്താണ് എഴുതിയതെന്ന് ദ്രാവിഡ് തന്നെ വെളിപ്പെടുത്തി. സ്റ്റാര്‍ സ്‌പോര്‍ട്‌സ് പങ്കുവച്ച വിഡിയോയിലാണ് ദ്രാവിഡ് സംസാരിക്കുന്നത്. ‘ട്വന്റി 20യിലും ഏകദിനത്തിലും സ്‌കോര്‍ എഴുതാന്‍ എനിക്കൊരു പ്രത്യേക രീതിയുണ്ട്. പിന്നീടത് അവലോകനം ചെയ്യാന്‍ സഹായിക്കും. എനിക്ക് സ്‌കോര്‍കാര്‍ഡ് നോക്കാം, പക്ഷേ സ്‌കോര്‍കാര്‍ഡ് നോക്കാതെ തന്നെ അവലോകനം ചെയ്യാന്‍ കഴിയുന്ന എനിക്ക് തോന്നുന്ന ഒരു പ്രത്യേക രീതിയിലാണ് ഞാന്‍ എഴുതുന്നത്’ എന്നാണ് ദ്രാവിഡ് പറയുന്നത്. എഴുതുന്നത് സങ്കീര്‍ണ്ണമായ കാര്യങ്ങളോ റോക്കറ്റ് സയന്‍സോ ഒന്നുമല്ല. വിരസവും മണ്ടത്തരവുമായ കാര്യങ്ങളാണിതെന്നും…

    Read More »
Back to top button
error: