Month: January 2025

  • Kerala

    ഇഡി അന്വേഷണം നടക്കുന്ന സഹകരണ സംഘങ്ങള്‍ ഏതൊക്കെ?

    കൊച്ചി: സംസ്ഥാനത്ത് സഹകരണ സംഘങ്ങള്‍ കേന്ദ്രീകരിച്ച് വലിയ തോതില്‍ കള്ളപ്പണ ഇടപാടെന്ന് ആവര്‍ത്തിച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. നിലവില്‍ 18 സഹകരണ സംഘങ്ങളില്‍ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് ഇഡി വ്യക്തമാക്കി. 18 സഹകരണ സംഘങ്ങള്‍ക്കെതിരെയും ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തെന്നും ഇഡി അറിയിച്ചിട്ടുണ്ട്. കരുവന്നൂര്‍ അടക്കം സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന ക്രമക്കേടുമായി ബന്ധപ്പെട്ടു നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് സത്യവാങ്മൂലം നല്‍കിയത്. അയ്യന്തോള്‍ സര്‍വീസ് സഹകരണ ബാങ്ക്, തുമ്പൂര്‍ സര്‍വീസ് സഹകരണ ബാങ്ക്, നടയ്ക്കല്‍ സര്‍വീസ് സഹകരണ ബാങ്ക്, മാവേലിക്കര സഹകരണ സൊസൈറ്റി ബാങ്ക്, മൂന്നിലവ് സര്‍വീസ് സഹകരണ ബാങ്ക്, കണ്ടള സര്‍വീസ് സഹകരണ ബാങ്ക്, മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക്, ചാത്തന്നൂര്‍ റീജിയനല്‍ സര്‍വീസ് സഹകരണ ബാങ്ക്, ബിഎസ്എന്‍എല്‍ എന്‍ജിനീയറിങ് സഹകരണ സൊസൈറ്റി, കോന്നി റീജിയനല്‍ സഹകരണ ബാങ്ക്, മരിയമുട്ടം സഹകരണ സൊസൊറ്റി ലിമിറ്റഡ്, കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക്,…

    Read More »
  • Crime

    അടച്ചിട്ട വീട്ടില്‍ അച്ഛന്റെയും മകളുടെയും മൃതദേഹം; ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഡോക്ടര്‍ അറസ്റ്റില്‍

    ചെന്നൈ : ആവഡിക്കടുത്ത് തിരുമുല്ലവായലില്‍ അടച്ചിട്ടവീട്ടില്‍ അച്ഛന്റെയും മകളുടെയും അഴുകിയ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അച്ഛനെ ചികിത്സിച്ചിരുന്ന ഡോക്ടറെ പോലീസ് അറസ്റ്റുചെയ്തു. വൃക്കരോഗിയായിരുന്ന അച്ഛന്‍ ചികിത്സക്കിടെ മരിച്ചതാണെന്നും അതിനെ ചോദ്യംചെയ്ത മകളെ ഡോക്ടര്‍ കൊന്നതാണെന്നും പോലീസ് പറയുന്നു. സാമുവല്‍ എബനേസര്‍ എന്ന ഹോമിയോ ഡോക്ടറാണ് വെല്ലൂര്‍ സ്വദേശിയായ സാമുവല്‍ ശങ്കറി (70)നെ ചികിത്സിച്ചിരുന്നത്. സാമുവലിന്റെ മകള്‍ വിന്ധ്യ ഇന്‍സ്റ്റഗ്രാം വഴിയാണ് ഡോക്ടറെ പരിചയപ്പെട്ടത്. ചികിത്സക്കിടെ സാമുവല്‍ മരിച്ചു. ഇതേച്ചൊല്ലി വിന്ധ്യയും ഡോക്ടറും തമ്മില്‍ വഴക്കുണ്ടായി. കൈയാങ്കളിക്കിടെ പിടിച്ചു തള്ളുകയും അവര്‍ തലയടിച്ചു വീണ് മരിക്കുകയും ചെയ്തു. ഡോക്ടര്‍ വീടിന്റെ വാതില്‍പൂട്ടി സ്ഥലംവിട്ടു. ആഴ്ചകള്‍ക്കുശേഷം ദുര്‍ഗന്ധം ഉണ്ടായപ്പോഴാണ് നാട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്തു കടന്നതും ജീര്‍ണിച്ച മൃതദേഹങ്ങള്‍ കണ്ടെടുത്തതും.  

    Read More »
  • India

    പതിനായിരത്തിലേറെ സാരികള്‍, 750 ജോടി ചെരിപ്പ്, 250 ഷാള്‍, 27 കിലോ സ്വര്‍ണം, വജ്രം… ‘അമ്മാ’യുടെ സ്വത്ത് തമിഴ്‌നാടിന്

    ബംഗളൂരു: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ജയലളിതയില്‍നിന്ന് പിടിച്ചെടുത്ത സ്വത്ത് ബെംഗളൂരുവിലെ സിബിഐ പ്രത്യേക കോടതി തമിഴ്‌നാടിന് കൈമാറും. 27 കിലോ സ്വര്‍ണാഭരണങ്ങള്‍, വജ്രങ്ങള്‍, 11344 സാരി, 250 ഷാള്‍, 750 ജോടി ചെരിപ്പ് എന്നിവ കൈമാറുന്ന 14,15 തീയതികളില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ പ്രതിനിധികള്‍ കോടതിയില്‍ ഹാജരാകണമെന്നും നിര്‍ദേശിച്ചു. 1996ല്‍ ചെന്നൈ പോയസ് ഗാര്‍ഡനിലെ വസതി റെയ്ഡ് ചെയ്താണ് ഇവ പിടിച്ചെടുത്തത്. സ്വത്തില്‍ അവകാശമുണ്ടെന്ന ജയലളിതയുടെ സഹോദരന്റെ മക്കളായ ജെ.ദീപ, ജെ.ദീപക്ക് എന്നിവരുടെ വാദം കോടതി തള്ളിയിരുന്നു. അനധികൃത സ്വത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയതോടെയാണ് തമിഴ്‌നാട് പൊലീസ് പിടിച്ചെടുത്ത സ്വത്ത് കര്‍ണാടക സര്‍ക്കാരിന്റെ കസ്റ്റഡിയിലായത്.

    Read More »
  • Crime

    തൊട്ടടുത്ത മുറികളിലിരുന്ന് വീഡിയോ കോളുകള്‍, ശ്രീതുവിനോട് ഇഷ്ടക്കൂടുതല്‍; ബാലരാമപുരം കേസില്‍ അടിമുടിനിഗൂഢത

    തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരന്‍ ഹരികുമാറിനെതിരെ കുട്ടിയുടെ അമ്മ ശ്രീതുവിന്റെ മൊഴി. ഹരികുമാറിന് കുട്ടികളെ ഇഷ്ടമായിരുന്നില്ല. മുമ്പും കൊല്ലപ്പെട്ട ദേവേന്ദുവിനേയും മൂത്ത കുട്ടിയെയും ഹരികുമാര്‍ ഉപദ്രവിച്ചിരുന്നു. നേരത്തേ ദേവേന്ദുവിനെ ദേഷ്യത്തില്‍ എടുത്തെറിഞ്ഞ സംഭവമുണ്ടായി. തന്നോടുള്ള ഇഷ്ടക്കൂടുതല്‍ കൊണ്ടാണ് മക്കളോട് ദേഷ്യപ്പെടുന്നതെന്നും ശ്രീതു പൊലീസിനോട് വെളിപ്പെടുത്തി. ഹരികുമാറിന് പലപ്പോഴായി സ്ത്രീകളുമായി വഴിവിട്ട ബന്ധങ്ങളുണ്ടായിരുന്നു. അപ്പോഴൊക്കെ അതില്‍ നിന്നും രക്ഷിച്ചത് താനാണ്. അത്തരം ബന്ധങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് താന്‍ താക്കീത് നല്‍കിയിരുന്നു. പിന്നീട് തനിക്ക് നേരെയും മോശമായ തരത്തില്‍ പെരുമാറ്റമുണ്ടായി എന്നും ശ്രീതു പൊലീസിനോട് പറഞ്ഞു. തന്റെ കൈവശമുണ്ടായിരുന്ന 30 ലക്ഷം രൂപ വീട് വാങ്ങുന്നതിനായി ഒരു സുഹൃത്ത് വാങ്ങിയെന്നും, പിന്നീട് ഈ പണം തന്നെ പറ്റിച്ച് തട്ടിയെടുത്തെന്നും ശ്രീതു പറഞ്ഞു. എന്നാല്‍ ശ്രീതുവിന്റെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല. മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന 2 വയസ്സുകാരി പുലർച്ചെ കിണറ്റിൽ മരിച്ച നിലയിൽ, കൊലപാതകമെന്ന് സംശയം;…

    Read More »
  • India

    കുംഭമേളയില്‍ ഭക്തര്‍ക്കുള്ള ഭക്ഷണത്തില്‍ ചാരം വാരിയിട്ടു; എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

    ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നടന്നുകൊണ്ടിരിക്കുന്ന മഹാ കുംഭമേളയില്‍ ഭക്തര്‍ക്കായി വിളമ്പുന്ന ഭക്ഷണത്തില്‍ ചാരം കലര്‍ത്തുന്നതായുള്ള വീഡിയോ വൈറലായതിനെ തുടര്‍ന്ന് പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തു. സോറോണ്‍ സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ബ്രിജേഷ് കുമാര്‍ തിവാരിയെയാണ് സസ്പെന്‍ഡ് ചെയ്തത്. പാകം ചെയുന്ന ഭക്ഷണത്തില്‍ തിവാരി ചാരം വാരിയിടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. തിവാരിക്കെതിരെ നടപടി സ്വീകരിച്ചതായി ഡിസിപി (ഗംഗാ നഗര്‍)യെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. വൈറലായ വീഡിയോയില്‍ തിവാരി സ്റ്റൗവില്‍ ഭക്ഷണം പാകം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചാരം കലര്‍ത്തുന്നത് വ്യക്തമാണ്. വീഡിയോ പകര്‍ത്തിയയാള്‍ ഇത് എക്‌സില്‍ പോസ്റ്റ് ചെയ്യുകയും ഗംഗാനഗര്‍ ഡിസിപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ‘ഈ നാണംകെട്ട പ്രവൃത്തിക്ക് പൊലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു’. കാര്യം ശ്രദ്ധയില്‍ പെട്ടെന്നും എസിപിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എസ്എച്ച്ഒയെ സസ്‌പെന്‍ഡ് ചെയ്തുവെന്നും വകുപ്പുതല നടപടികള്‍ നടന്നുവരികയാണെന്നും ഡിസിപിയുടെ ഓഫീസ് മറുപടി നല്‍കി. കുംഭമേളയില്‍ തീര്‍ഥാടകരുടെ തിരക്ക് കൂടിയതോടെ ഭക്തര്‍ക്ക് സൗജന്യമോ മിതമായ നിരക്കിലോ ഭക്ഷണം…

    Read More »
  • Crime

    അനധികൃതമായി താമസിച്ച് ജോലി ചെയ്ത 27 ബംഗ്ലാദേശികള്‍ പിടിയില്‍; ആശങ്ക, അന്വേഷണം

    എറണാകുളം: കേരളത്തില്‍ അനധികൃതമായി താമസിച്ച് ജോലി ചെയ്തിരുന്ന 27 ബംഗ്ലാദേശികള്‍ പിടിയില്‍. എറണാകുളം റൂറല്‍ പൊലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ വടക്കന്‍ പറവൂരില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. ഇവിടെ ഒരുവീട്ടില്‍ ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് സംഘം പിടിയിലാകുന്നത്. നേരത്തെ, സമാനമായ രീതിയില്‍ ഏഴ് ബംഗ്ലാദേശികള്‍ പിടിയിലായിരുന്നു. എറണാകുളം റൂറലില്‍ നിന്നായിരുന്നു ഇവരെ പിടികൂടിയത്. ഇതിന് പിന്നാലെ റൂറല്‍ ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ ആരംഭിച്ച’ഓപ്പറേഷന്‍ ക്ലീന്‍’ന്റെ ഭാഗമായാണ് 27 പേര്‍ പിടിയിലായത്. എന്നാല്‍, ഇത്രയധികംപേര്‍ ഒന്നിച്ച് പിടിയിലാകുന്നത് ആശങ്കയുയര്‍ത്തിയിട്ടുണ്ട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലായത്. മൂന്ന് മാസത്തിന് മുമ്പ് ഇവിടെ എത്തിയവരാണ് എന്നാണ് ഇവര്‍ നല്‍കിയ മൊഴി. എന്നാല്‍, ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ബംഗാളില്‍ നിന്നുളള തൊഴിലാളികള്‍ എന്ന വ്യാജേനെയാണ് ഇവര്‍ കേരളത്തിലെ വിവിധ ഇടങ്ങളില്‍ ജോലി ചെയ്തതെന്നാണ് പൊലീസ് പറയുന്നത്. വിഷയത്തില്‍, വിശദമായ അന്വേഷണമുണ്ടാകുമെന്നും…

    Read More »
  • Crime

    ക്ലോസറ്റ് നക്കിച്ചു, മുഖം പൂഴ്ത്തി ഫ്ളഷ് അമര്‍ത്തി; 15 കാരന്റെ ആത്മഹത്യയില്‍ പരാതിയുമായി കുടുംബം

    എറണാകുളം: കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഫ്ളാറ്റിന്റെ ഇരുപത്തിയാറാം നിലയില്‍നിന്ന് മിഹിര്‍ അഹമ്മദ് (15) എന്ന സ്‌കൂള്‍ വിദ്യാര്‍ഥി താഴേയ്ക്ക് ചാടി മരിക്കാന്‍ കാരണം സഹപാഠികളുടെ ക്രൂരമായ റാഗിങ്ങാണെന്ന ആരോപണവുമായി മാതാപിതാക്കള്‍ രംഗത്ത്. ഇതുസംബന്ധിച്ച് തെളിവുകളടക്കം നിരത്തി അവര്‍ പോലീസില്‍ പരാതി നല്‍കി. ജനുവരി 15 നാണ് മിഹിര്‍ ഫ്ളാറ്റില്‍നിന്നും വീണ് മരിച്ചത്. ചോറ്റാനിക്കരയ്ക്കടുത്ത് തിരുവാണിയൂരുള്ള സ്വകാര്യ സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മിഹിര്‍. മിഹിറിനെ സ്‌കൂളിലെ കുട്ടികള്‍ ബസില്‍ ക്രൂരമായി മര്‍ദിച്ചു. വാഷ് റൂമില്‍ കൊണ്ടുപോയി ക്ലോസറ്റ് നക്കിച്ചു. മുഖം പൂഴ്ത്തിവെച്ച് ഫ്ളഷ് അമര്‍ത്തി. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക, ശാരീരിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് മിഹിര്‍ ജീവനൊടുക്കിയത്- മാതാവിന്റെ പരാതിയില്‍ പറയുന്നു. ഇത് സാമൂഹിക മാധ്യമങ്ങളിലും പങ്കുവെച്ചിട്ടുണ്ട്. ജനുവരി 15-ന് എന്റെ കുടുംബത്തില്‍ നടന്ന ദാരുണ സംഭവത്തിന്റെ പിന്നാമ്പുറ വിവരങ്ങള്‍ പുറംലോകം അറിയണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കാന്‍ പൊതുസമൂഹം കൂടെ നില്‍ക്കണമെന്നുമുള്ള ഉദ്ദേശ്യത്തോടു കൂടിയാണ് ഇതിന് മുതിരുന്നതെന്ന ആമുഖത്തോടെയാണ് കുറിപ്പ് പങ്കുവെച്ചിട്ടുള്ളത്. അമ്മയുടെ…

    Read More »
  • Crime

    വാടകക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമം; നേതാവിനെ ചൂലുകൊണ്ട് അടിച്ച് യുവതികള്‍

    ചെന്നൈ: വാടകയ്ക്കു താമസിച്ചിരുന്നവര്‍ക്കെതിരെ അതിക്രമം നടത്തിയ അണ്ണാഡിഎംകെ നേതാവ് പൊന്നമ്പലത്തെ യുവതികള്‍ ചൂലുകൊണ്ട് നേരിട്ടു. യുവതികളുടെ പരാതിയെ തുടര്‍ന്ന് പൊന്നമ്പലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈക്കു സമീപം പടപ്പയിലാണു സംഭവം. സ്വകാര്യ മൊബൈല്‍ അസംബ്ലി പ്ലാന്റില്‍ ജോലിചെയ്യുന്ന ഇതര ജില്ലക്കാരായ യുവതികള്‍ ഏതാനും ദിവസം മുന്‍പ് പൊന്നമ്പലത്തിന്റെ വീട്ടില്‍ വാടകയ്ക്കു താമസിച്ചിരുന്നു. ഇതില്‍ ഒരു യുവതിയെ പീഡിപ്പിക്കാന്‍ പൊന്നമ്പലം ശ്രമിച്ചതോടെയാണ് ഇവര്‍ താമസം മാറിയതെന്നാണ് ആരോപണം. പിന്നീട്, പുതിയ താമസസ്ഥലത്തുമെത്തി പൊന്നമ്പലം ശല്യം തുടര്‍ന്നു, ഇതോടെ യുവതികള്‍ ചൂലുകൊണ്ട് അടിക്കുകയായിരുന്നു. അതിന്റെ ദൃശ്യങ്ങളും അവര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി.

    Read More »
  • Local

    ഗാന്ധി സ്മരണ പുതുക്കി ഡി.വൈ.എഫ്.ഐ

    പന്നിത്തടം(തൃശൂര്‍): ഡി.വൈ.എഫ്.ഐ പന്നിത്തടം മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്നിത്തടം സെന്ററില്‍ സ്റ്റാന്റ് ഫോര്‍ സെക്കുലര്‍ ഇന്ത്യ എന്ന മുദ്രാവാക്യം ഉയര്‍ത്തി ഗാന്ധി രക്ത സാക്ഷി ദിനത്തില്‍ ഗാന്ധി സ്മരണ നടത്തി. ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി അംഗം നീതു സനല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സി.പി.ഐ എം വടക്കാഞ്ചേരി ഏരിയ സെക്രട്ടറി ഡോ കെ.ഡി ബാഹുലേയന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത് ഗാന്ധി സ്മരണ പുതുക്കി. യോഗത്തില്‍ സി.പി.ഐ എം പന്നിത്തടം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സീസ് കൊള്ളന്നൂര്‍, ഡി.വൈ.എഫ്.ഐ വടക്കാഞ്ചേരി ബ്ലോക്ക് കമ്മറ്റി ജോയിന്‍ സെക്രട്ടറി എ.എസ് സുബിന്‍ എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. സി.പി.ഐ എം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ വി. ശങ്കരനാരായണന്‍, എം.കെ ശശിധരന്‍, മീന സാജന്‍, ടി.പി ലോറന്‍സ്, എസ്.ഫ്.ഐ തൃശ്ശൂര്‍ ജില്ല കമ്മിറ്റി അംഗം കെ.എം അന്‍ഷാദ്, ഡി.വൈ.എഫ്.ഐ മേഖല കമ്മിറ്റി അംഗങ്ങളായ സി.എ ശരത്ത്, ഹരിത ബബിന്‍, ദില്‍ജിത്ത് എം.ബി, ശരണ്യ ഗില്‍സന്‍ തുടങ്ങിയവര്‍…

    Read More »
  • NEWS

    സൗദിയിൽ പോയ കൊല്ലം 330 പേർക്ക് വധശിക്ഷ നൽകി, വിദേശിയെ കൊലപ്പെടുത്തിയ സൗദി പൗരൻ്റെ വധശിക്ഷ ഇന്നലെ  നടപ്പാക്കി

    സൗദി അറേബ്യ: കൊലപാതകക്കേസിൽ പ്രതിയായ  സൗദി പൗരനെ ജിസാനിൽ വധ ശിക്ഷക്ക് വിധേയനാക്കി. സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. യാസിർ മുഹമ്മദ് എന്ന യമനി പൗരനെ കുത്തിക്കൊലപ്പെടുത്തിയ ഖാസിം ബിൻ മുഹമ്മദ്‌ എന്ന സൗദി പൗരനെയാണ് വധ ശിക്ഷക്ക് വിധേയനാക്കിയത്. വിചാരണക്കൊടുവിൽ പ്രതിക്ക് വധ ശിക്ഷ വിധിച്ച പ്രത്യേക കോടതി വിധിയെ ഉന്നത കോടതികൾ ശരി വെച്ചതിനെത്തുടർന്ന് ശിക്ഷ നടപ്പാക്കാൻ സൗദി റോയൽ കോർട്ട് ഉത്തരവിടുകയും വധ ശിക്ഷ നടപ്പാക്കുകയും ചെയ്‌തതായി മന്ത്രാലയം വ്യക്തമാക്കി. മലയാളിയെ കൊന്ന കേസിൽ സൗദിയിൽ മലയാളിയടക്കം 5പേരെ വധശിക്ഷക്ക് വിധേയരാക്കിയത് കഴിഞ്ഞ വർഷമാണ്. ഒരു മലയാളിയെയും നാല് സൗദി പൗരന്മാരെയുമാണ് വധശിക്ഷക്ക് വിധേയരാക്കിയത്. കോഴിക്കോട് കൊടുവള്ളി സ്വദേശി സമീർ കൊല്ലപ്പെട്ട കേസിലാണ് വിധി. തൃശൂർ ഏറിയാട് സ്വദേശി നൈസാം സാദിഖാണ് വധശിക്ഷക്ക് വിധേയനായ മലയാളി. സൗദി അറേബ്യ 330 പേരെ 2024ൽ വധശിക്ഷയ്ക്ക് വിധേയമാക്കി. ഒരു പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയാണത്രേ ഇത്. കൊലപാതക…

    Read More »
Back to top button
error: