LIFELife Style

”വാപ്പയുടെ രണ്ടാം വിവാഹത്തില്‍ പങ്കെടുത്തതിന് വ്യാപക വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു; കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കി, ആ പോസ്റ്റ് അവര്‍ക്കുള്ള മറുപടി”

ലയാള സിനിമയിലെ ഒട്ടേറെ ആരാധകരുള്ള നടിമാരില്‍ ഒരാളാണ് അനാര്‍ക്കലി മരക്കാര്‍. ചുരുക്കം ചില സിനിമകളിലെ വേഷമിട്ടിട്ടുള്ളു എങ്കിലും തന്റെ അഭിനയമികവ് കൊണ്ട് കഴിവ് തെളിയിച്ച കലാകാരികൂടെയാണ് അനാര്‍ക്കലി. സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവ് ആയ താരം തന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമായി വരുന്നത് പതിവാണ്.

പിതാവിന്റെ രണ്ടാം വിവാഹത്തിന് പങ്കെടുത്തതില്‍ വ്യാപക വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. തന്റെ വാപ്പയുടെ രണ്ടാം വിവാഹത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കിയെന്ന് അനാര്‍ക്കലി പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അനാര്‍ക്കലിയുടെ പ്രതികരണം. അനാര്‍ക്കലിയുടെ പിതാവ് നിയാസിന്റെ വിവാഹവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പങ്കുവെച്ച കുറിപ്പിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.

Signature-ad

”ഞാന്‍ വാപ്പയുടെ കല്യാണത്തിന് പോയത് കുടുംബത്തിലുള്ള പലര്‍ക്കും ഇഷ്ടക്കേട് ഉണ്ടാക്കിയിരുന്നു. അവര്‍ക്കെല്ലാം ഒരു മറുപടി എന്ന നിലയിലായിരുന്നു ആ പോസ്റ്റ്. അവര്‍ രണ്ടു പേരും ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു വിവാഹമോചനം. വാപ്പ വേറെ കെട്ടുന്നതില്‍ ഉമ്മയ്ക്ക് പരാതിയുടെ ആവശ്യമില്ല. വാപ്പയുടെ കൂടെ നില്‍ക്കാതിരിക്കേണ്ട ആവശ്യം എനിക്കുമില്ല. എനിക്ക് രണ്ടുപേരും ഒരുപോലെയാണ്.

വാപ്പ ജീവിതത്തിന്റെ പുതിയൊരു തുടക്കത്തിന്റെ ഭാഗമാവുക എന്നുള്ളതാണ് ഞാന്‍ ചെയ്യേണ്ട ഏറ്റവും വലിയ ശരി. ഞാന്‍ നിക്കാഹ് സ്റ്റോറി ആയി ഇടുമ്പോള്‍ എനിക്കറിയാമായിരുന്നു ഇതൊരു പുതിയ സംഭവമാണെന്ന്. ഞാന്‍ വാപ്പയുടെ കല്യാണത്തിന് ഇരിക്കുന്നത് ആളുകള്‍ക്ക് അംഗീകരിക്കാന്‍ ആകില്ലെന്ന് എനിക്കറിയാമായിരുന്നു. ഇത് വളരെ സാധാരണമായ കാര്യമാണെന്ന് എനിക്ക് അറിയിക്കണമായിരുന്നു.

ഞാനൊരു പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെങ്കില്‍ തീര്‍ച്ചയായും വാപ്പയും ഉമ്മയും വരും. ആ പിന്തുണ തിരിച്ചും വേണം. പുതിയൊരു സ്ത്രീയുമായി അദ്ദേഹം ജീവിതം തുടങ്ങുമ്പോള്‍ ആ സന്തോഷത്തിന്റെ ഭാഗമാകുക എന്നതാണ് ഏറ്റവും വലിയ കാര്യം. മറ്റുള്ളവര്‍ അതിനെ പോസിറ്റീവായി കാണണം എന്ന് കരുതിയാണ് വീഡിയോയും സ്റ്റോറിയും ഒക്കെ ആ സമയത്ത് പോസ്റ്റ് ചെയ്തത്” അനാര്‍ക്കലി പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: