Month: July 2024

  • Kerala

    പൂച്ചക്കുട്ടികള്‍ക്കൊപ്പം പാത്തുക്കുട്ടിയും ഹാപ്പി; ബഷീറിന്റെ ഓര്‍മ്മകള്‍ക്ക് ഇന്ന് മുപ്പതാണ്ട്

    കോട്ടയം: പ്രയാം 76 ആയിട്ടും പാത്തുക്കുട്ടിക്ക് പൂച്ചകളെ പെരുത്തിഷ്ടമാണ്. അന്നംതേടി വരുന്ന അവയ്ക്ക് ചോറും മീനും ആവോളം നല്‍കും, ലാളിക്കും. നെല്ലിയും നാരകവും മാവും പ്‌ളാവുമൊക്കെ നട്ടും നനച്ചും ‘മൂത്താപ്പയുടെ’ ഓര്‍മ്മകള്‍ പങ്കുവച്ചും ചെങ്ങളത്തെ വീട്ടില്‍ പാത്തുക്കുട്ടി ഹാപ്പിയാണ്. കഥകളുടെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ വിടവാങ്ങലിന് ഇന്ന് മുപ്പതാണ്ട് തികയുമ്പോള്‍ മൂത്താപ്പയ്‌ക്കൊപ്പം കുളിക്കാന്‍ പോയതും ആടിന്റെ വാലില്‍ പിടിച്ചതും ചാമ്പങ്ങ വിറ്റതുമൊക്കെ ഇന്നലെയെന്നപോലെ പാത്തുക്കുട്ടി ഓര്‍മ്മിക്കുന്നു. ‘പാത്തുമ്മയുടെ ആടിലെ’ കഥാപാത്രങ്ങളില്‍ നാലുപേര്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പാത്തുക്കുട്ടി, സെയ്തുമുഹമ്മദ്, ഖദീജ, ആരിഫ. ബഷീറിന്റെ ഇളയസഹോദരന്‍ അബ്ദുള്‍ ഖാദറിന്റെ മൂത്തമകളാണ് പാത്തുക്കുട്ടി. ഭര്‍ത്താവ് ചെങ്ങളം കരിമ്പിച്ചിറയില്‍ അബ്ദുള്‍ഖാദര്‍ ഓര്‍മ്മയായിട്ട് 38 വര്‍ഷം. മൂത്തമകന്‍ മുഹമ്മദ് ഷാഫി കോട്ടയത്ത് ഡെപ്യൂട്ടി കളക്ടര്‍. രണ്ടാമത്തെ മകന്‍ നൗഷാദ് സര്‍വെയര്‍. ചെങ്ങളത്ത് പെട്രോള്‍ പമ്പ് നടത്തുന്ന ഇളയമകന്‍ നിസാറിനൊപ്പമാണ് പാത്തുക്കുട്ടി കഴിയുന്നത്. ബഷീര്‍ പാത്തുക്കുട്ടിക്ക് മൂത്താപ്പയാണ്. ബഷീറിന്റെ പുസ്തകങ്ങളെല്ലാം വായിച്ചിട്ടുണ്ട്. പാത്തുമ്മയുടെ ആടും, വിശ്വവിഖ്യാതമായ മൂക്കും, മതിലുകളും…

    Read More »
  • Kerala

    കോഴിക്കോട് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ചായക്കടയ്ക്ക് തീപിടിച്ചു; ഒരാള്‍ക്ക് പരിക്ക്

    കോഴിക്കോട്: ചായക്കടയിലെ ഗ്യാസ് സിലിണ്ടറിനു തീപിടിച്ചു പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്ക്. കോഴിക്കോട് മുതലക്കുളത്തെ മൈതാനത്തിന് സമീപമുള്ള ചായക്കടയിലാണ് അപകടമുണ്ടായത്. രാവിലെ 6.50നായിരുന്നു സംഭവം. അപകടവിവരം അറിഞ്ഞെത്തിയ ഫയര്‍ ഫോഴ്‌സാണ് പരിക്കേറ്റ ആളെ പുറത്തെത്തിച്ചത്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിലുണ്ടായിരുന്ന മറ്റൊരാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സിലിണ്ടറിന് തീപിടിച്ച് ചായക്കട പൂര്‍ണമായി കത്തിനശിച്ചു. വന്‍ അപകടമാണ് ഒഴിവായത്.

    Read More »
  • Crime

    അമ്മായിയമ്മയുമായി കിടക്കപങ്കിടാന്‍ നിര്‍ബന്ധിച്ച് പീഡനം; ഗുരുതര ആരോപണവുമായി യുവതിയുടെ പരാതി

    ലഖ്നൗ: ഭര്‍ത്താവിനും ഭര്‍തൃമാതാപിതാക്കള്‍ക്കും എതിരേ ഗുരുതര ആരോപണങ്ങളുമായി യുവതിയുടെ പരാതി. ഉത്തര്‍പ്രദേശിലെ ആഗ്ര സ്വദേശിനിയാണ് ഭര്‍ത്താവും കുടുംബവും നിരന്തരം പീഡിപ്പിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും ആരോപിച്ച് പോലീസിനെ സമീപിച്ചത്. പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2022-ലാണ് യുവതിയും ഗാസിപൂര്‍ സ്വദേശിയായ യുവാവും വിവാഹിതരായത്. എന്നാല്‍, വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് നിരന്തരം പീഡനത്തിനിരയായെന്നാണ് യുവതിയുടെ പരാതി. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് ശാരീരികമായി ഉപദ്രവിച്ചു. ഭര്‍തൃമാതാവുമായി ശാരീരികബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. ഇതിന് വിസമ്മതിച്ചപ്പോള്‍ ഭര്‍തൃമാതാവ് ബ്ലേഡ് ഉപയോഗിച്ച് ആക്രമിച്ച് മുറിവേല്‍പ്പിച്ചു. ഭര്‍തൃസഹോദരി തന്റെ വസ്ത്രങ്ങളെല്ലാം കൈക്കലാക്കി. ഇതേത്തുടര്‍ന്ന് ഒരുമാസത്തോളം ഒരേവസ്ത്രം തന്നെ ധരിക്കേണ്ടിവന്നെന്നും മുറിയില്‍ തടങ്കലിലാക്കിയെന്നും യുവതിയുടെ പരാതിയിലുണ്ട്. 2023-ല്‍ കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ പിതൃത്വത്തെച്ചൊല്ലിയും ഉപദ്രവിച്ചു. ഇതിന്റെ പേരില്‍ ശാരീരികമായി പീഡിപ്പിച്ചു. വീട്ടില്‍നിന്ന് പുറത്താക്കി. തുടര്‍ന്ന് അയല്‍ക്കാര്‍ ഇടപെട്ടതോടെയാണ് ഭര്‍തൃവീട്ടുകാര്‍ വീട്ടില്‍ കയറ്റാന്‍ തയ്യാറായതെന്നും പരാതിയില്‍ പറയുന്നു. പിതാവ് ഭര്‍തൃവീട്ടില്‍ സന്ദര്‍ശനത്തില്‍ എത്തിയവേളയിലാണ് നേരിട്ട ഉപദ്രവത്തെക്കുറിച്ച് യുവതി വെളിപ്പെടുത്തിയത്. തുടര്‍ന്ന് യുവതി പിതാവിനൊപ്പം സ്വന്തം…

    Read More »
  • Kerala

    കണക്കുകൂട്ടലിലെ പിഴവുമൂലം നഷ്ടപ്പെട്ട 7 മാര്‍ക്ക് പരാതിപ്പെട്ടപ്പോള്‍ തിരിച്ചുകിട്ടി; വേറെ 7 മാര്‍ക്ക് വെട്ടി !

    തിരുവനന്തപുരം: കണക്കുകൂട്ടലിലെ പിഴവുമൂലം പ്ലസ്ടു ഫിസിക്‌സ് പരീക്ഷയിലെ 7 മാര്‍ക്ക് നഷ്ടപ്പെട്ടതു കണ്ടെത്തി പരാതിപ്പെട്ട വിദ്യാര്‍ഥിക്ക് ആ മാര്‍ക്ക് തിരിച്ചു കിട്ടിയെങ്കിലും പ്രാക്ടിക്കല്‍ പരീക്ഷയിലെ 7 മാര്‍ക്ക് വെട്ടിക്കുറച്ചു! ഇതോടെ ആകെ മാര്‍ക്കില്‍ വ്യത്യാസമില്ലാതായി. പ്രാക്ടിക്കല്‍ പരീക്ഷയ്ക്ക് നേരത്തേ നല്‍കിയിരുന്ന മാര്‍ക്കില്‍ കുറവ് വരുന്നതെങ്ങനെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഹയര്‍ സെക്കന്‍ഡറി പരീക്ഷാ വിഭാഗത്തിന്റേതാണ് വിചിത്ര നടപടി. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര ഗവ.എച്ച്എസ്എസ് വിദ്യാര്‍ഥിയായിരുന്ന അംജിത് അനൂപിനാണ് അധികൃതരുടെ പിഴവ് മൂലം രണ്ട് തവണയായി അര്‍ഹമായി മാര്‍ക്ക് നഷ്ടപ്പെട്ടത്. പ്ലസ്ടു ഫലം വന്നപ്പോള്‍ ഫിസിക്‌സ് എഴുത്തുപരീക്ഷയില്‍ 60ല്‍ 44 മാര്‍ക്കാണ് ഉണ്ടായിരുന്നത്. നേരത്തേ നടന്ന പ്രാക്ടിക്കല്‍ പരീക്ഷയില്‍ 40ല്‍ 35 മാര്‍ക്ക് ലഭിച്ചിരുന്നു. തുടര്‍ മൂല്യനിര്‍ണയത്തിന് 20 മാര്‍ക്കുമുണ്ട്. ഇതിനൊപ്പം സ്‌കൗട്ടിന്റെ ഗ്രേസ് മാര്‍ക്ക് കൂടി ചേര്‍ത്ത് 120ല്‍ 115 മാര്‍ക്കാണ് ആകെ ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറിയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ എഴുത്തുപരീക്ഷയില്‍ 2 പേര്‍ 2 തവണയായി മൂല്യ…

    Read More »
  • Kerala

    ഒറ്റപ്പെട്ട ശക്തമായ മഴ തുടരും; ഇന്ന് നാലിടത്ത് ‘യെല്ലോ’

    തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ഇന്ന് നാല് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മുന്നറിയിപ്പ്. കേരളതീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരംവരെ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദ പാത്തിയുടെയും, വടക്കന്‍ ഗുജറാത്തിനു മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെയും സ്വാധീനഫലമായാണ് നിലവില്‍ മഴ ലഭിക്കുന്നത്. അതിനിടെ കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു…  

    Read More »
  • NEWS

    ”ഈ കരച്ചിലും അവിഹിതവും ആണോ ആളുകള്‍ കാണേണ്ടത്? സീരിയലുകള്‍ കാണിക്കുന്നത് കുറച്ച് ഓവറാണ്”

    സീരിയലിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് നീരജ ദാസ്. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ തിളങ്ങിയ നീരജ പക്ഷേ സീരിയലുകളില്‍ ശക്തയായ വില്ലന്‍ വേഷങ്ങളിലൂടെയാണ് തിളങ്ങിയത്. മോഡലിം?ഗും അഭിനയവുമായി മുന്നോട്ട് പോവുന്ന നീരജയുടെ പുതിയ റിലീസ് ധ്യാന്‍ ശ്രീനിവാസന്‍ നായകനാവുന്ന പാര്‍ട്ട്‌നേഴ്‌സ് എന്ന ചിത്രമാണ്. അഭിനയ ജീവിതത്തെ കുറിച്ച് വെര്‍ച്വല്‍ മീഡിയ എന്റര്‍ടൈന്‍മെന്റസ് ചാനലിലൂടെ നീരജ സംസാരിക്കുന്നു. ‘അഭിനയം എന്നത് ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. പഠനത്തിനേക്കാളുപരി പാട്ട്, ഡാന്‍സ് തുടങ്ങിയ കലാ പരിപാടികളില്‍ പങ്കെടുക്കുന്നതിലായിരുന്നു കൂടുതല്‍ ശ്രദ്ധയുണ്ടായിരുന്നത്. അങ്ങനെയാണ് പിന്നീട് കൈരളി വി ചാനലില്‍ ആങ്കറായി തുടങ്ങിയത്. അമ്മയായിരുന്നു എല്ലാത്തിനും സപ്പോര്‍ട്ട്. ശേഷം മഴവില്‍ മനോരമയിലെ പട്ടുസാരി എന്ന സീരിയലിലൂടെയാണ് അഭിനയത്തിലേക്ക് എത്തിയത്. അതൊരു നെഗറ്റീവ് വേഷമായിരുന്നു.’ നീരജ പറഞ്ഞു. ‘സീരിയലില്‍ പല തരത്തിലുള്ള ചവിട്ട് താഴ്ത്തലുകള്‍ ഉണ്ടായിട്ടുണ്ട്. പ്രൊഡ്യസര്‍മാര്‍ക്ക് ചില അഭിനേതാക്കളോട് മാത്രം പ്രത്യേക താത്പര്യം ഉണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അതിനാല്‍ അവര്‍ക്ക് വേറേ ആളുകളോട് ചാന്‍സ് ചോദിച്ച് കഷ്ടപ്പെടേണ്ടി വന്നിട്ടില്ല എന്നും…

    Read More »
  • Crime

    കാമുകന്റെ ഭാര്യ വിവാഹത്തിന് സമ്മതിച്ചു! കാമുകിയുടെ വീട്ടുകാര്‍ക്ക് എതിര്‍പ്പ്; വിദ്യാര്‍ഥികളായ കമിതാക്കള്‍ ജീവനൊടുക്കി

    ബംഗളൂരു: കോളേജ് വിദ്യാര്‍ഥിയായ യുവാവിനെയും സഹപാഠിയായ വിദ്യാര്‍ഥിനിയെയും തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബംഗളൂരുവിന് സമീപം താമസിക്കുന്ന ചുഞ്ചഗട്ട സ്വദേശി ശ്രീകാന്ത്(25) സൗത്ത് ബംഗളൂരു അഞ്ജനപുര സ്വദേശി അഞ്ജന(20) എന്നിവരെയാണ് നൈസ് റോഡിന് സമീപത്തെ തുളസി തടാകത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇരുവരും കമിതാക്കളാണെന്നും കുടുംബം വിവാഹത്തെ എതിര്‍ത്തതിനാല്‍ രണ്ടുപേരും തടാകത്തില്‍ ചാടി ജീവനൊടുക്കിയതാണെന്നും പോലീസ് പറഞ്ഞു. നിലവില്‍ വിവാഹിതനായ ശ്രീകാന്ത് ഒരു സ്വകാര്യകോളജിലെ ബി.കോം വിദ്യാര്‍ഥിയാണ്. അഞ്ജന ഇതേ കോളജിലെ ബി.ബി.എ. വിദ്യാര്‍ഥിനിയും. കോളേജില്‍വെച്ചാണ് ഇരുവരും തമ്മില്‍ അടുപ്പത്തിലായത്. തുടര്‍ന്ന് വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാന്‍ തീരുമാനിച്ചു. ശ്രീകാന്തിന്റെ വീട്ടുകാര്‍ ആദ്യംവിവാഹത്തെ എതിര്‍ത്തെങ്കിലും പിന്നീട് സമ്മതിച്ചു. ശ്രീകാന്തിന്റെ ഭാര്യയും അഞ്ജനയുമായുള്ള വിവാഹത്തിന് സമ്മതംമൂളി. എന്നാല്‍, അഞ്ജനയുടെ കുടുംബം ഇതിനെ പിന്തുണച്ചില്ല. ഇതോടെ അഞ്ജന ശ്രീകാന്തിനൊപ്പം വീടുവിട്ടിറങ്ങുകയും തുടര്‍ന്ന് രണ്ടുപേരും നൈസ് റോഡിന് സമീപത്തെ തടാകത്തില്‍ ചാടി ജീവനൊടുക്കുകയുമായിരുന്നു. ജൂലൈയ് ഒന്നിനാണ് രണ്ടുപേരെയും കാണാതായത്. സഹോദരന്റെ ഓട്ടോറിക്ഷയുമായി അഞ്ജനയുടെ വീടിന് സമീപമെത്തിയ ശ്രീകാന്ത് ഇതേ…

    Read More »
  • LIFE

    സൂര്യയുടെ വീട്ടില്‍ ജ്യോതിക താമസിക്കില്ല! ഹോട്ടലില്‍ മുറിയെടുക്കും; താരകുടുംബം പ്രശ്നത്തിലെന്ന് റിപ്പോര്‍ട്ട്

    തമിഴ് സിനിമയിലെ താരങ്ങളുടെ ദാമ്പത്യ ജീവിതത്തെ കുറിച്ച് നിരവധി കഥകളാണ് ഓരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ഇതില്‍ പ്രമുഖ താരങ്ങളെ കുറിച്ചുള്ള കഥകളുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ഇപ്പോഴിതാ കോളിവുഡിന്റെ പ്രിയദമ്പതിമാരായ സൂര്യ-ജ്യോതിക താരങ്ങളെ കുറിച്ചുള്ള കഥകളാണ് പ്രചരിക്കുന്നത്. ഒരുമിച്ച് സിനിമയില്‍ അഭിനയിക്കുമ്പോഴാണ് സൂര്യയും ജ്യോതികയും പ്രണയത്തിലാവുന്നത്. വിവാഹത്തിന് ചില എതിര്‍പ്പുകള്‍ വന്നതോടെ ഇരുവരും വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടിയും വന്നതായി കഥകളുണ്ട്. ഇപ്പോള്‍ മുംബൈയില്‍ താമസിക്കുന്ന താരങ്ങള്‍ സിനിമയില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട തിരക്കുകളിലാണ്. സൂര്യയും ജ്യോതികയും പെര്‍ഫെക്ട് ജോഡിയാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. അത്രത്തോളം പിന്തുണയാണ് സൂര്യ ജ്യോതികയ്ക്ക് നല്‍കുന്നത്. ജ്യോതികയുടെ സിനിമയിലേക്കുള്ള തിരിച്ച് വരവിനെല്ലാം കാരണം ഭര്‍ത്താവിന്റെ പിന്തുണയാണ്. അതേ സമയം സൂര്യയുടെയും കുടുംബത്തില്‍ കുറച്ചു നാളുകളായി പ്രശ്‌നങ്ങളുണ്ടെന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട ചില പുതിയ വിവരങ്ങള്‍ വന്നിരിക്കുകയാണ്. മികച്ച നടന്‍ എന്നതിലുപരി നല്ലൊരു ഭര്‍ത്താവാണ് സൂര്യ. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ജ്യോതികയും നല്ലൊരു ഭാര്യയാണ്. ഇരുവരുടെയും വിവാഹസമയത്ത് ജ്യോതിക…

    Read More »
  • Kerala

    KPCC പ്രസിഡന്റിനെതിരേ കൂടോത്രമെന്ന് ആരോപണം; സുധാകരന്റെ വീട്ടിലെ ‘റെയ്ഡില്‍’ ഉണ്ണിത്താന്‍ കപ്പിത്താനായി

    കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ വീട്ടില്‍ കൂടോത്രം നടത്തിയതായി ആരോപണം. സുധാകരനെ അപായപ്പെടുത്താനാണ് നടാലിലെ വീട്ടില്‍ കൂടോത്രം നടത്തിയതെന്ന ആരോപണം വലിയ ചര്‍ച്ചയായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കെ സുധാകരന്റെ കണ്ണൂര്‍ നടാലിലെ വസതിയില്‍ നിന്ന് നിരവധി വസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട്. എംപിയെന്ന നിലയില്‍ പൊലീസ് സുരക്ഷയുള്ള ഈ വീടിന്റെ കന്നിമൂലയില്‍ നിന്നാണ് രൂപവും തകിടുകളും കണ്ടെത്തിയത്. കാസര്‍കോട് എംപി രാജ്മോഹന്‍ ഉണ്ണിത്താന്റെ സാന്നിദ്ധ്യത്തിലാണ് വസ്തുക്കള്‍ പുറത്തെടുത്തത്. അതിനിടെ കെ സുധാകരന്റെ കണ്ണൂരിലെ വസതിയില്‍ നിന്നുള്ള വീഡിയോ ദൃശ്യങ്ങളും ശബ്ദസംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിനു പിന്നാലെ ശാരീരിക അസ്വസ്ഥതകള്‍ നേരിട്ടിരുന്നതായും ഉയിര് പോകാതിരുന്നത് ഭാഗ്യം എന്നുമുള്ള കെപിസിസി അധ്യക്ഷന്റെ ശബ്ദസംഭാഷണമാണ് പുറത്തുവന്നത്. ഇന്ദിരാഭവനിലെ കെപിസിസി അധ്യക്ഷന്റെ ഇരിപ്പിടത്തിനടിയിലും പേട്ടയിലെ മുന്‍ താമസ സ്ഥലത്തിനും പുറമേ ഡല്‍ഹിയിലെ നര്‍മ്മദ ഫ്ലാറ്റില്‍ നിന്നും തകിടുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവം വിവാദമായെങ്കിലും കെ സുധാകരന്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒന്നര വര്‍ഷം മുന്‍പത്തെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

    Read More »
  • Crime

    ബി.സി.സി.ഐ സെലക്ഷന് ബോഡിഷേപ്പ് അറിയണമെന്ന് പറഞ്ഞ് നഗ്നചിത്രം കൈക്കലാക്കും! തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ചിന്റെ കാമപ്പേക്കൂത്ത്; ഇരയായി നിരവധി പെണ്‍കുട്ടികള്‍

    തിരുവനന്തപുരം: ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകന്‍ മനുവിനെതിരേ കൂടുതല്‍ പരാതികള്‍. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ ഇയാള്‍ ഒട്ടേറെ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് വിവരം. ഇതുവരെ ആറ് പെണ്‍കുട്ടികളാണ് മനുവിനെതിരേ പീഡനപരാതി നല്‍കിയത്. പോക്സോ നിയമപ്രകാരമുള്ള ആറ് കേസുകളിലും പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. നിലവില്‍ ഇയാള്‍ റിമാന്‍ഡിലാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ തിരുവനന്തപുരത്തെ പരിശീലകനായിരുന്നു മനു. ക്രിക്കറ്റ് പരിശീലനത്തിന്റെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത ഒട്ടേറെ പെണ്‍കുട്ടികളെ ഇയാള്‍ ചൂഷണംചെയ്തെന്നാണ് വിവരം. തെങ്കാശിയില്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിന് കൊണ്ടുപോയി അവിടെയുള്ള ഹോട്ടലില്‍വെച്ച് പീഡിപ്പിച്ചതായും നഗ്‌നചിത്രങ്ങള്‍ പകര്‍ത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പത്തുവര്‍ഷത്തോളമായി തിരുവനന്തപുരത്തെ ക്രിക്കറ്റ് പരിശീലകനാണ് പ്രതി. ഒന്നരവര്‍ഷം മുന്‍പ് ഇയാള്‍ക്കെതിരേ ഒരു പെണ്‍കുട്ടി പീഡനപരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രതി അറസ്റ്റിലാവുകയും ഈ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുകയുംചെയ്തു. എന്നാല്‍, പരാതിക്കാരി പിന്നീട് മൊഴിമാറ്റിയതോടെ മനു കേസില്‍ കുറ്റവിമുക്തനായി. ഈ സംഭവത്തിന് ശേഷവും പ്രതി തിരുവനന്തപുരത്ത് ക്രിക്കറ്റ്…

    Read More »
Back to top button
error: