Social MediaTRENDING

”ഷീലാമ്മ ഒരു മുറിയിലും ജയഭാരതി അപ്പുറത്തെ മുറിയിലും; ഭാരതിയുടെ ‘വെച്ചുകെട്ട് വാച്ച്‌ചെയ്യാന്‍’ ഷീല ആളെ വിടും”

ലയാള സിനിമാ രംഗത്ത് ഒരു കാലത്ത് സജീവമായിരുന്നു ശ്രീലതയും മല്ലികാ സുകുമാരനും. കോമഡി വേഷങ്ങളില്‍ അക്കാലത്ത് ഇവര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. രണ്ട് പേരും ഇന്നും സിനിമാ രംഗത്ത് സാന്നിധ്യം അറിയിക്കാറുണ്ട്. മലയാള സിനിമാ ലോകം ചെന്നൈയില്‍ കേന്ദ്രീകരിച്ചിരുന്ന കാലത്തെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് മല്ലികയും ശ്രീലതയും. ശ്രീലത തനിക്ക് സ്വന്തം ചേച്ചിയെ പോലെയാണ് മല്ലിക സുകുമാരന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയോടാണ് പ്രതികരണം.

മദ്രാസില്‍ താമസിക്കുമ്പോള്‍ ഒരു ചേച്ചിയുണ്ടെങ്കില്‍ ഈ ചേച്ചിയാണ്. ഞങ്ങളെയൊന്നും പലര്‍ക്കും ഒറ്റയടിക്ക് കണ്ട് കൂട. കാരണം ഞങ്ങള്‍ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞ് സ്‌നേഹിക്കാന്‍ മാത്രം അറിയാവുന്നവരാണ്. എനിക്ക് വണ്ടിയില്ലെങ്കില്‍ ചേച്ചി കാര്‍ അയക്കും. ഞങ്ങളുടെ അവിടെ കറിയില്ലെങ്കില്‍ ചേച്ചിയുടെ മീന്‍ കറി വരും. ഹരിപ്പാട്ടുകാരാണ് ഞങ്ങള്‍ രണ്ട് പേരും. നാട്ടുകാരായത് കൊണ്ടല്ല. മനസിന്റെ സ്‌നേഹം കൊണ്ടാണെന്നും മല്ലിക സുകുമാരന്‍ വ്യക്തമാക്കി.

Signature-ad

ഒന്നുമില്ലാതെ മദ്രാസില്‍ ചെന്ന് നില്‍ക്കുമ്പോഴും. നമ്മുടെ ഉള്ളിലുള്ള ദുഖം എന്താണെന്ന് അറിഞ്ഞ് എന്റെ കൂടെ നിന്ന ചേച്ചിയാണ്. അഭിനയമില്ലാതെ ജീവിച്ച വ്യക്തികളാണ് ഞങ്ങള്‍. ജീവിതത്തില്‍ അഭിനയിക്കാന്‍ അറിയില്ല. സുഖിപ്പിക്കല്‍ വര്‍ത്തമാനമില്ല. അതുകൊണ്ടായിരിക്കും. വലിയ വിഷമങ്ങളൊന്നുമില്ലാതെ ഇത്രത്തോളം കൊണ്ട് പോകുന്നതെന്ന് താന്‍ പൂര്‍ണമായും വിശ്വസിക്കുന്നെന്നും മല്ലിക സുകുമാരന്‍ പറഞ്ഞു.

അന്നത്തെ കാലത്തെക്കുറിച്ച് ശ്രീലതയും സംസാരിച്ചു. സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും സന്തോഷമുണ്ടായിരുന്നു. എല്ലാ ആര്‍ട്ടിസ്റ്റുകളുമായും സൗഹൃദം. അന്നത്തെ സിനിമയിലുള്ളവര്‍ക്ക് കുറച്ച് വണ്ണമൊക്കെ വേണം. ആദ്യ കാലത്തെ സിനിമകളില്‍ ഞാന്‍ വളരെ മെലിഞ്ഞിട്ടായിരുന്നു. അപ്പോള്‍ മൂന്ന് നേരെ ചോറ് കഴിപ്പിക്കും. ഇപ്പോഴത്തെ എല്ലാവരെയും കുറിച്ചല്ല, പക്ഷെ ചില കുട്ടികളെ കാണുമ്പോള്‍ സ്ത്രീയാണോ പുരുഷനാണോ എന്ന് സംശയം. ഇങ്ങനെ ഡയറ്റ് ചെയ്യുന്നത് വൃത്തികേടാണെന്നും ശ്രീലത വ്യക്തമാക്കി.

അന്ന് നായകനും നായികയും മാറി ഇരിക്കില്ല. അവരെല്ലാം ഞങ്ങളുടെ കൂടെയാണ്. ഞങ്ങള്‍ ചീട്ട് കളിക്കുകയായിരുന്നെന്നും ശ്രീലത പറഞ്ഞു. അക്കാലത്ത് ഷൂട്ടിംഗില്‍ ഏറ്റവും കൂടുതല്‍ ഒരുങ്ങുന്നത് നായികമാരായ ജയഭാരതിയും ഷീലയുമാണ്. ജ്വല്ലറിയൊക്കെ കൊണ്ട് വരുമ്പോള്‍ നായികമാര്‍ ഒരുപാട് സെലക്ട് ചെയ്ത് തലയില്‍ ഗോപുരം പോലെ വെക്കും. എല്ലാം കഴിഞ്ഞ് ബാക്കിയുണ്ടെങ്കില്‍ ഞങ്ങള്‍ക്ക് തരും.

ഷീലാമ്മ ഒരു റൂമിലായിരിക്കും ജയഭാരതി അപ്പുറത്തെ റൂമിലും. അപ്പുറത്ത് ജയഭാരതി എന്താണ് വെച്ച് കെട്ടിയതെന്ന് നോക്കാന്‍ ഷീലാമ്മ ഒപ്പമുള്ളവരോട് പറയും. ‘അമ്മ, അവര്‍ പെരിയതെല്ലാം വെച്ചിരിക്കെ’ എന്ന് അവര്‍ പറയും. ആണോ എന്നാല്‍ കുറച്ച് പോയി എടുത്തോണ്ട് വാ എന്ന് ഷീലാമ്മ പറയുമെന്നും ശ്രീലത ചിരിച്ച് കൊണ്ട് പറഞ്ഞു. നായികമാര്‍ പരമാവധി അതിന്റേതായ ഗെറ്റപ്പിലേ ഇറങ്ങി വരൂ. നമ്മളൊന്നും അങ്ങനത്തെ വേഷമല്ല ചെയ്തത്. പക്ഷെ ഇതെല്ലാം ഊരി വെച്ച് കഴിഞ്ഞാല്‍ എല്ലാവരും ഒരു കുടുംബത്തിലെ പോലെയേ പെരുമാറൂയെന്ന് മല്ലിക ചൂണ്ടിക്കാട്ടി.

 

Back to top button
error: