KeralaNEWS

എം ടിയുടെ പ്രസംഗം പിണറായി വിജയനെതിരെയാണെന്ന് വരുത്താൻ മാധ്യമങ്ങളുടെ ശ്രമം; എംടി പറഞ്ഞത് 2003 ൽ താൻ തന്നെ എഴുതിയ ലേഖനം

തൃശൂർ: കോഴിക്കോട് ലിറ്ററി ഫെസ്റ്റില്‍  എംടി നടത്തിയ പ്രസംഗമാണ് എല്ലായിടത്തും ചര്‍ച്ചാ വിഷയം.ഇത് പിണറായി വിജയനെതിരെയാണെന്ന് വരുത്താൻ മാധ്യമങ്ങൾ  ആഞ്ഞു പരിശ്രമിക്കുന്നുമുണ്ട്.എന്നാൽ എം ടിയുടെ  ഈ പ്രസംഗത്തിന്റെ ഉള്ളടക്കം ഇരുപത് വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ തന്നെ പുസ്തകത്തിലുണ്ട്.
എംടിയുടെ ലേഖനങ്ങള്‍ ഉള്‍പ്പെടുത്തി 2003 ലാണ് തൃശൂര്‍ കറന്റ് ബുക്‌സ് ഈ പുസ്തകം പുറത്തിറക്കിയത്. അന്ന് അതിന്റെ ആമുഖം എഴുതി എഡിറ്റ് ചെയ്തതാകട്ടെ, എം എന്‍ കാരശ്ശേരിയും.പക്ഷെ കാരശ്ശേരി ഉൾപ്പടെയുള്ളവർ  ഇക്കാര്യമിപ്പോൾ സൗകര്യപൂര്‍വം മറക്കുകയാണ്.
വെള്ളിയാഴ്ച്ച മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് എം ടി പിണറായി സര്‍ക്കാരിനെ ഉന്നം വെച്ച്‌ ‘എഴുതിക്കൊണ്ടുവന്ന് നോക്കി വായിച്ച’ പ്രസംഗമായിരുന്നു അതെന്ന് വരുത്താന്‍ കാരശ്ശേരി ശ്രമിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വേദിയിലിരിക്കേയാണ് ഈ പ്രസംഗമെന്നതും ശ്രദ്ധേയമാണ്. അദ്ദേഹം തത്കാലം തോന്നിയത് പറയുകയായിരുന്നില്ല, എഴുതിക്കൊണ്ടുവന്ന് നോക്കി വായിക്കുകയായിരുന്നു. വളരെ ഗൗരവപൂര്‍വം ആലോചിച്ചെടുത്ത പണിയാണിത് – കാരശ്ശേരി ഇതിനെപ്പറ്റി പറയുന്നു.
താന്‍ തന്നെ തെരഞ്ഞെടുത്ത ലേഖനം എം ടിയുടെ പുതിയ പ്രസംഗമായി ചിത്രീകരിച്ച്‌ അത് പിണറായി വിജയനെതിരെയാണെന്ന് വരുത്താനാണ് കാരശ്ശേരി ശ്രമിക്കുന്നത്. ‘ആ ചെറുപ്രസംഗത്തില്‍ ഇന്നത്തെ രാഷ്ട്രീയരംഗത്തെ മൂല്യച്യുതിയെയാണ് എം ടി ലക്ഷ്യം വെച്ചത്’ 2003 ല്‍ എഴുതിയ ലേഖനം ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള രാഷ്ട്രീയ രംഗത്തെ മൂല്യച്യുതിയെപ്പറ്റിയാണെന്ന അടിസ്ഥാനമില്ലാത്ത വാദം ഉന്നയിച്ചാണ് കാരശ്ശേരി യാതൊരു ഉളുപ്പുമില്ലാതെ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

Back to top button
error: