CrimeNEWS

ഗുണ്ടല്‍പ്പേട്ടില്‍ സ്വിഫ്റ്റിനുനേരെ കല്ലേറ്; ചില്ലുകള്‍ തകര്‍ന്നു

കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെ ഗുണ്ടല്‍പ്പെട്ടില്‍വെച്ച് കല്ലേറ്. ബെംഗളൂരുവില്‍നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട സ്വിഫ്റ്റ് കെ.എസ്.ആര്‍.ടി.സി. ബസ്സിനുനേരെയാണ് കല്ലെറിഞ്ഞത്. ബസ്സിന്റെ ചില്ലുകള്‍ തകര്‍ന്നു. ബസ്സിനു പിന്നിലുണ്ടായിരുന്ന ലോറിക്കുനേരെയും കല്ലേറുണ്ടായി.

അതേസമയം, പത്തനംതിട്ട ഏനാത്ത് കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. മുളക്കുഴ അരീക്കര പാലനില്‍ക്കുന്നതില്‍ വിജയകുമാറിന്റെയും ശ്രീദേവിയുടേയും മകന്‍ പി.വി.അനൂപ് (കണ്ണന്‍-29) ആണ് മരിച്ചത്. ടിപ്പര്‍ലോറി ഡ്രൈവറായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചിന് എം.സി. റോഡില്‍ ഏനാത്ത് പെട്രോള്‍ പമ്പിന് സമീപമായിരുന്നു അപകടം.

Signature-ad

അടൂര്‍ ഭാഗത്തുനിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരുകയായിരുന്ന ബസ് കൊട്ടാരക്കര ഭാഗത്തു നിന്നു അടൂര്‍ ഭാഗത്തേക്ക് വരുകയായിരുന്ന അനൂപ് ഓടിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അപകടസ്ഥലത്തുവച്ചുതന്നെ അനൂപ് മരിച്ചു. മകന്‍: ആദിദേവ്. സഹോദരന്‍: പി.വി.അജിത്.

Back to top button
error: