Month: February 2023
-
Kerala
അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവായി
ഇടുക്കി: ഇടുക്കിയിലെ കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടാൻ ഉത്തരവായി. ചീഫ് വൈൽഡ് ലൈഫ് വാർഡൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. പിടികൂടി കൂട്ടിൽ അയക്കുകയോ ഉൾക്കട്ടിൽ തുറന്നി വിടുകയോ ജി എസ് എം കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയോ ചെയ്യാനാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിട്ടിരിക്കുന്നത്. ഇടുക്കി ജില്ലയിലെ മൂന്നാര്‍ ഡിവിഷനില്‍ ദേവികുളം റെയ്ഞ്ചിന്‍റെ പരിധിയില്‍ ശാന്തന്‍പാറ, ചിന്നക്കനാല്‍ മേഖലയില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന ‘അരിക്കൊമ്പന്‍’ എന്ന കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടുന്നതിന് അനുമതി നല്‍കി ഉത്തരവായതായി വനം മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ ജനുവരി 31-ന് വനം വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍റെ അധ്യക്ഷതയില്‍ ഇടക്കി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയത് തീരുമാനിച്ചതിന്‍റെ തുടര്‍ നടപടിയുടെ ഭാഗമായാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഉത്തരവിറക്കിയത്. കാട്ടാനയെ കണ്ടെത്തി മയക്കുവെടി വെച്ച് പിടികൂടി റേഡിയോ കോളര്‍ ധരിപ്പിച്ച് ഉള്‍ക്കാട്ടില്‍ തുറന്നുവിടുകയോ…
Read More » -
Kerala
മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകണം; ആകാശ് തില്ലങ്കേരിക്ക് നോട്ടീസ്
കണ്ണൂര്‍: ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകണമെന്നാണ് നോട്ടിസ്. ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പബ്ലിക് പ്രോസിക്യൂട്ടര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചതായാണ് ആക്ഷേപം. മറ്റൊരു കേസിലും ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയില്‍ ആണ് ഷുഹൈബ് വധക്കേസില്‍ ആകാശ് ജാമ്യത്തില്‍ കഴിഞ്ഞത്. ഫെയ്‌സ്ബുക്കിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍, മുഴക്കുന്ന് പോലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസുകളില്‍ ഉള്‍പ്പെട്ടതോടെ ജാമ്യ വ്യവസ്ഥ ലംഘിക്കപ്പെട്ടു എന്നു കാട്ടിയാണു നടപടി. സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ ആകാശിനു മട്ടന്നൂര്‍ കോടതി ജാമ്യം അനുവദിച്ചിരുന്നു. മട്ടന്നൂര്‍ പോലീസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.അജിത്ത്കുമാറാണ് ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി പരിഗണിച്ച…
Read More » -
Kerala
മലമ്പുഴയില്‍ വീണ്ടും പുലിയിറങ്ങി, രണ്ടു പശുക്കളെ കൊന്നു; ഭീതിയില്‍ നാട്ടുകാര്‍
പാലക്കാട്: മലമ്പുഴയില്‍ ജനവാസമേഖലയില്‍ വീണ്ടും പുലിയിറങ്ങി. രണ്ടു പശുക്കളെ കൊന്നത് പുലിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാത്രിയാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. അനക്കം കെട്ട് ടോര്‍ച്ച് അടിച്ച് നോക്കിയപ്പോള്‍ പുലിയെ കണ്ടു എന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിനിടെ വീട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടു പശുക്കളെ പുലി കൊന്നതായും നാട്ടുകാര്‍ ആരോപിക്കുന്നു. പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് പുലി കാട്ടിലേക്ക് മറഞ്ഞത്്. അതേസമയം ജനവാസമേഖലയില്‍ പുലി ഇറങ്ങിയ കാര്യം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടില്ല.
Read More » -
India
ഒരു മാസത്തിനിടെ മരിച്ചത് അഞ്ച് ജീവനക്കാര്‍; സര്‍വകലാശാലയില്‍ ഹോമം നടത്താനൊരുങ്ങി വി.സി
അനന്തപുര്‍: ജീവനക്കാരുടെ അടുപ്പിച്ചുള്ള മരണത്തെ തുടര്‍ന്ന് സര്‍വകലാശാലയില്‍ ഹോമം നടത്താനൊരുങ്ങി വൈസ് ചാന്‍സലര്‍. ആന്ധ്രാപ്രദേശിലെ അനന്ത്പുരില്‍ ശ്രീ കൃഷ്ണദേവരായ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. രാമകൃഷ്ണ റെഡ്ഡിയാണ് ഉത്തരവിറക്കിയത്. ഫെബ്രുവരി 24ന് കാമ്പസില്‍ ശ്രീ ധന്വന്തരി മഹാ മൃത്യുഞ്ജയ ശാന്തി ഹോമം നടത്താനാണ് വി.സിയുടെ തീരുമാനം. ഹോമം നടത്താന്‍ ജീവനക്കാര്‍ സംഭാവന നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.സി സര്‍ക്കുലറും പുറത്തിറക്കിയിട്ടുണ്ട്. അധ്യാപക ജീവനക്കാര്‍ 500 രൂപയും അനധ്യാപക ജീവനക്കാര്‍ 100 രൂപയും നല്‍കണമെന്നാണ് നിര്‍ദേശം. ജീവനക്കാര്‍ പണം തന്നില്ലെങ്കില്‍ തന്റെ പണം ഉപയോഗിച്ച് ഹോമം നടത്തുമെന്ന് വി.സി പറഞ്ഞു. ”ഒരു മാസത്തിനുള്ളില്‍ സര്‍വകലാശാലയിലെ അഞ്ച് അധ്യാപക, അനധ്യാപക ജീവനക്കാരാണ് മരിച്ചത്. പെട്ടെന്നുള്ള മരണങ്ങള്‍ മറ്റുള്ള ജീവനക്കാരെ ഭീതിയിലാക്കിയിട്ടുണ്ട്. ചില ജ്ഞാനികളുടെ നിര്‍ദേശത്തെ തുടര്‍ന്ന് എന്റെ സ്വന്തം പണം ഉപയോഗിച്ച് ഹോമം നടത്താനാണ് തീരുമാനിച്ചത്. ചില അനധ്യാപക ജീവനക്കാര്‍ സഹായിക്കാന്‍ തയ്യാറായതിനെ തുടര്‍ന്നാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്”-വി.സി പറഞ്ഞു. ഹോമം നടത്തുന്നതിനെതിരേ പ്രതിഷേധവുമായി വിവിധ വിദ്യാര്‍ഥി…
Read More » -
Crime
സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസ്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കുണ്ടമണ്‍കടവ് സ്വദേശി കൃഷ്ണകുമാറിനെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. തീ കത്തിയ ശേഷം ആശ്രമത്തില്‍ കണ്ടെത്തിയ റീത്ത് തയാറാക്കിയത് കൃഷ്ണകുമാര്‍ ആണെന്നു ക്രൈംബ്രാഞ്ച് പറഞ്ഞു. ആശ്രമത്തിനു തീയിട്ടത്, ആത്മഹത്യ ചെയ്ത പ്രകാശ് ആണെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് ഉറച്ചുനില്‍ക്കുകയാണ്. പ്രകാശിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലായിരുന്നു കൃഷ്ണകുമാര്‍. ‘പരേതനെ’ പ്രതിയാക്കി, ആശ്രമം കത്തിച്ച കേസ് ‘തെളിയിച്ച’ ക്രൈംബ്രാഞ്ച് സംഘത്തിനു തിരിച്ചടി നല്‍കി മുഖ്യസാക്ഷി പ്രശാന്ത് കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി മാറ്റിയിരുന്നു. സഹോദരന്‍ പ്രകാശും സുഹൃത്തുക്കളുമാണ് ആശ്രമം കത്തിച്ചതെന്നു പ്രശാന്ത് മൊഴി നല്‍കിയെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചത്. പ്രകാശ് ആത്മഹത്യ ചെയ്യുന്നതിനു തൊട്ടുമുന്‍പു ഇക്കാര്യം വെളിപ്പെടുത്തി എന്നുമായിരുന്നു ആദ്യ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍, ആശ്രമം കത്തിച്ച കേസില്‍ പ്രകാശിനെ പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസെടുത്തു. എന്നാല്‍ തന്റെ ആദ്യ മൊഴി ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ചു പറയിപ്പിച്ചതെന്നാണു പ്രശാന്ത് മജിസ്‌ട്രേട്ടിനു മുന്‍പാകെ മൊഴി നല്‍കിയത്.…
Read More » -
Crime
‘ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവെന്ന് സംശയിച്ചു; ആത്മഹത്യ ചെയ്തത് ജനമധ്യത്തില്‍ അപമാനിതാനയതിനാല്‍’
കോഴിക്കോട്: മെഡിക്കല്‍ കോളജിന് സമീപം ആദിവാസി യുവാവ് വിശ്വനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ്, മനുഷ്യാവകാശ കമ്മീഷന്് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജനമധ്യത്തില്‍ ചോദ്യം ചെയ്തതും, വിശ്വനാഥന്റെ പക്കലുണ്ടായിരുന്ന സഞ്ചി പരിശോധിച്ചതും അപമാനമുണ്ടാക്കി. ആദിവാസിയാണെന്ന കാരണത്താല്‍ മോഷ്ടാവ് എന്ന് സംശയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ പ്രതികളെ കണ്ടെത്താന്‍ ആയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട് ആശുപത്രി പരിസരത്ത് ആളുകള്‍ കൂടിനില്‍ക്കുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടക്കുന്നുണ്ട്. എന്നാല്‍, പ്രതികളെ ആരേയും കണ്ടെത്താന്‍ ആയിട്ടില്ല. ആശുപത്രിക്ക് മുന്നിലൂടെ നടന്ന വിശ്വനാഥനെ മോഷണക്കുറ്റം ആരോപിച്ച് ചിലര്‍ ചോദ്യം ചെയ്തിരുന്നു. ഇയാളുടെ സഞ്ചി ജനമധ്യത്തില്‍ വച്ച് പരിശോധിക്കുകയും ചെയ്തതില്‍ ഉണ്ടായ അപമാനവും മാനസിക വിഷമമാണ് വിശ്വനാഥന്റെ ആത്മഹത്യക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മരണം നടന്ന ദിവസം സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാന്‍ കഴിഞ്ഞ എട്ടുപേര്‍ ഉള്‍പ്പടെ 100-ലധികം പേരുടെ മൊഴി എടുത്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇനിയും കുറച്ചു…
Read More » -
India
ചെളി വാരിയേറിനൊടുവില്‍ രൂപയ്ക്കും രോഹിണിക്കും സ്ഥലം മാറ്റം, പുതിയ നിയമനമില്ല
ബംഗളൂരു: കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് – ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു ചുമതലകള്‍ നല്‍കാതെ സ്ഥലം മാറ്റി. ഇരുവര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് കര്‍ശന നടപടി സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി രൂപയും രോഹിണിയും തമ്മിലുള്ള പോര് സര്‍ക്കാരിന് തലവേദന സൃഷ്ടിച്ചിരുന്നു. രൂപയുടെ ഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ മുനീഷ് മോഡ്ഗിലിനെ പബ്ലിസിറ്റി വകുപ്പില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചു. ഐഎഎസ് ഉദ്യോഗസ്ഥയായ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഐപിഎസ് ഓഫീസര്‍ ഡി.രൂപ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടതാണ് വിവാദം രൂക്ഷമാക്കിയത്. ആരോപണങ്ങള്‍ തുടര്‍ന്നാല്‍ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി അരഗ ജ്ഞാനേന്ദ്ര മുന്നറിയിപ്പു നല്‍കിയിട്ടും ഇരുവരും തമ്മില്‍ സമൂഹമാധ്യമങ്ങളിലെ പോര് ഇന്നലെയും തുടര്‍ന്നു. പുരുഷ ഐഎഎസ് ഉദ്യോഗസ്ഥന്റെ വാട്സാപില്‍…
Read More » -
Local
പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു; മാണി ഗ്രൂപ്പിനെ തള്ളി നഗരസഭാധ്യക്ഷ, അനുസരിക്കുന്നത് തന്റെ പാർട്ടി പറയുന്നത് മാത്രം
കോട്ടയം: പാലായിൽ കേരളാ കോൺഗ്രസ്- സി.പി.എം. ബന്ധം വീണ്ടും ഉലയുന്നു. കേരള കോണ്‍ഗ്രസ് എമ്മിനെതിരെ പാലാ നഗരസഭ അധ്യക്ഷ ജോസിൻ ബിനോ രംഗത്തെത്തിയതാണ് പുതിയ സംഭവ വികാസം. കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ ജോസ് കെ. മാണിക്കെതിരേയും പരിഹാസമുയർത്തിയാണ് സിപിഎം പ്രതിനിധിയായ ജോസിന്റെ വിമർശനം. നിർമാണം പൂർത്തിയാക്കാത്ത ശ്മശാനം ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തതിനെതിരേ കഴിഞ്ഞദിവസം ജോസിൻ ബിനോ ജനങ്ങളോട് മാപ്പു പറഞ്ഞിരുന്നു. ഇത് പിൻവലിച്ച് ഖേദം രേഖപ്പെടുത്തണമെന്ന കേരള കോൺഗ്രസ് എമ്മിന്റെ ആവശ്യം ബാലിശവും അപഹാസ്യവുമെന്ന് ജോസിൻ ബിനോ പറഞ്ഞു. ”ഞങ്ങൾ അനുസരിക്കുന്നത് നേതാവിന്‍റെ വീട്ടിൽനിന്ന് വരുന്ന നിർദേശങ്ങളല്ല. പാലാ നഗരസഭയുടെ 75 വർഷത്തെ ചരിത്രത്തിൽ ആദ്യമായൊരു സി.പി.എം കൗൺസിലർ ചെയർപഴ്സൺ ആയതിൽ പലർക്കും അസഹിഷ്ണുത ഉണ്ടാവാം. ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാത്തതിലും അസഹിഷ്ണുത ഉണ്ടാകാം. എന്നാൽ, രാഷ്ട്രീയ സാഹചര്യവും യാഥാർഥ്യവും മനസ്സിലാക്കി പ്രതികാര രാഷ്ട്രീയം ഉപേക്ഷിച്ച് സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് മുന്നണി നേതാവിനോട് അഭ്യർഥിക്കാനുള്ളത്” – ജോസിൻ പറഞ്ഞു.…
Read More » -
Crime
മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകി; കോളജ് പ്രിന്‍സിപ്പലിനെ പൂര്‍വ വിദ്യാര്‍ത്ഥി പെട്രോളൊഴിച്ച് തീകൊളുത്തി
ഭോപ്പാല്‍: മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകിയതിൽ കുപിതനായ പൂര്‍വ വിദ്യാര്‍ത്ഥി കോളജ് പ്രിന്‍സിപ്പലിനെ പെട്രോളൊഴിച്ച് തീകൊളുത്തി. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. പൂര്‍വ വിദ്യാര്‍ത്ഥിയാണ് ഇന്‍ഡോര്‍ ബിഎം കോളജ് പ്രിന്‍സിപ്പലിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. മാര്‍ക്ക് ലിസ്റ്റ് കിട്ടാന്‍ വൈകി എന്നാരോപിച്ചായിരുന്നു അക്രമം. അശുതോഷ് ശ്രീവാസ്തവ എന്ന പൂര്‍വ വിദ്യാര്‍ത്ഥി ഇന്നലെയാണ് പ്രിന്‍സിപ്പലിനെ തീ കൊളുത്തിയത്. 80 ശതമാനം പൊള്ളലേറ്റ പ്രിന്‍സിപ്പലിന്റെ നില അതീവ ഗുരുതരമാണ്. ബി എം ഫാര്‍മസി കോളജ് പ്രിന്‍സിപ്പല്‍ 50 വയസുകാരി വിമുക്ത ശര്‍മ്മയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വൈകീട്ട് നാലുമണിയോടെ വീട്ടിലേക്ക് പോകാനായി കാറിന് സമീപത്തേക്ക് പോയ പ്രിന്‍സിപ്പലിന്റെ അടുത്തെത്തിയ അശുതോഷ്, പ്രിന്‍സിപ്പലുമായി വാഗ്വാദത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പ്രിന്‍സിപ്പലിന്റെ ദേഹത്തേക്ക് ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ഇതിനുശേഷം ഓടിപ്പോയ അശുതോഷിനെ പിന്നീട് പിടികൂടി. ഇയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
Read More » -
Kerala
കുടിവെള്ളം മുടങ്ങിയതിന് തോക്കുമായി വെങ്ങാനൂർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം; യുവാവ് അറസ്റ്റിൽ
തിരുവനന്തപുരം: കുടിവെള്ളം മുടങ്ങിയതിനെതിരേ തോക്കുമായി പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധിച്ച യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം വെങ്ങാനൂര്‍ പഞ്ചായത്ത് ഓഫീസിലാണ് യുവാവിന്റെ പരാക്രമം നടന്നത്. ഓഫീസിന്റെ ഗേറ്റ് യുവാവ് പുറത്തുനിന്ന് പൂട്ടുകയും ബഹളം വെക്കുകയുമായിരുന്നു. പിന്നീട് സ്ഥലത്തെത്തിയ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ഏറെനാളായി കുടിവെളളം കിട്ടുന്നില്ലെന്ന പരാതി പഞ്ചായത്തിനെ അറിയിച്ചിട്ടും ക്രിയാത്മകമായ നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ചാണ് യുവാവ് തോക്കുമായി പഞ്ചായത്ത് ഓഫീസില്‍ എത്തിയത്. ഓഫീസിന്റെ പ്രധാന ഗേറ്റ് പൂട്ടി താക്കോല്‍ കൈയില്‍ വെക്കുകയും ചെയ്തു. ഗേറ്റിന് മുന്നില്‍ ബഹളം വെക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റില്‍ കരുതിയ തോക്ക് ഇടയ്ക്ക് ഇടയ്ക്ക് എടുത്തതോടെ അവിടെയെത്തിയ നാട്ടുകാരും പരിഭ്രാന്തരായി. പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ വിവരം ബാലരാമപുരം പൊലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. കോളിയൂരില്‍ കട നടത്തുന്ന വ്യക്തിയാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. കുടിവെള്ളം കിട്ടാഞ്ഞിട്ട് സഹികെട്ടാണ് ഇത്തരം പ്രതിഷേധത്തിലേക്ക് നീങ്ങിയതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു. എന്നാൽ, സംഭവത്തിൽ പഞ്ചായത്ത് അധികൃതർ…
Read More »