Month: January 2023
-
Kerala
പാലക്കാട് കവര്‍ച്ചാശ്രമത്തിനിടെ വയോധികയുടെ കൊലപാതകം; വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍
പാലക്കാട്: കൊടുമ്പ് തിരുവാലത്തൂരില്‍ വയോധികയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വീട്ടില്‍ ജോലിക്കെത്തിയ സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. ചിറ്റൂര്‍ കൊടുമ്പ് കിണാശ്ശേരി തോട്ടുപാലം നെല്ലിക്കുന്ന് ബഷീര്‍(40), തത്തമംഗലം തുമ്പിച്ചിറ കൊല്ലംകുളമ്പ് സത്യഭാമ (33) എന്നിവരെയാണ് സൗത്ത് പോലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാത്രി 8.30നാണ് കൊടുമ്പ് തിരുവാലത്തൂര്‍ ആറ്റിങ്കല്‍ വീട്ടില്‍ പത്മാവതി(74)യെ വീടിനുള്ളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്റെ മരണശേഷം പത്മാവതി ഒറ്റയ്ക്കായിരുന്നു തറവാട്ടുവീട്ടില്‍ താമസം. മകനും കുടുംബവും തറവാടിനോട് ചേര്‍ന്ന മറ്റൊരുവീട്ടിലാണ്. ശനിയാഴ്ച രാത്രി ഭക്ഷണം കഴിക്കാനായി മകന്‍ അമ്മയെ വിളിക്കാനെത്തിയപ്പോഴാണ് പത്മാവതിയെ മരിച്ചനിലയില്‍ കണ്ടത്. കഴുത്തില്‍ പരുക്കേറ്റ നിലയിലായിരുന്നു മൃതദേഹം. കഴുത്തിലുണ്ടായിരുന്ന മൂന്നുപവന്റെ മാലയും നഷ്ടപ്പെട്ടിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമാണെന്ന നിഗമനത്തിലായിരുന്നു പോലീസ്. വീട്ടിൽ കെട്ടുപണിക്കെത്തിയവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വീട്ടില്‍ കെട്ടുപണിക്ക് വന്ന ബഷീര്‍ സംഭവ ദിവസം തൃശൂരിലേക്ക് പോകണമെന്ന് പറഞ്ഞ് മൂന്നുമണിയോടെ പണിനിര്‍ത്തി പോയി. ഇതില്‍ സംശയ തോന്നിയ പോലീസ് ബഷീറിന്റെ വീട്ടിലെത്തി അന്വേഷിച്ചപ്പോഴാണ്…
Read More » -
Sports
ദക്ഷിണ മേഖല അന്തര്‍സര്‍വകലാശാല ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റിന് കിരീടം
കോഴിക്കോട്: ദക്ഷിണ മേഖല അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാല ജേതാക്കളായി. ഇന്നലെ നടന്ന അവസാനമത്സരത്തില്‍ എം.ജി സര്‍വകലാശാലയുമായി 2-2 എന്ന സ്‌കോറിന് സമനില പാലിച്ചത്തോടെയാണ് മൂന്നു കളികളില്‍ ഏഴു പോയിന്റുമായി കാലിക്കറ്റ് ജേതാക്കളായത്. ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഏകപക്ഷീയമായ 4 ഗോളുകള്‍ക്ക് കേരള സര്‍വകലാശാലയെ പരാജയപ്പെടുത്തി 4 പോയിന്റ്‌റുമായി മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആകാശ് രവി (44,48 മിനുട്ടുകളില്‍ )കണ്ണൂരിനായി രണ്ടു ഗോളുകളും സഫാദ് 47 മിനുട്ടിലും മുഷറഫ് 80 ാം മിനുട്ടിലും ഗോളുകള്‍ നേടി. കേരള സര്‍വകലാശാല ആണ് നാലാം സ്ഥാനം. കാലിക്കറ്റ് – എം. ജി മത്സരത്തില്‍ ആദ്യപകുതിയുടെ 18 മിനുട്ടില്‍ കാലിക്കറ്റിനെ ഞെട്ടിച്ച് എം. ജിയുടെ 12 നമ്പര്‍ താരം നിംഷാദ് റോഷന്‍ ആണ് ആദ്യ ഗോള്‍ നേടിയത്. നിറം മങ്ങിയ കാലിക്കറ്റിന്റെ വലയില്‍ രണ്ടാം ഗോളും എത്തി.പ്രതിരോധ നിരയുടെ മുകളിലൂടെ കടന്നെത്തിയ പന്ത് എടുത്ത് അദ്‌നാന്‍ 47 ാം മിനുട്ടില്‍…
Read More » -
Kerala
പണത്തോടുള്ള ആർത്തി വിനയായി; കൈക്കൂലി വാങ്ങിയ ഗ്രേഡ് എസ്.ഐയെ മണ്ണു മാഫിയ തന്നെ കുടുക്കി, ദൃശ്യങ്ങൾ പുറത്ത്.
കൊച്ചി: മണല്‍കടത്തിന് കൈക്കൂലി വാങ്ങുന്ന ഗ്രേഡ് എസ്‌ഐയുടെ ദൃശ്യങ്ങള്‍ പുറത്ത്. അയ്യമ്പുഴ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്.ഐ. മണ്ണ് മാഫിയ സംഘങ്ങളില്‍ നിന്ന് കൈക്കൂലി വാങ്ങുന്ന രംഗമാണ് പുറത്തായത്. രണ്ട് തവണ എസ്.ഐ. പണം വാങ്ങുന്നതാണ് ദൃശ്യങ്ങള്‍ സാഷ്യപ്പെടുത്തുന്നത്. ആദ്യ പ്രാവശ്യം കൊടുത്ത തുക പോരാത്തതിന് രണ്ടാമതും തുക ചോദിച്ച് വാങ്ങുന്ന ദൃശ്യങ്ങളും പുറത്ത് വന്നീട്ടുണ്ട്. നിരന്തരമുള്ള പോലീസിന്റെ കൈക്കൂലി സഹിക്കാതെ വന്നപ്പോഴാണ് പണം കൊടുത്തവര്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്. മണ്ണ് മാഫിയസംഘങ്ങള്‍ വിലസുന്ന ഒരു പ്രദേശമാണ് അയ്യമ്പുഴ . അങ്കമാലി പോലീസ് സ്‌റ്റേഷന്റെ പരിധിയിലും മണ്ണ് മാഫിയ സംഘങ്ങളുടെ പക്കല്‍ നിന്നും കൈക്കൂലി വാങ്ങുന്ന സംഭവങ്ങളും പലരുടെയും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ചില വക്കീലന്മാരാണ് ഇതിന് ഒത്താശ ചെയ്യുന്നെന്നാണ് ആരോപണം. കള്ളക്കേസ് എടുപ്പിക്കാനും ഈ ഇത്തരക്കാര മുന്‍പന്തിയില്‍ തന്നെയാണെന്നാണ് വിവരം. പുതിയ ഉദ്യോഗസ്ഥർ ചാര്‍ജ്ജ് എടുത്തതോടെ ഈ കൂട്ടരുടെ വിളയാട്ടം കുറഞ്ഞീട്ടുണ്ട്. കള്ള തെളിവുകള്‍ ഉണ്ടാക്കിയാണ് ഇവര്‍ ചോദിച്ച പണം കിട്ടാത്തവരുടെ…
Read More » -
Kerala
ബയോമെട്രിക് പഞ്ചിംഗ് പാളി; ശമ്പള സോഫ്റ്റുവെയറും ഹാജറും ബന്ധിപ്പിക്കാനായില്ല
തിരുവനന്തപുരം: സംസ്ഥാനത്തെ കളക്ട്രേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂര്‍ണമായി നടപ്പാക്കാനായില്ല. ഇന്ന് മുതല്‍ നടപ്പാക്കാനായിരുന്നു ശ്രമമെങ്കിലും സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി ഹാജര്‍ ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയായില്ല. പൂര്‍ണമായി നടപ്പിലാക്കാന്‍ ഒരു മാസമമെടുക്കുമെന്നാണ് സൂചന. 2023 ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കിക്കൊണ്ട് ചീഫ് സെക്രട്ടറിയുടെ കര്‍ശന ഉത്തരവുണ്ടായിരുന്നു. രണ്ട് ദിവസം അവധിയായിരുന്നതിനാല്‍ ഇന്നു മുതല്‍ പഞ്ചിംഗ് നടപ്പിലാക്കാനായിരുന്നു ശ്രമം. ബയോമെട്രിക് പഞ്ചിംഗ് മെഷീനുകള്‍ സ്പാര്‍ക്കുമായി ബന്ധിപ്പിക്കാനാണ് നിര്‍ദേശം. എല്ലാ ഓഫീസുകളിലും മെഷീന്‍ വച്ചിട്ടുണ്ടെങ്കിലും സ്പാര്‍ക്കുമായി ബന്ധിപ്പിച്ചിരുന്നില്ല. മറ്റ് സര്‍ക്കാര്‍ ഓഫീസുകളില്‍ മാര്‍ച്ച് 31ന് മുന്‍പ് ബയോ മെട്രിക് പഞ്ചിംഗ് നടപ്പിലാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ബയോ മെട്രിക് പഞ്ചിംഗ് ഇന്ന് തുടങ്ങാനായത് വിരലിലെണ്ണാവുന്ന ഓഫീസുകളില്‍ മാത്രമാണ്. എറണാകുളം കളക്ടറേറ്റില്‍ 16 ഡിവൈസുകളാണ് വേണ്ടിയിരുന്നത്. ഇവയുടെ ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. തൃശൂര്‍ കളക്ടറേറ്റില്‍ ഇന്‍സ്റ്റലേഷന്‍ ജോലികള്‍ പൂര്‍ത്തിയാവാന്‍ ചുരുങ്ങിയത് ഒരു മാസമെടുക്കുമെന്നാണ് വിശദീകരണം. മലപ്പുറം കളക്ട്രേറ്റില്‍ പഞ്ചിംഗ് മെഷീന്‍…
Read More » -
Kerala
ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനി വാന്‍ വീടിന്റെ മുകളിലേക്ക്; 16 പേര്‍ക്ക് പരുക്ക്
ഇടുക്കി: കട്ടപ്പനക്ക് സമീപം അയ്യപ്പ ഭക്തരുടെ വാഹനം വീടിനു മുന്‍പിലെ കാര്‍ പോര്‍ച്ചിന് മുകളില്‍ വീണു. തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. 16 പേര്‍ക്ക് പരുക്കേറ്റു. പാറക്കടവ് ബൈപ്പാസ് റോഡിലാണ് അപകടം. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനം നിയന്ത്രണം നഷ്ടപ്പെട്ട് വീടിന് മുന്‍പിലെ കാര്‍ പോര്‍ച്ചില്‍ വീഴുകയായിരുന്നു. അതിനിടെ, കോട്ടയം പൊന്‍കുന്നം രണ്ടാം മൈലില്‍ ലോറി നിയന്ത്രണം വിട്ട് വെയ്റ്റിംഗ് ഷെഡിലേയ്ക്ക് ഇടിച്ചു കയറി. വാഹനത്തിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെത്തിച്ചത്. അഗ്നിശമന സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഡ്രൈവറെ പിന്നീട് പരുക്കുകളോടെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Read More » -
Crime
കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്നത് ചെന്നൈയിൽനിന്ന്; രജിസ്റ്റർ ചെയ്യുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിൽ കേരളം മൂന്നാമത്
തിരുവനന്തപുരം: കേരളത്തിലേക്ക് മയക്കുമരുന്ന് വ്യാപകമായി എത്തുന്നത് ചെന്നൈയിൽ നിന്നെന്നു റിപ്പോർട്ട്. രാജ്യത്ത് കൂടുതല്‍ മയക്കുമരുന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന സംസ്ഥാനങ്ങളില്‍ കേരളത്തിന് മൂന്നാംസ്ഥാനമാണെന്നും ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വിദേശത്തുനിന്ന് രാജ്യത്തേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന വാതിലാണ് ചെന്നൈ എന്ന് അന്വേഷണ ഏജൻസികളും ശരിവയ്ക്കുന്നു. കോടിക്കണക്കിനു രൂപയുടെ മയക്കുമരുന്നാണ് ആകാശം വഴിയും കടല്‍ വഴിയും തമിഴ്‌നാട് തീരത്തെത്തുന്നത്. കേരളത്തില്‍ മുന്‍വര്‍ഷം നടന്ന വന്‍ രാസമയക്കുമരുന്ന് വേട്ടകളില്‍ പലതിലും ചെന്നൈ ബന്ധം വെളിപ്പെട്ടിരുന്നു. വിദേശികള്‍ കേരളത്തിലേക്ക് വ്യാപകമായി എത്തുന്നത് മുന്‍കൂട്ടി കണ്ട് നടപടികളെടുക്കാന്‍ കഴിയുന്നില്ലെന്നത് വീഴ്ച്ചയാണ്. മയക്കുമരുന്ന് വിതരണത്തിന് വന്‍ ശൃംഖലയാണുള്ളത്. മുന്‍നിരയില്‍ വിദ്യാര്‍ഥികളെയാണ് പലയിടത്തും കണ്ണികളാക്കുന്നത്. അവര്‍ക്കാണ് സാമ്പത്തികാവശ്യം കൂടുതലുമുള്ളതെന്ന കണക്കുകൂട്ടലിലാണിത്. പിടിക്കപ്പെടാനുള്ള സാധ്യതയും കുറവാണ്. പോലീസ് പലരേയും പിടികൂടുന്നുണ്ടെങ്കിലും പ്രധാന കണ്ണികളിലേക്ക് എത്തിച്ചേരാനാകുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. ഉഗാണ്ടയില്‍ നിന്നെത്തിയ യാത്രക്കാരിയില്‍ നിന്ന് അഞ്ചരക്കോടിയുടെ മെത്ക്വിലോണ്‍ മയക്കുമരുന്ന് ചെന്നൈ വിമാനത്താവളത്തില്‍ നിന്നും കഴിഞ്ഞ ദിവസം പിടിച്ചെടുത്തിരുന്നു. രണ്ട് മാസം മുമ്പ് അംഗോളയില്‍…
Read More » -
Kerala
ഗുരുസ്തുതി സമയത്ത് എഴുന്നേല്‍ക്കാതെ മുഖ്യമന്ത്രി; കടന്നപ്പള്ളി എഴുന്നേല്‍ക്കുന്നതും വിലക്കി
കണ്ണൂര്‍: എസ്.എന്‍ കോളജ് ഇന്‍ഡോര്‍ സ്റ്റേഡിയം ഉദ്ഘാടനച്ചടങ്ങില്‍ ഗുരുസ്തുതി ചൊല്ലിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുന്നേറ്റുനില്‍ക്കാതിരുന്നതിനെച്ചൊല്ലി വിവാദം. പ്രാര്‍ഥനയ്ക്കായി അറിയിപ്പു മുഴങ്ങിയപ്പോള്‍ ആദ്യം എഴുന്നേല്‍ക്കാനൊരുങ്ങിയ മുഖ്യമന്ത്രി ഗുരുവന്ദനമാണെന്ന് അറിഞ്ഞതോടെ അവിടെത്തന്നെ ഇരിക്കുകയായിരുന്നു. തൊട്ടടുത്തുണ്ടായിരുന്ന രാമചന്ദ്രന്‍ കടന്നപ്പള്ളി എം.എല്‍.എ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തെ കൈകൊണ്ടു വിലക്കി. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അനുകൂലിച്ചും എതിര്‍ത്തും ചര്‍ച്ച സജീവമായത്. ഗുരുര്‍ബ്രഹ്‌മാ ഗുരുര്‍വിഷ്ണുഃ എന്നു തുടങ്ങുന്ന ഗുരുഗീതയാണു വേദിയില്‍ ചൊല്ലിയത്. ഈ സമയത്തു വേദിയിലും സദസ്സിലുമുണ്ടായിരുന്ന മറ്റെല്ലാവരും എഴുന്നേറ്റുനിന്നു. എസ്.എന്‍ ട്രസ്റ്റ് മാനേജര്‍ വെള്ളാപ്പള്ളി നടേശനും വേദിയിലുണ്ടായിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി മാപ്പു പറയണമെന്ന ആവശ്യവുമായി കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ രംഗത്തുവന്നു. മതത്തിന് എതിരല്ല സി.പി.എം എന്നു പാര്‍ട്ടി സെക്രട്ടറി പറയുമ്പോള്‍ മതാചാരങ്ങളെ പൊതുവേദിയില്‍ അപമാനിക്കുകയാണു മുഖ്യമന്ത്രിയെന്നു സുധാകരന്‍ കുറ്റപ്പെടുത്തി. ഗുരുനിന്ദ നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന്‍ തനിനിറം വ്യക്തമാക്കിയെന്ന് വിദേശകാര്യസഹമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. ശിവഗിരിയില്‍ എത്തി ഗുരുദര്‍ശനങ്ങളെ പുകഴ്ത്തിയ പിണറായി വിജയന്‍ എസ്.എന്‍ കോളജ്…
Read More » -
Crime
കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി മുറിച്ചു; സംഭവം ഓഡിറ്റോറിയത്തിലെ തിരക്കിനിടെ
കണ്ണൂര്‍: കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കില്‍ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20 വയസുകാരിക്കാണ് മുടി നഷ്ടപ്പെട്ടത്. ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. പെണ്‍കുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാര്‍. ഭക്ഷണശാലയിലേക്ക് കടക്കാന്‍ തിരക്കുണ്ടായിരുന്നു. അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സി.സി. ടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ പറഞ്ഞത്. രക്ഷിതാക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ മുടിയടക്കം മുറച്ചു മാറ്റിയത് വാര്‍ത്തയായിരുന്നു.
Read More »

