Month: September 2020

  • NEWS

    അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം: എം.എ ബേബി

    കോഴിക്കോട്: പന്തീരങ്കാവ് യുഎപിഎ കേസില്‍ അറസ്റ്റിലായ അലനും താഹയ്ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇരുവര്‍ക്കും ജാമ്യം ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ചത്. വിദ്യാര്‍ത്ഥികളായ ഇരുവരുടെയും പേരില്‍ പൊലീസും എന്‍ഐഎയും ഉയര്‍ത്തിയ ആരോപണം മാവോയിസ്റ്റ് ബന്ധം എന്നതാണ്. ഇവര്‍ മറ്റെന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയതായി ആരോപണമില്ലെന്നും രാഷ്ട്രീയ പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി ജയിലില്‍ അടയ്ക്കുന്നതിന് സിപിഎം എതിരാണെന്നും എംഎ ബേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇന്നാണ് പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും കൊച്ചിയിലെ എന്‍.ഐ.എ. കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള…

    Read More »
  • LIFE

    വേണു നാഗവളളി കാലയവനികയില്‍ മറഞ്ഞിട്ട് പത്ത് വര്‍ഷം

    മലയാള സിനിമയിലെ വിഷാദനായകനായിരുന്ന വേണു നാഗവള്ളിയെ ആരും തന്നെ മറക്കില്ല. അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വേണു നാഗവള്ളി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. വാണിജ്യ സിനിമകള്‍ക്കും ആര്‍ട്ട് സിനിമകള്‍ക്കും ഇടയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ കലാകാരന്‍ കൂടിയാണ് അദ്ദേഹം. വേണു നാഗവള്ളി നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്ന് പത്ത് വര്‍ഷങ്ങള്‍ തികയുന്നു. വെള്ളിത്തിരക്ക് മുന്നിലും പിന്നിലും കഴിവ് തെളിയിച്ച ആ വലിയ കലാകാരന്റെ ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ പ്രണാമമര്‍പ്പിച്ച് രാജേഷ് വൃന്ദാവന്റെ ഓര്‍മക്കുറിപ്പ്. ഫെയ്ബുക്കിലൂടെയാണ് അദ്ദേഹം ഓര്‍മകള്‍ പങ്കുവെച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഓർമ്മക്കുറിപ്പ്… വേണു നാഗവള്ളിക്ക് മലയാളസിനിമയുടെ പ്രണാമം. വേണുനാഗവള്ളി മലയാളസിനിമയിൽനിന്ന് വിടപറഞ്ഞിട്ട് ഇന്ന് 10വർഷം. നടനായും സംവിധായകനായും തിരക്കഥാകൃത്തായും മലയാള സിനിമയുടെ നിറസാനിധ്യമായിരുന്നു വേണ്ട നാഗവളി. ജോർജ് ഓണക്കുറിന്റെ ‘ഉൾക്കടൽ’ എന്ന നോവൽ കെ.ജി.ജോർജ് ചലച്ചിത്രമാക്കിയപ്പോൾ അതിലെ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാള സിനിമാരംഗത്ത്‌ ഒരു ‘വ്യത്യസ്ത ‘ ശൈലി സമ്മാനിച്ച വേണു നാഗാവള്ളി ഓർമ്മയായിട്ട് ഇന്ന് 10വർഷം.…

    Read More »
  • TRENDING

    പ്രതിഷേധം കത്തുന്നു; കനത്ത സുരക്ഷയില്‍ കങ്കണ മുംബൈയില്‍

    മുംബൈ: കനത്ത സുരക്ഷയില്‍ ബോളിവുഡ് നടി കങ്കണ റനൗട്ട് മുംബൈയിലെത്തി. ഹിമാചല്‍ പ്രദേശിലെ വീട്ടില്‍നിന്നാണു കങ്കണ മുംബൈയില്‍ എത്തിയത്. സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണു കങ്കണയും മഹാരാഷ്ട്ര സര്‍ക്കാരും തമ്മില്‍ പോര് ഉടലെടുത്തത്. ഇതു ശിവസേന ഏറ്റെടുത്തതോടെ നടിയെ മുംബൈയില്‍ തടയുമെന്നു നിലപാടെടുത്തു. അതിനെ തുടര്‍ന്നാണ് ശിവസേനയുടെ പ്രതിഷേധനത്തിനിടെ കനത്ത സുരക്ഷയില്‍ കങ്കണ മുംബൈയില്‍ എത്തിയത്. മുംബൈയെ പാക്ക് അധിനിവേശ കശ്മീരിനോട് ഉപമിച്ചും മുംബൈ പൊലീസിനെ അവഹേളിച്ചുമുള്ള കങ്കണയുടെ ട്വീറ്റുകളാണ് പ്രതിഷേധത്തിന് കാരണം. കറുത്ത കൊടിയുമായി മുദ്രാവാക്യം വിളിച്ചാണു ശിവസേനക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധം തീര്‍ത്തത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (അത്താവാലെ) ആര്‍പിഐ (എ), കര്‍ണി സേന പ്രവര്‍ത്തകര്‍ കങ്കണയ്ക്കു പിന്തുണയുമായി വിമാനത്താവളത്തില്‍ തടിച്ചുകൂടി. ഇതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയാണ്. ഇതിനിടെ, നടിയുടെ ബംഗ്ലാവിലെ അനധികൃത നിര്‍മാണം മുംബൈ കോര്‍പറേഷന്‍ (ബിഎംസി) ഇടിച്ചുനിരത്തി. ബാന്ദ്രയിലെ ബംഗ്ലാവില്‍, ശുചിമുറി ഓഫിസ് ക്യാബിനാക്കി മാറ്റുക, ഗോവണിക്കു സമീപം ശുചിമുറി നിര്‍മിക്കുക തുടങ്ങി ഒരു ഡസനിലധികം…

    Read More »
  • NEWS

    ലക്ഷ്മിക്ക് പണി കിട്ടി, സീരിയലുകളിൽ നിന്നൊഴിവാക്കി

    ലക്ഷ്മി പ്രമോദിനെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കുന്നു. പരസ്പരത്തിലെ സ്മൃതി, ഭാഗ്യജാതകത്തിലെ അഭിരാമി, പൂക്കാലം വരവായിലെ അവന്തിക, പൗര്‍ണമിത്തിങ്കളിലെ ആനി…ശക്തമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ സ്വീകരണമുറികളില്‍ നിറഞ്ഞാടിയ ലക്ഷ്മി പ്രമോദിനെ സീരിയലുകളില്‍ നിന്ന് ഒഴിവാക്കാന്‍ പ്രമുഖ ചാനലുകള്‍ നിർദ്ദേശം നൽകി. കാമുകനാല്‍ അതിക്രൂരമായി ചതിക്കപ്പെട്ടതിനെ തുടര്‍ന്നാണ് കൊല്ലം കൊട്ടിയത്ത് റംസി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.ഈ കേസില്‍, സീരിയല്‍ നടി ലക്ഷ്മി പ്രമോദ് ചോദ്യം ചെയ്യപ്പെട്ടതിനെ തുടർന്നാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന രണ്ട് സീരിയലുകളില്‍ നിന്ന് പ്രധാന നടിയായ ലക്ഷ്മിയെ ഒഴിവാക്കാന്‍ ചാനലുകള്‍ നിര്‍ദ്ദേശിച്ചത്. ലക്ഷ്മിയുടെ ഭര്‍ത്താവ് അസറിന്റെ അനുജന്‍ ഹാരിസ് അഴിക്കുള്ളിൽ ആണ്.പത്തുവര്‍ഷത്തിലേറെ നീണ്ട പ്രണയബന്ധമാണ് റംസിയും ഹാരിസുമായി ഉണ്ടായിരുന്നത്. പരസ്പരം മെയ്യും മനവും മറന്ന പ്രണയം. പാവപ്പെട്ട ഒരു മീന്‍ക്കച്ചവടക്കാരന്റെ മൂത്ത മകളാണ് റംസി. രണ്ട് പെണ്‍മക്കള്‍. മൂത്തവളാണ് റംസി. അവളുടെ പ്രണയബന്ധത്തെക്കുറിച്ച് അറിഞ്ഞതോടെ ഇളയ മകളുടെ വിവാഹം നടത്താൻ തീരുമാനമായി. പക്ഷേ അതിനു മുമ്പേ റംസിയുടെ വിവാഹ നിശ്ചയം…

    Read More »
  • NEWS

    ഖേദം പ്രകടിപ്പിച്ച് ചെന്നിത്തല

    തിരുവനന്തപുരം: സ്ത്രീപീഡനവുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശം നടത്തിയതില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഖേദം പ്രകടിപ്പിച്ചു. മനസ്സില്‍ ഉദ്ദേശിക്കാത്ത പരമാര്‍ശമാണുണ്ടായതെന്നും വിവാദ വാക്കുകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ചെന്നിത്തല ഖേദപ്രകടിപ്പിച്ചത്. കോവിഡ് രോഗിയായ യുവതി ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ദിവസം സ്ത്രീപീഡനവുമായി ബന്ധപ്പെട്ടുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി ഡി.വൈ.എഫ്.ഐക്കാര്‍ക്ക് മാത്രമേ പീഡിപ്പിക്കാന്‍ പാടുള്ളുവെന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ എന്നയിരുന്നു ചെന്നിത്തലയുടെ വിവാദപരാമര്‍ശം.ഇതിന് പിന്നാലെ വലിയ വിമര്‍ശനമാണ് പ്രതിപക്ഷ നേതാവിനെതിരേ ഉയര്‍ന്നത്. എന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്തിട്ടായാലും സ്ത്രീകളുടെ മനസിന് നേരിയ പോറല്‍ പോലും ഉണ്ടാകാനിടയാകരുത് എന്നതില്‍ എനിക്ക് നിര്‍ബന്ധമുണ്ട്. അത്തരം ചില പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടു. എന്റെ പൊതുജീവിതത്തില്‍ ഒരിക്കല്‍ പോലും സ്ത്രീകള്‍ക്കെതിരായി മോശപ്പെട്ട പരാമര്‍ശം ഉണ്ടായിട്ടില്ല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തില്‍ വിദൂരമായി പോലും, മനസില്‍ ഉദ്ദേശിക്കാത്ത…

    Read More »
  • NEWS

    സര്‍ക്കാരിന് തിരിച്ചടി, ഇലക്ഷന്‍ മതിയായ കാരണങ്ങളില്ലാതെ നീക്കിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

    ന്യൂഡല്‍ഹി: സര്‍ക്കാരിന് തിരിച്ചടി. ഇലക്ഷന്‍ മതിയായ കാരണങ്ങളില്ലാതെ നീക്കിവെക്കില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. ചവറ, കുട്ടനാട് ഉപതെരഞ്ഞെടുപ്പുകളില്‍ നിലവില്‍ ഉന്നയിക്കുന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാന്‍ മതിയായ കാരണങ്ങള്‍ അല്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. തിരഞ്ഞെടുക്കപ്പെടുന്ന എംഎല്‍മാര്‍ക്ക് പ്രവര്‍ത്തന കാലാവധി ആറ് മാസം മാത്രമാണെന്നത് തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള മതിയായ കാരണമല്ലെന്നും നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടമെന്നും അത് പാലിക്കണെന്നും കമ്മീഷന്‍ പറഞ്ഞു. അതേസമയം, സംസ്ഥാന സര്‍ക്കാര്‍ മാത്രം ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം സ്വീകരിക്കാനാവില്ല. എല്ലാ പാര്‍ട്ടികളും ഇതേ ആവശ്യം മുന്നോട്ടുവെച്ചാല്‍ അത് പരിശോധിക്കും. സംസ്ഥാനത്തിന്റെ നിയമസഭയ്ക്ക് ഇനി ആറുമാസത്തെ കാലാവധിയേയുളളൂ. അതിനാല്‍ വിജയിച്ചുവരുന്ന എംഎല്‍എമാര്‍ക്ക് അടുത്ത പൊതുതിരഞ്ഞെടുപ്പിനുളള പൊതുപെരുമാറ്റച്ചട്ടം അടക്കമുളളവ നിലവില്‍ വരുന്ന ഏപ്രില്‍ മാസത്തിന് തൊട്ടുമുമ്പുവരെ മാത്രമേ പ്രവര്‍ത്തന കാലാവധി ഉണ്ടാവുകയുളളൂ. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചുവേണം തിരഞ്ഞെടുപ്പ് നടത്തേണ്ടത്. ഇക്കാര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പ് ഒഴിവാക്കാം എന്ന നിര്‍ദേശം…

    Read More »
  • NEWS

    പന്തീരാങ്കാവ് യു.എ.പി.എ കേസ്‌; അലനും താഹയ്ക്കും ജാമ്യം

    കൊച്ചി: പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതികളായ അലനും താഹയ്ക്കും ജാമ്യം. കൊച്ചിയിലെ എന്‍.ഐ.എ. കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് മാതാപിതാക്കളില്‍ ആരുടെയെങ്കിലും ജാമ്യം, പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യണം, മാവോയിസ്റ്റ് സംഘടനകളുമായി ബന്ധം പാടില്ല തുടങ്ങിയ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചിരിക്കുന്നത്. എന്‍.ഐ.എ. കസ്റ്റഡിയില്‍ പത്ത് മാസത്തിനു ശേഷമാണ് ഇരുവര്‍ക്കും ജാമ്യം ലഭിക്കുന്നത്. പത്ത് മാസമായി എന്‍.ഐ.എ. കസ്റ്റഡിയില്‍ കഴിയുകയാണ് ഇരുവരും. മാവോയിസ്റ്റ് ബന്ധത്തിനുള്ള തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടില്ല, ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിട്ടും കസ്റ്റഡിയില്‍ തുടരുന്നു തുടങ്ങിയ വാദങ്ങളാണ് പ്രതിഭാഗം വക്കീല്‍ മുന്നോട്ടുവെച്ചത്. ഇവ അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം അനുവദിച്ചത്. 2019 നവംബർ ഒന്നിനായിരുന്നു കോഴിക്കോട് പന്തീരാങ്കാവിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ മാവോയിസ്റ്റ് ലഘുലേഖയും ബാനറും കണ്ടെത്തിയതിനെ തുടർന്ന് അലനേയും താഹയേയും പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് എൻഐഎ കേസ് ഏറ്റെടുക്കുകയായിരുന്നു.

    Read More »
  • NEWS

    ആരാണ് ലക്ഷ്മി പ്രമോദ്?

    കണ്ണീര്‍ കഥാപാത്രങ്ങളെക്കാളും സീരിയല്‍ പ്രേമികള്‍ക്ക് ഇപ്പോള്‍ പ്രിയം നെഗറ്റീവ് റോള്‍ കൈകാര്യം ചെയ്യുന്ന വില്ലനെയോ വില്ലത്തിയെയോ ആണ്. അത്തരത്തില്‍ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ വില്ലത്തിയാണ് ലക്ഷ്മി പ്രമോദ്. ‘പരസ്പര’ത്തിലെ സ്മൃതി ഉൾപ്പടെ എല്ലാ സീരിയലുകളിലും നെഗറ്റീവ് റോളുകളാണ് ലക്ഷ്മി അഭിനയിച്ചിട്ടുളളത്. ഷോര്‍ട്ട് ഫിലിമുകളിലൂടെ അഭിനയരംഗത്തേക്ക് കടന്ന് വന്ന ലക്ഷ്മി, റിജു നായർ സംവിധാനം ചെയ്ത ‘സ്നേഹമുള്ള ഒരാൾ കൂടെയുള്ളപ്പോൾ’ എന്ന സിനിമയിൽ ശ്രദ്ധേയമായ റോളിൽ അഭിനയിച്ചു. തുടർന്നാണ് പരസ്പരം, ഭാഗ്യജാതകം എന്നീ സീരിയലുകളിലൂടെ പ്രേക്ഷക ഹൃദയങ്ങളിൽ ഇടംനേടി. ഇപ്പോൾ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന സീ കേരളയിലെ ‘പൂക്കാലം വരവായി’ ഏഷ്യാനെറ്റിലെ ‘പൗർണമിത്തിങ്കൾ’ എന്നീ പരമ്പരകളിലൂടെ മലയാളത്തിലെ എണ്ണം പറഞ്ഞ നായികമാരുടെ നിരയിലെത്തി ലക്ഷ്മി പ്രമോദ്. പ്രണയവിവാഹമായിരുന്നു ലക്ഷ്മിയുടേത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് അസര്‍ മുഹമ്മദ് എന്ന യുവാവുമായി ലക്ഷ്മിയുടെ വിവാഹം. ദുവ എന്നൊരു മകളുമുണ്ട് ഇവര്‍ക്ക്. കൊല്ലം സ്വദേശിയായ ലക്ഷ്മി പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് കൈരളി ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ‘മുകേഷ്…

    Read More »
  • TRENDING

    മൊബൈൽ ടവറുകൾ ആരോഗ്യത്തിന് ഹാനികരം എന്നത് വ്യാജ പ്രചരണം

    വാർത്താ വിനിമയത്തിന് ഉപയോഗിക്കുന്ന റേഡിയോ തരംഗങ്ങൾ ആരോഗ്യത്തിന് ഹാനികരമാണെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് ടെലികോം വകുപ്പ് വ്യക്തമാക്കി. റേഡിയോ തരംഗങ്ങളുടെ പരിധിയെപ്പറ്റി അന്താരാഷ്ട്ര ഏജൻസികൾ നൽകിയിട്ടുള്ള മാർഗ നിർദ്ദേശങ്ങൾ പൂർണമായും പാലിച്ചുകൊണ്ട് കേന്ദ്ര സർക്കാരിന്റെ രൂപരേഖ മാനിച്ചാണ് രാജ്യത്തെ മൊബൈൽ ടവറുകൾ പ്രവർത്തിക്കുന്നതെന്ന് ടെലികോം വകുപ്പ് കേരള മേഖല സീനിയർ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.പി.ടി.മാത്യു ഐ. ടി. എസ് പറഞ്ഞു. ലഭ്യമായ ശാസ്ത്രീയ പഠനങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മൊബൈൽ ടവറുകളിൽ നിന്നുള്ള താരതമ്യേന കുറഞ്ഞ റേഡിയേഷൻ അപകടകരമല്ല എന്നുറപ്പ് വരുത്തിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആഗോളതലത്തിൽ നടത്തിയിട്ടുള്ള നിരന്തര പഠനങ്ങൾക്കൊപ്പം 2014 ൽ അലഹബാദ് ഹൈകോടതിയുടെ ലക്‌നോ ബഞ്ചിന്റെ നിർദേശപ്രകാരം വിവിധമേഖലകളിലെ വിദഗ്ധരുടെ നേതൃത്വത്തിലും പഠനം നടന്നിട്ടുണ്ട്. മൊബൈൽ ടവറുകളുടെ റേഡിയേഷൻ പരിധിയിൽ ഇന്ത്യയിൽ സ്വീകരിച്ചിട്ടുള്ള സുരക്ഷാ നിർദ്ദേശങ്ങൾ ഈ സമിതി പൂർണമായും അംഗീകരിച്ചു. വിവിധ മേഖലകളിൽ രാഷ്ട്രത്തിന്റെ സമൂല വികസനത്തിനും സത്വര വളർച്ചക്കും അടിസ്ഥാനമൊരുക്കുന്നതിൽ മൊബൈൽ വാർത്താവിനിമയ സംവിധാനങ്ങൾ ഗണ്യമായ പങ്കു…

    Read More »
  • NEWS

    ഇ ഡി കോടതിയിൽ പറഞ്ഞ ഉന്നതൻ ബിനീഷ് കോടിയേരിയോ ?രാഷ്ട്രീയ ലോകം ഉറ്റു നോക്കുന്നു

    ലഹരി മരുന്ന് കേസിലെ പ്രതികൾക്ക് സ്വർണക്കടത്ത് കേസിലും ബന്ധം .സ്വപ്ന സുരേഷിന്റെ റിമാൻഡ് കാലാവധി നീട്ടണം എന്നാവശ്യപ്പെട്ട് ഇ ഡി കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് നിർണായക വെളിപ്പെടുത്തൽ . ബെംഗളൂരു ലഹരി മരുന്ന് കേസിലെ പ്രതികൾ സ്വർണക്കടത്തു കേസിലെ പ്രതികളെ സഹായിച്ചിട്ടുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായതായി ഇ ഡി റിപ്പോർട്ടിൽ പറയുന്നു .കേസിലെ കൂടുതൽ വിവരങ്ങൾ കൈമാറാൻ ബെംഗളൂരു എൻ സി ബി ആവശ്യപ്പെട്ടിട്ടുണ്ട് .കേസുമായി ബന്ധപ്പെട്ട് ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്യുന്നുണ്ട് .സ്വർണ്ണക്കടത്ത് കേസിലെ ഇരുപതോളം പേരെ ചോദ്യം ചെയ്യാൻ ഉണ്ടെന്നും ഇ ഡി പറയുന്നു . കേസിലെ ഉന്നതൻ ആരാണെന്നു ഇ ഡി റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല .എന്നാൽ ബിനീഷ് കോടിയേരിയെ ഇപ്പോൾ ഇ ഡി കൊച്ചിയിൽ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ് . കഴിഞ്ഞ ദിവസമാണ് ഇ ഡി ചോദ്യം ചെയ്യലിനു ഹാജരാകാൻ ബിനീഷിന് നോട്ടീസ് നൽകിയത് .ആറ് ദിവസത്തെ സാവകാശം ബിനീഷ് ചോദിച്ചിരുന്നെങ്കിലും ഇ ഡി അത് അനുവദിച്ചില്ല.ഇന്ന് തന്നെ…

    Read More »
Back to top button
error: