Sports
-
ഐപിഎല്ലില്‍ നിന്നും വിരമിച്ച ആര്‍ അശ്വിന് മുന്നില്‍ പ്രതീക്ഷിച്ച വമ്പന്‍ ഓഫര്‍ ; താരത്തിന് ബിഗ്ബാഷ് ലീഗില്‍ നിന്നും ക്ഷണം ; മെല്‍ബണിലെ രണ്ടു ടീമുകളില്‍ ഒന്നിന് വേണ്ടി താരം കളിച്ചേക്കാന്‍ സാധ്യത
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ സ്പിന്നര്‍ ആര്‍. അശ്വിന് മുന്നിലേക്ക് വമ്പന്‍ ഓഫര്‍. ബിഗ്ബാഷ് ലീഗില്‍ നിന്നും ക്ഷണം ലഭിച്ചിരിക്കു കയാണ് താരത്തിന്. മെല്‍ബണ്‍ കേന്ദ്രീകരിച്ചുള്ള രണ്ടു ടീമുകള്‍ താരത്തിനായി താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായിട്ടാണ് ഏറ്റവും പുതിയ വിവരം. താരത്തെ ബിബിഎല്ലില്‍ കളിപ്പിക്കുന്നതിനായി ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ടോഡ് ഗ്രീന്‍ബര്‍ഗ് അശ്വിനുമായി നിലവില്‍ ചര്‍ച്ച നടത്തി വരികയാണ്. മെല്‍ബണ്‍ സ്റ്റാര്‍സ് അല്ലെങ്കില്‍ മെല്‍ബണ്‍ റെനെഗാഡ്സ് ഈ രണ്ട് ടീമുകളില്‍ ഒന്നുമായി താരം കരാര്‍ ഒപ്പുവക്കുമെന്നാണ് റിപ്പോര്‍ട്ട്. മറ്റു ടീമുകളും താരത്തിനായി രംഗത്തെത്താന്‍ സാധ്യതയുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് താരം ഐപിഎല്ലില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ക്രിക്കറ്റിലെ മുഴുവന്‍ ഫോര്‍മാറ്റുകളില്‍ നിന്നും പടിയിറങ്ങിയ താരം വിരമിക്കല്‍ കുറിപ്പില്‍ ബിഗ് ബാഷ് ലീഗടക്കം ലോകത്തിലെ വിവിധ ലീഗുകളില്‍ കളിക്കാനുള്ള താല്‍പര്യം അശ്വിന്‍ പ്രകടിപ്പിച്ചിരുന്നു. ഐപിഎല്‍ പോലെയുള്ള മൂന്ന് മാസം നീണ്ടുനില്‍ക്കുന്ന വലിയ ലീഗില്‍ കളിക്കാന്‍ 38 കാരനായ തന്റെ ആരോഗ്യം അനുവദിക്കുന്നില്ലെന്നാണ് അശ്വിന്‍…
Read More » -
വനിതാ ലോകകപ്പിന് പുരുഷ ലോകകപ്പിനേക്കാള്‍ സമ്മാനത്തുക; കപ്പടിച്ചാല്‍ 39.55 കോടി രൂപ; ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടിയായും ഉയര്‍ത്തി
ന്യൂഡല്‍ഹി: വനിതാ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനത്തുക ഉയര്‍ത്തി ഐസിസി. 4.48 മില്ല്യണ്‍ യുഎസ് ഡോളര്‍ അഥവാ 39.55 കോടി രൂപയാണ് ജേതാക്കള്‍ക്ക് ലഭിക്കുക. കഴിഞ്ഞ തവണയിത് 11.65 കോടി ഇന്ത്യന്‍ രൂപയായിരുന്നു. ടൂര്‍ണമെന്റിന്റെ ആകെ സമ്മാനത്തുക 122.5 കോടി രൂപയാക്കിയും ഉയര്‍ത്തി. 2023 ല്‍ നടന്ന പുരുഷന്മാരുടെ ഏകദിനലോകകപ്പിലെതിനേക്കാള്‍ ഉയര്‍ന്ന തുകയാണിത്. 88.26 കോടി രൂപയാണ് പുരുഷ ലോകകപ്പ് ജേതാക്കന്മാര്‍ക്ക് ലഭിച്ച സമ്മാനത്തുക. ഫൈനലില്‍ തോല്‍ക്കുന്ന ടീമിന് 19.77 കോടി രൂപയും സെമിയില്‍ പരാജപ്പെടുന്ന ടീമുകള്‍ക്ക് 9.89 കോടി രൂപയും ലഭിക്കും. മൊത്തം സമ്മാനത്തുക 297 ശതമാനം വര്‍ധിപ്പിച്ച് 122.5 കോടി രൂപയാക്കി. 2022 ലോകകപ്പില്‍ 31 കോടി രൂപയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ഓരോ മല്‍സരങ്ങളും ജയിക്കുന്ന ടീമുകള്‍ക്ക് 30.29 ലക്ഷം രൂപയും ലഭിക്കും. ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന വനിതാ ലോകകപ്പ് സെപ്റ്റംബര്‍ 30 നാണ് ആരംഭിക്കുന്നത്. നവംബര്‍ രണ്ടു വരെ നടക്കുന്ന വനിതാ ലോകകപ്പിൽ എട്ട് ടീമുകളാണ് മല്‍സരിക്കുക. ഇന്ത്യ,…
Read More » -
രാഹുല്‍ രാജിവച്ചതല്ല, മാനേജ്‌മെന്റ് പുറത്താക്കിയത്? ഞെട്ടിച്ച് എബി ഡവില്ലിയേഴ്‌സ്; റോയല്‍സിന്റെ ടീം തെരഞ്ഞെടുപ്പ് അടിമുടി പാളി; വലിയൊരു വിഭാഗത്തെ ഒരുമിച്ചു കൈവിട്ടതു തിരിച്ചടിയായി
ബംഗളുരു: ഐപിഎല്ലിന്റെ അടുത്ത സീസണിനു മാസങ്ങള്‍ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായി രാജിവച്ചൊഴിഞ്ഞ രാജസ്ഥാന്‍ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ നീക്കത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. ക്യാപ്റ്റനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണ്‍ ടീം വിടാനുള്ള നീക്കത്തിനിടെയാണു റോയല്‍സില്‍ തുടരേണ്ടതില്ലെന്നു ദ്രാവിഡ് തീരുമാനിച്ചത്. അദ്ദേഹം സ്വയം പരിശീലക സ്ഥാനമൊഴിഞ്ഞതല്ലെന്നും പുറത്താക്കിയതെന്നുമാണെന്നാണു സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്സിന്റെ വെളിപ്പെടുത്തല്‍. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലക സ്ഥാനം രാഹുല്‍ ദ്രാവിഡ് ഒഴിഞ്ഞതിനെക്കുറിച്ച് എബി ഡിവില്ലിയേഴ്സ് വിശകലനം നടത്തിയത്. ഇതിനു പിന്നിലെ കാരണങ്ങള്‍ എന്താവാമെന്നു അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. ഇതു രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് തലത്തിലുണ്ടാവാറുള്ള തീരുമാനം പോലെയാണ് തോന്നുന്നതെന്നും പരിശീലകനില്‍നിന്നു നീക്കി മറ്റൊരു റോള്‍ നല്‍കാനായിരുന്നു നീക്കമെന്നും ഇതു ദ്രാവിഡ് നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. റോയല്‍സിന്റെ ഈ നീക്കം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിട്ടുണ്ടാവാം ടീമിന്റെ ഡഗൗട്ടിന്റെ ഭാഗമാവാന്‍ ദ്രാവിഡും ആഗ്രഹിച്ചിട്ടുണ്ടാവും. ചിലപ്പോള്‍ അദ്ദേഹത്തിന്റെ കോളായിരിക്കുകയും ചെയ്യാം. പക്ഷെ വലിയൊരു വിടവ് സൃഷ്ടിച്ചാണ്…
Read More » -
സര്‍ക്കാര്‍ നിയന്ത്രണം: ഡ്രീം 11 വന്‍ പ്രതിസന്ധിയില്‍; ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ; ഇനി ടെക് കമ്പനികള്‍ വേണ്ടെന്ന് ബിസിസിഐ; ദീര്‍ഘകാല സ്‌പോണ്‍സര്‍മാരെ കണ്ടെത്താന്‍ നീക്കം തുടങ്ങി
ന്യൂഡല്‍ഹി: ഇക്കുറി ഇന്ത്യന്‍ ടീം ഏഷ്യ കപ്പിന് ഇറങ്ങുക ജെഴ്‌സി സ്‌പോണ്‍സര്‍ ഇല്ലാതെ. ദീര്‍ഘകാലം ടീമിനെ സ്‌പോണ്‍സര്‍ ചെയ്യാവുന്ന കമ്പനിയെ തേടുകയാണു ബിസിസിഐ എന്നും വിവരം. 2027 വണ്‍ഡേ ലോകകപ്പ് വരെ മുന്നോട്ടു കൊണ്ടുപോകാവുന്ന ഡീല്‍ ആണ് അന്വേഷിക്കുന്നത്. സെപ്റ്റംബര്‍ ഒമ്പതിന് ഏഷ്യ കപ്പ് ആരംഭിക്കുമെന്നിരിക്കേ, അതിനു മുമ്പ് സ്‌പോണ്‍സറെ ലഭിക്കുമെന്ന പ്രതീക്ഷയില്ലെന്നും ബിസിസിഐ വൃത്തങ്ങള്‍ പറഞ്ഞു. ആദ്യം ബൈജൂസും പിന്നീട് ഡ്രീം 11 ഉം ആയിരുന്നു ഇന്ത്യയുടെ ജഴ്‌സി സ്‌പോണ്‍സര്‍മാര്‍. ഓണ്‍ലൈന്‍ ഗെയിമുകളെ നിയന്ത്രിക്കാനുള്ള ബില്‍ കൊണ്ടുവന്നതോടെ ഡ്രീം 11 കടുത്ത പ്രതിസന്ധിയിലേക്കാണു നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ ടീമുമായുള്ള കരാറും കമ്പനി നിര്‍ത്തിവച്ചു. അടുത്ത ഘട്ടത്തെക്കുറിച്ച് ആലോചിക്കാന്‍ ബിസിസിഐ 28ന് അടിയന്തര മീറ്റിംഗ് കൂടിയെങ്കിലും സ്‌പോണ്‍സറെക്കുറിച്ചുള്ള തീരുമാനമാകാതെ പിരിഞ്ഞു. ഡ്രീം 11 പോലുള്ള കമ്പനികളുമായി ഇനി കരാറിലെത്താന്‍ ബിസിസിഐക്കു കഴിയില്ലെന്നും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ബാധിക്കുമെന്നതിനാല്‍ പെട്ടെന്നു പ്രതിസന്ധികള്‍ ഉണ്ടാകുന്നെന്നും ബിസിസിഐ യോഗം വിലയിരുത്തി. ഡ്രീം 11, മൈ സര്‍ക്കിള്‍ എന്നിവ ആയിരം…
Read More » -
ഏഷ്യാ കപ്പില്‍ ഈ മൂന്നു പാക് ബൗളര്‍മാരുടെ സ്ഥിതി എന്താകും? യുഎഇ 12 ഓവറില്‍ അടിച്ചുകൂട്ടിയത് 134 റണ്‍സ്; വിമര്‍ശനവുമായി ആരാധകര്‍
ഇസ്ലാമാബാദ്: ഏഷ്യാ കപ്പിന് ഇനി നാളുകള്‍ മാത്രം ശേഷിക്കേ പങ്കെടുക്കുന്ന ഇന്ത്യയടക്കം എട്ടു ടീമുകള്‍ മുന്നൊരുക്കങ്ങളുമായി മുന്നോട്ടു പോകുകയാണ്. ഷാര്‍ജയില്‍ നടക്കുന്ന പാകിസ്താനും യുഎഇയും അഫ്ഗാനിസ്ഥാനുമായുള്ള മത്സരങ്ങളും മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ മത്സരത്തില്‍ യുഎഇക്കെതിരേ 31 റണ്‍സിനു വിജയിച്ചെങ്കിലും അവരുടെ മൂന്നു ബോളര്‍മാരുടെ പ്രകടനം വച്ചു നോക്കുമ്പോള്‍ വമ്പന്‍ ടീമുകള്‍ ഇറങ്ങുന്ന ഏഷ്യ കപ്പിലെ പ്രകടനം എന്താകുമെന്നു വിലയിരുത്തുകയാണ് ആരാധകര്‍. പേസര്‍ ഹസന്‍ അലിയടക്കമുള്ള മൂന്നു ബൗളര്‍മാര്‍ താരതമ്യേന ദുര്‍ബലരായ യുഎഇ ടീമിനു വീട്ടുകൊടുത്തത് 40 റണ്‍സിനു മുകളിലാണ്. നാല് ഓവറുകളില്‍ മൂന്നു ബൗളര്‍മാര്‍ വിട്ടുകൊടുത്തത് 134 റണ്‍സ് ആണ്. ഈ മൂന്നുപേരും ഏഷ്യ കപ്പിനുവേണ്ടി തെരഞ്ഞെടുക്കപ്പെട്ട ടീമിലും ഉള്‍പ്പെട്ടിട്ടുണ്ട്. 1. സല്‍മാന്‍ മിര്‍സ: ഇടങ്കയന്‍ പേസറായ സല്‍മാന്‍ നാലോവറില്‍ 43 റണ്‍സാണു വിട്ടു നല്‍കിയത്. 10.80 ആണ് എക്കണോമി. യുഎഇയുടെ ബാറ്റ്‌സ്മാന്‍മാര്‍ ഇദ്ദേഹത്തെ ലാഘവത്തോടെയാണു നേരിട്ടത്. ഇന്ത്യ, ബംഗ്ലാദേശ് പോലുള്ള ശക്തമായ ടീമുകള്‍ക്കെതിരേ എന്താകും അപ്പോള്‍ അവസ്ഥയെന്ന് പാക് ആരാധകര്‍…
Read More » -
രാജസ്ഥാന്‍ റോയല്‍സില്‍ നിന്ന് രാഹുല്‍ ദ്രാവിഡിന്റെ അപ്രതീക്ഷിത രാജി; സ്ഥിരീകരിച്ച് ടീം മാനേജ്‌മെന്റ്; ഫ്രാഞ്ചൈസി വിടുന്ന രണ്ടാമത്തെ പരിശീലകന്‍; ടീമില്‍ സഞ്ജുവിന്റെ ഭാവിയെന്ത്?
ന്യൂഡല്‍ഹി: ഐപിഎല്‍ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ രാജസ്ഥാന്‍ റോയല്‍സിനെ ഞെട്ടിച്ചു രാഹുല്‍ ദ്രാവിഡിന്റെ രാജി. കുറഞ്ഞത് ആറോ ഏഴോ മാസമെങ്കിലും ടീമുകള്‍ക്കു തയാറെടുപ്പ് ആവശ്യമാണ്. ഇതിനിടെയാണ് രാജസ്ഥാന്‍ റോയല്‍സ് പുതിയ ബോംബ് പൊട്ടിച്ചത്. പരിശീലക സ്ഥാനത്തുനിന്നു രാഹുല്‍ ദ്രാവിഡ് പടിയിറങ്ങിയെന്നാണ് പ്രഖ്യാപനം. അപ്രതീക്ഷിത രാജിയില്‍ ടീം മാനേജ്‌മെന്റിനും ആശയക്കുഴപ്പമുണ്ടെന്നാണു സൂചന. കഴിഞ്ഞ സീസണിലെ മോശം പ്രകടനം ടീമിനെ ഒഴിയാബാധ പോലെ വേട്ടയാടുന്ന സാഹചര്യത്തില്‍ ദ്രാവിഡിന്റെ പുറത്തുപോകല്‍ ആരാധകരെ സംബന്ധിച്ച് ഒരു ഞെട്ടിക്കുന്ന പ്രഖ്യാപനമല്ലെന്നു വേണം കരുതാന്‍. ഇന്നോ നാളെയോ ഈ പ്രഖ്യാപനം ഉണ്ടാകുമെന്ന് ആരാധകര്‍ കരുതിയിരുന്നു. 2024 സെപ്റ്റംബര്‍ ആറിന് പരിശീലക സ്ഥാനത്ത് നിയമിതനായതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ പടിയിറങ്ങുകയാണു ദ്രാവിഡ്. മുമ്പ് ക്യാപ്റ്റനും പരിശീലകനുമായി പ്രവര്‍ത്തിച്ചിരുന്ന ഫ്രാഞ്ചൈസിയിലേക്ക് ദ്രാവിഡിന്റെ തിരിച്ചുവരവ് കൂടുതല്‍ ദൈര്‍ഘ്യമേറിയതാവും എന്ന് കരുതിയവരുടെ കണക്കുകൂട്ടലുകള്‍ ഇതോടെ തെറ്റി. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ രാജസ്ഥാനുവേണ്ടി വേണ്ടി 46 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍, ദേശീയ ടീമിലെ തന്റെ…
Read More » -
അഖിലിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സ്: തൃശൂര്‍ ടൈറ്റന്‍സിനെ തോല്‍പ്പിച്ച് കൊല്ലം സെയ്‌ലേഴ്‌സ്
തിരുവനന്തപുരം: ആവേശപ്പോരാട്ടത്തിൽ തൃശൂർ ടൈറ്റൻസിനെ തോല്പിച്ച് കൊല്ലം സെയിലേഴ്സ്. മൂന്ന് വിക്കറ്റിനായിരുന്നു കൊല്ലത്തിന്‍റെ വിജയം. മഴയെ തുടർന്ന് 13 ഓവർ വീതമാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത തൃശൂർ ടൈറ്റൻസ് നാല് വിക്കറ്റ് നഷ്ടത്തിൽ 138 റൺസെടുത്തു. മറുപടി ബാറ്റിങിന് ഇറങ്ങിയ കൊല്ലം അഞ്ച് പന്തുകൾ ബാക്കി നില്‍ക്കെ ലക്ഷ്യത്തിലെത്തി. മികച്ചൊരു ഇന്നിങ്സിലൂടെ കൊല്ലത്തിന് വിജയമൊരുക്കിയ എം.എസ്.അഖിലാണ് പ്ലെയർ ഓഫ് ദി മാച്ച്. ഓപ്പണർമാർ നിറം മങ്ങിയ മല്‍സരത്തില്‍ ഷോൺ റോജറും അർജുൻ എ.കെയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് തൃശൂർ ടൈറ്റൻസിന് കരുത്തായത്. രണ്ട് റൺസെടുത്ത ആനന്ദ് കൃഷ്ണനെ പുറത്താക്കി ഏദൻ ആപ്പിൾ ടോമാണ് കൊല്ലത്തിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. തകർത്തടിച്ച് തുടങ്ങിയ അഹ്മദ് ഇമ്രാനെ പുറത്താക്കി ഷറഫുദ്ദീൻ തൃശൂരിനെ കൂടുതൽ സമ്മർദ്ദത്തിലാക്കി. 11 പന്തുകളിൽ നിന്ന് 16 റൺസാണ് അഹ്മദ് ഇമ്രാൻ നേടിയത്. മൂന്നാം വിക്കറ്റിൽ ഒത്തു ചേർന്ന വരുൺ നായനാരും ഷോൺ റോജറും ചേർന്ന് മികച്ച…
Read More » -
ഈ ടീമിനെ വച്ച് ടി20 ലോകകപ്പ് ജയിക്കാമെന്ന് കരുതുന്നുണ്ടോ? ആറുമാസം മാത്രം സമയമുള്ളപ്പോള്‍ ഇങ്ങനെയാണോ ഒരുക്കം? ഏഷ്യകപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ സെലക്ടര്‍മാരെ വിമര്‍ശിച്ച് ക്രിസ് ശ്രീകാന്ത്
ന്യൂഡല്‍ഹി: 2026ല്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ പ്രകടനത്തില്‍ സംശയമുന്നയിച്ച് ഇന്ത്യയുടെ മുന്‍ ചീഫ് സെലക്ടര്‍ ക്രിസ് ശ്രീകാന്ത്. ഏഷ്യ കപ്പിനു മുന്നോടിയായുള്ള തയാറെടുപ്പുകളും ടീം പ്രഖ്യാപനവും വന്നതിനു പിന്നാലെയാണ് അന്തര്‍ദേശീയ തലത്തില്‍ മത്സരത്തിന് ഈ തയാറെടുപ്പുകള്‍ മതിയാകുമോ എന്ന സംശയം ഉന്നയിച്ചിട്ടുള്ളത്. ടീമിന്റെ ബാലന്‍സിംഗും തെരഞ്ഞെടുപ്പു രീതിയുമാണ് ശ്രീകാന്ത് വിമര്‍ശിച്ചത്. ‘നമുക്ക് ഒരുപക്ഷേ, ഏഷ്യ കപ്പ് ഈ ടീമിനെ ഉപയോഗിച്ചു ജയിക്കാന്‍ കഴിഞ്ഞേക്കും. എന്നാല്‍, ലോകകപ്പ് പോലുള്ള വമ്പന്‍ രാജ്യങ്ങള്‍ ഇറങ്ങുന്ന മത്സരത്തിന് അനുയോജ്യമാണോ എന്നു പരിശോധിക്കണം. ലോകകപ്പ് എടുക്കണമെന്ന് ഉദ്ദേശിച്ച് ഇതേ ടീമിനെത്തന്നെയാണോ യഥാര്‍ഥത്തില്‍ ഉദ്ദേശിക്കുന്നത്? ആറുമാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിനുവേണ്ടിയുള്ള തയാറെടുപ്പ് ഇങ്ങനെയാണോ വേണ്ടത്? എന്നും ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിക്കുന്നു. ടീമിന്റെ വൈസ് ക്യാപ്റ്റനായിട്ടു ശുഭ്മാന്‍ ഗില്ലിന്റെ നിയമനമാണ് ശ്രീകാന്ത് പ്രധാനമായും ചോദ്യം ചെയ്യുന്നത്. 2024 ജൂലൈയില്‍ ശ്രീലങ്കയുമായുള്ള ടി20 മത്സരത്തില്‍ കളിച്ചു. അക്‌സര്‍ പട്ടേലിനെ വൈസ് ക്യാപ്റ്റന്‍ പദവിയില്‍നിന്നു നീക്കി. ഇംഗ്ലണ്ടിനെതിരായ സീരീസില്‍ പോലും…
Read More »

