Social Media

  • കത്തോലിക്ക സഭയ്‌ക്കെതിരായ ലേഖനം പിന്‍വലിച്ചതിനു പിന്നാലെ ‘മീഡിയ വണി’നെതിരേ ആര്‍എസ്എസ് പത്രം ഓര്‍ഗനൈസര്‍; ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ ഹിന്ദു-ക്രിസ്ത്യന്‍ ഐക്യം തകര്‍ക്കുന്നു; ചര്‍ച്ച് ആക്ട് വരുമെന്ന് ചാനല്‍ പരിപാടിയില്‍ പ്രചരിപ്പിച്ചെന്നും ആരോപണം

    ന്യൂഡല്‍ഹി: കത്തോലിക്ക സഭയ്‌ക്കെതിരേ ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസറില്‍ ലേഖനം വന്നതു പ്രതിഷേധത്തെ തുടര്‍ന്നു പിന്‍വലിച്ചതിനു പിന്നാലെ കേരളത്തിലെ പ്രമുഖ ചാനലായ മീഡിയ വണിനെതിരേ രൂക്ഷ വിമര്‍ശനം. കേരളത്തിലെ ജമാ-അത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന മീഡിയ വണ്‍ ചാനല്‍ വഖഫ് ബില്ലില്‍ പിന്തുണ ലക്ഷ്യമിട്ട് ‘ചര്‍ച്ച് ആക്ടി’ന്റെ പേരില്‍ ക്രിസ്ത്യാനികള്‍ക്കിടയില്‍ പ്രചാരണം നടത്തുന്നെന്നും ലേഖനത്തില്‍ പറയുന്നു. ചാനല്‍ അടുത്തിടെ സംപ്രേഷണം ചെയ്ത ‘ഔട്ട് ഓഫ് ഫോക്കസ്’ പരിപാടിയില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ച് ആക്ട് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നെന്നും ക്രിസ്ത്യാനികളുടെ ഭൂമികള്‍ പിടിച്ചെടുക്കുമെന്നും പറഞ്ഞെന്നാണു ലേഖനത്തില്‍ ആരോപിക്കുന്നത്. ഈ പറയുന്ന ചര്‍ച്ച് ആക്ടും വഖഫ് ബില്ലും ഒരുപോലെയാണെന്നു വരുത്തി തീര്‍ക്കുകയാണെന്നും ക്രിസ്ത്യാനികള്‍ക്കും മുസ്ലിംകള്‍ക്കു സമാനമായ അവസ്ഥയുണ്ടാകുമെന്നും ചര്‍ച്ചയില്‍ പറയുന്നു. ഇതിനുള്ള നടപടികള്‍ ആരംഭിച്ചെന്നും ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനുമുമ്പുള്ള പോളിസി പ്രൊപ്പോസലുകള്‍ ആരംഭിച്ചെന്നും പറയുന്നു. ‘ക്രിസ്ത്യാനികള്‍ക്കിടയില്‍ ഹിന്ദു വിഭാഗക്കാരോടുള്ള അടുപ്പകൂടുതല്‍ കൊണ്ടുള്ള ഭയമാണിത്. കേരളത്തിലെ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ബിജെപിയോടുള്ള അനുഭാവം കൂടുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇതിനു കാരണം.…

    Read More »
  • 12 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിലായ സ്‌നേഹയ്ക്ക് എതിരേ വീണ്ടും കേസ്; പെണ്‍കുട്ടിയുടെ പതിനഞ്ചുകാരന്‍ സഹോദരനെയും പീഡിപ്പിച്ചെന്ന് രക്ഷിതാക്കള്‍; പോക്‌സോ കേസ് ചുമത്തി; തുമ്പായത് ഫോണില്‍ അധ്യാപിക കണ്ടെത്തിയ ദൃശ്യങ്ങള്‍

    കണ്ണൂര്‍: തളിപ്പറമ്പില്‍ 12 വയസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന യുവതിക്കെതിരെ മറ്റൊരു പോക്‌സോ കേസ് കൂടി. പുളിപറമ്പ് തോട്ടാറമ്പിലെ സ്‌നേഹ മെര്‍ലിനെതിരെയാണ് (23) തളിപ്പറമ്പ് പൊലീസ് കേസെടുത്തത്. നേരത്തെ പീഡനത്തിന് ഇരയായ തളിപ്പറമ്പ് സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ 15 വയസ്സുകാരനായ സഹോദരനെയാണ് സ്‌നേഹ പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം യുവതിക്കെതിരെ കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സ്‌നേഹക്കെതിരെ വീണ്ടും പോക്‌സോ കേസ് ചുമത്തിയത്. കഴിഞ്ഞ മാസമാണ് സ്‌നേഹക്കെതിരെ ആദ്യ പോക്‌സോ കേസെടുത്തത്. സ്‌കൂളില്‍ വച്ച് 12 വയസുകാരിയുടെ ബാഗ് അധ്യാപിക പരിശോധിച്ചതോടെയാണ് വിവരങ്ങള്‍ പുറംലോകം അറിയുന്നത്. ബാഗില്‍നിന്നു ലഭിച്ച മൊബൈല്‍ഫോണില്‍ സംശയാസ്പദമായ ദൃശ്യങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അധ്യാപിക വിവരം ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്നു നടത്തിയ കൗണ്‍സലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നുപറഞ്ഞത്. ഫെബ്രുവരിയിലായിരുന്നു സ്‌നേഹ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സ്‌നേഹയുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് സ്റ്റേഷനില്‍ മുന്‍പും പോക്‌സോ കേസുണ്ട്. സിപിഐ കണ്ണൂര്‍ ജില്ലാ കൗണ്‍സില്‍ അംഗം കെ.മുരളീധരനെ ആക്രമിച്ച…

    Read More »
  • ‘അന്നത്തെ നിഷ്പക്ഷ, ഇന്നത്തെ ബിജെപി; പൊക്കിക്കൊണ്ടു നടന്ന ഷാഫി പറമ്പില്‍ എവിടെ?’ എം. സീന ബിജെപി മണ്ഡലം സെക്രട്ടറി ആയതിനു പിന്നാലെ കോണ്‍ഗ്രസിനെതിരേ രൂക്ഷ പരിഹാസവുമായി ഇടതുപക്ഷം; മാധ്യമങ്ങള്‍ക്കും ഒളിയമ്പ്

    തലശേരി: ആള്‍ത്താമസമില്ലാത്ത വീട്ടുപറമ്പില്‍ തേങ്ങയെടുക്കാനെത്തിയ വയോധികന്‍ ബോംബ് സ്‌ഫോടനത്തില്‍ മരിച്ച സംഭവത്തില്‍ സിപിഎമ്മിനെതിരേ ആരോപണമുന്നയിച്ച് സീന മനിയത്ത് ബിജെപി നേതാവായി ചുമതലയേറ്റതിനു പിന്നാലെ സൈബര്‍ ഇടങ്ങളില്‍ രൂക്ഷമായ പ്രതികരണങ്ങളുമായി ഇടതു ഹാന്‍ഡിലുകള്‍. ബിജെപി തലശേരി മണ്ഡലം സെക്രട്ടറിയായി ചുമതലയേറ്റ വിവരം സീന തന്നെയാണു ഫേസ്ബുക്കിലൂടെ അറിയിച്ചത്. അന്നു സീനയ്‌ക്കൊപ്പം മാധ്യമങ്ങളെ കണ്ട ഷാഫി പറമ്പില്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിലും വിഷയം സജീവമായി ഉന്നയിച്ചിരുന്നു. പാര്‍ട്ടിക്കാര്‍ ബോംബ് എടുത്തുകൊണ്ടുപോകുന്നതു കണ്ടെന്നു ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തില്‍ പറഞ്ഞത് വന്‍ വാര്‍ത്തയുമായി. തനിക്ക് രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും നിഷ്പക്ഷയാണെന്നും ഇവര്‍ അന്നു വ്യക്തമാക്കിയിരുന്നു. കേരളത്തില്‍ നിഷ്പക്ഷരെന്ന ലേബലില്‍ മാധ്യമങ്ങള്‍ കൊണ്ടുവരുന്നവര്‍ക്ക് എന്തു സംഭവിക്കുന്നു എന്നതിന്റെ ഉദാഹരമാണിതെന്നും ഷാഫി പറമ്പിലിനും പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഇവര്‍ ബിജെപി അനുഭാവിയാണെന്ന് അറിയാമായിരുന്നിട്ടും മറച്ചുവച്ചെന്നും കോണ്‍ഗ്രസ് നേതാവിന്റെ ഭൂമിയില്‍ എങ്ങനെ ബോംബുവന്നതെന്ന് അന്ന് അന്വേഷിക്കാന്‍ മെനക്കെട്ടില്ലെന്നും സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിപ്പിക്കുന്ന പോസ്റ്റുകളില്‍ ചൂണ്ടിക്കാട്ടുന്നു. ഇവരുടെ ഉടമസ്ഥയിലുള്ള വസ്തുവില്‍ നടന്ന സ്‌ഫോടനത്തിന് പിന്നില്‍…

    Read More »
  • ‘ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുത്തെന്ന് ചെറുപ്പം മുതലേ നമ്മള്‍ കേട്ടു, ഇതൊന്നുമല്ല വാസ്തവം.. എമ്പുരാന്‍ മതവും വര്‍ഗീയതും വിറ്റു’

    ‘എമ്പുരാന്‍’ സിനിമയ്ക്കെതിരെ പ്രതികരിച്ച് നടി സോണിയ മല്‍ഹാര്‍. സിനിമയിലൂടെ വലിയൊരു നെഗറ്റീവ് ഇംപാക്ട് ആണ് സമൂഹത്തില്‍ ഉണ്ടാക്കിയിരിക്കുന്നത്. ഗുജറാത്ത് കലാപത്തില്‍ ഇരയാക്കപ്പെടുന്ന പയ്യന്‍ ഓടിപ്പോയി രക്ഷപ്പെടുന്നത് ലഷ്‌കറെ തയിബയുടെ സൈനിക ക്യാംപിലേക്കും അവരുടെ ടെററിസ്റ്റ് പരിശീലന ക്യാംപിലേക്കുമാണ്. ഇത് ഗ്ലോറിഫൈ ചെയ്യുമ്പോള്‍ പുതുതലമുറയും അങ്ങനെ ചിന്തിക്കും. മതത്തെ വച്ചും വര്‍ഗീയത വിറ്റും സിനിമയെ വളര്‍ത്താന്‍ നോക്കിയാല്‍ അത് ചിലപ്പോള്‍ എവിടെങ്കിലുമൊക്കെ പിഴയ്ക്കും, അതാണ് എമ്പുരാനിലും സംഭവിച്ചത് എന്നാണ് സോണിയ മല്‍ഹാര്‍ ഒരു യൂട്യൂബ് ചാനലിനോട് പ്രതികരിച്ചിരിക്കുന്നത്. സോണിയ മല്‍ഹാറിന്റെ വാക്കുകള്‍: ലോക രാജ്യങ്ങളുടെ മുന്നില്‍ നമ്മുടെ രാജ്യത്തിനൊരു അന്തസ് ഉണ്ട്. 70 വര്‍ഷം ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ പല കാര്യങ്ങളും തെറ്റായാണ് വ്യാഖ്യാനിച്ചത്. സോഷ്യല്‍ മീഡിയയോ ഡിജിറ്റല്‍ യുഗമോ ഇല്ലാതിരുന്ന കാലഘട്ടത്തില്‍ നമ്മള്‍ പലതും വിശ്വസിച്ചു. ഏതോ ഗര്‍ഭിണിയുടെ വയറ്റില്‍ ശൂലം കുത്തി കുഞ്ഞിനെ എടുക്കുന്ന സംഭവം ചെറുപ്പം മുതലേ നമ്മള്‍ കേള്‍ക്കുന്നതാണ്. അപ്പോഴൊക്കെ ഞാനും വിചാരിച്ചിരുന്നു, ഇത്ര ഭീകരവാദികളാണല്ലോ ഈ…

    Read More »
  • നാന്‍ വീഴ്‌വേനെന്തു നിനപ്പായോ? ‘സമാധി’ അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ ‘ജിബ്ലി’ ആര്‍ട്ടുമായി നിത്യാനന്ദ

    ന്യൂഡല്‍ഹി: സ്വയം പ്രഖ്യാപിത ആള്‍ദൈവമായ നിത്യാനന്ദ മരിച്ചെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് സ്ഥിരീകരിച്ച് ഇന്നലെ തന്നെ ‘കൈലാസ’ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ വിഷയത്തില്‍ നേരിട്ട് പ്രതികരിച്ചിരിക്കുകയാണ് നിത്യാനന്ദ. പുലര്‍ച്ചെ നാലരയോടെ തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ലൈവിലെത്തിയാണ് നിത്യാനന്ദ താന്‍ ജീവിച്ചിരിക്കുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. ‘ഞാന്‍ മരിച്ചെന്നും മരിച്ചില്ലെന്നുമൊക്കെ ആളുകള്‍ പറയുന്നു. മരിച്ചോ ഇല്ലയോ എന്ന കാര്യത്തില്‍ ഇനി നിങ്ങളെല്ലാവരും കൂടി ഒരു തീരുമാനമെടുക്കൂ’,- എന്നായിരുന്നു നിത്യാനന്ദയുടെ പരിഹാസം. ട്രെന്‍ഡിനൊപ്പം എന്ന് പ്രഖ്യാപിച്ച് ജിബ്ലി ആര്‍ട്ട് അടക്കം നിത്യാനന്ദ പങ്കുവച്ചിട്ടുണ്ട്. താന്‍ ബ്രഫ്മ മുഹൂര്‍ത്തത്തില്‍ ഉറക്കമുണരും. ആദ്യം യോഗ ചെയ്യും. പിന്നീട് ശിവപൂജ, അതിനുശേഷം ഭക്തര്‍ക്ക് എന്നോട് ചോദിക്കാനുള്ള കാര്യങ്ങള്‍ കേള്‍ക്കും അതിനുള്ള മറുപടി നല്‍കും. അങ്ങനെയാണ് എന്റെ ജീവിതം നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് നിത്യാനന്ദ മരിച്ചുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. സനാതനധര്‍മം സ്ഥാപിക്കുന്നതിനുവേണ്ടി പോരാടിയ സ്വാമി ജീവിത്യാഗം ചെയ്തുവെന്ന് നിത്യാനന്ദയുടെ സഹോദരിയുടെ മകനും അനുയായിയുമായ സുന്ദരേശ്വരന്‍ അറിയിച്ചുവെന്നായിരുന്നു വാര്‍ത്തകളിലുണ്ടായിരുന്നത്. ഇതിന്…

    Read More »
  • ജനങ്ങള്‍ ഇഷ്ടപ്പെടുന്നത് ശക്തരായ നേതാക്കളെ; പിണറായി വീണ്ടും അധികാരത്തില്‍ എത്തും; കോണ്‍ഗ്രസ് പഴകിയ തുണിക്കെട്ട്; മുസ്ലിംലീഗില്‍ കുറേ വയസന്മാര്‍; കെ. സുരേന്ദ്രന്‍ അടുത്തെത്തില്ല; ആരാകും മുഖ്യമന്ത്രിയെന്ന ചോദ്യത്തിന് ടി.ജി. മോഹന്‍ദാസിന് ഒറ്റ മറുപടി

    തിരുവനന്തപുരം: അടുത്ത തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രിയായി പിണറായി വിജയന്‍ അധികാരത്തിലെത്തുമെന്നു ബിജെപി ബൗദ്ധിക സെല്ലിന്റെ മുന്‍ സംസ്ഥാന കണ്‍വീനര്‍ ടി.ജി. മോഹന്‍ദാസ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിനു ടി.ജി. മോഹന്‍ദാസ് സംശയമില്ലാതെ ഉത്തരം നല്‍കുന്നത്. ഭരണവിരുദ്ധ വികാരമുണ്ടെങ്കിലും പിണറായിയോളം തലപ്പൊക്കമുള്ള മറ്റൊരു നേതാവിനെ പ്രതിപക്ഷത്തുനിന്നോ ബിജെപിയില്‍നിന്നോ ചൂണ്ടിക്കാട്ടൂ എന്നും മോഹന്‍ ദാസ് വെല്ലുവിളിക്കുന്നു. ഒരു മികച്ച നേതാവ് ഇപ്പുറത്ത് ഇല്ലാത്തതുകൊണ്ടാണ് പിണറായി കഴിഞ്ഞ തവണ അധികാരത്തില്‍ വന്നത്. എതിര്‍ കക്ഷിക്കാരുടെ ദോഷംകൊണ്ടാണ്. ലോകം മുഴുവന്‍ നോക്കിയാല്‍ പൊതുവായി ശക്തരായ നേതാക്കളെയാണു ജനങ്ങള്‍ ഇഷ്ടപ്പെടുന്നത്. നരേന്ദ്ര മോദി, വ്‌ളാദിമിര്‍ പുടിന്‍, ഡോണള്‍ഡ് ട്രംപ് എന്നിങ്ങനെ നീളുന്നു. തെറ്റാണെങ്കിലും ശരിയാണെങ്കിലും അവര്‍ക്കു കാര്യങ്ങളില്‍ ഒരു തീരുമാനമുണ്ട്. പിണറായി വിജയന്‍ അധികാരത്തില്‍ വന്നത് ഈ ഗുണങ്ങളുള്ളതുകൊണ്ടാണ്. തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ഥിരതയുണ്ട്. പിണറായി വിജയന്‍ ഒരാളെ നിയമിക്കണമെന്നു തീരുമാനിച്ചാല്‍ ആകാശം ഇടിഞ്ഞു വീണാലും നിയമിക്കും. അതിനെതിരേ ആരെങ്കിലും ഹൈക്കോടതിയില്‍ പോയാല്‍…

    Read More »
  • കൂടല്‍മാണിക്യം ക്ഷേത്രം; കഴകക്കാരന്റെ രാജിക്കു കാരണം ജാതി വിവേചനംതന്നെ; രേഖകള്‍ പുറത്ത്; കൃഷ്ണപിഷാരവും അറയ്ക്കല്‍ പിഷാരവും തെക്കേ വാരിയവും 40 വര്‍ഷംമുമ്പേ കഴകം വേണ്ടെന്ന് എഴുതി നല്‍കി; ഈഴവനെ നിയമിച്ചപ്പോള്‍ എല്ലാം വളച്ചൊടിച്ചു; തന്ത്രിമാരുടെ ഇരട്ടത്താപ്പ് പുറത്ത്

    തൃശൂര്‍: ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലുണ്ടായ ജാതി വിവേചനത്തിനു പിന്നാലെ രാജിവയ്‌ക്കേണ്ടിവന്ന കഴകം ജീവനക്കാനും ഈഴവനുമായ ബി.എ. ബാലുവിന്റെ പന്‍മാറ്റം കടുത്ത നിരാശയെത്തുടര്‍ന്ന്. ഇതുമായി ബന്ധപ്പെട്ടു ഹൈക്കോടതിയില്‍ കേസു നടക്കുന്നുണ്ടെങ്കിലും ശാരീരിക പ്രയാസങ്ങളും വ്യക്തിപരമായ കാരണങ്ങളും ചൂണ്ടിക്കാട്ടിയാണു രാജിവച്ചത്. എന്നാല്‍, ജാതി വിവേചനമെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണു കേസിലൂടെ പുറത്തുവരുന്നത്. ക്ഷേത്രം കഴകം പ്രവൃത്തികള്‍ മുമ്പ് നമ്പീശന്‍ വിഭാഗത്തില്‍പെട്ടയാള്‍ 40 വര്‍ഷത്തോളം കഴകം ജോലികള്‍ ചെയ്തപ്പോഴും മാരാര്‍ വിഭാഗക്കാരനായ മറ്റൊരാള്‍ കഴകം ജോലികള്‍ ചെയ്തപ്പോഴും ഇല്ലാതിരുന്ന എതിര്‍പ്പാണ് ഇപ്പോള്‍ ഈഴവ വിഭാഗക്കാരന്‍ വന്നപ്പോള്‍ തന്ത്രിമാര്‍ സമരത്തിലേക്കടക്കം എത്തിച്ചത്. ദേവസ്വം റിക്രൂട്ട്മെന്റ് പരീക്ഷയെഴുതി നിയമ പ്രകാരം ജോലിക്കെത്തിയ ബി.എ. ബാലു എന്നയാള്‍ക്ക് പത്തുദിവസം മാത്രമാണു ജോലി ചെയ്യാന്‍ കഴിഞ്ഞത്. അപ്പോഴേക്കും ക്ഷേത്രം തന്ത്രിമാര്‍ എതിര്‍പ്പുയര്‍ത്തി കത്തു നല്‍കി. അഞ്ചുവര്‍ഷത്തോളം താത്കാലിക കഴകം ചെയ്തയാളെ പിരിച്ചുവിട്ടതാണു കാരണമായി ഇവര്‍ പറയുന്നത്. തന്ത്രിമാരുമായി ആലോചിക്കാതെയാണു ബാലുവിനെ നിയമിച്ചതെന്നും ഇവര്‍ പറയുന്നു. ആചാരപരായ പ്രവൃത്തികള്‍ക്കു തന്ത്രിമാരുടെ അനുവാദം വേണമെന്നും ഇവര്‍…

    Read More »
  • ആദ്യം വാങ്കഡെ സ്‌റ്റേഡിയത്തില്‍; പിന്നീടു കുടുംബാംഗങ്ങള്‍ക്ക് മാത്രം പ്രവേശനമുള്ള മുംബൈ ഇന്ത്യന്‍സ് ബസില്‍; നീലപ്പടയെ വിടാതെ ബ്രിട്ടീഷ് ഗായിക ജാസ്മിന്‍ വാലിയ; ഹര്‍ദിക് പാണ്ഡ്യയെ വിടാതെ ആരാധകര്‍

    മുംബൈ: ആദ്യ ഭാര്യ നടാഷ സ്റ്റാന്‍കോവിച്ചുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിനുശേഷം മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനെ ചുറ്റിപ്പറ്റി വീണ്ടുമൊരു പ്രണയകഥ. ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ (ഐപിഎല്‍) മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടത്തിനിടെ ശ്രദ്ധാകേന്ദ്രമായി ബ്രിട്ടിഷ് ഗായികയും ടെലിവിഷന്‍ അവതാരകയുമായ ജാസ്മിന്‍ വാലിയ. മുംബൈ കൊല്‍ക്കത്ത മത്സരത്തിന് വേദിയായ വാങ്കഡെ സ്റ്റേഡിയത്തിലും പിന്നീട് മുംബൈ ഇന്ത്യന്‍സിന്റെ ടീം ബസിലും ജാസ്മിന്‍ വാലിയയെ കണ്ടതായി ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തു. മുംബൈ ഇന്ത്യന്‍സ് നായകന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയുമായി ഡേറ്റിങ്ങിലാണെന്ന് അഭ്യൂഹമുള്ള വ്യക്തിയെന്ന നിലയിലാണ്, മുംബൈയുടെ മത്സരവേദിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ചര്‍ച്ചയായത്. മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ മുംബൈ ഇന്ത്യന്‍സ് അനായാസ ജയത്തിലേക്ക് കുതിക്കുന്നതിനിടെയാണ് ഗാലറിയില്‍ ജാസ്മിന്‍ വാലിയയുടെ സാന്നിധ്യം ശ്രദ്ധിക്കപ്പെട്ടത്. വേദിയില്‍ മുംബൈ ഇന്ത്യന്‍സിനും ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്കുമായി ആര്‍ത്തുവിളിക്കുന്ന ജാസ്മിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് മുംബൈ ടീം ബസിലും ഇവരെ കണ്ടതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചത്.…

    Read More »
  • ഫര്‍ണിച്ചര്‍ വേണോയെന്ന് ചോദിച്ച് കെ.സി. വേണുഗോപാലും യതീഷ് ചന്ദ്രയും! വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ തട്ടിപ്പിന്റെ കേന്ദ്രമാകുന്നു; പിന്നില്‍ ഒരേ സംഘങ്ങള്‍; ജാഗ്രതാ നിര്‍ദേശവുമായി പോലീസ്

    അഞ്ചുലക്ഷം രൂപയുടെ ഫര്‍ണിച്ചര്‍. നാലുമാസത്തെ പ ഴക്കം മാത്രം. 95000 രൂപ കൊടു ത്താല്‍ വീട്ടിലെത്തിക്കും. അതും സി.ആര്‍.പി.എഫ്. വണ്ടിയില്‍… സൈബറിടങ്ങളില്‍ കറങ്ങിനടക്കുന്ന പുതിയ തട്ടിപ്പു സന്ദേശമാണിത്. വ്യാജ അക്കൗണ്ടില്‍നിന്ന് സുഖവിവരം തിരക്കിയുള്ള സ 35. ആദ്യം വരും. സി.ആര്‍.പി.എഫ്. ഓഫീസര്‍ ഫോണില്‍ ബന്ധപ്പെടുമെന്നു പിന്നാലെ അറിയിക്കും. ഫോണ്‍ നമ്പറും പറഞ്ഞുറപ്പിക്കും. തുടര്‍ന്നാണ് അഡ്വാന്‍സ് കൊടുത്താല്‍ കച്ചവടം ഉറപ്പാക്കാമെ ന്നുള്ള വാഗ്ദാനം. ഉന്നതരുടെ പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍നിന്ന് വിവിധ ജില്ലകളി ലെ അഭിഭാഷകര്‍ക്കു സമാന സന്ദേശങ്ങള്‍ ലഭിച്ചു. ആലപ്പുഴ എം.പി: കെ.സി. വേണുഗോപാലിന്റെയും ഡി.ഐ.ജി: യതീഷ് ചന്ദ്രയുടെയും പേരിലുള്ള വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ടി ലൂടെയാണ് അഭിഭാഷകര്‍ക്കു സന്ദേശം ലഭിച്ചത്. ഇത്തരം കുറ്റകൃത്യത്തിനു പിന്നില്‍ ഒരേ സംഘമാണെന്നാണു സൂചന. ഹൈക്കോടതി അഭിഭാഷ കന്‍ അഡ്വ. കുളത്തൂര്‍ ജയ്‌സി ങിന് ഡി.ഐ.ജി: യതീഷ് ചന്ദ്ര യുടെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍നിന്ന് സന്ദേശം ലഭി ച്ച സംഭവത്തില്‍ കൊച്ചി സൈ ബര്‍ പോലീസ് കേസ്…

    Read More »
  • ആ തീരുമാനം ഇന്ന് എടുക്കുന്നു! സസ്‌പെന്‍സ് പോസ്റ്റുമായി എന്‍.പ്രശാന്ത് ഐഎഎസ്

    തിരുവനന്തപുരം: സസ്‌പെന്‍സുമായി എന്‍. പ്രശാന്ത് ഐഎഎസ്. ആ തീരുമാനം ഇന്ന് എടുക്കുന്നു എന്ന് ഫേസ്ബുക്ക് പോസ്റ്റ്. ഐഎഎസ് ചേരിപ്പോരില്‍ ആറുമാസമായി സസ്‌പെന്‍ഷനിലാണ് പ്രശാന്ത്. അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ജയതിലകിനെയും കെ. ഗോപാലകൃഷ്ണന്‍ ഐഎഎസിനെയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു എന്നതിന്റെ പേരിലാണ് എന്‍. പ്രശാന്ത് ഐഎഎസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിന് പിന്നാലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പ്രശാന്തിന് കുറ്റാരോപിത മെമ്മോ നല്‍കിയിരുന്നു. ഇതിനു മറുപടി നല്‍കാതെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ചീഫ് സെക്രട്ടറിക്ക് പ്രശാന്ത് രണ്ട് കത്തുകള്‍ നല്‍കി. തനിക്കെതിരെ ആരാണ് പരാതി നല്‍കിയത്, തന്റെ ഫേസ്ബുക്ക് അക്കൗണ്ടിന്റെ സ്‌ക്രീന്‍ഷോട്ട് ആരാണ് എടുത്തത് തുടങ്ങി 7 ചോദ്യങ്ങള്‍ ആയിരുന്നു പ്രശാന്ത് ഉന്നയിച്ചത്. ഇതിനു മറുപടി നല്‍കിയശേഷം കുറ്റാരോപിത മെമ്മോയ്ക്ക് മറുപടി നല്‍കാമെന്ന നിലപാടാണ് പ്രശാന്ത് സ്വീകരിച്ചത്. എന്നാല്‍, പ്രശാന്തിന്റെ ഈ നിലപാടാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ കാരണമായത്. കുറ്റാരോപിത മെമ്മോയ്ക്ക് പ്രശാന്ത് മറുപടി നല്‍കിയിട്ടില്ലെന്ന വാദമുയര്‍ത്തി റിവ്യൂ കമ്മിറ്റി 120…

    Read More »
Back to top button
error: