Breaking NewsLead NewsLIFEMovieSocial MediaTRENDING

ബേബി ഗേള്‍ സിനിമയുടെ സെറ്റില്‍ കഞ്ചാവ് പിടിച്ചത് എന്റെ കൈയില്‍നിന്ന് അല്ല, അവിടെ വരുന്നവര്‍ എന്തൊക്കെ കൊണ്ടുവരുമെന്ന് മുന്‍കൂട്ടി അറിയാന്‍ കഴിയില്ല; കൃത്യമായ സമയത്ത് ഷൂട്ടിംഗിനു വന്നില്ലെങ്കില്‍ മറ്റു സിനിമകളുടെയും താളം തെറ്റും; നാളെ എല്ലാവരും സത്യമറിയും: ലിസ്റ്റിന്‍ സ്റ്റീഫന്‍

നിവിന്‍ പോളി പ്രധാന വേഷത്തിലെത്തുന്ന സിനിമയായ ബേബി ഗേളിന്റെ സെറ്റിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നു ദുരൂഹമായ വെളിപ്പെടുത്തല്‍ നടത്തിയ നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ വീണ്ടും കൂടുതല്‍ പ്രതികരണങ്ങളുമായി രംഗത്ത്. മൂന്ന് നാല് സിനിമകള്‍ ഒരുമിച്ചു നിര്‍മിക്കുന്ന ആളാണ് താനെന്നും ആ ലൊക്കേഷനുകളില്‍ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുമെന്ന് എങ്ങനെ അറിയാന്‍ സാധിക്കുമെന്നും ലിസ്റ്റിന്‍ ചോദിക്കുന്നു. ഈ സിനിമയിലെ സ്റ്റണ്ട് കൊറിയോഗ്രഫി സംഘത്തില്‍പ്പെട്ട തമിഴ്‌നാട് സ്വദേശി മഹേശ്വറിന്റെ മുറിയില്‍നിന്നും എക്‌സൈസ് കഞ്ചാവ് പിടികൂടിയിരുന്നു.

‘നിങ്ങള്‍ പറഞ്ഞ നടനെതിരെ ഞാന്‍ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ? പറയേണ്ടതാണെങ്കില്‍ പറയേണ്ട സമയത്ത് പേടിയില്ലാതെ പറയുക തന്നെ ചെയ്യും. നാളെ സിനിമ എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുഴപ്പമില്ല. എനിക്ക് കഞ്ഞി കുടിക്കാനുള്ള വക ഞാനുണ്ടാക്കിയിട്ടുണ്ട്. താരമാണെന്ന് വിചാരിച്ച് ആക്രമിക്കുമോ? നമ്മളെ പോലുള്ള സാധാരണക്കാര്‍ ടിക്കറ്റെടുത്താണ് ഇവരെ വലിയ ആളാക്കിയത്. വലിയ ആളായിക്കഴിഞ്ഞാല്‍, ‘എന്റെ ഫാന്‍സ്’. എന്റെ ഫാന്‍സ് എന്തു ചെയ്യും? എന്നെ ഇല്ലാതാക്കുമോ? നിങ്ങള്‍ക്ക് പരിശോധിച്ചാല്‍ മനസിലാകും. എനിക്കെതിരെ വലിയ ആക്രമണമാണ് നടക്കുന്നത്.

Signature-ad

ഞാന്‍ നിര്‍മിക്കുന്ന ‘ബേബി ഗേള്‍’ സിനിമയുടെ സെറ്റില്‍ ഒരു പ്രശ്‌നം നടന്നു. ഞാന്‍ അറിഞ്ഞിട്ടാണോ അവിടെ കഞ്ചാവ് പിടിക്കുന്നത്? എന്റെ പരിപാടി കഞ്ചാവ് കൃഷിയാണോ? എന്റെ കയ്യില്‍ നിന്ന് പിടിച്ചാല്‍ എന്നോട് ചോദിക്കാം. ഞാന്‍ മൂന്നോ നാലോ സിനിമ എടുക്കുന്നുണ്ട്. അവിടെയൊക്കെ ആരൊക്കെ എന്തൊക്കെ കൊണ്ടുവരുന്നുണ്ടെന്ന് നമുക്ക് എങ്ങനെ അറിയാന്‍ പറ്റും? പിടിക്കപ്പെടുന്നവരെ നമുക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ പറ്റും.

ഒരു പ്രധാന നടന്‍, സിനിമയ്ക്കു ഡേറ്റ് കൊടുക്കുന്നില്ലെങ്കില്‍, അതിനെ ചുറ്റി വരുന്ന സഹ അഭിനേതാക്കളുടെ ഡേറ്റ് എന്താകും. ഒരു സപ്പോര്‍ട്ടിങ് ആക്ടര്‍ ഒരു സിനിമയ്ക്ക് അഞ്ച് ദിവസും മറ്റൊരു സിനിമയ്ക്ക് 10 ദിവസവുമാകും കൊടുക്കുക. ഒരു നടന്‍ കൃത്യമായ ഡേറ്റില്‍ ഷൂട്ടിനു വന്നില്ലെങ്കില്‍ ആ സിനിമയുടെ മുഴുവന്‍ ഷെഡ്യൂളും തെറ്റും. ഈ ആര്‍ടിസ്റ്റ് പിന്നീട് വന്ന് അഭിനയിക്കാമെന്നു പറഞ്ഞാല്‍ ആ ഡേറ്റ് എങ്ങനെ ഒപ്പിക്കും.

തിരക്കുള്ള സഹ താരങ്ങള്‍ പല പല സ്ഥലങ്ങളിലാകും അഭിനയിച്ചുകൊണ്ടിരിക്കുക. അപ്പോള്‍ നമ്മുടെ ഡേറ്റും പ്ലാനിങും എല്ലാം തെറ്റും. സിനിമയുടെ ചിത്രീകരണം തുടങ്ങുമ്പോള്‍ തന്നെ അതിന്റെ റിലീസ് തിയതി വരെ നിശ്ചയിക്കും. വലിയ സാമ്പത്തിക നഷ്ടം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. എന്റെ സിനിമയില്‍ വരാമെന്നു പറഞ്ഞ് വരാതിരുന്ന അഭിനേതാക്കള്‍ ഉണ്ട്. അതില്‍ പരാതിക്കോ പരിഭവത്തിനോ പോയിട്ടില്ല.

പക്ഷേ ആ സിനിമയുടെ പേര് പറയുന്നില്ല. ആ സിനിമയ്ക്ക് ആ നടന്‍ വന്നില്ലെങ്കില്‍ മറ്റു വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകും. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞുപോയത്. ആ നടന്‍ വിചാരിച്ചാല്‍ ഒരു ചര്‍ച്ചയില്‍ തീര്‍ക്കേണ്ട പ്രശ്‌നമേ ഒളളൂ. ഈഗോ എന്നൊരു കാര്യമുണ്ട്. അതിനു വിലയിടേണ്ടതെങ്ങനെയെന്ന് അറിയില്ല. ഇപ്പോള്‍ എന്നെ ചീത്ത പറയട്ടെ. ഒരുനാള്‍ സത്യം അറിയുമല്ലോ, പക്ഷേ സത്യം അറിഞ്ഞാലും അയാളെ വെള്ള പൂശിക്കൊണ്ടിരിക്കും.

ഞാനൊരു നിര്‍മാതാവ് മാത്രമാണ്. എനിക്ക് പിആര്‍ വര്‍ക്കില്ല, ഫാന്‍സ് ഇല്ല. പ്രതികരിച്ചാല്‍ നല്ലതു മാത്രമാണോ സംഭവിക്കുക. എത്രത്തോളം ടെന്‍ഷന്‍ അനുഭവിക്കും, അവസാന ഘട്ടത്തിലാണ് പ്രതികരിച്ചുപോയത്. ഇനി ആ ആളുമായി സിനിമ ചെയ്യാന്‍ പറ്റിയില്ലെന്നു വരും.”ലിസ്റ്റിന്‍ പറയുന്നു.

സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങളോടും ലിസ്റ്റിന്‍ പ്രതികരിച്ചു. ”മലയാള സിനിമയുടെ കണക്കുകള്‍ പുറത്തുവിടുന്നത് ലിസ്റ്റിന്‍ സ്റ്റീഫനാണോ, എന്റെ പേജില്‍ കൂടിയാണോ കണക്കുകള്‍ പുറത്തുവിടുന്നത്. ലിസ്റ്റിനെന്ന ഒറ്റ വ്യക്തി മാത്രമാണോ നിര്‍മാതാക്കളുടെ സംഘടനയില്‍ ഉള്ളത്. 21പേരടങ്ങുന്ന ഒരു കമ്മിറ്റി ഒരുമിച്ചെടുക്കുന്ന തീരുമാനമാണ്. അവിടെ എന്റെ സിനിമകളുടെ കണക്കുവിവരങ്ങളും ചര്‍ച്ച ചെയ്ത് പുറത്തുവിടുന്നുണ്ട്. അവിടെ എന്റെ വ്യക്തിതാല്‍പര്യത്തിന് എന്ത് പ്രസക്തിയാണുള്ളത്.

ഞാന്‍ എവിടെയാണ് മലയാള സിനിമയെ ഒറ്റിക്കൊടുത്തത്, ആരെയാണ് ഒറ്റിക്കൊടുത്തത്. ഇലക്ഷനില്‍ നിന്നു മത്സരിച്ചാണ് ഞാന്‍ അസോസിയേഷനില്‍ ഒരു ചുമതലയില്‍ കയറിയത്. ഈ വരുന്ന മാസം ഞങ്ങളുടെ ഭാരവാഹിത്വം അവസാനിക്കും, താല്‍പര്യമുള്ളവര്‍ക്ക് അടുത്ത ടേമില്‍ മത്സരിക്കാം. അതുകൊണ്ടൊക്കെ ഒറ്റിക്കൊടുത്തുവെന്നു പറയാനാകുമോ? എന്തും വിളിച്ചു പറയാമെന്നാണോ? സാന്ദ്ര വെറുതെ ഓരോന്നു പറയരുത്.”ലിസ്റ്റിന്റെ വാക്കുകള്‍.

 

Back to top button
error: