Social Media
-
December 6, 2025വരിവരിയായി മടങ്ങി ബാറ്റര്‍മാര്‍; മുംബൈയെ തോല്‍പിച്ചതിന്റെ ആവേശം തീര്‍ന്നു; തൊട്ടതെല്ലാം പിഴച്ച് കേരളം; സഞ്ജു ഉണ്ടായതുകൊണ്ടു നൂറു പിന്നിട്ടു; ആന്ധ്രയ്‌ക്കെതിരേ ലക്‌നൗവില്‍ വന്‍ തോല്‍വി
ലക്‌നൗ: കരുത്തരായ മുംബൈയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തില്‍ ആന്ധ്രയ്‌ക്കെതിരേ ഇറങ്ങിയ കേരളത്തിന് അടിമുടി തകര്‍ച്ച. സഞ്ജുവിന്റെ പ്രകടനത്തില്‍ കഷ്ടിച്ചു റണ്‍റേറ്റിലെത്തിയെങ്കിലും തോറ്റുതുന്നംപാടി. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ലക്‌നൗവില്‍ കളിക്കാനിറങ്ങിയ കേരളത്തിനു തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. മത്സരത്തില്‍ ഏഴ് വിക്കറ്റിനായിരുന്നു ആന്ധ്രയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് മാത്രമാണ് നേടാനായത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ആന്ധ്ര 12-ആം ഓവറില്‍ തന്നെ ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചറി നേടിയ ആന്ധ്രയുടെ കെ.എസ്. ഭരതാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. മുംബൈയ്ക്ക് എതിരെയുള്ള ഉജ്വല വിജയത്തിന്റെ ആത്മവിശ്വാസവുമായി കളിക്കാനിറങ്ങിയ കേരളത്തിന് ആന്ധ്രയ്ക്കെതിരെ ആ മികവ് ആവർത്തിക്കാനായില്ല. ബാറ്റർമാരുടെ ദയനീയ പ്രകടനമാണ് മത്സരത്തിൽ കേരളത്തിന് തിരിച്ചടിയായത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ക്യാപ്റ്റൻ സഞ്ജു സാംസൺ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവച്ചത്. സഞ്ജുവിന് പുറമെ രണ്ടക്കം കടന്നത് 13 റൺസെടുത്ത നിധീഷ് എംഡി…
Read More » -
December 6, 2025വിവാഹചിത്രങ്ങളും ക്രിക്കറ്റ്താരം ഇന്‍സ്റ്റാഗ്രാമില്‍ നിന്നും നീക്കി ; വിവാഹമോതിരവും സ്മൃതി മന്ദാന ഊരിമാറ്റി ; പുതിയതായി പോസ്റ്റ് ചെയ്ത വീഡിയോയില്‍ പലാഷ് അണിയിച്ച മോതിരം ഇല്ല
മുംബൈ: ഇന്ത്യന്‍ മാധ്യമങ്ങള്‍ ഏറെ ആഘേഷിച്ച വിവാഹമായിരുന്നു സ്മൃതി മന്ദനയുടേയും പലാഷ് മുച്ചലിന്റെയും. ഇരുവരുടേയും വിവാഹവാര്‍ത്തയും അനുബന്ധ സംഭവങ്ങളും ഏറെ ചര്‍ച്ച ചെയ്യുന്നതിനിടയില്‍ ഇരുവരും വിവാഹം ഉപേക്ഷിച്ചോ എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയരുകയാണ്. തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളെല്ലാം നീക്കം ചെയ്ത സ്മൃതി മന്ദനയുടെ വിരലില്‍ പലാഷ് മുച്ചല്‍ ഇട്ട വിവാഹമോതിരവും ഇപ്പോള്‍ കാണ്മാനില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്. വിവാഹം മാറ്റിവച്ചതിനു ശേഷം ആദ്യമായി സമൂഹമാധ്യമത്തില്‍ കഴിഞ്ഞദിവസം ക്രിക്കറ്റ് താരം പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ടൂത്ത്‌പേസ്റ്റ് ബ്രാന്‍ഡിന്റെ പ്രൊമോഷനല്‍ വിഡിയോയാണ് സ്മൃതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ഇതില്‍ താരത്തിന് പലാശ് മുച്ചല്‍ ഇട്ടുകൊടുത്ത മോതിരം സ്മൃതിയുടെ വിരലില്‍ ഇല്ലാതിരുന്നത് വീണ്ടും അഭ്യൂഹങ്ങള്‍ ഉയര്‍ത്തുകയാണ്. അതേസമയം പുറത്തുവന്ന ദൃശ്യങ്ങള്‍ വിവാഹ നിശ്ചയത്തിനു ശേഷം പകര്‍ത്തിയതാണോ മുമ്പത്തേതാണോ എന്ന കാര്യം വ്യക്തമല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചാണ് പലാശ് സ്മൃതിയോട് വിവാഹ അഭ്യര്‍ഥന നടത്തിയത്. നവംബര്‍ 23ന് സ്മൃതിയുടെ ജന്മനാടായ സംഗ്ലിയില്‍വച്ചാണ്…
Read More » -
December 6, 2025സ്മൃതിയുടെ വിരലില്‍ പലാഷ് അണിയിച്ച മോതിരമില്ല! കോള്‍ഗേറ്റിന്റെ പ്രൊമോഷന്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; വിവാഹം മാറ്റിവച്ചശേഷം പലാഷിനെ അണ്‍ഫോളോ ചെയ്തു, ചിത്രങ്ങളും നീക്കി; പുതിയ തീയതി പ്രഖ്യാപിക്കാത്തതിലും അഭ്യൂഹം
ന്യൂഡല്‍ഹി: അപ്രതീക്ഷിതമായി ഉപേക്ഷിച്ച വിവാഹച്ചടങ്ങിന് ശേഷം വനിതാ സൂപ്പര്‍താരം സ്മൃതി മന്ഥന സമൂഹമാധ്യമങ്ങളില്‍ വീണ്ടും സജീവം. കോള്‍ഗേറ്റിന്റെ പ്രമോഷനല്‍ വിഡിയോ പങ്കുവച്ചാണ് താരം സമൂഹമാധ്യമങ്ങളില്‍ സജീവമായത്. വിഡിയോ സ്മൃതിയുടെ വിവാഹ നിശ്ചയത്തിന് മുന്‍പ് ഷൂട്ട് ചെയ്തതാണോ പിന്നീട് ചിത്രീകരിച്ചതാണോ എന്നതില്‍ വ്യക്തതയില്ല. പക്ഷേ ആരാധകരുടെ ശ്രദ്ധയത്രയും സ്മൃതിയുടെ കൈകളിലേക്കായിരുന്നു. വിരലില്‍ പലാഷ് അണിയിച്ച മോതിരം കാണാനില്ല. ഇതോട സമൂഹ മാധ്യമങ്ങളില്‍ പലതരം ചര്‍ച്ചകളാണ് . അഭ്യൂഹങ്ങള്‍ ശരിവയ്ക്കുന്നതാണ് സ്മൃതിയുടെ വിഡിയോയെന്നും പലാഷിന്റെ ചതി തന്നെ കാരണമെന്നും ചിലര്‍ കുറിച്ചു. മറ്റൊരു വിവാഹ തീയതി ഇതുവരെ പ്രഖ്യാപിക്കാത്തതും മോതിരം കാണാത്തതുമെല്ലാം വിവാഹം ഉപേക്ഷിച്ചെന്ന വാദത്തിന് ബലം പകരുന്നുവെന്നും ആളുകള്‍ പറയുന്നു. നവംബര്‍ 23ന് സാംഗ്ലിയില്‍ വച്ചാണ് പലാഷിന്റെയും സ്മൃതിയുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ ശേഷിക്കെ സ്മൃതിയുടെ പിതാവ് ശ്രീനിവാസ് മന്ഥനയ്ക്ക് ഹൃദയാഘാതമുണ്ടായി. തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതോടെ വിവാഹം മാറ്റിവച്ചതായി കുടുംബം അറിയിക്കുകയായിരുന്നു. പിന്നാലെ പലാഷും ആശുപത്രിയില്‍…
Read More » -
December 6, 2025പിന്തുണച്ചവന്‍ പൂജപ്പുരയില്‍, കുറ്റാരോപിതന്‍ റിസോര്‍ട്ടില്‍! മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ ഈശ്വര്‍ വീണ്ടും എയറില്‍; വീണ്ടും ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ; രേഖകള്‍ ഹാജരാക്കുംവരെ അകത്ത്
തിരുവനന്തപുരം: ലൈംഗിക പീഡനക്കേസില്‍ അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ മാങ്കൂട്ടത്തിലിന് താത്കാലിക ആശ്വാസമുണ്ടെങ്കിലും ശക്തമായി വാദിച്ചു സോഷ്യല്‍ മീഡിയയില്‍ എത്തയ രാഹുല്‍ ഈശ്വര്‍ അകത്തുതന്നെ. കുറ്റാരോപിതന്റെ അറസ്റ്റ് തടയുകയും പിന്തുണച്ചയാള്‍ അകത്താകുകയും ചെയ്ത അപൂര്‍വ സാഹചര്യത്തിനാണ് ഇന്നു കേരളം സാക്ഷിയാകുന്നത്. രാഹുല്‍ ഈശ്വര്‍ ജയിലിലായതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍മഴയായിരുന്നു. ‘എന്തൊക്കെയായിരുന്നു? മലപ്പുറം കത്തി, മെഷീന്‍ ഗണ്‍, അമ്പും വില്ലും’ എന്നു തുടങ്ങുന്ന ട്രോളുകള്‍ ‘മറ്റൊരുത്തന്റെ പീഡനക്കേസിന് ലോകത്ത് ആദ്യമായി അകത്തുപോകുന്ന മറ്റൊരുത്തന്‍’ എന്നതു വരെയെത്തി. പൗഡിക്കോണത്തെ വീട്ടില്‍ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോട് ഉറക്കെ വിളിച്ചുപറഞ്ഞത് ഇങ്ങനെ. ‘രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായി വീഡിയോ ചെയ്യുന്നത് നിര്‍ത്തണമെന്നാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്, നിര്‍ത്തില്ല’. ഇതിന് പിന്നാലെ കോടതി രാഹുലിനെ റിമാന്‍ഡ് ചെയ്തതോടെ സൈബറിടത്ത് ട്രോള്‍ പൂരത്തിന്റെ വേലിയേറ്റമായിരുന്നു. ഇന്നലെ സാറെ എനിക്ക് ഏഴു മണിക്ക് ചര്‍ച്ചയുണ്ട് എന്നെ വിടുമോ എന്ന് ചോദിച്ച് പോയ ആള്‍ ഇന്ന് ഇനി ജയില്‍ പൊലീസുകാരോട് ‘സാറെ എനിക്ക്…
Read More » -
December 6, 2025ചാനല്‍ വാര്‍ത്ത മുക്കിയത് 24 മണിക്കൂര്‍; രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പരാതി എല്ലാ ചാനലും ബ്രേക്കിംഗ് ആക്കിയപ്പോള്‍ അനങ്ങിയില്ല; ‘സ്‌ക്രോള്‍ പോലും നല്‍കാതെ മുക്കിയശേഷം പരാജയപ്പെട്ടതിന്റെ ജാള്യം മറയ്ക്കാന്‍ ശ്രമിക്കുന്നു’; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ രണ്ടാമത്തെ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ 24 മണിക്കൂര്‍ മുക്കിവച്ച ചാനലിനെതിരേ സോഷ്യല്‍ മീഡയയില്‍ വന്‍ വിമര്‍ശനം. രാഹുലിനെതിരേ ഗര്‍ഭഛിദ്ര ആരോപണങ്ങളുമായി ആദ്യ അതിജീവിത രംഗത്തുവന്നതിനുശേഷം കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങള്‍ക്കു പരാതികളൊന്നും ലഭിച്ചില്ലെന്ന് ആരോപിച്ചു രംഗത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് തനിക്കുണ്ടായ ക്രൂരമായ ബലാത്സംഗത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ട് പെണ്‍കുട്ടിയുടെ ഇ-മെയില്‍ പുറത്തുവന്നത്. അതീവ ഗുരുതരമായ ആരോപണങ്ങളായതിനാല്‍ കേരളത്തിലെ ചാനലുകളെല്ലാം ഈ വാര്‍ത്ത പുറത്തുവിട്ടിരുന്നു. പരാതിയുടെ കോപ്പി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനു കൈമാറിയെന്നും പെണ്‍കുട്ടി തെളിവു സഹിതം പുറത്തുവിട്ടു. ഇത് ഡിജിപിക്കു കൈമാറിയെന്നു തൊട്ടുപിന്നാലെ കെപിസിസി പ്രസിഡന്റ് വ്യക്തമാക്കുകയും ചെയ്തു. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചപ്പോള്‍ ഇതു സംബന്ധിച്ച തെളിവു നല്‍കാന്‍കൂടിയാണ് പ്രോസിക്യൂഷന്‍ സമയം നീട്ടിച്ചോദിച്ചത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളായിട്ടും 24 മണിക്കൂറോളം വാര്‍ത്ത മുക്കുകയാണ് ‘നേരോടെ, നിര്‍ഭയം, നിരന്തരം’ ചാനല്‍ ചെയ്തതെന്നു സോഷ്യല്‍ മീഡിയയില്‍ സജീവമായി ഇടപെടുന്ന എഴുത്തുകാരന്‍ ബഷീര്‍ വള്ളിക്കുന്ന് ആരോപിക്കുന്നു. …
Read More » -
December 6, 2025വീണുതുടങ്ങിയതോടെ വിമര്‍ശനങ്ങളുമായി യുവ നേതാക്കളും; ‘രാഹുലിനെ അറിയാതെ വളര്‍ത്തിയവര്‍ തിരുത്തിയപ്പോള്‍ അറിഞ്ഞു വളര്‍ത്തിയവര്‍ മിണ്ടാതിരുന്നു, ഉത്തരവാദിത്വം എന്തും ചെയ്യാന്‍ ലൈസന്‍സ് നല്‍കിയവര്‍ക്ക്’; ഷാഫിക്ക് ഒളിയമ്പുമായി മാത്യു കുഴല്‍നാടനും
കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ ഷാഫി പറമ്പിലിനെതിരെ പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. രാഹുലിന്റെ പതനത്തിന് ഉത്തരം നൽകേണ്ടത് അതിവേഗം വളർത്തിയവരാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ മാത്യു കുഴൽനാടൻ പറഞ്ഞത്. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും കുറിപ്പിൽ പറയുന്നു. മാങ്കൂട്ടത്തിൽ വിവാദത്തിൽ പറയാൻ ആഗ്രഹിച്ച കാര്യങ്ങളെക്കുറിച്ച് മിനിമോഹൻ എഴുതിയ കുറിപ്പ് പങ്കുവെച്ചാണ് മാത്യു കുഴൽനാടൻ്റെ വിമർശനം. സെലിബ്രിറ്റി രാഷ്ട്രീയക്കാർ കൃത്രിമമായി നിർമിക്കപ്പെടുന്ന കാലത്ത് പ്രസ്ഥാന മൂല്യം നഷ്ടമായെന്നാണ് കുറിപ്പിൽ പറയുന്നത്. പാർട്ടി നടപടി ദഹിക്കാത്ത ചിലർ പൊട്ടിത്തെറിച്ച പ്രതികരണത്തിലൂടെ വിഷയം പാർട്ടിക്കെതിരാക്കി. രാഷ്ട്രീയ പ്രവർത്തനം സെലിബ്രിറ്റികളുടെ കയ്യിൽ ഏൽപ്പിച്ചപ്പോൾ പ്രസ്ഥാനത്തെ സംരക്ഷിക്കാതെ വ്യക്തികളെ സംരക്ഷിക്കുന്ന വാണിജ്യചിന്തയിലേക്ക് വഴുതിപ്പോയി. രാഹുലിനെ ഉമ്മൻ ചാണ്ടിയോട് ഉപമിച്ചത് അസംബന്ധം. രാഹുലിനെ അറിയാതെ വളർത്തിയവർ തിരുത്തിയപ്പോഴും അറിഞ്ഞ് വളർത്തിയവർ മിണ്ടാതിരുന്നു. പാർട്ടിയേക്കാൾ മീഡിയ സ്വീകാര്യതക്ക് അവർ പ്രാധാന്യം നൽകിയെന്നും വിമർശനം. പോസ്റ്റിൻ്റെ പൂർണരൂപം…
Read More » -
December 5, 2025രാഹുല്‍ മാങ്കൂട്ടം നഷ്ടപ്പെടുത്തിയത് കോണ്‍ഗ്രസിനോടുള്ള സ്ത്രീകളുടെ വിശ്വാസ്യത; പരാതി പറഞ്ഞിട്ടും നടപടിയില്ല; അവസാന നിമിഷംവരെ തള്ളിപ്പറയാതിരുന്നത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് വിലയിരുത്തല്‍; സൈബര്‍ ഇടങ്ങളിലെ പ്രതികരണങ്ങളും പ്രതികൂലം; കാലം മാറിയത് അറിയാതെ പോകരുതെന്നും മുന്നറിയിപ്പ്
തിരുവനന്തപുരം: ലൈംഗികാരോപണ കേസുകളില്‍ കോടതിവിധി വരുന്നതുവരെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിച്ച കോണ്‍ഗ്രസ് നടപടി സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ തിരിച്ചടിയായേക്കുമെന്നു വിലയിരുത്തല്‍. ശബരിമല വിവാദമുണ്ടായപ്പോള്‍ സര്‍ക്കാരിനെതിരേ സ്ത്രീകള്‍ക്കിടയില്‍ രണ്ടുപക്ഷമുണ്ടായതുപോലെയല്ല, ഇക്കുറി സ്ത്രീകള്‍ നിലപാടെടുക്കുന്നതെന്നും കോണ്‍ഗ്രസ് നേതാക്കളുടെതന്നെ വിലയിരുത്തല്‍. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ സമൂഹത്തില്‍ ഉയര്‍ന്ന വികാരങ്ങള്‍ക്കും മുകളിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മൃദൃ നിലപാട് എടുത്തതിലൂടെ കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യത്തില്‍ പ്രിയങ്ക ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും രാഹുല്‍ ഗാന്ധിയും മൗനത്തിലാണ്. രാഹുലിനെതിരേ ആദ്യ വിവാദമുയര്‍ന്നപ്പോള്‍തന്നെ അണിയറക്കഥകള്‍ അറിയാവുന്ന കോണ്‍ഗ്രസ് നേതാക്കളായ സ്ത്രീകള്‍തന്നെ ഒറ്റയ്‌ക്കൊറ്റയ്ക്കു രംഗത്തുവന്നിരുന്നു. അന്ന് അവരെ ഒറ്റക്കെട്ടായി എതിര്‍ക്കുകയോ തള്ളിപ്പറയുകയോ ഒറ്റപ്പെടുത്തുകയോ ചെയ്യുകയാണ് ഉണ്ടായത്. സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ഭാര്യയും ഉമ തോമസും ബിന്ദു കൃഷ്ണയും ഷാനി മോള്‍ ഉസ്മാനും താര ടോജോ അലക്‌സുമടക്കമുള്ളവര്‍ ശക്തമായ നിലപാട് എടുത്തപ്പോഴും സൈബര്‍ വെട്ടുക്കിളി കൂട്ടത്തെ ഉപയോഗിച്ചു നിശബ്ദരാക്കി. ഇതിനെതിരേ ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഒഴിച്ചാല്‍ കോണ്‍ഗ്രസിന്റെ ആണ്‍ നേതൃത്വമാകെ മൗനം…
Read More » -
December 5, 2025‘ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ നിന്നെയും, നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും’; മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് വൈറല്‍; ‘നിന്റെ ശബ്ദവും നെഞ്ചുറപ്പും ആരെയോ ഭയപ്പെടുത്തുന്നു’
കോട്ടയം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെ കുറിപ്പ് സൈബറിടത്ത് വൈറല്‍. മുണ്ടക്കയം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി എക്‌സിക്യൂട്ടീവ് അംഗം ജിഷ കളരിക്കലാണ് രാഹുലിനെ പിന്തുണച്ച് രംഗത്ത് വന്നത്. രാഹുലിനെ ഇല്ലായ്മ ചെയ്തവര്‍ക്ക് കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കുമെന്നും നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ടെന്നും കുറിപ്പില്‍ പറയുന്നു. ബാഹുബലിയെ ചതിച്ചു കൊന്നതുപോലെ രാഹുലിനെയും എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം രാഹുലാ…… നിന്റെ കൂടെ നിന്നെ ഇല്ലായ്മ ചെയ്തവര്‍ക്ക് ബാലറ്റ് പേപ്പറിലൂടെ ഈ കേരളത്തിലെ സ്ത്രീകള്‍ മറുപടി നല്‍കും അത് ആരാണെന്ന് ഈ കേരളത്തിലെ സ്ത്രീകള്‍ക്ക് അറിയാം കാലം എല്ലാത്തിനും മറുപടി നല്‍കും നിന്റെ ശബ്ദം നിന്റെ നെഞ്ചുറപ്പ് നിന്റെ വളര്‍ച്ച ആരൊക്കെയോ ഭയപ്പെട്ടു. കൊലപാതകികള്‍ക്ക് വരെ സംരക്ഷണം നല്‍കുന്നവരില്‍ ചിലര്‍ നിന്നെ ഒറ്റു കൊടുത്തത് അതുകൊണ്ടാണ്. ഇപ്പോള്‍ നിനക്ക് മനസ്സില്‍ ആയില്ലേ ആരും കൂടെ കാണില്ല…
Read More » -
December 5, 2025‘ഈ മനുഷ്യന്‍ സത്യമായും നീതിമാനായിരുന്നു’; ഉമ്മന്‍ ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച ജെ.എസ്. അഖിലിനെതിരേയും മാങ്കൂട്ടത്തിലിന്റെ പിആര്‍ സംഘം; യൂത്ത് കോണ്‍ഗ്രസില്‍ ചേരിതിരിഞ്ഞ് അടി തുടങ്ങി; ഷാഫി- രാഹുല്‍ ടീമിനെതിരേ അതൃപ്തര്‍ ഒന്നൊന്നായി പുറത്തേക്ക്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തിനിടെ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച കെപിസിസി അംഗത്തിനെതിരെ സൈബര്‍ ആക്രമണം. മുന്‍ യൂത്ത് കോണ്‍?ഗ്രസ് നേതാവായിരുന്ന ജെ.എസ്. അഖിലാണ് മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ സോഷ്യല്‍മീഡിയില്‍ ചിത്രം പോസ്റ്റ് ചെയ്തത്. എന്നാല്‍ മാങ്കൂട്ടത്തിലിന്റെ പിആര്‍ സംഘവും കോണ്‍ഗ്രസിലെ ഒരുവിഭാഗവും രൂക്ഷമായ വിമര്‍ശനമാണ് അഖിലിനെതിരെ നടത്തുന്നത്. ഷാഫി പറമ്പിലിന് ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി അഖിലിനെയായിരുന്നു ഉമ്മന്‍ചാണ്ടി നിര്‍ദേശിച്ചത്. എന്നാല്‍ ഇതിനെ ശക്തമായി എതിര്‍ത്ത്, മാങ്കൂട്ടത്തിലിനായി ചരടുവലിച്ചു. മുമ്പത്തെയത്ര രൂക്ഷമല്ലെങ്കിലും ‘നീ ഹാപ്പി ആയല്ലോ, അതു മതി. നിന്നെ വെളുപ്പിക്കാന്‍ ആ വലിയ മനുഷ്യനെ കൂട്ടുപിടിക്കേണ്ട’ എന്നായിരുന്നു ആദ്യ കമന്റ്. ഇതിനു പിന്നാലെ നിരവധിപ്പേര്‍ എടാപോടാ വിളികളുമായി കമന്റില്‍ നിറഞ്ഞു. ‘കാറ്റുള്ളപ്പോള്‍ തൂറ്റുന്ന നിന്നെയൊക്കെ ഇനിയും മാറ്റി നിര്‍ത്തണം’, ’30 താഴെ മാത്രം വോട്ടുകിട്ടിയ മണ്ഡലം പ്രസിഡന്റ് ആകാന്‍ യോഗ്യതയില്ലാത്ത പ്രാഞ്ചി അഖില്‍’, ‘എല്ലാ മാധ്യമനാറികളും അദ്ദേഹത്തെ…
Read More » -
December 5, 2025പോലീസിന്റെ അടിയേറ്റത് മര്‍മ്മത്തു തന്നെ; രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു പിന്നാലെ മാളത്തിലൊളിച്ച് സൈബര്‍ വെട്ടുക്കിളിക്കൂട്ടം; തലപ്പത്തുനിന്ന് ബല്‍റാമിനെ തെറിപ്പിച്ചതോടെ അവസാന ആണിയും അടിച്ചു; സൈബര്‍ ഇടത്ത് സ്ത്രീകള്‍ക്ക് എതിരേ നടത്തിയത് സമാനതകളില്ലാത്ത തെറിവിളി; ഇനി കാത്തിരിക്കുന്നത് കേസുകളുടെ നിര
തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ അഴിഞ്ഞാടിയ സൈബര്‍ വെട്ടുക്കിളിക്കൂട്ടം രാഹുല്‍ ഈശ്വറിന്റെ അറസ്റ്റിനു പിന്നാലെ മാളത്തിലേക്ക്. രാഹുല്‍ ഈശ്വര്‍ അടക്കം മുപ്പതോളം ആളുകള്‍ക്കെതിരേ പോലീസ് കേസെടുത്തു. ബിജെപിയില്‍നിന്ന് കോണ്‍ഗ്രസിലെത്തിയ സന്ദീപ് ജി. വാര്യരടക്കം ഇപ്പോഴും ഒളിവിലാണ്. സൈബര്‍ സെല്‍ തലപ്പത്തുനിന്ന് വി.ടി. ബല്‍റാമിനെ തെറിപ്പിച്ചു ഹൈബി ഈഡനു ചുമതല നല്‍കിയതും നിര്‍ണായക തീരുമാനമായിരുന്നു. ഇതിനുശേഷം സൈബര്‍ ആക്രമണത്തിനു കാര്യമായ കുറവുണ്ടായി. മുതിര്‍ന്ന നേതാക്കളും ശക്തമായി രംഗത്തുവന്നതോടെ വെടിയൊച്ച കേട്ടപോലെ എല്ലാം ചിതറി. അതിജീവിതയ്ക്കും അവളെ പിന്തുണച്ച് എത്തിയ സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരേ വൃത്തികെട്ട ഭാഷയിലായിരുന്നു രാഹുല്‍ ഈശ്വറിന്റെ രംഗപ്രവേശം. പുരുഷന്‍മാരെ സ്ത്രീ പീഡനങ്ങളില്‍നിന്നു രക്ഷിക്കാന്‍ ‘മെന്‍സ് കമ്മീഷന്‍’ വേണമെന്ന ആവശ്യവുമായാണ് രാഹുല്‍ ഈശ്വര്‍ രംഗത്തുവന്നത്. അതിന്റെ ഭാഗമായി എല്ലാ ജില്ലകളിലെയും പ്രസ് ക്ലബുകളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ വിളിച്ചു. എവിടെയൊക്കെ സ്ത്രീകള്‍ ആരോപണങ്ങളുമായി രംഗത്തു വന്നോ, അവിടെയെല്ലാം ഈശ്വര്‍ അവതാരമായി രംഗത്തുവന്നു. ഏറ്റവുമൊടുവില്‍ ബോബി ചെമ്മണ്ണൂരിനെതിരേ നടി ഹണി റോസ് രംഗത്തു വന്നപ്പോഴും രാഹുല്‍ ഈശ്വര്‍…
Read More »