Social Media

  • “മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ച കളിയാ… ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്… നേതാക്കന്മാര് പറഞ്ഞിട്ടാണ് ഞാൻ അങ്ങനെ ചെയ്തത്, കൊടുത്ത കായ് തിരിച്ചുകീശയിലിട്ട് തരികയും ചെയ്തു”.. ഗോവിന്ദൻ മാഷിന്റെ പെൻഷൻ ഡ്രാമ പൊളിച്ച് മൊയ്ദീനിക്ക

    “എന്തൊക്കെ ആവലാധിയാ ഇപ്പോ കേക്കുന്നത്. ഞാൻ പോകുവാന്നു പറഞ്ഞ് പോന്നതാ. അപ്പോൾ അവർ അങ്ങോട്ടുതന്നെ എന്നെ കൂട്ടികൂട്ടുകയായിരുന്നു. വേറൊന്നും നമ്മൾ ആരോടും ചെയ്തിട്ടില്ല, നമ്മൾ കക്കാൻ പോയിട്ടില്ല. മൂപ്പരുടെ അരീയത്തുനിന്ന് ഫോട്ടൊയെടുക്കാൻ വേണ്ടി ഞാൻ സ്റ്റേജുമേൽ കേറിട്ട് കളിച്ചതാ.. നേതാക്കന്മാറു പറഞ്ഞ് നിങ്ങള് കായ് അയാൾക്കു കൊടുത്താൽ അയാൾ തിരിച്ചുതരും, ഞാൻ അതുപോലെ ചെയ്തു, നിങ്ങളുതന്നെ വെച്ചോളീന്നു പറഞ്ഞ് കയ് എന്റെ കീശയിലിടുകയും ചെയ്തു. ഞാൻ മനസറിഞ്ഞ് കൊടുത്തതല്ല, എനിക്ക് പേര് കേൾക്കാൻ വേണ്ടീട്ട് ഞാൻ ചെയ്ത പണിയാണ്. അതു ചെയ്യണ്ടായിരുന്നു. പലേ ആൾക്കാരും പലേതും പറയുകയാ.. ഞാൻ അങ്ങനെ കാണിക്കേണ്ടായിരുന്നു”…. എംവി ​ഗോവിന്ദൻ നടത്തിയ വികസന മുന്നേറ്റ ജാഥയിലെത്തി ബാലുശേരി സ്വദേശി പെൻഷൻ കാശ് കൈമാറിയ സംഭവത്തിൽ വൻ ട്വിസ്റ്റ്. താൻ മനസറിഞ്ഞ് കൊടുത്തതല്ല, നേതാക്കന്മാര് പറഞ്ഞത് ഫോട്ടോയ്ക്കു വേണ്ടി ചെയ്തതാണെന്നാണ് മൊയ്ദീനിക്ക പറയുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥയുടെ പ്രയാണത്തിനിടെയാണ്…

    Read More »
  • ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി; കൃത്യമായ മറുപടി നല്‍കണമെന്ന് ആവശ്യം

    ഡൽഹി:-യുഎസ് വ്യാപാര കരാറുമായി ബന്ധപ്പെട്ട പ്രധാനമന്ത്രിയോട് അഞ്ച് ചോദ്യങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കരാറിൽ പറയുന്ന ഡിഡിജി എന്നാൽ എന്താണ് അർത്ഥമാക്കുന്നതെന്നും ഇന്ത്യൻ കന്നുകാലികൾക്ക് ജിഎം അമേരിക്കന് ധാന്യത്തിൽ നിന്ന് ലഭിക്കുന്ന ഡിസ്റ്റിലർ ധാന്യം നൽകുമോയെന്നും രാഹുൽ ചോദിക്കുന്നു. ഇതിന് പുറമെ, സോയ കർഷകരുടെ അവസ്ഥ എന്തായിരിക്കും?, സർക്കാർ ആവർത്തിച്ച് പരാമർശിക്കുന്ന ‘അധിക ഉൽപന്നങ്ങൾ’ എന്നതിൽ എന്താണ് ഉൾപ്പെടുത്തിയിരിക്കുന്നത്? ഇറക്കുമതിക്ക് തുറന്നുകൊടുക്കുമോ ?, വാണിജ്യേതര തടസ്സങ്ങൾ’ നീക്കം ചെയ്യുക എന്നതിൻ്റെ അർത്ഥമെന്താണ്? എന്നിങ്ങനെ അഞ്ച് ചോദ്യങ്ങളാണ് രാഹുൽ ഉന്നയിച്ചത്. ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി കൃത്യമായ മറുപടി നൽകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.എക്സിലൂടെയാണ് രാഹുൽ തൻ്റെ ചോദ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇന്ത്യ- യുഎസ് വ്യാപാര കരാർ സംബന്ധിച്ച ഇരുരാജ്യങ്ങളുടെയും സംയുക്ത പ്രസ്താവന ഈ മാസം ഏഴിന് പുറത്തിറക്കി. എന്നാൽ കരാർ സംബന്ധിച്ച് വ്യക്തത വരുത്താൻ കേന്ദ്രസർക്കാർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ചൂണ്ടിക്കാണിക്കുന്നു. ഈ വിഷയം ലോക്സഭയിലും രാജ്യസഭയിലും അടക്കം വൻ പ്രതിപക്ഷ…

    Read More »
  • ‘മതരാഷ്ട്ര വാദത്തിന്റെ കണ്ഠകോടാലി എന്ന പ്രതീതി ഉണ്ടാക്കും; മറുഭാഗത്ത് ജമാ അത്തെ ഇസ്ലാമിക്കു വേണ്ടി പരിഭാഷ നടത്തും; കലീമിന് നന്ദി പറയും, അത് പോപ്പുലര്‍ ഫ്രണ്ട് നേതാവായിരുന്ന പി. കോയ ആണെന്നു മറച്ചു വയ്ക്കും’; എം.എന്‍. കാരശേരിക്ക് വിമര്‍ശനം

    മലപ്പുറം: വിമര്‍ശകര്‍ എന്ന പേരില്‍ അനുഭവിക്കുന്ന സവിശേഷ അധികാരത്തിന്റെ ബലത്തില്‍ പരിമിതികളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നതിന്റെ മികച്ച ഉദാഹരണമാണ് എം.എന്‍. കാരശേരിയെന്നു വിമര്‍ശനം. മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനവും പരിഹാസവും നിറയുന്നത്. ‘ഒരുഭാഗത്ത് ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ ചമയും. മറുഭാഗത്ത് പുലിക്കോട്ടില്‍ ഹൈദറിന്റെ രചനകള്‍ സമാഹരിക്കുമ്പോള്‍ കാരശ്ശേരിക്ക് ഇഷ്ടമില്ലാത്തത് വെട്ടിമാറ്റി പ്രസിദ്ധീകരിക്കും. ഒരു ഭാഗത്ത് മതമൗലിക വാദത്തിന്റെയും മതരാഷ്ട്രവാദത്തിന്റെ കണ്ഠകോടാലിയാണ് താനെന്നു പ്രതീതി ഉണ്ടാക്കും. മറുഭാഗത്ത് ‘ആ വഹാബിയല്ല ഈ വഹാബി’ എന്നു ന്യായം ചമയ്ക്കും. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി പരിഭാഷകള്‍ നടത്തും. അതിന്റെ പ്രതിഫലവും വാങ്ങി പോക്കറ്റിലിടും. അതേ കുറിച്ച് ചോദിച്ചാല്‍ അന്ന് പൈസക്ക് കുറച്ചു തിടുക്കം ഉണ്ടായിരുന്നുവെന്ന് നാടന്‍ മലയാളം പറയു’മെന്നും കാരശേരിയുടെ പുസ്തകത്തിന്റെ ഭാഗം പുറത്തുവിട്ടുകൊണ്ട് എഴുതിയ കുറിപ്പില്‍ പറയുന്നു. പോസ്റ്റിന്റെ പൂര്‍ണരൂപം   വിമര്‍ശകര്‍ എന്ന കൂട്ടര്‍ അനുഭവിക്കുന്ന സവിശേഷാധികാരത്തിന്റെ മറവിലും ബലത്തിലുമാണ് വിമര്‍ശകര്‍ തങ്ങളുടെ പരിമിതികളെയും വൈരുധ്യങ്ങളെയും താത്പര്യങ്ങളെയും ഒളിപ്പിക്കുന്നത്. അതിന്റെ മികച്ച ഉദാഹരണമാണ് എം.…

    Read More »
  • ‘വിദ്യാഭ്യാസ കുറവുകൊണ്ട് പറ്റിയ അബദ്ധം; അടുത്ത പടത്തില്‍ മികച്ച പ്രതിഫലം നല്‍കും’; ചെക്കു കേസില്‍ കുടുങ്ങിയ ബോളിവുഡ് നടന് പിന്തുണയുമായി പ്രിയദര്‍ശന്‍; പിന്തുണയുമായി മറ്റു താരങ്ങളും

    ന്യൂഡല്‍ഹി: ചെക്ക് ബോണ്‍സ് കേസിലെ ഒത്തുതീര്‍പ്പ് തുക നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന് പ്രമുഖ ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവ് നിയമക്കുരുക്കില്‍. ഡല്‍ഹിയിലെ തിഹാര്‍ ജയില്‍ അധികൃതര്‍ക്ക് മുന്നില്‍ കീഴടങ്ങിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. ഈ സാഹചര്യത്തില്‍ നടന് പിന്തുണയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്തെത്തി. രാജ്പാലിനെ സഹായിക്കുന്നതിനായി തന്റെ അടുത്ത സിനിമയില്‍ അദ്ദേഹത്തിന് ഉയര്‍ന്ന പ്രതിഫലം ലഭ്യമാക്കുമെന്നും ഇതിനുള്ള ശ്രമത്തിലാണെന്നും പ്രിയദര്‍ശന്‍ പറഞ്ഞു. ഭാഗം ഭാഗ്, ചുപ് ചുപ് കെ, ദേ ദനാ ദന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രിയദര്‍ശന്‍ പറഞ്ഞത്: തന്റെ പുതിയ ചിത്രമായ ‘ഭൂത് ബംഗ്ല’യുടെ പോസ്റ്റ് പ്രൊഡക്ഷന്‍ തിരക്കുകളിലാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍. ‘കഴിഞ്ഞ 20 വര്‍ഷമായി എനിക്ക് രാജ്പാലിനെ അറിയാം. ‘ജംഗിള്‍’ (2000) എന്ന സിനിമയിലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്, അന്നത്തെ പ്രകടനം കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. എന്റെ സിനിമകളില്‍ ‘മാലമാല്‍ വീക്കിലി’ (2006) മുതലാണ് അദ്ദേഹം അഭിനയിച്ചു…

    Read More »
  • ‘പത്തുമാസം മാത്രമേ ഭൂമിയിൽ ജീവിക്കാൻ കഴിഞ്ഞുള്ളുവെങ്കിലും ലോകത്തെ കൺനിറയെ കാണാൻ പോലും നിനക്ക് കഴിഞ്ഞില്ലങ്കിലും മകളേ നീ ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി എന്നും ജീവിക്കും, കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്…വിട പ്രിയപ്പെട്ട മകളേ’…നൊമ്പരക്കുറിപ്പുമായി രമേശ്‌ ചെന്നിത്തല.

    വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ എന്ന പത്തനംതിട്ട സ്വദേശിയായ പിഞ്ചുകുഞ്ഞ് അവയവദാനത്തിലൂടെ നാലു പേർക്കാണ് പുതുജീവൻ നൽകുന്നത്. കുഞ്ഞിന്റെ മരണത്തിൻ്റെ വേദനയിലും ധൈര്യം വീണ്ടെടുത്ത് അവയവദാനത്തിന് മുന്നോട്ടുവന്ന മാതാപിതാക്കൾക്ക് ഗവർണർ രാജേന്ദ്ര അർലേക്കർ, ആരോഗ്യമന്ത്രി വീണ ജോർജ് ഉൾപ്പെടെ പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, ആലിൻ ഷെറിനെകുറിച്ച് നൊമ്പരപ്പെടുത്തുന്ന ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവായ രമേശ് ചെന്നിത്തല. വേദനയും വിസ്‌മയവുമായി മാറിക്കൊണ്ടാണ് പത്തു മാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നതെന്നും ഞങ്ങളുടെയെല്ലാം മനസിലെ തിളങ്ങുന്ന നക്ഷത്രമായി നീ എന്നും ജീവിക്കുമെന്നും അദ്ദേഹം കുറിക്കുന്നു. രമേശ് ചെന്നിത്തല പങ്കുവെച്ച് ഫേസ്ബുക്ക് കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ..; കുഞ്ഞുങ്ങൾ ദൈവത്തിന്റേതാണെങ്കിൽ ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട പേരായിരിക്കും അലിൻഷെറിൻ എബ്രഹാമെന്നത്. നിറഞ്ഞ വേദനയും അതോടൊപ്പം ഒരു വിസ്മയവുമായിമാറിക്കൊണ്ടാണ് പത്തുമാസം മാത്രം പ്രായമുള്ള അലിൻ നമ്മളെയെല്ലാം വിട്ടുപോകുന്നത്. റോഡപകടത്തെത്തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ആലിൻഷെറിൻ എബ്രഹാമിന്റെ അവയവങ്ങൾ ദാനം ചെയ്യാൻ മതാപിതാക്കളായ അരുൺ…

    Read More »
  • ‘സച്ചിദാനന്ദന്‍ മാഷിന്റെ അതിമാനുഷികമായ അത്ഭുതസിദ്ധി; അഥവാ, ഇരട്ടനീതിയുടെ നേര്‍ക്കാഴ്ച്ച’: കാലാവധി കഴിഞ്ഞയാള്‍ തുടരുന്നു, എനിക്ക് നോട്ടീസ് പോലും ഇതുവരെ ലഭിച്ചിട്ടില്ല: രൂക്ഷ വിമര്‍ശനവുമായി പ്രേംകുമാര്‍

    തിരുവനന്തപുരം: ആശ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ തനിക്കൊരു നോട്ടീസ് പോലും നല്‍കാതെ ഒഴിവാക്കിയെന്നും ആശാ സമരത്തില്‍ ഉള്‍പ്പെടെ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിട്ടും കാലാവധി കഴിഞ്ഞ സച്ചിദാനന്ദന്‍ ആ സ്ഥാനത്തു തുടരുന്നത് ഇരട്ടനീതിയെന്ന് വിമര്‍ശിച്ച് ചലച്ചിത്രകാരന്‍ പ്രേംകുമാര്‍. മനുഷ്യസ്‌നേഹവും മാനവികതയും ഒക്കെ വിളംബരം ചെയ്യുന്ന, ഡിസംബറില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ച അന്താരാഷ്ട്ര സാംസ്‌കാരിക സംഗമത്തിന്റെ മുന്നോടിയായി നടന്ന ആലോചനായോഗത്തില്‍ ‘ലക്ഷങ്ങളും കോടികളും മുടക്കി അത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമ്പോള്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ തെരുവില്‍ നിരാഹാര സമരം ചെയ്യുന്ന ‘ആശാവര്‍ക്കര്‍മാരായ സഹോദരിമാരെയും’ നാം ഓര്‍ക്കേണ്ടതല്ലേയെന്ന’ തീര്‍ത്തും സദുദ്ദേശപരമായ അഭിപ്രായം പങ്കുവച്ചതാണ് – ആശാസമരം പരിഹരിക്കണമെന്ന് ഞാന്‍ ആവശ്യപ്പെട്ടതാണ് – എന്റെ പുറത്താക്കലിനു പിന്നിലുള്ള കാരണമെന്ന് പിന്നീട് മാധ്യമങ്ങള്‍ വഴി അറിയാന്‍ കഴിഞ്ഞത്. സച്ചിദാനന്ദന്‍ മാഷ് പാര്‍ട്ടിക്കും ഭരണത്തിനുമെതിരെ- പ്രതിലോമ വര്‍ത്തമാനങ്ങള്‍ നിരന്തരം പറഞ്ഞിട്ടും ഒരു തുടര്‍ഭരണം പോലും ഉണ്ടാകാന്‍ പാടില്ല എന്ന രൂക്ഷമായ പ്രതികരണം നടത്തിയിട്ടും അദ്ദേഹത്തിന്റെ ചെയര്‍മാന്‍ സ്ഥാനത്തിന് ഇതുവരെ ഒരിളക്കവും ഉണ്ടായിട്ടില്ലെന്നും പ്രേം കുമാര്‍…

    Read More »
  • ഗാലറിയില്‍ നിന്ന് ഹൃദയങ്ങളിലേക്ക്: ഒരു നിമിഷം കൊണ്ട് മാറിയ വിധി! ഇന്‍സ്റ്റഗ്രാമില്‍ കുതിച്ചു കയറി ജ്യോതി; ഇന്ത്യന്‍ ടീമിന്റെ കളി മാറ്റിമറിച്ചത് ഇങ്ങനെ

    ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആ ടി20 ലോകകപ്പ് പോരാട്ടം കേവലം ഒരു ക്രിക്കറ്റ് കളി മാത്രമല്ലായിരുന്നു; അത് ജ്യോതി റാവത്ത് എന്ന പെണ്‍കുട്ടിയുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു രാത്രിയായിരുന്നു. മൈതാനത്തെ സിക്‌സറുകളെക്കാള്‍ വേഗത്തിലാണ് അന്ന് ഗാലറിയിലുണ്ടായിരുന്ന ജ്യോതിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സ് കുതിച്ചുയര്‍ന്നത്. വെറും 3,000-ല്‍ നിന്നു തുടങ്ങിയ ആ യാത്ര ഒറ്റരാത്രികൊണ്ട് 3.5 ലക്ഷം എന്ന വമ്പന്‍ സംഖ്യയിലെത്തിയത് സോഷ്യല്‍ മീഡിയയെപ്പോലും ഞെട്ടിച്ചുകളഞ്ഞു! നീലക്കുപ്പായവും തകര്‍പ്പന്‍ സ്‌റ്റൈലും ടീം ഇന്ത്യയോടുള്ള തന്റെ സ്‌നേഹം വിളിച്ചോതുന്ന വേഷത്തിലായിരുന്നു ജ്യോതി അന്ന് എത്തിയത്. ഒരു നീല റിബ്ഡ് ടീഷര്‍ട്ടും വെളുത്ത ഷോര്‍ട്ട് സ്‌കര്‍ട്ടും ധരിച്ച്, ഇന്ത്യയുടെ കടുത്ത ആരാധികയായി അവള്‍ ഗാലറിയില്‍ തിളങ്ങി. ‘എന്റെ ടീമിന് വേണ്ടി ആവേശത്തോടെ കൈയടിക്കുന്നു! ക്രിക്കറ്റ് ലഹരി അലതല്ലുകയാണ്…’ എന്ന അടിക്കുറിപ്പോടെ അവള്‍ പങ്കുവെച്ച ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം വൈറലായി. വിരാട് കോഹ്ലിയുടെ ആ വലിയ ആരാധിക ക്രിക്കറ്റിനോടുള്ള ജ്യോതിയുടെ ഇഷ്ടത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. വിരാട് കോഹ്ലിയുടെയും സൂര്യകുമാര്‍…

    Read More »
  • നീ ഈ വഴി പോകുന്നത് ഒന്നു കാണണം… ബ്ലോക്കിൽ നിന്ന് കുറുക്കുവഴിക്ക് ഫുട്പാത്തിലൂടെ രക്ഷപ്പെടാൻ ശ്രമിച്ച സ്കൂട്ടർ യാത്രികനെ വന്നവഴി തിരിച്ചിറക്കി ഇരട്ട ചങ്കത്തി അമ്മച്ചി പ്രഭാവതി അമ്മ- വീഡിയോ

    കോഴിക്കോട്: എരഞ്ഞിപ്പാലം ട്രാഫിക് സിഗ്‌നലിനു സമീപം ട്രാഫിക് ബ്ലോക്കിൽ നിന്ന് രക്ഷപ്പെടാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ കയറ്റിപ്പോകാൻ ശ്രമിച്ചയാളെ തടഞ്ഞ ഇരട്ട ചങ്ക് അമ്മച്ചിയെ തിരിച്ചറിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സൂപ്പർ താരമായ ആ വീട്ടമ്മ എരഞ്ഞിപ്പാലം കൊയ്യേരി പ്രഭാവതി അമ്മയാണ്. ജംക്‌ഷനിലെ തിരക്കുമറികടക്കാൻ റോഡിൽ നിന്ന് ഫുട്‌പാത്തിലൂടെ കയറുന്നതിനിടെ തടഞ്ഞ് തിരിച്ചയച്ച തന്റെ വീഡിയോ വൈറലായ വിവരം വ്യാഴാഴ്ച വൈകിട്ടാണ് പ്രഭാവതി അമ്മ അറിഞ്ഞത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് ഒരാൾ വീഡിയോ പകർത്തുന്നത് അപ്പോൾ കണ്ടിരുന്നു. എന്നാൽ അത് ഇത്രയും പേർ കണ്ട വിവരമൊന്നും അറിഞ്ഞില്ലെന്ന് എഴുപത് പിന്നിട്ട പ്രഭാവതി പറയുന്നു. എളുപ്പവഴി തിരഞ്ഞെടുത്ത് സ്കൂട്ടറുമായി മുന്നോട്ടു കടന്നുപോകാൻ ശ്രമിക്കുന്നയാൾക്ക് മുന്നിൽ ധൈര്യത്തോടെ നിലകൊണ്ട് കാൽ കൊണ്ടും കയ്യിലിരുന്ന ഫോൺകൊണ്ടും മറ്റും തടസ്സം സൃഷ്ടിച്ച ശേഷം മൊബൈലിൽ ദൃശ്യങ്ങൾ പകർത്തും എന്ന് കൂടി സൂചിപ്പിച്ചാണ് ഇവർ ഫുട്പാത്തിൽ നിന്ന് സ്കൂട്ടർ യാത്രികനെ വന്നവഴി പുറത്തിറക്കിയത്. വടകര സ്വദേശിയായ വ്ളോഗർ അഫ്‌ലുവിന്റെ ‘അഫ്‌ലു സ്റ്റോറീസ്’ എന്ന…

    Read More »
  • ‘ഡിയര്‍ ഷാഫിക്കാ, ഹാപ്പി ബര്‍ത്ത്‌ഡേ’; ആശംസയുമായി റിനി; സൈബര്‍ ആക്രമണം

    ഷാഫി പറമ്പില്‍ എംപിക്ക് പിറന്നാള്‍ ആശംസയുമായി എത്തിയ നടി റിനി ആന്‍ ജോര്‍ജിന് സൈബര്‍ ആക്രമണം. ഹാപ്പി ബെർത്ത് ഡേ ഡിയര്‍ ഷാഫിക്കാ എന്നാണ് റിനി കുറിച്ചത്. ഇതിന് പിന്നാലെ കമന്‍റ് പൂരമാണ് റിനിയുടെ ഫെയ്സ്ബുക്കില്‍ ഒന്നാകെ. ‘എന്റെ ഷാഫി അടുത്ത ഏതോ പണിയുമായി വന്നേ… സൂക്ഷിച്ചോ., ഇന്ന്‌ ഷാഫിയുടെ ബെർത്ത് ഡേ ആണെന്ന് ഷാഫി അറിഞ്ഞിരുന്നോ?, ഷാഫി സൂക്ഷിച്ചോ എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍.   സാമൂഹ്യമാധ്യമങ്ങളിലൂടെയും നേരിട്ടും വരുന്ന ഭീഷണികള്‍ക്ക് മറുപടിയുമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആദ്യം വെളിപ്പെടുത്തലുമായി മുന്നോട്ടുവന്ന നടിയാണ് റിനി ആന്‍ ജോര്‍ജ്. രാഹുലിന്‍റെ പേര് എടുത്തുപറയാതെയായിരുന്നു റിനിയുടെ പോസ്റ്റ്. രാഹുലിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ തനിക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജപ്രചാരണങ്ങളെക്കുറിച്ചും റിനി പരാമര്‍ശിക്കുന്നുണ്ട്. അതിജീവിതകൾക്ക് വേണ്ടി സംസാരിച്ചതിന്‍റെ പേരില്‍ കൊല്ലാനാണ് തീരുമാനം എങ്കിൽ മരിക്കാനും മടിയില്ല എന്നതാണ് റിനിയുടെ നിലപാട്.   ആരോപണം ഉന്നയിച്ചതിന് പിന്നാലെ തന്‍റെ വസ്ത്രധാരത്തെയും ചിരിയെയും പോലും അപഹസിച്ചു. താൻ മോശം സ്ത്രീ…

    Read More »
  • ദേശീയ പണിമുടക്ക് മറ്റൊരു കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ ഒരു വൈരുദ്ധ്യം, ലോകവും ഇന്ത്യയുടെ മറ്റു ഭാഗങ്ങളും തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരരീതികൾ പിന്തുടർന്നുകൊണ്ട്, ആധുനികവും നിക്ഷേപക സൗഹൃദവുമായ ഒരു ലക്ഷ്യസ്ഥാനമായി മാറാൻ നമുക്ക് കഴിയില്ല…അത് എന്റെ പാർട്ടിയാണെങ്കിൽ പോലും- ശശി തരൂർ

    ദേശീയ പണിമുടക്കിനെ വിമർശിച്ച് ശശി തരൂർ എംപിയുടെ ഫേസ്ബുക്ക് പോസ്റ്ര്. ഭാരത് ബന്ദ് കേരള ബന്ദ് മാത്രമായി ഒതുങ്ങിയെന്നത് ഖേദകരമായ വൈരുധ്യം. ഇന്ത്യയുടെ മറ്റു ഭാഗങ്ങൾ നിർബന്ധിത തടസപ്പെടുത്തലുകൾക്ക് അപ്പുറത്തേക്ക് വളർന്നു. സംഘടിത ന്യൂനപക്ഷം നടത്തുന്ന അതിക്രമം ഇപ്പോഴും കേരളത്തെ ബന്ദിയാകുന്നുവെന്നും അദ്ദേഹം വിമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെയും വിയോജിപ്പ് പറയാനുള്ള അവകാശത്തെയും പിന്തുണയ്ക്കുന്നു. വ്യവസായങ്ങളെ കേരളത്തിൽ നിന്ന് അകറ്റിയത് തീവ്രമായ യൂണിയൻ പ്രവർത്തനം. നിർബന്ധിതമായി ഷട്ടറുകൾ താഴ്ത്തുന്നതും, പൗരന്മാരെ വീടുകളിൽ ബന്ദിയാക്കുന്നതും പഴഞ്ചൻ രീതി. ക്രിയാത്മകമായ വിയോജിപ്പുകൾ കൊണ്ട് നമുക്ക് ഇതിനെ മാറ്റിസ്ഥാപിക്കാവുന്നതേയുള്ളൂ. എൻ്റെ സ്വന്തം പാർട്ടി ഉൾപ്പെട്ടിരിക്കുമ്പോൾ പോലും, പണിമുടക്കാനുള്ള അവകാശത്തിൽ മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശം ഉൾപ്പെടുന്നില്ലെന്ന് ഞാൻ കാലങ്ങളായി വാദിക്കുന്നതാണ്. ദൈനംദിന ജീവിതവും വ്യാപാരവും ഗതാഗതവും തടസ്സപ്പെടുത്തി ഒരു സംസ്ഥാനത്തെ സ്തംഭിപ്പിക്കുന്നത് സാധാരണക്കാരന്റെ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ്- ശശി തരൂർ കുറിച്ചു. ശശി തരൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: ഇന്നത്തെ “ഭാരത് ബന്ദ്” യഥാർത്ഥത്തിൽ മറ്റൊരു…

    Read More »
Back to top button
error: