Social Media

  • സര്‍ക്കാര്‍ സ്‌കൂളില്‍ ടവല്‍ ചുറ്റി പെണ്‍കുട്ടികളുടെ ഡാന്‍സ്; ഇടപെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ സർക്കാർ സ്കൂളിൽ പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്ത വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ ഇടപെടലുമായി ദേശീയ മനുഷ്യാവകാശ കമ്മിഷൻ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ വലിയ വിമർശനങ്ങൾ ഉയർന്ന പശ്ചാത്തലത്തിലാണ് കമ്മിഷൻ സ്വമേധയാ ഇടപെട്ടതും സംസ്ഥാന പൊലീസ് മേധാവിക്കും പശ്ചിമ ബംഗാൾ സർക്കാരിനും നോട്ടിസ് അയച്ചതും. ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിലെ മേരെ ഖ്വാബോൻ മേം എന്ന ഗാനത്തിനാണ് പെൺകുട്ടികൾ ടവൽ ചുറ്റി നൃത്തം ചെയ്തത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പാലിക്കേണ്ട അച്ചടക്കത്തെയും ധാർമ്മികതയെയും കുറിച്ചുള്ള ചർച്ചകൾ സജീവമാകവേയാണ് സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന് സ്കൂൾ അധികൃതരോട് കമ്മിഷൻ ആവശ്യപ്പെട്ടത്. സ്‌കൂളുകളിൽ ഇത്തരം ഡാൻസ് സ്റ്റെപ്പുകളും വേഷവും കുട്ടികളുടെ അന്തസ്സിനും  മാനസിക വളർച്ചയ്ക്കും വിരുദ്ധമാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ വിലയിരുത്തി. സ്കൂളുകളിൽ നടത്തുന്ന വിനോദ പരിപാടികൾ കുട്ടികൾക്ക് അനുയോജ്യമാണോ എന്ന് പരിശോധിക്കുന്നതിൽ സ്കൂൾ അധികൃതർ പരാജയപ്പെട്ടുവെന്നും കമ്മിഷൻ പറയുന്നു. സംഭവത്തെക്കുറിച്ച് നാലാഴ്ചയ്ക്കകം  വിശദമായ…

    Read More »
  • യുദ്ധം കടനടിയിലേയ്ക്ക് നീങ്ങിയാൽ ഫോണും ഇന്റർനെറ്റുമെല്ലാം നിലയ്ക്കും? ലോക വിവരസാങ്കേതിക-ആശയവിനിമയ സംവിധാനങ്ങൾ ഏറെയും കടന്നു പോകുന്നത് പശ്ചിമേഷ്യയിലൂടെ; ആശങ്കയുയർത്തി ഇറാന്റെ കടൽ മൈനുകൾ

    ടെഹ്റാൻ: ലോകത്തിന്റെ ഊർജ നാഡിയായ ഹോർമുസ് കടലിടുക്ക് ഇറാൻ ഉപരോധിച്ചതോടെ ലോക സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലേയ്ക്ക് പോവുകയാണ്. എന്നാൽ അതിനേക്കാൾ ഭയാനകമായ മറ്റൊരു ഭീഷണി കടലിനടിയിൽ പതിയിരിപ്പുണ്ട്. ഭൂഖണ്ഡങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന സമുദ്രത്തിനടിയിലെ ഇന്റർനെറ്റ് കേബിളുകൾ (Subsea Cables) യുദ്ധത്തിന്റെ അടുത്ത ലക്ഷ്യമായി മാറുമോ എന്നതാണ് ആഗോള തലത്തിൽ ഉയരുന്ന ആശങ്ക. ഇന്ധന- സാമ്പത്തീക- ഭക്ഷ്യ പ്രതിസന്ധികൾക്ക് പിന്നാലെ ആശയവിനിമയ- ഇന്റർനെറ്റ് സംവിധാനങ്ങൾ അവതാളത്തിലാകുമോ എന്ന ഭയത്തിന് പിന്നിൽ കൃത്യമായ കാരണങ്ങളുണ്ട്. ലോകത്തെ ഇന്റർനെറ്റ് ഡാറ്റയുടെ 90 ശതമാനത്തിലധികം കൈമാറുന്നത് ഹോർമൂസ് കടലിടുക്കിലൂടെയും ചെങ്കടലിലൂടെയും കടന്നുപോകുന്ന ഒപ്റ്റിക്കൽ ഫൈബർ കേബിളുകളിലൂടെയാണ്. ചെങ്കടലിലൂടെ മാത്രം 17 ഓളം പ്രധാന കേബിളുകളാണുള്ളത്. യൂറോപ്പിനെയും ഏഷ്യയെയും ആഫ്രിക്കയെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണികളാണിത്. ഗൾഫ് മേഖലയിലെ വൻകിട ഡാറ്റാ സെന്ററുകളെയും ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന AAE-1, FALCON തുടങ്ങിയ കേബിളുകൾ കടന്നുപോകുന്നത് ഹോർമുസ് കടലിടുക്കിലൂടെയാണ്. ടാറ്റാ-TGN ഗൾഫ് പോലുള്ള കേബിളുകൾ ഇന്ത്യയുടെ വിദേശ ഡാറ്റാ വിനിമയത്തിൽ നിർണായകമാണ്.ഹോർമുസ്…

    Read More »
  • ഒരു പദവിയും ഇല്ലാതെ ഒരു മൂവർണ്ണക്കൊടിയും പിടിച്ച് KS നിങ്ങൾ കാസർഗോഡ് നിന്ന് ഒറ്റയ്ക്ക് യാത്ര തിരിച്ചാൽ ആ യാത്ര തിരുവനന്തപുരത്തു എത്തുമ്പോൾ ഒരു ജനസാ​ഗരമാകും, സ്ഥാനാർഥിയായില്ലെങ്കിൽ അങ്ങ് നയിക്കണം, കണ്ണൂരിനെ മാത്രമല്ല കേരളത്തിലെ പ്രവർത്തകരെ, ബ്രണ്ണൻ കോളജിൽ വെച്ച് ചവിട്ടി താഴെ ഇട്ടത് പോലെ താഴെ ഇടണം, പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്- രാഹുൽ മാങ്കൂട്ടത്തിൽ

    തിരുവനന്തപുരം: കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചാൽ ആഹ്ളാദത്തോടെ ഏറ്റെടുക്കുമെന്ന് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. അങ്ങനെയല്ലെങ്കിൽ സുധാകരൻ നയിക്കണമെന്നും പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുതെന്നും രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ജീവന് തുല്യം അങ്ങയെ സ്നേഹിക്കുന്ന ഞങ്ങൾ കോൺഗ്രസ്‌ പ്രവർത്തകരെ സങ്കടപ്പെടുത്തരുതെന്നും അങ്ങേക്കെതിരെ പ്രവർത്തിക്കേണ്ടി വരുന്ന ഒരു സാധാരണ കോൺഗ്രസ് പ്രവർത്തകന്റെ മാനസികാവസ്ഥ ആലോചിക്കണമെന്നും കുറിപ്പിൽ പറയുന്നു. കെ.സുധാകരൻ കോൺഗ്രസ് വിടാനൊരുങ്ങുന്നുവെന്ന വാർത്തകൾക്ക് പിന്നാലെയാണ് രാഹുലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഷുഹൈബും സജിത്ത് ലാലും ലോനാപ്പിയും ബെന്നിയും ദാസനും വസന്തനും തൊട്ട് കണ്ണൂരിൽ മാത്രം എത്രയോ മനുഷ്യർ കോൺഗ്രസിന്റെ മൂവർണക്കൊടി പിടിച്ചതിന്റെ പേരിൽ രക്തം തേവി ജീവൻ വെടിഞ്ഞാണ് ഈ പ്രസ്ഥാനത്തിന് ജീവൻ നൽകിയത്. കണ്ണൂരിലെ ആ രക്തസാക്ഷികളുടെ നേതാവാണ് പ്രിയപ്പെട്ട സുധാകരേട്ടൻ. ആ രക്തസാക്ഷികളുടെ മാത്രമല്ല കേരളത്തിലെ ഉശിരുള്ള പ്രവർത്തകരുടെ ഊർജ്ജമാണ് നിങ്ങൾ. കണ്ണൂർ MLA എന്നല്ല കേരള മുഖ്യമന്ത്രി എന്നത് പോലും…

    Read More »
  • ഖമേനി മുതല്‍ ലാരിജാനിവരെ; യുദ്ധത്തില്‍ ഇറാനു നഷ്ടമായത് നേതൃത്വത്തിന്റെ കാതല്‍; ഇതുവരെ കൊല്ലപ്പെട്ട പ്രമുഖര്‍ ഇവര്‍; രാഷ്ട്രീയ നേതൃത്വത്തെയും ഉന്നമിട്ട് ആക്രമണങ്ങള്‍ ഉടന്‍?

    ദുബായ്: ഫെബ്രുവരി 28 മുതല്‍ ഇറാനുനേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ നിരവധി മുതിര്‍ന്ന രാഷ്ട്രീയ-സൈനിക പ്രമുഖര്‍ കൊല്ലപ്പെട്ടു. മിഡില്‍ ഈസ്റ്റിലുടനീളം പടര്‍ന്ന ഈ യുദ്ധം ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ നേതൃത്വത്തിന്റെ കാതലിനെയാണ് ബാധിച്ചത്. പ്രത്യാക്രമണമാകട്ടെ, ഊര്‍ജ വിപണികളെയും കപ്പല്‍ ഗതാഗത പാതകളെയും ബാധിച്ചിട്ടുണ്ട്. അമേരിക്കയും ഇറാനും തമ്മില്‍ തമ്മില്‍ ഒമാന്റെ മധ്യസ്ഥതയില്‍ ആണവ ചര്‍ച്ചകള്‍ നടക്കുന്നതിനിടയിലാണ് ആക്രമണങ്ങള്‍ ആരംഭിച്ചത്. ദശാബ്ദങ്ങളായി നിലനിന്നിരുന്ന നിഴല്‍ യുദ്ധത്തിനും 2025 ജൂണിലെ 12 ദിവസത്തെ യുദ്ധത്തിനും ശേഷം ഇറാനെതിരെ നടക്കുന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. കൊല്ലപ്പെട്ട പ്രമുഖ വ്യക്തികള്‍ താഴെ പറയുന്നവരാണ്: പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനി: 1989 മുതല്‍ ഇറാന്റെ പരമോന്നത നേതാവായിരുന്ന അദ്ദേഹം, അമേരിക്കയോടും ഇസ്രായേലിനോടും കടുത്ത ശത്രുത പുലര്‍ത്തുന്നതോടൊപ്പം ഇസ്ലാമിക് റിപ്പബ്ലിക്കിന്മേല്‍ ശക്തമായ നിയന്ത്രണം സ്ഥാപിച്ചിരുന്നു. ഫെബ്രുവരി 28-ന് ടെഹ്റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് നേരെ യുഎസ്-ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 86-ാം വയസ്സില്‍ അദ്ദേഹം കൊല്ലപ്പെട്ടു. മുപ്പതിലധികം വര്‍ഷം നീണ്ടുനിന്ന അദ്ദേഹത്തിന്റെ ഭരണം…

    Read More »
  • ‘സിമന്റ് പൂശാത്ത, പഞ്ചായത്ത് തന്നവീട്ടിൽ അന്തിയുറങ്ങി വളർന്ന എനിക്ക് അരച്ചാൺ വയർ നിറച്ച് ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട‘ രമ്യാ ഹരിദാസിന്റെ പോസ്റ്റ്

    സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യക്തിഹത്യ പോസ്റ്റുകൾക്കെതിരെ കോൺഗ്രസ് നേതാവ് രമ്യാ ഹരിദാസ്. അത്തരം പ്രചരണങ്ങൾ നിരന്തരം കേൾക്കുമ്പോൾ മനസ് ഇടറാറുണ്ടെന്നും രമ്യ ഹരിദാസ് ഫേസ്ബുക്കിൽ കുറിച്ചു. സോഷ്യൽ മീഡിയയിലെ ആക്ഷേപങ്ങളിൽ ഭൂരിഭാഗവും ഫേക് ഐഡികളിൽ നിന്നാണെന്നും പക്ഷേ ഒരു നുണ ആയിരം തവണ ആവർത്തിക്കുക എന്ന രീതി നിഷ്‌കളങ്കരായ ചിലരെയെങ്കിലും സ്വാധീനിക്കുന്നു എന്ന് തോന്നിയത് കൊണ്ടാണ് ഈ കുറിപ്പ് എഴുതുന്നതെന്നും രമ്യ പറയുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: സാമൂഹ്യ മാധ്യമങ്ങളിലെ ഈ വ്യക്തിഹത്യ അവസാനിപ്പിക്കാമോ, പ്ലീസ്… ?? ‘രമ്യ ഹരിദാസിന് ഒന്നരലക്ഷം ശമ്പളം തികയില്ല..’ ‘മണ്ഡലത്തിൽ വികസനം നടത്താതെ പാട്ടുംപാടി നടന്നു’.. പറയാതെ വയ്യ, നിരന്തരം കേൾക്കുമ്പോൾ മനസ്സ് ഇടറുന്നുണ്ട്.. നാട്ടിൻപുറത്ത് സിമന്റ് പൂശാത്ത, പഞ്ചായത്ത് സഹായം കൊണ്ട് നിർമ്മിച്ച വീട്ടിൽ അന്തിയുറങ്ങി വളർന്ന രമ്യ ഹരിദാസിന് അരച്ചാൺ വയർ നിറച്ച് ഒരുമാസം ജീവിക്കാൻ ഇന്നും ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട. മറ്റു യാതൊരു വരുമാനവും ഇല്ലാത്ത എന്നെപ്പോലെ സാധാരണക്കാരിയായ…

    Read More »
  • ‘‘സാറെ..കുറച്ച് സമയം എടുക്കുന്നുണ്ട്, കുഴപ്പമില്ലല്ലോ അല്ലേ?’’… ഇവർക്കുകൂടി കൊടുക്കു… പിന്നാലെ തനിക്ക് കിട്ടിയ ശീതളപാനീയം മുഖ്യമന്ത്രിക്കു നേരെ നീട്ടി… കളിക്കളത്തിനു പുറത്തുള്ള സഞ്ജുവിന്റെ പെരുമാറ്റം സമൂഹമാധ്യമങ്ങളിൽ വൈറൽ- വീഡിയോ

    തിരുവനന്തപുരം: ട്വന്റി20 ലോകകപ്പിലെ ഇന്ത്യൻ നെടുംതൂൺ സഞ്ജു സാംസണിനെ ആദരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) മംഗലപുരത്ത് നിർമിച്ച പുതിയ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് സഞ്ജു സാംസണിനു മുഖ്യമന്ത്രി കെസിഎയുടെ ആദരമായി ഗോൾഡൻ ബാറ്റ് സമ്മാനിച്ചത്. ഇന്ത്യൻ ക്രിക്കറ്റിന് കേരളം നൽകിയ ഈടുറ്റ സംഭാവനയാണ് സഞ്ജുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനിടെ ആദരിക്കൽ വേദിയിൽ മുതിർന്നവരോടുള്ള സഞ്ജുവിന്റെ പെരുമാറ്റത്തിന് സമൂഹമാധ്യമത്തിൽ അഭിനന്ദനപ്രവാഹമാണ്. വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അടുത്തായിരുന്നു സഞ്ജുവിന്റെ ഇരിപ്പിടം. പരിപാടി തുടങ്ങി അൽപസമയത്തിനകം, സഞ്ജുവിനു കുടിക്കാൻ ശീതളപാനീയം നൽകി. തനിക്ക് ഗ്ലാസിൽ ശീതള പാനീയവുമായി എത്തിയ യുവതിയോട്, മുഖ്യമന്ത്രിക്കും കൊടുക്കാൻ സഞ്ജു ആവശ്യപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. തുടർന്ന് യുവതി മുഖ്യമന്ത്രിയോട് ചോദിച്ചെങ്കിലും അദ്ദേഹം വേണ്ടായെന്നു പറഞ്ഞു. കൂടാതെ സഞ്ജു തന്നെ മുഖ്യമന്ത്രിക്കു നേരേ ഗ്ലാസ് നീട്ടിയെങ്കിലും, അദ്ദേഹം ചിരിച്ചുകൊണ്ട് വേണ്ടായെന്നും സഞ്ജുവിനോടു കുടിച്ചോളാൻ പറയുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചതോടെ…

    Read More »
  • ‘ധീരരായ ഇറാനിയൻ ജനതയ്ക്ക് …‘; നൗറൂസ് പുതുവത്സരാശംസകൾ നേർന്ന് നെതന്യാഹുവിന്റെ വീഡിയോ സന്ദേശം

    ടെൽഅവീവ്: ഇറാനെതിരെയുള്ള യുദ്ധത്തിനിടയിലും ഇറാൻ ജനതയ്ക്ക് പുതുവത്സരാശംസ നേർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇറാനിയൻ പുതുവർഷമായ നൗറൂസ് പ്രമാണിച്ചാണ് തിങ്കളാഴ്ച നെതന്യാഹു ഇറാൻ ജനതയ്ക്ക് വീഡിയോയിലൂടെ ആശംസയറിയിച്ചത്.വെള്ളിയാഴ്ചയാണ് പുതുവർഷ പിറവി. ‘ധീരരായ ഇറാനിയൻ ജനതയ്ക്ക്, ഞാൻ എല്ലാ വർഷവും ആശംസിക്കുന്നപോലെ, പ്രകാശത്തിന്റെ ഉത്സവത്തോടുകൂടിയ ഈ ആഘോഷകാലം നിങ്ങൾക്ക് സന്തോഷകരമാകട്ടെ‘,” നെതന്യാഹു പറഞ്ഞു. ബുധനാഴ്ച ആഘോഷിക്കപ്പെടുന്ന പുരാതന ഇറാനിയൻ ഉത്സവമായ ചാഹർഷാൻബെ സൂറിയെയാണ് അദ്ദേഹം പരാമർശിച്ചത്. ‘ഇരുട്ടിന്മേൽ പ്രകാശത്തിന്റെ വിജയം, തിന്മയുടെമേൽ നന്മയുടെ വിജയം എന്ന ഇറാനിയൻ ജനതയുടെ പുരാതന വിശ്വാസത്തെ ഇത് സൂചിപ്പിക്കുന്നു,‘ ഫാർസിയിൽ ഉപശീർഷകങ്ങളോടെ അദ്ദേഹം ഇംഗ്ലീഷിൽ പറഞ്ഞു, ‘ഈ വർഷം ഈ അവധിക്കാലത്തിന് പ്രത്യേക അർഥമുണ്ട്… ഈ അവസരം പ്രയോജനപ്പെടുത്തി നിങ്ങൾക്ക് ഞാൻ സന്തോഷകരമായ നൗറൂസ് ആശംസിക്കുന്നു – സ്വാതന്ത്ര്യത്തിന്റെ ഒരു വർഷം. നിങ്ങൾക്കെല്ലാവർക്കും പ്രതീക്ഷയുടെ ഒരു പുതിയ തുടക്കം,‘അദ്ദേഹം കൂട്ടിച്ചേർത്തു. നെതന്യാഹു ജീവനോടെയില്ല എന്ന അഭ്യൂഹങ്ങൾക്കിടയിലാണ് സോഷ്യൽമീഡിയ പോസ്റ്റുകൾ അദ്ദേഹം തുടരെയിടുന്നത്. അതേസമയം, അദ്ദേഹം നിലവിലിടുന്ന…

    Read More »
  • വിജയ്- തൃഷ വിവാഹ റീൽ; ലൈക്ക് അടിച്ച് നടിയുടെ അമ്മ ഉമ കൃഷ്ണൻ

    2026 ലെ തമിഴ്നാട് തിരഞ്ഞെടുപ്പിന് ശേഷം തൃഷയും വിജയും വിവാഹിതരാകാൻ സാധ്യതയുണ്ടെന്ന് അവകാശപ്പെടുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റ് കഴിഞ്ഞദിവസം പ്രചരിക്കപ്പെടുകയുണ്ടായി. ആ പോസ്റ്റിനിതാ തൃഷയുടെ അമ്മ ഉമ കൃഷ്ണൻ “ലൈക്ക്” ചെയ്തിരിക്കുന്നു. ഇതോടെ വിജ യ്- തൃഷ വിവാഹം വൈകാതെയുണ്ടാകുമെന്നതിൽ തീപിടിച്ച ചർച്ചകൾക്ക് തുടക്കമായിരിക്കുകയാണ്. വിജയ് ഭാര്യ സംഗീത സോർണലിംഗവുമായി വിവാഹമോചന നടപടികൾ തുടരുന്നതിനിടെയാണ് തൃഷയുമായുള്ള വിവാഹ വാർത്തകൾ ചർച്ചയായിരിക്കുന്നത്. തമിഴ് സിനിമാ മേഖലയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, വിജയ്- സംഗീത വിവാഹമോചന കേസുമായി ബന്ധപ്പെട്ട വാദം കേൾക്കൽ 2026 ഏപ്രിലിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026 മെയ് 4 നാണ് തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപനം. ഇക്കുറി വിജയ് യുടെ നേതൃത്വത്തിലുള്ള ടിവികെയും മത്സരരം​ഗത്തുണ്ട്. അടുത്ത മുഖ്യമന്ത്രി താനാണെന്ന് വിജയ് പ്രഖ്യാപിച്ചും കഴിഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും താരവിവാഹമെന്ന പുതിയ പ്രചരണങ്ങൾ തമിഴ്നാട് രാഷ്ട്രീയത്തിലും ചർച്ചയായിരിക്കുകയാണ്. എതിരാളികൾ ഈ വിഷയം, വിജയ് യെ ഉന്നം വയ്ക്കാനുള്ള ആയുധമാക്കി ഉപയോ​ഗിക്കുകയാണ്. എജിഎസ്…

    Read More »
  • ഗ്യാസ് ഇല്ലെങ്കില്‍ ഷൂട്ടിംഗ് മുടങ്ങും! 24 മണിക്കൂറും അടുപ്പെരിയേണ്ട ലൊക്കേഷനുകളിലെ പാചകം രണ്ടു ദിവസത്തേക്കു മാത്രം സാധ്യമെന്ന് നിര്‍മാതാക്കള്‍; 19 സിനിമകള്‍ നിര്‍ത്തേണ്ടിവരും; പ്രതിദിന നഷ്ടം കോടികള്‍

    കൊച്ചി: വാണിജ്യ എല്‍.പി.ജി (LPG) സിലിണ്ടറുകളുടെ കടുത്ത ക്ഷാമം മലയാള സിനിമാ ഷൂട്ടിങ്ങിനെ പ്രതിസന്ധിയിലാക്കുന്നു. നിലവില്‍ സംസ്ഥാനത്ത് ചിത്രീകരണം തുടരുന്ന 19 സിനിമകളുടെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഭക്ഷണ വിതരണം തടസ്സപ്പെടുന്ന സാഹചര്യം. മിക്കയിടങ്ങളിലും രണ്ട് ദിവസത്തേക്കുള്ള ഗ്യാസ് മാത്രമാണ് സ്റ്റോക്കുള്ളതെന്ന് ഫെഫ്കയും (FEFKA) പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും വ്യക്തമാക്കി. ഗ്യാസിന് പകരമായി വിറകടുപ്പുകള്‍ ഉപയോഗിക്കുന്നത് പല ലൊക്കേഷനുകളിലും പ്രായോഗികമല്ലെന്ന് ഫെഫ്കയുടെ വര്‍ക്കിങ് ജനറല്‍ സെക്രട്ടറി സോഹന്‍ സിനു ലാല്‍ പറഞ്ഞു. ടൈല്‍ ഇട്ട കെട്ടിടങ്ങളിലും പുക അയല്‍പക്കങ്ങളില്‍ പ്രശ്‌നമുണ്ടാക്കുന്ന സ്ഥലങ്ങളിലും വിറകടുപ്പുകള്‍ ഉപയോഗിക്കാന്‍ കഴിയില്ല. നൂറ്റമ്പതോളം പേര്‍ക്ക് മൂന്ന് നേരം ഭക്ഷണം നല്‍കേണ്ട ലൊക്കേഷനുകളില്‍ 24 മണിക്കൂറും അടുപ്പ് എരിയേണ്ടതുണ്ടെന്നും ഈ സാഹചര്യം തുടര്‍ന്നാല്‍ ഷൂട്ടിങ് പൂര്‍ണമായും നിര്‍ത്തേണ്ടി വരുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഷൂട്ടിങ് നിര്‍ത്തിവയ്‌ക്കേണ്ടി വന്നാല്‍ നിര്‍മ്മാതാക്കള്‍ക്ക് പ്രതിദിനം വലിയ നഷ്ടം സംഭവിക്കുമെന്നാണ് കണക്കാക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളികളെയും സാങ്കേതിക പ്രവര്‍ത്തകരെയും ഒന്നിച്ച് എത്തിച്ച് ചിത്രീകരണം തുടരുന്നതിനിടയില്‍ ഇത്തരമൊരു തടസ്സം വരുന്നത്…

    Read More »
  • “ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ”…. (ഒപ്പ്)- ശ്രീനാദേവി കുഞ്ഞമ്മ

    പത്തനംതിട്ട: ബഹു. കേരള മുഖ്യമന്ത്രിയോടും CPI യുടെ സിവിൽ സപ്ലൈസ് വകുപ്പിനോടും കേരളത്തിൽ റേഷൻ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ…. (ഒപ്പ്)… ഫേസ്ബുക്ക് പോസ്റ്റുമായി ശ്രീനാദേവി കുഞ്ഞമ്മ. കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ഉൾപ്പെട്ട റേഷൻ കാർഡ് റദ്ദാക്കിയ ഉത്തരവ് റദ്ദാക്കിയ പിന്നാലെയായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ്. കാർഡിൽ പേരുചേർത്തത് തെറ്റായ വിവരങ്ങൾ ഉൾപ്പെടുത്തിയാണെന്ന കാർഡുടമയുടെ മക്കളുടെയും ഭർത്താവിന്റെയും പരാതിയിലായിരുന്നു ശ്രീനാദേവിക്കെതിരെ നടപടിയുണ്ടായത്. കാർഡുടമയുടെ ഭർതൃസഹോദരിയുടെ മകൾ എന്ന നിലയിലാണ് ശ്രീനാദേവിയുടെ പേരു ചേർത്തതെന്നും, എന്നാൽ കാർഡുടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നു. ഇതോടെയാണ് അടൂർ താലൂക്ക് സപ്ലൈ ഓഫിസറാണ് കാർഡ് റദ്ദാക്കിയത്. അതേസമയം 2020ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഐ സ്ഥാനാർഥിയായാണ് ശ്രീനാദേവി പള്ളിക്കൽ ഡിവിഷനിൽനിന്ന് മത്സരിച്ച് വിജയിച്ചത്. ഏറത്തു പഞ്ചായത്തിലെ യശോദയുടെ വീടിന്റെ പേരിലാണ് ആ സമയം റേഷൻ കാർഡ് എടുത്തത്. അതിനെതിരെ അന്ന് കോൺഗ്രസ് പരാതി നൽകിയെങ്കിലും തള്ളിപോയി.…

    Read More »
Back to top button
error: