TRENDING
-
ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കൽ ദുഷ്കരം!
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഹൗസ് ആംഡ് സർവീസ് കമ്മിറ്റി (എച്ച്എഎസ്‌സി)ക്ക് മുൻപാകെ ചൊവ്വാഴ്ച നടത്തിയ ആശയവിനിമയത്തിലാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് (ഡിഒഡി) ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് എച്ച്എഎസ്‌സി. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ സംഗതിയാണ്. ഇതിന് പ്രധാനകാരണം ഇറാൻ അവിടെ സ്ഥാപിച്ചിട്ടുള്ള മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൈനുകളാണെന്നും കമ്മിറ്റി അംഗങ്ങളായ നിയമനിർമാതാക്കളെ ഡിഒഡി അറിയിച്ചെന്നാണ് വിവരം. ഹോർമുസിൽ ആകെമാനം ഇരുപതോ അതിൽ അധികമോ മൈനുകൾ ഇറാൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഉന്നത പ്രതിരോധ ഉദ്യാഗസ്ഥരിൽ ഒരാൾ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിച്ചു. പരമ്പരാഗത ‘കോൺടാക്ട്’ മൈനുകളിൽനിന്ന് വ്യത്യസ്തമായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള മൈനുകളാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ളത്. അതിവേഗം നീങ്ങുന്ന…
Read More » -
‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകൾക്ക് ഒരേസമയം കേടുപാടുകൾ സംഭവിക്കുന്നത് പേർഷ്യൻ ഗൾഫിലുടനീളം തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാഗം ഹോർമൂസ് കടലിൽ ഉള്ളതിനാൽ സുപ്രധാന ഡിജിറ്റൽ ആർട്ടറിയായും ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നു. ഈ കേബിളുകൾ പൊട്ടുകയാണെങ്കിൽ, അതിന്റെ ആഘാതം മിഡിൽ ഈസ്റ്റിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കും. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 17% മുതൽ 30% വരെ ഈ ലൈനുകൾ വഹിക്കുന്നു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയുള്ള യുഎഇയിലെയും സൗദി അറേബ്യയിലെയും വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾ ഈ കേബിളുകളെയാണ് ആശ്രയിക്കുന്നത്. ആഗോള…
Read More » -
പെട്രോള്‍- ഡീസല്‍ വില 28 രൂപവരെ വര്‍ധിപ്പിച്ചേക്കാം; തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വരുന്നത് വന്‍ വിലക്കയറ്റം; എക്‌സൈസ് ഡ്യൂട്ടി ഇളവു നല്‍കിയിട്ടും നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്ന വാദവുമായി റിഫൈനറികള്‍
അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിനും ഡീസലിനും 25-28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസിന്‍റെ വിലയിരുത്തുന്നത്. എന്നാല്‍ ഒറ്റത്തവണയായി വലിയ വില വര്‍ധനവിന് പകരം ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരത്തെ ബാധിച്ചതിനാല്‍ എണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്. സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും തമ്മില്‍ വ്യത്യാസം വര്‍ധിക്കുകയാണ്. ഇത് വിതരണത്തിലെ കടുത്ത സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന എണ്ണയുടെ ശരാശരി വിലയായ ക്രൂഡ് ബാസ്ക്കറ്റ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇറക്കുമതിയില്‍ 13-15 ശതമാനം കുറവു വന്നിട്ടും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍…
Read More » -
വെടിനിർത്തൽ ശരിക്കും സമാധാന ശ്രമമാണോ? അല്ലെന്ന് വിദഗ്ധർ; ഇറാനെ സാമ്പത്തീകമായി തറപറ്റിക്കാനുള്ള തന്ത്രം പയറ്റി യുഎസ്; എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാൻ നാവിക ഉപരോധം
വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സമാധാന ശ്രമമായി മാത്രം കാണാനാവില്ലെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. യുദ്ധഭൂമിയിൽ നേരിട്ടുള്ള ആക്രമണങ്ങൾ കുറച്ചെങ്കിലും, ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനമായ എണ്ണമേഖലയെ ലക്ഷ്യമിട്ട് കൃത്യമായ സാമ്പത്തിക സമ്മർദം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്നതിനുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. എണ്ണ സംഭരണ ശേഷി പരിമിതമായ സാഹചര്യത്തിൽ, പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപിലെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞാൽ ഉത്പാദനം നിർത്തേണ്ട സാഹചര്യം ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ എണ്ണമേഖലയ്ക്കുള്ള പങ്ക് വലുതാണ്. അതിനാൽ, ഉത്പാദനം തടസപ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കും. സൈനിക ആക്രമണങ്ങളേക്കാൾ ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ‘സാമ്പത്തിക യുദ്ധം’ എന്ന രീതിയിലാണ് അമേരിക്കയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. എണ്ണക്കിണറുകൾ അടച്ചുപൂട്ടുന്നത് എളുപ്പമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പഴക്കം ചെന്ന എണ്ണപ്പാടങ്ങളാണ് ഇറാനിൽ കൂടുതലായുള്ളത്. ഇത്തരം കിണറുകൾ കുറച്ചുകാലം പോലും പ്രവർത്തനം നിർത്തിയാൽ, ഭൂഗർഭ മർദ്ദം കുറയുകയും…
Read More » -
ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെപ്രഖ്യാപനത്തിനു പിന്നാലെ പ്രകോപന നീക്കം; ആശങ്ക ഉയരുന്നു
ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾക്ക്നേരെ ഇറാന്റെ ആക്രമണം. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്കു കപ്പലുകൾക്ക് നേരെ വെടിയുതിർത്തത്. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ആദ്യത്തെ വെടിവയ്പ്പിൽ കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. വെടിവയ്പ്പിനിരയായ രണ്ടാമത്തെ കപ്പലിന് കാര്യമായ കേടുപാടുകളോന്നും സംഭവിച്ചിട്ടില്ലയെന്നാണ് വിവരം.
Read More »




