TRENDING

  • ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കൽ ദുഷ്കരം!

    വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഹൗസ് ആംഡ് സർവീസ് കമ്മിറ്റി (എച്ച്എഎസ്‌സി)ക്ക് മുൻപാകെ ചൊവ്വാഴ്ച നടത്തിയ ആശയവിനിമയത്തിലാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് (ഡിഒഡി) ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് എച്ച്എഎസ്‌സി. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ സംഗതിയാണ്. ഇതിന് പ്രധാനകാരണം ഇറാൻ അവിടെ സ്ഥാപിച്ചിട്ടുള്ള മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൈനുകളാണെന്നും കമ്മിറ്റി അംഗങ്ങളായ നിയമനിർമാതാക്കളെ ഡിഒഡി അറിയിച്ചെന്നാണ് വിവരം. ഹോർമുസിൽ ആകെമാനം ഇരുപതോ അതിൽ അധികമോ മൈനുകൾ ഇറാൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഉന്നത പ്രതിരോധ ഉദ്യാഗസ്ഥരിൽ ഒരാൾ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിച്ചു. പരമ്പരാഗത ‘കോൺടാക്ട്’ മൈനുകളിൽനിന്ന് വ്യത്യസ്തമായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള മൈനുകളാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ളത്. അതിവേഗം നീങ്ങുന്ന…

    Read More »
  • “അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നു, അവളായിരുന്നു കുടുംബനാഥ, അവളായിരുന്നു എന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയും…നന്ദിയുണ്ട് ഒരുപാട്, അനിതയോട്….മനസിലാക്കലുകൾക്ക്, താങ്ങായി നിന്നതിന്, ഒപ്പം നടന്നതിന്, കൈപിടിച്ചതിന്, എന്റെ വസന്തവും സംഗീതവുമായതിന്, പ്രിയപ്പെട്ട അനിതയ്ക്ക് വിവാഹവാർഷികാശംസകൾ”! ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് ചെന്നിത്തല

    40-ാം വിവാഹവാർഷികത്തിൽ ഹൃദയഹാരിയായ കുറിപ്പ് പങ്കുവച്ച് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചെന്നിത്തല ഭാര്യയ്ക്കും മക്കൾക്കുമൊപ്പമുള്ള ഫോട്ടോയും ചേർത്ത് ഫേസ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ അനിത തന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നുവെന്ന് കുറിച്ചു. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്ക് എങ്ങനെ പരസ്പര പൂരകമാകാൻ കഴിയും തന്നെനിക്കു മനിസിലാക്കിത്തന്നത് തന്റെ തന്നെ ജീവിതമാണ്. താൻ ഇടറിയിടത്തൊക്കെ അവളുണ്ടായിരുന്നു. അവളായിരുന്നു കുടുംബനാഥ. അവളായിരുന്നു തന്റെ കുഞ്ഞുങ്ങൾക്ക് അച്ഛനും അമ്മയുമെന്നും ചെന്നിത്തല കുറിച്ചു. രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ- നാലു പതിറ്റാണ്ടുകൾ ഒരു മനുഷ്യായുസിൽ നിസാരമായ ഒരു കാലയളവല്ല. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾ പരസ്പരം കെട്ടിപ്പിണഞ്ഞ് ഇണപിരിയാത്തവണ്ണം ഒറ്റവൃക്ഷമാകാൻ ഈ നാൽപതു വർഷങ്ങൾ ധാരാളം. ഒരാളുടെ ത്യാഗങ്ങൾ മറ്റൊരാളുടെ വസന്തമാകുന്നു. ഒരാളിന്റെ കറയറ്റ സ്‌നേഹം മറ്റെയാൾക്കു വേരുപടലങ്ങളാകുന്നു. അനിത എന്റെ കരം പിടിച്ചെത്തിയിട്ട് ഇന്ന് നാൽപതു വർഷങ്ങൾ തികയുന്നു. രണ്ടു മനുഷ്യരുടെ ജീവിതങ്ങൾക്ക് എങ്ങനെ പരസ്പര പൂരകമാകാൻ കഴിയും എന്നെനിക്കു മനിസിലാക്കിത്തന്നത് എന്റെ…

    Read More »
  • മുന്നിൽ ആളൊഴിഞ്ഞ കസേരകൾ… പക്ഷെ ഇറാനുമായി മികച്ച ചർച്ചകൾ നടക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിടുന്നു, മിണ്ടാതിരിക്കാൻ ആവശ്യപ്പെടുന്ന സഹായി, പാക്കിസ്ഥാന്റെ അഭ്യർത്ഥന പ്രകാരം വെടിനിർത്തൽ നീട്ടാമെന്ന് തീരുമാനം!! ട്രംപിനെ ട്രോളി ഇറാന്റെ എഐ വീഡിയോ വൈറൽ

    ടെഹ്റാൻ: യുഎസ് പ്രസിഡന്റ് ഡൊണാൽഡ് ട്രംപിനെതിരെ ഇറാനിൽ എഐ ഉപയോഗിച്ച് തയ്യാറാക്കിയ പരിഹാസ വീഡിയോകൾ വൈറലാകുന്നു. പാക്കിസ്ഥാന്റെ അഭ്യർത്ഥനപ്രകാരം ഇറാനുമായി ഉണ്ടായിരുന്ന വെടിനിർത്തൽ നീട്ടിയ ട്രംപിന്റെ തീരുമാനത്തെ പരിഹസിക്കുന്ന പുതിയ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് തന്നെ ഈ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പങ്കുവെച്ചതോടെ കൂടുതൽ പ്രചാരം ലഭിച്ചു. ഏകദേശം 45 സെക്കൻഡ് ദൈർഘ്യമുള്ള ഈ എഐ വീഡിയോയിൽ, ട്രംപ് ഉപരാഷ്ട്രപതി ജെ ഡി വാൻസ് എന്നിവരോടൊപ്പം ഇറാനുമായുള്ള ചർച്ചയ്ക്കായി കാത്തിരിക്കുന്നതായി കാണിക്കുന്നു. ആദ്യം അക്ഷമനായി കാലുകൾ നിലത്തടിക്കുന്നു. ഇതിനിടെ ഇറാനുമായി മികച്ച ചർച്ചകൾ നടക്കുന്നു എന്ന് ട്രംപ് തന്റെ തന്റെ ട്രൂത്ത് പോസ്റ്റിൽ ടൈപ്പ് ചെയ്യുന്നതായി വീഡിയോയിൽ കാണാം. തുടർന്ന് സ്പോഞ്ച്ബോബ് സ്ക്വയർപാന്റ്സിന്റെ ‘2000 years later’ മീം ഉപയോഗിച്ച് ഇറാൻ പ്രതിനിധികൾ എത്താതിരുന്നതിൽ ട്രംപ് അസ്വസ്ഥനാകുന്നതായി ചിത്രീകരിക്കുന്നു. പിന്നാലെ “ഇറാൻ ചർച്ചയ്ക്ക് വരാത്ത പക്ഷം നാം ബോംബ് ഇടും” എന്ന് ഭീഷണിപ്പെടുത്തുന്ന…

    Read More »
  • ‘ലോകം മുഴുവൻ സ്തംഭിക്കും, സമ്പദ് വ്യവസ്ഥ തകരും; ഇന്‍റര്‍നെറ്റ് ശൃംഖല നിശ്ചലമാകും’: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ തകരാറിലാകുമെന്ന് ഇറാന്റെ മുന്നറിയിപ്പ്

    ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കടലിനടിയിലെ ഡാറ്റാ കേബിളുകൾ ആകസ്മികമോ മനഃപൂർവമോ തകരാറിലാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി ഇറാന്റെ റെവല്യൂഷണറി ഗാർഡ് (ഐആർജിസി). ഇറാനിയൻ വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധി പ്രധാന കേബിളുകൾക്ക് ഒരേസമയം കേടുപാടുകൾ സംഭവിക്കുന്നത് പേർഷ്യൻ ഗൾഫിലുടനീളം തടസ്സങ്ങൾക്ക് കാരണമായേക്കാമെന്ന് തസ്നിം വാർത്താ ഏജൻസി ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ആഗോള ആശയവിനിമയത്തിനുള്ള നട്ടെല്ലായി വർത്തിക്കുന്ന ഫൈബർ-ഒപ്റ്റിക് കേബിളുകളുടെ വലിയൊരു ഭാ​ഗം ഹോർമൂസ് കടലിൽ ഉള്ളതിനാൽ സുപ്രധാന ഡിജിറ്റൽ ആർട്ടറിയായും ഹോർമുസ് കടലിടുക്ക് അറിയപ്പെടുന്നു. ഈ കേബിളുകൾ പൊട്ടുകയാണെങ്കിൽ, അതിന്റെ ആഘാതം മിഡിൽ ഈസ്റ്റിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിക്കും. ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ് എന്നിവയെ ബന്ധിപ്പിക്കുന്ന പ്രാദേശിക ഇന്റർനെറ്റ് ട്രാഫിക്കിന്റെ ഏകദേശം 17% മുതൽ 30% വരെ ഈ ലൈനുകൾ വഹിക്കുന്നു. ആമസോൺ, മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ ടെക് ഭീമന്മാരുടെ പിന്തുണയുള്ള യുഎഇയിലെയും സൗദി അറേബ്യയിലെയും വൻതോതിലുള്ള ഇൻഫ്രാസ്ട്രക്ചർ ഹബ്ബുകൾ ഈ കേബിളുകളെയാണ് ആശ്രയിക്കുന്നത്. ആഗോള…

    Read More »
  • പെട്രോള്‍- ഡീസല്‍ വില 28 രൂപവരെ വര്‍ധിപ്പിച്ചേക്കാം; തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ വരുന്നത് വന്‍ വിലക്കയറ്റം; എക്‌സൈസ് ഡ്യൂട്ടി ഇളവു നല്‍കിയിട്ടും നഷ്ടം നികത്താന്‍ കഴിയുന്നില്ലെന്ന വാദവുമായി റിഫൈനറികള്‍

    അഞ്ചു സംസ്ഥാനങ്ങളിലെയും നിയമസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില ഉയരുമെന്ന് റിപ്പോര്‍ട്ട്. രാജ്യാന്തര വിലയിലെ വര്‍ധനവ് കാരണം പെട്രോളിനും ഡീസലിനും 25-28 രൂപ വരെ വര്‍ധിപ്പിച്ചേക്കാം എന്നാണ് ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ കൊട്ടക് ഇന്‍സ്റ്റിറ്റ്യൂഷനല്‍ ഇക്വിറ്റീസിന്‍റെ വിലയിരുത്തുന്നത്. എന്നാല്‍ ഒറ്റത്തവണയായി വലിയ വില വര്‍ധനവിന് പകരം ഘട്ടംഘട്ടമായി വില വര്‍ധിപ്പിക്കാനുള്ള സാധ്യതയാണ് ബ്രോക്കറേജ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ഹോര്‍മുസ് കടലിടുക്കിലെ വ്യാപാരത്തെ ബാധിച്ചതിനാല്‍ എണ്ണ വിലയില്‍ വലിയ ചാഞ്ചാട്ടമുണ്ട്. സ്പോട്ട് വിലയും ഫ്യൂച്ചര്‍ വിലയും തമ്മില്‍ വ്യത്യാസം വര്‍ധിക്കുകയാണ്. ഇത് വിതരണത്തിലെ കടുത്ത സമ്മര്‍ദ്ദത്തെയാണ് കാണിക്കുന്നതെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.   ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് ഇന്ത്യയുടെ ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യ ഇറക്കുമതി ചെയ്യുന്ന  എണ്ണയുടെ ശരാശരി വിലയായ  ക്രൂഡ് ബാസ്ക്കറ്റ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ വലിയ തോതില്‍ ഉയര്‍ന്നു. ഇറക്കുമതിയില്‍ 13-15 ശതമാനം കുറവു വന്നിട്ടും ക്രൂഡ് ഓയില്‍ ഇറക്കുമതി ചെലവില്‍…

    Read More »
  • ‘പാതിവെന്ത തലച്ചോറ്, ഇനിയാരെയും ആഭരണം കൊണ്ട് തിരിച്ചറിയേണ്ട അവസ്ഥ ഉണ്ടാകരുത്’; ഫോറന്‍സിക് സര്‍ജന്റെ കുറിപ്പ്‌

    തൃശൂര്‍ മുണ്ടത്തിക്കോട് നിര്‍മാണത്തിനിടെ വെടിക്കെട്ട് സാമഗ്രികള്‍ പൊട്ടിത്തെറിച്ച ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്‍ജന്‍ ഹിതേഷ് ശങ്കര്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ദുരന്തത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ മനസില്‍ നിന്ന് മായുന്നില്ലെന്നും ഇത് ആഘോഷങ്ങളെ അവസാനിപ്പിക്കണമെന്ന് പറയാനുള്ള സമയമല്ല, എന്നാല്‍ സുരക്ഷിതത്വമില്ലാത്ത നിർമ്മാണരീതികൾക്ക് വിലക്കേര്‍പ്പെടുത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ഇനി ഒരാളെയും തിരിച്ചറിയാൻ ആഭരണങ്ങളുടെ സഹായം തേടേണ്ട സാഹചര്യം ഉണ്ടാകരുത് എന്നെഴുതിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. ശരീരഭാഗങ്ങൾ, തൊലി അടക്കം വിവിധ അവയവങ്ങൾ തുടങ്ങി എല്ലുകൾ വരെ തെറിച്ചുവീണ നിലയിൽ ലഭിച്ചുവെന്നും പല മൃതദേഹങ്ങളും പൂർണ്ണമായും കത്തിക്കരിഞ്ഞ് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറയുന്നു. തലച്ചോറ് അടക്കം വിവിധ അവയവങ്ങൾ പാതി വെന്ത അവസഥയിലായിരുന്നു. കയ്യിലെ മോതിരം, കാതിലെ കമ്മൽ, മസിലിന്റെ ചുറ്റളവ്, ഹൃദയത്തിലെ രക്ത കുഴലുകളിൽ ഇട്ട സ്റ്റെന്റ്, പല്ലിന്റെ ഘടന, പല്ലിലെ സ്റ്റെയിൻ, സ്ഥിരമായുള്ള പുകയില ഉപയോഗത്തിന്റെ ലക്ഷണങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ്…

    Read More »
  • ഇന്ത്യന്‍ റിഫൈനറിയിലെ തീപിടിത്തത്തില്‍ ഭീകരവാദ ബന്ധം? ഇറാഖിലെ എണ്ണക്കമ്പനിയിലെ സ്‌ഫോടനം ഒടുവിലത്തേത്; യുദ്ധം ആരംഭിച്ചശേഷം ആറിലേറെ രാജ്യങ്ങളില്‍ തീപിടിത്ത പരമ്പര; സോഷ്യല്‍ മീഡിയയിലെ ആ മുന്നറിയിപ്പ് നല്‍കുന്ന സൂചനയെന്ത്? അന്വേഷണം തുടങ്ങി

    ന്യൂഡല്‍ഹി: പശ്ചിമേഷ്യന്‍ യുദ്ധത്തിനിടെ ലോകമെമ്പാടും ഊര്‍ജ പ്രതിസന്ധിയില്‍ ഉലയുമ്പോള്‍ റിഫൈനറികളിലെ പൊട്ടിത്തെറികളില്‍ സംശയം ഉന്നയിച്ച് അന്വേഷണ ഏജന്‍സികള്‍. ഇന്ത്യയുള്‍പ്പെടെ ആറു രാജ്യങ്ങളിലെ റിഫൈനറികളിലാണ് 50 ദിവസത്തിനിടെ തീപിടിത്തങ്ങളുണ്ടായത്. ഇന്ത്യയുടെ പ്രധാന ഭീകരവിരുദ്ധ ഏജന്‍സിയായ എന്‍ഐഎയുടെ ഒരു സംഘം ബുധനാഴ്ച രാജസ്ഥാനിലെ പച്പദ്രയിലുള്ള എച്ച്പിസിഎല്‍ റിഫൈനറിയിലെത്തി. ഉദ്ഘാടനത്തിന് ഒരു ദിവസം മാത്രം ബാക്കിനില്‍ക്കെ ഏപ്രില്‍ 20-നാണ് ഈ റിഫൈനറിയില്‍ വലിയ തീപിടിത്തമുണ്ടായത്. ഇറാഖില്‍ നിന്നാണ് ഏറ്റവും പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബുധനാഴ്ച രാജ്യത്തെ കുര്‍ദിസ്ഥാന്‍ മേഖലയുടെ തലസ്ഥാനമായ ഇര്‍ബിലിലെ ഒരു റിഫൈനറിയില്‍ സ്‌ഫോടനം നടന്നതായാണ് വിവരം. സ്‌ഫോടനത്തിന്റെ കാരണത്തെക്കുറിച്ചോ നാശനഷ്ടങ്ങളെക്കുറിച്ചോ വ്യക്തമല്ല. എങ്കിലും വിവിധ രാജ്യങ്ങളിലെ റിഫൈനറികളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ദുരൂഹമായ തീപിടിത്തങ്ങളുടെയും സ്‌ഫോടനങ്ങളുടെയും പട്ടികയിലേക്ക് ഇതും ചേര്‍ക്കപ്പെട്ടു. ലോകമെമ്പാടുമുള്ള ഊര്‍ജ്ജ നിലയങ്ങളില്‍ തീപിടുത്തങ്ങള്‍ ഉണ്ടാകുന്നതിലെ സമാനതകളെക്കുറിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇത് ജനങ്ങള്‍ക്കിടയില്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ഫെബ്രുവരി 28-ന് ഇറാനെതിരേ അമേരിക്കയുടെയും ഇസ്രായേലിന്റെയും യുദ്ധം ആരംഭിച്ചതുമുതല്‍ അമേരിക്ക, ഓസ്ട്രേലിയ,…

    Read More »
  • വെടിനിർത്തൽ ശരിക്കും സമാധാന ശ്രമമാണോ? അല്ലെന്ന് വിദ​ഗ്ധർ; ഇറാനെ സാമ്പത്തീകമായി തറപറ്റിക്കാനുള്ള തന്ത്രം പയറ്റി യുഎസ്; എണ്ണ മേഖലയിൽ നിന്നുള്ള വരുമാനം ഇല്ലാതാക്കാൻ നാവിക ഉപരോധം

    വാഷിങ്ടൺ: ഇറാനുമായുള്ള വെടിനിർത്തൽ നീട്ടാനുള്ള ഡൊണാൾഡ് ട്രംപിന്റെ തീരുമാനം സമാധാന ശ്രമമായി മാത്രം കാണാനാവില്ലെന്ന വിലയിരുത്തലുകൾ ശക്തമാകുന്നു. യുദ്ധഭൂമിയിൽ നേരിട്ടുള്ള ആക്രമണങ്ങൾ കുറച്ചെങ്കിലും, ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന അധിഷ്ഠാനമായ എണ്ണമേഖലയെ ലക്ഷ്യമിട്ട് കൃത്യമായ സാമ്പത്തിക സമ്മർദം തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വെടിനിർത്തൽ പ്രഖ്യാപിച്ച സാഹചര്യത്തിലും, ഇറാന്റെ എണ്ണക്കയറ്റുമതി തടയുന്നതിനുള്ള നാവിക ഉപരോധം അമേരിക്ക തുടരുകയാണ്. എണ്ണ സംഭരണ ശേഷി പരിമിതമായ സാഹചര്യത്തിൽ, പ്രധാന എണ്ണകേന്ദ്രമായ ഖാർഗ് ദ്വീപിലെ സംഭരണകേന്ദ്രങ്ങൾ നിറഞ്ഞാൽ ഉത്പാദനം നിർത്തേണ്ട സാഹചര്യം ഉടലെടുക്കുമെന്നാണ് വിലയിരുത്തൽ. ഇറാന്റെ സമ്പദ്‌വ്യവസ്ഥയിൽ എണ്ണമേഖലയ്ക്കുള്ള പങ്ക് വലുതാണ്. അതിനാൽ, ഉത്പാദനം തടസപ്പെടുത്തുന്നത് രാജ്യത്തിന്റെ വരുമാനത്തെ നേരിട്ട് ബാധിക്കും. സൈനിക ആക്രമണങ്ങളേക്കാൾ ദീർഘകാല ഫലങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ‘സാമ്പത്തിക യുദ്ധം’ എന്ന രീതിയിലാണ് അമേരിക്കയുടെ നീക്കം വിലയിരുത്തപ്പെടുന്നത്. എണ്ണക്കിണറുകൾ അടച്ചുപൂട്ടുന്നത് എളുപ്പമല്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് പഴക്കം ചെന്ന എണ്ണപ്പാടങ്ങളാണ് ഇറാനിൽ കൂടുതലായുള്ളത്. ഇത്തരം കിണറുകൾ കുറച്ചുകാലം പോലും പ്രവർത്തനം നിർത്തിയാൽ, ഭൂഗർഭ മർദ്ദം കുറയുകയും…

    Read More »
  • ഹൊർമുസിൽ ചരക്ക് കപ്പലുകൾക്കു നേരെ ഇറാന്റെ അപ്രതീക്ഷിത വെടിവയ്പ്പ്; വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായുള്ള ട്രംപിന്റെപ്രഖ്യാപനത്തിനു പിന്നാലെ പ്രകോപന നീക്കം; ആശങ്ക ഉയരുന്നു

    ടെഹ്റാൻ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ രണ്ട് ചരക്ക് കപ്പലുകൾക്ക്നേരെ ഇറാന്റെ ആക്രമണം. പാക്കിസ്ഥാനിൽ നടക്കാനിരുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനു പിന്നാലെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായത്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇറാനുമായുള്ള വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയതായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകമാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ സങ്കീർണമാക്കുന്നു. ബുധനാഴ്ച രാവിലെ 7.55 ഓടെ ഇറാന്റെ പാരാമിലിട്ടറി വിഭാഗമായ ഐആർജിസി ചരക്കു കപ്പലുകൾക്ക് നേരെ വെടിയുതിർത്തത്. യാതൊരു മുന്നറിയിപ്പും കൂടാതെയായിരുന്നു ഇറാന്റെ നടപടിയെന്ന് ബ്രിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസ് (യുകെഎംടിഒ) അറിയിച്ചു. ആദ്യത്തെ വെടിവയ്പ്പിൽ കപ്പലിനു കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരുക്കേറ്റിട്ടില്ല. വെടിവയ്പ്പിനിരയായ രണ്ടാമത്തെ കപ്പലിന് കാര്യമായ കേടുപാടുകളോന്നും സംഭവിച്ചിട്ടില്ലയെന്നാണ് വിവരം.

    Read More »
  • നടുറോഡിൽ മന്ത്രിയുടേയും അണികളുടേയും പ്രതിഷേധ റാലി പ്രഹസനം!! ട്രാഫിക്ക് കാരണം സ്കൂളിൽ നിന്ന് കുട്ടിയെ വിളിക്കാൻ പോകാനാവുന്നില്ല… വാഹനത്തിൽ നിന്നിറങ്ങി മന്ത്രിയെ നിർത്തിപ്പൊരിച്ച് ഒരമ്മ… തടസം പറയാനെത്തിയ പോലീസിന്റെ വായ അടപ്പിച്ചു…യുവതിയുടെ ‘കലിപ്പ്’ സമൂഹ മാധ്യമങ്ങളിൽ വൈറൽ

    മുംബൈ: പ്രതിഷേധ മാർച്ചിനിടെ മന്ത്രി ഗിരീഷ് മഹാജനെ തടഞ്ഞുനിർത്തി ചോദ്യം ചെയ്യുന്ന യാത്രക്കാരിയുടെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു. ചൊവ്വാഴ്ച നടന്ന മഹായുതി സഖ്യത്തിൻറെ പ്രതിഷേധ റാലിയെത്തുടർന്ന് കിലോമീറ്ററുകളോളം ട്രാഫിക് കുരുക്ക് അനുഭവപ്പെട്ടതാണ് യുവതിയുടെ രോഷത്തിനു കാരണമായത്. സ്കൂളിൽ നിന്ന് കുട്ടിയെ വിളിക്കാൻ പോയ സ്ത്രീ മണിക്കൂറുകളോളം റോഡിൽ കുടുങ്ങിയതോടെ വാഹനത്തിൽ നിന്നിറങ്ങി പ്രതിഷേധക്കാരുടെ ഇടയിലേക്ക് നേരിട്ടെത്തുകയായിരുന്നു. പിന്നാലെ മന്ത്രിക്കും തടസം പറയാനെത്തിയ പോലീസുകാർക്കും നേർക്ക് തിരിഞ്ഞു. നിങ്ങളെപോലെ റാലി നടത്തുന്നവർക്ക് സമീപത്തുള്ള മൈതാനം ഉപയോഗിക്കാമായിരുന്നില്ലേ എന്ന് ചോദിച്ച അവർ, നൂറുകണക്കിന് ആളുകളെ റോഡിൽ ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് ആക്രോശിച്ചു. ഇവിടെ നിന്ന് പോകൂ. താങ്കൾ ഗതാഗതക്കുരുക്ക് ഉണ്ടാക്കുകയാണ് എന്നാണ് സ്ത്രീ മന്ത്രിയോട് പറഞ്ഞത്. എന്നാൽ മന്ത്രി ഗിരീഷ് മഹാജൻ അവരെ ശാന്തയാക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാൻ അവർ തയ്യാറായില്ല. ഉന്നത ഉദ്യോഗസ്ഥരോട് മാത്രമേ സംസാരിക്കൂ എന്ന് പോലീസിനോട് തീർത്തുപറഞ്ഞ സ്ത്രീയുടെ ധീരമായ നിലപാട് സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റുന്നുണ്ട്. വനിതാ സംവരണ ബില്ലുമായി…

    Read More »
Back to top button
error: