Breaking NewsBusinessLead NewsNEWSpoliticsWorld

‘അമേരിക്കയോട് നേരിട്ടുള്ള ചർച്ചയ്ക്കില്ല; പറയാനുള്ളത് പാക്കിസ്ഥാൻ മുഖേന അറിയിക്കും‘- നിലപാടിലുറച്ച് ഇറാൻ

ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാട് ഇറാൻ വീണ്ടും വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ അവർ നിഷേധിക്കുകയും ചെയ്തു. പകരം, തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും പാകിസ്താൻ അധികൃതർക്ക് കൈമാറി, അവരുടെ വഴി അമേരിക്കയിലേക്ക് സന്ദേശം എത്തിക്കുന്ന രീതിയിലാണ് നീക്കം.

ആണവ പദ്ധതി, എണ്ണവിതരണം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, സമാധാന കരാറിന് സാധ്യതയുണ്ടെന്ന സൂചന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നൽകി. ഇതോടൊപ്പം, പശ്ചിമേഷ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ പ്രതിനിധിയും മുതിർന്ന ഉപദേശകനും ചർച്ചകൾക്കായി പാകിസ്താനിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്.

Signature-ad

ഇത്തവണത്തെ ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡൻറും ഇറാന്റെ പാർലമെൻറ് അധ്യക്ഷനും പങ്കെടുക്കുന്നില്ലെന്നതാണ് ശ്രദ്ധേയമാണ്. എന്നാൽ, പാകിസ്താൻ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന വിവരം വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ഉപേക്ഷിക്കണമെന്നും ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണഗതാഗതം തടസമില്ലാതെ ഉറപ്പാക്കണമെന്നും അമേരിക്ക ആവശ്യപ്പെടുന്നു. അതേസമയം, കടലിടുക്കുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ നീക്കാതെ ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാടിലാണ് ഇറാൻ ഉറച്ചുനിൽക്കുന്നത്.

പാകിസ്താൻ സൈനിക മേധാവി ജനറൽ അസിം മുനീർ അടുത്തിടെ ടെഹ്റാൻ സന്ദർശിച്ചതിന് പിന്നാലെയാണ് ഇപ്പോൾ ഇസ്ലാമാബാദിൽ ഉയർന്നതല ചർച്ചകൾ അരങ്ങേറുന്നത്.

പ്രദേശത്തെ സംഘർഷാവസ്ഥയ്ക്കിടെ സമാധാനശ്രമങ്ങൾക്ക് ഈ ചർച്ചകൾ നിർണായകമാകുമോ എന്നതാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: