TRENDING
-
‘റോയൽസ് എന്നുകേട്ടാൽ ആദ്യം വരിക സഞ്ജുവിന്റെ മുഖം, രാജസ്ഥാൻ റോയൽസിന് മുഖം നഷ്ടപ്പെട്ടിരിക്കുന്നു, ആരാധകർക്കും അങ്ങനെയെന്ന് ഞാൻ കരുതുന്നു, സഞ്ജു ഉള്ളപ്പോൾ ജയ്‌സ്വാളിന് അവന്റെ സ്വതസിദ്ധമായ ശൈലിയിൽ കളിക്കാനുള്ള അവസരമുണ്ടായിരുന്നു, എന്നാൽ ഇപ്പോൾ അവന് കൂടുതൽ ഉത്തരവാദിത്തമുണ്ട്’- ഫാഫ് ഡുപ്ലെസിസ്
ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായിരുന്ന സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിംഗ്‌സിലേക്ക് കൂടുമാറിയതിൽ പ്രതികരിച്ച് മുൻ ആർസിബി താരം ഫാഫ് ഡുപ്ലെസിസ് രംഗത്ത്. തനിക്ക് രാജസ്ഥാൻ റോയൽസെന്ന് കേട്ടാൽ തന്നെ സഞ്ജു സാംസണിന്റെ മുഖമാണ് മനസിലേക്ക് ഓടി വരികയെന്നും ടീമിന് അവരുടെ മുഖം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ഐപിഎൽ 2026 സീസണിന് മുന്നോടിയായി ഡുപ്ലെസിസ് പ്രതികരിച്ചു. ‘ഇതുവരെയുള്ള ഐപിഎല്ലിന്റെ ചരിത്രമെടുത്തുനോക്കിയാൽ ഓരോ ടീമിനും ഓരോ ഇന്ത്യൻ താരങ്ങളുണ്ട്. ചെന്നൈയ്ക്ക് ധോണി, മുംബൈയ്ക്ക് രോഹിത്ത്, ആർസിബിക്ക് കോഹ്‌ലി, അതുപോലെ രാജസ്ഥാനെന്ന് പറയുമ്പോൾ തനിക്ക് ആദ്യം ഓർമയിൽ വരുന്നത് സഞ്ജുവിന്റെ മുഖമാണ്. സഞ്ജു ഒരു യുവതാരമാണെങ്കിലും അദ്ദേഹം ആ ഫ്രാഞ്ചൈസിയുടെ മുഖമായി മാറിയിരുന്നു. ഇപ്പോൾ രാജസ്ഥാൻ റോയൽസിന് അവരുടെ മുഖം നഷ്ടമായിരിക്കുകയാണ്. റോയൽസിന്റെ ആരാധകർക്കും അങ്ങനെ തന്നെയായിരിക്കുമെന്ന് ഞാൻ കരുതുന്നു. കാരണം സഞ്ജു രാജസ്ഥാനിൽ വളരെ വലിയ റോളാണ് നിർവഹിച്ചിരുന്നത്’, ഡുപ്ലെസി പറഞ്ഞു. അതുപോലെ സഞ്ജുവിന്റെ അഭാവത്തിൽ യശ്വസി ജയ്‌സ്വാളിന് രാജസ്ഥാനിൽ കൂടുതൽ ഉത്തരവാദിത്തങ്ങൾ…
Read More » -
പ്രീമിയം പെട്രോൾ വില വർദ്ധിച്ചു; 2.09 രൂപ മുതൽ 2.35 രൂപവരെയാണ് കൂട്ടിയത്
ന്യൂഡൽഹി: പാചകവാതക ലഭ്യത പ്രതിസന്ധിയിലായി തുടരുന്നതിനിടെ പെട്രോൾ വിലയും വർധിക്കുന്നു. പ്രീമിയം പെട്രോളിനാണ് വിവിധ കമ്പനികൾ വില വർധിപ്പിച്ചിരിക്കുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം, ഇന്ത്യൻഓയിൽ എന്നീ കമ്പനികൾ 2.09 രൂപ മുതൽ 2.35 രൂപവരെയാണ് പ്രീമിയം പെട്രോളിന് വില കൂട്ടിയത്. വെള്ളിയാഴ്ചതന്നെ പുതുക്കിയ വില നിലവിൽവരും. എന്നാൽ, സാധാരണ പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റമില്ല. പ്രീമിയം പെട്രോളിന് വിലവർധിപ്പിക്കുന്നതിനെ സംബന്ധിച്ച വിശദീകരണം കമ്പനികൾ നല്കിയിട്ടില്ല. എന്നാൽ, ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടാകുന്ന മാറ്റവും ചരക്ക് ഗതാഗത ചെലവിലുണ്ടാകുന്ന വർധനയുമാണ് വിലവർധനവിന് ഇടയാക്കുന്നതെന്നാണ് റിപ്പോർട്ട്. ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡ് ഓയിൽ നീക്കം അനിശ്ചിതത്വത്തിലായത് ആഗോള ക്രൂഡ് ഓയിൽ വിലയിൽ ചാഞ്ചാട്ടത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതുമൂലം വരുംദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ വിലയിലും വർധനയ്ക്ക് കാരണമായേക്കാമെന്നും റിപ്പോർട്ടുണ്ട്.
Read More » -
റഷ്യന്‍ മോഡല്‍ നിരീക്ഷണം? സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ ആപ്പ് മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് മോദി സര്‍ക്കാരിന്റെ രഹസ്യ നിര്‍ദേശം; കടുത്ത എതിര്‍പ്പുമായി കമ്പനികള്‍; നല്‍കിയത് ആറ് ആപ്പുകളുടെ പട്ടിക; ഇ-മെയില്‍ സന്ദേശങ്ങള്‍ പുറത്ത്
ന്യൂഡല്‍ഹി: ആപ്പിള്‍, സാംസങ്, ഗൂഗിള്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ ഫോണുകളില്‍ ബയോമെട്രിക് തിരിച്ചറിയല്‍ ആപ്പായ ആധാര്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് ഇന്ത്യയുടെ രഹസ്യ നിര്‍ദേശത്തിനു തിരിച്ചടി. എന്നാല്‍, സ്മാര്‍ട്ട് ഫോണ്‍ വമ്പന്‍മാര്‍ ഇതു തള്ളിയെന്നു ചൂണ്ടിക്കാട്ടുന്ന കത്തുകള്‍ പുറത്ത്. ആധാര്‍ ഉള്‍പ്പെടെയുള്ള ആറ് സര്‍ക്കാര്‍ ആപ്പുകള്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്യണമെന്നു നിര്‍ദേശിച്ചെന്നും സൂചനയുണ്ട്. സര്‍ക്കാര്‍ നടത്തുന്ന ആപ്പുകള്‍ മുന്‍കൂട്ടി ലോഡ് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാരും ടെക് കമ്പനികളും തമ്മിലുള്ള തര്‍ക്കമായി മാറിയിട്ടുണ്ട്. ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ മെയ്റ്റ് (MAIT) എതിര്‍ത്ത ആറ് ആവശ്യങ്ങളില്‍ ഒന്നാണ് ആധാര്‍ സംബന്ധിച്ച സര്‍ക്കാര്‍ അഭ്യര്‍ഥനയെന്ന് രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. വ്യക്തികളുടെ വിരലടയാളവുമായും ഐറിസ് സ്‌കാനു (കൃഷ്ണമണി)മായും ബന്ധിപ്പിച്ചിട്ടുള്ള 12 അക്കങ്ങളുള്ള സവിശേഷ തിരിച്ചറിയല്‍ നമ്പറാണ് ആധാര്‍. ഏകദേശം 1.34 ബില്യണ്‍ നിവാസികള്‍ക്ക് ഇത് നിലവിലുണ്ട്. ബാങ്കിംഗ്, ടെലികോം സേവനങ്ങളിലെ വെരിഫിക്കേഷനും വിമാനത്താവളങ്ങളിലെ വേഗത്തിലുള്ള പ്രവേശനത്തിനും ഇത് വ്യാപകമായി…
Read More » -
‘ഖത്തറിനെതിരെയുള്ള ആക്രമണം നിർത്തിക്കോ; അതിന് തയ്യാറല്ലയെങ്കിൽ സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനും കത്തിക്കും‘: ഇറാനോട് ട്രംപ്
വാഷിങ്ടൺ: ഖത്തറിനുനേരേയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് ഇറാനോട് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതിന് തയ്യാറല്ലയെങ്കിൽ ഇസ്രയേൽ ബോംബിട്ട സൗത്ത് പാർസ് പ്രകൃതിവാതകപ്പാടം മുഴുവനായും യു.എസ്. കത്തിക്കുമെന്ന് അദ്ദേഹം ഭീഷണിപ്പെടുത്തി. സൗത്ത് പാർസിലെ ഏതാനും അടിസ്ഥാനസൗകര്യങ്ങളാണ് ബുധനാഴ്ച ഇസ്രയേൽ ആക്രമിച്ചിതുന്നു. അതേസമയം, ഇസ്രയേൽ സൗത്ത് പാർസ് ആക്രമിച്ചത് തന്റെ അറിവോടെയല്ലായെന്ന്ട്രംപ് പറഞ്ഞു. ഇസ്രയേലിനെ ശാസിച്ചെന്നും അവരുടെ ഭാഗത്തുനിന്ന് സൗത്ത് പാർസിനുനേരേ ഇനിയൊരാക്രമണം ഉണ്ടാവില്ലെന്നും അവകാശപ്പെട്ടു. എന്നാൽ, ഖത്തറിനെ ഇറാൻ ആക്രമിക്കുന്നതുതുടർന്നാൽ യു.എസ്.തന്നെ സൗത്ത് പാർസ് കത്തിക്കുമെന്നാണ് ഭീഷണി. ലോകത്ത് ഏറ്റവുമധികം പ്രകൃതിവാതകമുള്ള പാടമാണ് സൗത്ത് പാർസിലേത്. ഇതിന്റെ ഒരുഭാഗത്ത് ഖത്തറാണ് ഖനനം നടത്തുന്നത്. ലോകത്തെ ഏറ്റവുംവലിയ പ്രകൃതിവാതക (എൽ.എൻ.ജി.) കയറ്റുമതിരാജ്യമാണ് ഖത്തർ. അവർ കയറ്റിയയക്കുന്ന എൽ.എൻ.ജി.യുടെ ഭൂരിഭാഗവും സൗത്ത് പാർസിൽനിന്നാണ് വരുന്നത്. സൗത്ത് പാർസിലെ ആക്രമണത്തിന് നിയന്ത്രണാതീതമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നും അത് ലോകത്തെ മുഴുവൻ വിഴുങ്ങുമെന്നും ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ പറഞ്ഞിരുന്നു. യുദ്ധം ഇതിനോടകം അടുത്ത ഘട്ടത്തിലേയ്ക്ക് കടന്നിരിക്കുകയാണ്. യു.എസ്.-ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ…
Read More » -
‘മതി, ഇനി ഇല്ല, ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്‘ : ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ
മുംബൈ: മദ്യപാന ശീലം പൂർണമായും നിർത്തിയതായി ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‍വേന്ദ്ര ചെഹൽ. 2026 ഐപിഎലിനു മുൻപാണ് ഈ വലിയ തീരുമാനത്തെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി ചെഹൽ രംഗത്തെത്തിയിരിക്കുന്നത്. ഐപിഎലില്‍ പഞ്ചാബ് കിങ്സിന്റെ താരമാണ് ചെഹൽ. പഞ്ചാബിനായി കിരീടം വിജയിക്കാനുള്ള തയാറെടുപ്പിലാണെന്നും, ഫിറ്റ്നസ് മെച്ചപ്പെടുത്തി, ആത്മവിശ്വാസത്തോടെ കളിക്കാനാണു ശ്രമമെന്നും ചെഹൽ വ്യക്തമാക്കി. ‘‘മതി, ഇനി ഇല്ല,ഞാൻ മദ്യപാനം പൂർണമായും ഉപേക്ഷിച്ചു. ഇപ്പോൾ ആറു മാസത്തിലേറെയായി ഞാൻ കുടിച്ചിട്ട്. എനിക്ക് ഇപ്പോൾ 35 വയസ്സായി. ഇനിയും നല്ല ആരോഗ്യത്തോടെ കളിക്കണം. ടീമിനായി എന്റെ 150 ശതമാനവും നൽകണം. ഒരു സീനിയർ താരമെന്ന നിലയിൽ ഐപിഎല്‍ കളിക്കുന്ന താരങ്ങൾ എന്നിൽനിന്ന് എന്തെങ്കിലുമൊക്കെ പഠിക്കണമെന്നുണ്ട്.’’– ചെഹൽ എബി ഡിവില്ലിയേഴ്സിന്റെ യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിയെക്കുറിച്ചും ചെഹൽ വിശദീകരിച്ചു. ‘‘കഴിഞ്ഞ ഫൈനലില്‍ മാർകോ യാൻസൻ ഞങ്ങൾക്കു വേണ്ടി കളിച്ചിരുന്നില്ല. യാൻസൻ ഉണ്ടായിരുന്നെങ്കിൽ പഞ്ചാബ് ഉറപ്പായും ജയിക്കുമായിരുന്നു. കഴിഞ്ഞ സീസണിൽ പന്തുകൊണ്ടും ബാറ്റുകൊണ്ടും യാൻസൻ…
Read More » -
ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലം അമേരിക്കൻ സമ്പദ് വ്യവസ്ഥ, ഇറാൻ സംഘർഷത്തോടെ പണപ്പെരുപ്പം കരുതിയതിലും മോശം- സാമ്പത്തിക ശാസ്ത്രജ്ഞൻ
വാഷിങ്ടൺ: ഇറാൻ സംഘർഷത്തോടെ ബാരലിന് 100 ഡോളർ എണ്ണവില പോലും താങ്ങാൻ കഴിയാത്തത്ര ദുർബലമാണ് യുഎസ് സമ്പദ്‌വ്യവസ്ഥയെന്ന് സാമ്പത്തികശാസ്ത്രജ്ഞനായ ഇ.ജെ. ആന്റോണി. ഇറാനിലെ സംഘർഷത്തെ തുടർന്നുണ്ടായ പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളും ഫിനാൻഷ്യൽ ടൈംസിനോട് സംസാരിക്കവെയായിരുന്നു അദ്ദേഹം. സമ്പദ്‌വ്യവസ്ഥ ദുർബലമായി കാണപ്പെടുന്നുവെന്നും പണപ്പെരുപ്പം കരുതിയതിലും മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പലിശനിരക്കുകളെക്കുറിച്ചുള്ള ഫെഡറൽ റിസർവിൻ്റെ മാർച്ച് യോഗത്തിന് മുന്നോടിയായാണ് അദ്ദേഹത്തിന്റെ പ്രതികരണം. അതേസമയം 2025-ൽ ഊർജച്ചെലവ് കുറഞ്ഞത് മൊത്തത്തിലുള്ള വില സമ്മർദ്ദം ലഘൂകരിക്കാൻ സഹായിച്ചതായും ആന്റോണി സൂചിപ്പിച്ചു. എങ്കിലും, വർധിച്ചുവരുന്ന ഊർജവില ആ പ്രവണതയെ മാറ്റുകയും സമ്പദ്‌വ്യവസ്ഥയിലുടനീളം പണപ്പെരുപ്പം വർദ്ധിപ്പിക്കുകയും ചെയ്യാനുള്ള സാധ്യതയുണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കൺസർവേറ്റീവ് ഹെറിറ്റേജ് ഫൗണ്ടേഷനിലെ നിലവിലെ ചീഫ് ഇക്കോണമിസ്റ്റായ ആന്റണിയെ ട്രംപ് ലേബർ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസിയുടെ തലവനായി കഴിഞ്ഞ ഓഗസ്റ്റിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നാമനിർദ്ദേശം ചെയ്തിരുന്നു. ഒരു മാസത്തിന് ശേഷം ആന്റണിയുടെ നാമനിർദ്ദേശം ട്രംപ് പൊടുന്നനെ പിൻവലിക്കുകയും ബ്രെറ്റ് മാറ്റ്സുമോയെ തിരഞ്ഞെടുക്കുകയും ചെയ്തു. യുഎസ്…
Read More »



