20/02/2026

      ട്രംപിന്റെ താരിഫുകള്‍ യുഎസ് സുപ്രീം കോടതി റദ്ദാക്കി; കമ്പനികള്‍ക്ക് എങ്ങനെ റീഫണ്ട് ലഭിക്കും? തിരികെ നല്‍കേണ്ടി വരിക 175 ബില്യണ്‍ ഡോളര്‍ വരുന്ന അധിക നികുതി; ഗുരുത പ്രത്യാഘാതമെന്ന് വിയോജനക്കുറിപ്പ് എഴുതിയ ജഡ്ജി

      20/02/2026

      നിങ്ങളുടെ പഴയ സ്മാര്‍ട്ട് ഫോണിലുണ്ട് ഇന്ത്യയെ സഹായിച്ചേക്കാവുന്ന അപൂര്‍വ നിധി; ഇത് സ്വര്‍ണമല്ല! ശതകോടികള്‍ വിലമതിക്കുന്ന ധാതു നിക്ഷേപങ്ങള്‍! റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ചൈനയുടെ കുത്തക തകര്‍ക്കുമോ ഇ-മാലിന്യ ഇന്ത്യ?

      19/02/2026

      INCA അവാർഡ് മുംബൈയിൽ

      19/02/2026

      പ്രതിരോധ കരാറുകളുടെ പാലം തീർത്ത് ഇന്ത്യയും ഫ്രാൻസും;ചരിത്രത്തിലാദ്യമായി ആയുധങ്ങളുടെ പരസ്പ്പര കൈമാറ്റം; ഇന്ത്യയുടെ ‘പിനാക’ ഫ്രാൻസ് വാങ്ങും

      18/02/2026

      പെരുന്നാള്‍ സീസണ്‍ മുന്നില്‍കണ്ട് ഗോഡൗണില്‍ എത്തിച്ച കോടികളുടെ വസ്ത്രങ്ങള്‍ കത്തിയമര്‍ന്നു; ജയലക്ഷ്മി സില്‍ക്‌സിലെ തീപിടിത്തം മൂന്നു വര്‍ഷം മുമ്പുണ്ടായതിനേക്കാള്‍ ഗുരുതരം

      18/02/2026

      റഷ്യക്കു മനംമാറ്റം; സ്വര്‍ണം വാങ്ങിക്കൂട്ടിയവര്‍ക്ക് തിരിച്ചടിയാകുമോ? വില 75,000 രൂപയിലേക്ക് താഴുമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്; വരാനിരിക്കുന്നത് വന്‍ ഇടിവ്? യുദ്ധഭീതി ഒഴിഞ്ഞ് വ്യാപാരം ഡോളറിലേക്കു മാറുമ്പോള്‍ സംഭവിക്കുന്നത്

      17/02/2026

      നിയമവിരുദ്ധ എണ്ണക്കടത്ത്: യു.എസ്. ഉപരോധം മറികടന്ന ഇറാൻ ബന്ധമുള്ള മൂന്ന് എണ്ണക്കപ്പലുകൾ മുംബൈ തീരത്ത് പിടിയിൽ; നാവിക-വ്യോമ നിരീക്ഷണം കർശനമാക്കി ഇന്ത്യ

      17/02/2026

      ഇറാനെ വിരട്ടി അമേരിക്ക; യുദ്ധവിമാനങ്ങളും നാവികസന്നാഹവും സുസജ്ജം; ആണവനിർവ്യാപന ചർച്ചയുടെ രണ്ടാം ഘട്ടം നിർണ്ണായകം

      17/02/2026

      സ്വദേശിവത്ക്കരണം കർശനമാക്കി ഒമാൻ; പ്രവാസികളുടെ തൊഴിൽ പെർമിറ്റ് നിയമങ്ങൾ പരിഷ്‌കരിച്ചു; വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് കടുത്ത നടപടി

      17/02/2026

      പുതിയ ഡീലുകൾക്ക് തിരിതെളിയുന്നു ; ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇന്ത്യയിലെത്തി; മുംബൈ മുതൽ ന്യൂഡൽഹി വരെ മൂന്നുദിവസം; പ്രതിരോധം, നൂതന സാങ്കേതികവിദ്യ, എഐ ചർച്ചചെയ്യാനും ധാരണയിലാവാനും എന്നിങ്ങനെ ഒരുപാട് വിഷയങ്ങൾ

      Business

      • പോസ്റ്റ് ഓഫീസ് ആര്‍ഡിയില്‍ റിബേറ്റിലൂടെ കൂടുതല്‍ ലാഭം കിട്ടാനുള്ള വഴികള്‍

        പോസ്റ്റ് ഓഫീസിന്റെ എല്ലാ പദ്ധതികളും ജനപ്രീതി നേടിയ പദ്ധതികളാണ്. പ്രത്യേകിച്ചും പോസ്റ്റ് ഓഫീസ് ആവര്‍ത്തന നിക്ഷേപങ്ങള്‍ (ആര്‍.ഡി). പ്രതിമാസം 100 രൂപ മുതല്‍ പരിധിയില്ലാതെ ഇതില്‍ നിക്ഷേപിക്കാം. അഞ്ച് വര്‍ഷം കഴിഞ്ഞുള്ള സാമ്പത്തിക ആവശ്യങ്ങള്‍ക്ക് തിരഞ്ഞെടുക്കാന്‍ പറ്റിയ നിക്ഷേപമാണിത്. പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളില്‍ പലിശ വരുമാനത്തിന് അനുസരിച്ചാണ് ആദായം ലഭിക്കുക. എന്നാല്‍ പലിശയ്ക്കപ്പുറം ലാഭം നേടാന്‍ സഹായിക്കുന്ന ഒരു വഴിയെ കുറിച്ചാണ് വിശദമാക്കുന്നത്. 18 വയസില്‍ മുകളില്‍ പ്രായമുള്ളവര്‍ക്ക് സ്വന്തം പേരിലും 10-18 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് വേണ്ടി രക്ഷിതാക്കള്‍ക്കും നിക്ഷേപം നടത്താം. പോസ്റ്റ് ഓഫീസുകളില്‍ നിന്ന് ആദ്യ നിക്ഷേപം നടത്തി എളുപ്പത്തില്‍ പദ്ധതിയില്‍ ചേരാം. വ്യക്തിഗത അക്കൗണ്ടും ജോയിന്റ് അക്കൗണ്ടും ആരംഭിക്കാം. പദ്ധതിയില്‍ ചേരുന്നതിനൊപ്പമോ പിന്നീടോ നോമിനിയെ ചേര്‍ക്കാനും സാധിക്കും. 100 രൂപയില്‍ നിക്ഷേപം തുടങ്ങാം. 10ന്റെ ഗുണിതങ്ങളായി നിക്ഷേപം എത്ര തുക വരെയും ഉയര്‍ത്താം. തിരഞ്ഞെടുക്കുന്ന തുക അഞ്ച് വര്‍ഷ കാലം മുടങ്ങാതെ നിക്ഷേപിക്കണം. 5 വര്‍ഷത്തിന്റെ അധിക…

        Read More »
      • എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ്: മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭിക്കുന്ന സേവനങ്ങള്‍ ഇതാ…

        രാജ്യത്തെ ഏറ്റവും വലിയ വായ്പ ദാതാക്കളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വാതില്‍പ്പടി ബാങ്കിംഗ് സേവനം നല്കാന്‍ ഒരുങ്ങുന്നു. വാതില്‍പ്പടി സേവനങ്ങള്‍ എസ്ബിഐ ആരംഭിച്ചത് വര്‍ഷങ്ങ്ള്‍ക്ക് മുന്‍പ് ആണെങ്കിലും കോവിഡ്-19 മഹാമാരിയുടെ കാലത്താണ് ഇത് കൂടുതല്‍ പ്രയോജനകരമായത്. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഇതേ സംവിധാനം ഉപഭോക്താക്കള്‍ക്ക് നല്കാന്‍ ഒരുങ്ങുകയാണ് ബാങ്ക്. മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അംഗീകൃത വിട്ടുമാറാത്ത രോഗങ്ങള്‍, കാഴ്ച വൈകല്യമുള്ളവര്‍, കെവൈസി രജിസ്‌ട്രേഷനുള്ള അക്കൗണ്ട് ഉടമകള്‍, സിംഗിള്‍/ജോയിന്റ് അക്കൗണ്ട് ഉടമകള്‍, ഹോം ബ്രാഞ്ചിന്റെ 5 കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ എന്നിവര്‍ക്ക് ആയിരിക്കും വാതില്‍പ്പടി ബാങ്കിങ് സേവനങ്ങള്‍ ലഭിക്കുക. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യ എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാകും. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ മൂന്ന് തവണ സൗജന്യമായി ലഭ്യമാകുന്ന എസ്ബിഐ വാതില്‍പ്പടി ബാങ്കിംഗ് സേവനങ്ങള്‍ ഇതാ: പണം നിക്ഷേപിക്കാം പണം പിന്‍വലിക്കാം ബാലന്‍സ് പരിശോധിക്കുക ചെക്ക് സ്ലിപ്പ് നല്‍കാം ഫോം 15…

        Read More »
      • ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. 2022ൽ നിക്ഷേപകർക്കുണ്ടായ എല്ലാ നഷ്ടങ്ങളും തിരിച്ചു പിടിക്കാനെന്ന രീതിയിൽ സൂചികകൾ നാലാഴ്ചയ്ക്കിടെ മൊത്തത്തിൽ 11 ശതമാനം നേട്ടമുണ്ടാക്കി. ബി‌എസ്‌ഇ സെൻസെക്‌സ് സൂചിക 379.43 പോയിന്റ് അഥവാ 0.64 ശതമാനം ഉയർന്ന് 59,842.21 ലും എൻ‌എസ്‌ഇ നിഫ്റ്റി സൂചിക 127.10 പോയിന്റ് അഥവാ 0.72 ശതമാനം ഉയർന്ന് 125,825,825 എന്ന നിലയിലും വ്യാപാരം അവസാനിപ്പിച്ചു. എച്ച്‌ഡിഎഫ്‌സി ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ്, ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (എച്ച്‌ഡിഎഫ്‌സി), ഹിന്ദുസ്ഥാൻ യുണിലിവർ (എച്ച്‌യുഎൽ), ഐസിഐസിഐ ബാങ്ക് തുടങ്ങിയ സൂചികകൾ ഉയർന്നു. ബിഎസ്ഇ മിഡ്ക്യാപ് 1.03 ശതമാനം അഥവാ 256 പോയിന്റ് ഉയർന്ന് 25,021 ൽ എത്തി. ബിഎസ്ഇ സ്‌മോൾ ക്യാപ്പ് സൂചികയും 1.03 ശതമാനം അഥവാ 288 പോയിന്റ് ഉയർന്ന് 28,194 ൽ വ്യാപാരം അവസാനിപ്പിച്ചു. വിപണിയിൽ ഇന്ന് ഏകദേശം 1926 ഓഹരികൾ മുന്നേറി, 1527 ഓഹരികൾ നഷ്ടം നേരിട്ടു. 153 ഓഹരികളിൽ മാറ്റമില്ലാതെ…

        Read More »
      • ബാക്ക് ടു സ്‍കൂള്‍; യൂണിയന്‍ കോപ് 65 ശതമാനത്തിലേറെ വിലക്കുറവ് പ്രഖ്യാപിച്ചു

        ദുബൈ: പുതിയ സ്‍കൂള്‍ സീസണിന്റെ തുടക്കം പ്രമാണിച്ച് യൂണിയന്‍ കോപ് വാര്‍ഷിക ‘ബാക്ക് ടു സ്‍കൂള്‍’ പ്രൊമോഷണല്‍ ക്യാമ്പയിനിന് തുടക്കം കുറിച്ചതായി യൂണിയന്‍ കോപ് ഹാപ്പിനെസ് ആന്റ് മാര്‍ക്കറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ ഡോ. സുഹൈല്‍ അല്‍ ബസ്‍തകി പറഞ്ഞു. 2022 ഓഗസ്റ്റ് 12ന് ആരംഭിച്ച ആദ്യത്തെ ക്യാമ്പയിനില്‍ നൂറുകണക്കിന് ഉത്പന്നങ്ങള്‍ക്കും സ്‍കൂള്‍ സംബന്ധമായ സാധനങ്ങള്‍ക്കും 65 ശതമാനത്തിലേറെ വിലക്കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രത്യേക പാക്കേജുകളുടെ ഭാഗമായി മൂന്ന് ബാക്ക് ടു സ്‍കൂള്‍ ക്യാമ്പയിനുകളാണ് സജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളെ വിസ്‍മയിപ്പിക്കാനും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിക്കാനും ഉന്നത ഗുണനിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ ഏറ്റവും മികച്ച വിലയില്‍ അവര്‍ക്ക് എത്തിക്കുന്നതിനും, രാജ്യത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ ലക്ഷ്യങ്ങള്‍ക്ക് അനുഗുണമായി സമൂഹത്തിലെ എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ക്ക് സേവനം എത്തിക്കുന്നതിനും വേണ്ടി, യൂണിയന്‍കോപ് ആവിഷ്‍കരിക്കുന്ന വാര്‍ഷിക പദ്ധതികളുടെ ഭാഗമാണ് ഈ ക്യാമ്പയിനുകളെന്നും അദ്ദേഹം സൂചിപ്പിച്ചു. ദുബൈയിലെ വിവിധ സ്ഥലങ്ങളിലുള്ള യൂണിയന്‍ കോപ് ശാഖകളില്‍ ഉപഭോക്താക്കളുടെ ഷോപ്പിങ്…

        Read More »
      • സെവന്‍ സീറ്റർ എസ്‌യുവിയുടെ പണിപ്പുരയില്‍ മാരുതി സുസുക്കി

        മാരുതി സുസുക്കി ഏറെ കാത്തിരിക്കുന്ന ഗ്രാൻഡ് വിറ്റാര എസ്‌യുവി 2022 സെപ്റ്റംബറിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് . അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യൻ വിപണിയിൽ മൂന്ന് പുതിയ എസ്‌യുവികളും കമ്പനി വികസിപ്പിക്കുന്നുണ്ട്. ഒരു കൂപ്പെ ശൈലിയിലുള്ള ക്രോസ്ഓവർ കമ്പനി വികസിപ്പിക്കുന്നു. അതിനെ ആന്തരികമായി ബലേനോ ക്രോസ് എന്ന് വിളിക്കുന്നു. 2023ൽ അഞ്ച് ഡോർ ജിംനി ലൈഫ്‌സ്‌റ്റൈൽ എസ്‌യുവി കമ്പനി അവതരിപ്പിക്കും. മാരുതി സുസുക്കി ബലേനോ ക്രോസ് 2023 ജനുവരിയിൽ 2022 ഓട്ടോ എക്‌സ്‌പോയിൽ അനാച്ഛാദനം ചെയ്യും. അതേസമയം 2023 ഫെബ്രുവരിയിൽ ലോഞ്ച് നടന്നേക്കും. ഈ പുതിയ കൂപ്പെ ശൈലിയിലുള്ള ക്രോസ്ഓവർ ബലേനോ ഹാച്ച്‌ബാക്കിന് അടിവരയിടുന്ന മാരുതിയുടെ ഭാരം കുറഞ്ഞ ഹാർട്ട്‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് സുസുക്കിയുടെ ബൂസ്റ്റർജെറ്റ് ടർബോ-പെട്രോൾ എഞ്ചിന്റെ പുനരവതരണം അടയാളപ്പെടുത്തും. ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഏഴ് സീറ്റർ എസ്‌യുവിയും മാരുതി സുസുക്കി വികസിപ്പിക്കുന്നുണ്ടെന്ന് ഒരു പുതിയ റിപ്പോർട്ട് അവകാശപ്പെടുന്നു. ഇത് ബ്രാൻഡിന്റെ മുൻനിര മോഡലായിരിക്കും. ഇത് നെക്സ പ്രീമിയം…

        Read More »
      • കൈക്കൂലിക്കേസില്‍ അകത്തായ സാംസങ് മേധാവിയെ ‘സംഭാവന നല്‍കാന്‍’ ജയില്‍മോചിതനാക്കി സര്‍ക്കാര്‍

        സോള്‍: മുന്‍ പ്രസിഡന്റിന് കൈക്കൂലി നല്‍കിയ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞ കോടീശ്വരനും സാംസ്ങ് മേധാവിയുമായ ലീ ജെയ് യോങിന് മാപ്പു നല്‍കി മോചിപ്പിച്ച് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംഭാവന ചെയ്യാന്‍ ലീ ജെയ് യോങിന് അവസരം നല്‍കുകയാണെന്ന് പറഞ്ഞാണ് മോചനം. മുന്‍ കൊറിയന്‍ പ്രസിഡന്റ് പാര്‍ക്ക് കുനേക്കിന്റെ പുറത്താകലിനു കാരണമായ കൈക്കൂലിക്കേസിലാണ് ലീ അറസ്റ്റിലാകുന്നത്. തുടര്‍ന്ന് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്ട് കോടതി ലീക്ക് അഞ്ച് വര്‍ഷ തടവ് വിധിക്കുകയായിരുന്നു. കൈക്കൂലിവാങ്ങിയ പാര്‍ക്ക് കുനെക്കും പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തായിരുന്നു. സാംസങ് ഗ്രൂപ്പിന്റെ അവകാശിയായ ലീ ജെയ് യോങിന് 7.9 ബില്യണ്‍ ഡോളര്‍ ആസ്തിയുണ്ട്. ലോക സമ്പന്നരില്‍ 278ാം സ്ഥാനത്താണ് ലീ. ലോകത്തിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളിലൊന്നായ സാംസങ് ഇലക്ട്രോണിക്സിന്റെ മൊത്തത്തിലുള്ള വിറ്റുവരവ് ദക്ഷിണ കൊറിയയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ അഞ്ചിലൊന്നിന് തുല്യമാണ്. 2018 ല്‍ കൈക്കൂലി കേസില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട രണ്ടര വര്‍ഷത്തെ തടവിന്…

        Read More »
      • ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയോ? സമയപരിധി കഴിഞ്ഞാലും ഈ നികുതിദായകര്‍ പിഴ അടക്കേണ്ട

        നികുതിദായകര്‍ക്ക് ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. നിശ്ചിത തീയതിക്ക് ശേഷം ഐടിആര്‍ ഫയല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ 5,000 രൂപ പിഴ അടയ്ക്കേണ്ടി വരും എന്ന് ആദായ നികുതി വകുപ്പ് അറിയിച്ചിരുന്നു. എന്നാല്‍ ഇത് എല്ലാ നികുതി ദായകര്‍ക്കും ബാധകമാണോ? നിശ്ചിത തീയതിക്കകം ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടാലും എല്ലാ നികുതി ദായകരും പിഴ നല്‍കേണ്ട ആവശ്യമില്ല. നിലവിലുള്ള നിയമം അനുസരിച്ച് സമയപരിധി കഴിഞ്ഞതിനാല്‍, നികുതിദായകര്‍ക്ക് 5,000 രൂപ പിഴ ചുമത്തും. എന്നാല്‍ ചില വ്യക്തിഗത നികുതിദായകരെ പിഴ അടക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരൊക്കെയാണ് ഇങ്ങനെ ഇളവുകള്‍ നേടുന്നവര്‍? പുതിയ വ്യവസ്ഥ അനുസരിച്ച്, 2.5 ലക്ഷം രൂപയ്ക്ക് താഴെയുള്ള നികുതി ദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ വൈകിയാലും പിഴ ഈടാക്കില്ല. പഴയ നികുതി വ്യവസ്ഥയില്‍, ഇളവ് പരിധി നികുതിദായകന്റെ പ്രായത്തെ ആശ്രയിച്ചായിരുന്നു. പഴയ നികുതി വ്യവസ്ഥ അനുസരിച്ച്, 60 വയസ്സ് വരെയുള്ള നികുതിദായകര്‍ക്ക്…

        Read More »
      • 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നു

        വാഷിംഗ്ടണ്‍: ആഗോള കോടീശ്വരന്‍ ഇലോണ്‍ മസ്ക് 700 കോടി ഡോളര്‍ മൂല്യമുള്ള ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. ട്വിറ്റര്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങള്‍ തുടരുന്നതിനിടെയാണ് ടെസ്ലയുടെ ഓഹരികള്‍ വില്‍ക്കുന്നതെന്ന് എഎഫ്പി അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച ഫയല്‍ പ്രകാരം ഓഗസ്റ്റ് അഞ്ചിനും ഒമ്പതിനും ഇടയിലാണ് മസ്‌ക് ടെസ്ലയുടെ  7.9 ദശലക്ഷം ഓഹരികള്‍ വിറ്റത്. ട്വിറ്ററുമായി ബന്ധപ്പെട്ട ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും  ചില ഇക്വിറ്റി പങ്കാളികള്‍ വരാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, ടെസ്ല സ്റ്റോക്കിന്റെ അടിയന്തര വില്‍പ്പന ഒഴിവാക്കേണ്ടത് പ്രധാനമാണെന്ന് ചൊവ്വാഴ്ച മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. കമ്പനി വാങ്ങുന്നതിനുള്ള കരാറില്‍ നിന്ന് പിന്മാറാനുള്ള ശ്രമത്തെ തുടര്‍ന്ന് ടെസ്ല മേധാവിയുമായി ട്വിറ്റര്‍ നിയമ പോരാട്ടത്തിലാണ്. ഒക്ടോബറില്‍ വിചാരണ ആരംഭിക്കുമെന്ന് കേസ് പരിഗണിക്കുന്ന ജഡ്ജി അറിയിച്ചു. 44 ബില്യണ്‍ ഡോളര്‍ ഇടപാടിന് മുമ്പ് ട്വിറ്റര്‍ വഞ്ചന നടത്തിയെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം അതിന്റെ ബിസിനസിനെക്കുറിച്ച് തന്നെ…

        Read More »
      • വിപണിയില്‍ നേരിയ നഷ്ടം; സെന്‍സെക്സ് 58,817.29ലും നിഫ്റ്റി 17,534.80ലും വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: തുടര്‍ച്ചയായ ദിവസങ്ങളിലെ നേട്ടത്തിനുശേഷം സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 35.78 പോയിന്റ് താഴ്ന്ന് 58,817.29ലും നിഫ്റ്റി 9.70 പോയിന്റ് നഷ്ടത്തില്‍ 17,534.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. യുഎസിലെ പണപ്പെരുപ്പ നിരക്കുകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. മികച്ച തൊഴില്‍ ഡാറ്റയ്ക്കൊപ്പം പണപ്പെരുപ്പ നിരക്ക് കൂടിയതോതില്‍ നിലനിന്നാല്‍ ഫെഡ് റിസര്‍വ് കടുത്ത സമീപനം സ്വീകരിക്കാനിടയുണ്ടെന്ന വിലയിരുത്തല്‍ വിപണിയില്‍ പ്രതിഫലിച്ചു. ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ്, യുപിഎല്‍, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ബജാജ് ഫിനാന്‍സ്, എന്‍ടിപിസി, ഒഎന്‍ജിസി, എച്ച്സിഎല്‍ ടെക്നോളജീസ്, അദാനി പോര്‍ട്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.  

        Read More »
      • ഓഹരി സൂചികകള്‍ കരുത്താര്‍ജിച്ചു; നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

        മുംബൈ: വ്യാപാര ആഴ്ചയുടെ ആദ്യ ദിനത്തില്‍ ഓഹരി സൂചികകള്‍ മികച്ച നേട്ടം കൈവരിച്ചു മുന്നേറി. വ്യാപാരത്തിനിടെ ഒരുവേള 500 പോയന്റിലേറെ കുതിച്ച സെന്‍സെക്സ് 465 പോയിന്റ് നേട്ടത്തില്‍ 58,853ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 128 പോയിന്റ് ഉയര്‍ന്ന് 17,525ലെത്തി. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കര്‍ശന പണനയവുമായി ഫെഡറല്‍ റിസര്‍വ് മുന്നോട്ടുപോകുമെന്ന മുന്നറിയിപ്പിനൊപ്പം യുഎസിലെ തൊഴില്‍ നിരക്കില്‍ വര്‍ധന രേഖപ്പെടുത്തിയത് ഏഷ്യന്‍ വിപണികളില്‍ സമ്മിശ്രമായാണ് പ്രതിഫലിച്ചത്. ജപ്പാന്റെ നിക്കി നാലുമാസത്തെ ഉയര്‍ന്ന നിലവാരത്തിലാണ് ക്ലോസ് ചെയ്തത്. അതേസമയം ഹാങ്സെക് സൂചിക നഷ്ടംനേരിട്ടു. ഷാങ് ഹായ് കോമ്പോസിറ്റാകട്ടെ 0.31ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. എന്നാല്‍ ഇന്ത്യന്‍ രൂപ കഴിഞ്ഞ ആഴ്ച വ്യാപാരം അവസാനിക്കുമ്പോള്‍ ഉള്ളതിനേക്കാള്‍ 19 പൈസ ഇടിഞ്ഞ് 79.65 എന്ന നിലയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. 79.24 ആയിരുന്നു വെള്ളിയാഴ്ച ഡോളറിനെതിരായ രൂപയുടെ വിനിമയ നിരക്ക്. വെള്ളിയാഴ്ച റിപ്പോ നിരക്ക് ആര്‍ബിഐ വര്‍ധിപ്പിച്ചിരുന്നു. 50 ബേസിസ് പോയിന്റ് വര്‍ധനവാണ് ആര്‍ബിഐ വരുത്തിയത് കോള്‍ ഇന്ത്യ,…

        Read More »
      Back to top button
      error: