04/05/2026

      സുപ്രധാന നീക്കവുമായി ഒപെക് രാജ്യങ്ങൾ- ഉല്പാദനവിഹിതം വർദ്ധിപ്പിക്കും; ആ​ഗോള എണ്ണ വിപണിയ്ക്ക താങ്ങേകാനുള്ള നിർണ്ണായക നീക്കം

      03/05/2026

      യമൻ തീരത്ത് എണ്ണക്കപ്പൽ റാഞ്ചി;സായുധസംഘമാണ് കപ്പൽ തട്ടിയെടുത്തത്; സൊമാലിയയിൽ നിന്നുള്ള കടൽക്കൊള്ളക്കാരാണ് സംശയം

      03/05/2026

      ഇന്ത്യയുടെ ‘സർവ്വ് ശക്തി’ ഹോർമുസ് കടന്നു; വരുന്നത് 45,000 ടൺ എൽപിജിയുമായി

      02/05/2026

      അമേരിക്കയുമായുള്ള സംഘർഷാന്തരീക്ഷം കനക്കുന്നുവെന്ന് ഇറാൻ സായുധസേന; ‘യുഎസിന്റെ ഭാഗത്തുനിന്നുള്ള ഏത് നീക്കത്തെയും ശക്തമായി നേരിടാൻ സേന പൂർണ സജ്ജം‘

      01/05/2026

      വോ‌ട്ടിനു പോയ അതിഥി തൊഴിലാളികൾ മടങ്ങിയെത്തിയില്ല, എൽപിജി വിതരണത്തിലെ നിയന്ത്രണം… ഇടിത്തീയായി വിലവർദ്ധനവ്!! വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപ കൂട്ടി എണ്ണക്കമ്പനികൾ… സിലിണ്ടർ വില 3,000 കടന്നു

      30/04/2026

      200 കോടിയുടെ നിക്ഷേപത്തിൽ ​മുതിർന്ന പൗരൻമാർക്കായി കോട്ടയത്ത് വേദാന്ത “ ഈഡൻ ഗാർഡൻസ്” വരുന്നു

      30/04/2026

      ഇറാനെതിരെ ശക്തമായ ആക്രമണപദ്ധതി തയ്യാറാക്കിയതായി യുഎസ് സെൻട്രൽ കമാൻഡ്; കുറഞ്ഞ സമയത്തിനുള്ളിൽ ശക്തമായ ആക്രമണം നടത്തും; ലക്ഷ്യം അടിസ്ഥാന സൗകര്യങ്ങൾ; ഇറാനെ ചർച്ചകളിലേക്ക് കൊണ്ടുവരാനുള്ള നീക്കം

      30/04/2026

      ‘ഉപരോധം തുടർന്നാൽ എണ്ണവില കൂടും’; നാവിക ഉപരോധത്തിനെതിരെ മൂന്നല്ല മുപ്പത് ദിവസം പിടിച്ചു നിൽക്കുമെന്ന് ഇറാൻ; വീണ്ടും സംഘർഷമോ? ?

      29/04/2026

      അമേരിക്കയുടെ അടി മര്‍മത്ത്; ഹോര്‍മൂസിലെ ഉപരോധം അപ്രതീക്ഷിത തിരിച്ചടി; എണ്ണ കയറ്റുമതി നിലച്ച് ഇറാന്‍; എണ്ണ സംഭരണ കേന്ദ്രങ്ങള്‍ നിറയുന്നു; കപ്പലുകളിലേക്കു മാറ്റിയാലും രക്ഷയില്ല; ഉത്പാദനം നിര്‍ത്തി വയ്‌ക്കേണ്ടി വരും; വരുമാനവും നിലയ്ക്കുന്നു; വന്‍ പ്രതിസന്ധി

      29/04/2026

      ഹൊർമുസിൽ പിടിമുറുക്കാനുള്ള നീക്കവുമായി യു.എസ്; ‘ദീർഘകാല ഉപരോധത്തിന്’ ഉത്തരവിട്ട് ട്രംപ്; ഇറാനെ ശ്വാസം മുട്ടിക്കാനുള്ള പുതു തന്ത്രം; ഇറാനിൽ 12 മുതൽ 22 ദിവസത്തേക്കുള്ള എണ്ണ സംഭരണശേഷി മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് റിപ്പോർട്ട്

      Business

      • പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രോഫിറ്റ്-ടസ്‌കർ ബിസിനസ് സമ്മിറ്റ് 2026 കൊച്ചി വേദിയാകുന്നു; ബിസിനസ് കുതിപ്പിനുതകുന്ന ചർച്ചകളും പ്രോഫിറ്റ് ടസ്‌കർ നാഷണൽ അവാർഡ് വിതരണവും ഉച്ചകോടിയെ ആകർഷകമാക്കും

        കൊച്ചി: ഇന്ത്യയിലെ പ്രശസ്തമായ ബിസിനസ് കോൺക്ലേവുകളിൽ ഒന്നായ പ്രോഫിറ്റ്-ടസ്‌കർ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയിൽ അരങ്ങേറുന്നു. പ്രാദേശിക ബിസിനസ് സാധ്യതകളെ ആഗോള വ്യാപാര അവസരങ്ങളുമായി ബന്ധിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ വെച്ച് പ്രശസ്തമായ പ്രോഫിറ്റ് ടസ്‌കർ നാഷണൽ അവാർഡുകളും വിതരണം ചെയ്യും. കേന്ദ്ര എം.എസ്.എം.ഇ മന്ത്രി ജിതൻ റാം മാഞ്ചി, ആഗോള വ്യവസായ പ്രമുഖനും മുൻ യു.എ.ഇ മന്ത്രിയുമായ മുഹമ്മദ് എസ്. അൽ കിന്ദി, ഡോ. ശശി തരൂർ എം.പി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ESG (പരിസ്ഥിതി, സാമൂഹികം, ഗവേണൻസ്), ബ്രാൻഡിംഗ്, ഡിജിറ്റൽ സ്വാധീനം തുടങ്ങിയ ആധുനിക പ്രവണതകൾക്ക് ഇത്തവണത്തെ സമ്മിറ്റ് മുൻഗണന നൽകുന്നു. ഇന്തോ കോണ്ടിനെന്റൽ ട്രേഡ് ആൻഡ് എന്റർപ്രണർഷിപ്പ് പ്രൊമോഷൻ കൗൺസിലും (ICTEP കൗൺസിൽ) FYBB ഇന്നവേഷൻസും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിരത, സാമൂഹിക പ്രതിബദ്ധത, നൂതന വളർച്ച എന്നിവയ്ക്ക് നേതൃത്വം നൽകുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ഒരു വിദഗ്ധ ജൂറി പാനൽ (…

        Read More »
      • ഉപരോധ ഇളവ് നീട്ടുന്നതിൽ നിന്നും മുഖംതിരിച്ച് ട്രംപ്; ഇന്ത്യയ്ക്ക് വേറെ വഴിയില്ല; ചബഹാർ തുറമുഖ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ

        ന്യൂഡൽഹി : ഇറാനിലെ ചബഹാർ തുറമുഖത്തിന്റെ നടത്തിപ്പ് ഇറാനിയൻ കമ്പനിക്കു കൈമാറാൻ ഇന്ത്യ നീക്കം സജീവമാക്കിയതായി സൂചന. തുറമുഖത്തിന് യുഎസ് അനുവദിച്ച ഉപരോധ ഇളവ് ഏതാനും ദിവസം മുൻപ് അവസാനിച്ചിരുന്നു. ഇതോടെ, നടത്തിപ്പ് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്ന വിലയിരുത്തലിലാണ് ഇന്ത്യ. ഉപരോധവും പശ്ചിമേഷ്യയിലെ യുദ്ധവും തുറമുഖത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിരുന്നു. യുഎസ് അധികൃതരുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തിയെങ്കിലും ഇളവു നീട്ടുന്നതിൽ തീരുമാനമായിരുന്നില്ല. യുഎസിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകില്ലെന്നാണു വിലയിരുത്തൽ. ഇറാനുമായും യുഎസുമായും ഇപ്പോഴും ചർച്ച ഇപ്പോഴും നടക്കുകയാണെന്നാണ് കഴിഞ്ഞദിവസം വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചത്. കഴിഞ്ഞ വർഷം നവംബർ മുതൽ ഉദ്യോഗസ്ഥരെ ചബഹാറിൽ നിന്നു ഘട്ടംഘട്ടമായി പിൻവലിച്ചിരുന്നു. ഈ വർഷത്തെ ബജറ്റിൽ പണം വകയിരുത്തിയിട്ടില്ല. പദ്ധതിയിൽ നിന്നു കേന്ദ്രം പിൻമാറുന്നുവെന്ന സൂചന വ്യക്തമായിരുന്നു. ഇറാന്റെ തെക്കൻ തീരത്തുള്ള ചബഹാർ തുറമുഖത്തിന്റെ വികസനം 2003 മുതൽ നടത്തുന്നത് ഇന്ത്യയാണ്. 2018 ൽ ഇറാനെതിരെ യുഎസ് ഉപരോധം ഏർപ്പെടുത്തിയപ്പോൾ…

        Read More »
      • അടുത്തമാസം മുതല്‍ ഗ്യാസ് ബുക്കിം​ഗ് അത്ര എളുപ്പമാകില്ല; വിതരണ രീതികളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിലാക്കാനുള്ള തീരുമാനത്തിൽ കേന്ദ്രസർക്കാർ

        ന്യൂഡൽഹി: ഗാർഹിക പാചകവാതക സിലിണ്ടറുകളുടെ ബുക്കിംഗിലും വിതരണ രീതികളിലും കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങൾ ശക്തമാകുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങളെ തുടർന്ന് ആഗോള ഊർജ്ജ മേഖലയിലുണ്ടായ വിതരണ ക്ഷാമവും വിലക്കയറ്റവും കണക്കിലെടുത്താണ് ഈ മാറ്റങ്ങൾ പരിഗണിക്കുന്നത്. രാജ്യത്തെ പ്രധാന പൊതുമേഖലാ എണ്ണവിതരണ സ്ഥാപനങ്ങൾ സിലിണ്ടർ വിതരണം കൂടുതൽ നിയന്ത്രിതവും സുരക്ഷിതവുമായി നടത്തുന്നതിനായി പുതിയ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നുവെന്നതാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. ഇതിനിടെ, സിലിണ്ടറുകളുടെ വിലയിൽ തുടർച്ചയായ വർധനയാണ് രേഖപ്പെടുത്തുന്നത്. ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില അടുത്തിടെ ഉയർന്നതും, വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറുകളുടെ വില ഒരു മാസത്തിനിടെ പലതവണ വർധിച്ചതും ഉപഭോക്താക്കൾക്ക് അധികഭാരമായി മാറിയിട്ടുണ്ട്.യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധത്തിനുശേഷം, ഇന്ത്യൻ എണ്ണക്കമ്പനികൾ രാജ്യത്തുടനീളം 14.2 കിലോഗ്രാം എൽപിജി സിലിണ്ടറുകളുടെ വില 60 രൂപ വർദ്ധിപ്പിച്ചിരുന്നു. 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് വർദ്ധിപ്പിച്ചു. 2026 ഏപ്രിലിൽ, മെട്രോ നഗരങ്ങളിൽ…

        Read More »
      • ഇറാൻ അടുക്കുന്നില്ല; നേരിട്ടുള്ള ചർച്ചകൾ നടക്കില്ല; ഫോണിലൂടെയുള്ള അനുനയശ്രമങ്ങൾ തുടരുമെന്ന് ട്രംപ്; ആ​ഗോള വിപണി അനിശ്ചിതത്വത്തിലേയ്ക്ക്

        വാഷിം​ഗ്ടൺ: പാക്കിസ്ഥാനിൽ നടക്കാനിരുന്ന ഇറാൻ–അമേരിക്ക സമാധാന ചർച്ച പാളിയതോടെ ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വം ശക്തമായി. നാളെ ഓഹരി, സ്വർണം, ക്രൂഡ് ഓയിൽ വിപണികൾ ഏത് ദിശയിലേക്കാകും നീങ്ങുക എന്ന ആശങ്കയിലാണ് നിക്ഷേപകർ. ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വിമുഖത പ്രകടിപ്പിച്ചെങ്കിലും ഫോണിലൂടെ അനുനയം തുടരുമെന്നാണ് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറയുന്നത്. ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് തിരിച്ചടിയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാ​ഗ്ചി യുഎസ് പ്രതിനിധികളുടെ വരവിന് മുമ്പ് തന്നെ മടങ്ങി. ഇതോടെ യുഎസ് പ്രതിനിധികളുടെ യാത്രയും ട്രംപ് റദ്ദാക്കി.എന്നാൽ ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തത് പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്ന ഘടകമായി മാറിയിരിക്കുകയാണ്. പാക്കിസ്ഥാനിലെത്തിയ ഇറാൻ വിദേശകാര്യ മന്ത്രി അമേരിക്കൻ പ്രതിനിധികൾ എത്തുന്നതിന് മുമ്പ് തന്നെ മടങ്ങിയതോടെ ചർച്ചകൾ തകര്ന്നു. പിന്നാലെ അമേരിക്കൻ പ്രതിനിധികളുടെ യാത്രയും റദ്ദാക്കി. ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയും നിർണായക എണ്ണ വിതരണ രാജ്യവും തമ്മിലുള്ള സംഘർഷം രണ്ടു മാസമായി തുടരുന്നത് ആഗോള സാമ്പത്തിക സാഹചര്യത്തെ…

        Read More »
      • ‘അമേരിക്കയോട് നേരിട്ടുള്ള ചർച്ചയ്ക്കില്ല; പറയാനുള്ളത് പാക്കിസ്ഥാൻ മുഖേന അറിയിക്കും‘- നിലപാടിലുറച്ച് ഇറാൻ

        ഇസ്ലാമാബാദ്: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ അവസാനിപ്പിക്കാൻ നയതന്ത്ര ശ്രമങ്ങൾ വീണ്ടും സജീവമാകുന്നതിനിടെ, ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പാകിസ്താനിലെത്തി. നിലവിലെ യുദ്ധസാഹചര്യങ്ങൾക്കിടെ നേരിട്ടുള്ള ചർച്ചകൾക്ക് തയ്യാറല്ലെന്ന നിലപാട് ഇറാൻ വീണ്ടും വ്യക്തമാക്കി. അമേരിക്കയുമായി നേരിട്ട് ചർച്ചകൾ നടക്കുന്നു എന്ന റിപ്പോർട്ടുകൾ അവർ നിഷേധിക്കുകയും ചെയ്തു. പകരം, തങ്ങളുടെ നിലപാടുകളും ആവശ്യങ്ങളും പാകിസ്താൻ അധികൃതർക്ക് കൈമാറി, അവരുടെ വഴി അമേരിക്കയിലേക്ക് സന്ദേശം എത്തിക്കുന്ന രീതിയിലാണ് നീക്കം. ആണവ പദ്ധതി, എണ്ണവിതരണം എന്നിവയുമായി ബന്ധപ്പെട്ട് അമേരിക്ക കടുത്ത നിബന്ധനകൾ മുന്നോട്ടുവച്ചിട്ടുണ്ടെങ്കിലും, സമാധാന കരാറിന് സാധ്യതയുണ്ടെന്ന സൂചന അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് നൽകി. ഇതോടൊപ്പം, പശ്ചിമേഷ്യൻ കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അമേരിക്കൻ പ്രതിനിധിയും മുതിർന്ന ഉപദേശകനും ചർച്ചകൾക്കായി പാകിസ്താനിലെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത്തവണത്തെ ചർച്ചകളിൽ അമേരിക്കൻ വൈസ് പ്രസിഡൻറും ഇറാന്റെ പാർലമെൻറ് അധ്യക്ഷനും പങ്കെടുക്കുന്നില്ലെന്നതാണ് ശ്രദ്ധേയമാണ്. എന്നാൽ, പാകിസ്താൻ ഒരുക്കുന്ന സൗകര്യങ്ങളിലൂടെ നേരിട്ടുള്ള ചർച്ചകൾ നടക്കുമെന്ന വിവരം വൈറ്റ് ഹൗസ് വക്താവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇറാന്റെ കൈവശമുള്ള…

        Read More »
      • കൊച്ചിയിൽ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ ഐവിഎഫ് കേന്ദ്രം പ്രവർത്തനമാരംഭിച്ചു

        കൊച്ചി: വന്ധ്യതാ ചികിത്സാരംഗത്തെ പ്രമുഖ ശൃംഖലയായ ‘സീഡ്‌സ് ഓഫ് ഇന്നസെൻസ്’ (Seeds of Innocens) കൊച്ചി മരടിൽ പുതിയ ഐവിഎഫ് കേന്ദ്രം തുറന്നു. സിനിമാതാരം പ്രിയങ്ക നായർ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ നൈജർ, ചാഡ്, കാമറൂൺ എന്നീ രാജ്യങ്ങളിലെ സ്ഥാനപതിമാർ വിശിഷ്ടാതിഥികളായി സംബന്ധിച്ചു. സാധാരണക്കാർക്ക് താങ്ങാനാവുന്ന നിരക്കിൽ അത്യാധുനിക വന്ധ്യതാ ചികിത്സ ലഭ്യമാക്കുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. ആധുനിക എംബ്രിയോളജി- ജനിറ്റിക് ലാബ് സൗകര്യങ്ങളും വിദഗ്ധ ഡോക്ടർമാരുടെ സേവനവും കൊച്ചിയിലെ കേന്ദ്രത്തിന്റെ പ്രത്യേകതയാണ്. പത്ത് വർഷത്തിനുള്ളിൽ ഇരുപതിനായിരത്തോളം ദമ്പതികളുടെ മക്കളെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ പാരമ്പര്യവുമായാണ് സീഡ്‌സ് ഓഫ് ഇന്നസെൻസ് കേരളത്തിലെത്തുന്നത്. ചികിത്സാചെലവ് കുറയുന്നത് സാധാരണക്കാരായ ദമ്പതികൾക്ക് വലിയ ആശ്വാസമാകുമെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ പ്രിയങ്ക നായർ അഭിപ്രായപ്പെട്ടു. അത്യാധുനിക സൗകര്യങ്ങൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്നത് മെഡിക്കൽ ടൂറിസം രംഗത്ത് കേരളത്തിന് കൂടുതൽ കരുത്തേകുമെന്ന് ചടങ്ങിൽ പങ്കെടുത്ത നൈജർ സ്ഥാനപതി സദ സെയ്ദു പറഞ്ഞു. വന്ധ്യത വർധിച്ചുവരുന്ന സാഹചര്യത്തിൽ ഓരോ ദമ്പതികൾക്കും അനുയോജ്യമായ വ്യക്തിഗത ചികിത്സാ…

        Read More »
      • പ്രതീക്ഷകൾ ഏറെ; ഇന്ത്യ-ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍തിങ്കളാഴ്ച ഒപ്പുവയ്ക്കപ്പെടും; ഇന്ത്യയിലേയ്ക്ക് എത്തുക 2,000 കോടി ഡോളറിന്റെ നിക്ഷേപം! ഇന്ത്യക്കാർക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകളും; ഒപ്പം നികുതിയിളവുകളും

        ന്യൂഡൽഹി: ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും. ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ക്രിസ്റ്റഫര്‍ ലക്‌സണ്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഡല്‍ഹിയിലെ ഭാരത് മണ്ഡപത്തില്‍ നടക്കുന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ബിസിനസ് ഫോറം യോഗത്തിന് ശേഷമായിരിക്കും കരാറില്‍ ഒപ്പുവെക്കുക. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി (ഏകദേശം 42,000 കോടി രൂപ) ഇരട്ടിയാക്കുകയാണ് ഈ കരാറിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ, അടുത്ത 15 വര്‍ഷത്തിനുള്ളില്‍ 2,000 കോടി ഡോളറിന്റെ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഐടി, ബിസിനസ് മേഖലകളിലെ ഇന്ത്യന്‍ പ്രൊഫഷണലുകള്‍ക്ക് വലിയ ആശ്വാസം നല്‍കുന്നതാണ് പുതിയ കരാര്‍. വൈദഗ്ധ്യമുള്ള ഇന്ത്യക്കാര്‍ക്കായി ഓരോ വര്‍ഷവും 5,000 തൊഴില്‍ വിസകള്‍ ന്യൂസിലന്‍ഡ് അനുവദിക്കും. ഈ വിസയില്‍ മൂന്ന് വര്‍ഷം വരെ അവിടെ താമസിച്ച് ജോലി ചെയ്യാന്‍ സാധിക്കും. കരാര്‍ പ്രാബല്യത്തില്‍ വരുന്നതോടെ ന്യൂസിലന്‍ഡിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ഒഴിവാകും. തിരിച്ച്, ന്യൂസിലന്‍ഡില്‍ നിന്നുള്ള…

        Read More »
      • ‘ഇന്ത്യയെ മെരുക്കുക പ്രയാസം; തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ചില കാര്യങ്ങളിൽ യോജിപ്പിലെത്താൻ സാധിക്കുമായിരിക്കും‘: ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ ചർച്ചയ്ക്ക് പിന്നാലെ അമേരിക്കൻ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ

        വാഷിങ്ടൺ: ഇന്ത്യയെ മെരുക്കാൻ പ്രയാസമാണെന്ന് യു.എസ്. വ്യാപാരപ്രതിനിധി (യു.എസ്.ടി.ആർ.) ജാമീസൺ ഗ്രീർ. ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചയുടെ അവസാനമാണ് ഗ്രീർ ഇങ്ങനെയൊരു പരാമർശം നടത്തിയത്. വാണിജ്യവകുപ്പ് അഡീഷണൽ സെക്രട്ടറി ദർപ്പൺ ജെയിനിന്റെ നേതൃത്വത്തിലുള്ള 12 അംഗ സംഘവുമായിട്ടായിരുന്നു ചർച്ച. ”ഇന്ത്യയെ മെരുക്കുക പ്രയാസമാണ്. വർഷങ്ങളായി അവർ തങ്ങളുടെ കാർഷികവിപണികളെ സംരക്ഷിച്ചുനിർത്തിയിരിക്കുകയാണ്” എന്നാണ് ഗ്രീർ യു.എസ്. കോൺഗ്രസിന്റെ വെയ്സ് ആൻഡ് മീൻസ് കമ്മിറ്റിയോടു പറഞ്ഞത്. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യയും യു.എസും ഉഭയകക്ഷി വ്യാപാരക്കരാറിന്റെ കരട് പ്രഖ്യാപിച്ചത്. കാലിത്തീറ്റയായി ഉപയോഗിക്കുന്ന ഡിഡിജി (distillers dried grains), സോയാബീൻ മീൽ, എത്തനോൾ എന്നിവയുടെ കയറ്റുമതിയുമായി ബന്ധപ്പെട്ട് നിയമനിർമാതാക്കൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ജാമിസൺ ഗ്രീർ. കാർഷിക ഉത്പന്നങ്ങളുടെ കാര്യത്തിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഡിഡിജി പോലുള്ള ചില മേഖലകളിൽ ഇരുരാജ്യങ്ങൾക്കും യോജിപ്പിലെത്താൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ-യു.എസ്. ഉഭയകക്ഷി വ്യാപാര കരാറിന്റെ ചട്ടക്കൂട് പ്രഖ്യാപിച്ചത്. 2030-ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം…

        Read More »
      • ഇറാനെ കടലിലിറങ്ങാൻ സമ്മതിക്കില്ല; വ്യാപാരം സ്തംഭിപ്പിക്കും; സമുദ്രനിരീക്ഷണം ശക്തമാക്കി യുഎസ് സൈന്യം; യുഎസ്എസ് ജോർജ് എച്ച് ഡബ്ല്യു ബുഷ് ഇന്ത്യൻ മഹാസമുദ്രത്തിൽ

        വാഷിം​ഗ്ടൺ: പശ്ചിമേഷ്യയിൽ കടൽ യുദ്ധ സാഹചര്യം രൂക്ഷം. ഇറാനുമായുള്ള വെടിനിർത്തൽ കരാർ ദുർബലമായി തുടരുന്ന പശ്ചാത്തലത്തിൽ, മിഡിൽ ഈസ്റ്റ് മേഖലയിലേക്ക് തങ്ങളുടെ മൂന്നാമത്തെ വിമാനവാഹിനിക്കപ്പൽ കൂടി എത്തിയതായി യുഎസ് സൈന്യം ഔദ്യോഗികമായി അറിയിച്ചു. വിമാനവാഹിനിക്കപ്പൽ യു എസ് എസ് ജോർജ് ഡബ്ല്യു ബുഷ് കൂടി മേഖലയിലേക്ക് എത്തി. നിലവിൽ മേഖലയിലെ സുരക്ഷാ സാഹചര്യം വിലയിരുത്തിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഇത്തരമൊരു സുപ്രധാന നീക്കം നടത്തിയത്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം മുൻപത്തേക്കാൾ ശക്തമായിരിക്കുകയാണ്. യുഎസ് സെൻട്രൽ കമാൻഡ് തങ്ങളുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവെച്ചത്. യുഎസ്എസ് ജോർജ്ജ് എച്ച്.ഡബ്ല്യു. ബുഷ് ഇന്ത്യൻ മഹാ സമുദ്രത്തിലൂടെ സഞ്ചരിക്കുന്ന ചിത്രം പുറത്തുവിട്ടു. സെൻട്രൽ കമാൻഡിന്റെ ഉത്തരവാദിത്ത പരിധിയിൽ വരുന്ന പ്രദേശത്താണ് നിലവിൽ ഈ കപ്പൽ നിലയുറപ്പിച്ചിട്ടുള്ളതെന്ന് യുഎസ് സൈന്യം വ്യക്തമാക്കി. യുഎസ് നേവൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം, മറ്റ് രണ്ട് വിമാനവാഹിനിക്കപ്പലുകളായ യുഎസ്എസ് ജെറാൾഡ് ആർ. ഫോർഡും , യുഎസ്എസ്…

        Read More »
      • ഹൊർമുസിൽ ഇറാൻ വിക്ഷേപിച്ചിരിക്കുന്നത് ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള സ്മാർട്ട് മൈനുകളാണെന്ന് പെന്റ​ഗൺ; നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരും; നിർവ്വീര്യമാക്കൽ ദുഷ്കരം!

        വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ ഇറാൻ സ്ഥാപിച്ചിട്ടുള്ള മൈനുകൾ നീക്കംചെയ്യാൻ ചുരുങ്ങിയത് ആറുമാസമെങ്കിലും വേണ്ടിവരുമെന്ന് യുഎസ് കോൺഗ്രസിനെ അറിയിച്ച് പെന്റഗൺ. ലോകത്തിലെ എണ്ണ-വാതക ചരക്കുനീക്കത്തിൽ നിർണായക പങ്ക് വഹിക്കുന്ന ഈ ജലപാതയിലൂടെയുള്ള ഗതാഗതം ഇക്കൊല്ലം മുഴുവനും തടസ്സപ്പെട്ടേക്കാമെന്നും അവർ മുന്നറിയിപ്പ് നൽകി. ഹൗസ് ആംഡ് സർവീസ് കമ്മിറ്റി (എച്ച്എഎസ്‌സി)ക്ക് മുൻപാകെ ചൊവ്വാഴ്ച നടത്തിയ ആശയവിനിമയത്തിലാണ് യുഎസിന്റെ ഡിഫൻസ് ഡിപ്പാർട്‌മെന്റ് (ഡിഒഡി) ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ് പ്രതിനിധിസഭയിലെ അംഗങ്ങൾ ഉൾപ്പെട്ട സമിതിയാണ് എച്ച്എഎസ്‌സി. ഹോർമുസിനെ സുരക്ഷിതമാക്കുക എന്നത് കരുതിയിരുന്നതിനേക്കാൾ സങ്കീർണമായ സംഗതിയാണ്. ഇതിന് പ്രധാനകാരണം ഇറാൻ അവിടെ സ്ഥാപിച്ചിട്ടുള്ള മികച്ച സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള മൈനുകളാണെന്നും കമ്മിറ്റി അംഗങ്ങളായ നിയമനിർമാതാക്കളെ ഡിഒഡി അറിയിച്ചെന്നാണ് വിവരം. ഹോർമുസിൽ ആകെമാനം ഇരുപതോ അതിൽ അധികമോ മൈനുകൾ ഇറാൻ സ്ഥാപിച്ചിട്ടുണ്ടെന്നാണ് കരുതുന്നതെന്ന് ഉന്നത പ്രതിരോധ ഉദ്യാഗസ്ഥരിൽ ഒരാൾ കമ്മിറ്റിയിലെ അംഗങ്ങളെ അറിയിച്ചു. പരമ്പരാഗത ‘കോൺടാക്ട്’ മൈനുകളിൽനിന്ന് വ്യത്യസ്തമായി ജിപിഎസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തിയിട്ടുള്ള മൈനുകളാണ് ഇപ്പോൾ അവിടെ സ്ഥാപിച്ചിട്ടുള്ളത്. അതിവേഗം നീങ്ങുന്ന…

        Read More »
      Back to top button
      error: