Business
-
ഓപ്പറേഷന്‍ സിന്ദൂര്‍ കണ്ണു തുറപ്പിച്ചു; തദ്ദേശീയ ഡ്രോണ്‍ നിര്‍മാണത്തിനു രണ്ടായിരം കോടിയുടെ ഇന്റസെന്റീവ് നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍; നാമമാത്ര പലിശയില്‍ വേറെയും പണം; രംഗത്തുള്ളത് 600 ഡ്രോണ്‍ നിര്‍മാതാക്കള്‍; സോഫ്റ്റ്‌വേര്‍ കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും നേട്ടം; ചൈനീസ് ഇറക്കുമതി കുറയ്ക്കും
ന്യൂഡല്‍ഹി: തദ്ദേശീയ ഡ്രോണ്‍ നിര്‍മാണം പ്രോത്സാഹിപ്പിക്കാന്‍ ഇന്ത്യ രണ്ടായിരം കോടി രൂപയുടെ പദ്ധതി ആരംഭിക്കുന്നെന്നു റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാകിസ്താനും വന്‍തോതില്‍ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ നടപ്പാക്കിയിരുന്നു. പാകിസ്താന്‍ ചൈനയില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറക്കുമതി ചെയ്ത ഡ്രോണുകളാണ് ഉപയോഗിച്ചത്. ഭാവിയിലെ സംഘര്‍ഷ സാധ്യതകള്‍ കണക്കിലെടുത്തു പരമാവധി ഇന്ത്യയില്‍തന്നെ നിര്‍മിക്കാനുള്ള പദ്ധതിയുമായാണ് ഇന്ത്യ മുന്നോട്ടു പോകുന്നതെന്ന് ഉയര്‍ന്ന മൂന്ന് ഉദ്യോസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. യുദ്ധങ്ങളില്‍ ആളില്ലാ വിമാനങ്ങളുടെ സാധ്യത തിരിച്ചറിഞ്ഞാണ് ഇന്ത്യ തദ്ദേശീയ നിര്‍മാണത്തിലേക്കു കടക്കുന്നത്. മൂന്നുവര്‍ഷം നീളുന്ന പദ്ധതിയനുസരിച്ചു ഡ്രോണുകളുടെ നിര്‍മാണം, സോഫ്റ്റ്‌വേര്‍, ഡ്രോണ്‍വേധ സംവിധാനങ്ങള്‍, സര്‍വീസ് എന്നിവ ഉള്‍പ്പെടുത്തുമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണു പുറത്തുവരുന്നത്. മൂലധന സമാഹരണം, ഗവേഷണം എന്നിയ്ക്കു പാടുപെടുന്ന ഇന്ത്യയിലെ സ്ഥാപനങ്ങള്‍ക്കു വന്‍ പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇതു ഗുണം ചെയ്യും. 2021ല്‍ ഇന്ത്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ നല്‍കിയ 1.2 ബില്യണ്‍ ഡോളറിനേക്കാള്‍ വന്‍ നിക്ഷേപമായിട്ടാണു വിലയിരുത്തുന്നത്. സിവില്‍ ഏവിയേഷന്‍,…
Read More » -
താരിഫ് ഭീഷണി വെറും ഷോ? ശ്രദ്ധ പിടിച്ചു പറ്റാനുള്ള ട്രംപിന്റെ കളി മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍; ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്ക് അതിനുള്ള അധികാരമില്ല; 90 ദിവസത്തെ കാലയളവ് തീരാനിരിക്കേ ജീവനക്കാര്‍ മറ്റു ജോലികളിലെന്ന് അമേരിക്കന്‍ മാധ്യമം; സംശയം പ്രകടിപ്പിച്ച് ചര്‍ച്ച നടത്തിയ രാജ്യങ്ങളും
ന്യൂയോര്‍ക്ക്: വിവിധ രാജ്യങ്ങള്‍ക്ക് അടിക്കടി താരിഫ് പ്രഖ്യാപിക്കുന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ നടപടി വെറും ‘ഷോ’ മാത്രമെന്നു വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിച്ചെന്ന് അമേരിക്കന്‍ മാധ്യമം. പൊളിറ്റിക്കോ റിപ്പോര്‍ട്ട് അനുസരിച്ച്, പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനങ്ങള്‍ യഥാര്‍ഥ നടപടികളെക്കാള്‍ ശ്രദ്ധ പിടിച്ചുപറ്റാനുള്ള നീക്കം മാത്രമാണെന്നാണു ചൂണ്ടിക്കാട്ടുന്നത്. ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്, വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്‌നിക്ക്, യുഎസ് ട്രേഡ് പ്രതിനിധി ജാമിസണ്‍ ഗ്രീര്‍ എന്നിവര്‍ക്കാണു വ്യാപാരക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കും മറ്റുമായുള്ള ചുമതല നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇവര്‍ക്ക് ഇതിനുള്ള അധികാരമില്ലെന്നും നേരേ എതിരേയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. താരിഫുകള്‍ നടപ്പാക്കുന്നതിനുള്ള 90 ദിവസ പരിധി വേഗത്തില്‍ അടുക്കുകയാണ്. എന്നാല്‍, വൈറ്റ് ഹൗസിനുള്ളില്‍മാത്രം അത്ര തിടുക്കമൊന്നുമില്ല. കരാറുകളില്‍ എത്തിച്ചേരല്‍, ചര്‍ച്ചകള്‍, വിലപേശല്‍ എന്നിവയൊന്നുമില്ല. ‘ഡെഡ്‌ലൈനി’ല്‍ പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്. താരിഫ് സംബന്ധിച്ച പ്രഖ്യാപനങ്ങളാണ് തന്റെ പ്രസിഡന്റ് പദവിയിലെ ഏറ്റവും ‘രസകര’മായ കാര്യമെന്നു ട്രംപിന് അറിയാം. എന്നാല്‍, അതത്രയെളുപ്പം ഉപേക്ഷിക്കാനും സാധ്യതയില്ല. പ്രത്യേകിച്ച്…
Read More » -
ഓഹരി വിപണയില്‍ വമ്പന്‍ തിരിമറി; അമേരിക്കന്‍ ട്രേഡിംഗ് കമ്പനി രണ്ടു വര്‍ഷത്തിനിടെ കടത്തിയത് 36,671 കോടി! ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച് സെബി; ജെയിന്‍ സ്ട്രീറ്റിനും മൂന്ന് അനുബന്ധ കമ്പനിക്കും വിലക്ക്
മുംബൈ: ഓഹരി വിപണിയില്‍ തിരിമറി നടത്തി വമ്പന്‍ ലാഭമുണ്ടാക്കിയ യുഎസ് ട്രേഡിങ് കമ്പനിയായ ജെയിന്‍ സ്ട്രീറ്റിനെയും മൂന്ന് അനുബന്ധ കമ്പനികളെയും ഓഹരി വിപണിയില്‍ നിന്നും വിലക്കി സെബി (സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 2023 മുതല്‍ 2025 വരെ കമ്പനി ഡെറിവേറ്റീവ് ട്രേഡിങില്‍ നടത്തിയ തിരിമറികളാണ് സെബി അന്വേഷണത്തില്‍ കണ്ടെത്തിയത്. ജെഎസ്‌ഐ2 ഇന്‍വെസ്റ്റ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ്. ജെയിന്‍ സ്ട്രീറ്റ് സിംഗപ്പൂര്‍ ലിമിറ്റഡ്, ജെയിന്‍ സ്ട്രീറ്റ് ഏഷ്യ ട്രേഡിങ് ലിമിറ്റഡ് എന്നി കമ്പനികളെയാണ് സെബി വിലക്കിയത്. 2023 ജനുവരി മുതല്‍ 2025 മാര്‍ച്ച് വരെ ഇന്‍ഡക്‌സ് ഓപ്ഷന്‍ ട്രേഡിങിലൂടെ കമ്പനിയുണ്ടാക്കിയ ലാഭം 36,671 കോടി രൂപയാണ്. ഇതില്‍ കമ്പനി അനധികൃതമായി ഉണ്ടാക്കിയ 4843.5 കോടി രൂപ എസ്‌ക്രോ അക്കൗണ്ടിലേക്ക് മാറ്റാനും സെബി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനൊപ്പം കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും. ഇന്‍ഡക്‌സ് സൂചികകളിലാണ് ജെയിന്‍ സ്ട്രീറ്റ് തട്ടിപ്പ് നടത്തിയതെന്ന് സെബി ഇടക്കാല ഉത്തരവില്‍ പറയുന്നു. നിഫ്റ്റി, ബാങ്ക് നിഫ്റ്റി എന്നിവയുടെ ഇന്‍ഡക്‌സ്…
Read More » -
ബ്യൂട്ടി രംഗത്തെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നു, യുകെ ബ്രാൻഡ് ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ
കൊച്ചി: യുകെ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെയ്‌സ്ജിമ്മിൽ നിക്ഷേപം നടത്തി റിലയൻസ് റീട്ടെയ്ൽ വെഞ്ച്വേഴ്‌സ് ലിമിറ്റഡ്. ഫേഷ്യൽ ഫിറ്റ്‌നെസ് ആൻഡ് സ്‌കിൻ കെയർ രംഗത്തെ ആഗോള ഇന്നവേറ്റർ എന്ന നിലയിൽ പേരെടുത്ത സ്ഥാപനമാണ് ഫെയ്‌സ്ജിം. വലിയ വളർച്ചാസാധ്യതയുള്ള ബ്യൂട്ടി ആൻഡ് വെൽനെസ് രംഗത്ത് വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായാണ് റിലയൻസ് റീട്ടെയ്‌ലിന്റെ പുതിയ നീക്കം. ബ്യൂട്ടി, വെൽനെസ് രംഗത്തെ വിഖ്യാത സംരംഭകനായ ഇംഗെ തെറോൺ സ്ഥാപിച്ച സംരംഭമാണ് ഫെയ്‌സ്ജിം. നോൺ ഇൻവേസിവ് ഫേഷ്യൽ വർക്കൗട്ടുകളിലൂടെയും അത്യാധുനിക സ്‌കിൻകെയർ ഫോർമുലേഷനുകളിലൂടെയും സ്‌കിൻകെയർരംഗത്ത് വിപ്ലവാത്മക മാറ്റം സൃഷ്ടിച്ച കമ്പനിയാണ് ഫെയ്‌സ്ജിം. വിവിധ ആഗോള വിപണികളിൽ കൾട്ട് ഫോളോവേഴ്‌സ് ഉള്ള ബ്രാൻഡാണ് ഫെയ്‌സ്ജിം. ബ്യൂട്ടി, വെൽനെസ്റ്റ്, ഫിറ്റ്‌നെസ് എന്നീ മൂന്ന് ഘടകങ്ങളെയും ഒരുപോലെ കോർത്തിണക്കി പുതിയൊരു വിഭാഗം തന്നെ സൃഷ്ടിച്ചതിന് വലിയ പ്രശംസ നേടിയിട്ടുള്ള സംരംഭമാണിത്. ഫെയ്‌സ് ജിമ്മിന്റെ ഇന്ത്യയിലെ സാന്നിധ്യം റിലയൻസ് റീട്ടെയ്‌ലിന്റെ ടിറയിലൂടെയായിരിക്കും സംഭവിക്കുക. ആഗോള ബ്രാൻഡിന്റൈ ഇന്ത്യയിലെ പ്രവർത്തനങ്ങളും വിപണി…
Read More » -
ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ് ഇന്റർനാഷണൽ 2025 ബിസിനസ് ബ്രില്ല്യൻസ് അവാർഡ് പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്
തിരുവനന്തപുരം: ഹൈപെഡ്ജ് മീഡിയ ഗ്രൂപ്പ് ഇന്റർനാഷണലിന്റെ 2025 ബിസിനസ് ബ്രില്ല്യൻസ് അവാർഡിൽ “സാമ്പത്തിക സേവനങ്ങളിലെ ഏറ്റവും മികച്ച കമ്പനിക്കുള്ള അവാർഡ്”, കേരളം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രൈഡ് മൾട്ടി സ്റ്റേറ്റ് ക്രെഡിറ്റ് കോപ്പറേറ്റീവ് സൊസൈറ്റിക്ക്. സിഇഒ ശൈലേഷ് സി നായരും സിഒഒ പൗസൻ വർഗീസും അവാർഡ് പ്രശസ്ത സിനിമ താരം അമീഷ പട്ടേലിൽ നിന്നും ഏറ്റുവാങ്ങി. രാജസ്ഥാനിലെ ജയ്പുരിൽ വച്ച് നടന്ന ചടങ്ങിൽ നിരവധി സൊസൈറ്റികളിൽ നിന്നാണ് പ്രൈഡ് സൊസൈറ്റിയെ അവാർഡിന് തിരഞ്ഞെടുത്തത്. ഒരു ലക്ഷത്തിൽ പരം മെമ്പർമാരും 800 കോടിയിൽ അധികം വരുന്ന ബിസിനസ് ടേൺ ഓവറും ഉള്ള പ്രൈഡ് സൊസൈറ്റിക്കു കഴിഞ്ഞ വർഷം 100 കോടി ഹ്രസ്വ കാല വായ്പ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ കീഴിലുള്ള എൻസിഡിസിയിൽ നിന്നും ലഭിച്ചിരുന്നു.
Read More » -
പഴയത് കൊടുത്ത് പുതിയത് വാങ്ങാൻ ഒരുങ്ങിക്കോ!! ബിഗ് എക്സ്ചേഞ്ചിനൊപ്പം ഓഫറുകളുമായി ‘റിലയൻസ് ഫാഷൻ ഫാക്ടറി’ ഈ അവസരം ജൂലൈ 20 വരെ മാത്രം
കൊച്ചി: റിലയൻസ് റീട്ടെയിലിന്റെ ജനപ്രിയ ഫാഷൻ ഡെസ്റ്റിനേഷനായ ഫാഷൻ ഫാക്ടറി വമ്പിച്ച ഡിസ്‌കൗണ്ടുകളുമായി രംഗത്തെത്തുകയാണ്. അൺബ്രാൻഡഡ് ടു ബ്രാൻഡഡ് എക്സ്ചേഞ്ച് ഫെസ്റ്റിവൽ പരമാവധി പ്രയോജനപ്പെടുത്താൻ ഇപ്പോൾ അവസരമൊരുങ്ങുകയാണ്. ജൂലൈ 20 വരെ എല്ലാ സ്റ്റോറുകളിലും ഈ ആനുകൂല്യം ലഭ്യമായിരിക്കും. മാത്രമല്ല ഫാഷൻ ഫാക്ടറി ഒരുക്കുന്ന ഡിസ്കൗണ്ട് മേളയിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്റ്റൈൽ അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. നിങ്ങളുടെ പഴയ, ബ്രാൻഡഡ് അല്ലാത്ത വസ്ത്രങ്ങൾ ഫാഷൻ ഫാക്ടറി സ്റ്റോറുകളിൽ എക്സ്ചേഞ്ച് ഫെസ്റ്റിവലിലൂടെ പുതിയ സ്റ്റൈലിഷ് ബ്രാൻഡഡ് വസ്ത്രങ്ങൾ സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. പഴയ ഡെനിമുകൾ, ഷർട്ടുകൾ, ടീ- ഷർട്ടുകൾ അല്ലെങ്കിൽ കുട്ടികളുടെ വസ്ത്രങ്ങൾ തുടങ്ങിയവയെല്ലാം എല്ലാം ഷോപ്പിൽ സ്വീകരിക്കുന്നതായിരിക്കും. പകരമായി, നിങ്ങൾക്ക് ഒരു തൽക്ഷണ എക്സ്ചേഞ്ച് കൂപ്പൺ ലഭിക്കും— ഡെനിമിന് ₹400 വരെയും, ഷർട്ടുകൾക്ക് ₹250 വരെയും, ടീ- ഷർട്ടുകൾക്ക് ₹150 വരെയും, കുട്ടികളുടെ വസ്ത്രങ്ങൾക്ക് ₹100 വരെയും, കൂടാതെ നിങ്ങളുടെ പുതിയ ബ്രാൻഡഡ് പർച്ചേഴ്സുകൾക്ക് 50% വരെ കിഴിവും ലഭിക്കും.…
Read More » -
‘അനില്‍ അംബാനി ലോകത്തെ ആറാമത്തെ സമ്പന്നനായ ഫ്രോഡ്’; റിലയന്‍സിനെ കുരുക്കിലാക്കി എസ്.ബി.ഐ റിപ്പോര്‍ട്ട്; ഭാവി വായ്പകളെ ബാധിക്കും; ഓഹരി നിക്ഷേപങ്ങളില്‍ കരുതലെടുക്കണം എന്നു വിദഗ്ധര്‍; ഭാവി വായ്പകളെയും ബാധിക്കും; തന്റെ ഭാഗം കേട്ടില്ലെന്ന് അനില്‍
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ലോകത്തെ ആറാമത്തെ സമ്പന്നനായ ഫ്രോഡ് എന്ന് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് അനുവദിച്ച ലോണുമായി ബന്ധപ്പെട്ടാണ് നടപടി. ഇത് നിലവിലെ സാഹചര്യത്തില്‍ അനില്‍ അംബാനിക്കും, റിലയന്‍സ് ഗ്രൂപ്പ് ഓഹരികള്‍ കൈവശം വച്ചിരിക്കുന്ന നിക്ഷേപകര്‍ക്കും തലവേദനയെന്നു വിദഗ്ധര്‍. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ (ആര്‍കോം) വായ്പാ അക്കൗണ്ടിനെ എസ്ബിഐയില്‍ ‘വഞ്ചക’ വിഭാഗത്തില്‍ പെടുത്തുന്നതിനാണു തീരുമാനം. കൂടാതെ കമ്പനിയുടെ മുന്‍ ഡയറക്ടറായ അനില്‍ അംബാനിയെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ)ക്ക് റിപ്പോര്‍ട്ട് ചെയ്യുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഫ്രോഡ് ഐഡന്റിഫിക്കേഷന്‍ കമ്മിറ്റിയുടെ ഈ ‘എക്സ്-പാര്‍ട്ടെ ഓര്‍ഡറില്‍’ അനില്‍ അംബാനി ഞെട്ടല്‍ പ്രകടിപ്പിച്ചു. ബാങ്ക് തന്നെ വ്യക്തിപരമായി കേട്ടിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഫോറന്‍സിക് ഓഡിറ്റ് റിപ്പോര്‍ട്ടിന്റെയും അതിന്റെ അനുബന്ധങ്ങളുടെയും പൂര്‍ണ പകര്‍പ്പുകള്‍ ഉള്‍പ്പെടെയുള്ള പ്രസക്തമായ രേഖകള്‍ നല്‍കുന്നതില്‍ എസ്ബിഐ പരാജയപ്പെട്ടെന്നും അനില്‍ പറഞ്ഞു. സംഭവങ്ങള്‍ നടന്ന സമയത്ത്…
Read More » -
ടി- മൊബൈലിനേയും മറികടന്ന് റിലയൻസ് ജിയോ!! ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് സേവനദാതാവാകാനൊരുങ്ങുന്നതായി അനലിസ്റ്റ് റിപ്പോർട്ട്
കൊച്ചി: ഉപയോക്തൃ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും വലിയ ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) സേവന ദാതാവാകാനുള്ള ഒരുക്കത്തിലെന്ന് റിലയൻസ് ജിയോയെന്ന് ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകൾ തയ്യാറാക്കിയ വിശകലന റിപ്പോർട്ട്. യുഎസിൽ ആസ്ഥാനമായുള്ള ടി- മൊബൈലിനെയും മറികടക്കാനാണ് ജിയോയുടെ മുന്നേറ്റം. ടെലികോം റെഗുലേറ്റർ ട്രായിയുടെ അടുത്തിടെ പുറത്തിറക്കിയ റിപ്പോർട്ട് അനുസരിച്ച്, ജിയോയുടെ മൊത്തം 5G ഫിക്‌സ്‌ഡ് വയർലെസ് ആക്‌സസ് (FWA) ഉപയോക്തൃ അടിസ്ഥാനം മേയ് മാസത്തിൽ 68.8 ലക്ഷം ആയി, അതേസമയം ടി-മൊബൈലിന് മാർച്ചിൽ രേഖപ്പെടുത്തിയത് 68.5 ലക്ഷം ഉപഭോക്താക്കളുണ്ടെന്നാണ്. ജിയോ ഏകദേശം 10 ലക്ഷം ഫിക്‌സ്‌ഡ് വയർലെസ് ഉപയോക്താക്കളെ ഫൈബർ ടു ഹോം വിഭാഗത്തിലേക്ക് പുനർവിന്യാസം ചെയ്തതിനെ തുടർന്ന്, മേയ് മാസത്തിൽ അതിന്റെ ഫിക്‌സ്‌ഡ് വയർലെസ് ഉപഭോക്തൃ അടിസ്ഥാനം 59 ലക്ഷം ആയി. അതേ സമയം, ആ മാസം മാത്രം 7.4 ലക്ഷം പുതിയ ഉപയോക്താക്കളെ ജിയോ ചേർത്തു. ട്രായി ഡാറ്റയെ ആധാരമാക്കി ഐസിഐസിഐ സെക്യൂരിറ്റീസിലെ അനലിസ്റ്റുകളായ…
Read More » -
ജിഎസ്ടി ബിജെപി ഭരണമില്ലാത്ത സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധി; എട്ടുവര്‍ഷത്തിനിടെ പൂട്ടിയത് 18 ലക്ഷം സംരംഭങ്ങള്‍; കോര്‍പറേറ്റുകള്‍ക്ക് ഒരുലക്ഷം കോടി പ്രതിവര്‍ഷ ഇളവ്; കേരളത്തിന്റെ വാദങ്ങള്‍ സാധൂകരിച്ച് രാഹുല്‍ ഗാന്ധിയുടെ മോദി വിമര്‍ശനം
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നിലവില്‍ നടപ്പാക്കുന്ന ജിഎസ്ടി ബിജെപി ഇതര സംസ്ഥാനങ്ങളെ ഞെരുക്കാനുള്ള ഉപാധിയെന്നു തുറന്നടിച്ചു രാഹുല്‍ ഗാന്ധി. കോര്‍പറേറ്റുകള്‍ക്ക് പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു ലഭിക്കുന്നത്. ഏറ്റവും കൂടുതല്‍ ബാധിച്ചത് എംഎസ്എല്‍ഇകളെയാണ്. എട്ടുവര്‍ഷത്തിനുള്ളില്‍ 18 ലക്ഷം സംരംഭങ്ങളാണു പൂട്ടിപ്പോയത്. ചായമുതല്‍ ആരോഗ്യ ഇന്‍ഷുറന്‍സ് വരെ ജനങ്ങള്‍ ജിഎസ്ടി നല്‍കുന്നു. എന്നാല്‍, പ്രതിവര്‍ഷം ഒരുലക്ഷം കോടിയുടെ ഇളവാണു കോര്‍പറേറ്റുകള്‍ക്കു ലഭിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയതിന്റെ എട്ടാം വാര്‍ഷികത്തില്‍ പ്രതികരിക്കുകയായിരുന്നു രാഹുല്‍. സാമ്പത്തിക അരാജകത്വം സൃഷ്ടിക്കാനുള്ള ടൂള്‍ ആയി ജിഎസ്ടിയെ കേന്ദ്രസര്‍ക്കാര്‍ മാറ്റി. എല്ലാവരിലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന നികുതി സമ്പ്രദായമാണു നടപ്പാക്കേണ്ടത്. ഏതാനും പേര്‍ക്കാണു നിലവില്‍ ഗുണം. ചെറിയ കടക്കാര്‍ മുതല്‍ കര്‍ഷകര്‍വരെ രാജ്യത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്. പാവങ്ങളെ കൂടുതല്‍ ശിക്ഷിക്കാനും എംഎസ്എംഇകളെ തകര്‍ക്കാനും സംസ്ഥാനങ്ങളെ ഞെരുക്കാനുമാണ് ജിഎസ്ടി ഉപയോഗിക്കുന്നത്. ‘ഗുഡ് സിംപിള്‍ ടാക്‌സ്’ എന്ന നിലയിലാണു യുപിഎ സര്‍ക്കാര്‍ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ഏര്‍പ്പെടുത്തിയത്. എന്നാല്‍, ഇക്കാലത്തിനിടെ 900…
Read More » -
കച്ചവടം പൂട്ടിച്ചു ദക്ഷിണാഫ്രിക്കയിലേക്ക് കെട്ടുകെട്ടിക്കും; പോര് കടുത്തതോടെ ഇലോണ്‍ മസ്‌കിനെതിരേ ട്രംപ്; മസ്‌കിന്റെ പൗരത്വം പരിശോധിക്കണമെന്നും അനധികൃത കുടിയേറ്റക്കാരനാണെങ്കില്‍ തിരിച്ച് അയയ്ക്കുമെന്നു ട്രംപ് അനുകൂലിയും; സ്‌പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആഹ്വാനം
ന്യൂയോര്‍ക്ക്: വിമര്‍ശനങ്ങള്‍ കടുപ്പിച്ചതോടെ ശതകോടീശ്വരനും മുന്‍ ആത്മമിത്രവുമായ ഇലോണ്‍ മസ്കിനെ കെട്ടുകെട്ടിക്കുന്നത് പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. സ്വന്തം നാടായ ദക്ഷിണാഫ്രിക്കയിലേക്ക് മടക്കി അയയ്ക്കുന്നതിനെ കുറിച്ച് താന്‍ സജീവമായി ആലോചിക്കുകയാണെന്ന് ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മസ്കിന്‍റെ പൗരത്വം സംബന്ധിച്ച് വിശദമായി പരിശോധന നടത്തണമെന്നും അനധികൃത കുടിയേറ്റക്കാരനാണെന്നും എത്രയും വേഗത്തില്‍ നാടുകടത്തണമെന്നും കടുത്ത ട്രംപ് അനുകൂലിയായ സ്റ്റീവ് ബാനനും ആവശ്യമുന്നയിച്ചിരുന്നു. മസ്കിനെ നാടുകടത്തുന്നതിന് പുറമെ സ്പേസ് എക്സ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ബാനന്‍ ആവശ്യമുയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങള്‍ക്കെതിരെ ട്രംപ് എടുത്ത തീരുമാനങ്ങള്‍ മസ്കിനെ ചൊടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തെറ്റിയത്. സ്വരച്ചേര്‍ച്ച ഇല്ലായ്മ പരസ്യമായതിന് പിന്നാലെ ട്രംപ് സര്‍ക്കാരില്‍ നിന്നും മസ്ക് പിന്‍വലിയുകയും ചെയ്തു. ‘മസ്ക് കടപൂട്ടി ദക്ഷിണാഫ്രിക്കയിലേക്ക് പോകേണ്ടി വരു’മെന്നായിരുന്നു ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചത്. ചരിത്രത്തില്‍ ഒരു മനുഷ്യനും കിട്ടാത്തത്ര ആനുകൂല്യങ്ങള്‍ ലഭിച്ച മനുഷ്യനാണ് മസ്കെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് സര്‍ക്കാര്‍ നല്‍കി വന്ന കരാറുകളും ഇളവുകളും ഇല്ലെങ്കില്‍ മസ്കിന്‍റെ…
Read More »