politics

  • ‘എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാർ‘- പിണറായി വിജയൻ; ‘പറയുന്ന സ്ഥലത്ത്, പറഞ്ഞ സമയത്ത് ഞാനെത്തും ‘- വിഡി സതീശൻ

    കൊല്ലം: പരസ്പരം സംവാദത്തിന് വെല്ലുവിളിച്ചും വെല്ലുവിളി ഏറ്റെടുത്തും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും. സംവാദത്തിന് വെല്ലുവിളിച്ച പ്രതിപക്ഷ നേതാവ് വി.ഡി.സതീശനോട് എല്ലാ കാര്യവും ചർച്ച ചെയ്യുകയാണെങ്കിൽ സംവാദത്തിന് തയ്യാറാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇനി സംവാദമായാലോ എന്ന് തലക്കെട്ടോടെ എൽഡിഎഫ് സർക്കാരിന്റെ റിപ്പോർട്ട് കാർഡും മുഖ്യമന്ത്രി ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ടു. സംവാദത്തിന് ഏറ്റവും നല്ല വേദി നിയമസഭയായിരുന്നുവെന്നും അവിടെ നിന്ന് ഒളിച്ചോടിയവരാണ് വെല്ലുവിളിക്കുന്നതെന്നും മുഖ്യമന്ത്രി പിന്നീട് നടത്തി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഭാ തലത്തിൽ പറഞ്ഞാൽ പറഞ്ഞതിന് മറുപടി കിട്ടും. ആ മറുപടി താങ്ങാൻ അവർക്ക് കഴിയില്ല. അതുകൊണ്ടാണ് ഒളിച്ചോടിയതെന്നും മുഖ്യമന്ത്രി പരിഹസിച്ചു. ‘സർക്കാരിനെ കുറിച്ച് വിമർശനങ്ങൾ ഉണ്ടെങ്കിൽ അതുന്നയിക്കാനുള്ള അവസരമായിരുന്നു നിയമസഭയിലെ ചർച്ചകൾ. എന്നാൽ പ്രതിപക്ഷം ഇതിലൊന്നും പങ്കെടുത്തില്ല. മന്ത്രിമാർ അഴിമതിയും മറ്റും നടത്തിയെങ്കിലും അതും സർക്കാരിന്റെ കൊള്ളരുതായ്മകളും ഒന്നും പ്രതിപക്ഷം ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവസാന സമ്മേളനത്തിൽ കൊണ്ടുവന്നില്ല. സർക്കാരിനെ കുറ്റവിചാരണ നടത്താനുള്ള ഏറ്റവും നല്ല മാർഗം അവിശ്വാസ പ്രമേയമായിരുന്നു. സഭാ…

    Read More »
  • ‘പുതിയ നേതാക്കള്‍ കൊള്ളാം’; ഇറാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ സജീവം; കരാറിലെത്തുന്ന കാര്യത്തില്‍ ഉറപ്പെന്നും ട്രംപ്: കരയുദ്ധം ലക്ഷ്യമിട്ട് കൂടുതല്‍ സൈനികര്‍; വന്നപോലെ തിരിച്ചു പോകില്ലെന്ന് ആവര്‍ത്തിച്ച് ഇറാനും

    വാഷിംഗ്ടണ്‍/ഇസ്ലാമാബാദ്: അമേരിക്കയും ഇറാനും ‘നേരിട്ടും അല്ലാതെയും’ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും ഇറാന്റെ പുതിയ നേതാക്കള്‍ ‘വളരെ യുക്തിസഹമായി’ പെരുമാറുന്നുണ്ടെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മേഖലയിലേക്ക് കൂടുതല്‍ യുഎസ് സൈനികര്‍ എത്തിയ സാഹചര്യത്തിലാണ് ട്രംപിന്റെ പ്രസ്താവന. എന്നാല്‍, തങ്ങള്‍ അപമാനം സഹിക്കില്ലെന്ന് ടെഹ്റാന്‍ മുന്നറിയിപ്പ് നല്‍കി. ടെഹ്റാനും വാഷിംഗ്ടണിനും ഇടയില്‍ മധ്യസ്ഥനായി പ്രവര്‍ത്തിക്കുന്ന പാക്കിസ്ഥാന്‍, ഒരു മാസമായി തുടരുന്ന ഇറാന്‍ യുദ്ധം അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വരും ദിവസങ്ങളില്‍ ‘അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക്’ ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുകയാണെന്ന് അറിയിച്ചതിന് പിന്നാലെയാണ് ഞായറാഴ്ച ട്രംപിന്റെ പരാമര്‍ശം. ‘ഞങ്ങള്‍ അവര്‍ക്കൊപ്പം ഒരു കരാറിലെത്തുമെന്ന് ഞാന്‍ കരുതുന്നു, എനിക്ക് ഏതാണ്ട് ഉറപ്പാണ്, എന്നാല്‍ അത് നടക്കാതിരിക്കാനും സാധ്യതയുണ്ട്’ എയര്‍ ഫോഴ്‌സ് വണ്ണില്‍ വാഷിംഗ്ടണിലേക്ക് യാത്ര ചെയ്യുന്നതിനിടെ ഞായറാഴ്ച വൈകുന്നേരം ട്രംപ് പറഞ്ഞു. ഇറാന്‍ പരമോന്നത നേതാവിനെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും വധിച്ച ആക്രമണങ്ങളിലൂടെ ടെഹ്റാനില്‍ ഭരണമാറ്റം ഇതിനകം തന്നെ അമേരിക്ക നടപ്പിലാക്കിയതായി താന്‍ കരുതുന്നുവെന്ന് ട്രംപ് പറഞ്ഞു. അവരുടെ പകരക്കാര്‍…

    Read More »
  • അപ്പോഴും സംഗതി ക്ലിയറല്ല! വി.ഡി. സതീശനെയും കുഞ്ഞാലിക്കുട്ടിയെയും വിളിച്ച് മുഖ്യമന്ത്രി സംസാരിച്ചു? പ്രതിപക്ഷ നേതാവിന്റെ പ്രതികരണത്തില്‍ ആശയക്കുഴപ്പം; സര്‍വകക്ഷി യോഗം വിളിച്ചത് 2024 ഓഗസ്റ്റ് അവസാനം; പണം കൊടുക്കരുതെന്ന് സുധാകരന്‍ പറഞ്ഞത് ഓഗസ്റ്റ് ആദ്യം

    കൊച്ചി: കോണ്‍ഗ്രസിന്റെ വയനാട് പുനരധിവാസ പദ്ധതിയില്‍ തുടര്‍ച്ചയായ വിവാദങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി ഉയരുന്നത്. സര്‍ക്കാര്‍ ഭൂമി നല്‍കിയില്ലെന്നതു മുതല്‍ സര്‍ക്കാരിനു ഭൂമി വാങ്ങാന്‍ ഒരു വര്‍ഷമെടുത്തു എന്നതടക്കം വാദങ്ങള്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉയര്‍ത്തി. വയനാട്ടില്‍ കോണ്‍ഗ്രസിന്റെ വീടു പണി തുടങ്ങിയെന്നു പറഞ്ഞ വാദം വലിയ ചര്‍ച്ചയായി. അവിടെയെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വീടുകളുടെ പ്്‌ലാനിനുപോലും അനുമതി തേടിയിട്ടില്ലെന്നു കണ്ടെത്തി. ഇതിനിടെയാണ്, താനും കുഞ്ഞാലിക്കുട്ടിയും സ്വകാര്യമായിട്ടാണ് മുഖ്യമന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചതെന്നാണ് വി.ഡി. സതീശന്‍ ഏറ്റവും ഒടുവില്‍ പറഞ്ഞത്. എന്നാല്‍, ഇതില്‍ സംശയം ഉന്നയിച്ച് എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേറ്ററായ അജയ് ബാലചന്ദ്രന്‍. പോസ്റ്റിന്റെ പൂര്‍ണ രൂപം ഇന്ന് പ്രതിപക്ഷനേതാവിന്റെ ഒരു ബൈറ്റ് കണ്ടപ്പോഴാണ് കോണ്‍ഗ്രസ്സിന്റെ പുനരധിവാസപദ്ധതി വൈകിയത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഭാഷ്യം കുറച്ചുകൂടി വ്യക്തമായത്. (ലിങ്ക് കമന്റില്‍) സര്‍ക്കാരിന് സ്ഥലം വാങ്ങാന്‍ ഒരു കൊല്ലമെടുത്തു എന്നാണ് അദ്ദേഹം പറഞ്ഞത് (അതിന്റെ പശ്ചാത്തലം എന്തോ ആകട്ടെ – അതെപ്പറ്റി പറഞ്ഞാല്‍…

    Read More »
  • 2025ല്‍ വേട്ടയാടിയ അതേ ദൗര്‍ബല്യം; പത്തു വര്‍ഷം മുമ്പത്തെ ആ കളിയില്‍നിന്ന് കാര്യമായ മാറ്റമില്ല! മധ്യ ഓവറുകളിലെ ഇഴച്ചില്‍ എങ്ങനെ മറികടക്കും? കൊല്‍ക്കത്തയ്ക്ക് ശക്തിയും ദൗര്‍ബല്യവുമാകുന്ന രഹാനെ; ഇന്ത്യന്‍ പിച്ചില്‍ ഇതൊന്നും ഒരു റണ്ണല്ല!

    ന്യൂഡല്‍ഹി: കൃത്യം പത്തു വര്‍ഷം മുമ്പ് വാംഖഡെ സ്റ്റേഡിയം. അജിങ്ക്യ രഹാനെ കളിച്ച ഇന്നിംഗ്സ് ടി20 ക്രിക്കറ്റിനെ എന്നെന്നേക്കുമായി മാറ്റിമറിച്ചു. ആ ഒരു ഇന്നിംഗ്സ് മാത്രമല്ല അതിന് കാരണമായത്, അത് പെട്ടെന്ന് സംഭവിച്ചതുമല്ല. എന്നാല്‍ ഒരു ദശകത്തിന് ശേഷം ആ സ്‌കോര്‍കാര്‍ഡിലേക്ക് നോക്കുമ്പോള്‍, ഭൂതകാലത്തിന്റെ അവശേഷിപ്പായി തോന്നും! അന്ന്, ടി20 ലോകകപ്പ് സെമി ഫൈനലില്‍, രഹാനെ 15.3 ഓവര്‍ ക്രീസില്‍ ചിലവഴിച്ച് 35 പന്തില്‍ നിന്ന് 40 റണ്‍സാണ് നേടിയത്. രണ്ട് ഫോറുകള്‍ മാത്രം അടിച്ച അദ്ദേഹം ഒരു സിക്‌സര്‍ പോലും നേടിയില്ല. വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇന്ത്യ 192 റണ്‍സ് അന്ന് കുറിച്ചു. എന്നാല്‍ വ്യത്യസ്തമായ ടി20 ശൈലി പുറത്തെടുത്ത വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യയുടെ നാല് സിക്‌സറുകള്‍ക്ക് മറുപടിയായി 11 സിക്‌സറുകള്‍ പറത്തി ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. ഞായറാഴ്ച ഇതേ വേദിയില്‍, മുംബൈ ഇന്ത്യന്‍സിനെതിരെ രഹാനെ ബാറ്റ് ചെയ്തത് തികച്ചും വ്യത്യസ്തമായ രീതിയിലായിരുന്നു. ഈ ഫോര്‍മാറ്റില്‍…

    Read More »
  • മുരളിയാകുമോ ശബരീനാഥന്‍? പോരാട്ടം കടുത്തതോടെ മണ്ഡലത്തില്‍ മാത്രം ഇറങ്ങി രാജീവ് ചന്ദ്രശേഖര്‍; മോദിയെ കാണാന്‍ പോലും പോയില്ല! കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടില്‍ സിപിഎം പ്രതീക്ഷ; നേമം കേരളത്തിന്റെ സസ്‌പെന്‍സ് ത്രില്ലറാകുന്നത് എന്തുകൊണ്ട്?

    തിരുവനന്തപുരം: നേമത്തെ മല്‍സരം പ്രതീക്ഷിച്ചതിലും കടുത്തതോടെ മണ്ഡലത്തിന് പുറത്തേക്കുള്ള പ്രചാരണ പരിപാടികള്‍ വെട്ടിക്കുറച്ച് രാജീവ് ചന്ദ്രശേഖര്‍. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കൂടിയായ അദേഹം ഇന്നലത്തെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലും പങ്കെടുത്തില്ല. പരമാവധി വോട്ടര്‍മാരെ കാണാന്‍ വേണ്ടിയാണ് യാത്ര ഒഴിവാക്കിയതെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമത്ത് താമര വിരിയിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ഏറ്റവും ആദ്യം പ്രഖ്യാപിച്ചതായിരുന്നു രാജീവിന്റെ സ്ഥാനാര്‍ഥിത്വം. എന്നാല്‍ പ്രചാരണം പാതിപിന്നിട്ടപ്പോള്‍ മല്‍സരം അത്ര ഈസിയല്ലെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. രാജീവ് ലോക്‌സഭയില്‍ മല്‍സരിച്ചപ്പോള്‍ നേമത്ത് കിട്ടിയ 22,000 എന്ന ലീഡ് തദേശത്തില്‍ അയ്യായിരമായി കുറഞ്ഞു. സിറ്റിങ് എംഎല്‍എയ്ക്ക് പിന്നാലെ കെ.എസ് ശബരിനാഥനും എത്തിയതോടെ കഴിഞ്ഞ തവണത്തേത് പോലെ തന്നെ ത്രികോണ മല്‍സരമായെന്നും കരുതുന്നു. അതിനാല്‍ മണ്ഡലത്തില്‍ തമ്പടിച്ചുള്ള പ്രചാരണമാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രിയുടെ പരിപാടിക്കെന്നല്ല, ബി.ജെ.പിയുടെ എ ക്‌ളാസ് മണ്ഡലങ്ങളടക്കം, ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിലേക്കും ഇതുവരെ കാര്യമായി പ്രചാരണത്തിന് പോയിട്ടില്ല. നാലിന് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തുമ്പോള്‍ നേമത്ത് എത്തിക്കാനും ശ്രമം തുടങ്ങി. ടെക്‌നോക്രാറ്റ് എന്ന ലേബലും…

    Read More »
  • ഇറാനില്‍ വെടിനിര്‍ത്തല്‍; എന്തുകൊണ്ടാണ് ഇന്ത്യക്ക് ഇടപെടാന്‍ കഴിയില്ലെന്നു പറയുന്നത്? ചര്‍ച്ചകള്‍ക്ക് പിന്നില്‍ പാകിസ്താന്‍ രംഗപ്രവേശം; ചൈനീസ് വിദേശമന്ത്രി നടത്തിയത് 18 ഫോണ്‍ വിളികള്‍; എന്നിട്ടും ബോംബുകളുടെ കൂട്ടപ്പൊരിച്ചില്‍

    ന്യൂഡല്‍ഹി: ഇറാന്‍ യുദ്ധത്തില്‍ ഇന്ത്യ ഇടപെട്ടാല്‍ യുദ്ധം നിര്‍ത്താനാകുമെന്ന് കഴിഞ്ഞ ദിവസം ഇറാന്‍ പരമോന്നത നേതാവ് മോജ്തബ ഖമേനിയുടെ ഇന്ത്യന്‍ പ്രതിനിധി പറഞ്ഞതിനു പിന്നാലെ വമ്പന്‍ ചര്‍ച്ചയായിട്ടുണ്ട്്. ടെഹ്റാന്‍, വാഷിംഗ്ടണ്‍, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവരുമായുള്ള ഇന്ത്യയുടെ സവിശേഷമായ ബന്ധവും ആഗോളതലത്തിലുള്ള നിലപാടും ടെഹ്റാനും വാഷിംഗ്ടണും ഇടയിലുള്ള സ്വാഭാവിക മധ്യസ്ഥനാക്കി ഇന്ത്യയെ മാറ്റുന്നു എന്നാണ് അനുകൂലിക്കുന്നവരുടെ വാദം. അന്താരാഷ്ട്ര മധ്യസ്ഥതയില്‍ ഇന്ത്യക്ക് ഒരുകാലത്ത് വലിയ സ്ഥാനമുണ്ടായിരുന്നുവെന്നും രാഷ്ട്രീയ ഇച്ഛാശക്തിയുണ്ടെങ്കില്‍ അത് വീണ്ടും സാധ്യമാണെന്നും കാണിക്കാന്‍ മറ്റുള്ളവര്‍ നെഹ്‌റൂവിയന്‍ നയതന്ത്രത്തെയും, പ്രത്യേകിച്ച് കൊറിയന്‍ മാതൃകയെയും ഉദ്ധരിക്കുന്നു. ഇതൊരു ആകര്‍ഷകമായ വാദമാണ്. പക്ഷേ തെറ്റാണ്. അതിനുള്ള കാരണങ്ങള്‍ താഴെ പറയുന്നവയാണ്.   അസ്വസ്ഥതയുണ്ടാക്കുന്ന ഒരു ചോദ്യമാണ് ആദ്യം. ഉക്രെയ്ന്‍ യുദ്ധസമയത്ത് നാം കേള്‍ക്കാത്ത ഈ വാദങ്ങള്‍ ഇപ്പോള്‍ എന്തിനാണ് ചര്‍ച്ച ചെയ്യുന്നത്? ന്യൂഡല്‍ഹിയിലെ ഈ മധ്യസ്ഥതാ വാദത്തിന്റെ സമയം നിങ്ങള്‍ പരിശോധിച്ചാല്‍, സമാധാനം കൊണ്ടുവരുന്നതില്‍ ഇന്ത്യ വ്യക്തമായ തന്ത്രപരമായ താല്‍പ്പര്യം കണ്ടെത്തിയത് കൊണ്ടോ, അല്ലെങ്കില്‍ ഇന്ത്യക്ക്…

    Read More »
  • രാജാക്കന്‍മാര്‍ വേണ്ട!; ഇറാന്‍ യുദ്ധം; കുടിയേറ്റക്കാരുടെ നാടുകടത്തല്‍: അമേരിക്കയില്‍ തെരുവിലിറങ്ങിയത് പതിനായിരങ്ങള്‍; ഓരോ ഘട്ടത്തിലും എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന; സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് അഭിനേതാക്കള്‍വരെ

    ലോസ് ആഞ്ചലസ്/വാഷിംഗ്ടണ്‍/ന്യൂയോര്‍ക്ക്: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആക്രമണാത്മകമായ നാടുകടത്തല്‍ ശ്രമങ്ങളെയും ഇറാനിലെ യുദ്ധത്തെയും മറ്റ് നയങ്ങളെയും അപലപിച്ച് രാജ്യത്തുടനീളം ജനം തെരുവില്‍. ‘നോ കിംഗ്സ്’ (No Kings) റാലികളുടെ മൂന്നാം ഘട്ടമെന്ന നിലയിലായിരുന്നു പ്രതിഷേധ പ്രകടനങ്ങള്‍. മുന്‍പത്തെ രണ്ട് രാജ്യവ്യാപക പരിപാടികളിലും ദശലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തില്‍ 50 സംസ്ഥാനങ്ങളില്‍ 3,200 പരിപാടികളാണ് ആസൂത്രണം ചെയ്തത്. ന്യൂയോര്‍ക്ക്, ഡാളസ്, ഫിലാഡല്‍ഫിയ, വാഷിംഗ്ടണ്‍ എന്നിവിടങ്ങളില്‍ വമ്പന്‍ റാലികള്‍ നടന്നു. എന്നാല്‍ ‘നോ കിംഗ്സ്’ പരിപാടികളില്‍ മൂന്നില്‍ രണ്ട് ഭാഗവും പ്രധാന നഗരങ്ങള്‍ക്ക് പുറത്താണ് നടന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ ജൂണിലെ ആദ്യ ഘട്ടത്തെ അപേക്ഷിച്ച് ചെറിയ കമ്മ്യൂണിറ്റികളിലെ പങ്കാളിത്തത്തില്‍ 40% വര്‍ധനയുണ്ടായെന്നും അവര്‍ പറഞ്ഞു. ട്രംപ് ഭീഷണിയെന്ന് നടന്‍ ഡി നീറോ അനധികൃത കുടിയേറ്റത്തിനെതിരായ ട്രംപിന്റെ അടിച്ചമര്‍ത്തല്‍ നടപടികളുടെ കേന്ദ്രബിന്ദുവായ മിനസോട്ടയില്‍, സെന്റ് പോളിലെ സ്റ്റേറ്റ് ക്യാപിറ്റലിന് പുറത്ത് വമ്പന്‍ റാലിയാണു നടന്നത്. ഈ വര്‍ഷം മിനിയാപൊളിസില്‍ ഫെഡറല്‍ ഇമിഗ്രേഷന്‍…

    Read More »
  • ‘മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയാണ് ഞാൻ; ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാനാവില്ല; ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും‘ എസ്ഡിപിഐ പിന്തുണയിൽ വി. ശിവൻകുട്ടിയുടെ പ്രതികരണം

    തിരുവനന്തപുരം: ആരുടെ വോട്ടായാലും താനത് സന്തോഷത്തോടെ സ്വീകരിക്കുമെന്ന് നേമം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി വി. ശിവൻകുട്ടി. എസ്ഡിപിഐയുടെ പിന്തുണ പ്രഖ്യാപനത്തെ തുടർന്ന് ഉയർന്ന വിവാദങ്ങൾക്കിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “മതേതര ജനാധിപത്യ പ്രസ്ഥാനത്തിന്റെ സ്ഥാനാർഥിയായാണ് ഞാൻ മത്സരിക്കുന്നത്. തിരഞ്ഞെടുപ്പിൽ എല്ലാവരുടെയും വോട്ട് വേണം. ഒരുവിഭാഗത്തിന്റെ വോട്ട് വേണ്ടെന്നുവെക്കാൻ സാധിക്കില്ല. ആരുടെ വോട്ടായാലും സന്തോഷത്തോടെ സ്വീകരിക്കും,” എന്ന് ശിവൻകുട്ടി പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് എല്ലാ വിഭാഗങ്ങളോടും വോട്ട് അഭ്യർഥിക്കുന്ന സാഹചര്യത്തിൽ ചിലരുടെ പിന്തുണ നിരസിക്കുക ജനാധിപത്യത്തിനൊത്തതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “സ്ഥാനാർഥിയുടെ പ്രധാന കടമ വോട്ട് ചോദിക്കലാണ്. അത് വേർതിരിച്ച് ചെയ്യാൻ കഴിയില്ല. ആരായാലും പിന്തുണയ്ക്കാൻ വന്നാൽ അവരുടെ വോട്ട് സ്വീകരിക്കും,” എന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ സാഹചര്യങ്ങൾ കാലാനുസൃതമായി മാറുന്നതാണെന്നും, അതനുസരിച്ച് നിലപാടുകളും രൂപപ്പെടാറുണ്ടെന്നും ശിവൻകുട്ടി അഭിപ്രായപ്പെട്ടു. “ഒരു തീരുമാനത്തിൽ സ്ഥിരമായി നിലകൊള്ളുക രാഷ്ട്രീയത്തിൽ സാധ്യമല്ല. ഓരോ കാലഘട്ടത്തിലും പ്രശ്നങ്ങൾ മാറിമാറി വരും,” എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം. ഇതിനിടെ സിപിഎം–എസ്ഡിപിഐ ധാരണയുണ്ടെന്ന യുഡിഎഫ് ആരോപണം…

    Read More »
  • ‘ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?’; 168 കുട്ടികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികരുടെ ചിത്രം പുറത്തുവിട്ട് ഇറാൻ

    ടെഹ്റാൻ: തെക്കൻ ഇറാനിലെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ 168 കുരുന്നുകൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് സൈനികർക്കെതിരെ രൂക്ഷവിമർശനവുമായി ഇറാൻ. ആക്രമണത്തിന് ഉത്തരവിട്ടതെന്ന് ആരോപിക്കപ്പെടുന്ന രണ്ട് ഉന്നത യുഎസ് നാവികസേനാ ഉദ്യോഗസ്ഥരുടെ ചിത്രങ്ങൾ ഇറാൻ വിദേശകാര്യ മന്ത്രാലയം പരസ്യപ്പെടുത്തി. “ഈ ക്രിമിനലുകളെ ഓർത്തുവെക്കണം, ഇവർക്കും മക്കളില്ലേ?” എന്ന ചോദ്യത്തോടെയാണ് ഇറാൻ എംബസികൾ സമൂഹമാധ്യമങ്ങളിലൂടെ ഇവരുടെ ചിത്രങ്ങൾ പങ്കുവെച്ചത്. യുഎസ് യുദ്ധക്കപ്പലായ ‘യുഎസ്എസ് സ്പ്രൂവൻസി’ലെ കമാൻഡർ ലീ ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസർ ജെഫ്രി ഇ. യോർക്ക് എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. മിനാബിലെ ‘ഷജറേ തയ്യിബ’ പെൺകുട്ടികളുടെ പ്രൈമറി സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ പ്രയോഗിക്കാൻ ഉത്തരവിട്ടത് ഇവരാണെന്ന് ഇറാൻ ആരോപിക്കുന്നു. ഇതൊരു മനഃപൂർവമായ കൂട്ടക്കൊലയാണെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഇറാന്റെ നിലപാട്. ഫെബ്രുവരി 28-നായിരുന്നു ലോകത്തെ നടുക്കിയ ഈ ദുരന്തം നടന്നത്. സ്കൂളിന് സമീപമുള്ള സൈനിക താവളം ലക്ഷ്യം വെച്ചുള്ള ആക്രമണം ഇന്റലിജൻസ് പിഴവ് മൂലം സ്കൂളിൽ പതിച്ചതാണെന്ന റിപ്പോർട്ടുകൾ…

    Read More »
  • വിജയ് രണ്ടിടങ്ങളിൽ മത്സരിക്കും; 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വാ​ഗ്ദാനം

    ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനുമായ വിജയ് രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കും. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ മണ്ഡലങ്ങളിലാണ് വിജയ് മത്സരിക്കുന്നത്. ടിവികെയുടെ 24 സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 29 വയസ്സു കഴിഞ്ഞിട്ടും ജോലി ഇല്ലാത്തവർക്ക് പ്രതിമാസം 4000 രൂപ നൽകുമെന്ന് വിജയ് പറഞ്ഞു. വിജയ് മത്സരിക്കുന്നതിനാൽ ശ്രദ്ധാകേന്ദ്രമായ പെരമ്പൂരിൽ ഡിഎംകെ തന്നെ മത്സരത്തിനിറങ്ങിയത് ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്. തൊട്ടടുത്ത മണ്ഡലമായ കൊളത്തൂരിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമുണ്ട്. ഇന്നു വൈകിട്ട് 5നു ഡിഎംകെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കും. തേനിയിലെ ആണ്ടിപ്പെട്ടി മണ്ഡലത്തിൽ സഹോദരങ്ങൾ തമ്മിലാണു മത്സരം. ഡിഎംകെയ്ക്കു വേണ്ടി ആർ.മഹാരാജനും അണ്ണാഡിഎംകെക്കു വേണ്ടി എ.ലോകിരാജനും ഇറങ്ങും. മന്ത്രി ദുരൈമുരുകനാണ് (87) ഡിഎംകെ പ്രഖ്യാപിച്ച പട്ടികയിൽ ഏറ്റവും കൂടുതൽ പ്രായമുള്ള സ്ഥാനാർഥി. ഡോ.കോകിലാമണി (26)യാണു പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ. അണ്ണാഡിഎംകെ വിട്ടെത്തിയ ഒ.പനീർസെൽവത്തിനു തന്റെ സിറ്റിങ് സീറ്റായ ബോഡിനായ്ക്കന്നൂർ തന്നെയാണ് ഇത്തവണയും തട്ടകം. മന്ത്രി ഐ.പെരിയസാമിയും (ആത്തൂർ)…

    Read More »
Back to top button
error: