politics

  • ‘അഫ്ഗാനിസ്താൻ – പാകിസ്താൻ സംഘർഷത്തിൽ ഇടപെടാം; പാക്കിസ്ഥാനുമായി അടുത്ത ബന്ധമാണ് എനിക്കുള്ളത്; അവിടുത്തെ ഭരണ നേതൃത്വത്തെ ഏറെ ബഹുമാനിക്കുന്നു‘- ട്രംപ്

    വാഷിങ്ടൺ: അഫ്ഗാനിസ്താൻ – പാകിസ്താൻ വിഷയത്തിൽ ഇടപെടാൻ തയ്യാറാണെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പാകിസ്താനുമായി തനിക്ക് മികച്ച ബന്ധമാണുള്ളതെന്നും അവിടത്തെ ഭരണനേതൃത്വത്തെ താൻ ഏറെ ബഹുമാനിക്കുന്നുണ്ടെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പാക് പ്രധാനമന്ത്രിയും ആർമി ചീഫും മികച്ച രീതിയിലാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഫ്ഗാനിലെ പ്രധാന നഗരങ്ങളായ കാബൂൾ, കാണ്ഡഹാർ, പക്തിയ എന്നിവിടങ്ങളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതോടെയാണ് ഇരുരാജ്യങ്ങളും തുറന്ന പോരിലേക്ക് നീങ്ങിയത്. താലിബാൻ ഭരണകൂടം തീവ്രവാദികൾക്ക് താവളമൊരുക്കുന്നു എന്നാരോപിച്ചായിരുന്നു പാകിസ്താന്റെ നീക്കം. ആക്രമണത്തിൽ 12 പാക് സൈനികരും 13 താലിബാൻ പോരാളികളും കൊല്ലപ്പെട്ടതായി ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നുണ്ടെങ്കിലും മരണസംഖ്യ ഇതിലും കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, യുദ്ധസാഹചര്യത്തിനിടയിലും ചർച്ചകൾക്ക് തയ്യാറാണെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കാൻ സംഭാഷണത്തിന്റെ പാതയാണ് എന്നും തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനുമുൻപും സമാനമായ സാഹചര്യങ്ങളിൽ മധ്യസ്ഥത വഹിച്ചിട്ടുള്ള ഖത്തർ, നിലവിലെ സംഘർഷം ലഘൂകരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2,600 കിലോമീറ്റർ…

    Read More »
  • കള്ളക്കേസ് തിരിഞ്ഞു കൊത്തും; ബിജെപിക്കും തിരിച്ചടി; കെജ്‌രിവാളിനെ കുടുക്കിയ ഉദ്യോഗസ്ഥര്‍ക്ക് എതിരേ വകുപ്പുതല നടപടിക്ക് കോടതി നിര്‍ദേശം; ‘പ്രതിയെ മാപ്പുസാക്ഷിയാക്കി കൂടുതല്‍ പേരെ പ്രതികളാക്കുന്നത് ഭരണഘടനാ ലംഘനം; ഊഹാപോഹങ്ങളുടെ പേരില്‍ ഉണ്ടാക്കിയ കേസ്’

    ന്യൂഡല്‍ഹി: സിബിഐയുടെ വിശ്വാസ്യതയ്ക്കു വീണ്ടും മങ്ങലേല്‍പ്പിച്ചു ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കോടതിയുടെ നിരീക്ഷണങ്ങള്‍. മുന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവരടക്കം 23 പ്രതികള്‍ക്കെതിരായ കേസ് ആണു തള്ളിയത്. കേവലം ഊഹാപോഹങ്ങളുടെ പേരില്‍ കേസെടുക്കാന്‍ കഴയില്ലെന്നും പ്രത്യേക ജഡ്ജി ജിതേന്ദ്ര സിംഗ് ഉത്തരവിട്ടു. കേസിനെ വ്യാപകമായി പ്രചാരണത്തിന് ഉപയോഗിച്ചാണ് ഡല്‍ഹി ഭരണം ബിജെപി പിടിച്ചെടുത്തത്. കേസില്‍ കേജ്‌രിവാള്‍ പുറത്തിറങ്ങുന്നത് അന്വേഷണ സംഘത്തിന്റെ നിഷ്പക്ഷതയില്‍ സംശയമുണ്ടാക്കുന്നതിനൊപ്പം ബിജെപിക്കും കനത്ത തിരിച്ചടിയാകും. ‘മദ്യനയത്തില്‍ വിശാലമായ ഗൂഢാലോചനയോ ക്രിമിനല്‍ ഉദ്ദേശമോ ഉണ്ടായിരുന്നില്ല. കേവലം ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ഗൂഢാലോചന കഥ നിര്‍മ്മിക്കാനാണ് സിബിഐ ശ്രമിച്ചതെന്നും കേസ് നിലനില്‍ക്കില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നു. അതുവഴി, 23 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്ന് കോടതി നിഗമനത്തിലെത്തി. മാപ്പുസാക്ഷികളുടെ മൊഴികളിലൂടെ കേസ് കെട്ടിപ്പടുത്തതിന് സിബിഐയെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. ‘ഇത്തരം പെരുമാറ്റം അനുവദിച്ചാല്‍ അത് ഭരണഘടനാ തത്വങ്ങളുടെ ഗുരുതരമായ ലംഘനമാകും. ഒരു പ്രതിക്ക് മാപ്പ്…

    Read More »
  • കണ്ണൂർ സിപിഎമ്മിൽ സ്ഥാനാർഥി തർക്കം? അഞ്ചുതവണ മത്സരിച്ചതല്ലേ നിർത്തിക്കോ… ശൈലജയെ വെട്ടാൻ തീരുമാനിച്ച് സംസ്ഥാന നേതൃത്വം, മട്ടന്നൂരല്ലെങ്കിൽ വേണ്ട- കെകെ ശൈലജ!! തളിപ്പറമ്പിൽ സുകന്യയോടും വിയോജിപ്പ്, നികേഷിനെ ഇറക്കണമെന്ന് എംവി ​ഗോവിന്ദൻ…

    കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി സാധ്യത ലിസ്റ്റിൽ കെകെ ശൈലജക്ക് അതൃപ്തിയെന്ന് സൂചന. കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ മത്സരിക്കാൻ അവസരം ലഭിച്ചില്ലെങ്കിൽ തനിക്കു മത്സരിക്കാൻ താൽപ്പര്യമില്ലെന്ന നിലപാടിലാണ് കെകെ ശൈലജ. ഇക്കാര്യം സിപിഎം സംസ്ഥാന നേതൃത്വത്തെ അറിയിച്ചതായാണ് അറിയുന്നത്. അതേസമയം, അഞ്ചുതവണ മത്സരിച്ച ശൈലജയെ വെട്ടാനാണ് സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം. അതേസമയം മട്ടന്നൂരല്ലെങ്കിൽ ശൈലജയെ പേരാവൂരിൽ പരിഗണിക്കാനായിരുന്നു സാധ്യത. എന്നാൽ പേരാവൂരിൽ ഒരിക്കൽ സണ്ണി ജോസഫിനോടേറ്റ തോൽവിയുടെ കയ്പ്പ് മാറിയിട്ടില്ലാത്തതിനാൽ പേരാവൂർ വേണ്ട എന്ന നിലപാടിലാണ് കെകെ ശൈലജ. ഇതിനിടെ തളിപ്പറമ്പിൽ സുകന്യയുടെ പേരിനോടും പാർട്ടിയിൽ വിയോജിപ്പ് പുറത്തുവരുന്നുണ്ട്. സുകന്യയെ വെട്ടാനാണ് പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനം. തളിപ്പറമ്പിൽ എംവി ഗോവിന്ദന് താൽപര്യം എംവി നികേഷ് കുമാറിനെയാണെന്നാണ് റിപ്പോർട്ട്. നികേഷിനെ മത്സരിപ്പിക്കണമെന്ന നിലപാടിലാണ് എംവി ഗോവിന്ദൻ. അതേസമയം, സ്ഥാനാർത്ഥി സാധ്യതാ ലിസ്റ്റിനെ ചൊല്ലി കണ്ണൂരിൽ തർക്കം ഉടലെടുത്തിരിക്കുകയാണ്. ഇതിനാക്കം കൂട്ടാനെന്നവണ്ണം കാരായി രാജന്റെ സ്ഥാനാർഥിത്വ ചർച്ചകളും. കാരായി നിന്നാൽ മറ്റിടങ്ങളിൽ തിരിച്ചടി ആകുമോ…

    Read More »
  • മദ്യനയ അഴിമതിക്കേസില്‍ കുറ്റമുക്തനാക്കി കോടതി; പൊട്ടിക്കരഞ്ഞ് കെജ്‌രിവാള്‍; ഇനി വിചാരണ വേണ്ട; സിബിഐക്കും രൂക്ഷ വിമര്‍ശനം

    ന്യൂഡല്‍ഹി: സിബിഐ റജിസ്റ്റര്‍ ചെയ്ത മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെയും മനീഷ് സിസോദിയ ഉള്‍പ്പെട്ട എഎപി നേതാക്കളെയും കുറ്റവിമുക്തരാക്കി കോടതി. ഡല്‍ഹി വിചാരണാക്കോടതിയുടേതാണ് വിധി. മദ്യനയം രൂപീകരിച്ചതില്‍ വിശാല ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇവര്‍ ഇനി വിചാരണ നേരിടേണ്ടതില്ലെന്നും വ്യക്തമാക്കിയ കോടതി രൂക്ഷ വിമര്‍ശനമാണ് സിബിഐക്കെതിരെ ഉയര്‍ത്തുന്നത്. കേസിലെ 23 പ്രതികളെയും കോടതി കുറ്റവിമുക്തരാക്കി. അന്വേഷണത്തില്‍ വലിയ വീഴ്ച സംഭവിച്ചുവെന്ന് വ്യക്തമാക്കിയ കോടതി വലിയ കുറ്റപത്രം നല്‍കിയത് കൊണ്ട് കാര്യമില്ലെന്നും ആരോപണം സാധൂകരിക്കാന്‍ തക്ക സാക്ഷിമൊഴികള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടി. കേജ്‌രിവാളിനെ പ്രതിചേര്‍ക്കാന്‍ ഒരു തെളിവും ഇല്ലെന്നും പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കില്ലെന്നും കോടതി പറഞ്ഞു. വിധികേട്ട കേജ്‌രിവാള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു. ഒരുതെറ്റും ചെയ്യാത്ത തന്നെ ആറുമാസം ജയിലില്‍ ഇട്ടുവെന്നും കള്ളനെന്ന് വ്യാപകമായി പ്രചരിപ്പിച്ചുവെന്നും കേജ്‌രിവാള്‍ പറഞ്ഞു. പ്രധാനമന്ത്രി നടത്തിയ ഗൂഢാലോചനയാണിതെന്ന് പറഞ്ഞ അദ്ദേഹം രാഷ്ട്രീയ എതിരാളികളെ ഇങ്ങനെയല്ല നേരിടേണ്ടതെന്നും തുറന്നടിച്ചു. #ArvindKejriwal, #ManishSisodia, #LiquorScamCase, #DelhiCourtVerdict,…

    Read More »
  • മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തത് പിന്തുണ അറിയിക്കാന്‍; മന്ത്രിയുടെ അഭിനയമെന്ന് പറഞ്ഞു പരത്തുന്നത് മനുഷ്യത്വമില്ലായ്മ; ഞങ്ങളോട് ഇടപെട്ടത് സഹോദരങ്ങളെ പോലെ; നഴ്‌സിന്റെ കുറിപ്പ്

    കണ്ണൂര്‍: കെ.എസ്.യു. പ്രതിഷേധത്തിനിടെ പരിക്കേറ്റ് കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മന്ത്രി വീണാ ജോര്‍ജിനൊപ്പം ഫോട്ടോ എടുത്തതില്‍ വിശദീകരണവുമായി നഴ്‌സ് പി.സി. സ്മിത. കടുത്ത ശരീര വേദനയ്ക്കൊപ്പം മന്ത്രിക്ക് മാനസിക വിഷമവും ഉണ്ടായിരുന്നു. മന്ത്രി അഭിനയിച്ചുവെന്നും നാടകം കളിച്ചു എന്നെല്ലാമുള്ള പ്രചാരണം മനുഷ്യത്വമില്ലായ്മയാണ്. മന്ത്രിക്കൊപ്പം ഫോട്ടോ എടുത്തതും പോസ്റ്റ് ചെയ്തതും പിന്തുണ അറിയിക്കാനാണെന്നും സ്മിത ഫേസ്ബുക്കില്‍ കുറിച്ചു. മന്ത്രിക്ക് എംആര്‍ഐ സ്‌കാന്‍ ചെയ്തിരുന്നു. കടുത്ത കഴുത്തു വേദനയും ഉയര്‍ന്ന രക്തസമ്മര്‍ദവുമുണ്ടായിരുന്നു. രാത്രിയില്‍ മന്ത്രി ഭക്ഷണം കഴിച്ചില്ല. രണ്ടു മണിക്കൂര്‍ മാത്രമാണ് ഉറങ്ങിയത്. കടുത്ത ശരീര വേദനക്കൊപ്പം മന്ത്രി മാനസികമായി ഏറെ വിഷമം അനുഭവിക്കുന്നുവെന്ന് തങ്ങള്‍ക്ക് മനസിലായെന്നും സ്മിത പറയുന്നു. രാവിലെയും ഭക്ഷണം വേണ്ടെന്ന് പറഞ്ഞ മന്ത്രിയെ തങ്ങള്‍ നിര്‍ബന്ധിച്ച് ഒരു ഇഡലി കഴിപ്പിച്ചു. ആഹാരം കൊടുത്തതിനു ശേഷം കിടത്തുന്നതിനു മുന്‍പ് ഐസിയുവിലെ നഴ്സുമാരായ തങ്ങള്‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് മന്ത്രിയോട് ചോദിക്കുകയായിരുന്നു. മന്ത്രിയെ ചേര്‍ത്ത് പിടിച്ചുള്ള ഫോട്ടോ…

    Read More »
  • പ്രൊഫൈല്‍ ചിത്രം ഉപയോഗിച്ചത് ആള്‍മാറാട്ടം; ‘സതീശന്റെ നുണകള്‍’ ഫേസ്ബുക്ക് പേജ് പൂട്ടിച്ചു; കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്നും മെറ്റ; പരാതി നല്‍കിയത് സതീശന്‍ തന്നെയെന്ന് സംശയിച്ച് ഇടത് അനുകൂലികള്‍

    തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഉന്നമിട്ട് ഇടതനുകൂലികള്‍ ആരംഭിച്ച സതീശന്റെ നുണകള്‍ എന്ന ഫേസ്ബുക്ക് പേജ് പൂട്ടി. വി.ഡി. സതീശന്‍ മാധ്യമങ്ങള്‍ക്കു മുന്നിലും പൊതുയോഗങ്ങളിലും നടത്തിയിരുന്ന അവകാശവാദങ്ങളുടെ യാഥാര്‍ഥ്യം പരിശോധിക്കാനെന്ന രീതിയിലാണ് പേജ് നടത്തിയിരുന്നത്. സതീശന്റ പ്രസ്താവനകള്‍ പുറത്തുവന്നാലുടന്‍ ഇതു സംബന്ധിച്ചു മാധ്യമങ്ങില്‍ മുമ്പുവന്ന വാര്‍ത്തകളടക്കം കാട്ടിയാണ് സതീശനെ വ്യക്തിപരമായി ഉന്നമിട്ടു വീഡിയോകള്‍ വന്നത്. രണ്ടാഴ്ചമുമ്പ് ആരംഭിച്ച പേജില്‍ ഒന്നേകാല്‍ ലക്ഷത്തോളം ഫോളോവേഴ്‌സ് വന്നിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴിനാണു മെറ്റയുടെ വിലക്ക് പേജിനു ലഭിച്ചത്. കമ്യൂണിറ്റി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് പേജ് എന്നാണ് മെറ്റക്ക് ലഭിച്ച പരാതിയെന്നാണ് വിവരം. പേജ് പൂട്ടിച്ചതിന് പിന്നില്‍ കനഗോലു വാടകയ്ക്ക് എടുത്ത സംഘം ആണെന്ന വിമര്‍ശമുയര്‍ന്നു. കോണ്‍ഗ്രസിന്റെയും കനഗോലു സംഘത്തിന്റെയും കടുത്ത സൈബര്‍ ആക്രമണമാണ് പേജിന് നേരെ ഉണ്ടായിരുന്നത്. സതീശന്റെ കാര്‍ട്ടൂണ്‍ ചിത്രം പ്രൊഫൈല്‍ ചിത്രമായി ഉപയോഗിച്ചതിനെ ആള്‍മാറാട്ടമായി കാണുന്നെന്നായിരുന്നു മെറ്റയുടെ അറിയിപ്പ്. മെറ്റയ്ക്ക് ആള്‍മാറാട്ടം ചൂണ്ടിക്കാട്ടി പരാതി നല്‍കാന്‍ യഥാര്‍ഥ വ്യക്തിക്ക് മാത്രമേ പറ്റൂ.…

    Read More »
  • ഭരണം നല്‍കിയാല്‍ ഇതാണ് സ്ഥിതി! കോണ്‍ഗ്രസ് ഭരിക്കുന്ന തൃശൂര്‍ കോര്‍പറേഷനിലെ ആദ്യ ബജറ്റ് തന്നെ പാളി; ഗുരുതര പിഴവ്; മൂലധന ചെലവിന് നീക്കിവച്ചത് 40 കോടിമാത്രം; തിരുത്തിയില്ലെങ്കില്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുത്ത് ഒരു വര്‍ഷം വെറുതേ ഇരിക്കേണ്ടിവരും

    തൃശൂര്‍: തൃശൂരിനെ ഓക്‌സിജന്‍ സിറ്റിയാക്കുമെന്നു പ്രഖ്യാപിച്ച് തൃശൂര്‍ കോര്‍പറേഷനിലെ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഭരണസമിയുടെ ആദ്യ ബജറ്റില്‍തന്നെ ഗുരുതര പിഴവുകള്‍. ബജറ്റില്‍ പ്ലാസ്റ്റിക്കില്‍നിന്ന് ഡീസല്‍ പ്ലാന്റ് അടക്കം വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും മൂലധന ചെലവുകള്‍ക്കായി മാറ്റിവച്ചത് വെറും 40 കോടി രൂപ! 1128.85 കോടിയുടെ ബജറ്റില്‍ ശമ്പളമടക്കമുള്ള റവന്യൂ ചെലവുകള്‍ക്കായി 309.309 കോടി നീക്കിവയ്ക്കുമെന്നു പറയുന്നു. എന്നാല്‍, ക്യാപിറ്റല്‍ ചെലവുകള്‍ക്ക് (റോഡ് നിര്‍മാണം പോലുള്ളവ) 40.12 കോടി മാത്രമാണ് നീക്കിവച്ചിട്ടുളളത്. നീക്കിബാക്കിയായി 779.423 കോടിയുമുണ്ട്. ബജറ്റില്‍ അടിയന്തര തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ ഒരുവര്‍ഷത്തേക്കു 40 കോടിയില്‍ കൂടുതല്‍ ചെലവാക്കാന്‍ കഴിയില്ലെന്നാണു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മാധ്യമങ്ങള്‍ ഇതുമായി ബന്ധപ്പെട്ടു വിശദീകരണം ചോദിച്ചെങ്കിലും ബജറ്റില്‍ തുക വ്യക്തമാക്കാതെ പ്രഖ്യാപിച്ച പദ്ധതികള്‍ വരുമ്പോ ള്‍ നീക്കിബാക്കിയില്‍നിന്ന് എടുക്കുമെന്നാണു പറയുന്നത്. എന്നാല്‍, ഇതിനടക്കം ക്യാപിറ്റല്‍ എക്‌സപന്‍ഡിച്ചറില്‍ (മൂലധനച്ചെലവ്) തുക വകയിരുത്തണം. അതില്‍കൂടുതല്‍ ഒരു പൈസ പോലും ചെലവാക്കാനും കഴിയില്ല. ബജറ്റ് അവതരിപ്പിക്കുമ്പോള്‍ ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയില്‍ സമര്‍പ്പിച്ച് അനുമതി…

    Read More »
  • നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്; പ്രിയങ്കയും വേണുഗോപാലും കൊടിക്കുന്നിലും 7 കോടി വാങ്ങി; സീറ്റ് നല്‍കാതെ വഞ്ചിച്ചു; ഗുരുതര ആരോപണവുമായി മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ്; പോലീസ് മേധാവിക്ക് രേഖകളടക്കം പരാതി

    തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വാഗ്ദാനംചെയ്ത് പ്രിയങ്കാ ഗാന്ധി, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ ഏഴ് കോടി കോഴ വാങ്ങിയെന്ന് പരാതി. ഹരിയാന മഹിളാ കോണ്‍ഗ്രസ് മുന്‍ ജനറല്‍ സെക്രട്ടറിയുടെ ഭര്‍ത്താവ് ഗൗരവ് കുമാറാണ് നേതാക്കള്‍ക്കെതിരെ രേഖകള്‍ സഹിതം സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയത്. സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് പണം തിരികെ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങള്‍ പരാതിയിലുണ്ട്. പണം വാങ്ങിയതിന്റെ തീയതി സഹിതമാണ് പരാതി. നേരിട്ടും അക്കൗണ്ടിലേക്കും പണം വാങ്ങി. ഡല്‍ഹിയിലെ വസതിയില്‍വച്ച് ഉനൈസ്ഖാന്‍ എന്നയാളാണ് കെ സി വേണുഗോപാലിനെ പരിചയപ്പെടുത്തിയത്. അവിടെവച്ച് ഭാര്യയുടെ ബയോഡാറ്റ കൈമാറി. 2022 നവംബറിലും 2024 ഓഗസ്തിലുമായി വേണുഗോപാലിന്റെ പേരുപറഞ്ഞ് ഉനൈസ്ഖാന്‍ 75 ലക്ഷം രൂപ കൈപ്പറ്റി. കൊടിക്കുന്നില്‍ സുരേഷും മകനും പിഎയും അക്കൗണ്ട് വഴി വാങ്ങിയത് കൂടാതെ 90 ലക്ഷം രൂപ പണമായും വാങ്ങി. പ്രിയങ്ക ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കാമെന്ന് പറഞ്ഞു…

    Read More »
  • പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ

    തിരുവനന്തപുരം: കേരളത്തിൽ പാൽവില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിക്കണമെന്ന ശുപാർശയുമായി സർക്കാരിനെ സമീപിച്ചിരിക്കുകയാണ് മിൽമ. കഴിഞ്ഞ മാസം 20-ാം തീയതി ഇത് സംബന്ധിച്ച ശുപാർശ ക്ഷീരവികസന വകുപ്പ് മന്ത്രിക്ക് കൈമാറിയിരുന്നു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ സർക്കാർ ഈ കാര്യത്തിൽ അനുകൂലമായ തീരുമാനം എടുക്കണമെന്നാണ് മിൽമ ഭരണസമിതിയുടെ ആവശ്യം. പാൽവില വർദ്ധിപ്പിക്കാൻ മിൽമയ്ക്ക് സ്വയം അധികാരമുണ്ടെങ്കിലും സർക്കാരുമായി ഒരു സംഘർഷത്തിന് താല്പര്യമില്ലാത്തതിനാലാണ് ഭരണസമിതി സർക്കാരിന്റെ അഭിപ്രായം തേടിയതെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി പറഞ്ഞു. വില വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന തുകയുടെ സിംഹഭാഗവും കർഷകർക്ക് നൽകാനാണ് മിൽമ ലക്ഷ്യമിടുന്നത്. നാല് രൂപ വർദ്ധിപ്പിക്കുകയാണെങ്കിൽ അതിൽ 83.75 ശതമാനവും, അതായത് രണ്ട് രൂപ നാൽപ്പത് പൈസ നേരിട്ട് കർഷകർക്ക് ലഭ്യമാക്കുന്ന രീതിയിലാണ് വിഭജനം ആസൂത്രണം ചെയ്തിരിക്കുന്നത്. ബാക്കി തുക പാൽ സൊസൈറ്റികൾക്കും വിൽപനക്കാർക്കുമായി വീതിച്ചു നൽകും. ഈ പ്രതിസന്ധി ഘട്ടത്തിൽ മിൽമയ്ക്ക് ലഭിക്കേണ്ട ലാഭവിഹിതം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ടാണ് ഇത്തരമൊരു…

    Read More »
  • മോദിയെ വിസ്മയിപ്പിച്ച് ഇസ്രയേലിലെ മലയാളികളുടെ തിരുവാതിര; ‘പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട് ‘-മനം നിറഞ്ഞ് പ്രധാനമന്ത്രി

    ടെൽ അവീവ്:  പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കായി ഇസ്രയേലിലെ മലയാളി സമൂഹം തിരുവാതിരക്കളി അവതരിപ്പിച്ചു. കേരള കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങളാണ് തിരുവാതിര അവതരിപ്പിച്ചത്. പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ടെന്ന് ദൃശ്യം പങ്കുവച്ച് പ്രധാനമന്ത്രി കുറിച്ചു. “കേരളം കെയർഗിവേഴ്സ് കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ അവതരിപ്പിച്ച മനോഹരമായ തിരുവാതിരക്കളിക്ക് സാക്ഷ്യം വഹിച്ചു. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ മഹത്വവും അതിനോട് അഭിനിവേശം പുലർത്തുന്നവരുടെ പ്രതിജ്ഞാബദ്ധതയുമാണ് ഈ പ്രകടനം പ്രതിനിധാനം ചെയ്യുന്നത്. നമ്മുടെ പ്രവാസികൾ ലോകത്തിന്റെ ഏതു കോണിലായാലും ഇന്ത്യയുടെ സമ്പന്നമായ കലാപരമായ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിൽ അഭിമാനമുണ്ട്”- എന്നാണ് പ്രധാനമന്ത്രി വീഡിയോ പങ്കുവച്ച് കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്തുള്ള അത്താഴത്തിന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എത്തിയത് പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച്. തന്റെ സുഹൃത്തിന് ഒരു സർപ്രൈസ് നൽകിയതാണെന്ന് വീഡിയോ പങ്കുവച്ച് നെതന്യാഹു ഹിന്ദിയിൽ കുറിച്ചു- “ഞങ്ങളുടെ അത്താഴത്തിന് മുമ്പ്, പരമ്പരാഗത ഇന്ത്യൻ വസ്ത്രം ധരിച്ച് എന്റെ സുഹൃത്ത് പ്രധാനമന്ത്രി…

    Read More »
Back to top button
error: