politics

  • ഇടാൻ പറ്റിയ നല്ലൊരു പേര് പറയൂ : ആൺകുട്ടിക്കോ പെൺകുട്ടിക്കോ: കുട്ടിക്കല്ല കുപ്പിക്കാ

          തിരുവനന്തപുരം: മൗനി – രണ്ടെണ്ണം അടിച്ചാൽ ഉടൻ മൗനിയാകും, കരിമ്പന ഫ്രം പാലക്കാട്, അടി പി കെ ഡി അടി, സർവ്വം മായ… പേരുകൾ അങ്ങനെ നീളുകയാണ്. മലയാളക്കരയിലെ മദ്യപാനികൾ നല്ലൊരു പേര് തപ്പി കൊണ്ടിരിക്കുകയാണ്. തങ്ങളുടെ മെനുവിലേക്ക് വരാനിരിക്കുന്ന പുതിയ അതിഥിക്ക് വേണ്ടി..   നല്ല പേരിടുന്നവർക്ക് നല്ല സമ്മാനം ഉള്ളതുകൊണ്ട് അത് കിട്ടിയാൽ അടിച്ചു കീറാം എന്നാണ് കേരള മദ്യപാനികളുടെ ആഗ്രഹം.     പുതിയ സർക്കാർ ബ്രാൻഡ് ബ്രാൻഡിക്ക് ജനങ്ങൾക്ക് പേര് നിർദ്ദേശിക്കാമെന്ന് ബെവ്കോ എംഡിയുടെ അറിയിപ്പ് വന്നതോടെയാണ് മദ്യപാനികൾ പുത്തൻ തപ്പി ഇറങ്ങിയിരിക്കുന്നത്. ബ്രാൻഡിക്ക് ലോഗോയും തയ്യാറാക്കാം എന്നു പറഞ്ഞതോടെ കൈ അല്പം വിറക്കുന്നുണ്ടെങ്കിലും ലോഗോ വരയ്ക്കാനും മദ്യപാനികൾ ശ്രമിക്കുന്നുണ്ട്. മദ്യം കൈകൊണ്ട് തൊടാത്തവരും പേരിടാനും ലോഗോ വരയ്ക്കാനും രംഗത്തുണ്ട്.   പേരും ലോഗോയും ഒന്നും ഒരു വിഷയമേയല്ല സാധനം കയ്യിൽ കിട്ടിയാൽ മതി എന്നാണ് മിക്കവരും പറയുന്നത്. പേരിടലും ചോറൂണും…

    Read More »
  • ഏഴാം ക്ലാസുകാരൻ ഫർഹാന് കിട്ടി മന്ത്രി വക അവധി: അവധിക്കാലത്ത് ക്ലാസ് എടുക്കുന്നു എന്ന പരാതിയുമായി വിദ്യാഭ്യാസമന്ത്രിയെ ഫോണിൽ വിളിച്ച് ഏഴാം ക്ലാസുകാരൻ : യു എസ് എസിന്റെ ക്ലാസ് ആണെന്ന് അമ്മ : വെക്കേഷന് ക്ലാസ്സ് വേണ്ട കളിച്ചോട്ടെ എന്ന് മന്ത്രി : ഞാനാണ് വിളിച്ചതെന്ന് ആരോടും പറയല്ലേ എന്ന് ഫർഹാൻ  

        കോഴിക്കോട്: ഹലോ വിദ്യാഭ്യാസ മന്ത്രി അല്ലേ… ഈ വെക്കേഷൻ സമയത്ത് കളിക്കാൻ സമ്മതിക്കുന്നില്ല… ക്ലാസ് എടുത്തുകൊണ്ടിരിക്കുകയാണ്… ഒന്ന് ഇടപെട്ട് കളിക്കാൻ വിടുമോ…   വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിക്ക് വന്ന ഒരു കൊച്ചു മിടുക്കന്റെ ഫോൺ കോളാണിത്. അവധിക്കാലത്ത് ക്ലാസുകൾ വേണ്ടെന്ന് മന്ത്രി പറഞ്ഞത് അവനും കേട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്കൂളിൽ ക്രിസ്മസ് അവധിക്കാലത്ത് ക്ലാസ് വച്ചപ്പോൾ അവൻ നേരെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചു അത്രയേ ഉള്ളൂ.     അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രിയെ വിളിച്ച് പരാതിപ്പെട്ട ഏഴാം ക്ലാസുകാരൻ കോഴിക്കോട് മേപ്പയ്യൂർ പഞ്ചായത്തിലെ മുഹമ്മദ് ഫർഹാനെന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ് .   കളിക്കാൻ കിട്ടുന്ന സമയം ക്ലാസിൽ ഇരിക്കാൻ പറഞ്ഞാൽ ഒരു ഏഴാം ക്ലാസുകാരന് അത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാകും. അതായിരുന്നു ഫർഹാന്റെ പ്രശ്നവും.   വിദ്യാഭ്യാസ തിരുവനന്തപുരത്തെ ഓഫീസിൽ മാധ്യമപ്രവർത്തകരെ കാണുന്നതിനിടെയാണ് കുട്ടി ഫോണിൽ വിളിച്ചത്. അവധിക്കാലത്ത് സ്‌കൂളിൽ ക്ലാസെടുക്കുന്നുവെന്നും കളിക്കാൻ സമ്മതിക്കുന്നില്ലെന്നും കുട്ടി…

    Read More »
  • മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കും: ഫലം വന്ന് വൈകാതെ കാലുമാറിയ അംഗങ്ങൾക്കെതിരെ നടപടിക്ക് സാധ്യത:  കാലു മാറിയ കോൺഗ്രസ് സംഘങ്ങൾ  കമ്മീഷനോട്  മറുപടി പറയണം

    മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷ     തൃശൂർ: കേരളമൊട്ടാകെ ശ്രദ്ധിച്ച മറ്റത്തൂർ വിഷയം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നിൽ. തെരഞ്ഞെടുപ്പ് ഫലം വന്ന് വൈകാതെ കാലുമാറിയ മറ്റത്തൂരിലെ കോൺഗ്രസ് അംഗങ്ങൾ കമ്മീഷനോട് മറുപടി നൽകണം.     മറ്റത്തുരിലെ കാല് മാറിയ കോൺഗ്രസ് അംഗങ്ങൾക്കെതിരെ സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി ഉണ്ടാകുമോ എന്നാണ് ഇനി അറിയാനുള്ളത്. . കാലുമാറ്റം സംബന്ധിച്ച പരാതി ഇന്ന് രാവിലെ 11നു കമ്മീഷൻ പരിഗണിക്കും. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം സെക്രട്ടറി ജോയ് കൈതാരത്ത് കൊടുത്ത പരാതിയിലാണ് നടപടി. പണ്ട് മറ്റത്തൂർ പഞ്ചായത്ത് അംഗമായിരുന്നു ഇദ്ദേഹം.   മറ്റത്തൂർ സംഭവം 1999 ലെ കേരള ലോക്കൽ അതോറിറ്റീസ് ( കാലുമാറ്റം തടയൽ) നിയമത്തിൻ്റെ പരിധിയിൽ വന്നു. മത്സരിപ്പിച്ച പാർടി വിടുകയോ പാർടിയുടെ വിപ്പ് ലംഘിക്കുകയോ ചെയ്താൽ ഈ നിയമത്തിൻ്റെ പിടി വീഴും.    

    Read More »
  • പിണറായി വിജയനെ ഇനിയും കളത്തിൽ ഇറക്കുന്നതിനോട് സിപിഐക്ക് അതൃപ്തി എന്ന് സൂചന:  ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന വിമർശനവുമായി സിപിഐ: മുഖ്യമന്ത്രിയുടെ ചില നിലപാടുകളിൽ ജനങ്ങൾക്ക് സംശയമെന്നും വിലയിരുത്തൽ  

    പിണറായി വിജയനെ ഇനിയും കളത്തിൽ     തിരുവനന്തപുരം: വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പിണറായി വിജയന്റെ ക്യാപ്റ്റൻസിയിൽ തെരഞ്ഞെടുപ്പ് നേരിടാൻ സിപിഐക്ക് അതൃപ്തിയെന്ന് സൂചന.     പിണറായി തന്നെ ക്യാപ്റ്റനായി നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനെ നയിക്കണമെന്ന് സിപിഎം ആവശ്യപ്പെടുമ്പോഴാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത്     ഭരണവിരുദ്ധവികാരത്തിനുപുറമേ, ജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടുള്ള എതിർപ്പും തദ്ദേശതിരഞ്ഞെടുപ്പിൽ തോൽവിക്കു കാരണമായെന്ന ഗുരുതര വിമർശനമാണ് സിപിഐ മുന്നോട്ടുവച്ചിരിക്കുന്നത്.   തദ്ദേശതെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യുട്ടീവ് യോഗങ്ങളിലാണ് ഈ കുറ്റപ്പെടുത്തൽ. ചിലകാര്യങ്ങളിലുള്ള മുഖ്യമന്ത്രിയുടെ നിലപാടുകളിൽ ജനങ്ങൾക്ക് സംശയമുണ്ടെന്നാണ് യോഗങ്ങളിലെ ഗൗരവപ്പെട്ട വിമർശനം. വെള്ളാപ്പള്ളിയോടുള്ള ആഭിമുഖ്യവും ജനങ്ങൾക്കിടയിൽ സംശയമുണ്ടാക്കി. വെള്ളാപ്പള്ളിയെ തുടർച്ചയായി ന്യായീകരിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്നും സിപിഐ കുറ്റപ്പെടുത്തുന്നു.   ശബരിമല തിരിച്ചടിയായെന്നും പിഎം ശ്രീയിൽ ഒപ്പിട്ടതു വിനയായെന്നും ആവർത്തിച്ച് കുറ്റപ്പെടുത്തി കൊണ്ടാണ് സിപിഐ മുഖ്യമന്ത്രിക്കെതിരെയുള്ള വിമർശനം ശക്തമാക്കിയിരിക്കുന്നത്. .   ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നടത്തിയിട്ടും ഫലം…

    Read More »
  • വിജയ് ആരാധകരുടെ ശ്രദ്ധയ്ക്ക് :പുലർച്ചെ നാലിന് തുടങ്ങേണ്ട ജനനായകൻ രാവിലെ ആറുമണിക്ക് തുടങ്ങുകയുള്ളൂ: ഒരു രണ്ടു മണിക്കൂർ കൂടി ആരാധകർ ശാന്തരായിരിക്കണം

        കൊച്ചി : ലോകമെമ്പാടുമുള്ള വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന പുതിയ ചിത്രം ജനനായകൻ കേരളത്തിൽ രണ്ട് മണിക്കൂർ വൈകി മാത്രമേ പ്രദർശനം തുടങ്ങുകയുള്ളൂ. പുലർച്ചെ നാലിന് ആരംഭിക്കേണ്ട ഫാൻസ് ഷോകൾ കേരളത്തിൽ രാവിലെ ആറു മണിക്ക് മാറ്റി. അതായത് പലയിടത്തും ജനനായകൻ തുടങ്ങിയാലും കേരളത്തിലെ ആരാധകർ രണ്ട് മണിക്കൂർ കൂടി കാത്തിരിക്കണം.   വിജയ് ആരാധകര്‍ ഏറെയുള്ള ഇടമാണ് കേരളത്തിൽ പുലർച്ചയുള്ള ഫാൻസ് ഷോകൾക്ക് വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത് . മികച്ച ഓപ്പണിങ് കളക്ഷനുകളും വിജയ് ചിത്രങ്ങൾ കേരളത്തിൽ നേടിയിട്ടുണ്ട്. അവയെല്ലാം കേരളത്തിൽ നിന്ന് വമ്പൻ കളക്ഷനുമായാണ് തീയറ്റർ വിടാറുള്ളതും.   എമ്പുരാന്‍ വരുന്നതിന് മുന്‍പ് കേരളത്തില്‍ ഒരു ചിത്രം നേടുന്ന ഏറ്റവും വലിയ ഓപണിംഗ് വിജയ് നായകനായ ലിയോയുടെ പേരില്‍ ആയിരുന്നു. പുലര്‍ച്ചെ നാല് മണിക്കാണ് സമീപ വര്‍ഷങ്ങളിലെ വിജയ് ചിത്രങ്ങളുടെയെല്ലാം ആദ്യ ഷോ കേരളത്തില്‍ നടന്നിട്ടുള്ളത്. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള പ്രദര്‍ശനങ്ങള്‍ക്ക് വിലക്കുള്ളതിനാല്‍ അതിര്‍ത്തി ജില്ലകളിലെ തിയറ്ററുകളില്‍…

    Read More »
  • ആര്‍. ശ്രീലേഖയ്ക്കു പിഴവു പറ്റി, പ്രശാന്ത് വഷളാക്കി; വി.വി. രാജേഷ് പക്വമായി പ്രതികരിച്ചു: ഈ ടെംപോ തുടരുക എന്നതാണു പ്രധാനം: ഫേസ്ബുക്ക് പോസ്റ്റുമായി പ്രശാന്ത് ഐഎഎസ്

    തിരുവനന്തപുരം: ആര്‍. ശ്രീലേഖ – വി.കെ. പ്രശാന്ത് വിഷയത്തില്‍ മേയര്‍ വിവി രാജേഷ് സ്വീകരിച്ച നയത്തെ പ്രശംസിച്ച് കേരള ടൂറിസം വകുപ്പ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രശാന്ത് വാസുദേവ്. അനന്തപുരിയുടെ പുതിയ മേയറുടെ ചില പത്രസമ്മേളനങ്ങള്‍ കണ്ടുവെന്നും, പക്വതയുള്ള പ്രതികരണങ്ങള്‍ നന്നാവുന്നുണ്ടെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.   ‘ഈ ടെംപോ തുടരുക എന്നതാണ് പ്രധാനം. രാഷ്ട്രീയ എതിരാളികളെ വെറുപ്പിക്കാതെ മുന്നോട്ടുപോവുക എന്നത് ആരെ സംബന്ധിച്ചായാലും ശ്രമകരമാണ്. ഭരണസമിതിയിലെ മറ്റുള്ളവര്‍ ചെയ്യുന്ന പല പ്രവൃത്തികള്‍ക്കും പലപ്പോഴും സമാധാനം പറയേണ്ടി വരുന്നതും ന്യായീകരിക്കേണ്ടി വരുന്നതും മേയര്‍ ആയിരിക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ സ്വന്തം പക്ഷത്തുള്ളവരെ സംരക്ഷിക്കുകയും വേണം, അതേസമയം എതിര്‍പക്ഷത്തുള്ളവരുടെ വെറുപ്പ് ഒന്നാകെ വിളിച്ചുവരുത്തുകയുമരുത്. അവിടെയാണ് രാഷ്ട്രീയ പക്വതയും, അനുഭവസമ്പത്തും, പ്രത്യുത്പന്നമതിത്വവും ഒക്കെ വിഷയങ്ങള്‍ ആകുന്നത്. ആര്‍. ശ്രീലേഖ – വി.കെ. പ്രശാന്ത് വിഷയത്തില്‍ ഈ നയമാണ് ഇന്ന് മേയര്‍ സ്വീകരിച്ചു കണ്ടത്. ഇവിടെ ശ്രീലേഖ മാഡത്തിന്റെ രാഷ്ട്രീയ പരിചയക്കുറവ് പ്രതിഫലിക്കുന്നുണ്ട്. ഇതാണ് രാഷ്ട്രീയം എന്ന്…

    Read More »
  • ‘മീഡിയ വണ്ണും സംഘപരിവാറും പറയുന്ന നുണകളാണ് ഇടതുപക്ഷത്തിന്റെ ശത്രു; എംഎല്‍എമാര്‍ക്ക് 25,000 രൂപ അലവന്‍സ് എന്നത് നുണ പ്രചാരണം; മീഡിയ വണ്‍ കര്‍ണാടക സിപിഎമ്മിനെക്കുറിച്ചു വ്യാജ വാര്‍ത്ത ചമച്ചെന്നും’ മന്ത്രി പി. രാജീവ്; സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനം

    തിരുവനന്തപുരം: സര്‍ക്കാരിനെിരേ ബിജെപിയും മീഡിയ വണ്‍ അടക്കമുള്ള ചാനലുകള്‍ നുണപ്രചാരണം നടത്തുന്നെന്നു ചൂണ്ടിക്കാട്ടി മന്ത്രി പി. രാജീവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണെന്നും എംഎല്‍എമാര്‍ക്ക് 25,000 രൂപ ഓഫീസിനായി അലവന്‍ അനുവദിക്കുന്നു എന്നത് സംഘപരിവാറിന്റെ നുണ ഫാക്ടറിയില്‍ വിരിഞ്ഞതാണ്. മറ്റൊന്ന് കര്‍ണാടകയിലെ യലഹങ്കയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിയ ബുള്‍ഡോസര്‍ രാജിനെതിരെ കേരളത്തിലെ നേതാക്കള്‍ അവിടെപ്പോയി പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കര്‍ണാടകയിലെ സിപിഐ എം അറിയിച്ചു എന്ന മീഡിയ വണ്‍ ചാനല്‍ വാര്‍ത്തയ്‌ക്കെതിരേയും രാജീവ് രംഗത്തുവന്നു. മുമ്പ് രാജീവിനു തമിഴ്‌നാട്ടില്‍ ഫാം ഉണ്ടെന്നതരത്തില്‍ വാര്‍ത്ത നല്‍കിയതിന് എതിരേയും രാജീവ് മീഡിയ വണ്ണിനെതിരേ രംഗത്തുവന്നിരുന്നു.   പോസ്റ്റിന്റെ പൂര്‍ണരൂപം ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഏറ്റവും വലിയ എതിരാളി നുണകളാണ്. ഒരു നുണ പലയാവര്‍ത്തി പല വേഷത്തില്‍ ഒരേസമയത്ത് പ്രചരിപ്പിക്കപ്പെടുന്നു. അതിലൊന്നാണ് എംഎല്‍എ ഓഫീസിനായി എംഎല്‍എമാര്‍ക്ക് 25000 രൂപ അലവന്‍സ് പ്രതിമാസം അനുവദിക്കുന്നുണ്ടെന്ന പ്രചരണം. സംഘപരിവാറിന്റെ നുണഫാക്ടറിയില്‍ നിന്ന് പ്രചരിപ്പിക്കുന്നതാണ് ഈ…

    Read More »
  • ദേശീയ കോണ്‍ഗ്രസില്‍ പോര്? സോണിയയുടെ നേതൃത്വത്തെ പ്രംശസിച്ച് രേവന്ത് റെഡ്ഡി; ആര്‍എസ്എസിനെ പ്രശംസിച്ച ദിഗ്‌വിജയ് സിംഗിനു മറുപടിയെന്ന് സോഷ്യല്‍ മീഡിയ; നരസിംഹ റാവുവിനു പ്രധാനമന്ത്രിയാകാന്‍ കഴിഞ്ഞത് സോണിയ ഉള്ളതിനാല്‍

    ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷയായിരുന്ന സോണിയ ഗാന്ധിയെ പ്രശംസിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍ തെലങ്കാനയിലെ ഒരു ഗ്രാമത്തില്‍ നിന്ന് കടന്നുവന്ന പി.വി. നരസിംഹറാവു പ്രധാനമന്ത്രിയായി മാറിയെന്ന് രേവന്ത് റെഡ്ഡി എക്‌സ് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിംഗിനുള്ള മറുപടിയെന്നാണു പോസ്റ്റിലെ പ്രതികരണങ്ങള്‍. സോണിയ ഗാന്ധിയുടെ നേതൃത്വത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, സേവനം, പ്രതിബദ്ധത, ധാര്‍മ്മികത, മൂല്യങ്ങള്‍ എന്നിവ നമുക്ക് കണ്ടെത്താന്‍ കഴിയും. സോണിയ ഗാന്ധിയുടെ നേതൃത്വത്തില്‍, തെലങ്കാനയിലെ ഒരു വിദൂര ഗ്രാമത്തില്‍ നിന്ന് പൊതുജീവിതം ആരംഭിച്ച ശ്രീ പി.വി. നരസിംഹറാവു റാവുവിന് രാജ്യത്തിന്റെ പ്രധാനമന്ത്രിയാകാന്‍ സാധിച്ചു. ഡോ. മന്‍മോഹന്‍ സിംഗിനെപ്പോലെ സാമ്പത്തിക വിദഗ്ധനെയും സോണിയ ഗാന്ധി പ്രധാനമന്ത്രിയാക്കി എന്നും പോസ്റ്റില്‍ പറയുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ് ബിജെപിയുടെയും രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെയും (ആര്‍എസ്എസ്) സംഘടനാ ശക്തിയെ പ്രശംസിച്ചിരുന്നു. ഒരു കസേരയില്‍ ഇരിക്കുന്ന ബിജെപി മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനിയുടെ അടുത്ത് തറയില്‍…

    Read More »
  • തിരുവനന്തപുരം കോര്‍പറേഷന്‍: കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കിയതില്‍ വന്‍ ക്രമക്കേടെന്നു കണ്ടെത്തല്‍; മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്കു നിര്‍ദേശം; കടമുറികള്‍ കൈമാറി ഉപയോഗിക്കുന്നു; വിവാദം പുതിയ തലത്തിലേക്ക്

    തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് എംഎല്‍എ വി.കെ. പ്രശാന്തിന്റെ ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫീസ് ഒഴിയണമെന്ന് ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ ആവശ്യപ്പെട്ടത് രാഷ്ട്രീയ വിവാദമായി മാറിയതിനിടെയാണ് കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കുന്നതില്‍ സമഗ്ര അന്വേഷണവുമായി മുന്നോട്ടുപോകുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് വാടകക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്താനാണ് തിരുവനന്തപുരം കോര്‍പ്പറേഷന്റെ തീരുമാനം. വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും. മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍. ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.കഴിഞ്ഞ ധനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ബിജെപിക്കായിരുന്നു മേധാവിത്വം. അക്കാലത്തു തന്നെ ക്രമക്കേട് ബോധ്യപ്പെട്ടിരുന്നുവെന്നാണ് ബിജെപി നേതാക്കള്‍ വ്യക്തമാക്കുന്നത്. പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം…

    Read More »
  • മറ്റത്തൂരില്‍ നേരത്തേതന്നെ ടി.എം. ചന്ദ്രന്‍ ബിജെപിയുമായി ഡീല്‍ ഉണ്ടാക്കി; പഞ്ചായത്ത് പ്രസിഡന്റായാല്‍ ജയിക്കുമെന്ന് ഉറപ്പു നല്‍കി; ബിജെപി പിന്തുണയോടെ പ്രസിഡന്റ് ആകാനില്ലെന്ന് അറിയിച്ചെന്നും കെ.ആര്‍. ഔസേപ്പ്; പ്രദേശിക കോണ്‍ഗ്രസ് നേതൃത്വം മുമ്പേ അട്ടിമറി ഉറപ്പാക്കിയെന്ന് വെളിപ്പെടുത്തല്‍

    തൃശൂര്‍: മറ്റത്തൂര്‍ പഞ്ചായത്തിലെ അട്ടിമറിയില്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട മുന്‍ ഡിസിസി സെക്രട്ടറി ടി.എം. ചന്ദ്രനടക്കമുള്ളവരുടെ ആരോപണങ്ങളില്‍ മറുപടിയുമായി സിപിഎമ്മിനൊപ്പം നില്‍ക്കുന്ന കോണ്‍ഗ്രസ് വിമതന്‍ കെആര്‍ ഔസേപ്പ്. മറ്റത്തൂരിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം താനെന്ന കുപ്രചരണം നടത്തുകയാണെന്നും താന്‍ ഇപ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലില്ലെന്നും കെആര്‍ ഔസേപ്പ് പറഞ്ഞു. തന്നെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. ഇത്തവണ പാര്‍ട്ടി സീറ്റ് നിഷേധിച്ചു. തുടര്‍ന്ന് സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. ഒരു രാഷ്ട്രീയ പാര്‍ട്ടികളുടെയും ഭാഗമായല്ല താന്‍ മത്സരിച്ചത്. ടിഎം ചന്ദ്രനും കൂട്ടരും നേരത്തെ തന്നെ ബിജെപിയുമായി ഡീലുണ്ടാക്കിയിരുന്നു. ടിഎം ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള അഞ്ചുപേര്‍ 23ന് രാത്രി 9.45ന് വീട്ടില്‍ വന്ന് കൂടെ നില്‍ക്കണമെന്ന് പറഞ്ഞിരുന്നു. എന്നാല്‍, താന്‍ പാര്‍ട്ടിയിലില്ലെന്നും പുറത്താണെന്നുമുള്ള മറുപടിയാണ് നല്‍കിയത്. കൂടെ നിന്നാല്‍ ഭരിക്കുമെന്നും അവര്‍ പറഞ്ഞു. എന്താണ് ഫോര്‍മുല എന്ന് ചോദിച്ചപ്പോള്‍ ബിജെപി സഹായിക്കുമെന്നാണ് ചന്ദ്രന്‍ മറുപടി നല്‍കിയത്. വര്‍ഗീയ കക്ഷിയുമായി കൂട്ടില്ലെന്ന് പറഞ്ഞാണ് താന്‍ വോട്ടു പിടിച്ചത്. അതിനാല്‍ തന്നെ…

    Read More »
Back to top button
error: