Newsthen Special

  • ഇതൊക്കെ ബിജെപിയുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്; മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് മുന്‍ ധനമന്ത്രി; ഇഡി കളിക്കുന്നത് ബിജെപിക്ക് വേണ്ടിയെന്നും ആരോപണം

      തിരുവനന്തപുരം : ബിജെപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് കാലത്ത് ഇഡി കളിക്കുന്ന രാഷ്ട്രീയ കളിയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്. മസാല ബോണ്ട് പണം ഉപയോഗിച്ച് ഭൂമി വാങ്ങിയിട്ടില്ലെന്ന് തറപ്പിച്ചു പറഞ്ഞ തോമസ് ഐസക് ഇഡിയുടേത് ബിജെപിക്ക് വേണ്ടിയുള്ള രാഷ്ട്രീയ കളിയാണെന്നും കുറ്റപ്പെടുത്തി.മസാല ബോണ്ട് തുക ഉപയോഗിച്ച് ഭൂമി വാങ്ങിയെന്ന പുതിയ ആരോപണം തെറ്റാണെന്നും, ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി തെരഞ്ഞെടുപ്പ് കാലത്ത് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടി ബിജെപിക്കു വേണ്ടിയാണെന്നും തോമസ് ഐസക് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുത്തപ്പോഴുള്ള കലാപരിപാടിയാണ് മസാല ബോണ്ട് കേസ് കുത്തിപ്പൊക്കിയ ഇഡി നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഇഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദീകരണം തേടി നല്‍കിയ നോട്ടീസുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്കെതിരെ നോട്ടീസ് അയച്ച് വിവാദമുണ്ടാക്കാനാണ് ഇഡിയുടെ ശ്രമമെന്നും ഐസക് കുറ്റപ്പെടുത്തി. മുന്‍ ധനമന്ത്രി ഡോ..തോമസ് ഐസകിന്റെ പ്രതികരണം 2020 ലെ തദ്ദേശ തെരഞ്ഞെടുപ്പ് കാലത്താണ് ആദ്യമായി ഈ…

    Read More »
  • ‘സ്ഥലം വാങ്ങാം, പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ല!; തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ വീണ്ടും ഇഡി; പരിഹസിച്ചു ഡോ. തോമസ് ഐസക്; കിഫ്ബിയെ തകര്‍ക്കല്‍ ലക്ഷ്യം; യുഡിഎഫ് ചൂട്ടുപിടിക്കുന്നു

    കൊച്ചി: കിഫ്ബി മസാലബോണ്ട് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചതിനെ പരിഹസിച്ചു മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്. പണം ഉപയോഗിച്ചു സ്ഥലം വാങ്ങാം പക്ഷേ, ഭൂമി ഏറ്റെടുക്കാന്‍ പാടില്ലെന്ന വിചിത്ര വാദമാണ് ഇഡി നോട്ടീസ് ഉന്നയിക്കുന്നതെന്നും ഇതു രണ്ടും ഒന്നാണെന്ന് അറിയില്ലേ എന്നുമാണ് പരിഹാസം. തെരഞ്ഞെടുപ്പു മുന്നില്‍കണ്ടു കിഫ്ബിയെ തകര്‍ക്കാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇതിനു രമേശ് ചെന്നിത്തലയെപ്പോലുള്ള ആളുകള്‍ ചൂട്ടു പിടിക്കുകയാണ്. യുഡിഎഫ് അനുകൂലിക്കുന്നത് സങ്കടകരമെന്നും ഐസക് പറഞ്ഞു. മൂന്നു വര്‍ഷത്തിലേറെ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് നോട്ടീസ് നല്‍കിയതെന്നാണു വിശദീകരണം. ശനിയാഴ്ചയാണ് നോട്ടിസ് നല്‍കിയത്. വിശദീകരണം തേടിയശേഷമായിരിക്കും തുടര്‍നടപടികള്‍. മുന്‍ ധനമന്ത്രി ടി.എം.തോമസ് ഐസക്കിനും കിഫ്ബി ഉദ്യോഗസ്ഥര്‍ക്കും നോട്ടിസ് നല്‍കി. ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മസാല ബോണ്ട് വഴി ശേഖരിച്ച പണം അടിസ്ഥാന വികസന പദ്ധതികള്‍ക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി പറയുന്നത്. 2019ല്‍, 9.72 ശതമാനം പലിശയില്‍ ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ മസാല…

    Read More »
  • മുഖ്യമന്ത്രിക്കും കിട്ടി ഇ.ഡി.നോട്ടീസ്; മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും നോട്ടീസ്; നോട്ടീസ് നല്‍കിയത് ഇ.ഡി.അഡ്ജുഡിക്കേറ്റിങ് അതോറിറ്റി; നടപടി മസാല ബോണ്ട് ഇടപാടില്‍; തുടര്‍നടപടി ഉടനെന്ന് സൂചന

      തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ.തോമസ് ഐസക്കിനും ഇ.ഡി.യുടെ കാരണം കാണിക്കല്‍ നോട്ടീസ്. കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടം (ഫെമ) ലംഘിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും ഇഡിയുടെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് ബോര്‍ഡ് ധനസമാഹരണം ലക്ഷ്യമിട്ട് നടത്തിയ മസാല ബോണ്ട് ഇടപാടില്‍ വിദേശനാണ്യ വിനിമയ ചട്ടങ്ങള്‍ (ഫെമ) ലംഘിച്ചു എന്ന് ഇഡിയുടെ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോര്‍ട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ തുടര്‍ച്ചയായിട്ടാണ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകന്‍ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നല്‍കാന്‍ അവസരമുണ്ട്. കേസില്‍ തുടര്‍ നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നാണ് സൂചന. വിദേശപര്യടനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങിയെത്തിയാലുടന്‍ നടപടികളിലേക്ക് ഇഡി കടക്കുമെന്നാണ്…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിനായി തമിഴ്‌നാട്ടിലും തിരച്ചില്‍; പാലക്കാട്ടെ സുഹൃത്തുക്കള്‍ വഴി തമിഴ്‌നാട് അതിര്‍ത്തിയില്‍ കഴിയുന്നുവെന്ന് സംശയം; രക്ഷപ്പെട്ടത് ചെറിയ കാറിലെന്നും സൂചന; യാത്ര സിസിടിവി ക്യാമറകളില്ലാത്ത ഊടുവഴികളിലൂടെ; ദൃശ്യങ്ങള്‍ കിട്ടാതെ വലഞ്ഞ് പോലീസ്: ഇന്നുച്ചയോടെ ഏതെങ്കിലും ദൃശ്യങ്ങള്‍ കണ്ടെത്തുമെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച്

      പാലക്കാട്: ഒളിവില്‍ പോയിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനുവേണ്ടി കേരളത്തിനു പുറമെ തമിഴ്‌നാട്ടിലും തിരച്ചില്‍ ഊര്‍ജിതമാക്കി. രാഹുലിന്റെ പാലക്കാടുള്ള അടുത്ത സുഹൃത്തുക്കള്‍ വഴഴി പാലക്കാട് – തമിഴ്‌നാട് അതിര്‍ത്തിയിലും മറ്റും രാഹുലിന് ആരുടേയും കണ്ണില്‍പെടാതിരിക്കാന്‍ ധാരാളം സ്ഥലങ്ങളുണ്ടെന്ന് പോലീസിന് സൂചന കിട്ടിയിട്ടുണ്ട്. സിസിടിവി ക്യാമറകള്‍ പോലുമില്ലാത്ത ഈ സ്ഥലങ്ങളില്‍ ഒളിച്ചുതാമസിക്കാന്‍ സൗകര്യമാണ്. Nഇതില്‍ വലിയ ഫാമുകളടക്കമുണ്ടെന്നാണ് പറയുന്നത്. രാഹുലിന്റെ സുഹൃത്തുക്കളുടെ സുഹൃത്തുക്കളേയും ബന്ധുക്കളേയും പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഏറ്റവുമടുത്ത സുഹൃത്തുക്കള്‍ പോലീസ് നിരീക്ഷണത്തിലാകുമെന്ന് രാഹുലിനും കൂട്ടര്‍ക്കും അറിയാവുന്നതുകൊണ്ട് അതിനപ്പുറത്തെ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്താനാകും ശ്രമിക്കുകയെന്ന് പോലീസും കരുതുന്നു. അതേസമയം രാഹുല്‍ കേരളം വിട്ടിട്ടില്ലെന്നും പോലീസിന് സംശയമുണ്ട്. ലുക്ക്ഔട്ട് നോട്ടീസും മറ്റും പുറത്തിറക്കിയിട്ടുള്ളതിനാല്‍ അതിര്‍ത്തി കടന്നുവരുന്നതില്‍ റിസ്‌കുളളതിനാല്‍ രാഹുല്‍ കേരളം വിടില്ലെന്നും പോലീസ് കരുതുന്നു. എയര്‍പോര്‍ട്ടുകള്‍ വഴി അന്യസംസ്ഥാനത്തേക്ക് കടക്കാനിടയില്ലാത്തതിനാല്‍ ബംഗളരുവിലേക്ക് കടന്നിരിക്കാനുള്ള സാധ്യതയും പോലീസ് തള്ളുന്നു. കോഴിക്കോട്, കണ്ണൂര്‍ മേഖലയില്‍ പോലീസ് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. രാഹുലിന്റെ രാഷ്ട്രീയസംരക്ഷകരുടെ തട്ടകം ഈ ജില്ലകളായതിനാലും പോലീസിനു പോലും കയറാന്‍…

    Read More »
  • സച്ചിനോ കോലിയോ? കളത്തിലും പുറത്തും കോലി ഒരുപടി മുന്നില്‍; ചരിത്രം സച്ചിനെ റണ്‍വേട്ടക്കാനായി മാത്രം അടയാളപ്പെടുത്തുമ്പോള്‍ കോലിയെ ടീം പ്ലെയറായി വിലയിരുത്തും; ടെസ്റ്റിലും ഏകദിനത്തിലും സ്വന്തം നേട്ടങ്ങള്‍ക്കപ്പുറം വിരാട് ക്രിക്കറ്റിലെ പാഠപുസ്തകമാകുന്നത് ഇക്കാരണങ്ങള്‍ കൊണ്ട്

    ന്യൂഡല്‍ഹി: സൗന്ദര്യം പോലെ കായിക മത്സരങ്ങളിലെ മികവും കാണുന്നയാളുടെ കണ്ണിലാണ്. വ്യക്തികളെ വിലയിരുത്തുമ്പോള്‍ അതില്‍ വ്യക്തിപരമായ കാരണങ്ങളുടെ സ്വാധീനവുമുണ്ടാകും. ക്രിക്കറ്റിന്റെ കാര്യത്തില്‍ രണ്ടു ലജന്റുകളെ പലകാരണങ്ങളാല്‍ വിമര്‍ശിക്കാമെങ്കിലും ഒരിക്കലും അവഗണിച്ചു മുന്നോട്ടു പോകാന്‍ കഴയില്ല. ഒരാള്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. മറ്റൊരാള്‍ ‘ചേസിംഗ് കിംഗ്’ കോലിയും. ഒരാള്‍ ക്രിക്കറ്റില്‍നിന്നു പൂര്‍ണമായും മറ്റൊരാള്‍ വിരമിക്കലിന്റെ ആദ്യപടിയെന്നോണം ടെസ്റ്റ് ക്രിക്കറ്റിന്റെ വെള്ളക്കുപ്പായവും അഴിച്ചു. കോലിക്കുമുന്നില്‍ ഇനിയുമേറെ മത്സരങ്ങളുണ്ട്. എങ്കിലും, ക്ഷമയും തന്ത്രവും കായിക ക്ഷമതയും ബുദ്ധിയും ഏറെ ആവശ്യമുള്ള ടെസ്റ്റ് ക്രിക്കറ്റില്‍നിന്ന് കോലി കളമൊഴിയുമ്പോള്‍ വിലയിരുത്തലിന്റെ ആദ്യപടിയിലേക്കു കടക്കാന്‍ കഴിയും. അതില്‍ അപകടങ്ങള്‍ പതിയിരിക്കുന്നുണ്ട്. പ്രകടന സ്ഥിതിവിവരക്കണക്കുകള്‍, സാങ്കേതിക കഴിവുകള്‍, നേതൃത്വഗുണങ്ങള്‍ മുതലായവ പരിശോധിക്കുകും വിലയിരുത്തുകയും വേണം. ടെസ്റ്റില്‍ നേടിയ ആകെ റണ്‍സ് കണക്കിലെടുത്താല്‍, സച്ചിന്‍ ജീവിച്ചിരുന്നതില്‍ വച്ച് ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. എന്നാല്‍ ബ്രാഡ്മാന്റെ ശരാശരിയായ 99.4 നെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ കരിയര്‍ ശരാശരിയായ 53.4 ഉം, അദ്ദേഹത്തിന്റെ കാലത്തെ ശ്രീലങ്കന്‍…

    Read More »
  • നാലു മണിക്കൂര്‍ ഡേറ്റിംഗ്; അന്നുതന്നെ വിവാഹം; യുവാവിന്റെ സമ്പാദ്യം മുഴുവന്‍ തട്ടിയെടുത്തു ഭാര്യ മുങ്ങി

    ബീജിംഗ്: ഡേറ്റിംഗിന് ഒടുവില്‍ വിവാഹം കഴിച്ചതിനു പിന്നാലെ ലക്ഷങ്ങളുടെ സ്വത്തുമായി ഭാര്യ മുങ്ങി. വെറും നാലുമണിക്കൂര്‍ മാത്രം നേരം ‘ഡേറ്റ്’ ചെയ്തതിന് പിന്നാലെ അന്ന് തന്നെ യുവാവ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. അന്ന് തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി വാശി പിടിച്ചുവെന്നും അതുകൊണ്ട് വൈകുന്നേരം അഞ്ചുമണിക്ക് മുന്‍പ് തന്നെ റജിസ്ട്രര്‍ ചെയ്യുകയായിരുന്നുവെന്നും യുവാവ് പറയുന്നു. ഒരു മാസത്തിനകം യുവാവിന്റെ സമ്പാദ്യമായ 30 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് പെണ്‍കുട്ടി മുങ്ങിയെന്നാണ് കേസ്. തെക്കന്‍ ചൈനയിലെ ഹുനാന്‍ സ്വദേശിയായ യുവാവ് ഓഗസ്റ്റ് 21നാണ് വിവാഹിതനായത്. എല്ലാം തനിക്കൊരു സ്വപ്നം പോലെയാണ് തോന്നിയതെന്ന് ഹുയാങ് പറയുന്നു. വിവാഹം കഴിഞ്ഞ അന്ന് രാത്രിയില്‍ ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. അന്നുമാത്രമാണ് യുവതിയുമായി ശാരീരികബന്ധം പുലര്‍ത്താന്‍ കഴിഞ്ഞത്. പിന്നീട് ആലിംഗനം ചെയ്യാന്‍ ശ്രമിച്ചാല്‍ പോലും യുവതി തള്ളിമാറ്റിയിരുന്നുവെന്നാണ് ഹുയാങിന്റെ വെളിപ്പെടുത്തല്‍. രണ്ട് ദിവസം മാത്രമേ ഒന്നിച്ച് നില്‍ക്കാന്‍ യുവതി അനുവദിച്ചുള്ളൂ. മൂന്നാമത്തെ ദിവസം ജോലിക്ക് പോയി പണമുണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ‘ജോലിക്കായി…

    Read More »
  • രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസില്‍ ആദ്യ അറസ്റ്റ്; രാഹുല്‍ ഈശ്വറിനെ ഇന്നു മജിസ്‌ട്രേറ്റിനു മുന്നിലെത്തിക്കും; യൂത്ത് കോണ്‍ഗ്രസിന്റെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍; പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു മുങ്ങി; മറ്റുള്ളവരുടെയും അറസ്റ്റ് ഉടനെന്ന് സൂചന

    തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ ലൈംഗിക പീഡന പരാതിയില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്. യുവതിയെ അപമാനിച്ച രാഹുല്‍ ഈശ്വറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിരിച്ച്, മാധ്യമങ്ങളുടെ ക്യാമറകള്‍ക്ക് മുന്നില്‍ കൈ വീശിയ ശേഷമാണ് രാഹുല്‍ പൊലീസ് വാഹനത്തില്‍ കയറി പോയത്. സൈബര്‍ പൊലീസാണ് രാഹുലിനെ ചോദ്യം ചെയ്യുന്നത്. സൈബര്‍ പൊലീസ് വീട്ടിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു. രാഹുലിനെ ഇന്നു മജിസ്‌ട്രേറ്റിന് മുന്നിലെത്തിക്കും. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചക്കിടെ തന്നെ വേണേല്‍ പൊലീസ് അറസ്റ്റ് ചെയ്‌തോട്ടെയെന്നും താന്‍ പറയാനുള്ളതെല്ലാം പറയുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ യുവതിയുടെ വിവരങ്ങള്‍ പങ്കുവയ്ക്കുന്ന തരത്തില്‍ രാഹുല്‍ സംസാരിച്ചതാണ് വിനയായത്. രാഹുലിനോട് ഫോണും ലാപ്‌ടോപ്പും ഹാജരാക്കാന്‍ നിര്‍ദേശിച്ചു. എആര്‍ ക്യാംപിലെ വളപ്പില്‍ സ്ഥിതി ചെയ്യുന്ന സൈബര്‍ പൊലീസ് സ്റ്റേഷനിലാണ് ചോദ്യം ചെയ്യല്‍. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുന്നതായി യുവതി പരാതി നല്‍കിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ നടപടി. കെപിസിസി ജനറല്‍ സെക്രട്ടറി സന്ദീപ് വാരിയര്‍, ദീപ…

    Read More »
  • ‘മഴ പെയ്തിട്ടു നനഞ്ഞില്ല, പിന്നല്ലേ മരം പെയ്യുമ്പോള്‍’: രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ വിമര്‍ശനങ്ങള്‍ക്കു പിന്നാലെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തില്‍ കടുത്ത മറുപടിയുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍; ആരോപണ വിധേയനുവേണ്ടി സംസാരിക്കുന്നവരെ ഓര്‍ത്ത് സഹതാപം

    കോഴിക്കോട്: തനിക്കെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷ പ്രതികരണങ്ങളുമായി രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കെ. സുധാകരനെതിരേയും രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരേയും നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ഇരുകൂട്ടരുടെയും സൈബര്‍ ആണികള്‍ രൂക്ഷമായ ആക്രമണങ്ങളുമായി രംഗത്തുവന്നത്. ഉണ്ണിത്താനെതിരേ മുമ്പുയര്‍ന്ന സദാചാര ആരോപണങ്ങളുമായി ബന്ധിപ്പിച്ചായിരുന്നു ആക്രമണത്തില്‍ ഏറെയും. ഇനിയും ആക്രമണം തുടര്‍ന്നാല്‍ പരസ്യമായ വാര്‍ത്താ സമ്മേളനം വിളിക്കുമെന്നുവരെ ഉണ്ണിത്താന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റിലാണ് കുറിക്കു കൊള്ളുന്ന വാക്കുകളുമായി രംഗത്തുവന്നത്. കുറിപ്പിന്റെ പൂര്‍ണരൂപം പാര്‍ലമെന്റ് മുതല്‍ പാല്‍ സൊസൈറ്റിവരെയുള്ള തിരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷത്തിന്റെ ആയുധം സ്ത്രീ പീഡന വിഷയങ്ങളാണ്. അവരുടെ കൊള്ളരുതായ്മകള്‍ മറച്ച് പിടിക്കാനുള്ള കുറുക്ക് വഴി. എന്നാല്‍ സര്‍ക്കാരിന്റെ തീവെട്ടി കൊള്ളയെയും ജന വിരുദ്ധതയെയും തുറന്ന് കട്ടേണ്ട സമയത്ത് ആരോപണ വിധേയര്‍ക്ക് വേണ്ടി മറ്റൊരു വഴിക്ക് സഞ്ചരിക്കുന്ന ആളുകളെ കാണുമ്പോള്‍ സഹതാപം മാത്രം. കോണ്‍ഗ്രസ് പാര്‍ട്ടി ഒരു വിഷയത്തില്‍ ഒരു നിലപാടെടുത്താല്‍ ആ നിലപാടിനോടൊപ്പം നില്‍ക്കുകയെന്നതാണ് ഒരു പാര്‍ട്ടിക്കാരന്‍ അടിസ്ഥാനപരമായി ചെയ്യേണ്ടത്. പാര്‍ട്ടിയുടെ തീരുമാനങ്ങള്‍…

    Read More »
  • ഇതെന്താ ക്യാപ്റ്റന്‍സ് ഡേയോ? നൂറിന്റെ പെരുമഴയുമായി മുഷ്താഖ് അലി ടൂര്‍മമെന്റ്; ഒട്ടും കുറയ്ക്കാതെ സഞ്ജുവും; അഞ്ചു സിക്‌സറുകള്‍; 15 പന്തില്‍ 43 റണ്‍സ്!

    ലക്‌നൗ : മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റില്‍ ക്യാപ്റ്റന്‍മാര്‍ തകര്‍ത്തടിച്ച ദിവസം. പഞ്ചാബ് ക്യാപ്റ്റന്‍ അഭിഷേക് ശര്‍മ (52 പന്തില്‍ 148), ജാര്‍ഖണ്ഡ് ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (50 പന്തില്‍ 113), ബംഗാര്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍ (66 പന്തില്‍ 130*) എന്നിവര്‍ സെഞ്ചറിയുമായി തിളങ്ങിയപ്പോള്‍ കേരളത്തിന്റെ ക്യാപ്റ്റന്‍ സഞ്ജു സാംസണും ഒട്ടും കുറച്ചില്ല. ഛത്തീസ്ഗഡിനെതിരായ മത്സരത്തില്‍ 121 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം, മുന്നില്‍നിന്നു നയിച്ച സഞ്ജുവിന്റെ (15 പന്തില്‍ 43) ഇന്നിങ്‌സ് കരുത്തില്‍ എട്ടു വിക്കറ്റിനു വിജയിച്ചു. ബോളിങ്ങില്‍ മൂന്നു വിക്കറ്റ് വീഴ്ത്തിയ കെ.എം.ആസിഫാണ് പ്ലെയര്‍ ഓഫ് ദ് മാച്ച്. ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത കേരളം, ഛത്തീസ്ഗഡിനെ 19.1 ഓവറില്‍ 120 റണ്‍സിനു ചുരുട്ടിക്കെട്ടുകയായിരുന്നു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. കെ.എം.ആസിഫ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍, അരങ്ങേറ്റക്കാരന്‍ വിഘ്‌നേഷ് പുത്തൂരും അങ്കിത് ശര്‍മയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. എന്‍.എം.ഷറഫുദ്ദീന്‍, എം.ഡി.നിധീഷ്, അബ്ദുല്‍ ബാസിത് എന്നിവര്‍…

    Read More »
  • ഹരീഷേ, ധര്‍മജന്‍ എന്തുകൊണ്ടാണ് അതു പരസ്യമായി പറയാതിരുന്നത്? കടം വാങ്ങിയത് തിരികെ ചോദിച്ചതിന് എആര്‍എം സിനിമയില്‍നിന്ന് ഒഴിവാക്കിയെന്ന ആരോപണത്തില്‍ മറുപടിയുമായി സംവിധായകന്‍

    കൊച്ചി: കടം നൽകിയ പണം തിരികെ ചോദിച്ചതിന് പ്രൊഡക്ഷൻ കൺട്രോളർ‌ ബാദുഷ പല സിനിമകളിൽ നിന്നും തന്നെ ഇല്ലാതാക്കിയെന്ന് ഹരീഷ് കണാരൻ വെളിപ്പെടുത്തിയതിനു ശേഷം പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ. ‘അജയന്റെ രണ്ടാം മോഷണം’ അടക്കമുള്ള സിനിമകളിൽ നിന്നും നീക്കം ചെയ്യപ്പെട്ടെന്നും സിനിമാ മേഖലയിൽ തന്നെക്കുറിച്ച് ഇല്ലാക്കഥകൾ പ്രചരിപ്പിച്ചെന്നും ഹരീഷ് വെളിപ്പെടുത്തിയിരുന്നു. മലയാളത്തിലെ പ്രമുഖ പ്രൊഡക്‌‌ഷൻ കൺട്രോളർ‌ക്ക് കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിലുള്ള വൈരാഗ്യത്തിൽ തന്നെ പല സിനിമകളിൽ നിന്നും ഒഴിവാക്കയതെന്ന് ഹരീഷ് വെളിപ്പെടുത്തിയിരുന്നു. സിനിമയിലെ സഹപ്രവർത്തകർ തമ്മിൽ കടം വാങ്ങുന്നത് സ്വാഭാവികമാണ്. അതിൽ പിന്നീട് പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വിളിച്ചുപറഞ്ഞ് വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല എന്നാണ് സംവിധായകൻ കുറിപ്പിലൂടെ പറഞ്ഞത്. ധർമജനും സമാനമായ പ്രശ്നം ഉണ്ടായപ്പോളും അയാൾ അത് വിളിച്ചു പറഞ്ഞിട്ടില്ലെന്നും സംവിധായകൻ സൂചിപ്പിച്ചു.   സംവിധായകന്റെ കുറിപ്പിന്റെ പൂർണരൂപം നടൻ ഹരീഷ് കണാരൻ പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ എം ബാദുഷയ്ക്കെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ചിരിക്കുന്നു.…

    Read More »
Back to top button
error: