Newsthen Special

  • അമേരിക്കന്‍ വിമാന വാഹിനി കപ്പലും അനുബന്ധ കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്ത്; ഇറാനെ ലക്ഷ്യമിട്ടെന്നു സൂചന; യുദ്ധ വിമാനങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും തിടുക്കത്തില്‍ നീക്കി പെന്റഗണ്‍; ഇന്റര്‍നെറ്റ് നിയന്ത്രണത്തില്‍ തവിടു പൊടിയായി ഇറാനിലെ ബിസിനസ് മേഖല

    ന്യൂയോര്‍ക്ക്: അമേരിക്കയുടെ വിമാനവാഹിനിക്കപ്പലും അനുബന്ധ കപ്പലുകളും പശ്ചിമേഷ്യന്‍ തീരത്തെത്തിയെന്നു റിപ്പോര്‍ട്ട്. ഡോണള്‍ഡ് ട്രംപ് മേഖലയില്‍ അമേരിക്കയുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനോ ഇറാനെ ആക്രമിക്കാനോ ലക്ഷ്യമിട്ടാണ് ഈ നീക്കം നടത്തുന്നതെന്നും സൂചന. കപ്പലുകള്‍ എത്തിയ വിവരം അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ റോയിട്ടേഴ്‌സിനോടു സ്ഥിരീകരിച്ചു. യുഎസ് സൈന്യത്തിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ കീഴിലുള്ള മിഡില്‍ ഈസ്റ്റ് മേഖലയിലേക്ക് വിമാന വാഹിനിക്കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കണും നിരവധി ഗൈഡഡ് മിസൈല്‍ ഡിസ്‌ട്രോയറുകളും പ്രവേശിച്ചതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. അമേരിക്കയുടെ ഒരു വലിയ പടക്കപ്പല്‍ നിര — ഇറാന് നേരെ നീങ്ങുന്നുണ്ടെന്നും എന്നാല്‍ അത് ഉപയോഗിക്കേണ്ടി വരില്ലെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഇറാനിലെ പ്രതിഷേധങ്ങള്‍ക്കെതിരെയുള്ള അടിച്ചമര്‍ത്തലുകളെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിച്ച സാഹചര്യത്തില്‍, ഈ മാസമാദ്യം ഏഷ്യ-പസഫിക് മേഖലയില്‍ നിന്നാണ് ഈ യുദ്ധക്കപ്പലുകള്‍ പുറപ്പെട്ടത്. പ്രതിഷേധക്കാരെ കൊല്ലുന്നത് ഇറാന്‍ തുടരുകയാണെങ്കില്‍ ഇടപെടുമെന്ന് ട്രംപ് ആവര്‍ത്തിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും, രാജ്യവ്യാപകമായ പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ ശമിച്ചിട്ടുണ്ട്. കൊലപാതകങ്ങള്‍ കുറഞ്ഞുവരികയാണെന്നും തടവുകാരെ വധിക്കാനുള്ള പദ്ധതികള്‍ നിലവിലില്ലെന്ന്…

    Read More »
  • വനിതാ പ്രീമിയര്‍ ലീഗില്‍ ചരിത്രം പിറന്നു; ആദ്യ സെഞ്ചുറി തികച്ച് നാറ്റ് സ്‌കിവര്‍ ബ്രന്റ്; ഈ റെക്കോര്‍ഡ് ആര്‍ക്കും തകര്‍ക്കാനാകില്ല!

    വനിതാ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ ആദ്യ സെഞ്ചറി പിറന്നു. ഇംഗ്ലീഷ് താരം നാറ്റ് സ്കിവര്‍–ബ്രന്‍റ് ആണ് ഡബ്ല്യുപിഎല്ലിലെ ആദ്യശതകം എന്ന തകര്‍ക്കപ്പെടാനാകാത്ത റെക്കോര്‍ഡിന് ഉടമയായത്. മുംബൈ താരമായ സ്കിവര്‍–ബ്രന്‍റ്  റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വെറും 57 പന്തില്‍ 100 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. 16 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതാണ് ചരിത്രം കുറിച്ച ഇന്നിങ്സ്. സ്കിവര്‍–ബ്രന്‍റിന്‍റെ മികവില്‍ മുംബൈ 4 വിക്കറ്റിന് 199 റണ്‍സ് എന്ന കൂറ്റന്‍ സ്കോറും കുറിച്ചു.   പത്തുതവണയാണ് ഡബ്ല്യുപിഎല്ലില്‍ ബാറ്റര്‍മാര്‍ തൊണ്ണൂറോ അതിലേറെയോ റണ്‍സ് സ്കോര്‍ ചെയ്തത്. സീസണിന്‍റെ തുടക്കത്തില്‍ സ്മൃതി മന്ഥാനയും സോഫീ ഡിവൈനും സെഞ്ചറിക്കരികില്‍ എത്തിയിരുന്നെങ്കിലും തൊണ്ണൂറുകളില്‍ വീണു. ഇത് ആവര്‍ത്തിക്കരുതെന്നുറപ്പിച്ചാണ്    നാറ്റ് സ്കിവര്‍–ബ്രന്‍റ്  വഡോദരയില്‍ ബാറ്റുവീശിയത്. മൂന്നാം ഓവറില്‍ മുംബൈ ഒരുവിക്കറ്റിന് 16 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് സ്കിവര്‍–ബ്രന്‍റ് ക്രീസിലെത്തിയത്. ഓപ്പണര്‍ ഹെയ്‍ലി മാത്യൂസിനൊപ്പം വെറും 73 പന്തില്‍ 131 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. അവസാനഘട്ടത്തില്‍ ക്യാപ്റ്റന്‍…

    Read More »
  • സെക്കന്‍ഡില്‍ ഒരു സ്മാര്‍ട്ട് ഫോണ്‍! ആളില്ല, വെളിച്ചമില്ല, ഇടവേളകളില്ല! 11 ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലുപ്പം; ഞെട്ടിച്ച് ഹൈപ്പര്‍-ഐഎംപി സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഷവോമിയുടെ പുത്തന്‍ ഫാക്ടറി; ഭാവിയില്‍ തൊഴില്‍ നഷ്ടമാകാന്‍ പോകുന്നത് ഇങ്ങനെയൊക്കെ

    ബീജിംഗ്: 24 മണിക്കൂര്‍ പ്രവര്‍ത്തനം, വെളിച്ചമില്ല, മനുഷ്യന്റെ തരിപോലും കണ്ടുപിടിക്കാനില്ല. മണിക്കൂറില്‍ നിര്‍മിക്കുന്നത് ആയിരക്കണക്കിനു ഫോണുകള്‍! ചൈനയുടെ ടെക്‌നോളജി കുതിപ്പിനു മറ്റൊരു നാഴികക്കല്ലാകുകയാണ് ഷവോമിയുടെ ഈ ആളില്ലാ ഫാക്ടറി. ഏകദേശം 11 ഫുട്‌ബോള്‍ മൈതാനങ്ങളുടെ വലിപ്പമുള്ള (81,000 ചതുരശ്ര മീറ്റര്‍) ഈ അത്യാധുനിക ഫാക്ടറി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും അവിടെ ഒരു മനുഷ്യന്‍ പോലുമില്ല. വെളിച്ചമില്ല, ഇടവേളകളില്ല, ഷിഫ്റ്റ് മാറ്റങ്ങളില്ല. പൂര്‍ണമായും യന്ത്രവല്‍കൃതമായ അന്തരീക്ഷത്തില്‍ മെഷീനുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നു. ഡാര്‍ക്ക് ഫാക്ടറിയെന്നാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. ഓണ്‍-സൈറ്റ് ജീവനക്കാരില്ലാതെ പൂര്‍ണമായും സ്വയം നിയന്ത്രണത്തിലാണിതു പ്രവര്‍ത്തിക്കുന്നത്. മെറ്റീരിയലുകള്‍ കൈകാര്യം ചെയ്യുന്നത് മുതല്‍ ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുന്നത് വരെയുള്ള നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടവും ഇതിലെ ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഇത് സാധാരണ അര്‍ത്ഥത്തിലുള്ള വ്യവസായ ഓട്ടോമേഷനല്ല; മറിച്ച് കൃത്രിമബുദ്ധി (എഐ), റോബോട്ടിക്‌സ്, തത്സമയ ഡാറ്റാ അനലിറ്റിക്‌സ് എന്നിവയുടെ സങ്കീര്‍ണമായ സംയോജനമാണ്. ഇതിലൂടെ ഫാക്ടറിക്ക് സ്വന്തം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തെറ്റുകള്‍ തിരുത്താനും സാധിക്കുന്നു. ഷവോമി സ്വന്തമായി…

    Read More »
  • യൂറോപ്യന്‍ വാഹനങ്ങള്‍ ഒഴുകും; ഇന്ത്യന്‍ വാഹനക്കമ്പനികള്‍ നേരിടേണ്ടി വരിക കടുത്ത മത്സരം; പ്രാദേശിക ഡീലര്‍ഷിപ്പുകള്‍ കുതിക്കും; ഓഹരി വിപണി മാറിമറിയും; ഇറക്കുമതി തീരുവ കുറയ്ക്കല്‍ ഭാവിയില്‍ വരുന്ന വമ്പന്‍ നയം മാറ്റങ്ങളുടെ സൂചനയെന്ന് വിദഗ്ധര്‍

    ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാരക്കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയായതോടെ ഇന്ന് ഓട്ടോമൊബൈല്‍ വിപണികള്‍ക്കു നിര്‍ണായകമാകും. യൂറോപ്യന്‍ യൂണിയന്‍ നിര്‍മ്മിത കാറുകളുടെ ഇറക്കുമതി തീരുവയില്‍ വലിയ കുറവുണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍, ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണികളിലൊന്നായ ഇന്ത്യയിലെ മത്സരരംഗത്തെ എങ്ങനെ മാറ്റിമറിക്കുമെന്ന ചര്‍ച്ചകള്‍ക്കും വഴിതുറന്നു. റോയിട്ടേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, യൂറോപ്യന്‍ കാറുകളുടെ ഇറക്കുമതി തീരുവ നിലവിലുള്ള 110 ശതമാനത്തില്‍ നിന്ന് ഏകദേശം 40 ശതമാനമായി ഇന്ത്യ കുറച്ചേക്കാം. കാലക്രമേണ കൂടുതല്‍ ഇളവുകള്‍ക്കും സാധ്യതയുണ്ട്. ഇത് സ്ഥിരീകരിക്കപ്പെടുകയാണെങ്കില്‍, പതിറ്റാണ്ടുകള്‍ക്കിടയില്‍ ഇന്ത്യന്‍ വാഹന വിപണി തുറന്നുകൊടുക്കുന്ന ഏറ്റവും സുപ്രധാനമായ നടപടിയായിരിക്കും ഇത്. ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ഒരു വ്യാപാര കരാര്‍ അന്തിമമാക്കുന്നതിലേക്ക് അടുക്കുമ്പോള്‍ നിര്‍ദ്ദിഷ്ട തീരുവ കുറയ്ക്കല്‍ വലിയൊരു നയമാറ്റത്തെയാണു സൂചിപ്പിക്കുന്നതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 27 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ഈ കൂട്ടായ്മയില്‍ നിന്നുള്ള ഉയര്‍ന്ന നിലവാരമുള്ള വാഹനങ്ങളുടെ, പ്രത്യേകിച്ച് 15,000 യൂറോയ്ക്ക് (16 ലക്ഷത്തിന്) മുകളില്‍ വിലയുള്ളവയുടെ ഇറക്കുമതി നികുതി കുറയ്ക്കാന്‍ നരേന്ദ്ര…

    Read More »
  • സ്വര്‍ണവിലയില്‍ ഇന്നും റെക്കോഡ്; പവന് കൂടിയത് 1800 രൂപ; രാജ്യാന്തര വിപണിയിലും കുതിപ്പ്‌

    സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോർഡിൽ. ഗ്രാമിന് 225 രൂപ വർധിച്ച് 14,915 രൂപയായി. പവൻ വില 1800 രൂപ ഉയർന്ന് 1,19,320 രൂപയിലെത്തി. രാജ്യാന്തര വിപണിയിൽ സ്വർണവില പുതിയ റെക്കോർഡിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തും വില വർധിക്കുന്നത്. രാജ്യാന്തര വിപണിയിൽ വെള്ളിയും കുതിച്ചുയരുകയാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ മോശമായതോടെ സ്വർണവില ഔൺസിന് ചരിത്രത്തിലാദ്യമായി 5,000 ഡോളർ കടന്നു. രണ്ട് ശതമാനത്തിലധികം വില വർധിച്ച് 5,090 ഡോളർ വരെ എത്തിയ ശേഷം നിലവിൽ 5,080 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആളുകൾ സുരക്ഷിത നിക്ഷേപം തേടിയതും, യുഎസ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും, കേന്ദ്ര ബാങ്കുകൾ സ്വർണം വാങ്ങുന്നത് കൂട്ടിയതും, ഇടിഎഫുകളിലേക്കുള്ള ഒഴുക്ക് വർധിച്ചതുമാണ് വില വർധിക്കാൻ പ്രധാന കാരണമായത്. ഇന്നത്തെ വിപണി വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 1.35 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സ്വർണ്ണാഭരണങ്ങളുടെ പണിക്കൂലി സാധാരണയായി മൂന്ന് ശതമാനം മുതൽ 30 ശതമാനം വരെയാണ്. സ്വർണ്ണത്തിന്റെയും പണിക്കൂലിയുടെയും ആകെ…

    Read More »
  • കാര്‍ ബുക്ക് ചെയ്‌തോ? അല്‍പം കാത്തിരുന്നാല്‍ വിദേശ കാറുകള്‍ വിലക്കുറവില്‍ വാങ്ങാം! യൂറോപ്പില്‍നിന്നുള്ള വാഹന ഇറക്കുമതി നികുതി 70 ശതമാനം വെട്ടിക്കുറയ്ക്കും; സ്വതന്ത്ര വ്യാപാര കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍; അമേരിക്കയെ വെട്ടാന്‍ ഇന്ത്യയുടെ വമ്പന്‍ നീക്കം

    ന്യൂഡല്‍ഹി: യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്കുള്ള നികുതി വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ കേന്ദ്രം. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുമായുള്ള വ്യാപാരക്കരാറിന്റെ ഭാഗമായിട്ടാണ് 110 ശതമാനം ഇറക്കുമതി തീരുവ 40 ശതമാനമാക്കി കുറയ്ക്കുന്നത്. ഇതു പിന്നീടു പത്തു ശതമാനമായി കുറയ്ക്കുമെന്നും റിപ്പോര്‍ട്ട്. ഇരുപക്ഷവും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ് ടിഎ) ചൊവ്വാഴ്ചയോടെ യാഥാര്‍ത്ഥ്യമായേക്കുമെന്ന സൂചനകള്‍ക്കിടയിലാണ് രാജ്യത്തെ വലിയ വിപണി വിദേശ കമ്പനികള്‍ക്കായി തുറന്നു കൊടുക്കാന്‍ നീക്കം. 15,000 യൂറോയ്ക്ക് (ഏകദേശം 17,739 ഡോളര്‍- 16 ലക്ഷത്തിലേറെ രൂപ) മുകളില്‍ വിലയുള്ള പരിമിതമായ എണ്ണം കാറുകളുടെ നികുതി ഉടനടി കുറയ്ക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സര്‍ക്കാര്‍ തീരുമാനിച്ചെന്നു ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ സൂചിപ്പിച്ചു. കാലക്രമേണ നികുതി 10 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. ഇത് ഫോക്സ്വാഗണ്‍, മെഴ്സിഡസ് ബെന്‍സ്, ബിഎംഡബ്ല്യു തുടങ്ങിയ യൂറോപ്യന്‍ വാഹന നിര്‍മ്മാതാക്കള്‍ക്ക് ഇന്ത്യന്‍ വിപണിയിലേക്കുള്ള പ്രവേശനം എളുപ്പമാക്കും. ചര്‍ച്ചകള്‍ രഹസ്യമായതിനാലും അവസാന നിമിഷം മാറ്റങ്ങള്‍ ഉണ്ടായേക്കാവുന്നതിനാലും വിവരങ്ങള്‍ നല്‍കിയവര്‍ പേര് വെളിപ്പെടുത്താന്‍ തയാറായില്ല.…

    Read More »
  • കാമുകന്‍ ഉപേക്ഷിച്ചതില്‍ പക; കാമുകന്റെ ഭാര്യക്ക് എയ്ഡ്‌സ് രോഗാണു കലര്‍ന്ന രക്തം കുത്തിവയ്ക്കാന്‍ ശ്രമം; യുവതിയും സഹായിച്ച നഴ്‌സും അറസ്റ്റില്‍; പ്ലാനിംഗ് പൊളിഞ്ഞത് അലറിവിളിച്ചതോടെ

    അമരാവതി: ഉപേക്ഷിച്ചുപോയ കാമുകനോടുള്ള പക തീര്‍ക്കാന്‍ കാമുകന്‍ വിവാഹം കഴിച്ച യുവതിയുടെ മേല്‍ എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തി വയ്ക്കാന്‍ ശ്രമിച്ച യുവതി അറസ്റ്റില്‍. ആന്ധ്രപ്രദേശിലെ കര്‍ണൂല്‍ സ്വദേശിയായ വസുന്ധര (34)യാണ് പിടിയിലായത്. കൃത്യത്തിന് വസുന്ധരയെ സഹായിച്ച സ്വകാര്യ ആശുപത്രിയിലെ നഴ്‌സും രണ്ട് മക്കളും പിടിയിലായി. ജനുവരി ഒന്‍പതിനാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് പറയുന്നു. റോഡ് അപകടം ആസൂത്രണം ചെയ്ത പ്രതികള്‍ രക്ഷിക്കാനെന്ന വ്യാജേനെ യുവതിയെ വാഹനത്തിലേക്ക് കയറ്റുമ്പോഴാണ് എച്ച്‌ഐവി കലര്‍ന്ന രക്തം കുത്തിവയ്ക്കാന്‍ ശ്രമിച്ചത്. ഇതിനായി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലുള്ള എച്ച്‌ഐവി ബാധിച്ചവരില്‍ നിന്നും ഗവേഷണ ആവശ്യത്തിനെന്ന പേരില്‍ രക്ത സാംപിളുകള്‍ ശേഖരിച്ചു. ഇത് വീട്ടിലെത്തിച്ച ശേഷം ഫ്രിജില്‍ സൂക്ഷിച്ചു. നഴ്‌സാണ് ഇതിനായി വസുന്ധരയെ സഹായിച്ചത്. വസന്ധുരയുടെ മുന്‍ കാമുകന്റെ ഭാര്യ കര്‍ണൂലിലെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അസിസ്റ്റന്റ് പ്രഫസറായി ജോലി ചെയ്തുവരികയായിരുന്നു. ജനുവരി ഒന്‍പതിന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നതിനായി ഇവര്‍ സ്‌കൂട്ടറുമെടുത്ത് ഇറങ്ങിയതോടെ വഴിയില്‍ കാത്തുനിന്ന…

    Read More »
  • ‘പോയി തോറ്റ് തുന്നംപാടി വരൂ, ഹസന്‍ നവാസിനെ കൈയില്‍ വച്ചിട്ടാണ് ബാബറിനെ എടുക്കുന്നത്’; ടി20 ടീം പ്രഖ്യാപനത്തിനു പിന്നാലെ ട്രോളുമായി പാക് ക്രിക്കറ്റ് ആരാധകര്‍

    ഇസ്ലാമാബാദ്: ബഹിഷ്‌കരണ ഭീഷണികള്‍ക്ക് നടുവിലും ട്വന്റി 20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ പിസിബിക്കെതിരെ വന്‍ പ്രതിഷേധവുമായി പാക് ആരാധകര്‍. ബാബര്‍ അസമിനെ പതിനഞ്ചംഗ ടീമില്‍ ഉള്‍പ്പെടുത്തിയതിലാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം കടുക്കുന്നത്. ബിഗ് ബാഷ് ലീഗില്‍ ദയനീയ പ്രകടനമാണ് അസം നടത്തിയത്. ‘ഒരു കളി പോലും ജയിക്കാതെ നാണം കെട്ട് തിരിച്ച് വരാന്‍ ഇപ്പോഴേ തീരുമാനിച്ചുറപ്പിച്ചത് പോലെ’യുണ്ട് എന്നാണ് ആരാധകര്‍ കമന്റ് ചെയ്യുന്നത്. ‘ഹസന്‍ നവാസിനെ പോലെ ഒരു പ്രതിഭയെ കയ്യില്‍ വച്ചിട്ടാണ് ബാബര്‍ അസമിനെ ടീമില്‍ തിരുകിക്കയറ്റി’യതെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. ‘ബാബര്‍ അസമാണ് ഏറ്റവും ഭാഗ്യമുള്ള ക്രിക്കറ്റ്താരം. 90 ലെ ബാറ്റിങ് ശൈലിയും വച്ച് ഈ 2026ലും അദ്ദേഹം ലോകകപ്പ് കളിക്കാനുണ്ട്’ എന്നായിരുന്നു മറ്റൊരാള്‍ എക്‌സില്‍ കുറിച്ചത്. ലോകകപ്പല്ല ബഹിഷ്‌കരിക്കേണ്ടത്, ഈ ബാറ്റിങ് നിരയെയാണ് എന്നാണ് മറ്റൊരു കമന്റ്. ‘ഹസന്‍ നവാസില്ല, പക്ഷേ ഇടം പിടിച്ചതാരൊക്കെയാണെന്ന് നോക്കൂ, ഉസ്മാന്‍ ഖ്വാജ, ഫഖര്‍, സല്‍മാന്‍ അലി ആഗ, ബാബര്‍ അസം..! ഷോയബും…

    Read More »
  • റിപ്പബ്ലിക് ആഘോഷം തുടങ്ങാന്‍ മണിക്കൂറുകള്‍; രാജസ്ഥാനില്‍ നിന്ന് പതിനായിരം കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളും പിടികൂടി; ചെങ്കോട്ട സ്‌ഫോടനത്തിനു സമാന നീക്കത്തിന് പദ്ധതി? രാജ്യം അതീവ ജാഗ്രതയില്‍

    ന്യൂഡല്‍ഹി: രാജ്യം റിപ്പബ്ലിക് ദിനം ആഘോഷിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ രാജസ്ഥാനില്‍ നിന്ന് വന്‍തോതില്‍ സ്‌ഫോടകവസ്തു ശേഖരം പിടികൂടി. ഉഗ്ര സ്‌ഫോടന ശേഷിയുള്ള 10,000 കിലോ അമോണിയം നൈട്രേറ്റും ഡിറ്റണേറ്ററുകളുമാണ് ഇന്നലെ രാത്രിയോടെ നാഗുര്‍ ജില്ലയിലെ ഹര്‍സൗറില്‍ നിന്ന് പിടികൂടിയത്. വയലില്‍ ഒളിപ്പിച്ച നിലയില്‍ 187 ചാക്കുകളിലായാണ് അമോണിയം നൈട്രേറ്റ് സൂക്ഷിച്ചിരുന്നതെന്ന് നാഗുര്‍ എസ്പി മൃദുല്‍ കഛ്വ അറിയിച്ചു. ഇതിന് പുറമെ ഒന്‍പത് കാര്‍ഡ് ബോര്‍ഡ് ബോക്‌സുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും 12 ബോക്‌സുകളിലായി സൂക്ഷിച്ച 15 കെട്ട് നീല ഫ്യൂസ് ഫയറും 12 ബോക്‌സിലായി അഞ്ച് കെട്ട് ചുവപ്പ് ഫ്യൂസ് വയറും ഇവിടെ നിന്നും കണ്ടെത്തി. കഴിഞ്ഞ നവംബറില്‍ ചെങ്കോട്ടയില്‍ സ്‌ഫോടനത്തിന് ഭീകരര്‍ ഉപയോഗിച്ചതും അമോണിയം നൈട്രേറ്റായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഗ്രാമവാസിയായ സുലൈമാന്‍ ഖാന്‍ പിടിയിലായി. മൂന്ന് ക്രിമിനല്‍ കേസുകള്‍ ഇയാള്‍ക്കെതിരെ നേരത്തെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറയുന്നു. അനധികൃത ഖനനത്തിനായി ആളുകള്‍ക്ക് വെടിമരുന്ന് നല്‍കിവരുന്നയാളാണ് സുലൈമാനെന്നാണ്…

    Read More »
  • ഗേ ഗ്രൂപ്പില്‍ അംഗം; ഇഷ്ടം ആണുങ്ങളോട്; കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയതില്‍ ഗുരുതര ആരോപണങ്ങളുമായി കുടുംബം; അഞ്ചുവര്‍ഷം അവഗണിച്ചിട്ടും ഗ്രീമ ബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചില്ലെന്നും വെളിപ്പെടുത്തല്‍

    തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും ജീവനൊടുക്കിയ സംഭവത്തില്‍ മകളുടെ ഭര്‍ത്താവ് ഉണ്ണിക്കൃഷ്ണനെതിരെ കൂടുതല്‍ ആരോപണങ്ങള്‍. എസ്.എല്‍.സജിത (54), മകള്‍ ഗ്രീമ എസ്.രാജ് (30) എന്നിവരെ ബുധനാഴ്ച വൈകിട്ടാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. ആണ്‍ സുഹൃത്തുക്കള്‍ക്കൊപ്പം കഴിയാനുള്ള ആഗ്രഹമാണ് ഗ്രീമയുമായുള്ള കുടുംബജീവിതം ഒഴിവാക്കാന്‍ ഭര്‍ത്താവ് ഉണ്ണികൃഷ്ണന്‍ ശ്രമിച്ചതിന്റെ കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. വിവിധ രാജ്യങ്ങളില്‍ യാത്ര ചെയ്തിരുന്ന ഉണ്ണികൃഷ്ണന്‍ ആണ്‍ സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പുകളില്‍ അംഗമായതിന്റെയും അവരുമായി സൗഹൃദം സ്ഥാപിച്ചിരുന്നതിന്റെയും തെളിവുകള്‍ ഗ്രീമയുടെ ബന്ധുക്കള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. ഭര്‍ത്താവ് കൂടെക്കൂട്ടുമെന്ന് വിശ്വസിച്ച ഗ്രീമ അഞ്ച് വര്‍ഷം കടുത്ത അവഗണന നേരിട്ടിട്ടും ഒരിക്കലും വിവാഹബന്ധം വേര്‍പെടുത്താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ പി.എച്ച്.ഡി നേട്ടത്തിന് പരീക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായി കുടുംബാംഗങ്ങളുമായി സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് വിശ്വസിപ്പിച്ച് ബോധപൂര്‍വം അകലം പാലിച്ചെന്നും, ഈസമയം പലയിടങ്ങളിലേക്കും സുഹൃത്തുക്കളെ തേടി സഞ്ചരിച്ചുവെന്നും ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്ത് കഴിയാന്‍ ആഗ്രഹിച്ചിരുന്ന ഗ്രീമ വിവാഹ നിശ്ചയത്തിന് പിന്നാലെ പാസ്‌പോര്‍ട്ട് എടുത്ത് തയാറായിരുന്നു.…

    Read More »
Back to top button
error: