World

    • ഇറാഖിലെ അമേരിക്കൻ കേന്ദ്രത്തിന് നേരെ ഇറാന്റെ വ്യോമാക്രമണം; നിരവധി അമേരിക്കൻ സൈനികർക്ക് പരിക്ക്

      ബാഗ്ദാദ്: പടിഞ്ഞാറൻ ഇറാഖിലെ  വ്യോമതാവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തില്‍ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം ഇറാൻ പിന്തുണയുള്ള പോരാളികള്‍ ബാലിസ്റ്റിക് മിസൈലുകളും റോക്കറ്റുകളും ഉപയോഗിച്ച്‌ ഇറാഖിന്റെ അല്‍ അസദ് വ്യോമതാവളത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. അക്രമത്തിന്റെ ഉത്തരവാദിത്തം ‘ഇസ്‌ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ്’ എന്ന സംഘടന ഏറ്റെടുത്തിട്ടുണ്ട്. 2023 അവസാനത്തോടെ ഉയർന്നുവന്ന ഈ സംഘടന ഇറാഖില്‍ പ്രവർത്തിക്കുന്ന ഇറാന്റെ നിരവധി സായുധ സംഘങ്ങള്‍ അടങ്ങിയ കൂട്ടായ്മയാണ് എന്നാണ് പറയുന്നത്. കഴിഞ്ഞ ആഴ്ചകളില്‍ യുഎസ് സേനയ്‌ക്കെതിരെ നിരവധി ആക്രമണങ്ങള്‍ ഈ സംഘടന നടത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറില്‍ ഇസ്രാഈലും ഫലസ്തീനും തമ്മില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇറാഖിലെയും സിറിയയിലെയും അമേരിക്കൻ താവളങ്ങള്‍ക്ക് നേരെ ഇറാൻ ബന്ധമുള്ള സംഘടനകള്‍ നടത്തുന്ന ഏറ്റവും പുതിയ ആക്രമണമാണിത്. ശനിയാഴ്ച തൊടുത്തുവിട്ട മിക്ക മിസൈലുകളും തടുത്തതായി യുഎസ് സൈന്യം അറിയിച്ചു. എന്നിരുന്നാലും, ചിലത് വ്യോമതാവളത്തില്‍ പതിച്ചു. ഇതുമൂലമുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്തിവരികയാണെന്നും യുഎസ് അറിയിച്ചു.

      Read More »
    • ഹമാസിന്റെ മറ്റൊരു തുരങ്കവും കണ്ടെത്തി ; ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം

      ഗാസ: ഹമാസ് പിടികൂടിയ ബന്ദികളെ താമസിപ്പിച്ച തുരങ്കത്തിന്റ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ട് ഇസ്രായേല്‍ സൈന്യം. ഖാൻ യൂനിസിലെ ഹമാസ് കമാൻഡറുടെ വീടിന് താഴെയുള്ള വിശാലമായ തുരങ്ക ശൃംഖല സൈനികർ കണ്ടെത്തിയതായി ഐ.ഡി.എഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു തുരങ്കത്തില്‍ പ്രവേശിച്ചപ്പോള്‍ ഹമാസിന്റെ ഭാഗത്തുനിന്ന് ചെറുത്തുനില്‍പ്പ് ഉണ്ടായതായും അവരെ കൊലപ്പെടുത്തിയതായും ഹഗാരി അറിയിച്ചു. അതേസമയം, തുരങ്കത്തില്‍ ബന്ദികളൊന്നും ഉണ്ടായിരുന്നില്ല. സൈന്യം എത്തിയപ്പോഴേക്കും ഇവിടെയുണ്ടായിരുന്നവരെ മാറ്റിയെന്നാണ് കരുതുന്നത്.   സ്ഫോടക വസ്തുക്കളും സ്ഫോടന വാതിലുകളും ഉപയോഗിച്ചാണ് തുരങ്കം ക്രമീകരിച്ചിരുന്നത്. ഒരു കിലോമീറ്ററോളം നടന്ന ശേഷം ഏകദേശം 20 മീറ്റർ ഭൂമിക്കടിയിലായിട്ടാണ് തുരങ്കത്തിന്റെ കേന്ദ്രഭാഗം. നേരത്തെ ഇസ്രായേലിലേക്ക് തിരിച്ചെത്തിയ ബന്ദികള്‍ പറഞ്ഞതനുസരിച്ച്‌, അവർ കൂടുതല്‍ സമയവും ഇവിടെ ചെലവഴിച്ചുവെന്നാണ് മനസ്സിലാകുന്നതെന്ന് ഹഗാരി അറിയിച്ചു.   തുരങ്കത്തിനുള്ളില്‍ അഞ്ച് ഇടുങ്ങിയ മുറികളുണ്ട്. ഇതില്‍ കിടക്കയും ടോയ്ലെറ്റും സജ്ജീകരിച്ചിട്ടുണ്ട്. 20ഓളം ബന്ദികള്‍ ഈ തുരങ്കത്തില്‍ വിവിധ സമയങ്ങളില്‍ പകല്‍ വെളിച്ചമില്ലാതെയും മതിയായ ഓക്സിജനില്ലാതെയും കഠിനമായ സാഹചര്യങ്ങളില്‍ കഴിഞ്ഞിരുന്നുവെന്നാണ് മനസ്സിലാകുന്നതെന്നും…

      Read More »
    • മാലദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ വിരോധം 14 കാരന്റെ പ്രാണനെടുത്തു; മുയുസുവിനെരേ പ്രതിഷേധം ശക്തം

      ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള ഡോര്‍ണിയര്‍ വിമാനം ഉപയോഗിക്കുന്നതിന് പ്രസിഡന്റ് മുഹമ്മദ് മുയിസു അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മാലദ്വീപ് സ്വദേശിയായ 14 വയസ്സുകാരന്‍ മരിച്ചെന്ന് പരാതി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച്എഎല്‍) നിര്‍മിച്ച്, ഇന്ത്യ നല്‍കിയ ഡോര്‍ണിയര്‍ വിമാനം മാലദ്വീപില്‍ എയര്‍ ആംബുലന്‍സായി ഉപയോഗിക്കുന്നുണ്ട്. ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വിദൂര ദ്വീപായ വില്‍മിങ്ടനില്‍ താമസിക്കുന്ന 14 വയസ്സുകാരനാണ് മരണത്തിനു കീഴടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിതനായ കുട്ടിക്ക് കഴിഞ്ഞ ബുധനാഴ്ച രാത്രി മസ്തിഷ്‌കാഘാതം ഉണ്ടായി. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി മാലദ്വീപ് തലസ്ഥാനമായ മാലെയിലേക്ക് കൊണ്ടുപോകുന്നതിന് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടു. എന്നാല്‍, 16 മണിക്കൂറിനുശേഷം വ്യാഴാഴ്ച രാവിലെയാണ് എയര്‍ ആംബുലന്‍സിനുള്ള അനുമതി ലഭിച്ചത്. തുടര്‍ന്ന് കുട്ടിയെ മാലെയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപേക്ഷ ലഭിച്ചയുടന്‍ നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നെന്നും അവസാനനിമിഷമുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് കാലതാമസം ഉണ്ടായതെന്നും മെഡിക്കല്‍ ഇവാക്കുവേഷന്റെ ചുമതലയുള്ള ആസന്ധ കമ്പനി ലിമിറ്റഡ് അറിയിച്ചു. കുട്ടി…

      Read More »
    • ഇറാൻ നേതാക്കൾ സിറിയയിൽ; ഇസ്രയേല്‍ വ്യോമാക്രമണത്തിൽ 5 മരണം

      ബെയ്‌റൂട്ട്: ഇറാന്‍ അനുകൂല നേതാക്കളെ ലക്ഷ്യമിട്ട് സിറിയയിലേക്ക് ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. നാല് നില കെട്ടിടത്തെ ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ മിസൈല്‍ വന്നത്.ഇവിടെ യോഗത്തില്‍ പങ്കെടുത്തിരുന്നവരാണ് കൊല്ലപ്പെട്ടത്. കെട്ടിടം പൂര്‍ണ്ണമായും തകർന്നു. പലസ്തീന്‍ അനുകൂല പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്ന ഇറാനിലെ ഇസ്ലാമിക് റവല്യൂഷണറല്‍ ഗാര്‍ഡ് കോപ്‌സിന് ഏറ്റവും സുരക്ഷിതമായി താമസം ഒരുക്കുന്ന സ്ഥലത്താണ് ഇസ്രയേലിന്റെ മിസൈലാക്രമണം നടന്നിരിക്കുന്നത്. ഇറാനിലെ മുതിര്‍ന്ന നേതാക്കളെ തന്നെയാണ് ഇസ്രയേല്‍ ലക്ഷ്യമിട്ടതെന്ന് വ്യക്തമാണെന്ന് സിറിയൻ മനുഷ്യാവകാശ നിരീക്ഷക സംഘടനയുടെ ഡയറക്ടര്‍ റാമി അബ്‌ദേല്‍ റഹ്മാന്‍ അറിയിച്ചു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ മേഖല സംഘര്‍ഷഭരിതമായി തുടരുന്നതിനിടെയാണ് ഈ ആക്രമണവും. അതേസമയം തെക്കൻ ഗാസയിലേക്ക് ഇസ്രായേൽ  ആക്രമണം വ്യാപിപ്പിച്ചു. ഹമാസ് നേതാക്കളും അംഗങ്ങളും ഗാസയുടെ തെക്ക് ഭാഗത്തുള്ള പ്രധാന നഗരങ്ങളിലാണ് ഒളിച്ചിരിക്കുന്നതെന്ന വിവരത്തെ തുടർന്നാണ് ആക്രമണം.  കഴിഞ്ഞ ദിവസം ഖാൻ യൂനിസില്‍  വ്യാപക ആക്രമണങ്ങളാണ് ഇസ്രയേല്‍ നടത്തിയത്.ഇരുന്നൂറിലേറെ പേർ ഇവിടെ കൊല്ലപ്പെട്ടിട്ടുണ്ട്.

      Read More »
    • അമേരിക്കയ്ക്ക് പിന്നാലെ പാക്കിസ്ഥാനോടും ചോദിച്ചു വാങ്ങി ഇറാൻ

      പാക്കിസ്ഥാനിലെ ബലൂചിസ്‌ഥാനില്‍ ഇറാന്‍ മിസൈലുകള്‍ പതിക്കുന്നതിനു മണിക്കൂറുകള്‍ മുമ്ബായിരുന്നു ദാവോസിലെ ആ കൂടിക്കാഴ്‌ച. പരസ്‌പരം സൗഹാര്‍ദത്തോടെ സംസാരിച്ചശേഷമാണു പാകിസ്‌താന്‍ കാവല്‍ പ്രധാനമന്ത്രി അന്‍വാര്‍ഉല്‍ഹഖ്‌ കാക്കറും ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമിറാബെ്‌ദാല്ലഹിയാനും പിരിഞ്ഞത്‌. തൊട്ടുപിന്നാലെയുണ്ടായ ഇറാന്‍ ആക്രമണം ദാവോസിലെത്തിയ മറ്റു രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളെയും ഞെട്ടിച്ചു. നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കുന്നതിലെത്തി നില്‍ക്കുകയാണ്‌ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കമിപ്പോള്‍. ഈ മാസം 16ന്‌ ഗള്‍ഫ്‌, ഹോര്‍മുസ്‌ കടലിടുക്കില്‍ നടന്ന ഏകദിന നാവിക അഭ്യാസത്തിലും ഇരു രാജ്യങ്ങളും പങ്കെടുത്തിരുന്നു.ഇസ്രായേലിനെതിരെ നീങ്ങിയ ഇറാൻ പടക്കപ്പലുകളെ അമേരിക്ക പൂട്ടിയതോടെയായിരുന്നു ഇത്. 900 കിലോമീറ്റര്‍ അതിര്‍ത്തിയാണ്‌ ഇരു രാജ്യങ്ങളും പങ്കിടുന്നത്‌. സായുധ സംഘങ്ങള്‍ക്ക്‌ അഭയം നല്‍കുന്നുവെന്ന്‌ അവര്‍ പരസ്‌പരം ആരോപിക്കുന്നു. വിഭജനം ആവശ്യപ്പെടുന്ന ബലൂച്‌ വിമതരുടെ പ്രക്ഷോഭത്തെ പതിറ്റാണ്ടുകളായി പാകിസ്‌താന്‍ നേരിടുന്നു. സുന്നി സായുധ ഗ്രൂപ്പായ ജെയ്‌ഷ്‌ അല്‍ അദലാണു പാകിസ്‌താന്‍ കേന്ദ്രീകരിച്ച്‌ ഇറാനെ ആക്രമിക്കുന്നത്‌. എന്നാല്‍, സാമ്ബത്തിക പ്രതിസന്ധിക്കിടയിലും ഇറാനെതിരായ പോരാട്ടം പാകിസ്‌താന്‌ നഷ്‌ടക്കച്ചവടമല്ല. ഇറാനെതിരേ നീങ്ങാന്‍ യു.എസ്‌.…

      Read More »
    • കനത്ത ആക്രമണം;ഹൂതി കേന്ദ്രങ്ങൾ തകർത്തെറിഞ്ഞ്  യുഎസ്

      ഏഡൻ: തുടർച്ചയായ നാലാം ദിവസവും ഹൂതി കേന്ദ്രങ്ങൾക്ക് നേരെ കനത്ത ആക്രമണം നടത്തി യുഎസ്.ഇറാന്‍റെ പിന്തുണയുള്ള ഹൂതികളെ ആഗോള ഭീകരരായി ബുധനാഴ്ച യുഎസ് പ്രഖ്യാപിച്ചിരുന്നു.പിന്നാലെയാണ് കടുത്ത നടപടി. ചെങ്കടലില്‍ ചരക്കുകപ്പലുകള്‍ ആക്രമിക്കുന്ന ഹൂതികള്‍ക്കെതിരേ കഴിഞ്ഞ വെള്ളിയാഴ്ച യുഎസ്-യുകെ സൈന്യങ്ങള്‍ സംയുക്തമായി വൻ ആക്രമണം നടത്തിയിരുന്നു. യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച്‌ 60 കേന്ദ്രങ്ങളിലായിരുന്നു ആക്രമണം. പിന്നീട് വൻതോതിലുള്ള മിസൈൽ ആക്രമണമാണ് ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് നടത്തിയത്.കനത്ത നാശനഷ്ടങ്ങളും നൂറിലേറെ മരണവും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഏദൻ ഉൾക്കടലിൽവെച്ച് മാർഷൽ ദ്വീപുകളുടെ പതാക നാട്ടിയ യു.എസ്. ഉടമസ്ഥതയിലുള്ള എം.വി. ജെൻകോ പിക്കാർഡി കപ്പലിനുനേരെ ഹൂതികൾ ഡ്രോണുകൾ തൊടുത്തിരുന്നു. ഇതിനുള്ള മറുപടിയാണ് ആക്രമണം. ഹൂതികൾക്ക് ആയുധങ്ങളും സാമ്പത്തികസഹായവും നൽകുന്നത് നിർത്താൻ ഇറാനും യു.എസ്. മുന്നറിയിപ്പ് നൽകി.

      Read More »
    • ഇറാനെതിരെ തിരിച്ചടിച്ച് പാകിസ്താന്‍; പ്രത്യാക്രമണം രണ്ട് പോസ്റ്റുകള്‍ക്കുനേരെ

      ഇസ്ലാമാബാദ്: ബലൂചിസ്താന്‍ പ്രവിശ്യയിലെ ഭീകരത്താവളങ്ങള്‍ക്കുനേരേ ഇറാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് പിന്നാലെ തിരിച്ചടിച്ച് പാകിസ്താന്‍. കനത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. ബലൂചിസ്താന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെയും ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മിയുടെയും ഇറാനിലുള്ള പോസ്റ്റുകള്‍ക്ക് നേരെ പാകിസ്താന്‍ പ്രത്യാക്രമണം നടത്തിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സുന്നി ഭീകരസംഘടനയായ ജയ്ഷ് അല്‍ ആദിലിന്റെ രണ്ടുകേന്ദ്രങ്ങളാണ് കഴിഞ്ഞ ദിവസം ഇറാന്‍ ലക്ഷ്യമിട്ടത്. അവരണ്ടും തകര്‍ത്തിരുന്നു. അക്രമത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചിരുന്നു. ഇറാന്റെ നടപടി പാകിസ്താന്റെ പരമാധികാരത്തിലുള്ള കടന്നുകയറ്റവും അന്താരാഷ്ട്രനിയമങ്ങളുടെയും യു.എന്‍. പ്രമാണങ്ങളുടെയും ലംഘനവുമാണെന്ന് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. ഇറാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി പ്രതിഷേധിച്ചു. ആക്രമണത്തില്‍ പ്രതിഷേധിച്ച് ഇറാനിലെ തങ്ങളുടെ സ്ഥാനപതിയെ പാകിസ്താന്‍ ബുധനാഴ്ച തിരിച്ചുവിളിച്ചു. പാകിസ്താനിലെ ഇറാനിയന്‍ സ്ഥാനപതിയെ പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് തിരിച്ചടി. 2012-ല്‍ സ്ഥാപിതമായ സുന്നി ഭീകരസംഘടനയാണ് ജയ്ഷ് അല്‍ ആദില്‍. ജയ്ഷ് അല്‍ ദുലം എന്നും ഈ സംഘടനയ്ക്കു പേരുണ്ട്. ഡിസംബറില്‍ ഇറാനിലെ സിസ്റ്റാന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ പോലീസ് സ്റ്റേഷന്‍ ആക്രമിച്ച് 11 പോലീസുകാരെ…

      Read More »
    • നിർണായക ചികിത്സയ്ക്ക് സഹായിച്ചത് ആർട്ടിഫിഷ്യല്‍ ഇന്‍റലിജൻസ്, ഗൾഫിൽ പൊലീസ് ഉദ്യോഗസ്ഥന് പുതുജീവൻ

           ഹൃദയാഘാതം സംഭവിച്ച 26 കാരനായ യു എ ഇ പൊലീസ് ഉദ്യോഗസ്ഥന്റെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച് നിർമിത ബുദ്ധി അഥവാ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  സാങ്കേതിക വിദ്യ. ചികിത്സയ്ക്കിടെ ഇൻട്രാവാസ്കുലർ ഇമേജിംഗ് പ്രക്രിയയിലാണ് എഐ യുടെ സഹായമുണ്ടായത്. ഇത് ധമനിക്ക് തങ്ങൾ ഉപയോഗിച്ച സ്റ്റെന്റിന്റെ ശരിയായ വലുപ്പം കൃത്യമായി അളക്കാൻ സഹായിച്ചുവെന്ന് ദുബൈയിലെ സൗദി ജർമ്മൻ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റ് ഡോ. ഷാഡി ഹബ്ബൂശിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്തു. ആദ്യം, രോഗിയുടെ വലത് ഹൃദയധമനിയിലെ വിടവ് ഏകദേശം 2.5 മില്ലിമീറ്റർ വ്യാസമുള്ളതായാണ് ഡോക്ടർമാർ കണക്കാക്കിയത്. എന്നാൽ എഐ സാങ്കേതിക വിദ്യ വലിയ പൊരുത്തക്കേട് സൂചിപ്പിച്ചു, യഥാർത്ഥ വ്യാസം നാല് മില്ലീമീറ്ററാണെന്ന് വെളിപ്പെടുത്തി. ഹൃദയധമനിയിലെ ചികിത്സകളിൽ ഈ സുപ്രധാന വ്യത്യാസം നിർണായകമാണ്, ഇവിടെ കൃത്യത പരമപ്രധാനമാണ്. ഡോക്ടർമാർ പൊരുത്തക്കേട് തിരിച്ചറിയുകയും നടപടിക്രമം ഉടനടി ശരിയാക്കുകയും ചെയ്തു. മെഡിക്കൽ, ശസ്ത്രക്രിയാ രംഗത്ത് മികച്ച പ്രവചനങ്ങൾ നടത്താൻ…

      Read More »
    • ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാര്‍; യു.എസ് ഡോളറിന് 10ാം സ്ഥാനം

      ലോകത്തെ ഏറ്റവും ശക്തമായ 10 കറൻസികളുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ്. കുവൈത്ത് ദിനാറാണ് ഒന്നാം സ്ഥാനത്ത്.അതേ സമയം, ജനപ്രീതി ഉണ്ടായിട്ടും ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളില്‍ യു.എസ് ഡോളര്‍ പത്താം സ്ഥാനത്താണ്. കുവൈത്ത് ദിനാര്‍ ആണ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത്. 270.23 രൂപക്കും, 3.25 ഡോളറിനും തുല്യമാണ് ഒരു കുവൈറ്റ് ദിനാര്‍. ബഹ്റൈൻ ആണ് പട്ടികയില്‍ രണ്ടാംസ്ഥാനത്ത്. 220.4 രൂപക്കും 2.65 ഡോളറിനും തുല്യമാണ് ഒരു ബഹ്റൈൻ ദിനാര്‍. ഒമാൻ റിയാല്‍ (215.84 രൂപ, 2.60 ഡോളര്‍), ജോര്‍ഡാനിയൻ ദിനാര്‍ (117.10 രൂപ, 1.141 ഡോളര്‍), ജിബ്രാള്‍ട്ടര്‍ പൗണ്ട് (105.52 രൂപ, 1.27 ഡോളര്‍), ബ്രിട്ടീഷ് പൗണ്ട് (105.54 രൂപ, 1.27ഡോളര്‍ ), കായ് മാൻ ഐലൻഡ് (99.76 രൂപ, 1.20 ഡോളര്‍), സ്വിസ് ഫ്രാങ്ക് (97.54 രൂപ, 1.17ഡോളര്‍), യൂറോ (90.80 രൂപ, 1.09 ഡോളര്‍). എന്നിങ്ങനെയാണ് പട്ടിക. യു.എസ് ഡോളറാണ് പട്ടികയില്‍ അവസാന സ്ഥാനത്തുള്ളത്. ഒരു യു.എസ് ഡോളര്‍ എന്നാല്‍…

      Read More »
    • സുന്ദരി പൈലറ്റ്! മിസ് അമേരിക്ക കിരീടം ചൂടി ഫൈറ്റര്‍ പൈലറ്റ്

      മിയാമി: ഈ വര്‍ഷത്തെ മിസ് അമേരിക്ക പദവിയിലേക്കെത്തി യുഎസ് വ്യോമസേനയിലെ ഫൈറ്റര്‍ പൈലറ്റ്. ഫ്‌ളോറിഡയില്‍ നടന്ന മിസ് അമേരിക്ക മത്സരത്തിലാണ് 22 കാരിയായ മാഡിസണ്‍ മാര്‍ഷ് കിരീടം നേടിയത്. ആദ്യമായാണ് അമേരിക്കയില്‍ ഒരു സൈനിക ഓഫീസര്‍ മിസ് അമേരിക്ക കിരീടം നേടുന്നത്. ഹാര്‍വഡ് യൂണിവേഴ്‌സിറ്റിയില്‍ മാസ്റ്റേഴ്‌സ് വിദ്യാര്‍ത്ഥി കൂടിയാണ് മാഡിസണ്‍ മാര്‍ഷ്. യുഎസ് വ്യോമസേനയിലെ സെക്കന്റ് ലഫ്റ്റനന്റാണ് മാഡിസണ്‍. ടെക്‌സാസ് സ്വദേശിയായ എല്ലി ബ്രൂക്‌സാണ് രണ്ടാം സ്ഥാനത്തെത്തിയത്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നായി എത്തിയ 51 മത്സരാര്‍ത്ഥികളെ പിന്തള്ളിയാണ് മാഡിസണ്‍റെ നേട്ടം. ചോദ്യോത്തര റൌണ്ടിലെ മിന്നുന്ന പ്രകടനത്തോടെയാണ് മാഡിസണ്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. സൈനിക പദവികള്‍ക്കൊപ്പം തന്നെ സൌന്ദര്യ സങ്കല്‍പ്പങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിനേക്കുറിച്ചായിരുന്നു ചോദ്യോത്തര റൌണ്ടില്‍ മാഡിസണ്‌റെ പ്രതികരണം. 2023ലാണ് അമേരിക്കന്‍ വ്യോമ സേന അക്കാദമിയിലെ പഠനം പൂര്‍ത്തിയാക്കിയ മാഡിസണ്‍ കഴിഞ്ഞ വര്‍ഷം മിസ് കൊളറാഡോ പട്ടം നേടിയിരുന്നു.  

      Read More »
    Back to top button
    error: