World

    • ഗ്ലാഡിയേറ്റർ എന്ന ഇതിഹാസ ചിത്രത്തിലെ നായകൻ റസ്സൽ ക്രോയെയും കാമുകിയെയും റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി; കാരണം, മാന്യമായ വസ്ത്രം ധരിച്ചില്ലത്രേ!

      മെല്‍ബണ്‍: പ്രശസ്ത ഹോളിവുഡ് നടൻ റസ്സൽ ക്രോയെയും കാമുകി ബ്രിട്‌നി തെരിയോട്ടിനെയും ഓസ്‌ട്രേലിയയിലെ റെസ്റ്റോറന്റിൽ നിന്ന് പുറത്താക്കി. ന്യൂയോർക്ക് പോസ്റ്റാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉച്ചഭക്ഷണത്തിനായി റെസ്റ്റോറന്റിലേക്ക് എത്തിയ താര ദമ്പതികളെ മെൽബണിലെ മിയാഗി ഫ്യൂഷൻ എന്ന റെസ്റ്റോറന്‍റാണ് ഇറക്കി വിട്ടത്. മാന്യമായ വസ്ത്രം ധരിച്ചില്ലെന്ന പേരിലാണ് ഇവരെ ഇറക്കിവിട്ടത്. ഒരു ടെന്നീസ് മത്സരത്തിന് ശേഷമാണ് ദമ്പതികൾ ഭക്ഷണശാലയില്‍ എത്തിയത്. ടെന്നീസ് കളിക്കുന്ന വേഷത്തിലായിരുന്നു ക്രോയും കാമുകിയും ഉണ്ടായിരുന്നത്. അവരുടെ വേഷവിധാനം കണ്ട് റസ്റ്റോറന്റ് ജീവനക്കാർ അവരെ ഭക്ഷണശാലയ്ക്ക് അകത്തേക്ക് ഇവര്‍ കയറുന്നത് വിലക്കി. കാഷ്വലും ഫാന്‍സിയുമായ വസ്ത്രം മാത്രമാണ് റെസ്റ്റോറന്‍റില്‍ അനുവദനീയം എന്നാണ് ഇതിന്‍റെ ഉടമകള്‍ പറയുന്നത്. ഇത് ഭക്ഷണ ശാലയുടെ മുന്നില്‍ എഴുതിവച്ചിട്ടും ഉണ്ട്. അതേ സമയം ക്രോയും കാമുകിയും ജിം വസ്ത്രം ധരിച്ചാണ് എത്തിയത് എന്നാണ് റെസ്റ്റോറന്‍റിന്‍റെ ഉടമ ക്രിസ്റ്റ്യൻ ക്ലൈൻ ഡെയ്‌ലി ഹെറാൾഡിനോട് പറഞ്ഞത്. നേരത്തെ ടാറ്റൂ ചെയ്തതിന്റെ പേരിൽ അമേരിക്കൻ ഗായകൻ പോസ്റ്റ്…

      Read More »
    • സ്‌കൂളില്‍ പോകാതിരിക്കാന്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കി; വെളിപ്പെടുത്തലില്‍ നടുങ്ങി ഇറാന്‍

      ടെഹ്റാന്‍: ഇറാനില്‍ പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നത് തടയാന്‍ ആസൂത്രികതമായ ശ്രമം നടക്കുന്നുവെന്ന് ആരോപണം. ആരോഗ്യ സഹമന്ത്രി യൂനീസ് പഹാനിയാണ് രാജ്യത്തെ നടുക്കിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകുന്നത് തടയുന്നതിനായി തെക്കന്‍ ടെഹ്റാനിലെ ക്വോം നഗരത്തില്‍ നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്ക് ചിലര്‍ വിഷം നല്‍കിയതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ നവംബര്‍ മാസം മുതലാണ് നീക്കം ശ്രദ്ധയില്‍പ്പെടുന്നത്. നൂറുകണക്കിന് പെണ്‍കുട്ടികളാണ് ശ്വാസ കോശ സംബന്ധമായ ഗുരുതര പ്രശ്നങ്ങളെ തുടര്‍ന്ന് ചികിത്സ തേടുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമായും ക്വോം നഗരത്തിലെ വിദ്യാര്‍ത്ഥിനികള്‍ക്കിടയിലാണ് പ്രശ്നം കണ്ടുവരുന്നത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തടയാന്‍ ചിലര്‍ ബോധപൂര്‍വ്വം വിഷം നല്‍കുകയാണെന്ന് ആരോഗ്യ സഹമന്ത്രി യൂനിസ് പഹാനി പരോക്ഷമായി സ്ഥിരീകരിക്കുകയായിരുന്നു. ”പെണ്‍കുട്ടികള്‍ക്ക് ചിലര്‍ മനപ്പൂര്‍വ്വം വിഷബാധയേല്‍പ്പിക്കുകയും ക്വാമിലെ സ്‌കൂളുകള്‍ പൂട്ടാന്‍ നീക്കം നടക്കുകയും ചെയ്യുന്നുണ്ട്, പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും ഈ നീക്കം നടക്കുന്നത്”- ആരോഗ്യ സഹമന്ത്രി പറഞ്ഞതായി വാര്‍ത്താ ഏജന്‍സി ട്വീറ്റ് ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആര്‍ക്കെതിരെയും കേസെടുത്തതായി റിപ്പോര്‍ട്ടില്ല.…

      Read More »
    • ഇസ്രയേലില്‍ മുങ്ങിയ ബിജു ഒടുവിൽ പൊങ്ങി, പോയത് ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങള്‍ കാണാന്‍;  ഒരേജന്‍സിയും അന്വേഷിച്ച്‌ വന്നില്ലെന്നും താൻ തിരികെ എത്തിയത് സ്വമേധയാ എന്നും വിശദീകരണം

          കൃഷി പഠിക്കാന്‍ സര്‍ക്കാര്‍ സംഘത്തോടൊപ്പം പോയി ഇസ്രയേലില്‍ മുങ്ങിയ കര്‍ഷകന്‍ ബിജു കുര്യന്‍ കേരളത്തില്‍ പൊങ്ങി. ബഹ്‌റൈന്‍ വഴിയുള്ള എയര്‍ ഗള്‍ഫ് വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് പുലര്‍ച്ചെ നാലോടെ ബിജു എത്തിയത്. ബിജുവിനെ സഹോദരന്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു. മുങ്ങിയതല്ല, പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയായിരുന്നു ലക്ഷ്യമെന്നും സര്‍ക്കാരിനോടും സംഘാംഗങ്ങളോടും മാപ്പ് ചോദിക്കുന്നുവെന്നും ബിജു പ്രതികരിച്ചു. ‘‘ബത്‌ലഹേം അടക്കം പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനാണ് സംഘത്തിൽനിന്ന് പോയത്. സംഘത്തോട് പറഞ്ഞാൽ അനുവാദം കിട്ടില്ലെന്ന് കരുതി. സംസ്ഥാന സർക്കാരിനോടും കൃഷിവകുപ്പിനോടും സംഘാംഗങ്ങളോടും മാപ്പു ചോദിക്കുന്നു. മടങ്ങാനുള്ള ടിക്കറ്റ് സഹോദരൻ എടുത്ത് അയച്ചുതരികയായിരുന്നു. ഒരു ഏജൻസിയും തന്നെ അന്വേഷിച്ച് വന്നില്ല’’ ബിജു പറഞ്ഞു. ഇന്നലെ വൈകിട്ട് 4നു ഇസ്രയേലിലെ ടെൽ അവീവ് വിമാനത്താവളത്തിൽനിന്നു പുറപ്പെടുന്നതിനു മുൻപു ബിജു തന്നോടു ഫോണിൽ സംസാരിച്ചിരുന്നുവെന്നു സഹോദരൻ ബെന്നി അറിയിച്ചു. ഇക്കാര്യം ബെന്നി കൃഷിമന്ത്രി പി.പ്രസാദിനോട് അപ്പോൾ തന്നെ പറഞ്ഞു. ബെത്‍ലഹേം ഉൾപ്പെടെയുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിച്ചെന്നും തന്നെ കാണാതായെന്ന വാർത്തകൾ കണ്ടതിനാൽ ഭയം…

      Read More »
    • ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു

      ദുബൈ കിരീടാവകാശി ശൈഖ് ഹംദാന് മൂന്നാമത്തെ കുഞ്ഞ് പിറന്നു. മകന് മുഹമ്മദ് എന്ന് പേരിട്ടു. നേരത്തേ ഇരട്ടകുട്ടികളുടെ പിതാവാണ് ശൈഖ് ഹംദാൻ. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ, ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് താൻ മൂന്നാമതൊരു കുഞ്ഞിന്റെ കൂടി പിതാവായ വിവരം പങ്കുവെച്ചത്. കുഞ്ഞിന് മുഹമ്മദ് ബിൻ ഹംദാൻ ബിൻ മുഹമ്മദ് അൽമക്തൂം എന്ന് പേരിട്ടതായും പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 2021 മെയ് 21 നാണ് ശൈഖ് ഹംദാനും ഭാര്യ ശൈഖ ശൈഖ് ബിൻത് സഈദ് ബിൻഥാനി അൽ മക്തൂമിനും ഇരട്ടകുട്ടികൾ പിറന്നത്. ഇവരിൽ ആൺകുഞ്ഞിന് റാശിദെന്നും പെൺകുഞ്ഞിന് ശൈഖ എന്നുമാണ് പേരിട്ടത്. മുത്തച്ഛൻ റാശിദിന്റെ പേരാണ് ആദ്യത്തെ മകന് നൽകിയതെങ്കിൽ പിതാവിന്റെ പേര് കൂടിയായ മുഹമ്മദ് എന്നാണ് പുതിയ കുഞ്ഞിന് നൽകിയിരിക്കുന്നത്. ഇൻസ്റ്റഗ്രമിൽ മാത്രം 15.4 മില്യൺ ഫോളോവേഴ്‌സുള്ള കിരീടാവകാശി കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ പലപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

      Read More »
    • പാകിസ്ഥാനിൽ ആദ്യ ട്രാൻസ്ജെൻഡർ വാർത്താ അവതാരികയ്‍ക്ക് നേരെ വധശ്രമം

      ലോകം എത്രയൊക്കെ മുന്നേറുന്നു എന്ന് പറഞ്ഞാലും ഇന്നും ലോകത്തിന്റെ പലയിടങ്ങളിലും ആക്രമിക്കപ്പെടുന്ന ഒരു സമൂഹമാണ് ട്രാൻസ്ജെൻഡർ സമൂഹം. പാകിസ്ഥാനിൽ ആദ്യത്തെ ട്രാൻസ്ജെൻഡർ വാർത്താ അവതാരകയ്ക്ക് നേരെ കഴിഞ്ഞ ദിവസം കൊലപാതക ശ്രമം ഉണ്ടായി. ലാഹോറിലെ വസതിക്ക് പുറത്താണ് 26 -കാരിയായ മർവിയ മാലിക് അക്രമിക്കപ്പെട്ടത്. ഫാർമസിയിൽ നിന്നും മടങ്ങിയെത്തിയ നേരത്തായിരുന്നു രണ്ടുപേർ മർവിയയ്ക്ക് നേരെ വെടിയുതിർത്തത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. മർവിയ പൊലീസിനോട് പറഞ്ഞത്, രാജ്യത്തെ ട്രാൻസ്ജെൻഡർ സമൂഹത്തിന് വേണ്ടി പ്രവർത്തിക്കുന്നത് കൊണ്ട് തന്നെ നിരന്തരം തനിക്ക് ഭീഷണികൾ വരാറുണ്ട് എന്നാണ്. പലപ്പോഴും അറിയാത്ത നമ്പറുകളിൽ നിന്നുമാണ് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള കോളുകൾ വരാറ് എന്നും മർവിയ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് വേണ്ടി ലാഹോറിലെത്തിയിരുന്നു എങ്കിലും മർവിയയെ സുരക്ഷയെ ചൊല്ലി ലാഹോറിന് പുറത്തേക്ക് മാറ്റിയിരുന്നു. 2018 -ലാണ് പാകിസ്ഥാനിലെ ആ​ദ്യത്തെ ട്രാൻസ്ജെൻഡർ വാർത്താ അവതാരികയായി മർവിയ ചരിത്രം കുറിച്ചത്. ജീവിതത്തിൽ ഒരുപാട് വെല്ലുവിളികൾ തനിക്ക് നേരിടേണ്ടി വന്നു എന്ന് മർവിയ എന്ന് വെളിപ്പെടുത്തിയിരുന്നു. വീട്ടിൽ നിന്നും…

      Read More »
    • ഇസ്രയേലിൽ ‘പ്രവാസി’കളെ കാത്തിരിക്കുന്നത് സ്വര്‍ഗ തുല്യമായ ജീവിതം, ബിജുകുര്യനെ കല്ലെറിയുന്നവർ അറിയുക ഈ കാര്യങ്ങൾ

        കേരള സര്‍ക്കാരിനെ നാണംകെടുത്തി ബിജുകുര്യന്‍ ചാടിപ്പോയതെന്തിന്, അത്രവലിയ സ്വര്‍ഗമാണോ ഇസ്രയേല്‍. ഇസ്രയേലിലെ കൃഷിരീതികള്‍ പഠിക്കാന്‍പോയ കേരള സര്‍ക്കാർ ഔദ്യോഗികസംഘത്തില്‍നിന്ന് കണ്ണൂര്‍ സ്വദേശിയായ കര്‍ഷകന്‍ ബിജു കുര്യന്‍ ചാടി രക്ഷപ്പെട്ട സംഭവം ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. അതിനു മുംപേ കേരളത്തിൽ നിന്ന് തീർത്ഥയാത്ര പോയ സംഘത്തിലെ ഒരു പുരുഷനും അഞ്ച് സ്ത്രീകളും ഇസ്രയേലിൽ മുങ്ങിയ വാർത്ത പുറത്തു വന്നു. യാത്രയുടെ സംഘാടകൻ  നാലാഞ്ചിറയിലെ ഫാ. ജോർജ് ജോഷ്വ ഇത് സംബന്ധിച്ച് സംസ്ഥാന ഡി.ജി.പിക്കു പരാതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 8 ന് തിരുവല്ലത്തെ ട്രാവല്‍ ഏജന്‍സി വഴിയാണ് ഈ സംഘം പുറപ്പെട്ടത്. ഈജിപ്ത്, ഇസ്രയേല്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കായിരുന്നു യാത്ര. ഫെബ്രുവരി 11ന് സംഘം ഇസ്രയേലില്‍ പ്രവേശിച്ചു. 26 അംഗ സംഘത്തിലെ രാജു തോമസ്, ഷൈനി രാജു, മേഴ്സി ബേബി, ആനി ഗോമസ് സെബാസ്റ്റ്യൻ, ലൂസി രാജു, കമലം എന്നിവർ ഇസ്രയേലിൽവച്ച് അപ്രത്യക്ഷരായി. പാസ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ ഉപേക്ഷിച്ചാണ് ആറുപേരും മുങ്ങിയത്. വാർത്തകൾ കേട്ട്…

      Read More »
    • വിദ്യാര്‍ഥിനിക്ക് ടിപ്പ് കിട്ടിയത് 4 ലക്ഷം രൂപ, നിനച്ചിരിക്കാതെ വൻ തുക കയ്യിലെത്തിയപ്പോള്‍ ആനന്ദകണ്ണീരണിഞ്ഞ് വെയിറ്ററായ പെൺകുട്ടി

         റെസ്‌റ്റോറന്റിലെ വെയിറ്ററായ പെൺകുട്ടിക്ക് ലക്ഷങ്ങള്‍ ടിപ്പ് കിട്ടിയ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. സാധാരണ ഹോട്ടലുകളിലും റെസ്റ്റോറെന്റുകളിലും മറ്റും ബില്‍ അടയ്ക്കുന്നതിനൊപ്പം ചെറിയ ടിപ്പുകള്‍ നല്‍കുന്നത് പതിവാണ്. ആ സ്ഥാനത്താണ് ഇപ്പോള്‍ വെയിറ്ററായ ഒരു പെൺകുട്ടിക്ക്  ലക്ഷങ്ങളുടെ ടിപ്പ് ലഭിച്ചത്. ഓസ്‌ട്രേലിയയില്‍ ആണ് സംഭവം. ഏകദേശം £4,000 അതായത് നാല് ലക്ഷം ഇന്‍ഡ്യന്‍ രൂപയാണ് വെയിറ്ററായ പെൺകുട്ടിക്ക് ടിപ്പ് കിട്ടിയത്. മെല്‍ബണിലെ സൗത് യാറയിലുള്ള ഗില്‍സണ്‍ റെസ്റ്റോറെന്റിലെ ജീവനക്കാരിയായ ലോറന്‍ ആണ് ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതത്തില്‍ ആദ്യമായി വൻ തുക സമ്പാദിച്ചത്. നാല് ഉപഭോക്താക്കളുടെ മേശയെ പരിചരിക്കുന്നതിനിടയിലാണ് ലോറനെ തേടി ഈ അപ്രതീക്ഷിത സമ്മാനം എത്തുന്നത്. പ്രതീക്ഷിക്കാതെ വലിയ തുക ടിപ്പായി കയ്യില്‍ കിട്ടിയപ്പോള്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനി കൂടിയായ ലോറന് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു പോയി. ഉടന്‍ തന്നെ ഇക്കാര്യം സഹപ്രവര്‍ത്തകരോട് അവര്‍ പങ്കുവച്ചു. റെസ്റ്റോറന്റ് നിയമം അനുസരിച്ച് എല്ലാ വെയിറ്റര്‍മാരും ടിപ്പുകള്‍ പങ്കുവയ്ക്കണമെന്നുള്ളതിനാല്‍ കിട്ടിയ തുക…

      Read More »
    • കുഞ്ഞ് ജനിച്ചാൽ അച്ഛനും അവധി; ജനനനിരക്ക് കൂട്ടാൻ സിം​ഗപ്പൂരിൽ സഹായവുമായി സർക്കാർ‌

      എല്ലാവിധത്തിലും അഭിവൃദ്ധി പ്രാപിച്ച രാജ്യമാണ് സിംഗപ്പൂർ എങ്കിലും ഇന്ന് വലിയൊരു വെല്ലുവിളിയെ ചെറുത്തു തോൽപ്പിക്കാനുള്ള ശ്രമത്തിലാണ് ഇവിടത്തെ സർക്കാർ. കാര്യം മറ്റൊന്നുമല്ല ഇവിടുത്തെ ജനനനിരക്ക് ക്രമാതീതമായി കുറഞ്ഞതാണ് ഈ രാജ്യം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇപ്പോൾ കൂടുതൽ കുട്ടികൾ ഉണ്ടാകുന്നതിനായി ദമ്പതികളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികൾ ആസൂത്രണം ചെയ്യുകയാണ് സർക്കാർ. പതിറ്റാണ്ടുകളായി കുറഞ്ഞ ജനനനിരക്ക് അനുഭവിക്കുന്ന രാജ്യത്ത് ഇപ്പോൾ ഒരു സ്ത്രീക്ക് 1.14 കുട്ടികൾ മാത്രമാണ് ഉള്ളത്. ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി പിതൃത്വ അവധി (paternity leave) ദിനങ്ങൾ വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയിരിക്കുകയാണ് സർക്കാർ. ഒരു കുഞ്ഞിൻറെ വരവിൽ അമ്മയോടൊപ്പം തന്നെ അച്ഛനും കൂടുതൽ സമയം ചെലവഴിക്കുന്നതിനാലാണ് ഇത്തരത്തിൽ ഒരു നടപടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഇത് അമ്മയാകുന്ന സ്ത്രീകൾക്ക് വലിയ സഹായം ആകും എന്നാണ് സർക്കാർ നിരീക്ഷിക്കുന്നത്. 2024 ജനുവരി ഒന്നു മുതൽ ഈ പരിഷ്കാരം നടപ്പിലാക്കാൻ ആണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. നിലവിൽ രണ്ടാഴ്ചയാണ് തൊഴിലാളികൾക്ക് പിതൃത്വ അവധി…

      Read More »
    • വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് മെറ്റ; ഒഴിവാക്കുന്നത് 11,000 ജീവനക്കാരെയെന്നു സൂചന

      സാന്‍ഫ്രാന്‍സിസ്‌കോ: വീണ്ടും ജീവനക്കാരെ പിരിച്ചുവിടാൻ ഫെയ്‌സ്ബുക്കിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും ഉടമകളായ മെറ്റ. അടുത്ത മാസത്തോടെ കമ്പനി പതിനൊന്നായിരം പേരെക്കൂടി മെറ്റ പിരിച്ചു വിടുമെന്നാണ് സൂചന. കഴിഞ്ഞ നവംബറില്‍ മെറ്റ പതിനൊന്നായിരം പേരെ പിരിച്ചു വിട്ടിരുന്നു. ആകെ ജീവനക്കാരിൽ പതിമൂന്നു ശതമാനം പേരെ ഒഴിവാക്കാനാണ് മെറ്റ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. പെര്‍ഫോമന്‍സ് ബോണസ് പ്രഖ്യാപിക്കുന്നതിനു പിന്നാലെയാവും പിരിച്ചുവിടല്‍ തീരുമാനം അറിയിക്കുക. പ്രകടനം മതിയായ വിധത്തിലല്ല എന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ക്ക് മെറ്റ നോട്ടീസ് നല്‍കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കൂട്ടപ്പിരിച്ചുവിടലിനു കളമൊരുക്കാനാണ് ഇതെന്നാണ് സൂചന. കമ്പനി ഇതിനെക്കുറിച്ചു പ്രതികരിച്ചിട്ടില്ല. അതേസമയം, ആഗോളതലത്തിൽ വൻകിട കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് 2023 – ൽ വലിയതോതിൽ വർദ്ധിച്ചു എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. ഐടി കമ്പനികള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവിടങ്ങളില്‍ പിരിച്ചുവിടലും ചെലവ് ചുരുക്കലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പുതിയ വര്‍ഷത്തില്‍ വര്‍ധിച്ചു വരികയാണ്. ജനുവരിയില്‍ മാത്രം 268 കമ്പനികളിലായി 84,400 ല്‍ അധികം ജീവനക്കാരെ പിരിച്ചുവിട്ടു. ഫെബ്രുവരിയില്‍ 104 കമ്പനികളിലായി…

      Read More »
    • പാകിസ്ഥാനിൽ മന്ത്രിമാരുടെ ശമ്പളമടക്കം വെട്ടിക്കുറച്ചു, ‘പാപ്പരായ രാജ്യത്തെ പൗരന്മാർ’ എന്ന് പാക് പ്രതിരോധമന്ത്രിയും; സാമ്പത്തിക പ്രതിസന്ധി രൂക്ഷം

          ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ചെലവ് ചുരുക്കൽ നടപടികളുമായി പാകിസ്ഥാൻ. മന്ത്രിമാരുടെ ശമ്പളം അടക്കം വെട്ടിക്കുറയ്ക്കാനാണ് സർക്കാർ തീരുമാനം. പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്‍റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് മന്ത്രിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാൻ തീരുമാനിച്ചത്. മന്ത്രിമാരുടെ ചെലവുകൾക്ക് പണം നൽകുന്നത് സർക്കാർ നിർത്തലാക്കി. ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന മന്ത്രിമാർ അത് തിരികെ നൽകണം. മന്ത്രിമാർക്ക് ഒരു അകമ്പടി വാഹനം മാത്രമേ അനുവദിക്കൂ. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ വി.ഐ.പി താമസം അവസാനിപ്പിച്ചു. എല്ലാ വി.ഐ.പി യാത്രകളും ഇക്കോണമി ക്ലാസിലേക്ക് മാറ്റി. ചെലവ് കുറയ്ക്കാൻ കർശന നടപടികൾ സ്വീകരിക്കണമെന്ന് ഐ.എം.എഫ് നേരത്തെ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് പാക്കിസ്ഥാൻ സർക്കാർ ഇത്തരത്തിൽ തീരുമാനം എടുത്തത്. ഇതിനിടെ രാജ്യം പാപ്പരാണെന്ന് തുറന്ന് പറഞ്ഞ് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.  ‘നമ്മളിപ്പോള്‍ പാപ്പരായ ഒരു രാജ്യത്തിലെ പൗരന്മാരാണ്. അതുകൊണ്ട് ജനങ്ങള്‍ സ്വന്തം കാലില്‍ ഉറച്ചുനില്‍ക്കാന്‍ പരിശ്രമിക്കണം’ അദ്ദേഹം അഭ്യർത്ഥിച്ചു. ചരിത്രം കണ്ട ഏറ്റവും വലിയ…

      Read More »
    Back to top button
    error: