World
-
യുഎസ്- ഇസ്രായേൽ സഖ്യത്തിന് സഹായഹസ്തവുമായി യുക്രെയ്ൻ; ഇറാനെ പ്രതിരോധിക്കാനുള്ള തന്ത്രവുമായി ഗൾഫ് രാജ്യങ്ങളിലേയ്ക്ക് ഡ്രോൺ വിദഗ്ധരെ അയച്ച് സെലെൻസ്‌കി
കീവ്: ഇറാനിൽ നിന്ന് വിക്ഷേപിക്കപ്പെടുന്ന ഡ്രോണുകളെ പ്രതിരോധിക്കാൻ ഖത്തർ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് സ്വന്തം സൈനിക വിദഗ്ധസംഘത്തെ അയച്ച് യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറയുന്നതനുസരിച്ച്, ജോർദാനിലെ യുഎസിന്റെ സൈനിക സാന്നിധ്യം സംരക്ഷിക്കാൻ ഞങ്ങൾ രംഗത്തിറങ്ങുകയാണ്. ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ ഏറ്റവും വലിയ അനുഭവം യുക്രെയ്‌നിനുണ്ടെന്നും ഒരു വീഡിയോ പ്രസംഗത്തിൽ സെലെൻസ്‌കി പറഞ്ഞു – അയൽക്കാരന് നേരെ റഷ്യ നടത്തിയ നാല് വർഷത്തിലേറെയായുള്ള ആക്രമണങ്ങളിൽ നേടിയെടുത്ത വൈദഗ്ധ്യത്തെക്കുറിച്ചുള്ള പരാമർശമാണിത്. കനത്ത നാശനഷ്ടങ്ങൾക്ക് ഡ്രോണുകളുടെ ഭീഷണി നേരിടാൻ യുഎസും മിഡിൽ ഈസ്റ്റിലെയും യൂറോപ്പിലെയും 10 രാജ്യങ്ങളും സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യുക്രെയ്ൻ പറയുന്നു. യുക്രെയ്‌നിലെ ഉന്നത ഉദ്യോഗസ്ഥരിൽ ഒരാളും ദേശീയ സുരക്ഷാ, പ്രതിരോധ കൗൺസിലിന്റെ സെക്രട്ടറിയുമായ റസ്റ്റം ഉമെറോവ്, സൈനിക, രഹസ്യാന്വേഷണ, പ്രതിരോധ ഉദ്യോഗസ്ഥരോടൊപ്പം ‘കോൺക്രീറ്റ് കരാറുകൾ‘ തയ്യാറാക്കുന്നതിനായി ഗൾഫിലേക്ക് പോകുകയാണെന്ന് സെലെൻസ്‌കി തന്റെ പ്രസംഗത്തിൽ പറഞ്ഞു. ‘ആക്രമണ ഡ്രോണുകളെ നേരിടുന്നതിൽ ലോകത്തിലെ…
Read More » -
ഖമനേയി കൊല്ലപ്പെട്ടതോടെ പുതിയ സുപ്രിം ലീഡർ മൊജ്തബ ഖമനേയിക്ക് ചുറ്റും സുരക്ഷാ വലയം, എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചതായി റിപ്പോർട്ട്
ടെഹ്റാൻ: ഇറാന്റെ പുതിയ സുപ്രിം ലീഡറായി പ്രഖ്യാപിക്കപ്പെട്ട മൊജ്തബ ഖമനേയിയുടെ സുരക്ഷയ്ക്കായി എലിറ്റ് ഭീകരവിരുദ്ധ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. പിതാവും മുൻ സുപ്രീം ലീഡറുമായ അയത്തൊല്ല അലി ഖമനേയി അമേരിക്ക–ഇസ്രായേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയതായാണ് വിവരം. ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ എന്ന സൈനിക നടപടിക്കിടെയാണ് ഫെബ്രുവരി 28ന് നടന്ന ആക്രമണത്തിൽ അലി ഖമെനെയിയും ഭാര്യയും മറ്റ് കുടുംബാംഗങ്ങളും കൊല്ലപ്പെട്ടത്. അതേ ആക്രമണത്തിൽ മൊജ്തബ ഖമനേയിക്കും പരുക്കേറ്റതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് ഇറാനിലെ മുതിർന്ന നേതാക്കൾ നിഷേധിക്കുകയും അദ്ദേഹം “സുരക്ഷിതനും ആരോഗ്യവാനുമാണ്” എന്ന് വ്യക്തമാക്കുകയും ചെയ്തു. അതേസമയം പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിക്കപ്പെട്ട ശേഷം മൊജ്തബ ഇതുവരെ പൊതുജനങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടിട്ടില്ല. രാജ്യത്തെ അഭിസംബോധന ചെയ്തിട്ടില്ലെന്നും ഔദ്യോഗിക പ്രസ്താവനയും പുറത്തിറക്കിയിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു. മാർച്ച് 8ന് ഇറാനിലെ അസംബ്ലി ഓഫ് എക്സ്പർട്സ് അദ്ദേഹത്തെ രാജ്യത്തിന്റെ മൂന്നാമത്തെ സുപ്രീം ലീഡറായി തെരഞ്ഞെടുക്കുകയായിരുന്നു. അമേരിക്കൻ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം…
Read More » -
ഹോർമൂസ് കടലിടുക്കിന് സമീപം ആക്രമണം, കപ്പലിന് തീപിടിച്ചു!! ആക്രമിക്കപ്പെട്ടത് ഇന്ത്യയിലേക്ക് യാത്രതിരിച്ച തായ് ചരക്കുകപ്പൽ, 20 നാവികരെ ഒമാൻ നേവി രക്ഷപ്പെടുത്തി, മൂന്നുപേർക്കായി തെരച്ചിൽ… ആക്രമിക്കപ്പെട്ടത് കണ്ട്ല തുറമുഖത്തേക്ക് യാത്രതിരിച്ച ബൾക്ക് കാരിയർ കപ്പൽ
മസ്‌കത്ത്: ഹോർമൂസ് കടലിടുക്കിന് സമീപം ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ തായ്‌ലാൻഡ് പതാകയിലുള്ള ചരക്കുകപ്പലിന് നേരെ ആക്രമണം നടന്നതായി റിപ്പോർട്ട്. ആക്രമണത്തെ തുടർന്ന് കപ്പലിൽ തീപിടിത്തമുണ്ടായതോടൊപ്പം കനത്ത കറുത്ത പുക ഉയർന്നതായി തായ്‌ലൻഡിൻ്റെ റോയൽ നേവി അറിയിച്ചു. ‘മയൂരി നാരി’ എന്ന ബൾക്ക് കയറിയ കപ്പലാണ് ആക്രമിക്കപ്പെട്ടതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. തായ് കമ്പനിയായ പ്രെഷ്യസ് ഫിപ്പിങ് പിസിഎൽ ഉടമസ്ഥതയിലുള്ള കപ്പലിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട് ഇന്ത്യയിലെ കണ്ട്ല തുറമുഖത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ആക്രമണമുണ്ടായത്. തായ് നേവി പുറത്തുവിട്ട ചിത്രങ്ങളിൽ കപ്പലിൻ്റെ ഹാൾ ഭാഗത്തുനിന്നും മേൽഭാഗത്തുനിന്ന് കനത്ത കറുത്ത പുക ഉയരുന്നതും കടലിൽ ഒഴുകുന്ന ലൈഫ് റാഫ്റ്റുകൾ വ്യക്തമാണ്. ആക്രമണത്തെ തുടർന്ന് കപ്പലിലുണ്ടായിരുന്ന നാവികർ അടിയന്തരമായി ലൈഫ് റാഫ്റ്റുകളിലേക്ക് മാറിയെന്നാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നാലെ ഒമാൻ നേവി രക്ഷാപ്രവർത്തനം നടത്തി. ഇതുവരെ 20 നാവികരെ സുരക്ഷിതമായി രക്ഷപ്പെടുത്തി. കാണാതായി മൂന്നുനാവികർക്കായി തെരച്ചിൽ തുടരുകയാണെന്ന് തായ് നേവി വ്യക്തമാക്കി. അതേസമയം ആക്രമണത്തിൻ്റെ കൃത്യമായ കാരണം…
Read More » -
ഇറാന്റെ സൈഡ് ചേർന്ന് ഉത്തരകൊറിയ!! മിഡിൽ ഈസ്റ്റിലെ സകല സങ്കർഷങ്ങൾക്കും കാരണം അമേരിക്കയും ഇസ്രായേലും, അവർ മേഖലയിലെ സമാധാനം തകർക്കുന്നു- കിംങ് ജോങ്…സ്വന്തം സൈനിക ശക്തി വർധിപ്പിക്കാൻ ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു, ഉത്തരകൊറിയയുടെ പുതിയ പരീക്ഷങ്ങൾ സംഘർഷം കൂടുതൽ വർദ്ധിപ്പിക്കാൻ- വിദഗ്ദർ
പ്യോങ്യാങ്: ഇറാന്റെ പരമോന്നത നേതാവായി മുജ്തബ ഖമനയിയെ തെരഞ്ഞെടുത്തതിന് പിന്തുണയുമായി ഉത്തരകൊറിയ രംഗത്ത്. മുജ്തബയുടെ തെരഞ്ഞെടുപ്പിനെ ബഹുമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ഉത്തരകൊറിയ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥയ്ക്ക് കാരണം അമേരിക്കയും ഇസ്രായേലുമാണെന്നും അവർ മേഖലാ സമാധാനം തകർക്കുകയാണെന്നും ഉത്തരകൊറിയ ആരോപിച്ചു. ഉത്തരകൊറിയൻ സർക്കാർ വാർത്താ ഏജൻസിയായ കൊറിയൻ സെൻട്രൽ ന്യൂസിന്റെ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ഇറാനിലെ ജനങ്ങൾ തെരഞ്ഞെടുത്ത പുതിയ നേതാവിനെ ബഹുമാനിക്കുന്നുവെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു. ഇറാനിലെ ജനങ്ങൾക്ക് സ്വന്തം രാജ്യത്തിന്റെ സുപ്രീം ലീഡറെ തെരഞ്ഞെടുക്കാനുള്ള അവകാശം ഉണ്ടെന്നും അതിനെ പുറത്തുനിന്നുള്ള ശക്തികൾ ചോദ്യം ചെയ്യരുതെന്നും അദ്ദേഹം പറഞ്ഞു. ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫെബ്രുവരി 28ന് കൊല്ലപ്പെട്ട ഇറാൻ സുപ്രീം ലീഡറായ ഖമനേയിക്ക് പകരമായി അദ്ദേഹത്തിന്റെ മകനെ മാർച്ച് 8ന് ഇറാൻ പുതിയ സുപ്രീം ലീഡറായി പ്രഖ്യാപിച്ചിരുന്നു. അതേസമയം അമേരിക്കൻ പ്രസിഡന്റ് ഇറാനിലെ ഭരണനേതൃത്വത്തിൽ സ്വാധീനം ചെലുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നേതാവിനെ പ്രഖ്യാപിച്ചതെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം…
Read More » -
ഹോർമുസ് കടലിടുക്കിന് സമീപം എണ്ണക്കപ്പലുകളുടെ വഴി തടയാൻ ശ്രമം!! ഇറാന്റെ മൈൻ സ്ഥാപിക്കുന്ന 16 പടക്കപ്പലുകൾ തകർത്ത് യുഎസ് അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് അൽ-ധഫ്റ എയർബേസിലും ബഹ്റൈനിലെ ജുഫൈർ പ്രദേശത്തും ഇറാന്റെ മിസൈൽ ആക്രമണം… തിരിച്ചടിക്കും- യുഎസ് പ്രതിരോധ സെക്രട്ടറി- Video
വാഷിങ്ടൺ: ആഗോള എണ്ണ ഗതാഗതത്തിന് നിർണ്ണായകമായ ഹോർമുസ് കടലിടുക്കിന് സമീപം ഇറാൻ്റെ 16 മൈൻ സ്ഥാപിക്കുന്ന നാവിക കപ്പലുകൾ അമേരിക്കൻ സൈന്യം തകർത്തതായി യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡ് അറിയിച്ചു. മാർച്ച് 10-ന് നടന്ന സൈനിക നടപടിയിൽ കപ്പലുകൾ തകർത്തതായും ആക്രമണത്തിൻ്റെ ചില ദൃശ്യങ്ങൾ ഉൾപ്പെട്ട വീഡിയോയും സൈന്യം പുറത്തുവിട്ടതായും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. പേർഷ്യൻ ഗൾഫിനെയും ഗൾഫ് ഓഫ് ഒമാനിനെയും ബന്ധിപ്പിക്കുന്ന ഏക കടൽപാതയാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ എണ്ണ ഗതാഗതത്തിൻ്റെ ഏകദേശം 20 ശതമാനം ഈ കടൽപാതയിലൂടെയാണ് കടന്നുപോകുന്നത്. അതിനാൽ ഇവിടെ ഉണ്ടാകുന്ന ഏതൊരു സംഘർഷവും ആഗോള വിപണിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയും. അമേരിക്കൻ സൈന്യത്തിൻ്റെ പ്രസ്താവന പ്രകാരം, ഇറാൻ മൈനുകൾ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന കപ്പലുകളാണ് ലക്ഷ്യമിട്ടത്. കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കപ്പെടുകയാണെങ്കിൽ എണ്ണ ടാങ്കറുകൾക്ക് സുരക്ഷിതമായി കടന്നുപോകാൻ കഴിയാത്ത സാഹചര്യം ഉണ്ടാകുമെന്ന് അമേരിക്ക മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് മുമ്പ് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്…
Read More » -
ഊർജ ആവശ്യങ്ങൾക്ക് പുതുവഴികൾ തേടി ഇന്ത്യ, എനർജി സൂപ്പർപവർ’ പങ്കാളിത്തം നിർദ്ദേശിച്ച് കാനഡ!! ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ കാനഡ തയ്യാർ- മാർക്ക് കാർണി
ഇന്ത്യൻ: ഇന്ത്യയുടെ ഊർജ ആവശ്യകൾ 2040 ഓടെ ഇരട്ടിയാകുമെന്ന് കരുതുന്ന സാഹചര്യത്തിൽ എനർജി സൂപ്പർപവർ പങ്കാളിത്തം മുന്നോട്ടുവച്ച് കാനഡ. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ തയ്യാറാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി വ്യക്തമാക്കി. ഇന്ത്യയുടെ പ്രധാന ഊർജ പങ്കാളിയായി പ്രവർത്തിക്കാൻ കാനഡക്ക് കഴിവുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പമുള്ള പ്രസ്താവന അടങ്ങിയ വീഡിയോ സന്ദേശത്തിലാണ് കാർണി കാനഡയെ “എനർജി സൂപ്പർപവർ” ആയി വിശേഷിപ്പിച്ചത്. കാനഡ ലോകത്തിലെ ഏറ്റവും കുറഞ്ഞ കാർബൺ ഉൽപാദന രീതിയിലുള്ള ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) വിതരണം ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ്, ഏഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘ലോകത്തിലെ മറ്റേതൊരു രാജ്യങ്ങളേക്കാളും വേഗത്തിൽ ഇന്ത്യയുടെ ഊർജ്ജ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഒരു ഊർജ്ജ സൂപ്പർ പവർ എന്ന നിലയിൽ, ഈ അവസരം പ്രയോജനപ്പെടുത്താൻ കാനഡയ്ക്ക് കഴിയും’- കാർണി എക്സിൽ കുറിച്ചു. മിഡിൽ ഈസ്റ്റ് മേഖലയിലെ യുദ്ധം കാരണം ഊർജ വിതരണ ശൃംഖലകൾക്ക് വലിയ ആഘാതമുണ്ടായതായി…
Read More » -
48 മണിക്കൂര്‍ കഴിഞ്ഞിട്ടും മോജ്തബ മൗനത്തില്‍; അധികാരം റവല്യൂഷനറി ഗാര്‍ഡുകളുടെ കൈയില്‍; നിയമനവും ഏകപക്ഷീയം; ഖമേനി മരിച്ച ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റെന്നും സൂചന; കടുത്ത ആശങ്ക പങ്കുവച്ച് ഇറാനിയന്‍ മതനേതാക്കള്‍
ദുബായ്: കടുത്ത എതിര്‍പ്പുകളെ അവഗണിച്ച് മോജ്തബ ഖമേനിയെ ഇറാന്റെ പരമോന്നത നേതാവായി റവല്യൂഷണറി ഗാര്‍ഡുകള്‍ ഏകപക്ഷീയമായി തെരഞ്ഞെടുക്കുകയായിരുന്നെന്നു റിപ്പോര്‍ട്ട്. പിതാവിനെക്കാള്‍ തങ്ങളുടെ തീവ്രനിലപാടുകളെ പിന്തുണയ്ക്കുന്ന ആളെന്ന നിലയിലാണ് മോജ്തബയെ സൈന്യം കാണുന്നതെന്നും പ്രായോഗികമായി നിലപാടെടുത്തവരുടെ നിര്‍ദേശങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും ഇറാനിയന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ശക്തരായ ഗാര്‍ഡുകള്‍, യുദ്ധം ആരംഭിച്ചത് മുതല്‍ കൂടുതല്‍ സ്വാധീനം നേടിയിട്ടുണ്ട്. ഈ തിരഞ്ഞെടുപ്പിനോടുള്ള മുതിര്‍ന്ന രാഷ്ട്രീയ-മത നേതാക്കളുടെ എതിര്‍പ്പ് കാരണം പ്രഖ്യാപനം മണിക്കൂറുകളോളം വൈകിയിരുന്നുവെങ്കിലും ഗാര്‍ഡുകള്‍ പെട്ടെന്നു മറികടന്നെന്നും സോഴ്‌സുകള്‍ പറഞ്ഞു. അതേസമയം, മൊജ്തബയെ പരമോന്നത നേതാവായി അവരോധിക്കപ്പെട്ടതിനെ എതിര്‍ത്തവരുടെ ആശങ്ക വര്‍ദ്ധിപ്പിച്ചുകൊണ്ട്, ആയിരത്തിലധികം ഇറാനികള്‍ കൊല്ലപ്പെട്ട യുദ്ധത്തിനിടയില്‍ തിരഞ്ഞെടുക്കപ്പെട്ട് ഏകദേശം 48 മണിക്കൂര്‍ പിന്നിട്ടിട്ടും ചൊവ്വാഴ്ച വൈകുന്നേരം വരെ അദ്ദേഹം പ്രസ്താവനയൊന്നും നടത്തിയില്ല. ഗാര്‍ഡുകള്‍ ഏകപക്ഷീയ തെരഞ്ഞെടുപ്പ് വിദേശരാജ്യങ്ങളുടെ ആക്രമണാത്മകമായ നിലപാടുകള്‍ക്കും ആഭ്യന്തരമായി കടുത്ത അടിച്ചമര്‍ത്തലുകള്‍ക്കും കാരണമായേക്കാമെന്ന് മൂന്ന് മുതിര്‍ന്ന ഇറാനിയന്‍ വൃത്തങ്ങളും ഒരു മുന്‍ പരിഷ്‌കരണവാദി ഉദ്യോഗസ്ഥനും മറ്റൊരു ഇന്‍സൈഡറും പറഞ്ഞു.…
Read More » -
ഹോര്‍മൂസ് കടലിക്കിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അമേരിക്ക; മൈനുകള്‍ സ്ഥാപിക്കുന്ന 16 ഇറാനിയന്‍ കപ്പലുകള്‍ മുക്കിയെന്ന് യുഎസ് സൈന്യം; കപ്പലുകള്‍ക്ക് അകമ്പടി പോകാനും നീക്കം; ഇറാന്‍ കഴിഞ്ഞ മണിക്കൂറില്‍ കണ്ടത് ഏറ്റവും രൂക്ഷമായ ആക്രമണം; വന്‍ മലിനീകരണ ഭീഷണി
ടെഹ്‌റാന്‍: ലോകത്തെ രൂക്ഷമായ ഇന്ധന പ്രതിസന്ധിക്ക് ഇടയാക്കുന്ന ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ രണ്ടും കല്‍പ്പിച്ച് അമേരിക്ക. ഇറാന്റെ നിയന്ത്രണത്തിലുള്ള കടലിടുക്കില്‍ കപ്പലുകള്‍ക്കെതിരായ മൈനുകള്‍ വിന്യസിക്കുന്ന 16 ഇറാനിയന്‍ കപ്പലുകളെ യുഎസ് സൈന്യം മുക്കിയെന്നു സെന്‍ട്രല്‍ കമാന്‍ഡ്. കടലിടുക്കില്‍ ഇറാന്‍ സ്ഥാപിച്ച മൈനുകള്‍ ഉടന്‍ നീക്കുമെന്നു ട്രംപും വ്യക്തമാക്കി. 10 മൈന്‍ വിന്യാസ കപ്പലുകളെ യുഎസ് ‘പൂര്‍ണമായും നശിപ്പിച്ചു’ എന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ‘ഹോര്‍മുസ് ഇടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍, അതേക്കുറിച്ചു റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും ഉടന്‍ അവ നീക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നെന്നും ടെഹ്‌റാന്‍ അതുചെയ്തില്ലെങ്കില്‍ സൈനിക പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും’ ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. മയക്കുമരുന്ന് കടത്തുകാര്‍ക്കെതിരെ ഉപയോഗിക്കുന്ന അതേ സാങ്കേതികവിദ്യയാണ് ഹോര്‍മുസ് ഇടുക്കില്‍ മൈന്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഏതൊരു ബോട്ടും കപ്പലും ‘എന്നന്നേക്കും ഇല്ലാതാക്കാന്‍’ യുഎസ് ഉപയോഗിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അടുത്ത മാസങ്ങളില്‍ കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്കിലും മയക്കുമരുന്ന് കടത്തിയെന്ന് ആരോപിക്കപ്പെടുന്ന കപ്പലുകള്‍ക്ക് നേരെ യുഎസ്…
Read More » -
ഇയാല്‍ സാമിര്‍ പറയും, നെതന്യാഹു കേള്‍ക്കും! ഇസ്രായേല്‍ സൈന്യത്തിന്റെ ‘തല’; വ്യോമാക്രമണം മുതല്‍ പ്രതിരോധംവരെ; ഇറാന്‍ ഓപ്പറേഷന്റെ സമ്പൂര്‍ണ നിയന്ത്രണം സാമിറിന്; ഹമാസിനെയും ഹിസ്ബുള്ളയെയും തവിടു പൊടിയാക്കിയ ബുദ്ധികേന്ദ്രം; ഖത്തര്‍വരെ ആക്രമിച്ച ചങ്കൂറ്റം
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ കഴിഞ്ഞ വെള്ളിയാഴ്ച മധ്യ ഇസ്രായേലിലെ തന്റെ മാതാവിന്റെ വീട്ടില്‍ ഷാബത്ത് അത്താഴത്തിനായി ഇരുന്നപ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ മേശയിലുണ്ടായിരുന്ന മറ്റാര്‍ക്കും അറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ഒരു കാറില്‍ ജനറലിനെ ടെല്‍ അവീവിലെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് കഴിഞ്ഞ പത്തു ദിവസമായി നാം കാണുന്ന യുദ്ധത്തിന്റെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യാവസാനം ഒറ്റയ്ക്കു കണക്കു പറയേണ്ട നിര്‍ണായക തീരുമാനം! ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതും ആ ഉത്തരവുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രഹരിക്കുക. നിങ്ങള്‍ ചരിത്രം കുറിക്കുകയാണ്’- സാമിര്‍ പറഞ്ഞു. ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത സൈനിക നീക്കത്തിന്റെ പ്രധാന ശില്പിയാണ് അറുപതുകാരനായ ജനറല്‍ സാമിര്‍. അമേരിക്കയുമായി ചേര്‍ന്ന് യുദ്ധപദ്ധതികള്‍ തയാറാക്കുന്നതും, ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായും…
Read More » -
ലോകം മുഴുവന്‍ യുദ്ധത്തില്‍! ആഗോള തലത്തില്‍ വ്യാപിച്ച് ട്രംപിന്റെ സൈനിക നീക്കം; നേരിട്ടും അല്ലാതെയും പങ്കാളിയായി 20 രാജ്യങ്ങള്‍; മിസൈല്‍ പതിച്ചത് 10 രാജ്യങ്ങളില്‍; പതിയിരുന്ന് കുത്തി വന്‍ ശക്തികള്‍; അജന്‍ഡകള്‍ മാറിമറിയുന്നു
ന്യൂയോര്‍ക്ക്: ഇറാനെതിരായ ട്രംപിന്റെ സൈനിക നീക്കം പത്താം ദിവസം പിന്നിടുമ്പോള്‍ യുദ്ധം ആഗോളതലത്തിലേക്കു വ്യാപിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിലൂടെയോ, പ്രതിരോധത്തിലൂടെയോ രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചോ കുറഞ്ഞത് 20 രാജ്യങ്ങളെങ്കിലും യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധമുഖത്തുനിന്നും അകലെയാണെങ്കിലും വര്‍ധിക്കുന്ന ഊര്‍ജ പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളെ സാരമായി ബാധിക്കുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ് ഇത് മൂന്നാം ലോകമഹായുദ്ധമല്ല. എന്നാല്‍ ശീതയുദ്ധത്തിന് ശേഷമുള്ള ഏതൊരു പ്രതിസന്ധിയേക്കാളും കൂടുതല്‍ രാജ്യങ്ങളെയും വന്‍ശക്തികളെയും ഉള്‍ക്കൊള്ളുന്നതിലൂടെ സമീപദശകങ്ങളില്‍ നാം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായി ഇത് മാറിക്കഴിഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ കുറഞ്ഞത് 10 രാജ്യങ്ങളെയെങ്കിലും ആക്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പരമാവധി ആഘാതം ഏല്‍പ്പിക്കാന്‍ യുഎസ്, ഇസ്രായേല്‍ സൈനിക താവളങ്ങള്‍, പേര്‍ഷ്യന്‍-ഗള്‍ഫ് തലസ്ഥാനങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചുപൂട്ടി. ഇതോടെ ആഗോളതലത്തില്‍ എണ്ണ, ഗ്യാസ്, പ്ലാസ്റ്റിക്, വളം എന്നിവയുടെ…
Read More »