World

    • അമേരിക്ക നാടുകടത്തിയ ‘കുപ്രസിദ്ധ ചാരസുന്ദരി’ക്ക് റഷ്യയിൽ പുതിയ ഡ്യൂട്ടി, റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവി!! ലക്ഷ്യം റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദർശിപ്പിക്കുക

      മോസ്‌കോ: ഓപ്പറേഷൻ ഗോസ്റ്റ് സ്‌റ്റോറീസിലൂടെ പിടിയിലായി അമേരിക്കയിൽനിന്ന് നാടുകടത്തപ്പെട്ട ‘ചാരസുന്ദരി’ക്ക് പുതിയ ചുമതല നൽകി റഷ്യയുടെ ചുവടുവയ്പ്പ്. ചാരവനിതയായ അന്ന ചാപ്മാനെയാണ് പുതുതായി സ്ഥാപിക്കുന്ന റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ മേധാവിയായാണ് നിയമിച്ചത്. മോസ്‌കോയിലെ ഗോർകി പാർക്കിലാണ് പുതിയ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. റഷ്യയുടെ വിദേശ ഇന്റലിജൻസ് സർവീസുമായി(എസ്‌വിആർ) ബന്ധപ്പെട്ടാണ് മ്യൂസിയത്തിന്റെ പ്രവർത്തനം. റഷ്യൻ ചാരവൃത്തിയുടെ ചരിത്രവും നേട്ടങ്ങളും പ്രദർശിപ്പിക്കുകയെന്നതാണ് ലക്ഷ്യം. എസ്‌വിആർ മേധാവിയായ സെർജി നരിഷ്‌കിനിന്റെ മേൽനോട്ടത്തിലായിരിക്കും മ്യൂസിയം പ്രവർത്തിക്കുകയെന്നും മാധ്യമങ്ങളുടെ റിപ്പോർട്ടിലുണ്ട്. ഈ മ്യൂസിയത്തിന്റെ മേധാവിയായാണ് കുപ്രസിദ്ധ ചാരവനിതയായ അന്ന ചാപ്മാനെയും നിയമിച്ചിരിക്കുന്നത്. അതേസമയം 2010-ലാണ് റഷ്യൻ ചാരവനിതയായ അന്നയെ എഫ്ബിഐ ന്യൂയോർക്കിൽനിന്ന് അറസ്റ്റ്‌ ചെയ്തത്. ‘ഓപ്പറേഷൻ ഗോസ്റ്റ് സ്‌റ്റോറീസ്’ എന്ന പേരിൽ നടത്തിയ ഓപ്പറേഷനിലാണ് റഷ്യൻ സ്ലീപ്പർസെല്ലിന്റെ ഭാഗമായിരുന്ന അന്ന എഫ്ബിഐയുടെ പിടിയിലായത്. ഇതോടെയാണ് യുഎസിൽ താമസിച്ച് അന്ന നടത്തിയിരുന്ന ചാരവൃത്തികൾ പുറംലോകമറിഞ്ഞു. റിയൽ എസ്‌റ്റേറ്റ് ബിസിനസുകാരിയെന്ന വ്യാജേനയാണ് അന്ന ചാപ്മാൻ 2009-ൽ മാൻഹാട്ടനിൽ താമസിച്ചിരുന്നത്. എന്നാൽ, ഇവിടെ…

      Read More »
    • നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ  സ്വന്തം രാജ്യത്തെ ആദ്യം ശാന്തരാക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്!! ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്- ട്രംപിനെ പരിഹസിച്ച് ഇറാൻ പരമോന്നത നേതാവ്

      വാഷിങ്ടൻ: ഡോണൾഡ് ട്രംപിന്റെ നയങ്ങൾക്കെതിരെ ശനിയാഴ്ച യുഎസിലെ 50 സംസ്ഥാനങ്ങളിലും ആരംഭിച്ച ‘നോ കിങ്’ പ്രതിഷേധങ്ങളിൽ ട്രംപിനെ പരിഹസിച്ച് ഇറാനിയൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി. ട്രംപിന് കഴിവുണ്ടെങ്കിൽ സമരങ്ങളെ നിയന്ത്രിക്കണമെന്നാണ് ഖമനയി പറഞ്ഞത്. ട്രംപിന്റെ കുടിയേറ്റം, വിദ്യാഭ്യാസം, സുരക്ഷ തുടങ്ങിയ വിഷയങ്ങളിലെ നിലപാടുകൾ ചൂണ്ടിക്കാട്ടിയാണ് യുഎസിൽ ജനം തെരുവിലിറങ്ങിയത്. പ്രതിഷേധം യുഎസിനെ വെറുക്കുന്നവർ നടത്തുന്നതാണെന്നാണ് റിപ്പബ്ലിക്കൻ പാർട്ടിയുടെ ആരോപണം. ഇതോടെ യുഎസിലെ ‘നോ കിങ്’ പ്രതിഷേധത്തിൽ ട്രംപിനെ വിമർശിച്ച് ഇറാനിയൻ പരമോന്നത നേതാവ് രംഗത്തെത്തുകയായിരുന്നു. ‘‘യുഎസിലുടനീളം വിവിധ സംസ്ഥാനങ്ങളിലായി എഴുപത് ലക്ഷത്തോളം ആളുകളാണ് ട്രംപിനെതിരെ ‘നോ കിങ്’ പ്രതിഷേധവുമായി രംഗത്തുള്ളത്. നിങ്ങൾക്ക് അത്ര കഴിവുണ്ടെങ്കിൽ, അവരെ ആദ്യം ശാന്തരാക്കുക. അവരെ വീടുകളിലേക്ക് തിരിച്ചയയ്ക്കുക, അതുവരെ മറ്റു രാജ്യങ്ങളുടെ കാര്യങ്ങളിൽ ഇടപെടരുത്. ലോകത്ത് നിങ്ങൾക്ക് എന്ത് നിലപാടാണ് ഉള്ളത്. ഇറാന് ആണവ ശേഷിയും ആണവ വ്യവസായവും ഉണ്ടോ ഇല്ലയോ എന്നത് എന്തിനാണ് യുഎസ് അന്വേഷിക്കുന്നത്’’ – ഇറാനിയൻ പരമോന്നത നേതാവ്…

      Read More »
    • ചുമ്മാ ഉപകാരനില്ലാത്ത കൂടിക്കാഴ്ചയ്ക്ക് ഞാനില്ല, അതിനു വേണ്ടി സമയം പാഴാക്കാനില്ല!! ബുദാപെസ്റ്റിൽ റഷ്യൻ പ്രസിഡന്റുമായി കൂടിക്കാഴ്ചയ്ക്കില്ലെന്ന് ട്രംപ്

      വാഷിങ്ടൺ: റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ബുദാപെസ്റ്റിൽ നടത്താനിരുന്ന കൂടിക്കാഴ്ച നിർത്തിവെച്ചതിന് പിന്നാലെ പ്രതികരണവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രയോജനമില്ലാത്ത കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും അതിനുവേണ്ടി സമയം പാഴാക്കാനില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അതേസമയം കഴിഞ്ഞ വ്യാഴാഴ്ചയാണ് പുടിനുമായി ബുദാപെസ്റ്റിൽ കൂടിക്കാഴ്ച നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, ഈ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയില്ലെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. ഉടനെയൊന്നും ട്രംപ്-പുടിൻ കൂടിക്കാഴ്ചയ്ക്ക് സാധ്യതയില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും തമ്മിൽ ഫോൺ സംഭാഷണം നടത്തിയതായും അതിനാൽ ഇരുവരും തമ്മിൽ ഇനി നേരിട്ടുള്ള കൂടിക്കാഴ്ചയുടെ ആവശ്യമില്ലെന്നും വൈറ്റ്ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ടുമാസം മുൻപ് അലാസ്‌കയിൽവെച്ചാണ് ട്രംപും പുടിനും തമ്മിൽ അവസാനം കൂടിക്കാഴ്ച നടത്തിയത്. അലാസ്‌കയിലെ കൂടിക്കാഴ്ച മൂന്നുമണിക്കൂറോളം നീണ്ടെങ്കിലും യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട് വ്യക്തമായ ഒരു കരാറിലെത്താൻ കഴിഞ്ഞിരുന്നില്ല. പക്ഷെ ചർച്ചയിൽ പുരോഗതിയുണ്ടെന്നായിരുന്നു ഇരുനേതാക്കളുടെയും അവകാശവാദം. എന്നാൽ കൂടിക്കാഴ്ച…

      Read More »
    • നാട്ടുകാര്‍ക്കൊക്കെ ശരീരം മൂടിയ കുപ്പായം കര്‍ശനം ; പരമോന്നത നേതാവിന്റെ ഉപദേഷ്ടാവിന്റെ മകള്‍ക്ക് സെക്‌സി വിവാഹവസ്ത്രവും ; ഇറാനില്‍ നാട്ടുകാര്‍ വന്‍ പ്രതിഷേധത്തില്‍

      തെഹ്റാ:   ഇറാനിലെ പരമോന്നത നേതാവിന്റെ ഒരു സഹായിയുടെ മകള്‍ ഇറക്കമുള്ള, സ്ട്രാപ്ലെസ് വിവാഹ വസ്ത്രം ധരിച്ചുകൊണ്ടുള്ള വീഡിയോ തെഹ്റാനില്‍ രോഷം ആളിക്കത്തിച്ചു. പാശ്ചാത്യ ശൈലിയിലുള്ള ഈ ആഢംബര വിവാഹ ചടങ്ങ്, സ്ത്രീകള്‍ക്ക് കര്‍ശനമായ ഹിജാബ് നിയമങ്ങള്‍ നിലവിലുള്ള ഒരു രാജ്യത്ത് വലിയ ആരോപണങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്. വൈറല്‍ ആയ വീഡിയോയില്‍, പരമോന്നത നേതാവിന്റെ 70-കാരനായ മുതിര്‍ന്ന ഉപദേഷ്ടാവ് അലി ഷംഖാനി തന്റെ മകള്‍ ഫാത്തിമയെ വിവാഹ ഹാളിലേക്ക് കൈപിടിച്ച് നടത്തുന്ന ദൃശ്യങ്ങളാണുള്ളത്. കഴിഞ്ഞ വര്‍ഷം തെഹ്റാനിലെ ആഢംബര ഹോട്ടലായ എസ്പിനാസ് പാലസ് ഹോട്ടലില്‍ വെച്ചാണ് വിവാഹം നടന്നത്. താഴ്ന്ന കഴുത്തിറക്കമുള്ള, സ്ട്രാപ്ലെസ് വെള്ള ഗൗണ്‍ ധരിച്ചാണ് വധു ആഘോഷകരമായ ആരവങ്ങള്‍ക്കും സംഗീതത്തിനും ഇടയില്‍ ചടങ്ങ് ഹാളിലേക്ക് പ്രവേശിക്കുന്നത്. ചടങ്ങില്‍ പങ്കെടുത്ത നിരവധി സ്ത്രീകള്‍ തല മറയ്ക്കാതെയാണ് കാണപ്പെട്ടത്. ഇസ്ലാമിക് റിപ്പബ്ലിക്കിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഈ ‘ഇരട്ട ജീവിതത്തെ’ ഇറാനിയന്‍ ആക്ടിവിസ്റ്റുകളും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്. ഇറാന്റെ കര്‍ശനമായ ഹിജാബ്, പൊതു…

      Read More »
    • ‘അത് ട്രംപിന്റെ വെറും സ്വപ്നം മാത്രം’!! ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശം? ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന ട്രംപിന്റെ അവകാശ വാദം തള്ളി ഇറാൻ പരമോന്നത നേതാവ്, ആണവ ചർച്ചയ്ക്കുള്ള ക്ഷണം നിരസിച്ച് ഇറാൻ

      ടെഹ്‌റാൻ: അമേരിക്ക നടത്തിയ ആക്രമണങ്ങളിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടുവെന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദങ്ങളെ പരിഹസിച്ചു തള്ളി ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ. അതു ട്രംപിന്റെ സ്വപ്നം മാത്രമാണെന്നായിരുന്നു ഖാംനഇയുടെ പരിഹാസം. ഒരു രാജ്യത്തിന് ആണവ വ്യവസായം എന്താകണമെന്നും വേണ്ടെന്നും പറയാൻ ട്രംപിന് എന്ത് അവകാശമെന്നും ഖാംനഇ ചോദിച്ചു. ഇറാന്റെ പ്രധാന ആണവ കേന്ദ്രങ്ങളിൽ ബോംബുകൾ വർഷിച്ചുവെന്നും അവ പൂർണ്ണമായും ഇല്ലാതാക്കിയെന്നും കഴിഞ്ഞാഴ്ച ട്രംപ് ആവർത്തിച്ച് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. ഇതിനു പിന്നാലെ ആണവ വിഷയത്തിൽ ചർച്ചയ്ക്കുള്ള ട്രംപിന്റെ ക്ഷണം ഖാംനഇ നിരസിച്ചു. ജൂണിൽ ഇറാനും യുഎസും അഞ്ചു വട്ടം ചർച്ചകൾ പൂർത്തിയാക്കിയപ്പോഴായിരുന്നു യുഎസിന്റെയും ഇസ്രയേലിന്റെയും ആക്രമണം ഇറാനിലെ ആണവകേന്ദ്രങ്ങളിലേക്ക് നടത്തിയത്. ഈ ആക്രമണത്തിൽ ആണവകേന്ദ്രങ്ങളെല്ലാം തകർത്തെന്നായിരുന്നു ട്രംപ് അവകാശപ്പെട്ട് രം​ഗത്തെത്തിയത്. അതേസമയം ഖാംനഇയുടെ ഈ പ്രതികരണത്തിന് പിന്നാലെ ഐക്യരാഷ്ട്രസംഘടനയുടെ ആണവ നിരീക്ഷണ സംഘടനയായ ഐഎഇഎയുമായുള്ള സഹകരണ കരാർ റദ്ദാക്കിയതായി ഇറാൻ സ്ഥിരീകരിച്ചു. ഐഎഇഎയുമായി സെപ്റ്റംബറിൽ ഒപ്പുവെച്ച…

      Read More »
    • യുദ്ധം നിർത്തിയില്ലെങ്കിൽ 200% തീരുവ!! പിന്നെയൊരിക്കലും അമേരിക്കയുമായുള്ള വ്യാപാരം മോഹിക്കണ്ട- എന്റെ ആ ഭീഷണിയിൽ ഇന്ത്യയും പാക്കിസ്ഥാനും വീണു, ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ തകർന്നു വീണത് 7 വിമാനങ്ങൾ – ട്രംപ്

      വാഷിങ്ടൻ: അധികതീരുവ ചുമത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിച്ചെന്ന അവകാശവാദം വീണ്ടുമുന്നയിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫോക്സ് ന്യൂസ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് അവകാശവാദം ആവർത്തിച്ചത്. അന്നു നടന്ന ഇന്ത്യ–പാക്കിസ്ഥാൻ യുദ്ധത്തിൽ ഏഴു വിമാനങ്ങൾ വീണെന്നു പറഞ്ഞ ട്രംപ് എന്നാൽ അത് ഏതു രാജ്യത്തിന്റേതെന്ന് വെളിപ്പെടുത്തിയില്ല. ‘ആണവരാജ്യങ്ങളായ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം വളരെ രൂക്ഷമാകാൻ സാധ്യതയുണ്ടായിരുന്നു. 200% തീരുവ ചുമത്തുമെന്നും യുഎസുമായുള്ള വ്യാപാരം നടക്കുമെന്നു മോഹിക്കേണ്ട എന്നും പറഞ്ഞപ്പോൾ ഇരുരാജ്യങ്ങളും യുദ്ധം നിർത്തി. തീരുവ ഭീഷണി മുഴക്കി 24 മണിക്കൂർ കഴിഞ്ഞപ്പോഴേക്കും യുദ്ധം അവസാനിച്ചു’ – ട്രംപ് പറഞ്ഞു.

      Read More »
    • വ്യാപാരക്കരാറിൽ ഒപ്പ് വച്ചില്ലെങ്കിൽ നിലവിലെ 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആക്കി ഉയർത്തും!! ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയിറക്കി ട്രംപ്

      വാഷിങ്ടൻ: ചൈനയ്ക്ക് മുന്നിൽ താരിഫ് ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. യുഎസുമായുള്ള ന്യായമായ വ്യാപാര കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ചൈനയ്ക്ക് മേൽ 155 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് വ്യക്തമാക്കി. വൈറ്റ് ഹൗസിൽ വെച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസുമായി നിർണായക ധാതു കരാറിൽ ട്രംപ് ഒപ്പുവെച്ച ശേഷമായിരുന്നു പ്രസ്താവന. ‘ചൈന നമ്മളോട് വളരെ ബഹുമാനം കാണിക്കുന്നുണ്ടെന്ന് ഞാൻ കരുതുന്നു. താരിഫുകളുടെ രൂപത്തിൽ അവർ ഞങ്ങൾക്ക് വലിയ ബാധ്യത നൽകുന്നുണ്ട്. നിങ്ങൾക്കറിയാവുന്നതുപോലെ, അവർക്ക് നിലവിൽ 55% താരിഫാണ് ചുമത്തുന്നത്. അത് വളരെ വലിയ പണമാണ്. യുഎസുമായി ന്യായമായ വ്യാപാരകരാറിൽ ഏർപ്പെട്ടില്ലെങ്കിൽ ചൈന നൽകുന്ന 55% താരിഫ് നവംബർ ഒന്ന് മുതൽ 155% ആയി ഉയരും’- ട്രംപ് വ്യക്തമാക്കി. അതുപോലെ നിരവധി രാജ്യങ്ങളുമായി അമേരിക്ക ഒരു വ്യാപാര കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും ആ രാജ്യങ്ങളെല്ലാം അമേരിക്കയെ വച്ച് മുതലെടുപ്പ് നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വളരെ ന്യായമായ ഒരു വ്യാപാര…

      Read More »
    • ട്രംപിന്റെ കരാര്‍ ഇഴയുന്നു; കൊല്ലപ്പെട്ട ബന്ദികളുടെ കൈമാറ്റം വൈകിപ്പിച്ച് ഹമാസ്; രോഗികളെ ഒഴിപ്പിച്ച് ജോര്‍ദാനിയന്‍ ആശുപത്രി പിടിച്ചെടുത്തു സൈനിക താവളമാക്കി; സഹായം നിര്‍ത്തി വയ്‌ക്കേണ്ടി വരുമെന്നു മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍; ഗാസ വീണ്ടും സംഘര്‍ഷത്തിലേക്ക്?

      ന്യൂയോര്‍ക്ക്: കൊല്ലപ്പെട്ട ബന്ദികള്‍ എവിടെയെന്ന് കണ്ടെത്താന്‍ കഴിയാതെ ഹമാസുമായുള്ള വെടിനിര്‍ത്തല്‍ കരാര്‍ പാളുന്നു. ട്രംപിന്റെ കരാര്‍ അനുസരിച്ച് ഇസ്രയേല്‍- ഹമാസ് ധാരണ നിലവില്‍ വന്നാല്‍ 48 മണിക്കൂറിനുള്ളില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ബന്ദികളെ കൈമാറണം. എന്നാല്‍, 20 പേരെ കൈമാറിയത് ഒഴിച്ചാല്‍ ബാക്കിയുള്ളവര്‍ എവിടെയെന്നതു വ്യക്തമല്ല. ബന്ദികളെ കൈമാറാതെ ഹമാസ് അടിസ്ഥാനമുറപ്പിക്കാനും ജനങ്ങള്‍ക്കുമേല്‍ അധികാരം സ്ഥാപിക്കാനുമാണു ശ്രമിക്കുന്നതെന്ന് ഇസ്രയേല്‍ ആരോപിക്കുന്നെന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ 10 മൃതശരീരങ്ങളാണു ഹമാസ് കൈമാറിയിട്ടുള്ളത്. ബാക്കിയുള്ളവരെ നല്‍കുന്നതു വൈകുന്നതിന് അനുസരിച്ച് കരാറിന്റെ നിലനില്‍പും പ്രതിസന്ധിയിലാകും. ഹമാസിനു വളരെയെളുപ്പത്തില്‍ മരിച്ച ബന്ദികളെ കണ്ടെത്താനും തിരിച്ചു നല്‍കാനും കഴിയും. ഇപ്പോള്‍ അവര്‍ ചെയ്യുന്നത് കരാറിലെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണെന്നും ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗീഡിയോണ്‍ സാര്‍ പറഞ്ഞു. ശരീരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും കുറച്ചു സമയം എടുക്കുമെന്നുമാണ് നിലവില്‍ ഹമാസിന്റെ നിലപാട്. ബന്ദി കൈമാറ്റം വൈകിയാല്‍ ഗാസയിലേക്കുള്ള സഹായ വിതരണവും നിര്‍ത്തി വയ്‌ക്കേണ്ടിവരുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടയ്ക്ക് ഒരു ശരീരം…

      Read More »
    • ഗുരുതര സാമ്പത്തിക തട്ടിപ്പ്; കുറ്റകൃത്യങ്ങള്‍; ഒമ്പത് സൈനിക ജനറല്‍മാരെ പുറത്താക്കി ചൈന; ചരിത്രത്തിലെ അസാധാരണ നടപടി; പുറത്താക്കിയവരില്‍ ഭൂരിഭാഗവും സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍

      ബീജിംഗ്: ഗുരുതരമായ സാമ്പത്തിക തട്ടിപ്പും കുറ്റകൃത്യങ്ങളും കണ്ടെത്തിയതോടെ ഒമ്പത് ഉന്നത ജനറല്‍മാരെ പുറത്താക്കി ചൈനീസ് കമ്മ്യൂണിസ്റ്റ് ഭരണകൂടം. ചൈനീസ് സൈന്യത്തില്‍ നടത്തുന്ന ഏറ്റവും വലിയ നടപടികളിലൊന്നാണ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഇപ്പോള്‍ നടത്തുന്നത്. ചരിത്രത്തിലാദ്യമാണ് ഇത്രയും വലിയൊരു നടപടി ചൈനീസ് സൈന്യത്തിനു നേരെയുണ്ടാവുന്നത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങളിൽ ഒമ്പത് പേർക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ചൈനയുടെ പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. മൂന്നാംതവണയും ജനറല്‍മാരായവരും പാർട്ടിയുടെ നയരൂപീകരണ സമിതിയായ സെൻട്രൽ കമ്മിറ്റി അംഗങ്ങളുമാണ് പുറത്താക്കപ്പെട്ടവരില്‍ ഭൂരിഭാഗവും. അഴിമതി വിരുദ്ധ നടപടിയെന്ന് പാര്‍ട്ടി വിശദീകരിക്കുമ്പോള്‍ ഇതൊരു രാഷ്ട്രീയ ശുദ്ധീകരണമായിക്കൂടി കാണാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. പാര്‍ട്ടി പ്ലീനം നടക്കാനിരിക്കേയാണ് ഈ നടപടിയെന്നതും ശ്രദ്ധേയമാണ്. പ്ലീനത്തില്‍ പാര്‍ട്ടി ദേശീയ കമ്മിറ്റി രാജ്യത്തിന്റെ സാമ്പത്തിക വികസന പദ്ധതി ചർച്ച ചെയ്യുന്നതോടൊപ്പം  പുതിയ അംഗങ്ങളേയും തിരഞ്ഞെടുക്കും. സെൻട്രൽ മിലിട്ടറി കമ്മീഷൻ (സി.എം.സി) വൈസ് ചെയർമാൻ ഹെ വെയ്‌ഡോങ്, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ മിയാവോ ഹുവാ, പൊളിറ്റിക്കൽ വർക്ക് ഡിപ്പാർട്ട്‌മെന്റ്…

      Read More »
    • പാക് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മൂന്ന് അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാരും; കടുത്ത ഭാഷയില്‍ അപലപിച്ച് ഐസിസി; പാകിസ്താനുമായുള്ള ടി20 മത്സരത്തില്‍നിന്ന് പിന്‍മാറി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡ്

      ന്യൂഡല്‍ഹി: പാകിസ്താന്‍ ആക്രമണത്തില്‍ മൂന്ന അഫ്ഗാന്‍ ക്രിക്കറ്റ് കളിക്കാര്‍ കൊല്ലപ്പെട്ടതില്‍ കടുത്ത നിലപാടുമായി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍. താലിബാനുമായുള്ള സംഘര്‍ഷത്തില്‍ വ്യോമാക്രമണത്തിനിടെയാണ് മൂന്നു വളര്‍ന്നുവരുന്ന താരങ്ങള്‍ കൊല്ലപ്പെട്ടതെന്നും ആക്രമണങ്ങള്‍ കായിക മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം വലുതാണെന്നും ഇവര്‍ പ്രസ്താവനയില്‍ പറഞ്ഞു. കബീര്‍ ആഘ, സിബ്ഗാതുല്ലാജ്, ഹാറൂണ്‍ എന്നിവരാണു കൊല്ലപ്പെട്ടത്. പാക്തിക പ്രവിശ്യയിലുണ്ടായ ആക്രമണത്തിലാണ് ഇവരുടെ ദാരുണാന്ത്യം. ഇക്കാര്യത്തില്‍ ഔദ്യോഗിക അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പാകിസ്താനെതിരേ രൂക്ഷമായ ഭാഷയില്‍ ഐസിസി വിമര്‍ശനം പുറത്തുവന്നത്. മൂന്നുപേരും സൗഹൃദ ക്രിക്കറ്റ് മത്സരം കഴിഞ്ഞു വീട്ടിലേക്ക് എത്തിയതിനു പിന്നാലെയാണ് മൂന്നു ചെറുപ്പക്കാരും കൊല്ലപ്പെട്ടതെന്നും നിരവധി സാധാരണക്കാര്‍ക്കും ജീവന്‍ നഷ്ടമായെന്നും പ്രസ്താവനയില്‍ പറയുന്നു. ‘ഐസിസി ഇത്തരം ആക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇഷ്ടപ്പെട്ട കായിക വിനോദം മാത്രം ആഗ്രഹിച്ചിരുന്ന മൂന്നു മിടുക്കരായ പ്രതിഭകളുടെ കുടുംബങ്ങളെയും സമൂഹത്തെയും ക്രിക്കറ്റ് ലോകത്തെയും കവര്‍ന്നെടുത്ത ഈ അക്രമത്തെ ഐസിസി ശക്തമായി അപലപിക്കുന്നു. ഐസിസി അഫ്ഗാന്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവരുടെ ദുഖത്തില്‍ പങ്കുചേരുന്നു’ പാകിസ്താനില്‍ അടുത്ത…

      Read More »
    Back to top button
    error: