World
-
ഇയാല്‍ സാമിര്‍ പറയും, നെതന്യാഹു കേള്‍ക്കും! ഇസ്രായേല്‍ സൈന്യത്തിന്റെ ‘തല’; വ്യോമാക്രമണം മുതല്‍ പ്രതിരോധംവരെ; ഇറാന്‍ ഓപ്പറേഷന്റെ സമ്പൂര്‍ണ നിയന്ത്രണം സാമിറിന്; ഹമാസിനെയും ഹിസ്ബുള്ളയെയും തവിടു പൊടിയാക്കിയ ബുദ്ധികേന്ദ്രം; ഖത്തര്‍വരെ ആക്രമിച്ച ചങ്കൂറ്റം
ന്യൂയോര്‍ക്ക്: ഇസ്രായേല്‍ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സാമിര്‍ കഴിഞ്ഞ വെള്ളിയാഴ്ച മധ്യ ഇസ്രായേലിലെ തന്റെ മാതാവിന്റെ വീട്ടില്‍ ഷാബത്ത് അത്താഴത്തിനായി ഇരുന്നപ്പോള്‍ വരാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ആ മേശയിലുണ്ടായിരുന്ന മറ്റാര്‍ക്കും അറിയില്ലായിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷം, തിരിച്ചറിയല്‍ അടയാളങ്ങളില്ലാത്ത ഒരു കാറില്‍ ജനറലിനെ ടെല്‍ അവീവിലെ ഭൂഗര്‍ഭ സൈനിക കമാന്‍ഡ് സെന്ററിലേക്ക് കൊണ്ടുപോയി. അവിടെവച്ചാണ് കഴിഞ്ഞ പത്തു ദിവസമായി നാം കാണുന്ന യുദ്ധത്തിന്റെ ആദ്യ ഉത്തരവ് പുറത്തിറങ്ങിയത്. ആദ്യാവസാനം ഒറ്റയ്ക്കു കണക്കു പറയേണ്ട നിര്‍ണായക തീരുമാനം! ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ വധിക്കുന്നതും ആ ഉത്തരവുകളില്‍ ഉള്‍പ്പെട്ടിരുന്നുവെന്ന് പേരു വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ‘നടപ്പിലാക്കാന്‍ നിങ്ങള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നു. നിങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ പ്രഹരിക്കുക. നിങ്ങള്‍ ചരിത്രം കുറിക്കുകയാണ്’- സാമിര്‍ പറഞ്ഞു. ഇസ്രായേല്‍-അമേരിക്കന്‍ സംയുക്ത സൈനിക നീക്കത്തിന്റെ പ്രധാന ശില്പിയാണ് അറുപതുകാരനായ ജനറല്‍ സാമിര്‍. അമേരിക്കയുമായി ചേര്‍ന്ന് യുദ്ധപദ്ധതികള്‍ തയാറാക്കുന്നതും, ഇസ്രായേല്‍ രാഷ്ട്രീയ നേതാക്കളുമായും…
Read More » -
ലോകം മുഴുവന്‍ യുദ്ധത്തില്‍! ആഗോള തലത്തില്‍ വ്യാപിച്ച് ട്രംപിന്റെ സൈനിക നീക്കം; നേരിട്ടും അല്ലാതെയും പങ്കാളിയായി 20 രാജ്യങ്ങള്‍; മിസൈല്‍ പതിച്ചത് 10 രാജ്യങ്ങളില്‍; പതിയിരുന്ന് കുത്തി വന്‍ ശക്തികള്‍; അജന്‍ഡകള്‍ മാറിമറിയുന്നു
ന്യൂയോര്‍ക്ക്: ഇറാനെതിരായ ട്രംപിന്റെ സൈനിക നീക്കം പത്താം ദിവസം പിന്നിടുമ്പോള്‍ യുദ്ധം ആഗോളതലത്തിലേക്കു വ്യാപിക്കുന്നു. നേരിട്ടുള്ള ആക്രമണത്തിലൂടെയോ, പ്രതിരോധത്തിലൂടെയോ രഹസ്യമായി ആയുധങ്ങള്‍ എത്തിച്ചോ കുറഞ്ഞത് 20 രാജ്യങ്ങളെങ്കിലും യുദ്ധത്തിന്റെ ഭാഗമാണ്. യുദ്ധമുഖത്തുനിന്നും അകലെയാണെങ്കിലും വര്‍ധിക്കുന്ന ഊര്‍ജ പ്രതിസന്ധിയും ലോകരാഷ്ട്രങ്ങളെ സാരമായി ബാധിക്കുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ് ഇത് മൂന്നാം ലോകമഹായുദ്ധമല്ല. എന്നാല്‍ ശീതയുദ്ധത്തിന് ശേഷമുള്ള ഏതൊരു പ്രതിസന്ധിയേക്കാളും കൂടുതല്‍ രാജ്യങ്ങളെയും വന്‍ശക്തികളെയും ഉള്‍ക്കൊള്ളുന്നതിലൂടെ സമീപദശകങ്ങളില്‍ നാം കണ്ടതില്‍ വച്ച് ഏറ്റവും വലിയ യുദ്ധമായി ഇത് മാറിക്കഴിഞ്ഞു. യുദ്ധം ആരംഭിച്ചത് മുതല്‍ ഇറാന്‍ കുറഞ്ഞത് 10 രാജ്യങ്ങളെയെങ്കിലും ആക്രമിച്ചിട്ടുണ്ട്. അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കും പരമാവധി ആഘാതം ഏല്‍പ്പിക്കാന്‍ യുഎസ്, ഇസ്രായേല്‍ സൈനിക താവളങ്ങള്‍, പേര്‍ഷ്യന്‍-ഗള്‍ഫ് തലസ്ഥാനങ്ങള്‍, എണ്ണ ശുദ്ധീകരണ ശാലകള്‍, ജനവാസ മേഖലകള്‍ എന്നിവിടങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയത്. ലോകത്തിലെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ ഫലപ്രദമായി അടച്ചുപൂട്ടി. ഇതോടെ ആഗോളതലത്തില്‍ എണ്ണ, ഗ്യാസ്, പ്ലാസ്റ്റിക്, വളം എന്നിവയുടെ…
Read More » -
ആദ്യ പുച്ഛിച്ചു, ഇപ്പോള്‍ പിന്നാലെ ചെല്ലുന്നു! ഇറാന്‍ ഡ്രോണുകളെ വീഴ്ത്താന്‍ സാങ്കേതിക വിദ്യ വേണമെന്ന് യുക്രൈനോട് അമേരിക്ക; റഷ്യ ഉപയോഗിച്ചത് ഷാഹെദ് ഡ്രോണെന്നു സെലന്‍സ്‌കി പറഞ്ഞിട്ടും കേട്ടില്ല; വമ്പന്‍ പിഴവെന്ന് യുഎസ് സൈനിക നേതൃത്വം
ന്യൂയോര്‍ക്ക്: ഏഴുമാസംമുമ്പ് യുക്രൈന്‍ നല്‍കിയ പിന്തുണ സ്വീകരിച്ചിരുന്നെങ്കില്‍ അമേരിക്കന്‍ സൈനികരുടെ ജീവനുകളെടുത്ത ഇറാന്റെ ഡ്രോണ്‍ ആക്രമണങ്ങളെ കുറഞ്ഞ ചെലവില്‍ പ്രതിരോധിക്കാന്‍ കഴിയുമായിരുന്നെന്നു വെളിപ്പെടുത്തല്‍. ഇറാന്‍ നിര്‍മിത അറ്റാക്കിംഗ് ഡ്രോണുകളെ വെടിവച്ചിടാന്‍ കഴിവുള്ള സാങ്കേതികവിദ്യ അമേരിക്കയ്ക്കു നല്‍കാന്‍ ഉക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചിരുന്നെന്ന് ‘ആക്‌സിയോസ്’ റിപ്പോര്‍ട്ട് ചെയ്തു. മിഡില്‍ ഈസ്റ്റ് യുദ്ധത്തില്‍ അമേരിക്കന്‍ സൈന്യത്തെയും അവരുടെ സഖ്യകക്ഷികളെയും ഇത് എങ്ങനെ സംരക്ഷിക്കുമെന്ന് കാണിക്കുന്ന ഒരു പവര്‍പോയിന്റ് പ്രസന്റേഷനും ഉദ്യോഗസ്ഥര്‍ തയാറാക്കിയെങ്കിലും അമിത ആത്മവിശ്വാസം കാരണം തള്ളുകയാണുണ്ടായത്. എന്നാല്‍, ട്രംപ് പ്രതീക്ഷിച്ചതിനേക്കാള്‍ രൂക്ഷമായ ഡ്രോണ്‍ ആക്രമണം വന്നതോടെ കഴിഞ്ഞയാഴ്ച തീരുമാനം തിരുത്തേണ്ടിവന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്തുകൊണ്ട് ഇത് പ്രധാനമാണ്: ഇറാനെതിരായ ബോംബാക്രമണം ഫെബ്രുവരി 28-ന് ആരംഭിച്ചതിന് ശേഷം ഭരണകൂടം വരുത്തിയ ഏറ്റവും വലിയ തന്ത്രപരമായ പിഴവുകളില്‍ ഒന്നാണ് ഉക്രെയ്നിന്റെ വാഗ്ദാനം നിരസിച്ചതെന്നു രണ്ട് യുഎസ് സൈനികര്‍ പറഞ്ഞു. ഇറാന്റെ ചിലവ് കുറഞ്ഞ ഷാഹെദ് (Shahed) ഡ്രോണുകള്‍ ഏഴ് യുഎസ് സൈനികരുടെ മരണത്തിന് കാരണമാകുകയും, അവയെ പ്രതിരോധിക്കാന്‍…
Read More » -
ആക്രമണം ശക്തമാക്കി ഇറാന്‍; യുഎസ് ഇല്ലാതായേക്കുമെന്ന് ഇറാന്‍ സുരക്ഷാ മേധാവി; ഗള്‍ഫിലെ ജനവാസ മേഖലകളിലേക്ക് മിസൈലുകള്‍
റിയാദ്: ഗള്‍ഫില്‍ ജനവാസകേന്ദ്രങ്ങളും റിഫൈനറികളും ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുന്നു. ബഹ്‌റൈനില്‍ ഇറാന്‍ വ്യോമാക്രമണത്തില്‍ ഒരാള്‍ മരിച്ചു. യുഎഇ റുവൈസ് വ്യവസായമേഖലയില്‍ ഇറാന്‍ ആക്രമണത്തില്‍ തീപിടിത്തമുണ്ടായി. അതിനിടെ, പൊള്ളയായ ഭീഷണികളെ ഭയക്കുന്നില്ലെന്നും യുഎസ് ഇല്ലാതായേക്കാമെന്നും ട്രംപിന് മറുപടിയായി ഇറാന്‍ സുരക്ഷാമേധാവി അലി ലാറിജാനി പറഞ്ഞു. ഇറാനുമായി സംസാരിക്കാന്‍ തയാറെന്ന് ട്രംപ് വ്യക്തമാക്കി. പതിനൊന്നാം ദിവസവും ഗള്‍ഫിനെ ലക്ഷ്യമിട്ട് ഇറാന്‍ ആക്രമണം തുടരുകയാണ്. രാവിലെ അബുദാബി മുസഫ ജനവാസമേഖല ലക്ഷ്യമിട്ട ഇറാന്‍ ഉച്ചയ്ക്ക് ശേഷം റുവൈസ് വ്യവസായ മേഖലയിലേക്ക് ഡ്രോണ്‍ ആക്രമണശ്രമം നടത്തി. അബുദാബി നാഷനല്‍ ഓയില്‍ കമ്പനിയുടെ ഉടമസ്ഥതയിലുള്ള യുഎഇയിലെ ഏറ്റവും വലിയ റിഫൈനറിക്കുനേരെയായിരുന്നു ആക്രമണം. തീപിടിത്തം നിയന്ത്രണവിധയമാക്കിയെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. മനാമയിലെ ജനവാസമേഖലയില്‍ കെട്ടിടത്തിനുനേര്‍ക്ക് നടത്തിയ ആക്രണത്തില്‍ 29കാരിയായ ബഹ്‌റൈന്‍ സ്വദേശി കൊല്ലപ്പെടുകയും ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഖത്തറിലെ ദോഹയിലെ വ്യോമാക്രമണശ്രമം തകര്‍ത്തെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ ഇറാനിലെ വിവിധയിടങ്ങളില്‍ വന്‍ സ്‌ഫോടനങ്ങളുണ്ടായി. അതിനിടെ, യുദ്ധം…
Read More » -
ഇതു ഇന്ത്യൻ ആർമിയാ പാക്കിസ്ഥാനെ, തകർത്താൽ തകർത്തതുതന്നെയാ… ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന് കൊടുത്തത് ഇരിപ്പത് പണി, മുറീദ് എയർബേസിലെ കെട്ടിടം പുനർനിർമ്മിക്കാനായില്ല, ഒടുവിൽ പൊളിച്ചു നീക്കി
ന്യൂഡൽഹി: ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ച പാക്കിസ്ഥാനിലെ പ്രധാന സൈനിക കേന്ദ്രങ്ങളിലൊന്നായ മുറീദ് എയർബേസിലെ കമാൻഡ്-ആൻഡ്-കൺട്രോൾ കെട്ടിടം പുനർനിർമ്മിക്കാൻ പാകിസ്ഥാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതായി പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ സൂചിപ്പിക്കുന്നു. ഒടുവിൽ ആ കെട്ടിടം പൂർണമായും പൊളിച്ചുമാറ്റിയതായി റിപ്പോർട്ടുകൾ. വാൻടോർ (Vantor) സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം ഫെബ്രുവരി 28-ന് എടുത്ത ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ മദ്ധ്യഭാഗത്ത് പിങ്ക്-ചുവപ്പ് നിറത്തിലുള്ള അവശിഷ്ടങ്ങളും തുറന്ന മണ്ണും മാത്രമാണ് കാണുന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഇതിലൂടെ പുനർനിർമ്മാണം പരാജയപ്പെട്ടതിന്റെ സൂചനയാണെന്ന് വിദഗ്ധർ വിലയിരുത്തുന്നു. സാറ്റലൈറ്റ് ഇമേജറി വിശകലന വിദഗ്ധനായ ഡാമിയൻ സൈമൺ പറയുന്നതനുസരിച്ച് ഏകദേശം 35×30 മീറ്റർ വലിപ്പമുള്ള ഈ കെട്ടിടത്തിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം മേൽക്കൂരയ്ക്ക് മാത്രമല്ല അകത്തളങ്ങളിലേക്കും ഗുരുതരമായ നാശം സംഭവിച്ചിരിക്കാമെന്നും അതിനാൽ കെട്ടിടം സുരക്ഷിതമായി പുനർനിർമ്മിക്കാൻ കഴിയാത്ത സാഹചര്യം ഉണ്ടായിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതാണ് കെട്ടിടം പൊളിച്ചുമാറ്റാൻ തീരുമാനിക്കാൻ കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം 2025 മേയ് 10-ന്…
Read More » -
ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ
ടെഹ്‌റാൻ: അമേരിക്ക-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മകൻ മുജ്തബ ഖമനേയിയെ കഴിഞ്ഞ ദിവസം തിരഞ്ഞെടുത്തിരുന്നു. പുതിയ പരമോന്നത നേതാവായി മുജതബ ഖമനേയി സ്ഥാനമേൽക്കാനിരിക്കെ യുദ്ധത്തിൽ അദ്ദേഹത്തിന് പരിക്കേറ്റതായി സ്ഥിരീകരണം വന്നിരിക്കുകയാണ്. സ്ഥാനാരോഹരണവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇറാനിയൻ സ്‌റ്റേറ്റ് ടിവിയാണ് ഇക്കാര്യം സ്ഥിരികരിക്കുന്നത്. റമദാൻ യുദ്ധത്തിലെ ‘ജൻബാസ്’ എന്നാണ് മുജ്തബ ഖമനേയിയെ ഇറാനിയൻ ടിവി വിശേഷിപ്പിച്ചത്. ശത്രുക്കളാൽ പരിക്കേൽക്കുന്നവരെയാണ് ഇങ്ങനെ പരാമർശിക്കുന്നത്. പരിക്കുകളെ കുറിച്ചോ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചോ കൂടുതൽ വിശദീകരണം നടത്തിയിട്ടില്ല. അദ്ദേഹത്തിന്റെ പിതാവും പരമോന്നത നേതാവുമായിരുന്ന ആയത്തുള്ള അലി ഖമനേയിയും മാതാവും സഹോദരിയുമടക്കം ഫെബ്രുവരി 28-ന് ടെഹ്റാനിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. 88 പുരോഹിതന്മാരുൾപ്പെട്ട പണ്ഡിതസഭയാണ് 56-കാരനായ മുജ്താബയെ ആ പദവിയിലേക്ക് തിരഞ്ഞെടുത്തത്. ഇസ്ലാമിക് റെവലൂഷണറി ഗാർഡ് കോറും (ഐ.ആർ.ജി.സി.) ഇറാന്റെ പിന്തുണയുള്ള ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയും മുജ്തബയുടെ നേതൃത്വം അംഗീകരിച്ചു. ആവശ്യമായ പരിശീലനം പിതാവിൽനിന്ന് മുജ്തബയ്ക്ക് കിട്ടിയിട്ടുണ്ടെന്നും ഈ പ്രതിസന്ധിഘട്ടം…
Read More » -
ഒരാഴ്ച കൊണ്ട് യുഎസിന്റെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന റഡാർ സംവിധാനങ്ങൾ ഇറാൻ തകർത്തു; ഇനിയങ്ങോട്ട് പ്രഹരശേഷി ഉയർത്താനും ലക്ഷ്യമിടുന്നു
ടെഹ്‌റാൻ: യുഎസുയുള്ള ഏറ്റുമുട്ടലിന്റെ ആദ്യ ആഴ്ചയിൽ തന്നെ ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അമേരിക്കയുടെ 2.7 ബില്യൺ ഡോളർ വിലമതിക്കുന്ന ഉയർന്ന മൂല്യമുള്ള റഡാർ സംവിധാനങ്ങൾ നശിപ്പിച്ചുവെന്ന് റിപ്പോർട്ടുകൾ. ഏകദേശം 70 മില്യൺ ഡോളർ വിലമതിക്കുന്ന AN/TPS-59 പോലുള്ള താഴ്ന്ന മൂല്യമുള്ള റഡാറുകൾ ഉൾപ്പെടെ, യുഎസ് സായുധ സേനയുടെ ഏറ്റവും ഉയർന്ന മൂല്യമുള്ള മൂന്ന് റഡാർ സംവിധാനങ്ങൾ നശിപ്പിക്കപ്പെട്ടതായാണ് സ്ഥിരീകരിച്ചിരിക്കുന്നത് യുഎസിന്റെ വ്യത്യസ്ത മൂല്യമുള്ള ഒന്നിലധികം റഡാർ സിസ്റ്റങ്ങൾ ആക്രമണമിച്ച് തകർത്തുവെങ്കിലും, ഏറ്റവും പ്രധാനപ്പെട്ട നഷ്ടം AN/FPS-132 റഡാറാണ്, ഇത് യുഎസ് മിസൈൽ പ്രതിരോധത്തിന്റെ ഏറ്റവും പുറം പാളിയുടെ ഭാഗമാകാൻ ഉദ്ദേശിച്ചുള്ള ദീർഘദൂര ബാലിസ്റ്റിക് മിസൈൽ മുൻകൂർ മുന്നറിയിപ്പ് റഡാറാണ്. 5,000 കിലോമീറ്റർ വരെ അകലെയുള്ള വിക്ഷേപണങ്ങൾ കണ്ടെത്താനും നൂറുകണക്കിന് ലക്ഷ്യങ്ങളെ ഒരേസമയം ട്രാക്ക് ചെയ്യാനും ബാലിസ്റ്റിക് മിസൈലുകൾക്ക് കൃത്യമായ പാത പ്രവചനം നൽകാനും കഴിയുന്ന ആ നിരീക്ഷണ സംവിധാനത്തിനാണ് ഇറാൻ തകരാർ വരുത്തിയത് . അതിനിടെയിതാ യുഎസിനും ഇസ്രയേലിനുമെതിരെ…
Read More » -
കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകരം’, സൈനീകർക്കും അതാണ് താല്പര്യം – ഇറാന്റെ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം
വാഷിങ്ടൺ: ഇറാൻ നാവികസേനയുടെ കപ്പലുകൾ പിടിച്ചെടുക്കുന്നതിനേക്കാൾ അവ മുക്കിക്കളയുന്നതാണ് കൂടുതൽ ‘രസകര’മെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനിയൻ കപ്പലുകൾ തകർക്കുന്നത് സംബന്ധിച്ച് അമേരിക്കൻ സൈനികരോട് നടത്തിയ ഇടപെടലുകൾ വിവരിക്കവെയാണ് ട്രംപ് ഇത്തരമൊരു പരാമർശം നടത്തിയത്. ശത്രുക്കളുടെ കപ്പലുകൾ നശിപ്പിക്കുന്നതിനോടാണ് സൈനികർക്ക് കൂടുതൽ താല്പര്യം. അവ മുക്കുന്നത് കൂടുതൽ സുരക്ഷിതമായ മാർഗമാണെന്ന് അവർ വിശ്വസിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. “ഇറാൻ്റെ കപ്പലുകൾ മികച്ച ഗുണനിലവാരമുള്ള കപ്പലുകളാണെന്ന് സൈനികർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എങ്കിൽപ്പിന്നെ എന്തുകൊണ്ട് നമുക്ക് അവ പിടിച്ചെടുത്ത് ഉപയോഗിച്ചുകൂടാ എന്ന് താൻ ചോദിച്ചെന്നും, എന്നാൽ അവ മുക്കിക്കളയുന്നതാണ് സൈനികർക്ക് ഇഷ്ടമെന്ന മറുപടിയാണ് ലഭിച്ചതെന്നും ട്രംപ് പറഞ്ഞു. കപ്പലുകൾ പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനേക്കാൾ അവ മുക്കുന്നതാണ് സുരക്ഷിതമെന്ന സൈനികരുടെ വാദം ശരിയായിരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാർച്ച് നാലിന് ഇന്ത്യൻ മഹാസമുദ്രത്തിൽവെച്ച് ഇറാൻ്റെ ഐആർഐഎസ് ദേന എന്ന കപ്പൽ തകർത്തതുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം രൂക്ഷമാവുന്നതിനിടെയാണ് ട്രംപിൻ്റെ പ്രസ്താവന. 87 പേരുടെ മരണത്തിനിടയാക്കിയ ഈ സംഭവത്തെ…
Read More » -
ഇറാൻ യുദ്ധത്തിന്റെ ഗിയർ മാറ്റുന്നു… ദുബായ് അന്താരാഷ്ട്ര വിമാനത്താവളം, റാസ് തനുറ എണ്ണ ശുദ്ധീകരണ ശാല ലക്ഷ്യമിട്ട് ഇറാൻ തൊടുത്തത് 1000 കിലോയ്ക്ക് മുകളിൽ വാർഹെഡുള്ള മിസൈലുകൾ… ഇനി മുതൽ യുദ്ധത്തിനുപയോഗിക്കുക കൂടുതൽ പ്രഹര ശക്തിയുള്ള മിസൈലുകൾ മാത്രം- ഇറാൻ
ടെഹ്റാൻ: അമേരിക്കയും ഇസ്രായേലും ഉൾപ്പെട്ട സൈനിക ശക്തികളുമായുള്ള സംഘർഷം ശക്തമാകുന്നതിനിടെ, ഇനി മുതൽ 1000 കിലോഗ്രാം മുകളിലുള്ള വാർഹെഡുകളുള്ള മിസൈലുകൾ മാത്രമേ പ്രയോഗിക്കൂ എന്ന പ്രഖ്യാപനവുമായി ഇറാൻ രംഗത്തെത്തി. ഇറാൻ്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) ബ്രിഗേഡിയർ ജനറൽ മജീദ് മൂസവി നടത്തിയ പ്രസ്താവനയാണ് യുദ്ധത്തിൽ പുതിയ ഘട്ടം ആരംഭിക്കുന്നതായി സൂചിപ്പിക്കുന്നത്. ലെബനീസ് മാധ്യമമായ അൽ മയാദീൻ റിപ്പോർട്ട് ചെയ്തതനുസരിച്ച്, അമേരിക്കൻ- ഇസ്രായേൽ സൈനിക താവളങ്ങൾക്കും ഗൾഫ് മേഖലയിലെ പ്രധാന അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ ഇനി മുതൽ കൂടുതൽ ശക്തമായി തുടരുമെന്ന് മൂസവി മുന്നറിയിപ്പ് നൽകി. ദുബായ് അന്താരാഷ്ട്ര വിമാനത്താവളവും സൗദി അറേബ്യയിലെ റാസ് തനുറ എണ്ണ ശുദ്ധീകരണശാലയും മുമ്പ് ലക്ഷ്യമിട്ടിരുന്ന ആക്രമണങ്ങളിൽ ഇത് ഉൾപ്പെട്ടിരുന്നുവെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം സൈനിക നിരീക്ഷകരുടെ വിലയിരുത്തലിൽ, ഇറാൻ ഇപ്പോൾ യുദ്ധതന്ത്രത്തിൽ വലിയ മാറ്റം വരുത്തുകയാണ്. സംഘർഷത്തിൻ്റെ ആദ്യഘട്ടത്തിൽ ഇറാൻ പ്രധാനമായും കുറഞ്ഞ ചെലവുള്ള ഡ്രോണുകളും മിസൈലുകളും വലിയ തോതിൽ…
Read More »
