World
-
പലസ്തീന്‍ ആക്ടിവിസ്റ്റ് ഔദ ഹദാലീന്‍ ഇസ്രയേലുകാരന്റെ വെടിയേറ്റു മരിച്ചു; ഓസ്‌കര്‍ നേടിയ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവ്
ജറുസലം: പ്രമുഖ പലസ്തീന്‍ ആക്ടിവിസ്റ്റും ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘നോ അതര്‍ ലാന്‍ഡ്’ ഡോക്യുമെന്ററിയുടെ സഹനിര്‍മാതാവുമായ ഔദ ഹദാലീന്‍ വെടിയേറ്റുമരിച്ചു. അധിനിവേശ വെസ്റ്റ്ബാങ്കിലെ ഉമ്മുല്‍ ഖൈര്‍ ഗ്രാമത്തില്‍ തിങ്കളാഴ്ച ഒട്ടേറെപ്പേര്‍ നോക്കിനില്‍ക്കേയാണ് ഇസ്രയേല്‍ കുടിയേറ്റക്കാരന്‍ വെടിയുതിര്‍ത്തത്. ആക്രമണത്തിന്റെ വീഡിയോയും പുറത്തുവന്നു. സംഭവത്തെത്തുടര്‍ന്ന് ഇസ്രയേലികളെ ആക്രമിച്ചെന്നാരോപിച്ചു 4 പാലസ്തീന്‍കാരെയും 2 വിദേശ ടൂറിസ്റ്റുകളെയും അറസ്റ്റ് ചെയ്ത ഇസ്രയേല്‍ സൈന്യം, കല്ലേറിനെത്തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നും അവകാശപ്പെട്ടു. വീഡിയോയില്‍ തോക്കുമായി ഭീഷണിയുയര്‍ത്തുന്ന ഇസ്രയേലുകാരന്‍ പലസ്തീന്‍കാരുമായി തര്‍ക്കത്തിലേര്‍പ്പെടുന്നതു കാണാം. തുടര്‍ന്ന് ആള്‍ക്കൂട്ടത്തിനുനേരെ വെടിവയ്ക്കുകയായിരുന്നു. ദൂരെ മാറിനിന്ന ഔദയ്ക്കു വെടിയേറ്റെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെസ്റ്റ്ബാങ്കിലെ പലസ്തീന്‍ഗ്രാമങ്ങളിലെ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ അതിക്രമങ്ങള്‍ ചിത്രീകരിച്ച നോ അതര്‍ ലാന്‍ഡിന് 2024ല്‍ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കറാണു ലഭിച്ചത്.
Read More » -
പാകിസ്താന് വന്‍ തിരിച്ചടി; ടിആര്‍എഫിന് പഹല്‍ഗാം ആക്രമണവുമായി ബന്ധമെന്ന് ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ റിപ്പോര്‍ട്ട്; എതിര്‍ക്കാതെ ചൈന; ലഷ്‌കറെ തോയ്ബയുടെ പിന്തുണയില്ലാതെ ആക്രമണം നടക്കില്ല; തരൂരിന്റെ നീക്കങ്ങള്‍ വിജയം കണ്ടോ?
ന്യൂഡല്‍ഹി: പാകിസ്താന്റെയും ലഷ്‌കറെ തോയ്ബയുടെയും അവകാശവാദങ്ങള്‍ തള്ളി പഹല്‍ഗാം ആക്രമണത്തിന്റെ ഉത്തരവാദിത്വം ദി ടെററിസ്റ്റ് ഫ്രണ്ടിനെന്ന് വ്യക്തമാക്കി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍. അമേരിക്ക നേരത്തേ ടിആര്‍എഫിനെ തീവ്രവാദികളായി പ്രഖ്യാപിച്ചെങ്കിലും ഇതുവരെ ഐക്യരാഷ്ട്ര സഭയുടെ രേഖകളില്‍ ഇടംപിടിച്ചിരുന്നില്ല. ഇപ്പോള്‍ ആദ്യമായി യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ തീവ്രവാദികളുടെ പങ്ക് വ്യക്തമാക്കിയത് ഇന്ത്യയുടെ നയതന്ത്ര വിജയമായും കണക്കാക്കുന്നു. ഏപ്രില്‍ 22നു പഹല്‍ഗാം ആക്രമണമുണ്ടായതിനു മൂന്നു ദിവസത്തിനുശേഷം യുഎന്‍ പ്രസ്താവന പുറത്തിറക്കിയെങ്കിലും അതില്‍ ടിആര്‍എഫുമായി ബന്ധമുള്ള വാചകങ്ങള്‍ ഉപ്പെടുന്നതു തടഞ്ഞിരുന്നു. പാകിസ്താന്‍ സ്ഥിരം അംഗമല്ലെങ്കില്‍ പോലും പ്രസ്താവനയില്‍നിന്ന് ടിആര്‍എഫിനെ ബന്ധിപ്പിക്കുന്ന വാചകങ്ങള്‍ നീക്കുമെന്നു പാക് വിദേശകാര്യ മന്ത്രി ഇഷാഖ് ദറും വ്യക്തമാക്കിയിരുന്നു. അല്‍-ക്വയ്ദ, ഇസ്ലാമിക് സ്‌റ്റേറ്റ് എന്നിവയ്ക്കുള്ള ഉപരോധങ്ങള്‍ക്കായുളള അര്‍ധവാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇവരുമായി ടിആര്‍എഫിനെയും സുരഷാ കൗണ്‍സിലിന്റെ മോണിട്ടറിംഗ് ടീം ബന്ധിപ്പിച്ചിട്ടുള്ളത്. ഇവര്‍ ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം മുതലെടുക്കാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പു നല്‍കുന്നു. ‘ഏപ്രില്‍ 22ന് അഞ്ചു തീവ്രവാദികള്‍ ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ ആക്രമണം നടത്തുകയും 26…
Read More » -
‘ബെസ്റ്റ് ഫ്രണ്ടാ, എട്ടിൻ്റെ പണിയാ തന്നത്..!!…!! ‘ ഇന്ത്യയ്ക്ക് പ്രഹരം, പാക്കിസ്ഥാന് തലോടല്‍..! ശേഷം പാക്കിസ്ഥാന്റെ എണ്ണ ശേഖരം വികസിപ്പിക്കുമെന്നും കരാര്‍ ഒപ്പിട്ടതായും ട്രംപ്; തീരുമാനം ഇന്ത്യയ്ക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം
വാഷിംഗ്ടണ്‍: ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും അധിക പിഴയും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം, യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ബുധനാഴ്ച (പ്രാദേശിക സമയം) പാകിസ്ഥാനുമായി ഒരു വ്യാപാര കരാര്‍ പ്രഖ്യാപിച്ച് രംഗത്തെത്തി. പാക്കിസ്ഥാന്റെ കയ്യിലുള്ള എണ്ണ ശേഖരം വികസിപ്പിക്കാന്‍ യു.എസ് തയ്യാറാണെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. ഈ കാര്യത്തില്‍ പാക്കിസ്ഥാനെ സഹായിക്കുന്നതിനായി ഒരു കരാര്‍ ഒപ്പിട്ടതായും ട്രംപ് പറഞ്ഞു. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിലൂടെയാണ് ട്രംപ് ഇക്കാര്യം പ്രഖ്യാപിച്ചത്. ”പാക്കിസ്ഥാനുമായി ഞങ്ങള്‍ ഒരു കരാര്‍ ഒപ്പിട്ടു. അതിലൂടെ പാക്കിസ്ഥാനും അമേരിക്കയും അവരുടെ വമ്പിച്ച എണ്ണ ശേഖരം വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കും. ഈ പങ്കാളിത്തത്തിന് നേതൃത്വം നല്‍കുന്ന എണ്ണ കമ്പനിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിലാണ് ഞങ്ങള്‍. ആര്‍ക്കറിയാം, ഒരുപക്ഷേ അവര്‍ ഒരു ദിവസം ഇന്ത്യയ്ക്ക് എണ്ണ വിറ്റേക്കും.”-ട്രംപ് കുറിച്ചു. അതേസമയം കരാര്‍ പ്രകാരം ഏത് കമ്പനിയ്ക്കാണ് ഇതിന്റെ ചുമതല നല്‍കേണ്ടതെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഒരു ദിവസം പാക്കിസ്ഥാന്‍…
Read More » -
ഇറ്റലിയിലുണ്ടായ അപകടത്തില്‍ ബാര്‍ബി പാവകളുടെ ഡിസൈനര്‍മാരായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം; മരണം കവര്‍ന്നത് പാവകളുടെ ലോകത്ത് മായാജാലം തീര്‍ത്ത പ്രതിഭാശാലികളെ
റോം:ലോകമെങ്ങും ആരാധകരുള്ള ബാര്‍ബി പാവകളുടെ രൂപകല്പകരായ മാരിയോ പഗലിനോ, ജിയാനി ഗ്രോസി എന്നിവര്‍ വാഹനാപകടത്തില്‍ മരിച്ചു. ഇറ്റലിയില്‍ ബുധനാഴ്ചയുണ്ടായ വാഹനാപകടത്തിലാണ് ജീവിത പങ്കാളികളായിരുന്ന ഇരുവരും കൊല്ലപ്പെട്ടത്. കളിപ്പാട്ടങ്ങളുടെ രാജകുമാരിയായ ബാര്‍ബി പാവകളെ പല രൂപങ്ങളില്‍ ആരാധകരിലേക്കെത്തിച്ച ഇവര്‍ പാവകളുടെ ലോകത്ത് മായാജാലം തീര്‍ത്ത പ്രതിഭാശാലികളായിരുന്നു. ഞായറാഴ്ചയാണ് അപകടമുണ്ടായത്. മാരിയോ, ജിയാനി, സുഹൃത്തുക്കളായ അമോഡിയോ വലേരിയോ ഗിയര്‍ണി, ഇദ്ദേഹത്തിന്റെ ഭാര്യ സില്‍വിയ എന്നിവര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് തെറ്റായ ദിശയില്‍ വന്ന മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. 82 കാരനായ എഗിഡിയോ സെറിയാനോ ആണ് ഈ വാഹനം ഓടിച്ചിരുന്നത്. മാരിയോക്കും ജിയാനിക്കും പുറമേ അമോഡിയോയും 82കാരനും മരിച്ചു. സില്‍വിയയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 1999 ല്‍ മാറിയോയും ജിയാനിയും ഒരുമിച്ച് തുടങ്ങിയ മാഗിയ2000 എന്ന കമ്പനി പിന്നീട് ബാര്‍ബി പാവകളുടെ രൂപനിര്‍മിതിയിലൂടെ ലോകപ്രശസ്തമാവുകയായിരുന്നു. 1959 ല്‍ ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിക്കപ്പെട്ട ബാര്‍ബി പാവകള്‍ക്ക് ഇന്നും ലോകമെമ്പാടും ആരാധകരെ നേടിക്കൊടുത്തതില്‍ ഇരുവരും വലിയ പങ്കുവഹിച്ചിട്ടുണ്ട്. കൗമാര…
Read More » -
‘ഗാസയിലെ ഭരണം അവസാനിപ്പിച്ച് ആയുധങ്ങള്‍ പാലസ്തീന്‍ അതോറിറ്റിക്ക് കൈമാറണം’; ഹമാസിനോട് ഭരണം വിട്ടുപോവാന്‍ അറബ് രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും
ലണ്ടന്‍: ഇസ്രയേല്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെങ്കില്‍ ഗാസയിലെ ഭരണം ഉപേക്ഷിക്കാന്‍ ഹമാസ് തയ്യാറാവണമെന്ന് അറേബ്യന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും ആവശ്യപ്പെട്ടു. സൗദി അറേബ്യ, ഖത്തര്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളാണ് ഹമാസിനോട് ഭരണം വിട്ടുപോവാന്‍ നിര്‍ദേശിച്ചത്. ഇസ്രയേലിനും പലസ്തീനുമിടയില്‍ ദ്വിരാഷ്ട്ര പരിഹാരം പുനരുജ്ജീവിപ്പിക്കുന്നത് സംബന്ധിച്ച് ഐക്യരാഷ്ട്ര സഭ സമ്മേളനത്തില്‍ അംഗീകരിച്ച ഏഴ് പേജുള്ള രേഖയിലാണ് ഈ രാജ്യങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. നിര്‍ദേശത്തെ അറബ് ലീഗും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പതിനേഴ് രാജ്യങ്ങള്‍ പിന്തുണച്ചു. നിലവിലെ യുദ്ധത്തിന് കാരണമായ, 2023 ഒക്ടോബര്‍ 7-ലെ ഹമാസ് ആക്രമണത്തെ യുഎന്‍ പ്രമേയം അപലപിക്കുകയും ചെയ്തു. ‘ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി, പാലസ്തീന്‍ രാഷ്ട്രം എന്ന ലക്ഷ്യത്തിനു വേണ്ടി, ഗാസയിലെ ഭരണം ഹമാസ് അവസാനിപ്പിക്കുകയും ആയുധങ്ങള്‍ പലസ്തീന്‍ അതോറിറ്റിക്ക് കൈമാറുകയും വേണം.’ യുഎന്‍ അംഗീകരിച്ച പ്രഖ്യാപനത്തില്‍ പറയുന്നു. ഇസ്രയേലും ഹമാസും ഗാസ വിട്ടുപോകണമെന്നും പലസ്തീന്‍ അതോറിറ്റിക്ക് പ്രദേശത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ അവസരം നല്‍കണമെന്നും യുഎന്നിലെ പലസ്തീന്‍ പ്രതിനിധി സംഘം ആവശ്യപ്പെട്ടതിനെ…
Read More » -
ഭൂകമ്പവും സുനാമി മുന്നറിയിപ്പും: ജപ്പാനിലെ ഫുക്കുഷിമ ആണവ നിലയത്തിലെ മുഴുവന്‍ ജീവനക്കാരെയും ഒഴിപ്പിച്ചു; അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് വാര്‍ത്താ ഏജന്‍സി
ടോക്കിയോ: റഷ്യയിലുണ്ടായ ഭൂകമ്പത്തിന്റെയും സുനാമി മുന്നറിയിപ്പിന്റെയും പശ്ചാത്തലത്തില്‍ ജപ്പാനിലെ ഫുക്കുഷിമ ആണവനിലയത്തിലെ മുഴുവന്‍ ജീവനക്കാരെയും പ്രദേശത്തുനിന്ന് ഒഴിപ്പിച്ചു. എന്നാല്‍ ഇതുവരെ അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. 2011 ല്‍ ജപ്പാനിലുണ്ടായ ഭൂകമ്പവും സുനാമിയും ഫുക്കുഷി ഡൈച്ചി ന്യുക്ലിയര്‍ പവര്‍ പ്ലാന്റിന്റെ നാശത്തിന് കാരണമായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഒന്‍പത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് അന്നുണ്ടായത്. 1986 ല്‍ ഉണ്ടായ ചെര്‍ണോബില്‍ ആണവ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ആണവനിലയം ഡീകമ്മീഷന്‍ ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ഇതിന് വര്‍ഷങ്ങള്‍ വേണ്ടിവന്നേക്കുമെന്നാണ് സൂചന. ബുധനാഴ്ചയുണ്ടായ അതിശക്തമായ ഭൂചലനത്തെത്തുടര്‍ന്ന് റഷ്യന്‍ തീരങ്ങളില്‍ സുനാമിത്തിരകള്‍ ആഞ്ഞടിച്ചതായാണ് വിവരം. റിക്ടര്‍ സ്‌കെയിലില്‍ 8.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് റഷ്യയില്‍ ഉണ്ടായത്. റഷ്യയിലെ കംചട്ക ഉപദ്വീപിലാണ് ഭൂകമ്പം ഉണ്ടായത്. പസഫിക് സമുദ്രത്തിലെ പെട്രോപാവ്ലോവ്സ്-കാംചാറ്റ്സ്‌കി നഗരത്തിന് തെക്കുകിഴക്കായി 126 കിലോമീറ്റര്‍ അകലത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍…
Read More » -
‘വ്യാപാരകരാര്‍ ഉടന്‍ അന്തിമരൂപമാകില്ല, ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരും’; ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെങ്കിലും നികുതി 25 ശതമാനം അടയ്ക്കണമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: ഇന്ത്യ-യുഎസ് വ്യാപാരകരാറിന് ഉടന്‍ അന്തിമരൂപമാകാത്തപക്ഷം, ഇന്ത്യയില്‍നിന്നുള്ള ഇറക്കുമതിക്കുമേല്‍ 25 ശതമാനംവരെ നികുതി നേരിടേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ 25 ശതമാനം നികുതി അടയ്ക്കേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞതായി സിഎന്‍എന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യക്കുമേല്‍ 20-25 ശതമാനം തീരുവ ചുമത്തുമോ എന്ന ചോദ്യത്തിന്, അതേ താന്‍ അങ്ങനെയാണ് കരുതുന്നതെന്നായിരുന്നു ട്രംപിന്റെ മറുപടി. ഇന്ത്യ കാലങ്ങളായി തന്റെ സുഹൃത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കാന്‍ മറന്നില്ല. ഇന്ത്യ-യുഎസ് വ്യാപാരകരാറിന്മേല്‍ ചര്‍ച്ച ആരംഭിച്ച് മാസങ്ങളായിട്ടും ഇനിയും അന്തിമരൂപത്തിലേക്ക് എത്തിച്ചേര്‍ന്നിട്ടില്ല. ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് അവസരം ലഭ്യമാക്കാനുള്ള ശ്രമമാണ് ട്രംപിനുള്ളത്. മറ്റ് വ്യാപാര കരാറുകളുടെ സമയത്തും സമാനമായ നിലപാടായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. അതേസമയം ഇന്ത്യ-അമേരിക്ക വ്യാപാരകരാര്‍ ചര്‍ച്ചകള്‍ സുഗമമായി മുന്നോട്ടുപോകുകയാണെന്ന് വാണിജ്യമന്ത്രി പിയൂഷ്ഗോയല്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. കാര്‍ഷിക, ക്ഷീര മേഖലകളുമായി ബന്ധപ്പെട്ട അഭിപ്രായവ്യത്യാസങ്ങളാണ് ഇന്ത്യഅമേരിക്ക വ്യാപാരചര്‍ച്ചകളില്‍ പ്രധാനതടസം. ഇന്ത്യയുടെ കാര്‍ഷിക, ക്ഷീര വിപണികള്‍ പൂര്‍ണമായും…
Read More » -
റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകള്‍: ജപ്പാനില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞു, തുറമുഖങ്ങള്‍ക്ക് കേടുപാട്; ഹവായില്‍ ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശം
ടോക്കിയോ: റഷ്യയിലെ ഉപദ്വീപായ കാംചട്ക ഉപദ്വീപിലെ ഭൂകമ്പത്തിന് പിന്നാലെ റഷ്യയുടെയും ജപ്പാന്റെയും തീരത്ത് നാലുമീറ്ററോളം ഉയരത്തില്‍ സുനാമി തിരമാലകളടിച്ചെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യയുടെ തെക്കുകിഴക്കു ഭാഗത്തെ കംചട്കയില്‍ ബുധനാഴ്ച രാവിലെയാണ് 8.8 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്. 1952 ന് ശേഷം ഈ മേഖലയിലണ്ടായ ഏറ്റവും തീവ്രതയേറിയ ഭൂകമ്പമാണിതെന്നാണ് വിവരം. സുനാമി തിരമാലകള്‍മൂലം ജപ്പാന്‍ തീരത്തെ തുറമുഖങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായി. കൂടാതെ നിരവധി തിമിംഗിലങ്ങളും തീരത്തടിഞ്ഞതായാണ് റിപ്പോര്‍ട്ട്. ചിബയിലെ ടടെയാമ നഗരത്തില്‍ തിമിംഗിലങ്ങള്‍ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ ജപ്പാനിലെ വാര്‍ത്താചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. വലിപ്പമേറിയ തിമിംഗിലങ്ങളും തീരത്തേക്ക് എത്തിപ്പെട്ടേക്കാമെന്ന് ജപ്പാന്റെ ദേശീയമാധ്യമമായ എന്‍എച്ച്കെ റിപ്പോര്‍ട്ട് ചെയ്തു. ഭൂകമ്പത്തിന് പിന്നാലെ യുഎസിലെ വിവിധഭാഗങ്ങളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. അലാസ്‌കയിലെ പടിഞ്ഞാറന്‍ അല്യൂഷന്‍ ദ്വീപുകളില്‍ ആദ്യഘട്ട സുനാമി തിരകള്‍ എത്തിയിട്ടുണ്ട്. മറ്റ് യുഎസ് സംസ്ഥാനങ്ങളിലും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. അല്യൂഷന്‍ ദ്വീപുകളെ കൂടാടെ ഹവായി, വടക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയിടങ്ങളിലാണ് ഏറ്റവും ഉയര്‍ന്ന തരത്തിലുള്ള സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. യുഎസിലെ ബാക്കിയുള്ള പടിഞ്ഞാറന്‍…
Read More » -
റഷ്യയില്‍ വന്‍ ഭൂചലനം: എട്ട് തീവ്രത, നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല; അലാസ്‌കയിലും ഹവായിയിലും സൂനാമി മുന്നറിയിപ്പ് നല്‍കി യുഎസ്
മോസ്‌കോ: റഷ്യയില്‍ വന്‍ ഭൂചലനം. ജപ്പാനിലും യുഎസിലും സൂനാമി മുന്നറിയിപ്പ് നല്‍കി. റഷ്യയുടെ കിഴക്കന്‍ തീരത്താണു ഭൂകമ്പമുണ്ടായത്. തീവ്രത എട്ട് രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജപ്പാനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്. അലാസ്‌കയിലും ഹവായിയിലും യുഎസ് അധികൃതര്‍ സൂനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പസഫിക് സമുദ്രത്തില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകുമെന്ന് ജപ്പാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഈ മാസം നിരവധി ചെറു ഭൂചലനങ്ങള്‍ റഷ്യയിലുണ്ടായിരുന്നു. അവയിലൊന്നും തന്നെ വലിയ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. മുന്നറിയിപ്പിനെത്തുടര്‍ന്ന് ഭൂചലനമുണ്ടായ പ്രദേശത്തിന് സമീപമുള്ളവരെ മാറ്റിപ്പാര്‍പ്പിച്ച് തുടങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്രയും പ്രകമ്പനം അനുഭവപ്പെട്ട ഒരു ഭൂചലനം ഉണ്ടാകുന്നതെന്ന് കാംചക്ക പ്രവിശ്യയുടെ ഗവര്‍ണര്‍ പറഞ്ഞു. അപകടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആര്‍ക്കും പരിക്കുകള്‍ ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്ന് മുതല്‍ നാല് മീറ്റര്‍ ഉയരമുള്ള തിരമാലകള്‍ ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മാര്‍ഷല്‍ ദ്വീപുകള്‍,…
Read More » -
വിശപ്പുകെട്ട് കൊടുംപട്ടിണിയില്‍ ഗാസയില്‍ പൊലിഞ്ഞത് 88 കുരുന്ന് ജീവനുകള്‍; ഇസ്രയേല്‍ ആക്രമണത്തില്‍ പാലസ്തീനില്‍ ഇതുവരെ കൊല്ലപ്പെട്ടത് 60,034 പേര്‍
കയ്റോ/ജനീവ: ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ ഇന്നലെ മാത്രം 62 പലസ്തീന്‍കാര്‍ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 60,034 ആയി. ഗാസയില്‍ 662 ദിവസം പിന്നിട്ട യുദ്ധത്തില്‍, 36 പേരില്‍ ഒരാള്‍ എന്ന നിരക്കിലാണ് മരണമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ മധ്യഗാസയിലെ നുസെയ്റത്ത് അഭയാര്‍ഥി ക്യാംപിലടക്കം ഇസ്രയേല്‍ ആകമണമുണ്ടായി. 2023 ഒക്ടോബര്‍ 7ന് ഇസ്രയേലില്‍ കടന്നുകയറി ഹമാസ് നടത്തിയ ആക്രമണത്തോടെയാണു ഗാസ യുദ്ധം ആരംഭിച്ചത്. അന്ന് ഇസ്രയേലില്‍ 1200 പേര്‍ കൊല്ലപ്പെട്ടിരുന്നു. 251 പേരെ ഹമാസ് ബന്ദികളാക്കി ഗാസയിലേക്ക് കൊണ്ടു പോയി. ബന്ദികളില്‍ എല്ലാവരെയും കൈമാറിയിട്ടില്ല. പലരും ഗാസയില്‍ത്തന്നെ മരിച്ചു. പലസ്തീന്‍കാര്‍ പട്ടിണിയുടെ ഏറ്റവും ദാരുണമായ ഘട്ടത്തിലേക്കു കടന്നിരിക്കുകയാണെന്നാണ് ആഗോള ഭക്ഷ്യഭദ്രത മേല്‍നോട്ട സമിതിയുടെ മുന്നറിയിപ്പുണ്ട്. ഗാസയിലേത് ക്ഷാമമായി പ്രഖ്യാപിക്കണമെന്നാണ് ഇന്റഗ്രേറ്റഡ് ഫുഡ് സെക്യൂരിറ്റി ഫേസ് ക്ലാസിഫിക്കേഷന്‍ (ഐപിസി) ചൂണ്ടിക്കാട്ടുന്നത്. 88 കുട്ടികള്‍ അടക്കം 147 പേരാണ് പട്ടിണി മൂലം മരിച്ചത്. മൃതപ്രായരായ കുഞ്ഞുങ്ങളുടെ ചിത്രങ്ങള്‍ ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.…
Read More »