World

    • ‘പലസ്തീന്‍’ ഇനിയുണ്ടാകില്ലെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ; വെസ്റ്റ് ബാങ്കിലെ കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെച്ചു

      ഈ സ്ഥലം ഇനി തങ്ങളുടേതാണെന്നും സ്വതന്ത്ര പാലസ്തീന്‍ എന്ന രാജ്യം ഇനിയുണ്ടാകി ല്ലെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമന്‍ നെതന്യാഹൂ. അധിനിവേശ വെസ്റ്റ് ബാങ്കില്‍ ഒരു പ്രധാന കുടിയേറ്റ പദ്ധതിയില്‍ ഒപ്പുവെക്കല്‍ ചടങ്ങില്‍ സംസാരിക്കവെയാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പലസ്തീന്‍ രാഷ്ട്രം ഉണ്ടാകില്ല എന്ന വാഗ്ദാനം ഞങ്ങള്‍ നിറവേറ്റാന്‍ പോകുന്നു എന്നായിരുന്നു പരാമര്‍ശം. ജറുസലേമിന് തൊട്ടുകിഴക്കുള്ള ഇസ്രായേലി കുടിയേറ്റ കേന്ദ്രമായ മാലെ അദുമിമില്‍ നടന്ന പരിപാടിയില്‍ നെതന്യാഹു പറഞ്ഞു. ഞങ്ങളുടെ പൈതൃകം, നമ്മുടെ ഭൂമി, സുരക്ഷ എന്നിവ ഞങ്ങള്‍ സംരക്ഷിക്കും… നഗരത്തിലെ ജനസംഖ്യ ഇരട്ടിയാക്കാന്‍ പോകുന്നു.” അദ്ദേഹം പറഞ്ഞു.  ഫലസ്തീന്‍ പ്രദേശത്തിന്റെ വടക്കും തെക്കും ബന്ധിപ്പിക്കുന്ന റൂട്ടുകള്‍ക്ക് സമീപം ജറുസലേമിനും ഇസ്രായേലി കുടിയേറ്റകേന്ദ്രമായ മാലെ അദുമിമിനും ഇടയിലായി സ്ഥിതി ചെയ്യുന്ന ‘ഇ വണ്‍’ എന്നറിയപ്പെടുന്ന ഏകദേശം 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഭൂമിയില്‍ നിര്‍മ്മാണം നടത്തുക എന്ന ആഗ്രഹം ഇസ്രായേലിന് വളരെക്കാലമായി ഉണ്ടായിരുന്നു. അന്താരാഷ്ട്ര എതിര്‍പ്പായിരുന്നു തടസ്സം. കഴിഞ്ഞ മാസം, ഇസ്രായേലിന്റെ…

      Read More »
    • ട്രംപിന്റെ അനുയായിയായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകി ടൈലര്‍ റോബിന്‍സണ്‍ ; ഉട്ടായില്‍ നിന്നുള്ള 22 കാരനെന്ന് സൂചന ; കൊലപാതകത്തിന് പിന്നിലുള്ള ഉദ്ദേശ്യം വ്യക്തമായിട്ടില്ല

      ന്യൂയോര്‍ക്ക് : റിപ്പബ്ലിക്കന്‍ നേതാവായ ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത അനുയായിയും യാഥാസ്ഥിതിക പ്രവര്‍ത്തകനുമായ ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിലെ പ്രതിയെ രണ്ട് ദിവസത്തെ തിരച്ചിലിനൊടുവില്‍ പിടികൂടിയതായി റിപ്പോര്‍ട്ട്. സംശയിക്കപ്പെ ടുന്നയാള്‍ യൂട്ടായില്‍ നിന്നുള്ള 22 വയസ്സുകാരനാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ചാര്‍ലി കിര്‍ക്കിന്റെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പ്രതി ടൈലര്‍ റോബിന്‍സണ്‍ ആണെന്ന് എഫ്.ബി.ഐ അറിയിച്ചു. ബുധനാഴ്ച ഓറെമിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ നടന്ന വെടിവെപ്പില്‍, ഒറ്റ വെടിയിലൂടെ കിര്‍ക്കിനെ കൊലപ്പെടുത്തിയ ഈ സ്‌നൈപ്പര്‍ 24 മണിക്കൂറിലധികം പോലീസിനെയും ഫെഡറല്‍ ഏജന്‍സികളെയും കബളിപ്പിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. 22 കാരനായ യൂട്ടാ സ്വദേശിയെ പിതാവ് തന്നെയാണ് പോലീസിന് മുന്നില്‍ ഹാജരാക്കിയത്. യുഎസ് പ്രസിഡന്റ് ട്രംപ് തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ”വളരെ ഉറപ്പിച്ചുതന്നെ ഞാന്‍ പറയുന്നു, അയാള്‍ ഞങ്ങളുടെ കസ്റ്റഡിയിലുണ്ട്… അയാള്‍ക്ക് അടുത്തറിയാവുന്ന ഒരാളാണ് പോലീസിനെ വിവരമറിയിച്ചത്,” ട്രംപ് ഫോക്‌സ് ന്യൂസിന്റെ ‘ഫോക്‌സ് ആന്‍ഡ് ഫ്രണ്ട്‌സ്’ എന്ന പരിപാടിയില്‍ പറഞ്ഞു. ”പ്രാദേശിക പോലീസും,…

      Read More »
    • നേപ്പാളില്‍ ജെന്‍സീയും സൈന്യവും തമ്മിലുള്ള രണ്ടാംഘട്ട ചര്‍ച്ചയില്‍ അന്തിമതീരുമാനം ; മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കിക്ക് തന്നെ സാധ്യത, ഇടക്കാല പ്രധാനമന്ത്രിയാകുമെന്ന് സൂചന

      കാഠ്മണ്ഡു: മുന്‍ ചീഫ് ജസ്റ്റിസ് സുശീല കാര്‍ക്കി ഇന്ന് രാത്രി നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് സൂചന. രാജ്യത്തെ ജന്‍സീ തലമുറയുടെ നേതൃത്വത്തില്‍ ദിവസങ്ങളോളം നീണ്ടുനിന്ന പ്രക്ഷോഭങ്ങള്‍ കെ.പി. ശര്‍മ്മ ഒലിയുടെ സര്‍ക്കാരിനെ താഴെയിറക്കിയതിന് പിന്നാലെയാണ് ഈ നിര്‍ണായക തീരുമാനം. പ്രക്ഷോഭകര്‍ നേപ്പാള്‍ സൈന്യവുമായും പ്രസിഡന്റ് റാം ചന്ദ്ര പൗഡലുമായും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് പാര്‍ലമെന്റ് പിരിച്ചുവിട്ട് കാര്‍ക്കിയെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിക്കാനുള്ള അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടത്. ഇന്ന്, സൈന്യവും ജെന്‍സീ പ്രതിനിധി സംഘവും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചയാണ് ഏവരും ഉറ്റുനോക്കുന്നത്. ഇടക്കാല സര്‍ക്കാര്‍ രൂപീകരിക്കുന്നത്, പാര്‍ലമെന്റ് പിരിച്ചുവിടുന്നത് തുടങ്ങിയ കാര്യങ്ങളിലായിരിക്കും ഈ കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച. ഇടക്കാല സര്‍ക്കാരിന്റെ തലപ്പത്തേക്ക് സുശീല കാര്‍ക്കിയെ കൊണ്ടുവരുന്നതിനുള്ള ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നാണ് വിവരം. സൈന്യവും ജെന്‍സി പ്രതിനിധി സംഘവും തമ്മില്‍ കഴിഞ്ഞദിവസം അര്‍ധരാത്രി വരെ നീണ്ട കൂടിക്കാഴ്ചയില്‍ കാര്‍ക്കിയും പങ്കെടുത്തിരുന്നു. കാഠ്മണ്ഡു മേയര്‍ ബാലേന്ദ്ര ഷായുടെ പിന്തുണയും അവര്‍ക്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.…

      Read More »
    • ഓപ്പറേഷന്‍ പാതിവഴിയാക്കി തീയറ്ററില്‍ നഴ്സുമായി ശാരീരിക ബന്ധം; മറ്റൊരു നഴ്സ് കണ്ടതോടെ പ്രശനം വഷളായി; ജോലി രാജിവച്ച് പാക്കിസ്ഥാന് പോയ ഡോക്ടര്‍ക്കെതിരായ കേസ് മുന്‍പോട്ട്

      ലണ്ടന്‍: ശസ്ത്രക്രിയ പാതിവഴിയിലെത്തിയപ്പോള്‍, രോഗിയെ ഓപ്പറേഷന്‍ ടേബിളില്‍ ഉപേക്ഷിച്ച് ഒരു നഴ്‌സുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട മുതിര്‍ന്ന ഡോക്ടറുടെ കേസ് ബ്രിട്ടണിലെ മെഡിക്കല്‍ ട്രൈബ്യൂണലിന് മുന്‍പിലെത്തി. 2023 സെപ്റ്റംബര്‍ 16 ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ടേംസൈഡ് ജനറല്‍ ഹോസ്പിറ്റലിലെ ഓപ്പറേഷന്‍ തീയറ്ററില്‍ കണ്‍സള്‍ട്ടന്റ് അനസ്തീസ്റ്റ് സുഹൈല്‍ അന്‍ജു(44)മും നഴ്‌സും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മറ്റൊരു നഴ്‌സ് കാണുകയായിരുന്നു. ‘സി’ എന്ന് മാത്രം രേഖകളില്‍ പരാമര്‍ശിച്ചിട്ടുള്ള നഴ്‌സുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഡോ. അന്‍ജും ഗോള്‍ ബ്ലാഡര്‍ നീക്കം ചെയ്യാനുള്ള കീ ഹോള്‍ സര്‍ജറി പാതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു എന്നാണ് ട്രൈബ്യൂണലില്‍ പറഞ്ഞത്. ഇപ്പോള്‍ പാകിസ്ഥാനില്‍ ജോലി ചെയ്യുന്ന ഡോ. അന്‍ജും പറയുന്നത് അത്തരത്തിലൊരു പ്രവൃത്തിയില്‍ താന്‍ ലജ്ജിക്കുകയും ഖേദിക്കുകയും ചെയ്യുന്നു എന്നാണ്. അത് എങ്ങനെ സംഭവിച്ചു എന്ന് അറിയില്ല എന്നും അയാള്‍ പറയുന്നു. തീയറ്റര്‍ നമ്പര്‍ 5 ല്‍ അന്ന് നടക്കേണ്ട അഞ്ച് ശസ്ത്രക്രിയകളുടെ അനസ്തീസ്റ്റായിരുന്നു ഡോക്ടര്‍…

      Read More »
    • ഭര്‍ത്താവിനെ കുറിച്ചുള്ള വേദന ക്രിസ്തുവില്‍ സമര്‍പ്പിച്ച് എറിക്ക; ജീവിതത്തെ ഒറ്റയ്ക്കു നേരിടാനുറച്ച രണ്ടു കുഞ്ഞുങ്ങളുടെ അമ്മ; ചാര്‍ളി ക്രിക്കിന്റെ മരണം ആഘോഷിക്കുന്ന വിദേശികളെ കണ്ടെത്തി വിസ റദ്ദാക്കി പുറത്താക്കാന്‍ ട്രംപും

      ന്യൂയോര്‍ക്ക്: കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച ചാര്‍ലി കിര്‍ക്കിന്റെ ഭാര്യ, വേദനകള്‍ യേശുക്രിസ്തുവില്‍ സമര്‍പ്പിച്ച് ജീവിതത്തെ ധീരതയോടെ നേരിടാന്‍ ഒരുങ്ങുകയാണ്. രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ ഇവര്‍ ഇനിയുള്ള കാലം ഭര്‍ത്താവിനെ പോലെ സജീവമായി പൊതുസമൂഹത്തില്‍ തുടരാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. അതേ സമയം കിര്‍ക്കിന്റെ മക്കളോട് അവരുടെ അച്ഛന്‍ ഇനി തിരികെ വരില്ല എന്ന കാര്യം എങ്ങനെ പറയും എന്ന ബുദ്ധിമുട്ടിലാണ് ബന്ധുക്കള്‍. ബുധനാഴ്ച യൂട്ടായില്‍ സംസാരിക്കുന്നതിനിടെയാണ് കിര്‍ക്ക്് കഴുത്തില്‍ വെടിയേറ്റു മരിച്ചത്. എറിക്കയാണ് കിര്‍ക്കിന്റെ ഭാര്യ. മൂന്ന് വയസ്സുള്ള ഒരു മകളും, 16 മാസം പ്രായമുള്ള ഒരു മകനുമാണ് ഈ ദമ്പതികള്‍ക്കുള്ളത്. കിര്‍ക്കിന്റെ ടേണിംഗ് പോയിന്റ് യുഎസ്എ ഓര്‍ഗനൈസേഷന്റെ പ്രധാന സാമ്പത്തിക സ്രോതസായ ജാക്ക് പോസോബിക് ഇന്നലെ മാധ്യമങ്ങളോട് സംസാരിക്കുന്ന വേളയില്‍ കിര്‍ക്കിന്റെ കുടുംബത്തെക്കുറിച്ചും അവര്‍ എങ്ങനെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നുവെന്നും വ്യക്തമാക്കി. എറിക്ക അവിശ്വസനീയമാംവിധം ശക്തയാണ് എന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എറിക്കയും ചാര്‍ലിയും ഭക്തരായ വിശ്വാസികള്‍ ആണെന്നും പ്രാര്‍ത്ഥനയിലൂടെ…

      Read More »
    • ലക്ഷ്യമിട്ട ഹമാസ് നേതാക്കള്‍ കൊല്ലപ്പെട്ടില്ല? ദോഹയിലെ ആക്രമണം പരാജയമെന്ന് ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍

      ജറുസലേം: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം ലക്ഷ്യം കണ്ടില്ലെന്ന് റിപ്പോര്‍ട്ട്. ഇസ്രയേല്‍ ലക്ഷ്യംവെച്ചവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. ഖത്തറിലെ ഓപ്പറേഷനിലൂടെ ഇസ്രയേല്‍ ലക്ഷ്യംവെച്ച ഭൂരിഭാഗം പേരും കൊല്ലപ്പെട്ടിട്ടില്ലെന്നാണ് പേര് വെളിപ്പെടുത്താത്ത ഇസ്രയേല്‍ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ചാനല്‍ 12’ റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം ആക്രമണത്തില്‍ ഒന്നോ രണ്ടോ പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്രയേലെന്നും എന്നാല്‍ അത് പോലും സംശയാസ്പദമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദോഹയില്‍ നടത്തിയ ആക്രമണത്തില്‍ വേണ്ടത്ര സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ചിരുന്നുവോ എന്നും ഉപയോഗിച്ചവ കൃത്യമായി പ്രവര്‍ത്തിച്ചോ എന്നും ഇസ്രയേല്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. ആക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായി ഹമാസ് നേതാക്കള്‍ മറ്റ് കേന്ദ്രങ്ങളിലേക്ക് മാറിയോ എന്നതും പരിശോധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടിലുണ്ട്. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ചൊവ്വാഴ്ച്ചയായിരുന്നു ഇസ്രയേല്‍ ആക്രമണം നടത്തിയത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.…

      Read More »
    • പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തോറ്റപ്പോള്‍, പട്ടാള അട്ടിമറിക്ക് ശ്രമം: ബ്രസീലെ ‘ട്രംപി’ന് 27 വര്‍ഷം തടവ്, ഭീഷണിയുമായി ‘ശരിക്കും’ ട്രംപ്

      ബ്രസീലിയ: സൈനിക അട്ടിമറി ആസൂത്രണം ചെയ്ത കുറ്റത്തിന് ബ്രസീല്‍ മുന്‍ പ്രസിഡന്റ് ജൈര്‍ ബൊല്‍സൊനാരോയ്ക്ക് 27 വര്‍ഷവും മൂന്നു മാസവും തടവുശിക്ഷ. 2022ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഇടതുനേതാവ് ലുല ഡ സില്‍വയോട് പരാജയപ്പെട്ടതിനു പിന്നാലെ അധികാരത്തില്‍ തുടരാനായി പട്ടാള അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് കേസ്. ബ്രസീല്‍ സുപ്രീംകോടതിയുടേതാണ് വിധി. 2033ല്‍ നടക്കാനാരിക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വലതുപക്ഷ നേതാവായ ബൊല്‍സൊനാരോയ്ക്ക് വിലക്കേര്‍പ്പെടുത്തി. ബൊല്‍സൊനാരോ അട്ടിമറി ഗൂഢാലോചനയ്ക്ക് നേതൃത്വം നല്‍കിയെന്ന് തെളിഞ്ഞതായും കേസില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്നും അഞ്ചംഗ പാനലിലെ 4 ജസ്റ്റിസുമാരും പ്രഖ്യാപിച്ചിരുന്നു. ഒരാള്‍ മാത്രം ബൊല്‍സൊനാരോയെ വിട്ടയയ്ക്കുന്നതിനെ അനുകൂലിച്ചു. ജനാധിപത്യപരമായ തിരഞ്ഞെടുപ്പ് അട്ടിമറിച്ചതില്‍ കുറ്റക്കാരനാകുന്ന ആദ്യ മുന്‍ പ്രസിഡന്റാണ് ബൊല്‍സൊനാരോ. അതേസമയം, താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് ബൊല്‍സൊനാരോ അവകാശപ്പെട്ടു. ബ്രസീലിയയില്‍ വീട്ടുതടങ്കലിലാണ് നിലവില്‍ ബൊല്‍സൊനാരോയുള്ളത്. ബൊല്‍സൊനാരോയെ ജയിലില്‍ അയയ്ക്കാതെ വീട്ടുതടങ്കലില്‍ തുടരാന്‍ അനുവദിക്കണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ ആവശ്യപ്പെട്ടേക്കും. അതേസമയം, സുപ്രീംകോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ബൊല്‍സൊനാരോയ്ക്ക് കഴിയില്ല. അഞ്ച് ജഡ്ജിമാരില്‍ രണ്ടോ അതില്‍ക്കൂടുതലോ പേര്‍…

      Read More »
    • ട്രംപ് ഒരുപക്ഷേ ചൂടായേക്കും; ബാക്കിയെല്ലാം വെറും ഷോ! ട്രംപ്- നെതന്യാഹു ബന്ധത്തിലെ അന്തര്‍ധാര; ദേശീയ താത്പര്യങ്ങളുടെ കാര്യത്തില്‍ അമേരിക്കയെ വകവയ്ക്കാത്ത ഇസ്രയേല്‍; ഹിസ്ബുള്ളയ്‌ക്കെതിരായ പേജര്‍ ആക്രമണം മുതല്‍ ഖത്തര്‍ ബോംബിംഗ് വരെ

      വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സൈനിക താവളമുണ്ടായിട്ടും സുഹൃദ് രാജ്യമായിട്ടും ഖത്തറിനെതിരായ ആക്രമണത്തിന്റെ പ്രതികരണം ‘താന്‍ അസന്തുഷ്ടനാണ്’ എന്ന ഒറ്റ പ്രസ്താവനയില്‍ ഒതുക്കുകയാണ് ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരി ഡോണള്‍ഡ് ട്രംപ് ചെയ്തത്. കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിനു വെറും നാലുമാസം മുമ്പാണ് ഖത്തര്‍ ഭരണകൂടത്തിലെ ഉന്നതരുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയും പ്രതിരോധത്തിലടക്കം കരാറില്‍ എത്തുകയും ചെയ്തത്. ഇസ്രയേലിന്റെ അപ്രതീക്ഷിത ആക്രമണത്തില്‍ ഖത്തര്‍ സുരക്ഷാ ഉദ്യോഗസ്ഥനടക്കം അഞ്ചുപേര്‍ കൊല്ലപ്പെട്ടെന്നു ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഹമാസിന്റെ പൊളിറ്റിക്കല്‍ ഓഫീസ് ലക്ഷ്യമിട്ട് നടത്തിയ ആക്രമണത്തില്‍ ലോക രാഷ്ട്രങ്ങളെല്ലാം അപലപിക്കുകയും ചെയ്തു. പക്ഷേ, ആക്രമണത്തില്‍ അസന്തുഷ്ടി പ്രകടിപ്പിച്ചതിനൊപ്പം ‘ഹമാസ് ഇല്ലാതാക്കപ്പെടേണ്ട തീവ്രവാദ പ്രസ്ഥാനമാണെന്ന’ പതിവു നിലപാട് ആവര്‍ത്തിക്കാന്‍ ട്രംപ് മറന്നില്ല. ഇതുകൊണ്ടൊന്നും ഇസ്രയേലുമായി അടിസ്ഥാനപരമായുള്ള ബന്ധത്തിലൊന്നും വിള്ളല്‍ വീഴില്ലെന്നാണ് അമേരിക്കന്‍ സൈനിക വൃത്തങ്ങളുമായും പശ്ചിമേഷ്യന്‍ ബന്ധങ്ങളില്‍ ഗവേഷണം നടത്തുകയും ചെയ്യുന്ന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ബോംബിംഗിലൂടെ ട്രംപിന്റെയും നെതന്യാഹുവിന്റെയും ഇടയിലുള്ള അന്തര്‍ധാരയെക്കുറിച്ചു വ്യക്തമായ സൂചന നല്‍കുന്നെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സൈനിക…

      Read More »
    • ക്ലിനിക്കിലെത്തിയ രോഗികളുമായി ഓറല്‍ സെക്‌സ്; കൊക്കെയ്ന്‍ നല്‍കി ലൈംഗിക ബന്ധം; ഇന്ത്യന്‍ ഡോക്ടറുടെ ലൈസന്‍സ് റദ്ദാക്കി കാനഡ; വാസ്തവ വിരുദ്ധമെന്നും അപ്പീല്‍ നല്‍കുമെന്നും സുമന്‍ ഖുല്‍ബ്

      ഒട്ടാവ: ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഇന്ത്യന്‍ ഡോക്ടര്‍ക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടര്‍ സുമന്‍ ഖുല്‍ബിനെതിരെ പരാതി നല്‍കിയത്. കൊക്കെയ്ന്‍ കലര്‍ത്തിയ വിറ്റാമിന്‍ കുത്തിവയ്‌പ്പെടുത്ത് താന്‍ മയങ്ങിക്കിടക്കുമ്പോള്‍ തന്റ സമ്മതമില്ലാതെ ലൈംഗികാവയവങ്ങളില്‍ സുമന്‍ സ്പര്‍ശിച്ചുവെന്നും ചുംബിച്ചുവെന്നും ഓറല്‍ സെക്‌സ് ചെയ്തുവെന്നും കോടതിയില്‍ യുവാവ് മൊഴി നല്‍കി. തുടര്‍ന്ന് ജിം ട്രെയിനറുമായി ലൈംഗികബന്ധവും പുലര്‍ത്തി വന്നു. ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമന്‍ പ്രണയാഭ്യര്‍ഥന നടത്തിയെന്നും വേറെ രണ്ടു രോഗികളെ തന്റെ ബിസിനസ് പാര്‍ട്‌നര്‍മാരാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗിയായ പുരുഷനെ സുമന്‍ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും മറ്റ് രണ്ടുപേരോട് പ്രഫഷനല്‍ അല്ലാതെ പെരുമാറുകയും പ്രണയാഭ്യര്‍ഥന നടത്തുകയും ചെയ്തുവെന്നാണ് നാഷനല്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗികളെ രോഗികളായി സുമന്‍ കണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെത്തി തന്നെ കണ്ട രോഗികളെ സുഹൃത്തുക്കളായും , ബിസിനസ് പാര്‍ട്‌നര്‍മാരായും സ്വകാര്യ സന്തോഷങ്ങളായും സുമന്‍ കണ്ടുവെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. അതേസമയം,…

      Read More »
    • ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ സംശയിക്കുന്ന വ്യക്തിയുടെ ആദ്യ ചിത്രങ്ങള്‍ എഫ്ബിഐ പുറത്തുവിട്ടു ; കോളേജ് വിദ്യാര്‍ത്ഥിയെന്ന് സംശയം ; കണ്ടെത്താന്‍ ശ്രമം തുടങ്ങി

      യൂട്ടാ: ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകത്തില്‍ സംശയിക്കുന്ന വ്യക്തിയുടെ ആദ്യ ചിത്രങ്ങള്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടു. അമേരിക്കന്‍ യാഥാസ്ഥിതിക പ്രവര്‍ത്തകനും ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സഹായിയുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട ചിത്രവുമായി ബന്ധപ്പെട്ടയാളുടെ വിവരങ്ങള്‍ പങ്കുവെക്കാന്‍ യുഎസ് ഫെഡറല്‍ അന്വേഷണ ഏജന്‍സി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഈ വ്യക്തിയെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായവും തേടിയിട്ടുണ്ട്. ചാര്‍ളി കിര്‍ക്കിന്റെ കൊലയാളിയെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നതിനായി എഫ്ബിഐ സാള്‍ട്ട് ലേക്ക് സിറ്റി ഓണ്‍ലൈന്‍ ഫോമും പങ്കുവെച്ചു. ബുധനാഴ്ച അമേരിക്കയിലെ യൂട്ടാ വാലി യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്യവെയാണ് യാഥാസ്ഥിതിക പ്രവര്‍ത്തകനായ ചാര്‍ളി കിര്‍ക്ക് വെടിയേറ്റ് മരിച്ചത്. ഇതുവരെയുള്ള അന്വേഷണത്തില്‍, കിര്‍ക്കിന്റെ കൊലയാളി ഒരു ‘കോളേജ് പ്രായത്തിലുള്ള’ വ്യക്തിയാണെന്നും, അക്രമിയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ അയാളെ തിരിച്ചറിയാന്‍ കഴിയുമെന്നും എഫ്ബിഐ കൂട്ടിച്ചേര്‍ത്തു. ചാര്‍ളി കിര്‍ക്കിനെ കൊലപ്പെടുത്തിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ട വനമേഖലയില്‍ നിന്ന് ‘ഉയര്‍ന്ന ശേഷിയുള്ള ബോള്‍ട്ട് ആക്ഷന്‍ റൈഫിള്‍’ കണ്ടെടുത്തതായി…

      Read More »
    Back to top button
    error: