World

    • തട്ടിപ്പ് കേസില്‍ കുറ്റവിമുക്തനായതിന്റെ ആഘോഷം കടലില്‍; കൊടുങ്കാറ്റില്‍ ആഡംബര നൗക തര്‍ന്ന് ശതകോടീശ്വരനും മകളും മരിച്ചു

      ലണ്ടന്‍: യുകെയില്‍ ആഞ്ഞടിച്ച കൊടുങ്കാറ്റില്‍ നടുക്കടലില്‍ നങ്കൂരമിട്ടു കിടന്ന ആഡംബര നൗക തര്‍ന്ന് ബ്രിട്ടീഷ് ശതകോടീശ്വരനും മകളും മരണമടഞ്ഞു. ബ്രിട്ടീഷ് ബില്‍ ഗേറ്റ്സ് എന്നറിയപ്പെടുന്ന ടെക് കമ്പനി ഉടമ മൈക്ക് ലിഞ്ചും 18 കാരിയായ മകളും കപ്പല്‍ തകര്‍ന്ന് മരിച്ച ആറുപേരില്‍ ഉള്‍പ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പോര്‍ട്ടിസെലോ തീരത്തു നിന്നും മാറി പാലെര്‍മോക്ക് സമീപത്തായിട്ടായി നങ്കൂരമിട്ട് കിടക്കുകയായിരുന്നു നൗക. അതിരാവിലെ 5 മണിയോടെയായിരുന്നു, നീരാവിയും വായുവും കലര്‍ന്ന, വാട്ടര്‍സ്പൗട്ട് എന്ന ഇനത്തിലെ പെട്ട കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. കാറ്റിന്റെ ശക്തിയില്‍ പാടെ തകര്‍ന്ന നൗക സമുദ്രാന്തര്‍ഭാഗത്തേക്ക് അതിവേഗം താഴ്ന്നു പോവുകയായിരുന്നു. രാവിലെ 4.30 വരെ നൗക അലങ്കാര വിളക്കുകളുടെ മാസ്മരിക ഭംഗിയില്‍ മുങ്ങിയിരിക്കുകയായിരുന്നു എന്നാണ് ഒരു ദൃക്‌സാക്ഷി ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ എ എന്‍ എസ് എ യോട് പറഞ്ഞത്. അതില്‍ ഒരു വിരുന്നു നടക്കുകയായിരുന്നത്രെ. സമുദ്ര മധ്യത്തില്‍ ഉത്സാഹത്തോടെ ആഘോഷത്തിനെത്തിയവര്‍ക്ക് ഉണ്ടായത് ദാരുണാന്ത്യവും. 180 അടി നീളമുള്ള ബേയേസിയന്‍ എന്ന…

      Read More »
    • സ്വര്‍ണ മെഡല്‍ നേട്ടത്തിലൂടെ ഇന്ത്യയിലും താരമായി; നാട്ടിലെത്തിയ അര്‍ഷാദ് നദീം പാക് ഭീകരനൊപ്പം

      ഇസ്ലാമാബാദ്: ഒളിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യ പാകിസ്താന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിനു പിന്നാലെ പാക് ഭീകരനോട് സംസാരിക്കുന്ന ജാവലിന്‍ താരം അര്‍ഷാദ് നദീമിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഇന്ത്യയും അമേരിക്കയുമടക്കം തീവ്രവാദിയായി പ്രഖ്യാപിച്ചിട്ടുള്ള ഭീകരന്‍ മുഹമ്മദ് ഹാരിസ് ധറിനൊപ്പമുള്ള നദീമിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇത് സൈബറിടത്ത് വലിയ ചര്‍ച്ചകള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കുന്ന വിവരമനുസരിച്ച് നിരോധിത ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ (എല്‍ഇടി) രാഷ്ട്രീയ മുന്നണിയായ മിലി മുസ്ലീം ലീഗിന്റെ (എംഎംഎല്‍) ജോയിന്റ് സെക്രട്ടറിയാണ് ഹാരിസ് ധര്‍. പാരീസ് ഒളിമ്പിക്സിനു ശേഷം നദീം പാകിസ്താനില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ഈ കൂടിക്കാഴ്ചയെന്ന് സോഷ്യല്‍ മീഡിയയിലെ ഒരു വിഭാഗം അവകാശപ്പെടുന്നു. എന്നാല്‍, കൂടിക്കാഴ്ചയുടെ സമയം കൃത്യമായി സ്ഥിരീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്കായിട്ടില്ല. 166 പേരുടെ മരണത്തിനിടയാക്കിയ 2008-ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫിസ് സയീദ് കൊണ്ടുവന്ന സംഘടനയാണ് മിലി മുസ്ലീം ലീഗ്. 2018-ല്‍ ഹാരിസ് ധര്‍ ഉള്‍പ്പടെ…

      Read More »
    • ഐഎസ്‌ഐ മുന്‍ മേധാവി അഴിമതിക്കേസില്‍ അറസ്റ്റില്‍, കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചു; പാക് ചരിത്രത്തില്‍ ആദ്യം

      ഇസ്ലാമാബാദ്: പാകിസ്താന്റെ ചാരസംഘടനയായ ഇന്റര്‍ സര്‍വീസസ് ഇന്റലിജന്‍സി (ഐഎസ്‌ഐ) ന്റെ മുന്‍ മേധാവി ലഫ്. ജനറല്‍ ഫയസ് ഹമീദിനെ പാകിസ്താന്‍ ആര്‍മി അറസ്റ്റു ചെയ്തു. പാര്‍പ്പിട പദ്ധതി അഴിമതിയുമായി ബന്ധപ്പെട്ട ടോപ് സിറ്റി കേസിലാണ് അറസ്റ്റ്. കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായി ആര്‍മി അറിയിച്ചു. ഐഎസ്‌ഐ മുന്‍ മേധാവിയെ കോര്‍ട്ട് മാര്‍ഷലിന് വിധേയമാക്കുന്നത് പാകിസ്താന്റെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്. പാക് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ടോപ് സിറ്റി കേസുമായി ബന്ധപ്പെട്ട് ലഫ്. ജനറല്‍ ഫയസ് ഹമീദിനെതിരായ പരാതികളില്‍ സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ വിശദമായ കോര്‍ട്ട് ഓഫ് എന്‍ക്വയറി നടത്തിയതായി പാക് ആര്‍മി പ്രസ്താവനയിലൂടെ അറിയിച്ചു. ഫയസ് ഹമീദിനെ മിലിറ്ററി കസ്റ്റഡിയിലെടുത്തതായും ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷല്‍ ആരംഭിച്ചതായും പാക് ആര്‍മി അറിയിച്ചു. പാകിസ്താന്‍ ആര്‍മി ആക്ട് പ്രകാരം ഫയസ് ഹമീദിനെതിരെ ഉചിതമായ അച്ചടക്ക നടപടി ആരംഭിച്ചതായും ആര്‍മിയുടെ പ്രസാതവനയിലുണ്ട്. മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്…

      Read More »
    • ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കുനേരേ വ്യാപക അക്രമം; ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിനു മേല്‍ സമ്മര്‍ദം

      ധാക്ക: ബംഗ്ലാദേശില്‍ ഷെയ്ഖ് ഹസീന സര്‍ക്കാര്‍ വീണതിനു പിന്നാലെ ന്യൂനപക്ഷങ്ങള്‍ക്കുനേരേ നടക്കുന്ന അക്രമം അവസാനിപ്പിക്കുന്നതിന് പ്രഥമപരിഗണന നല്‍കണമെന്ന് ഇടക്കാല സര്‍ക്കാരിന് തുറന്ന കത്ത്. ബംഗ്ലാദേശ് ഹിന്ദു-ബുദ്ധിസ്റ്റ്-ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍, ബംഗ്ലാദേശ് പൂജ ഉദ്ജപന്‍ പരിഷത്ത് എന്നിവയാണ് ഇടക്കാല സര്‍ക്കാരിന്റെ തലവന്‍ മുഹമ്മദ് യൂനുസിന് കത്തുനല്‍കിയത്. തുടരുന്ന സാമുദായികസംഘര്‍ഷം ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭയവും ആശങ്കയും അനിശ്ചിതത്വവും ഉണ്ടാക്കിയിരിക്കുകയാണെന്നും അതിന് ഉടന്‍ അറുതിവരുത്തണമെന്നും കത്തില്‍ പറയുന്നു. ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരണമെന്ന് യൂണിറ്റി കൗണ്‍സില്‍ അംഗം കാജല്‍ ദേവ്‌നാഥ് ആവശ്യപ്പെട്ടു. 17 കോടി ജനങ്ങളുള്ള ബംഗ്ലാദേശില്‍ എട്ടുശതമാനം ഹിന്ദുക്കളും 0.6 ശതമാനം ബുദ്ധമതക്കാരും 0.3 ശതമാനം ക്രിസ്ത്യാനികളുമാണുള്ളത്. ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കുനേരേയുള്ള ആക്രമണത്തെ യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് അപലപിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വക്താവ് ഫര്‍ഹാന്‍ ഹഖ് വ്യാഴാഴ്ച പറഞ്ഞിരുന്നു. ഹിന്ദുക്കള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കും സുരക്ഷയുറപ്പാക്കാന്‍ സാധ്യമായതെല്ലാം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിനോടും ആര്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹോസെബളെ ആവശ്യപ്പെട്ടിരുന്നു. ഇതേയാവശ്യമുന്നയിച്ച്…

      Read More »
    • ബംഗ്ലദേശില്‍ വിദേശിയടക്കം 24 പേരെ തീവച്ചു കൊന്നു; ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപക അക്രമം

      ധാക്ക: ബംഗ്ലദേശില്‍ പ്രധാനമന്ത്രി സ്ഥാനം രാജിവച്ച് ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തതിനുശേഷവും കലാപം ശമനമില്ലാതെ തുടരുന്നു. ഒരു ഇന്തൊനീഷ്യന്‍ പൗരനുള്‍പ്പെടെ 24 പേരെ കലാപകാരികള്‍ ജീവനോടെ തീവച്ചു കൊന്നു. ഷെയ്ഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ ജനറല്‍ സെക്രട്ടറി ഷഹീന്‍ ചക്ക്ലദാറിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിനാണ് പ്രക്ഷോഭകര്‍ തീയിട്ടത്. അതിനിടെ രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കു നേരെ വ്യാപക അക്രമം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളുടെ വീടുകളും ക്ഷേത്രങ്ങളും നശിപ്പിച്ചതായും ബംഗ്ലദേശിലെ ഹിന്ദു അസോസിയേഷന്‍ പറഞ്ഞു. ആക്രമണസാധ്യതയുള്ള മേഖലകളില്‍ വിദ്യാര്‍ഥികളും ജനങ്ങളും കാവല്‍ നില്‍ക്കുകയാണ്. ധാക്കയിലെ ധാക്കേശ്വരി ദേശീയക്ഷേത്രം ആക്രമിക്കുന്നത് തടയാന്‍ പ്രദേശവാസികളായ ഹിന്ദുക്കളും മുസ്ലിങ്ങളും കാവല്‍ നില്‍ക്കുകയാണെന്ന് പ്രദേശവാസികള്‍ ബംഗ്ലദേശ് മാധ്യമങ്ങളോട് പറഞ്ഞു. ബംഗ്ലദേശ് ജനസംഖ്യയുടെ 8% ഹിന്ദുക്കളാണ്. കലാപം തുടരുന്ന ബംഗ്ലദേശില്‍നിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ പ്രത്യേക ചാര്‍ട്ടര്‍ വിമാനത്തില്‍ ധാക്കയില്‍നിന്ന് ഡല്‍ഹിയിലെത്തിച്ചതായി എയര്‍ ഇന്ത്യ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വിമാനം ധാക്കയില്‍നിന്ന് പുറപ്പെട്ടത്.  

      Read More »
    • ബംഗ്ലാദേശ് എം.പിയുടെ വസതിയില്‍നിന്ന് 5 കോടി രൂപ കണ്ടെടുത്തു; പണം കണ്ടെത്തിയത് തീഅണയ്ക്കാന്‍ വന്നവര്‍

      ധാക്ക: ബംഗ്ലാദേില്‍ പാര്‍ലമെന്റംഗത്തിന്റെ് വസതിയില്‍നിന്ന് 5 കോടി രൂപ കണ്ടെടുത്തു. ഝല്‍കത്തി-2 മണ്ഡലത്തിലെ പാര്‍ലമെന്റ് അംഗം അമീര്‍ ഹുസൈന്‍ അമുവിന്റെ വസതിയില്‍നിന്നാണ് സൈന്യവും പൊലീസും ചേര്‍ന്ന് വിദേശ കറന്‍സി ഉള്‍പ്പെടെ ഏകദേശം 5 കോടി രൂപ കണ്ടെടുത്തത്. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടത്. തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി വന്‍തുക കണ്ടെടുക്കുകയായിരുന്നു. ഷെയ്ഖ് ഹസീന രാജിവച്ചതിനെ തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ഉച്ചക്ക് 12.30ഓടെ ഝല്‍കാത്തി നഗരത്തിലെ റൊണാള്‍സ് റോഡിലുള്ള അമീര്‍ ഹുസൈന്റെ വസതിക്ക് തീയിട്ടിരുന്നു. തീ നിയന്ത്രണവിധേയമാക്കിയെങ്കിലും രാത്രി 12 മണിയോടെ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ വീണ്ടും തീ പടരുന്നത് നാട്ടുകാര്‍ കണ്ടു. പിന്നീട് വിവരമറിഞ്ഞ് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണക്കുന്നതിനിടെയാണ് കത്തിനശിച്ച സ്യൂട്ട്‌കേസുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ ശ്രദ്ധയില്‍ പെട്ടത്. ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ വിവരം ഡെപ്യൂട്ടി കമ്മീഷണറെയും പൊലീസ് സൂപ്രണ്ടിനെയും അറിയിച്ചതിനെ തുടര്‍ന്ന് സൈന്യവും പൊലീസുമെത്തി ലഗേജ് കണ്ടെടുത്തു. ഒരു സ്യൂട്ട് കേസില്‍ നിന്ന് കേടുപാടുകള്‍ കൂടാതെ ഒരു കോടി…

      Read More »
    • ബംഗ്ലാദേശില്‍ ഭീകരരടക്കം 500-ല്‍ അധികം തടവുകാര്‍ ജയില്‍ചാടി; ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കി

      ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ച് നാടുവിട്ടതിന് പിന്നാലെ ഷെര്‍പുര്‍ ജയിലില്‍നിന്ന് തടവുകാര്‍ രക്ഷപ്പെട്ടു. അഞ്ഞൂറോളം തടവുകാര്‍ ജയില്‍ ചാടിയതായാണ് വിവരം. രക്ഷപ്പെട്ട തടവുകാരില്‍ ആയുധധാരികളുമുണ്ടെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. ഷെര്‍പുര്‍ ജയില്‍, ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍നിന്ന് ഏകദേശം 100 കിലോമീറ്റര്‍ മാത്രം അകലെയായതിനാല്‍ ഇന്ത്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. രക്ഷപ്പെട്ടവരില്‍ 20 പേര്‍ക്ക് ഭീകരബന്ധമുണ്ടെന്നാണ് വിവരം. അതിര്‍ത്തിയില്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് (ബിഎസ്എഫ്) കൂടുതല്‍ സൈനികരെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചു. ഷെയ്ഖ് ഹസീന രാജിവെച്ചതോടെ അവരുടെ ഔദ്യോഗിക വസതി മുതല്‍ പാര്‍ലമെന്റ് വരെ കലാപകാരികള്‍ കൈയ്യേറിയിരുന്നു. വസതിയിലേക്ക് ഇരച്ചെത്തിയ സംഘം അവിടെ കണ്ടതെല്ലാം മോഷ്ടിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബംഗ്ലാദേശ് പാര്‍ലമെന്റിലേക്ക് അതിക്രമിച്ച് കയറിയവര്‍ അവിടെ ഇരുന്ന് പുകവലിക്കുന്നതിന്റേയും സെല്‍ഫി എടുക്കുന്നതിന്റേയും വീഡിയോദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തില്‍ പങ്കെടുത്തവരുടെ അനന്തരതലമുറയ്ക്ക് സര്‍ക്കാര്‍ജോലികളില്‍ 30 ശതമാനം സംവരണം നല്‍കുന്നതിനെതിരേ ജൂലൈയില്‍ നടന്ന രാജ്യവ്യാപകപ്രക്ഷോഭത്തിന്റെ തുടര്‍ച്ചയാണ് കഴിഞ്ഞ രണ്ടുദിവസമായി നടന്ന പ്രതിഷേധപ്രകടനങ്ങള്‍.…

      Read More »
    • യാത്രക്കാരിയുടെ മുടിയില്‍ പേന്‍, വിമാനം അടിയന്തരമായി നിലത്തിറക്കി; വൈകിയത് 12 മണിക്കൂര്‍!

      ന്യൂയോര്‍ക്ക്: യാത്രക്കാരിയുടെ തലമുടിയില്‍ പേനുകളെ കണ്ടതിനെ തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്തു. ലോസ് ആഞ്ജലിസില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് ഫിനിക്സില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയത്. സഹയാത്രികരായ ചിലരാണ് യുവതിയുടെ മുടിയിഴകളില്‍ പേനുകളെ കണ്ടതായി ആരോപിച്ചത്. ജൂണ്‍ 15-നാണ് സംഭവമുണ്ടായത്. ലോസ് ആഞ്ജലിസില്‍നിന്ന് ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെന്നഡി വിമാനത്താവളത്തിലേക്ക് പോകുകയായിരുന്ന അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ഫ്ളൈറ്റ് 2201 ആണ് ഫിനിക്സിലേക്ക് തിരിച്ചുവിട്ടത്. വിമാനത്തില്‍ ഉണ്ടായിരുന്ന ഏഥന്‍ ജുഡെല്‍സണ്‍ എന്ന യാത്രക്കാരന്‍ ടിക് ടോക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്. ‘ഞാന്‍ നോക്കുമ്പോള്‍ യാത്രക്കാര്‍ ആരും പരിഭ്രാന്തരല്ല. പേടിക്കാന്‍ മാത്രമുള്ളതൊന്നുമില്ല എന്ന് എനിക്ക് തോന്നി. പക്ഷേ ഞങ്ങള്‍ ലാന്‍ഡ് ചെയ്തു. വിമാനം ലാന്‍ഡ് ചെയ്ത ഉടന്‍ ഒരു യാത്രക്കാരി ചാടിയെഴുന്നേറ്റ് വിമാനത്തിന്റെ മുന്‍ഭാഗത്തേക്ക് ഓടി’, ജുഡെല്‍സണ്‍ വീഡിയോയില്‍ പറഞ്ഞു. അപ്പോഴും എന്താണ് സംഭവമെന്ന് ഭൂരിഭാഗം യാത്രക്കാര്‍ക്കും മനസിലായില്ല. ചില യാത്രക്കാര്‍ പരസ്പരം സംസാരിക്കുന്നത് കേട്ടപ്പോഴാണ് പേനുകളാണ് വില്ലനായതെന്ന്…

      Read More »
    • കാനഡയിലെ വാഹനാപകടം: യുവതിക്കു പിന്നാലെ പരിക്കേറ്റ് ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി യുവാവും മരിച്ചു

          പ്രിന്‍സ് എഡ്വേര്‍ഡ് ഐലന്‍ഡിലെ അൽബനി മേഖലയിൽ മലയാളികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെട്ട്   ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോട്ടയം നട്ടാശേരി വടക്ക്തെക്കുകൂർ കൊട്ടാരത്തിൽ  ജുഗൽ കിഷോർ  (അപ്പു -25) ആണ്  മരിച്ചത്. ഈ വെള്ളിയാഴ്ച  പുലര്‍ച്ചെ 5 മണിയോടെ  നടന്ന അപകടത്തിൽ ജുഗലിനൊപ്പം കാറിൽ സഞ്ചരിച്ചിരുന്ന പിറവം കവനാപ്പറമ്പിൽ ഷാജി ജോണിൻ്റെ മകൾ ഡോണ ഷാജി (23) മരിച്ചിരുന്നു. രാജീവ് കിഷോർ മെഹ്ത്തയുടെയും, (രാജു), കെ.എസ്.ഇ.ബി ഉദ്യോഗസ്ഥ ചിത്രയുടെയും മകനാണ് ജുഗൽ ജുഗൽ കിഷോർ. ട്രാൻസ് കാനഡ ഹൈവേയിൽ നിന്ന് റാംപിലേക്ക് തിരിയുമ്പോൾ നിയന്ത്രണം തെറ്റി വാഹനം മറിയുകയായിരുന്നു എന്ന് റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് അറിയിച്ചു. കാറിൽ 4 പേരാണ് ഉണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ ജുഗലിനെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിൽ എത്തിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് മരണം സംഭവിക്കുകയായിരുന്നു. പരിക്കേറ്റ മറ്റു രണ്ട് പേരും കാനഡയിലെ പ്രിൻസ് കൗണ്ടി ആശുപത്രിയിൽ ചികിത്സയിലാണ്. വാഹനത്തിന്‍റെ ഡ്രൈവർക്ക്…

      Read More »
    • ആയുധങ്ങളുമായി റഷ്യന്‍ വിമാനം ടെഹ്‌റാനില്‍? വന്‍ തിരിച്ചടിക്ക് കോപ്പുകൂട്ടി ഇറാന്‍

      ടെഹ്‌റാന്‍: ഹമാസ് രാഷ്ട്രീയകാര്യ സമിതി അധ്യക്ഷനായിരുന്ന ഇസ്മായില്‍ ഹനിയയും അംഗരക്ഷകനും ടെഹ്‌റാനില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യ വലിയ സംഘര്‍ഷ ഭീതിയിലാണ്. ഹനിയയുടെ കൊലപാതകത്തിന് തിരിച്ചടിക്കുമെന്ന് ഇറാനും തങ്ങളുടെ മുതിര്‍ന്ന കമാന്‍ഡറെ വധിച്ചതിന് വലിയ തിരിച്ചടി നല്‍കുമെന്ന് ഹിസ്ബുല്ലയും ഇസ്രായേലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഹിസ്ബുല്ലയുടെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ ഫുവാദ് ഷുക്കൂറിനെ ഇസ്രായേല്‍ കൊലപ്പെടുത്തി 24 മണിക്കൂറുകള്‍ക്കുള്ളിലാണ് ഹനിയയുടെ കൊലപാതകവും സംഭവിക്കുന്നത്. വരുംദിവസങ്ങളില്‍ ഇറാനും ഹിസ്ബുല്ലയും തിരിച്ചടിക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ആയുധങ്ങള്‍ കൊണ്ടുപോകുന്ന റഷ്യയുടെ ജെലിക്‌സ് എയര്‍ലൈന്‍സിന്റെ വിമാനം കഴിഞ്ഞദിവസം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. ഇറാന് ആവശ്യമായ ആയുധങ്ങളുമായാണ് വിമാനം എത്തിയിട്ടുള്ളതെന്ന് യുദ്ധകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനുമായും ഹമാസുമായും വളരെ അടുത്ത ബന്ധമാണ് റഷ്യക്കുള്ളത്. ഹനിയയുടെ കൊലപാതകത്തെ റഷ്യ കടുത്ത ഭാഷയില്‍ അപലപിച്ചിരുന്നു. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കൊലപാതകമാണെന്ന് റഷ്യന്‍ വിദേശകാര്യ സഹമന്ത്രി മിഖായേല്‍ ബോഗ്ദനോവ് വിശേഷിപ്പിച്ചത്. കൊലപാതകം കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രായേലിന് കൂടുതല്‍ സഹായവുമായി അമേരിക്ക…

      Read More »
    Back to top button
    error: