Pravasi

  • ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദിയിലെ ദമാമില്‍ മരിച്ചു

    പ്രവാസി മലയാളി ദമാമില്‍ മരിച്ചു. പത്തനംതിട്ട ഉള്ളനാട് പുളനാട് സ്വദേശി മുളനില്‍കുന്നത്തില്‍ പി എം സാജന്‍ (57) ആണ് മരിച്ചത്. ജോലിക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കോബാര്‍ ദോസരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണം എന്ന് അധികൃതര്‍ അറിയിച്ചു. ദമാം സെകന്‍ഡ് ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ യു എസ് ജി മിഡില്‍ ഈസ്റ്റ് കംപനിയിലെ പ്രൊഡക്ഷന്‍ വിഭാഗത്തില്‍ 32 വര്‍ഷമായി ജോലി ചെയ്തുവരികയായിരുന്നു. നിയമ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കമ്പനി അധികൃതരുടേയും സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെയും നേതൃത്വത്തില്‍ പുരോഗമിക്കുന്നു. പന്തളം മുടിയൂര്‍ക്കോണം വാലില്‍ വടക്കേതില്‍ സിജിയാണ് ഭാര്യ. മെഡിക്കല്‍ വിദ്യാര്‍ഥി സോന, എന്‍ജിനീയറിംഗ് വിദ്യാര്‍ഥി അനു എന്നിവര്‍ മക്കളാണ്.

    Read More »
  • പ്രവാസികളുടെ ജീവന് എന്തു വില…? സൗദിയിൽ കുടുങ്ങി 12 വർഷത്തിനു ശേഷം ചേതനയറ്റ് നാടണഞ്ഞ ഹരിപ്പാട് സ്വദേശിയും ഒമാൻ ജയിലിൽ മരിച്ച മലപ്പുറംകാരനും ദുരന്തത്തിൻ്റെ ഇരകൾ

        ഹരിപ്പാടിനടുത്ത് പള്ളിപ്പാട് ഗ്രാമത്തിന് കണ്ണീരടങ്ങുന്നില്ല. കഴിഞ്ഞ 12 വർഷമായി നിയമക്കുരുക്കിൽപ്പെട്ട് സൗദിയിൽ അലയുകയായിരുന്ന ഷിജു എന്ന 49 കാരൻ്റെ ആകസ്മിക വേർപാട് ജന്മനാടിനെ സങ്കടക്കടലിൽ ആഴ്ത്തി. പള്ളിപ്പാട് തയ്യിൽ വീട്ടിൽ പരേതനായ കൊച്ചു കുഞ്ഞിന്റെ മകൻ ഷിജു സൗദി അറേബ്യയിൽ ജോലി തേടി പോയത് ഒരു വ്യാഴവട്ടം മുമ്പാണ്. സൗജന്യ വീസയിലായിരുന്നു യാത്ര. വിവിധ കമ്പനികളിൽ ജോലി ചെയ്തെങ്കിലും വർക്ക് പെർമിറ്റ് (ഇക്കാമ) ലഭിക്കാത്തതിനാൽ നാട്ടിലേക്കു വരാൻ കഴിഞ്ഞില്ല.  12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നിയമക്കുരുക്കൾ മറികടന്ന് നാട്ടിലേക്ക് പുറപ്പെടാനിരിക്കെ മരണം പതുങ്ങി വന്ന് ഷിജുവിന്റെ ജീവൻ കവർന്നു കൊണ്ടു പോകുകയായിരുന്നു. സൗദിയിലെ ജുബൈലിൽ വച്ച് കഴിഞ്ഞ  5നാണു ഷിജു മരിച്ചത്. ഉറക്കത്തിലുണ്ടായ ഹൃദയാഘാതമാണ് മരണകാരണം. ജുബൈലിലെ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മുതദേഹം കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിച്ചത്. മകൾ ഹെലന് രണ്ടര വയസ്സുള്ളപ്പോഴാണു ജോലി തേടി ഷിജു സൗദിയിലേക്കു പോയത്. അന്നുമുതൽ  നാട്ടിലേക്കു വരാനുള്ള നിരന്തര  പരിശ്രമം ഫലം…

    Read More »
  • സങ്കീര്‍ണ രോഗാവസ്ഥകള്‍ അതിജീവിച്ചവരുടെ അനുഭവ കഥകൾ: യു.എ.ഇയിലെ ഈ  ഹെല്‍ത്ത് കെയര്‍ വീഡിയോ ഹൃദയം ആർദ്രമാക്കും, കണ്ണുകൾ നിറയ്ക്കും

         അബുദാബി: ഡോക്ടര്‍മാരുടെ കൈപിടിച്ചു ജീവിതത്തിലേക്ക് തിരിച്ചുവന്നവര്‍ വേദനകളില്‍ നിന്നും പ്രതീക്ഷയിലേക്കുള്ള ആ യാത്ര ഒരിക്കല്‍ കൂടി കണ്ടു. അനുഭവിച്ച വെല്ലുവിളികളും ആശ്വാസമായ വൈദ്യസഹായവും തീവ്രത ചോരാതെ അബുദാബി അല്‍ ഖാനയിലെ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ അതിജിവിച്ചവരുടെ മുഖങ്ങളില്‍ കണ്ണീരും പുഞ്ചിരിയും. യു.എ.ഇയിലെ ആദ്യ ഹെല്‍ത്ത്‌കെയര്‍ വീഡിയോ സീരിസായ ‘എച്ച് ഫോര്‍ ഹോപ്പ്’ ആദ്യ പ്രദര്‍ശന വേദിയാണ് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത ദൃശ്യാനുഭവം ഒരുക്കിയത്. ബുര്‍ജീല്‍ ഹോള്‍ഡിങ്സിനു കീഴിലെ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി (ബിഎംസി) നിര്‍മിച്ച എച്ച് ഫോര്‍ ഹോപ്പ് യഥാര്‍ത്ഥ ജീവിതത്തിലെ രോഗികളുടെയും ഡോക്ടര്‍മാരുടെയും അപൂര്‍വവും സങ്കീര്‍ണവുമായ അനുഭവങ്ങള്‍ക്കാണ് ദൃശ്യാവിഷ്‌ക്കാരമേകിയത്. പ്രദര്‍ശനത്തിന് മുന്നോടിയായി ഇവര്‍ റെഡ് കാര്‍പ്പെറ്റിലൂടെ ഒരുമിച്ചു നടന്നെത്തി. അഞ്ച് ഹ്രസ്വചിത്രങ്ങളടങ്ങിയ ആദ്യ സീസണ്‍ അബുദാബി ഗ്ലോബല്‍ ഹെല്‍ത്ത് കെയര്‍ വീക്കിനോട് അനുബന്ധിച്ചാണ് പുറത്തിറക്കിയത്. പ്രത്യേക സ്‌ക്രീനിങ്ങില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും രോഗത്തെ അതിജീവിച്ചവരുടെ കുടുംബാംഗങ്ങളും അടക്കം നിരവധിപേരാണ് പങ്കെടുത്തത്. ഹൃദയസ്പര്‍ശിയായ അനുഭവങ്ങള്‍ ഗര്‍ഭസ്ഥ ശിശുവിന് സ്പൈന ബിഫിഡ…

    Read More »
  • മലയാളി യുവാവ് 6 വർഷം സൗദിയില്‍ കുടുങ്ങി, ഒടുവിൽ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ നാടണഞ്ഞു

        ജിദ്ദ: തൊഴില്‍ പ്രതിസന്ധിയിലും നിയമക്കുരുക്കിലും പെട്ട് നാട്ടില്‍ പോകാന്‍ കഴിയാത്ത മലയാളി യുവാവിന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്റെ ഇടപെടലില്‍ ഒടുവില്‍ നാടണയാനായി. മലപ്പുറം കാരാട് സ്വദേശിയായ ഇല്ലത്ത് റാഫിക്കാണ് 6 വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍  വെല്‍ഫെയര്‍ കമ്മിറ്റി പ്രസിഡന്റായ മുഹമ്മദലി കുറുക്കോളിന്റെ ഇടപെടലില്‍ നാട്ടിലെത്താനായത്. ഏറെ വര്‍ഷങ്ങള്‍ ബൂഫിയയില്‍ ജീവനക്കാരനായി പ്രവാസ ജീവിതം തുടങ്ങിയ റാഫിയുടെ സ്‌പോണ്‍സര്‍ സ്ഥാപനം ഒഴിവാക്കിയതോടെയാണ് പ്രതിസന്ധിയില്‍ അകപ്പെട്ടത്. യാംബുവിലും മക്കയിലുമായി മറ്റും ചില്ലറ ജോലി ചെയ്തു വരികയായിരുന്ന റാഫിയെ സ്‌പോണ്‍സര്‍ ‘ഹുറൂബ്’ കൂടി ആക്കിയതോടെ താമസ രേഖ മാറ്റുവാനോ നിയമ പ്രകാരം മറ്റൊരു സ്ഥാപനത്തില്‍ ജോലി ചെയ്യാനോ കഴിയാതെ വന്നു. റാഫി അകപ്പെട്ട പ്രതിസന്ധി പരിഹരിക്കാന്‍ ജിദ്ദയിലും മറ്റുമുള്ള പല സാമൂഹിക പ്രവര്‍ത്തകരും ഇടപെട്ടുവെങ്കിലും പരിഹരിക്കാനായില്ല. ഇതിനിടയിലാണ് 4 മാസങ്ങള്‍ക്കു മുമ്പ് റാഫിയുടെ പ്രശ്‌നം മുഹമ്മദലിയുടെ ശ്രദ്ധയില്‍  എത്തിയത്. വ്യക്തിപരമായി ബന്ധമുള്ള യാംബുവിലെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനുമായി മുഹമ്മദലി,…

    Read More »
  • എയര്‍ ഇന്ത്യ എക്സ്പ്രസ് റദ്ദാക്കല്‍: യുഎഇയില്‍ നിന്നുള്ള വിമാനനിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു

    അബുദാബി: ജീവനക്കാര്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ റദ്ദായതോടെ ഗള്‍ഫില്‍ നിന്നും കേരളത്തിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയര്‍ന്നു. യുഎഇയില്‍ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് മൂന്നിരട്ടിയായി ഉയര്‍ന്നു. 10,000 രൂപയ്ക്ക് നേരത്തെ എയര്‍ ഇന്ത്യ എക്സ്പ്രസില്‍ നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് തുക പൂര്‍ണമായി മടക്കി കിട്ടിയാല്‍ പോലും ഇനി യാത്ര ചെയ്യണമെങ്കില്‍ രണ്ടിരട്ടി തുകയെങ്കിലും അധികം നല്‍കേണ്ടി വരും. യുഎഇയില്‍ നിന്നും ഇന്നലെ റദ്ദാക്കിയ 21 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലെ 3096 പേരുടെ യാത്രയാണ് പ്രതിസന്ധിയിലായത്. കേരളത്തിലേക്കുള്ള 12 വിമാനങ്ങളിലായി 2232 മലയാളികളും ടിക്കറ്റ് ബുക്ക് ചെയ്തിരുന്നു. എയര്‍ ഇന്ത്യ എക്സ്പ്രസിലെ ഒരു വിഭാഗം കാബിന്‍ ക്രൂ അപ്രതീക്ഷിതമായി പണിമുടക്കിയത് ട്രാവല്‍, ടൂറിസം ഏജന്‍സികളേയും ബാധിച്ചു.  

    Read More »
  • ഒമാനിൽ കാറും ട്രക്കും കൂട്ടിയിടിച്ചു: തൃശ്ശൂര്‍ സ്വദേശി മരിച്ചു, നിരവധി പേർക്ക് പരിക്ക്

        ഒമാനിലെ സൊഹാറില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. തൃശ്ശൂര്‍ സ്വദേശി സുനില്‍ ആണ് മരിച്ചത്. അപകടത്തില്‍  2 സ്വദേശികൾ മരണപ്പെട്ടതായും 15ലധികം ആളുകള്‍ക്ക് പരിക്കേറ്റതായും റോയല്‍ ഒമാന്‍  പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ സോഹാര്‍ ആശുപത്രിയിലേക്ക് മാറ്റി. സ്വകാര്യ കമ്പനിയില്‍ അഡ്മിന്‍ മാനേജരായി പ്രവര്‍ത്തിച്ചു വരികയായിരുന്നു മരിച്ച സുനിൽ. റെസിഡന്റ് കാര്‍ഡ് പുതുക്കാന്‍ കുടുംബത്തോടൊപ്പം ലിവയില്‍ പോയി തിരിച്ചുവരുന്ന വഴിയാണ്  അപകടം സംഭവിച്ചത്. മലയാളി കുടുംബം സഞ്ചരിച്ച കാറും ട്രക്കും കുട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഏഴ് വാഹനങ്ങള്‍ അപകടത്തില്‍പെട്ടിട്ടുണ്ട്. സൊഹാറില്‍ ലിവ റൗണ്ട് എബൗട്ടില്‍ തെറ്റായദിശയില്‍ വന്ന ട്രക്കാണ് ഇടിച്ചത്.

    Read More »
  • വധശിക്ഷ നടപ്പാക്കാനിരിക്കേ സൗദിയിൽ മകന്റെ കൊലയാളിക്ക് മാപ്പ് നല്‍കി  പിതാവ്

    റിയാദ്: മകന്റെ കൊലയാളിയുടെ വധശിക്ഷ നടപ്പാക്കുന്നതിന് തൊട്ടുമുമ്ബ് പ്രതിക്ക് നിരുപാധികം മാപ്പ് നല്‍കി സൗദി പൗരന്‍. ഹഫാര്‍ അല്‍ ബത്തീന്‍ ഗവര്‍ണറേറ്റിലാണ് സംഭവം. ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് അപ്രതീക്ഷിതമായി എത്തിയ അല്‍ ഹുമൈദി അല്‍ ഹര്‍ബി അവിടെവെച്ച്‌ കുറ്റവാളിക്ക് മാപ്പ് നല്‍കുകയായിരുന്നു. പ്രതി വലിയ സംഖ്യ ഓഫര്‍ ചെയ്തിരുന്നെങ്കിലും ദയയ്ക്കായുള്ള നിരവധി അപേക്ഷകള്‍ നല്‍കിയിരുന്നെങ്കിലും അൽ ഹുമൈദി പരിഗണിച്ചിരുന്നില്ല. എന്നാല്‍ അവസാന മണിക്കൂറില്‍ അല്‍ ഹര്‍ബിക്ക് മനംമാറ്റമുണ്ടാവുകയായിരുന്നു.വധശിക്ഷ നടപ്പാക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് ഇദ്ദേഹം മാപ്പ് നല്‍കി ഉദ്യോഗസ്ഥരെ അമ്ബരപ്പിച്ചത്. മകൻ ഇല്ലാതായതിന്റെ ദുഃഖം എനിക്കറിയാം.ഞാൻ മൂലം മറ്റൊരു പിതാവിന് ഇതുണ്ടാകരുത് – അല്‍ ഹുമൈദി അല്‍ ഹര്‍ബി പറഞ്ഞു.

    Read More »
  • പനി ബാധിച്ച് ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു 

    മനാമ: ബഹ്റൈനില്‍ മലയാളി യുവതി മരിച്ചു. ചങ്ങനാശ്ശേരി സ്വദേശിനി ടിനാ കെല്‍വിൻ (34) ആണ് മരിച്ചത്. പനി ബാധിച്ച്‌ സല്‍മാനിയ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. സല്‍മാനിയാ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികള്‍ പൂർത്തിയായ ശേഷം നാട്ടിലേക്ക് അയക്കും. ബഹ്‌റൈനില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന കെല്‍വിനാണ് ഭർത്താവ്. രണ്ട് മക്കള്‍. ബഹ്‌റൈനില്‍ സ്‌കൂള്‍ വിദ്യാർത്ഥികളാണ്.

    Read More »
  • പ്രവാസി മലയാളി ഒമാനില്‍ കുഴഞ്ഞ് വീണ് മരിച്ചു

    സലാല:  ഒമാനിലെ സലാലയില്‍ മലയാളി കുഴഞ്ഞ് വീണ് മരിച്ചു. തിരുവനന്തപുരം ശാന്തിനഗർ തിരുമലയിലെ പത്മരാമത്തില്‍ അശോക് (54) ആണ് തുംറൈത്തിലെ താമസ സ്ഥലത്ത് മരിച്ചത്. അവധി കഴിഞ്ഞ് ശനിയാഴ്ചയാണ് ഇദ്ദേഹം നാട്ടില്‍ നിന്നെത്തിയത്. കഴിഞ്ഞ മുപ്പത് വർഷത്തിലധികമായി ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: മിനി. മക്കള്‍: അശ്വിൻ, അവിനാഷ്

    Read More »
  • ദുബായില്‍ മരിച്ച മലയാളിയുടെ മൃതദേഹം വിട്ടു കിട്ടാൻ 13 ദിവസത്തെ കാത്തിരിപ്പ്,  ഒടുവിൽ ആശുപത്രി അധികൃതർ കരുണ കാട്ടി

        ദുബായില്‍ മരിച്ച പ്രവാസി മലയാളി ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ടുവളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹം 13 ദിവസത്തിന് ശേഷം വിട്ടുനല്‍കി. തിങ്കളാഴ്ച രാവിലെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു വരും. ആശുപത്രിയില്‍ പണം അടയ്ക്കാന്‍ വൈകിയതാണ് മൃതദ്ദേഹം വിട്ടുകിട്ടാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വന്നത്. ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന മുഴുവന്‍ തുകയും സൗദി ജര്‍മന്‍ ആശുപത്രി അധികൃതര്‍ വേണ്ടെന്ന് വച്ചതോടെയാണ് മൃതദേഹം വിട്ടുകിട്ടിയത്. നാളെ (തിങ്കൾ) രാവിലെ 6 മണിക്ക് ഷാര്‍ജ-കൊച്ചി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഫ്‌ലൈറ്റ് ഇകെ412ല്‍ മൃതദേഹം കൊണ്ടുവരും. ഇന്ന് വൈകുന്നേരം മൃതദേഹം ആശുപത്രിയില്‍ നിന്ന് മുഹൈസിനയിലെ (സോണാപൂര്‍) മെഡിക്കല്‍ ഫിറ്റ്‌നസ് സെന്ററിലേക്ക് മാറ്റി. തുടര്‍ന്ന് വൈകിട്ട് എംബാമിങ് നടപടികള്‍ നടക്കും. ഏപ്രില്‍ 22നാണ് സുരേഷ് കുമാര്‍ ദുബായിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. 4,59,000 രൂപ അടയ്ക്കാന്‍ ബാക്കിയുള്ളതിനാല്‍ ആശുപത്രിയില്‍ നിന്നു മൃതദേഹം വിട്ടുകൊടുത്തില്ല. ഇതോടെ ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം മൃതദേഹം വിട്ടുകിട്ടുന്നതിനായുള്ള കാത്തരിപ്പിലായിരുന്നു.

    Read More »
Back to top button
error: