NEWS

  • തുണ്ട് കടലാസോ, ആൾക്കൂട്ടമോ ഇല്ലാതെ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും സംവാദത്തിന് വരാൻ ധൈര്യമുണ്ടോ? നേമത്തെ സംവാദത്തിൽ പ്രതികരണവുമായി കെഎസ് ശബരീനാഥനും

    തിരുവനന്തപുരം: നേമത്ത് സിപിഎം – ബിജെപി സ്ഥാനാർത്ഥികൾ തമ്മിലുള്ള ‘സംവാദ’ വെല്ലുവിളിയിൽ പ്രതികരണവുമായി കോൺഗ്രസ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥനും രം​ഗത്ത്. സിപിഎം സ്ഥാനാർത്ഥി വി ശിവൻകുട്ടിയും ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറും ഒറ്റക്കെട്ടാണെന്നും സംവാദത്തിൻ്റെ പേരിൽ ജനത്തെ കബളിപ്പിക്കുകയാണ് ഇരുവരുമെന്നും അദ്ദേഹം വിമർശിച്ചു. ഒരു തുണ്ട് കടലാസും കൂടെ അകമ്പടി സേവിക്കാൻ ആളുമില്ലാതെ ഒറ്റക്ക് വരാൻ ശിവൻകുട്ടിക്കും രാജീവ്‌ ചന്ദ്രശേഖറിനും ധൈര്യമുണ്ടോയെന്നും കെഎസ് ശബരീനാഥൻ ചോദിച്ചു. ഇതിനിടെ പരസ്യ സംവാദത്തിന് തയ്യാറെന്നും താൻ നിർദേശിച്ച മാർച്ച് 29 തീയതി മാറ്റാൻ തയ്യാറാണെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. സ്ഥലവും തീയതിയും നിശ്ചയിക്കാൻ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനോട് ആവശ്യപ്പെടുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രിയുമായി മാത്രമേ സംവാദത്തിന് തയ്യാറുള്ളൂവെന്ന രാജീവ് ചന്ദ്രശേഖറിന്റെ ഇപ്പോഴത്തെ നിലപാട് മര്യാദകേടാണെന്നും പരസ്യ സംവാദം നടത്തിയാൽ രാജീവ് ചന്ദ്രശേഖരന് പൂജ്യം മാർക്കും തനിക്ക് എ പ്ലസും കിട്ടുമെന്നും വി ശിവൻകുട്ടി പ്രതികരിച്ചു. ഇതിനിടെ നേമത്ത് വെൽഫെയർ പാർട്ടിയുടെ വോട്ട് സ്വീകരിക്കുമോയെന്ന…

    Read More »
  • അബുദാബിയിൽ ഇറാന്റെ മിസൈൽ ആക്രമണം; അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റു; രണ്ടിടങ്ങളിൽ തീപ്പിടിത്തം

    അബുദാബി: ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ അബുദാബിയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അബുദാബിയിലെ ഖലീഫ ഇൻഡസ്ട്രിയൽ സോൺ (KEZAD) പ്രത്യേക സാമ്പത്തിക മേഖലയെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. അബുദാബി മീഡിയ ഓഫീസ് പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനം മിസൈൽ ആക്രമണം തടഞ്ഞുവെങ്കിലും, തകർന്നുവീണ അവശിഷ്ടങ്ങൾ നിലത്തേക്ക് പതിച്ചതിനെ തുടർന്ന് അഞ്ചുപേർക്ക് പരിക്കേൽക്കുകയായിരുന്നു. ഇവരിൽ ഇന്ത്യക്കാരും ഉൾപ്പെട്ടതായാണ് സ്ഥിരീകരണം. പരിക്കേറ്റവർക്ക് ചികിത്സ നൽകുന്നതിനായി സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. ആക്രമണത്തിന്റെ ആഘാതത്തിൽ KEZAD മേഖലയിലെ രണ്ടിടങ്ങളിൽ തീപ്പിടിത്തം ഉണ്ടായതായും അധികൃതർ അറിയിച്ചു. അഗ്നിശമന സേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണ വിധേയമാക്കി. വലിയ സാമ്പത്തിക നഷ്ടമോ മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക വിവരങ്ങൾ. സംഭവത്തെ തുടർന്ന് അബുദാബിയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പ്രധാന വ്യാവസായിക മേഖലകളിലും വിമാനത്താവളങ്ങളോടു ചേർന്ന പ്രദേശങ്ങളിലും അധിക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശവും നൽകിയിട്ടുണ്ട്. മേഖലയിലെ നിലവിലെ…

    Read More »
  • ശത്രുവിന്റെ മിത്രം കൊടിയ ശത്രു! ഇറാന്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 ഡ്രോണുകളും മിസൈലുകളും; ഇസ്രയേലിനുനേരെ 930 എണ്ണം മാത്രം! യുഎഇക്കെതിരേ പ്രയോഗിച്ചത് 357 ബാലിസ്റ്റിക് മിസൈലുകള്‍, 1815 ഡ്രോണുകള്‍; സൗദിയിലും കുവൈറ്റിലും തുരുതുരാ മിസൈലുകള്‍

    ന്യൂഡല്‍ഹി: ഫെബ്രുവരി 28 മുതല്‍ ഇറാന്‍ ഗള്‍ഫ് മേഖലയിലെ ആറു രാജ്യങ്ങള്‍ക്കെതിരേ തൊടുത്തത് 4300 മിസൈലുകളും ഡ്രോണുകളും. ഇതേ കാലയളവില്‍ ഇസ്രയേലിനെതിരേ 930 എണ്ണം മാത്രമാണ് തൊടുത്തതെന്നും കണക്കുകള്‍. ഇറാന്‍ വിക്ഷേപിച്ച മിസൈലുകളുടെയും ഡ്രോണുകളുടെയും 83 ശതമാനവും ജിസിസി അംഗരാജ്യങ്ങളായ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ, ബഹ്റൈന്‍, കുവൈറ്റ് എന്നിവയെ ലക്ഷ്യം വച്ചുള്ളതായിരുന്നു. സംഘര്‍ഷം ആരംഭിച്ച ഫെബ്രുവരി 28 മുതല്‍ യുഎഇക്ക് നേരെ കുറഞ്ഞത് 1,815 ഡ്രോണുകളും 357 ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെ 372 മിസൈലുകളും ഇറാന്‍ തൊടുത്തുവിട്ടതായി എമിറേറ്റ് പ്രതിരോധ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാസം എമിറേറ്റുകള്‍ക്കെതിരെ നടന്ന വിദേശ ആക്രമണങ്ങളെക്കുറിച്ച് ആംഡ് കോണ്‍ഫ്‌ലിക്റ്റ് ലൊക്കേഷന്‍ ആന്റ് ഇവന്റ് ഡാറ്റ (ACLED) പ്രസിദ്ധീകരിച്ച വിവരങ്ങള്‍ സൂചിപ്പിക്കുന്നത്, യുഎഇ 112 ആക്രമണങ്ങള്‍ നേരിട്ടെന്നും കുറഞ്ഞത് 20 ലക്ഷം ആളുകളെയെങ്കിലും ബാധിച്ചിട്ടുണ്ടെന്നുമാണ്. വിജയകരമായതും പ്രതിരോധിച്ചതുമായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങളെയാണ് ACLED കണക്കിലെടുക്കുന്നത്. ഒരേ ദിവസം ഒരേ സ്ഥലത്ത്…

    Read More »
  • പീഡനം, ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു മറുപടി!! കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണം- ഡിസിസി പ്രസിഡന്റ്, പെൺകുട്ടിക്ക് നീതി ലഭിക്കണം, വ്യക്തിപരമായി അറിയില്ല, തനിക്കൊപ്പം പ്രചാരണ പരിപാടിയിൽ കണ്ടിട്ടുണ്ട്- രമേശ് പിഷാരടി

    പാലക്കാട്: ജോലി വാ​ഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന ദളിത് യുവതിയുടെ പരാതിയിൽ ആരോപണവിധേയനായ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽനിന്ന് പുറത്താക്കി. പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പാർട്ടി പുറത്താക്കിയത്. പ്രശോഭിന് പാർട്ടിയിൽ മറ്റുസ്ഥാനങ്ങളില്ലെന്നും അതിനാൽ പ്രാഥമിക അംഗത്വത്തിൽനിന്ന് തന്നെ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ അറിയിച്ചു. കൗൺസിലർ സ്ഥാനം രാജിവെക്കണമോ എന്ന് തീരുമാനിക്കേണ്ടത് പ്രശോഭാണ്, ധാർമികതയുണ്ടെങ്കിൽ കൗൺസിലർ സ്ഥാനം രാജിവെക്കണമെന്നും ഡിസിസി പ്രസിഡന്റ് പറഞ്ഞു. അതേസമയം കഴിഞ്ഞദിവസമാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരേ ദളിത് യുവതി പീഡനപരാതി മുഖ്യമന്ത്രിക്കു നൽകിയത്. ജോലിവാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്കയച്ച പീഡനപരാതിയിൽ പറയുന്നത്. രണ്ടുതവണ മുറിയിൽവെച്ചും ഒരുതവണ ജില്ലാ ആശുപത്രിയുടെ പരിസരത്ത് കാറിൽവെച്ചും ഒരുതവണ നഗരത്തിലെ ലോഡ്ജ് മുറിയിൽ വെച്ചും പീഡിപ്പിച്ചതായും പറയുന്നു. ഗർഭിണിയാണെന്ന് അറിയിച്ചപ്പോൾ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങിത്തരാമെന്നു പറഞ്ഞുവെന്നും അതിനാൽ ജീവനു ഭീഷണിയുണ്ടെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്നു പരാതിയൊന്നും…

    Read More »
  • ഇസ്രയേലിലേക്കുള്ള മിസൈലില്‍ ‘ഇന്ത്യക്ക് നന്ദി’; കൈപ്പടയില്‍ എഴുതി ഇറാന്‍ വ്യോമസേന; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍സുല്‍ ജനറല്‍; സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരണം

    ന്യൂഡല്‍ഹി: ഇസ്രയേലിനെ ലക്ഷ്യംവച്ചുള്ള മിസൈലിനു മുകളില്‍ ‘ഇന്ത്യയ്ക്ക് നന്ദി’യെന്ന് കൈപ്പടയിലെഴുതി ഇറാന്‍. ദൃശ്യങ്ങള്‍ മുംൈബ കോണ്‍സുല്‍ ജനറലും ഇറാനിയന്‍ സ്റ്റേറ്റ് മീഡിയയും പുറത്തുവിട്ടു. വിക്ഷേപണത്തിനു മുന്‍പായി ഇറാന്‍ വ്യോമസേനാ ഉദ്യോഗസ്ഥനാണ് നീലനിറത്തിലുള്ള മഷിയില്‍ ‘താങ്ക്യൂ ടു പീപ്പിള്‍ ഓഫ് ഇന്ത്യ’എന്നെഴുതിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ ഉള്‍പ്പെടെ പ്രചരിക്കുകയാണ്. സമാനമായ രീതിയിലുള്ള സന്ദേശം സ്പെയിന്‍, പാക്കിസ്ഥാന്‍, ജര്‍മനി എന്നീ രാജ്യങ്ങളുടെ പേരിലും എഴുതിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇറാനിയന്‍ നെറ്റ്‍വര്‍ക്ക് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് അമേരിക്കന്‍ കേന്ദ്രങ്ങളേയും ഇസ്രയേലിനേയും ലക്ഷ്യംവച്ചുള്ള ഇറാന്റെ ഏറ്റവും ഒടുവിലത്തെ സൈനിക നടപടിയുടെ ഭാഗമായാണ് ഈ സന്ദേശം പുറത്തുവിട്ടത്. നടപടിയുടെ 83-ാം തരംഗമായി വിശേഷിപ്പിക്കപ്പെടുന്ന ‘ഓപ്പറേഷൻ ട്രൂ പ്രോമിസ് 4’ ന്റെ ഭാഗമായാണ് ഈ നീക്കം. അഷ്‌ദോദിലെ എണ്ണ സംഭരണ കേന്ദ്രങ്ങൾ, മോദിയിന് സമീപമുള്ള സൈനിക താവളങ്ങൾ, യുഎസ് സൈനിക വിവര കൈമാറ്റ കേന്ദ്രം എന്നിവയും ഇറാന്‍ ലക്ഷ്യംവച്ചവയില്‍  ഉൾപ്പെടുന്നു. ഈ സൈനിക നടപടിയുടെ ഭാഗമായി യുഎസ് താവളങ്ങളായ അൽ-ദഫ്ര (Al-Dhafra),…

    Read More »
  • സംവാദത്തിന് ക്ഷണിച്ച് വി. ശിവന്‍കുട്ടി; തീയതിയും കുറിച്ചു; മറ്റൊരു ദിവസമാകാമെന്ന് രാജീവ് ചന്ദ്രശേഖര്‍

    തിരുവനന്തപുരം: നേമത്തെ വികസനപ്രവര്‍ത്തനങ്ങളെക്കുറിച്ച് എന്‍.ഡി.എ. സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിനെ പരസ്യസംവാദത്തിന് വെല്ലുവിളിച്ച് മന്ത്രി വി.ശിവന്‍കുട്ടി. രാജീവ് ചന്ദ്രശേഖര്‍ തയ്യാറാണെങ്കില്‍ 29-ന് രാവിലെ 10 മുതല്‍ ഉച്ചവരെ പൂജപ്പുര മൈതാനത്ത് സംവാദം നടത്താമെന്ന് വി.ശിവന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, 29ന് പ്രധാനമന്ത്രി കേരളത്തില്‍ എത്തുന്നതിനാല്‍ ആ ദിവസം പറ്റില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇത് മുന്‍കൂട്ടി കണ്ടാണ് ശിവന്‍കുട്ടി സംവാദത്തിനു ക്ഷണിച്ചത്. 29-ന് സംവാദത്തിനു ക്ഷണിച്ചത് ശിവന്‍കുട്ടിയുടെ അടവാണെന്നും മറ്റൊരു ദിവസമാകാമെന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. നേമത്ത് നിലവിലെ എം.എല്‍.എ. വികസന പ്രവര്‍ത്തനങ്ങളൊന്നും നടത്തിയിട്ടില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ നേരത്തേ പറഞ്ഞിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ അഞ്ചുവര്‍ഷത്തെയും ബി.ജെ.പി. കാലത്തെയും വികസനങ്ങള്‍ താരതമ്യപ്പെടുത്തി മന്ത്രി പത്രസമ്മേളനം നടത്തിയത്. ഇതിനിടെയാണ് സംവാദത്തിനു വെല്ലുവിളിച്ചത്. ശിവന്‍കുട്ടി ആളുകളെ വിഡ്ഢിയാക്കുകയാണ്. മറ്റൊരുദിവസം തീരുമാനിച്ചാല്‍ തീര്‍ച്ചയായും വികസനസംവാദത്തിന് തയ്യാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.  

    Read More »
  • ഈ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യക്കു കഴിയും, പാകിസ്താനുമായി ചര്‍ച്ചയില്ലെന്നും ഇറാന്‍; ‘ട്രംപിനെ പരമോന്നത നേതാവാകാന്‍ ക്ഷണിച്ച വിവരം അറിഞ്ഞത് ഡല്‍ഹിയിലെ കുട്ടികള്‍ പറഞ്ഞിട്ട്’; പരിഹാസവുമായി മോജ്തബയുടെ ഇന്ത്യന്‍ പ്രതിനിധി

    ന്യൂഡല്‍ഹി: ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്ന് ഇറാന്‍. പാക്കിസ്ഥാനുമായി ഇറാന്‍ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അക്കാര്യം പാക്കിസ്ഥാനിലെ അംബാസിഡര്‍ തന്നെ നിഷേധിച്ചിട്ടുണ്ടെന്നും ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനയിയുടെ ഇന്ത്യയിലെ പ്രതിനിധി അബ്ദുല്‍ മജീദ് ഹക്കിം ഇലാഹി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് ഇലാഹിയുടെ വെളിപ്പെടുത്തല്‍. ഇറാന്‍ ഒരിക്കലും ആണവായുധം ഉണ്ടാക്കില്ലെന്നും ഇറാന്റെ പക്കല്‍ ആണവായുധം ഇല്ലെന്നും അത് ഇറാന്റെ ലക്ഷ്യമേയല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ‘പരമോന്നത നേതാവ് ആണവായുധത്തിനെതിരെ ഫത്‌വ പുറപ്പെടുവിച്ചിട്ടുണ്ട്. ആണവായുധം നിരോധിതമാണെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. അത് വിലക്കപ്പെട്ടതാണ്. അതുകൊണ്ട് ഇറാന്റെ പക്കല്‍ അതില്ല. ഞങ്ങള്‍ ഒരുകാലത്തും അതുണ്ടാക്കാനും പോകുന്നില്ല’- ഇലാഹി ഇറാന്റെ നിലപാട് ആവര്‍ത്തിച്ചു. യുദ്ധം തുടങ്ങിയ രാജ്യങ്ങളാണ് യുദ്ധം അവസാനിപ്പിക്കേണ്ടത്. ഇറാന് അതില്‍ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. രാജ്യത്തിനും പരമാധികാരത്തിനും ജനങ്ങള്‍ക്കും മേലുണ്ടായ കടന്നുകയറ്റത്തെയും ആക്രമണത്തെയും ചെറുക്കുക ഇറാന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, യുദ്ധം അവസാനിപ്പിക്കാന്‍ പാക്കിസ്ഥാന്റെ…

    Read More »
  • വെടിനിര്‍ത്തി തടിയൂരാന്‍ പറ്റില്ല; ‘കരാറുണ്ടാക്കുമ്പോള്‍ ഇറാന്‍ വിലപേശില്ലെന്ന് ഉറപ്പാക്കണം; മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടാകരുത്; ഹോര്‍മൂസ് വച്ച് കളിക്കരുത്’; ട്രംപിന് കര്‍ശന നിര്‍ദേശം നല്‍കി ഗള്‍ഫ് രാജ്യങ്ങള്‍; ഇറാനെതിരേ ഒറ്റക്കെട്ട്

    ദുബായ്: ഇറാനുമായുള്ള കരാര്‍ യുദ്ധം അവസാനിപ്പിക്കാന്‍ മാത്രമായിരിക്കരുതെന്നും ഇറാന്റെ മിസൈല്‍, ഡ്രോണ്‍ ശേഷികളെ സ്ഥിരമായി നിയന്ത്രിക്കുന്നതാകണമെന്നും, ആഗോള ഊര്‍ജ്ജ വിതരണത്തെ ഇനി ഒരിക്കലും ‘ആയുധമാക്കില്ല’ എന്ന് ഉറപ്പാക്കണമെന്നും വീണ്ടും ആവശ്യപ്പെട്ടു ഗള്‍ഫ് അറബ് രാജ്യങ്ങള്‍. ലോകത്തെ എണ്ണയുടെയും ദ്രാവക പ്രകൃതിവാതകത്തിന്റെയും (എല്‍എന്‍ജി) വിതരണത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക് വീണ്ടും തുറക്കാന്‍ ഇറാനു നല്‍കിയ സമയപരിധി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നീട്ടിയിട്ടുണ്ട്. അല്ലാത്തപക്ഷം ഇറാന്റെ ഊര്‍ജ്ജ പ്ലാന്റുകള്‍ നശിപ്പിക്കപ്പെടുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. ഇറാന്‍ യുദ്ധം എങ്ങനെ അവസാനിക്കുമെന്നല്ല, മറിച്ച് അതിനുശേഷം എങ്ങനെയുള്ള ഒരു പ്രാദേശിക ക്രമമായിരിക്കും നിലവില്‍ വരിക എന്നതാണ് ഗള്‍ഫ് നയതന്ത്രജ്ഞര്‍ നേരിടുന്ന പ്രധാന ചോദ്യമെന്ന് നാല് ഗള്‍ഫ് സോഴ്‌സുകള്‍ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വെറുമൊരു വെടിനിര്‍ത്തല്‍ ‘മതിയാകില്ല’ ഇസ്ലാമിക് റിപ്പബ്ലിക് തങ്ങള്‍ക്ക് ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്ന വഴികളൊന്നും (off-ramp) ബാക്കി വെച്ചിട്ടില്ലെന്ന് ഗള്‍ഫ് രാജ്യങ്ങള്‍ വാഷിംഗ്ടണുമായി നടത്തിയ സ്വകാര്യ കൂടിക്കാഴ്ചകളില്‍ വ്യക്തമാക്കിയിട്ടുണ്ട്. യുഎസ്-ഇസ്രായേല്‍ യുദ്ധത്തിനിടയില്‍…

    Read More »
  • ‘അമേരിക്കയ്ക്കും ഇസ്രയേലിനും തകര്‍ക്കാന്‍ കഴിഞ്ഞത് ഇറാന്റെ മൂന്നിലൊന്ന് മിസൈല്‍ ശേഖരം മാത്രം’; ട്രംപ് മറച്ചുവച്ച യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്; ഭൂമിക്കടിയില്‍ എത്രയെന്നത് ഇപ്പോഴും അജ്ഞാതം; 30 ശതമാനം കണ്ടെത്തുക പ്രയാസമെന്ന് സമ്മതിച്ച് ഇസ്രയേലും

    വാഷിംഗ്ടണ്‍: ഇറാനെതിരായ യുഎസിന്റെയും ഇസ്രായേലിന്റെയും യുദ്ധം ഒരു മാസം പിന്നിടുമ്പോള്‍, ഇറാന്റെ വിപുലമായ മിസൈല്‍ ശേഖരത്തിന്റെ ഏകദേശം മൂന്നിലൊന്ന് മാത്രമാണു നശിപ്പിക്കപ്പെട്ടതെന്ന് യുഎസ് ഇന്റലിജന്‍സ്. അതില്‍ കൂടുതല്‍ ഉറപ്പിച്ചു പറയാന്‍ കഴിയില്ലെന്ന് രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട അഞ്ചുപേര്‍ വെളിപ്പെടുത്തിയെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു മൂന്നിലൊന്നിന്റെ അവസ്ഥ അത്ര വ്യക്തമല്ലെങ്കിലും, ബോംബാക്രമണങ്ങള്‍ ആ മിസൈലുകളെ ഭൂഗര്‍ഭ തുരങ്കങ്ങളിലും ബങ്കറുകളിലുംവച്ച് തകര്‍ക്കുകയോ കുഴിച്ചുമൂടുകയോ ചെയ്തിരിക്കാന്‍ സാധ്യതയുണ്ടെന്നും സ്രോതസുകള്‍ പറഞ്ഞു. ഇറാന്റെ ഡ്രോണ്‍ ശേഷിയുടെ കാര്യത്തിലും രഹസ്യാന്വേഷണ റിപ്പോര്‍ട്ട് സമാനമാണെന്നും, മൂന്നിലൊന്ന് നശിപ്പിക്കപ്പെട്ടുവെന്ന കാര്യത്തില്‍ ഒരുപരിധിവരെ ഉറപ്പുണ്ടെന്നും ഒരു സോഴ്‌സ് പറഞ്ഞു. ഇറാന്റെ മിക്ക മിസൈലുകളും നശിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ടെഹ്റാനില്‍ ഇപ്പോഴും ഗണ്യമായ മിസൈല്‍ ശേഖരം അവശേഷിക്കുന്നുണ്ടെന്നും യുദ്ധം നിര്‍ത്തിയാല്‍ തകര്‍ന്നതോ കുഴിച്ചുമൂടപ്പെട്ടതോ ആയ ചില മിസൈലുകള്‍ വീണ്ടെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞേക്കുമെന്നും ഇന്റലിജന്‍സ് പറയുന്നു. ഇറാന്റെ പക്കല്‍ ‘വളരെ കുറച്ച് റോക്കറ്റുകള്‍ മാത്രമേ ബാക്കിയുള്ളൂ’ എന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനയ്ക്കു വിരുദ്ധമാണു രഹസ്യാന്വേഷണ റിപ്പോര്‍ട്ട്.…

    Read More »
  • രാജസ്ഥാൻ, ബെംഗളൂരു ഫ്രാഞ്ചൈസി കൈമാറ്റം!! ബിസിസിഐയുടെ പോക്കറ്റിലെത്തുക 1,550 കോടി രൂപ മുതൽ 1,583 കോടി രൂപ വരെ, നിർണായകമായ ക്ലോസ് ഇങ്ങനെ-

    ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ക്രിക്കറ്റ് തുടങ്ങാൻ ഒരു ദിവസം ബാക്കി നിൽക്കെ ഫ്രാഞ്ചൈസികളുടെ ഉടമസ്ഥാവകാശം മാറുന്ന വാർത്തയാണ് ക്രിക്കറ്റ് ലോകത്തെ പുതിയ ചർച്ച. ഐപിഎല്ലിലെ പ്രഥമ കിരീടജേതാക്കളായ രാജസ്ഥാൻ റോയൽസിനും നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിനുമാണ് പുതിയ ഉടമകളെത്തുന്നത്. റെക്കോർഡ് തുകയ്ക്കാണ് ടീമുകളെ പുതിയ ഫ്രാഞ്ചൈസികൾ സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ടാണ് പുറത്തുവരുന്നത്. ടീമുകളെ പുതിയ ഉടമകൾ ഏറ്റെടുക്കുന്നതോടുകൂടി ബിസിസിഐക്കും വലിയ തുക ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്. ഇതുപ്രകാരം രാജസ്ഥാൻ, ബെംഗളൂരു ഫ്രാഞ്ചൈസികളുടെ വിൽപ്പനയ്ക്ക് പിന്നാലെ ബിസിസിഐയുടെ കൈകളിലേക്ക് 1,550 കോടി രൂപ മുതൽ 1,583 കോടി രൂപ വരെ എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്. കൈമാറ്റത്തിൽ 5% തുക ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന് നൽകണമെന്ന വ്യവസ്ഥയുണ്ട്. അത് പ്രകാരമാണ് വൻ തുക ബിസിസിഐയുടെ അക്കൗണ്ടിലെത്തുന്നത്. അങ്ങനെ കണക്കാക്കുമ്പോൾ ഏകദേശം 1500 കോടിയിലധികം രൂപ വരുമത്. യുഎസ് ആസ്ഥാനമായ കൽ സോമാനി കമ്പനിയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം…

    Read More »
Back to top button
error: