NEWS

  • ‘എൽഡിഎഫിന്റെ പരാജയം സഖാക്കൾ തന്നെ ആഗ്രഹിക്കുന്നു; പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല‘- ഷാഫി പറമ്പിൽ

    കോഴിക്കോട്: സംസ്ഥാനത്ത് ഭരണമാറ്റ വികാരം അലയടിച്ചുവെന്ന് ഷാഫി പറമ്പിൽ എം.പി. അത് അഞ്ച് ജില്ലകളിൽ മാത്രം ഒതുങ്ങുന്ന തരംഗമാവില്ല. കേരളത്തിൽ ഉടനീളം തരംഗമുണ്ടാകും.ഇടതുപക്ഷ സർക്കാരിന് ജനങ്ങൾ എക്സിറ്റ് അടിച്ചു. ഗവൺമെന്റിനുള്ള നോക്ക് ഔട്ട് പഞ്ച് ഏപ്രിൽ ഒമ്പതിന് നൽകിയെന്നും ഷാഫി പറമ്പിൽ കോഴിക്കോട്ട് പറഞ്ഞു. മന്ത്രിമാരും സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളും തോൽക്കുന്നവരിൽ ഉണ്ടാകും. മന്ത്രിമാരെ മണ്ഡലത്തിലേക്ക് വിളിച്ചു വരുത്താൻ എൽഡിഎഫ് സ്ഥാനാർഥികൾ പോലും തയ്യാറായില്ല. ഭരണമാറ്റം അനിവാര്യതയായി കാണുന്നവരിൽ സിപിഎമ്മുകാർ പോലുമുണ്ട്. എസ്ഡിപിഐയുമായും ബിജെപിയുമായും തരാതരം കൂട്ടുണ്ടാക്കുന്നതിൽ സഖാക്കൾക്ക് തന്നെ പ്രതിഷേധം ഉണ്ടെന്നും ഷാഫി പറഞ്ഞു. എൽഡിഎഫിന്റെ പരാജയം സഖാക്കൾ തന്നെ ആഗ്രഹിക്കുന്നുണ്ട്. പാർട്ടി കേഡർ വോട്ടുകൾ ഇത്രയധികം സിപിഎമ്മിന് നഷ്ടപ്പെട്ട കാലമുണ്ടായിട്ടില്ല. ജനങ്ങളാണ് യഥാർഥ താരപ്രചാരകർ. പാർട്ടി നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പരമാവധി മണ്ഡലങ്ങളിൽ താൻ പ്രചാരണത്തിന് പോയത്. കൂട്ടായ നേതൃത്വമാണ് പ്രവർത്തിച്ചത്. ഇതിന്റെ ക്രെഡിറ്റ് എല്ലാവർക്കുമാണ്. കോൺഗ്രസിന്റേതാണ് അടുത്ത മുഖ്യമന്ത്രി എന്ന് എല്ലാവരും ഉറപ്പിക്കുന്നു. ഹൈക്കമാൻഡാണ് മുഖ്യമന്ത്രിയെ തീരുമാനിക്കുക.…

    Read More »
  • 25 വർഷങ്ങൾക്ക് മുമ്പ് അനുഭവിച്ചത് ഇന്നും കുട്ടികൾ ഇതെല്ലാം അനുഭവിക്കുന്നുണ്ടല്ലോ, നിരാശ തോന്നുന്നു…സർജറിയിലൊക്കെ അസിസ്റ്റ് ചെയ്യുമ്പോൾ നമ്മളെപ്പറ്റി ദ്വയാർഥ പ്രയോഗങ്ങൾ നടത്തും, ഡബിൾ മീനിങ്ങുള്ള തമാശകൾ പറയും, ഇതൊക്കെ മനസിലാകുമെങ്കിലും പ്രതികരിക്കാൻ പറ്റില്ല… അവർ നമ്മളെ പരീക്ഷയ്ക്ക് പൊട്ടിച്ചു കളയും …. ഡോ. സൗമ്യ സരിൻ

    പാലക്കാട്: ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിലും വിദ്യാർഥികൾ നേരിടേണ്ടി വരുന്ന അപമാനങ്ങൾക്കുമിടെ സമാന രീതിയിൽ താൻ പഠിക്കുന്ന സമയത്ത് നേരിട്ട ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഡോ. സൗമ്യ സരിൻ. പുരോഗമിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തിലാണ് ഇത് സംഭവിച്ചതെന്നും ഇത് കേട്ടപ്പോൾ ഞെട്ടലല്ല ഉണ്ടായതെന്നും സൗമ്യ ഫേസ്ബുക്കിൽ‌ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു. ഈ സംഭവം കേട്ടപ്പോൾ തനിക്ക് ഞെട്ടലിനേക്കാൾ നാണക്കേടാണ് തോന്നിയത്. കേരളം ഒരു സ്വർഗം ഒന്നുമായിട്ടില്ല. മനസിൽ മതവും ജാതിയും കൊണ്ട് നടക്കുന്നവർ ഇന്നും നമുക്ക് ചുറ്റുമുണ്ട്. പഠിക്കുന്ന കുട്ടിയോട് പോലും അത് കാണിക്കുന്നവരുണ്ട് എന്നുള്ളത് നാണക്കേട് ഉണ്ടാക്കുന്നു. കറുത്തയാൾ, മെലിഞ്ഞയാൾ, തടിച്ചയാൾ എന്നൊക്കെ പറഞ്ഞ് കുട്ടികളെ ബോഡി ഷെയ്മിങ് ചെയ്യാൻ ഇവർക്ക് നാണക്കേട് തോന്നുന്നില്ലേ എന്നും സൗമ്യ വീഡിയോയിൽ ചോദിക്കുന്നു. ‘‘ 25 വർഷം മുൻപ് എംബിബിഎസ് പഠിക്കുന്ന സമയത്ത് പല ഡിപ്പാർട്ട്മെൻറുകളിൽ നിന്നും ബോ‍ഡി ഷെയ്മിങ് കമൻറുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ചും പെൺകുട്ടികളെ പച്ചയ്ക്ക്…

    Read More »
  • “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ”-അമേരിക്കയോട് ഷാരൂഖ് ഖാന്റെ കിടിലൻ ഡയലോ​ഗടിച്ച് ഇറാൻ കോൺസുലേറ്റ്; ‘കരുതിയിരുന്നോ ‘ചുവന്ന തേനീച്ചകൾ’ തയ്യാറായി നില്ക്കുന്നു’

    വാഷിങ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ അമേരിക്ക നാവിക ഉപരോധം ആരംഭിച്ചതിനെ തുടർന്ന്, ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പ്രശസ്ത സിനിമാ സംവാദം ഉദ്ധരിച്ച് അമേരിക്കയ്ക്ക് ഇറാന്റെ മറുപടി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറലാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെ വ്യത്യസ്തവും ശ്രദ്ധേയവുമായ പ്രതികരണം പങ്കുവെച്ചത്. “അഭി തോ സിർഫ് ട്രെയിലർ ഹേ, പിക്ചർ അഭി ബാക്കി ഹേ” (ഇതൊരു ട്രെയിലർ മാത്രമാണ്, സിനിമ വരാനിരിക്കുന്നതേയുള്ളൂ) എന്ന ഷാരൂഖ് ഖാൻ ഡയലോഗിലൂടെയാണ് അമേരിക്കൻ സൈനിക നീക്കങ്ങളെ വെല്ലുവിളിച്ചത്. പേർഷ്യൻ ഗൾഫിലെ ‘ചുവന്ന തേനീച്ചകൾ’ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഇറാന്റെ അതിവേഗ മിസൈലുകൾ യുദ്ധത്തിനായി സജ്ജമാണെന്ന് കോൺസുലേറ്റ് അറിയിച്ചു. ഇറാന്റെ നാവികസേന തകർന്നുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിച്ച അവകാശവാദങ്ങൾക്കിടയിലും, യഥാർത്ഥ കരുത്ത് ലോകം ഉടൻ കാണുമെന്ന് സൂചന നൽകുന്നതാണ് ഈ പ്രതികരണം. ഹോർമുസ് കടലിടുക്കിലെ ഉപരോധം ആഗോളതലത്തിൽ വലിയ നയതന്ത്ര പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഈ സംഭവവികാസങ്ങൾ. സിനിമാ സംവാദങ്ങൾ ഉപയോഗിച്ച് ഇത്തരത്തിലുള്ള സാമൂഹ്യമാധ്യമ പ്രതികരണങ്ങൾ…

    Read More »
  • പതിനാറുകാരിയെ കൊന്ന് ബന്ധു ജീവനൊടുക്കിയ സംഭവം: യുവാവിന്റെ സ്വാഭാവ ദൂഷ്യം ചോദ്യം

    കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു മുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിലും കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. ഇന്ന് പുലർച്ചെയായിരുന്നു കൊലപാതകം. കള്ളൻ കയറിയെന്ന് കരുതി പരിശോധിച്ചപ്പോഴാണ് 16 കാരി നസ്രിനയെ മുകൾ നിലയിലെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവ സമയം നസ്രിനയുടെ അമ്മയും മുത്തശ്ശിയും സഹോദരിയും സഹോദരനും വീട്ടിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചെന്ന വിവരവും പൊലീസിന് കിട്ടിയിട്ടുണ്ട്. കുളത്തൂർ സ്വദേശിയായ അദ്‌നാനെ മുറിയില്‍ പൂട്ടിയിട്ടാണ് പെൺകുട്ടിയുമായി വീട്ടുകാർ ആശുപത്രിയിലെത്തിയത്. മടങ്ങിയെത്തിയപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയില്‍ കണ്ടെന്നാണ് മൊഴി. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് അദ്‌നാൻ പണം മോഷ്‌ടിച്ചതിനെ ചൊല്ലിയും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ…

    Read More »
  • ധോണി എപ്പോള്‍ തിരിച്ചുവരും? ടീമിനൊപ്പം യാത്ര ചെയ്യാതെ വിശ്രമത്തില്‍ തന്നെ; പരിശീലനവും കുറച്ചു; വിക്കറ്റിനു പിന്നില്‍ ‘തല’മാറി ‘ചേട്ടന്‍’ യുഗത്തിന് തുടക്കം? ഇംപാക്ട് പ്ലയറാക്കി ഇറക്കണമെന്ന് ആവശ്യം

    ചെന്നൈ: ചൊവ്വാഴ്ച ചെന്നൈ തമിഴ് പുതുവര്‍ഷം ആഘോഷിക്കുമ്പോള്‍, എല്ലാവരുടെയും ശ്രദ്ധ എം.എ. ചിദംബരം സ്റ്റേഡിയത്തില്‍. ചെന്നൈ സൂപ്പര്‍ കിംഗ്സും (സിഎസ്‌കെ) കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും (കെകെആര്‍) തമ്മിലുള്ള ഐപിഎല്‍ 2026 മത്സരത്തിനായി സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാന ചോദ്യം ഇപ്പോഴും ബാക്കിനില്‍ക്കുന്നു: എംഎസ് ധോണി ഒടുവില്‍ തിരിച്ചുവരുമോ? മത്സരം ഏറെ നിര്‍ണായകമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ കഴിഞ്ഞ വിജയത്തോടെ സിഎസ്‌കെ തുടര്‍ച്ചയായ മൂന്ന് തോല്‍വികള്‍ക്ക് അറുതിയായെങ്കിലും ടീം ഇപ്പോഴും സ്ഥിരതയുള്ള കോമ്പിനേഷനുവേണ്ടി തെരച്ചിലിലാണ്. സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് തന്നെ, പേശീവലിവ് കാരണം 44-കാരനായ വെറ്ററന്‍ താരം ധോണിക്ക് കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും വിശ്രമം വേണ്ടിവരുമെന്ന ഔദ്യോഗിക അറിയിപ്പ് വന്നിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ സാന്നിധ്യം ടീമില്‍ ഉണ്ടായിരുന്നില്ല. തിരിച്ചുവരവിന്റെ ആദ്യഘട്ടത്തില്‍ ധോണി ചെന്നൈയില്‍ തന്നെ തുടര്‍ന്നെങ്കിലും എവേ മത്സരങ്ങളില്‍ ടീമിനൊപ്പം യാത്ര ചെയ്തിരുന്നില്ല. ഏപ്രില്‍ 14 അദ്ദേഹത്തിന്റെ തിരിച്ചുവരവ് തീയതിയായി ആരാധകര്‍ കണക്കാക്കിയിരുന്നുവെങ്കിലും, സൂപ്പര്‍ കിംഗ്സ് ക്യാമ്പില്‍ നിന്നുള്ള പുതിയ സൂചനകള്‍ പ്രകാരം ഇനിയും വൈകിയേക്കാം.…

    Read More »
  • ക്ലാസിനിടെ ​ഗെയിം കളിക്കരുതെന്ന് പറഞ്ഞു; വിദ്യാർത്ഥി അധ്യാപികയെ ആക്രമിച്ചു; ​ഗുരുതര പരിക്ക്; മൂക്കിന്റെ എല്ല് തകർന്നു

    ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികക്ക് ഗുരുതര പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്. മാലദ്വീപിലെ ഗധൂ ദ്വീപിൽ ഗഫ് ധാൽ അടോൾ സ്കൂളിൽ ഏപ്രിൽ 12നായിരുന്നു സംഭവം. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്. ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ എട്ടാം ക്ലാസ് വിദ്യാർഥി ഗെയിം കളിക്കുന്നത് ശ്രദ്ധയിൽപെട്ട സ്മിത വിദ്യാർഥിയെ പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതിൽ പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ ഫോൺ എടുത്തെറിയുകയും മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നെന്ന് ഭർത്താവ് ദീപക് പറഞ്ഞു. രക്തംവാർന്ന് ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പ്രഥമശുശ്രൂഷ നൽകിയ ശേഷം കൂടുതൽ സൗകര്യമുള്ള ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നു. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക്…

    Read More »
  • റാലികള്‍ മുതല്‍ വീടുവീടാന്തരമുള്ള പ്രചാരണംവരെ തത്സമയ നിരീക്ഷണത്തില്‍; എസ്‌ഐആര്‍ പട്ടിക അടിസ്ഥാനമാക്കിയും കണക്കെടുപ്പ്; ബംഗാളില്‍ ബിജെപിയെ മലര്‍ത്തിയടിക്കാന്‍ ‘ഡാറ്റ’കള്‍ വച്ച് ഹൈടെക് നീക്കം; ഓരോ മണ്ഡലത്തിലും ‘വാര്‍ റൂം’

    കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിന് ഒരാഴ്ച മാത്രം ബാക്കിനില്‍ക്കെ ബിജെപിയെ മലര്‍ത്തിയടിക്കാന്‍ ‘ഡാറ്റാ’ തന്ത്രങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തുടര്‍ച്ചയായ നാലാം തവണയും അധികാരം ലക്ഷ്യമിടുന്ന ടിഎംസി തങ്ങളുടെ കൈവശമുള്ള 215 സീറ്റുകള്‍ സംരക്ഷിക്കുക മാത്രമല്ല, സംസ്ഥാനത്തെ 294 മണ്ഡലങ്ങളില്‍ ഏകദേശം 250 സീറ്റുകള്‍ നേടുക എന്ന ലക്ഷ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജി 226 സീറ്റുകള്‍ നേടണമെന്ന ലക്ഷ്യമാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിക്ക് അതിലും വലിയ ലക്ഷ്യമുണ്ടെന്ന് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു: 250 മണ്ഡലങ്ങളില്‍ വിജയിക്കുക. ‘2021-ലെ ഫലങ്ങള്‍ വീണ്ടും വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇത്. 2024-ലെ തിരഞ്ഞെടുപ്പില്‍ ടിഎംസി വിജയിച്ച 29 ലോക്സഭാ മണ്ഡലങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 30-35 സീറ്റുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കൂടാതെ, 2021-ല്‍ 15,000 വോട്ടുകള്‍ വരെയുള്ള ഭൂരിപക്ഷത്തില്‍ തീരുമാനിക്കപ്പെട്ട 100-ലധികം നിയമസഭാ സീറ്റുകളും നിരീക്ഷിച്ചുവരുന്നു’- ഒരു സോഴ്‌സ് പറഞ്ഞു. കുറഞ്ഞത് 34 സീറ്റുകളിലെങ്കിലും കടുത്ത…

    Read More »
  • കപ്പലുകള്‍ തടയുമെന്ന അമേരിക്കന്‍ ഭീഷണിക്ക് പുല്ലുവില; ഇറാനുമായി ഇടപാടു നടത്തിയതിന് യുഎസ് മുമ്പ് ഉപരോധം ഏര്‍പ്പെടുത്തിയ കപ്പല്‍തന്നെ ഹോര്‍മൂസിലൂടെ കടത്തി ചൈന; ഗതാഗത രേഖകള്‍ പുറത്ത്

    സിംഗപ്പൂര്‍: അമേരിക്കന്‍ ഉപരോധം നിലനില്‍ക്കെത്തന്നെ, യുഎസ് കരിമ്പട്ടികയില്‍പ്പെടുത്തിയ ചൈനീസ് ടാങ്കര്‍ ചൊവ്വാഴ്ച ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോയതായി കപ്പല്‍ ഗതാഗത രേഖകള്‍. ഉപരോധം ആരംഭിച്ചതിന് ശേഷം ഗള്‍ഫ് മേഖലയില്‍ നിന്ന് ഹോര്‍മുസ് കടലിടുക്ക് വഴി പുറത്തുകടക്കുന്ന ആദ്യ കപ്പലായിരിക്കും ‘റിച്ച് സ്റ്റാറി’ (Rich Starry) എന്ന് എല്‍എസ്ഇജി, മറൈന്‍ട്രാഫിക് (MarineTraffic), കെപ്ലര്‍ എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു. ഇറാനുമായി ഇടപാടുകള്‍ നടത്തിയതിന് ഈ ടാങ്കറിനും അതിന്റെ ഉടമസ്ഥരായ ഷാങ്ഹായ് സുന്റുന്‍ ഷിപ്പിംഗ് കമ്പനിക്കും (Shanghai Xuanrun Shipping Co Ltd) അമേരിക്ക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. പ്രതികരണത്തിനായി കമ്പനിയെ ഉടനടി ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. മിഡില്‍ റേഞ്ച് ടാങ്കറായ റിച്ച് സ്റ്റാറിയില്‍ ഏകദേശം 2,50,000 ബാരല്‍ മെഥനോള്‍ ഉണ്ടെന്നാണ് വിവരം. യുണൈറ്റഡ് അറബ് എമിറേറ്റ്സിലെ ഹംരിയ തുറമുഖത്തുനിന്നാണ് ഈ ചരക്ക് കയറ്റിയത്. ചൈനീസ് ഉടമസ്ഥതയിലുള്ള ഈ കപ്പലില്‍ ചൈനീസ് ജീവനക്കാരാണുള്ളതെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ഇറാനുമായുള്ള ചര്‍ച്ചകള്‍ തുടരുകയാണെന്നും കരാറിലെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍…

    Read More »
  • പണം തന്നിട്ട് ശാരീരിക ബന്ധത്തിലേർപ്പെടാം!! ആദ്യ രാത്രി ആഘോഷിക്കാൻ വധു വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം, യുവതിയുടെ ബന്ധുക്കൾ വരനേയും വീട്ടുകാരേയും പൂട്ടിയിട്ട് സ്വർണവുമായി കടന്നുകളഞ്ഞു, രക്ഷപ്പെടാതിരിക്കാൻ ഗ്യാസ് തുറന്നുവിട്ട് വീടിനു തീയിടാൻ ശ്രമം

    ലക്നൗ: വിവാഹത്തിനു ശേഷം ഭർത്താവിന്റെ വീട്ടിലെത്തിയ വധു ആദ്യരാത്രി ആഘോഷിക്കാൻ വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നൽകാതെ താൻ ശാരീരിക ബന്ധത്തിനു സമ്മതിക്കില്ലെന്ന് യുവതി നിലപാടെടുത്തതോടെ ഇരുവരും തമ്മിൽ തർക്കം രൂക്ഷമായി. തനിക്ക് വിവാഹത്തിൽ താൽപര്യമില്ലെന്നും താൻ സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി തുറന്നു പറഞ്ഞതായി യുവാവ് നൽകിയ പരാതിയിൽ പറയുന്നു. തർക്കത്തിനിടെ യുവതി തന്റെ വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കൾ വീട്ടിൽ ആക്രമണം അഴിച്ചുവിടുകയും പിഎൻജി ഗ്യാസ് പൈപ്പ് ലൈൻ തകർത്ത് വീടിനു തീയിടാൻ ശ്രമിക്കുകയും ചെയ്തു. യുവതിയുടെ കുടുംബം വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോർത്തി സ്ഫോടനമുണ്ടാക്കാൻ ശ്രമിച്ചതായും യുവാവ് നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് അയൽക്കാരുടെ സഹായത്തോടെയാണ് ഭർത്താവും കുടുംബവും രക്ഷപ്പെട്ടത്. അതേസമയം യുവതി തന്റെ സ്വർണാഭരണങ്ങളും ഭർത്താവിന്റെ അമ്മയുടെ ആഭരണങ്ങളുമായാണ് കടന്നുകളഞ്ഞത്. യുവാവ് നൽകിയ പരാതിയിൽ തുടക്കത്തിൽ പോലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന്…

    Read More »
Back to top button
error: