NEWS

  • പാക് സമ്പദ് വ്യവസ്ഥ തകര്‍ച്ചയുടെ പാതയില്‍; മൈക്രോ സോഫ്റ്റിനു പിന്നാലെ വന്‍കിട കമ്പനികള്‍ കളമൊഴിയുന്നു; ആഭ്യന്തര സംഘര്‍ഷങ്ങള്‍ വെല്ലുവിളി; ടോട്ടല്‍ എനര്‍ജി മുതല്‍ ഫൈസര്‍വരെ പ്രവര്‍ത്തനം അവസാനിപ്പിച്ചു

    ഇസ്ലാമാബാദ്: ആഭ്യന്തര സംഘര്‍ഷങ്ങളും അയല്‍രാജ്യങ്ങളില്‍ നിന്നുള്ള വെല്ലുവിളികളും വര്‍ധിച്ചതോടെ പാക്കിസ്താന്‍ സമ്പദ്വ്യവസ്ഥ തകര്‍ച്ചയുടെ പാതയിലാണ്. അന്തരീക്ഷം മോശമായതോടെ പാക്കിസ്താനില്‍ നിന്ന് വന്‍കിട കോര്‍പറേറ്റ് കമ്പനികളും പിന്‍മാറുന്ന തിരക്കിലാണ്. 25 വര്‍ഷമായി സാന്നിധ്യമുണ്ടായിരുന്ന മൈക്രോസോഫ്റ്റ് അടുത്തിടെയാണ് അവരുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചത്. ഷെല്‍ പെട്രോളിയം കമ്പനി, ടോട്ടല്‍ എനര്‍ജീസ്, ഫൈസര്‍, ടെലെനോര്‍ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് അടുത്തിടെ പാക്കിസ്താന്‍ വിട്ടത്. മറ്റ് പല കമ്പനികളും പ്രവര്‍ത്തനം വെട്ടിക്കുറയ്ക്കുകയോ പൂര്‍ണമായി പിന്മാറാനൊരുങ്ങുകയോ ആണ്. സാമ്പത്തികരംഗം തകര്‍ന്നതും ബിസിനസ് അന്തരീക്ഷം മോശമായതും മാത്രമല്ല കമ്പനികളെ പാക്കിസ്ഥാന്‍ വിടാന്‍ പ്രേരിപ്പിക്കുന്നത്. ദീര്‍ഘകാലടിസ്ഥാനത്തില്‍ പാക്കിസ്താനിലെ പ്രവര്‍ത്തനം മൂലം വലിയ നേട്ടം കാണുന്നില്ലെന്നാണ് പല കമ്പനികളും പറയുന്നത്. പാക്കിസ്താന്‍ കറന്‍സിയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തര സംഘര്‍ഷങ്ങള്‍ പതിവായതും ആഗോള കമ്പനികളുടെ പിന്‍മാറ്റത്തിന് വഴിയൊരുക്കുന്നു. പല ബ്രാന്‍ഡുകളും തങ്ങളുടെ പ്ലാന്റുകളും ബിസിനസുകളും പാക്കിസ്ഥാന്‍ കമ്പനികള്‍ക്ക് കുറഞ്ഞ തുകയ്ക്ക് കൈമാറുകയാണ്. ലോകത്തെ വന്‍കിട മൊബൈല്‍ ടെലികമ്മ്യൂണിക്കേഷന്‍ കമ്പനികളിലൊന്നായ ടെലിനോര്‍ അടുത്തിടെയാണ് തങ്ങളുടെ കമ്പനി പാക്കിസ്താന്‍…

    Read More »
  • പൊതുമേഖലാ ബാങ്കുകളുടെ വിദേശ നിക്ഷേപ പരിധി ഉയര്‍ത്താന്‍ സര്‍ക്കാര്‍; ഉടമസ്ഥാവകാശം തുച്ഛമാക്കും; റിസര്‍വ് ബാങ്കും ധനമന്ത്രാലയവും സജീവ ചര്‍ച്ചയില്‍; സാമ്പത്തിക വളര്‍ച്ച കൂടിയതോടെ വായ്പയിലും വര്‍ധന; ഇടിച്ചു കയറാന്‍ ജാപ്പനീസ്, അമേരിക്കന്‍ ബാങ്കുകള്‍

    ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളിലെ പ്രത്യക്ഷ വിദേശ നിക്ഷേപം (ഫോറിന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ്-എഫ്ഡിഐ) 49 ശതമാനം വരെയായി ഉയര്‍ത്താനുളള ഒരുക്കത്തില്‍ കേന്ദ്രസര്‍ക്കാര്‍. ഇപ്പോള്‍ അനുവദനീയമായ പരിധിയുടെ ഇരട്ടിയാണിത്. പരിധി ഉയര്‍ത്തുന്ന കാര്യം ധനമന്ത്രാലയം റിസര്‍വ് ബാങ്കുമായി ചര്‍ച്ച ചെയ്തു വരുന്നു. അന്തിമ തീരുമാനം എടുത്തിട്ടില്ല. നിരവധി വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ മുതല്‍ മുടക്കാനും സ്വാധീനം വര്‍ധിപ്പിക്കാനും പ്രത്യേക താല്‍പര്യം ഈയിടെയായി കാട്ടുന്നുണ്ട്. ആര്‍.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരി 300 കോടി ഡോളറിന് ദുബൈ കേന്ദ്രമായുള്ള എന്‍.ബി.ഡി (National Bank of Dubai -NBD) വാങ്ങിയത് ഉദാഹരണം. യെസ് ബാങ്കിന്റെ (YES Bank) 20 ശതമാനം ഓഹരി സുമിടോമോ മിത്സുയി ബാങ്കിംഗ് കോര്‍പറേഷന്‍ (Sumitomo Mitsui Bankking Corporation) 160 കോടി ഡോളര്‍ മുടക്കി വാങ്ങി. പീന്നീട് മറ്റൊരു 4.99 ശതമാനം ഓഹരി കൂടി വാങ്ങുകയും ചെയ്തു. ഫെഡറല്‍ ബാങ്കിന്റെ (Federal Bank) 9.99 ശതമാനം ഓഹരി 6,200 കോടി രൂപ…

    Read More »
  • യുദ്ധകാലത്തെ ചൈനീസ് വിസ്മയം; ഡീപ്പ് സീക്ക് അടക്കമുള്ള എഐ കമ്പനികള്‍ ചൈനീസ് സൈന്യവുമായി കരാറില്‍ ഏര്‍പ്പെട്ടതിന്റെ വിവരങ്ങള്‍ പുറത്ത്; ആക്രമണം ഏകോപിപ്പിക്കാന്‍ വേണ്ടത് വെറും 48 സെക്കന്‍ഡ്; എഐ ഡോഗ് മുതല്‍ ഡ്രോണ്‍വരെ; അമേരിക്ക കയറ്റുമതി നിരോധിച്ച എന്‍വിഡിയ ചിപ്പുകളും വ്യാപകമായി ഉപയോഗിക്കുന്നെന്ന് റിപ്പോര്‍ട്ട്

    ബീജിംഗ്: ലോകമെമ്പാടും വീണ്ടും യുദ്ധത്തിന്റെയും സംഘര്‍ഷത്തിന്റെയും കാലത്തിലൂടെ കടന്നുപോകുമ്പോള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്താല്‍ ചൈനയുടെ മുന്നേറ്റം വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. ചൈനയുടെ സ്വന്തം ഡീപ് സീക്ക് പോലുള്ള എഐ സാങ്കേതികവിദ്യയുടെ ബലത്തിലാണ് സ്വയം പ്രവര്‍ത്തിക്കുന്ന ആധുധിക വാഹനങ്ങളടക്കം ചൈന നിര്‍മിര്‍ക്കുന്നതെന്നാണു റിപ്പോര്‍ട്ട്. ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള നോരിന്‍കോ കഴിഞ്ഞ ഫെബ്രുവരിയില്‍ ഡീപ് സീക്കിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന സൈനിക വാഹനത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങാന്‍ കഴിവുള്ള വാഹനം ചൈനയുടെ ഡിഫെന്‍സ് രംഗത്തെ മികവു വിളിച്ചോതുന്നതായിരുന്നു. ചൈന ഏറ്റവും കൂടുതല്‍ പ്രതിരോധ രംഗത്തു മത്സരിക്കുന്നത് അമേരിക്കയുമായിട്ടാണ്. ഇതിന്റെ ഭാഗമായാണ് നോരിന്‍കോ പി60 എന്ന കമ്പനി ആധുനിക സംവിധാനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നത്. ഇതടക്കം ചൈന ഈ രംഗത്തു നടത്തുന്ന മുന്നേറ്റത്തെക്കുറിച്ചുള്ള റിസര്‍ച്ച് പേപ്പറുകളും പേറ്റന്റ് വിവരങ്ങളും പരിശോധിച്ച് രാജ്യാന്തര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് ആണ് ടെക് രംഗത്തെക്കുറിച്ചുള്ള വെളിച്ചം വീശിയത്. ഏറ്റവും സാങ്കേതികത്തികവുള്ള കണ്ടുപിടിത്തങ്ങളെക്കുറിച്ചു രഹസ്യാത്മകമായിട്ടാണു പ്രവര്‍ത്തനമെങ്കിലും സര്‍ക്കാരിനു കഴീലെ…

    Read More »
  • പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാര്‍, അല്ലാതെ മുടക്കുന്നതിനല്ല ; കേരളത്തെ ഇന്നത്തെ കേരളമാക്കിയത് ഇംഎസ്എസ് ; ബിനോയ് വിശ്വത്തെ ഇരുത്തിക്കൊണ്ട് സിപിഐയ്ക്ക് കൊട്ടി മുഖ്യമന്ത്രി

    തിരുവനന്തപുരം : പദ്ധതികള്‍ നടപ്പാക്കുന്നതിനാണ് സര്‍ക്കാരെന്നും എന്നാല്‍ അത് മുടക്കുന്നവരുടെ കൂടെയല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളം രാജ്യത്തിന് അഭിമാനിക്കാന്‍ വക നല്‍കുന്ന സംസ്ഥാനമാണെന്നും പലതിലും മുന്‍പില്‍ നില്‍ക്കുന്ന ആധുനിക കേരളത്തിന് അടിത്തറ ഇട്ടത് ഇ എം എസ് സര്‍ക്കാരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുന്നപ്ര-വയലാര്‍ വാരാചരണ സമാപനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുക്കുന്ന ചടങ്ങിലാണ് സിപിഐക്ക് പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി എത്തിയത്. ഭ്രാന്താലയം മനുഷ്യാലയം ആയതിന്റെ ചരിത്രം മറന്നു പോകരുതെന്നും വികസനത്തിന്റെ പ്രത്യേക ഘട്ടത്തില്‍ കേരളം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 10 വര്‍ഷം മുമ്പ് ഇതായിരുന്നില്ല സ്ഥിതി. 2006- 11 വരെ എല്‍ഡിഎഫ് ഭരിച്ചു. 2011-16 വരെ കേരളത്തിലെ ഒടുവിലത്തെ യുഡിഎഫ് സര്‍ക്കാര്‍ വന്നു. 2006 ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നേട്ടങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ പിന്നോട്ടടിച്ചു. പാഠ പുസ്തകം ഫോട്ടോ സ്റ്റാറ്റ് എടുത്തു കൊടുക്കുന്ന സ്ഥിതി ആയിരുന്നു കേരളത്തില്‍. ആയിരത്തോളം സ്‌കൂളുകള്‍ പൂട്ടി. 2016ല്‍ എല്‍ഡിഎഫ് വന്നപ്പോള്‍…

    Read More »
  • സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്ന് ആശങ്ക ; മഞ്ഞപ്പട ഹോംഗ്രൗണ്ട് ഹൈദരാബാദിലേക്കോ അഹമ്മദാബാദിലേക്കോ മാറ്റുന്നു ; ബ്‌ളാസ്‌റ്റേഴ്‌സിലെ ‘കേരളം’ പേരിനു മാത്രമാകുമോ?

    കൊച്ചി: മഞ്ഞപ്പടയുടെ ഏറ്റവും വലിയ ഗെറ്റ് അപ്പ്് കേരളമെന്ന ടൈറ്റിലിലെ മലയാളി നെ ഞ്ചോട് ചേര്‍ത്തുവെയ്ക്കുന്ന പേരായിരുന്നു. എന്തായാലും കേരളാബ്‌ളാസ്‌റ്റേഴ്‌സിലെ കേര ളം എന്നത് പേര് മാത്രമായി ഈ സീസണില്‍ ചുരുങ്ങുമോ എന്ന് ആശങ്ക ശക്തമാകുന്നു. ടീം കേരളാസംസ്ഥാനം വിടാനൊരുങ്ങുന്നതായിട്ടാണ് പുറത്തുവരുന്ന ഏറ്റവും പുതിയ വിവരം. കൊച്ചി സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന സാഹചര്യത്തില്‍ ടീമിന്റെ ഹോംമാ ച്ചുകള്‍ അഹമ്മദാബാദിലേക്കോ ഹൈദരാബാദിലേക്കോ മാറ്റാനാണ് ടീം മാനേജ്‌മെന്റ് ആലോചിക്കുന്നത്. ഐഎസ്എല്ലിന് മുന്നോടിയായി സ്റ്റേഡിയത്തിന്റെ അറ്റകുറ്റപ്പണികള്‍ തീരുമോ എന്നതിലാണ് ആശങ്ക. അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരില്ലെന്ന് അറിയിച്ചതോടെ എറണാകുളം കലൂര്‍ സ്റ്റേഡിയം നവീകരണം അനിശ്ചിതത്വത്തിലാണ്. സ്റ്റേഡിയം നവീകരണ വിവാദത്തിന് പിന്നാലെ ജിസിഡിഎ അടിയന്തരയോഗം വിളിച്ചു. ചോദ്യ ങ്ങളോട് അസഹിഷ്ണുത തുടരുന്ന കായികമന്ത്രി വി അബ്ദുറഹിമാന് വിഷയത്തില്‍ പ്രതികരണമില്ല.സ്റ്റേഡിയം നവീകരണത്തിന്റെ പേരില്‍ തട്ടിപ്പും അഴിമതിയും നടന്നോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും ആവ ശ്യം. സ്റ്റേഡിയം നവീകരണത്തിന് സ്‌പോണ്‍സറുമായുള്ള കരാര്‍ വ്യവസ്ഥ എന്താണെന്ന് സര്‍ക്കാര്‍…

    Read More »
  • പലേരിമാണിക്യത്തിന്റെ സെറ്റില്‍ വെച്ച് സ്പര്‍ശിച്ചെന്ന് നടിയുടെ പരാതി തള്ളി ; പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത നടപടി നിലനില്‍ക്കില്ല ; രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് റദ്ദാക്കി

    കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമ കേസ് ഹൈക്കോടതി റദ്ദാക്കി. പാലേരി മാണിക്യം എന്ന സിനിമയുടെ ചിത്രീകരണ സമയത്ത് രഞ്ജിത്ത് മോശമായി പെരുമാറിയെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍. നടിയുടെ പീഡന പരാതിയിലെടുത്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. തനിക്കെതിരെ പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ നിലനില്‍ക്കില്ലെന്നും 2009 ല്‍ നടന്ന സംഭവത്തിന് നടി 2024 ഓഗസ്റ്റ് 26നാണ് പരാതി നല്‍കിയതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. ബംഗാളി നടിയുടെ പരാതിയിലെടുത്ത കേസാണ് കോടതി റദ്ദാക്കിയത്. കേസ് എടുക്കാനുളള കാലപരിധി അവസാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. പതിനഞ്ച് വര്‍ഷത്തിലേറെ വൈകി കേസെടുത്ത മജിസ്ട്രേറ്റ് കോടതി നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. പ്ലസ്ടുവില്‍ പഠിക്കവെ ബാവൂട്ടിയുടെ നാമത്തില്‍ എന്ന പടത്തിന്റെ ലൊക്കേഷനില്‍ വച്ചാണ് സംവിധായകനെ പരിചയപ്പെടുന്നത്. പിന്നീട് പാലേരി മാണിക്യം സിനിമയില്‍ അഭിനയി ക്കാ ന്‍ വിളിച്ചുവരുത്തിയ ശേഷം ഹോട്ടല്‍ മുറിയില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാ ണ് നടിയുടെ പരാതി. സിനിമയുടെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനായി രഞ്ജിത്ത് താമസിക്കുന്ന കൊച്ചി…

    Read More »
  • യുകെയില്‍ ഇന്ത്യന്‍ യുവതി ക്രൂര ബലാത്സംഗത്തിന് ഇരയായി; വംശീയ ആക്രമണമെന്നു റിപ്പോര്‍ട്ട്; പ്രതി സിസിടിവിയില്‍; ചിത്രം വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പുറത്തുവിട്ടു; വന്‍ പ്രതിഷേധം

    ലണ്ടന്‍: വെസ്റ്റ് മിഡ്‌ലാൻഡ്‌സിൽ ഇന്ത്യന്‍ വംശജയായ ഇരുപതുകാരി ക്രൂരമായ ബലാത്സംഗത്തിനിരയായി. വംശീയ വിദ്വേഷം നിറഞ്ഞ ആക്രമണമാണെന്നും പ്രതിയെ സിസിടിവിയിലൂടെ വ്യക്തമായെന്നും വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പൊലീസ് അറിയിച്ചു. യുവതിക്കെതിരെ ഉണ്ടായത് ഞെട്ടിക്കുന്ന ആക്രമണമാണെന്നും പ്രതിയെ പിടികൂടാനുള്ള നടപടികള്‍ സ്വീകരിച്ചെന്നും അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ റോനൻ ടൈറർ പറഞ്ഞു. ശനിയാഴ്ചയാണ് സംഭവം പുറത്തറിയുന്നത്. ലൈംഗികാതിക്രമത്തിന് ഇരയായ ശേഷം നിസഹായയായി യുവതി വഴിയില്‍ ഇരിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസിനു ലഭിച്ച വിവരത്തെത്തുടര്‍ന്നാണ് യുവതിയെ സുരക്ഷിതസ്ഥലത്തെത്തിച്ച് അന്വേഷണം ആരംഭിച്ചത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നും ലഭിച്ച പ്രതിയുടെ ചിത്രം വെസ്റ്റ് മിഡ്‌ലാൻഡ്‌സ് പോലീസ് പുറത്തുവിട്ടു. പ്രതിയെ കണ്ടെത്താൻ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്ന് പ്രദേശവാസികളോട് അഭ്യർത്ഥിച്ചു. പ്രദേശത്തുകൂടി ഈ ദിവസം വാഹനമോടിച്ചുപോയവര്‍ ഡാഷ്ക്യാം ദൃശ്യങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കാനും പൊലീസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ നിരവധി രാഷ്ട്രീയനേതാക്കള്‍ പ്രതികരണവുമായി രംഗത്തെത്തി. തീര്‍ത്തും അപലപനീയമായ ദുരന്തമെന്ന് കോവെൻട്രി സൗത്തിൽ നിന്നുള്ള പാർലമെന്റ് അംഗം സാറാ സുൽത്താന എക്സിൽ  കുറിച്ചു. ശനിയാഴ്ച വാൽസലിൽ ഒരു…

    Read More »
  • അല്‍ബേനിയയിലെ ആദ്യത്തെ എഐ മന്ത്രി ‘ഗര്‍ഭിണി’ ; 83 ഡിജിറ്റല്‍ ‘കുട്ടികള്‍ക്ക്’ ജന്മം നല്‍കുമെന്ന് പ്രധാനമന്ത്രി ; വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ

    അല്‍ബേനിയയിലെ ആദ്യത്തെ എഐ ജനറേറ്റഡ് സര്‍ക്കാര്‍ മന്ത്രിയെ അനാച്ഛാദനം ചെയ്ത് മാസങ്ങള്‍ക്ക് ശേഷം അവര്‍ ‘ഗര്‍ഭിണിയാണെന്ന്’ ഒരു വിചിത്ര പ്രഖ്യാപനം നടത്തി പ്രധാനമന്ത്രി എഡി റാമ. എഐ മന്ത്രി ഡിയേല 83 എഐ ‘കുട്ടികള്‍ക്ക്’ ‘ജന്മം നല്‍കാന്‍’ ഒരുങ്ങുന്നു, അധികാര ഹാളുകളില്‍ ഡിജിറ്റല്‍ സഹായികളായി സേവനമനുഷ്ഠിക്കുന്ന ഓരോ സോഷ്യലിസ്റ്റ് പാര്‍ട്ടി പാര്‍ലമെന്റ് അംഗത്തിനും ഒന്ന്, എന്ന നിലയില്‍ വരുമെന്നും റാമ പറഞ്ഞു. ജര്‍മ്മനിയിലെ ബെര്‍ലിനില്‍ നടന്ന ഗ്ലോബല്‍ ഉച്ചകോടിയിലായിരുന്നു പ്രസ്താവന. ‘ഡിയേലയുമായി ഞങ്ങള്‍ വളരെ റിസ്‌ക് എടുത്തു. ഡിയേല ഗര്‍ഭിണിയാണ്, 83 കുട്ടികളുമുണ്ട്’. ‘കുട്ടികള്‍’ അഥവാ സഹായികള്‍ എല്ലാ പാര്‍ലമെന്റ് നടപടികളും രേഖപ്പെടുത്തുകയും അവര്‍ക്ക് പങ്കെടുക്കാന്‍ കഴിയാത്ത ചര്‍ച്ചകളെക്കുറിച്ചോ പരിപാടികളെക്കുറിച്ചോ നിയമസഭാംഗങ്ങളെ അറിയിക്കുകയും ചെയ്യുമെന്ന് റാമ വിശദീകരിച്ചു. ‘ഓരോരുത്തരും… പാര്‍ലമെന്റ് സെഷനുകളില്‍ പങ്കെടുക്കുന്നവരുടെ സഹായിയായി പ്രവര്‍ത്തിക്കും, സംഭവിക്കുന്ന എല്ലാറ്റിന്റെയും രേഖ സൂക്ഷിക്കുകയും പാര്‍ലമെന്റ് അംഗങ്ങളെ നിര്‍ദ്ദേശിക്കുകയും ചെയ്യും. ഈ കുട്ടികള്‍ അവരുടെ അമ്മയെ അറിയും.’ അദ്ദേഹം പറഞ്ഞു. ‘ഉദാഹരണത്തിന്, നിങ്ങള്‍ കാപ്പി…

    Read More »
  • സിപിഐ ശരിക്കും പെട്ടുപോയി മുമ്പോട്ടും പുറകോട്ടും വയ്യ ; മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടും പരിഹാരമായില്ല ; പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ടെന്ന് ബിനോയ് വിശ്വം

    ആലപ്പുഴ: പിഎം ശ്രീയില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരമായില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. വിഷയങ്ങള്‍ ബാക്കിനില്‍ക്കുകയാണെന്നും തീരുമാനം പിന്നാലെ അറിയിക്കാമെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സെക്രട്ടറി. ‘ഞങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഹൃദ്യമായ സംസാരമായിരുന്നു. പക്ഷെ വിഷയങ്ങള്‍ക്ക് പരിഹാരമുണ്ടായിട്ടില്ല. ഞങ്ങളുടെ പ്രശ്നങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. അതുകൊണ്ട് അടുത്ത ഘട്ടം ഞങ്ങള്‍ പിന്നാലെ അറിയിക്കാം. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഇവിടെയും ഡല്‍ഹിയിലും നേതൃത്വമുണ്ട്. ആവശ്യമായ ആലോചനകള്‍ക്കുശേഷം യഥാസമയം എല്ലാം അറിയിക്കാം’, ബിനോയ് വിശ്വം പറഞ്ഞു. പിഎം ശ്രീ പദ്ധതിയിലെ അഭിപ്രായഭിന്നതകള്‍ പരിഹരിക്കാനായി മുഖ്യമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും നടത്തിയ കൂടിക്കാഴ്ച്ച ഫലം കണ്ടിരുന്നില്ല. പിഎം ശ്രീയില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന നിലപാടിലാണ് സിപിഐ. മുഖ്യമന്ത്രിയുടെ അനുനയത്തിന് സിപിഐ വഴങ്ങിയില്ല. മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാനാണ് സിപിഐയുടെ തീരുമാനമെന്നാണ് വിവരം. സംസ്ഥാന എക്സിക്യൂട്ടീവിന്റെ തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന…

    Read More »
  • കേരളത്തിനും ബംഗാളിനും തമിഴ്‌നാടിനും മാത്രമാണോ സ്‌പെഷ്യല്‍ ഇന്റന്‍സീവ് വോട്ടര്‍ പട്ടിക പുതുക്കല്‍ ബാധകം ; അസമിനെ എന്തുകൊണ്ടാണ് ഒഴിവാക്കിയത്? കമ്മീഷന്റെ മറുപടി ഇങ്ങിനെ

    ന്യൂ ഡല്‍ഹി: രാജ്യത്ത് 21 വര്‍ഷത്തിന് ശേഷം നടക്കുന്ന, സ്‌പെഷ്യല്‍ ഇന്റന്‍സീവ് വോട്ടര്‍ പട്ടിക പുതുക്കലിന്റെ രണ്ടാം ഘട്ടത്തില്‍ നിന്നും അസമിനെ ഒഴിവാക്കി. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളുടെ പട്ടികയില്‍ നിന്നുമാണ് അസമിനെ ഒഴിവാക്കിയത്. അതേസമയം പശ്ചിമ ബംഗാളിനേയും തമിഴ്നാടിനേയും പട്ടികയി ല്‍ ഉള്‍പ്പെടുത്തി. അസമിനുള്ള പൗരത്വ നിയമം രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായതി നാല്‍ അസമിനായി പ്രത്യേകം പുതുക്കല്‍ ഉത്തരവുകള്‍ പുറപ്പെടുവിക്കുകയും SIR-ന്റെ ഒരു പ്രത്യേക തീയതി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനമായ അസമിന്, പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എ പ്രകാ രം പ്രത്യേക പൗരത്വ നിയമങ്ങള്‍ നിലവിലുണ്ട്. 1966 ജനുവരി 1-നും 1971 മാര്‍ച്ച് 25-നും ഇടയില്‍ ബംഗ്ലാദേശില്‍ നിന്ന് അസമിലേക്ക് പ്രവേശിച്ച ഇന്ത്യന്‍ വംശജര്‍ക്ക് ഈ നിയമം ബാധകമാണ്. 1966 ജനുവരി 1-ന് മുമ്പ് ഇന്ത്യയില്‍ പ്രവേശിച്ചവര്‍ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കപ്പെടുന്നു, എന്നാല്‍ 1966-1971 കാലയളവില്‍ പ്രവേശിച്ചവര്‍ക്ക്…

    Read More »
Back to top button
error: