NEWS

  • കപ്പലുകള്‍ വേട്ടയാടാന്‍ ഇറാന്‍ കടലിലിട്ട മൈനുകള്‍ എവിടെ? ഭൂരിഭാഗവും കാണാനില്ലെന്ന് റിപ്പോര്‍ട്ട്; സ്ഥാനം നിര്‍ണയിക്കാന്‍ ജിപിഎസ് സംവിധാനങ്ങള്‍ ഇല്ല; അപകട ഭീഷണി മറ്റിടങ്ങളിലേക്കും; സ്വന്തം കപ്പലുകള്‍ക്ക് ഭീഷണിയെന്നു കണ്ട് തെരച്ചില്‍ നിര്‍ത്തി ഇറാന്‍

    ടെഹ്‌റാന്‍: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിനിടെ ഇറാന്‍ ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ച നാവിക മൈനുകള്‍ നീക്കം ചെയ്യാന്‍ കഴിയാത്തത് വന്‍ പ്രതിസന്ധിയുണ്ടാക്കുന്നെന്നു റിപ്പോര്‍ട്ട്. കടലിടുക്ക് പൂര്‍ണ്ണമായും വീണ്ടും തുറക്കാന്‍ ഇറാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും, തങ്ങള്‍ തന്നെ സ്ഥാപിച്ച മൈനുകള്‍ എവിടെയൊക്കെയാണെന്ന് കണ്ടെത്താനോ അവ നീക്കം ചെയ്യാനോ ഉള്ള സാങ്കേതിക ശേഷി ഇറാന് ഇല്ലെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം അമേരിക്കയും ഇസ്രയേലും ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെയാണ് തന്ത്രപ്രധാനമായ ഹോര്‍മുസ് ജലപാതയില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയത്. മാര്‍ച്ച് 2-ന് ഇസ്ലാമിക റെവല്യൂഷണറി ഗാര്‍ഡ്സ് കോര്‍പ്സ് കടലിടുക്ക് അടച്ചതായി പ്രഖ്യാപിക്കുകയും പ്രവേശിക്കുന്ന കപ്പലുകളെ ‘അഗ്നിക്കിരയാക്കുമെന്ന്’ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിരുന്നു. ഇതോടെ ആഗോളതലത്തില്‍ എണ്ണവില കുതിച്ചുയരുകയും കപ്പല്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു. മൈനുകള്‍ ‘കാണാതായി’ കഴിഞ്ഞ മാസം യുദ്ധം രൂക്ഷമായ ഘട്ടത്തില്‍, അമേരിക്കന്‍ നാവികവ്യൂഹത്തെ തടയാനായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് (ഐആര്‍ജിസി) നൂറുകണക്കിന് മൈനുകളാണ് ഹോര്‍മുസ് കടലിടുക്കില്‍ വിന്യസിച്ചത്.…

    Read More »
  • വിവാദ ഭൂമി ഇടപാട്: ‘ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകി’ : ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ

    കണ്ണൂര്‍: ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ 10 ലക്ഷം രൂപ മടക്കി നൽകിയതായി ദല്ലാളായ നന്ദകുമാർ. തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മുമ്പ് പണം തിരികെ കിട്ടിയെന്നാണ് ദല്ലാൾ നന്ദകുമാർ മാധ്യമങ്ങളോട് പറഞ്ഞത്. ഏപ്രിൽ 7 ന് പണം അക്കൗണ്ടിലേക്ക് ഇട്ടു. ഹരിഹരൻ എന്ന വ്യക്തിയുടെ അക്കൗണ്ടിൽ നിന്നാണ് തുക ലഭിച്ചതെന്നും നന്ദകുമാർ വെളിപ്പെടുത്തി. ഭൂമി നൽകാമെന്ന വാഗ്ദാനത്തിലാണ് പണം വാങ്ങിയതെന്നും പിന്നീട് ഭൂമി ലഭിക്കാത്ത സാഹചര്യത്തിലാണ് വിവാദം ഉണ്ടായതെന്നും അദ്ദേഹം വിശദീകരിച്ചു. ഇപ്പോൾ പണം തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് പിൻവലിക്കുമെന്നും നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. മധ്യസ്ഥരുടെ വഴിയാണ് പണം നൽകിയതെന്നും, ഏത് അക്കൗണ്ടിലേക്കാണ് തുക നൽകേണ്ടതെന്ന് മുൻകൂട്ടി വിളിച്ച് ചോദിച്ചതായും നന്ദകുമാർ പറഞ്ഞു. അതേസമയം, പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണർ പദവി ലക്ഷ്യമിട്ട് ശോഭ സുരേന്ദ്രൻ വലിയ തുക ചെലവഴിച്ചെന്നും അദ്ദേഹം ആരോപിച്ചു. കൂടാതെ, ഇ പി ജയരാജൻ‌നെ ചുറ്റിപ്പറ്റിയ വിവാദവും അടിസ്ഥാനരഹിതമാണെന്ന് നന്ദകുമാർ കൂട്ടിച്ചേര്‍ത്തു. നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് മത്സരിച്ച…

    Read More »
  • ലെബനന്‍ ആക്രമണം നിര്‍ത്താതെ ചര്‍ച്ചയില്ല; അവസാന നിമിഷം ഉടക്കിട്ട് വീണ്ടും ഇറാന്‍; പാകിസ്ഥാനിലെ സമാധാന നീക്കങ്ങള്‍ പ്രതിസന്ധിയില്‍; നേതാക്കള്‍ക്കായി സൈനിക കോട്ടകെട്ടി പാകിസ്ഥാന്‍; ഇസ്ലാമാബാദ് നിശ്ചലം

    ഇസ്ലാമാബാദ്: ആറാഴ്ച നീണ്ടുനിന്ന യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും ശനിയാഴ്ച പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ ചര്‍ച്ചകള്‍ നടത്താനിരിക്കെ, ലെബനന്‍ വിഷയത്തിലും ഉപരോധങ്ങളിലും ഉറപ്പ് ലഭിക്കാതെ ചര്‍ച്ചകള്‍ ആരംഭിക്കാനാവില്ലെന്ന് ഇറാന്‍. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിന്റെ നേതൃത്വത്തില്‍ അമേരിക്കന്‍ പ്രതിനിധി സംഘം, പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രത്യേക ദൂതന്‍ സ്റ്റീവ് വിറ്റ്കോഫ്, മരുമകന്‍ ജാരെഡ് കുഷ്നര്‍ എന്നിവരടങ്ങുന്ന സംഘം പാരീസിലെ ഇന്ധനം നിറയ്ക്കല്‍ സ്റ്റോപ്പിന് ശേഷം ഇസ്ലാമാബാദിലേക്കുള്ള യാത്രയിലാണ്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫിന്റെയും വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുടെയും നേതൃത്വത്തിലുള്ള ഇറാനിയന്‍ പ്രതിനിധി സംഘം വെള്ളിയാഴ്ച എത്തിച്ചേര്‍ന്നു. ഇറാന്റെ കൈവശം ‘കാര്‍ഡുകളൊന്നുമില്ലെ’ന്നു ട്രംപ് പറയുന്നു. മരവിപ്പിച്ച ഇറാനിയന്‍ ആസ്തികള്‍ വിട്ടുകൊടുക്കാമെന്നും, മാര്‍ച്ചില്‍ പോരാട്ടം തുടങ്ങിയ ശേഷം ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള പോരാളികള്‍ക്കെതിരായ ഇസ്രായേല്‍ ആക്രമണത്തില്‍ ഏകദേശം 2000 പേര്‍ കൊല്ലപ്പെട്ട ലെബനനില്‍ വെടിനിര്‍ത്തല്‍ ഏര്‍പ്പെടുത്താമെന്നും വാഷിംഗ്ടണ്‍ നേരത്തെ സമ്മതിച്ചിരുന്നതായി ഖാലിബാഫ് എക്‌സില്‍ പറഞ്ഞു. ഈ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് വരെ ചര്‍ച്ചകള്‍ ആരംഭിക്കില്ലെന്ന്…

    Read More »
  • സ്വർണ്ണം വാങ്ങാനുള്ള പ്ലാനുണ്ടോ? പവന് 392 രൂപ വർദ്ധിച്ചു; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു

    തിരുവനന്തപുരം: ആഗോള വിപണിയിലെ രാഷ്ട്രീയ അസ്ഥിരതകൾ സ്വർണ്ണവിപണിയെ വട്ടംകറക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ വിലയിടിവിന് പിന്നാലെ കേരളത്തിൽ ഇന്ന് സ്വർണ്ണവില വീണ്ടും വർദ്ധിച്ചു. 22 കാരറ്റ് ഒരു പവൻ ഒരു ഗ്രാമിന് 45 രൂപയാണ് കൂടിയത്. ഒരു പവന് 392 രൂപയും വർദ്ധിച്ചു. ഇന്നത്തെ 24 കാരറ്റ് ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 15,284 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 14,010 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 11,463 രൂപയുമാണ്. 24 ഗ്രാം കാരറ്റ് സ്വർണ്ണം ഒരു പവന് 1,22,272 രൂപയാണ് ഇന്നത്തെ വില. സ്വർണ്ണവിലയിൽ തുടർച്ചയായ മാറ്റങ്ങൾ പ്രകടമാകുന്ന സാഹചര്യമാണ്. 2026 ജനുവരി 29-ന് രേഖപ്പെടുത്തിയ ഗ്രാമിന് 16,395 രൂപയും പവന് 1,31,160 രൂപയുമാണ് കേരളത്തിലെ ഇതുവരെയുള്ള റെക്കോർഡ് നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയും നിലവിലെ യുദ്ധസാഹചര്യങ്ങളും സ്വർണ്ണവിലയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.

    Read More »
  • ’രാഷ്‌ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്’: പി.സി. ജോർജിനും ഷോൺ ജോർജിനും മറുപടിയുമായ് ദീപിക

    പാലാ: ബിജെപി നേതാക്കളായ പി.സി. ജോർജിനും മകൻ ഷോൺ ജോർജിനും പരോക്ഷ മറുപടിയുമായി കത്തോലിക്കാ സഭാ മുഖപത്രം ദീപിക. എഫ്സിആർഎയെക്കുറിച്ചു മിണ്ടിപ്പോകരുതെന്ന ഭീഷണിയുമായി ഏത് രാഷ്‌ട്രീയാവസരവാദി മുണ്ടുമടക്കിക്കുത്തി വന്നാലും വഴങ്ങില്ലെന്നും ഇനിയും പറയേണ്ടിവരുമെന്നും ദീപിക മുഖപ്രസംഗത്തിൽ പറയുന്നു. മര്യാദയ്ക്ക് നിന്നെയൊക്കെ ചുമക്കുന്നെന്നേയുള്ളൂ, അടങ്ങിയിരുന്നോണം, കാണിച്ചുതരാം തുടങ്ങിയ ഭരണകൂടത്തിന്റെ ഭീഷണികൾ ചരിത്രത്തിൽ ആദ്യത്തേതോ അവസാനത്തേതോ അല്ലെന്നും ദീപിക പറയുന്നു. വോട്ടെടുപ്പിന് പിന്നാലെ സഭയ്‌ക്കെതിരെ പി.സി. ജോർജും മകൻ ഷോൺ ജോർജും രൂക്ഷമായി വിമർശനമുന്നയിച്ചിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചില സ്ഥലങ്ങളിൽ യുഡിഎഫിന് വോട്ട് ചെയ്യാൻ നിർദ്ദേശിച്ചുവെന്നായിരുന്നു പി.സി. ജോർജിന്റെ പ്രധാന ആരോപണം. മെത്രാന്മാർക്ക് പുറമെ സഭയുടെ മുഖപത്രമായ ദീപികയ്‌ക്കെതിരെയും പി.സി. ജോർജും മകൻ ഷോൺ ജോർജും വിമർശനം ഉന്നയിച്ചിരുന്നു. വിവാദമായ എഫ്.സി.ആർ.എ ബില്ലുമായി ബന്ധപ്പെട്ടും ജോർജ് പ്രകോപനപരമായ പരാമർശം നടത്തിയിരുന്നു. ബില്ലിൽ പ്രതിഷേധമുള്ളവർക്ക് വീട്ടിൽ പോയി ഇരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ഈ വിഷയത്തിലാണ് ഇപ്പോൾ കത്തോലിക്ക സഭാ മുഖപത്രം പരോക്ഷ വിമർശനവുമായി രംഗത്തെത്തിയത്. മാർപാപ്പയ്ക്കെതിരേ…

    Read More »
  • വൈരം മറന്ന് ജനം: യുദ്ധ വിരുദ്ധ ചര്‍ച്ചകളില്‍നിന്ന് അഭിമാന നിമിഷത്തിന്റെ ആവേശത്തിലേക്ക് യുഎസ്; ആര്‍ട്ടെമിസ് ദൗത്യം അമേരിക്കക്കാരെ വീണ്ടും ഒന്നിപ്പിച്ചെന്ന് സാമൂഹിക നിരീക്ഷകര്‍; തെരഞ്ഞെടുപ്പുകളില്‍ ട്രംപ് വീണ്ടും നേട്ടമുണ്ടാക്കും; വിപണിയിലും വന്‍ കുതിപ്പ്

    ന്യൂയോര്‍ക്ക്: അരനൂറ്റാണ്ടിനുശേഷം ചന്ദ്രനിലേക്കു ലോകത്തെ ആദ്യത്തെ ബഹിരാകാശ ദൗത്യമായ ആര്‍ട്ടെമിസ് യുദ്ധത്താലും പ്രതിഷേധങ്ങളാലും വിഭജിക്കപ്പെട്ട അമേരിക്കയെ വീണ്ടും ഒന്നിപ്പിച്ചെന്നു റിപ്പോര്‍ട്ട്. പക്ഷപാതപരമായ വിദ്വേഷത്താലും യുദ്ധത്താലും തകര്‍ന്ന ഒരു രാഷ്ട്രത്തിന് അത്ഭുതത്തിന്റെയും പ്രത്യാശയുടെയും അഭിമാനത്തിന്റെയും ഐക്യം കൊണ്ടുവന്നെന്ന സാമൂഹിക നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ അമേരിക്കയുടെ സമാധാന ചര്‍ച്ചകള്‍ക്കൊപ്പം ആര്‍ട്ടെമിസും വിഷയമാകുമെന്നും ട്രംപിനു ഗുണം ചെയ്‌തേക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു. റോക്കറ്റ് വിക്ഷേപണ നിരീക്ഷണ ഗ്രൂപ്പുകളുടെയും ബഹിരാകാശത്തെക്കുറിച്ചുള്ള പ്രത്യേക ക്ലാസ്‌റൂം പാഠങ്ങളുടെയും ആധിക്യം മുതല്‍, പ്ലാനറ്റേറിയം സന്ദര്‍ശനങ്ങളിലെ വര്‍ദ്ധനവ്, നാസ-ആര്‍ട്ടെമിസ് മോഡല്‍ വസ്ത്രങ്ങളുടെ ചില്ലറ വ്യാപാരത്തിലെ കുതിച്ചുചാട്ടം വരെ, ചന്ദ്രന്റെ മറുവശത്തേക്ക് പറന്ന നാല് ബഹിരാകാശയാത്രികരോടുള്ള പൊതുജനങ്ങളുടെ താല്‍പ്പര്യത്തിന്റെ അടയാളങ്ങള്‍ എങ്ങും പ്രകടമാണ്. 1972-ന്റെ അവസാനത്തില്‍ അപ്പോളോ 17-ന് ശേഷം ആദ്യമായി ചന്ദ്രനില്‍ ബഹിരാകാശയാത്രികരെ ഇറക്കാന്‍ ഈ ദശകത്തിന്റെ അവസാനത്തില്‍ പദ്ധതിയിട്ട ശ്രമത്തിന്റെ പ്രധാന റിഹേഴ്‌സലായിരുന്നു 10 ദിവസത്തെ ദൗത്യം. വെള്ളിയാഴ്ച കലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തില്‍ ആര്‍ട്ടെമിസ് 2 ക്രൂവിന്റെ സ്പ്ലാഷ് ഡൗണോടെ…

    Read More »
  • മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; സംഭവം നടന്നത് മൂന്നുമണിക്കെന്ന് അമ്മ; തനുശ്രീയുടെ മരണത്തിൽ ദൂരൂഹത

    ബെംഗളൂരു: പി.യു.സി പരീക്ഷയിൽ തോറ്റതിനെത്തുടർന്ന് വിദ്യാർഥിനിയെ ഹെബ്ബാളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഹെബ്ബാളിലെ മനോരായണപാളയയിലെ തനുശ്രീയെ (17) യെയാണ് വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയിൽ കണ്ടത്. തനുശ്രീയുടെ മരണത്തിൽ ദൂരൂഹതയുണ്ടെന്ന് ആരോപിച്ച് തനുശ്രീയുടെ പിതാവിന്റെ വീട്ടുകാർ രംഗത്തെത്തി. വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണിയോടെയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ പെൺകുട്ടിയുടെ മാതാവ് പൊലീസിനെ വിവരം അറിയിച്ചത് രാത്രി പത്ത് മണിയോടെയാണ്. ഈ വിവരം പുറത്തായതോടെയാണ് തനുശ്രീയുടെ മരണത്തിൽ ദൂരൂഹത ആരോപിച്ച് തനുശ്രീയുടെ വീട്ടുകാർ രംഗത്തെത്തിയത്. പി.യു.സി. പരീക്ഷയിൽ പരാജയപ്പെട്ടതിനാൽ മകൾ ജീവനൊടുക്കിയെന്നാണ് മാതാവ് വ്യാഴാഴ്ച പോലീസിന് മൊഴിനൽകിയത്. രാത്രി പത്തു മണിക്കാണ് അമ്മയും നാലുപേരുംചേർന്ന് തനുശ്രിയെ കയറിൽനിന്ന് താഴെയിറക്കി ബന്ധുക്കളെ വിവരം അറിയിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണം നടന്നത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയെന്നാണ്. വെള്ളിയാഴ്ചയാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നത്. ഇതോടെയാണ് ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തിയത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് ഹെബ്ബാൾ പൊലീസ് വിശദമായ അന്വേഷണം…

    Read More »
  • ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ല, മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല, കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നത്, രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുത്, എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ല- ദീപിക

    കോട്ടയം: ബിജെപി നേതാവ് പിസി ജോർജിന് ചുട്ട മറുപടിയുമായി ദീപിക ദിനപത്രം മുഖപ്രസം​ഗം. ഏത് രാഷ്ട്രീയ അവസരവാദി മുണ്ട് മടക്കിക്കുത്തി വന്നാലും നിലപാടിൽ മാറ്റമില്ലെന്ന് ദീപിക ദിനപത്രം മുഖപ്രസംഗത്തിൽ പറയുന്നു. മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ഇനിയും പറയേണ്ടി വരുമെന്നും ദീപിക പറയുന്നു. കേരളത്തിലെ കവല ചട്ടമ്പിമാർ അധികാരമുണ്ട് കാണിച്ചുതരാമെന്നാണ് പറയുന്നതെന്നും രാഷ്ട്രീയം ദുഷിപ്പുകാർ തട്ടിപ്പറിക്കരുതെന്നും ദീപിക പറഞ്ഞു. എല്ലാവർക്കും വേണ്ടി എന്ന് പറയുന്ന നിയമങ്ങൾ ന്യൂനപക്ഷങ്ങളെ വേട്ടയാടിയ ഉദാഹരണങ്ങളുണ്ട്. എഫ്‌സിആർഎയെക്കുറിച്ച് മിണ്ടിപ്പോകരുതെന്ന ഭീഷണിക്ക് വഴങ്ങില്ലെന്നും ദീപിക മുഖപ്രസം​ഗത്തിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി ബിഷപ്പിനെതിരെ പിസി ജോർജ് അധിക്ഷേപ പരാമർശം നടത്തിയിരുന്നു. കാഞ്ഞിരപ്പള്ളി ബിഷപ്പ് മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന് വോട്ട് ചെയ്യാൻ പറഞ്ഞുവെന്നാണ് പിസി ജോർജ് ആരോപിച്ചത്. അദ്ദേഹം കാണിച്ചത് മര്യാദ കേടാണെന്നും സഭയ്ക്ക് ഗുണം ലഭിച്ചത് തന്നെ കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ‘കാഞ്ഞിരപ്പള്ളി ബിഷപ്പ് ഒരു മര്യാദക്കാരനാണെന്നാണ് ജനം വിചാരിക്കുന്നത്. പക്ഷേ അയാൾ എന്താണ് ചെയ്തത്. മഠങ്ങളിലെല്ലാം വിളിച്ച് യുഡിഎഫിന്…

    Read More »
  • നിസ്സഹായനായി ഹേസൽവുഡ്, എങ്ങനെ ചെക്കന്റെ തല്ല് നിർത്തണമെന്നറിയാതെ ഭുവി… 15 കാരന്റെ വെടിക്കെട്ടിൽ നിലവിലെ കൊമ്പന്മാർ വീണു, ആർസിബിക്ക് 6 വിക്കറ്റ് ജയം

    ഗുവാഹത്തി: 15 കാരൻ ചെക്കൻ 22 വാര പിച്ചിൽ കളംനിറഞ്ഞാടിയപ്പോൾ ഐപിഎല്ലിലെ നിലവിലെ ചാമ്പ്യന്മാർക്ക് പരാജയത്തിന്റെ കയിപ്പ്. 15കാരൻ വൈഭവ് സൂര്യവംശിയുടെയും ധ്രുവ് ജുറെലിൻറെയും ബാറ്റിംഗ് വെടിക്കെട്ടിൻറെ കരുത്തിൽ പരാജയമറിയാതെ കുതിച്ച നിലവിലെ ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളുരുവിനെ ആറ് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ഒന്നാം സ്ഥാനത്ത് ലീഡുയർത്തി. ആദ്യം ബാറ്റ് ചെയ്ത് ആർസിബിയ ഉയർത്തിയ 202 റൺസ് വിജയലക്ഷ്യം രാജസ്ഥാൻ 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. വൈഭവ് 26 പന്തിൽ 78 റൺസടിച്ചപ്പോൾ 43 പന്തിൽ 81 റൺസുമായി പുറത്താകാതെ നിന്ന ധ്രുവ് ജുറെൽ രാജസ്ഥാൻറെ ടോപ് സ്കോററായി. മത്സരത്തിൽ യശസ്വി ജയ്സ്വാൾ (13), ഷിമ്രോൺ ഹെറ്റ്മെയർ (0), ക്യാപ്റ്റൻ റിയാൻ പരാഗ് (3) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ 24 റൺസുമായി രവീന്ദ്ര ജഡേജ വിജയത്തിൽ ജുറെലിന് കൂട്ടായി നിന്നു. ആർസിബിക്കായി ഹേസൽവുഡും ക്രുനാൽ പാണ്ഡ്യയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഈ ജയത്തോടെ രാജസ്ഥാൻ നാലു കളികളിൽ…

    Read More »
  • ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്!! ശരീരത്തിൽ ഉടനീളം പരുക്ക്, പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിൽ… മരണത്തിൽ ദുരൂഹതയില്ല, പരുക്കുകൾ വീഴ്ചയിൽ സംഭവിച്ചത്- പോസ്റ്റ്മോർട്ടം റിപ്പോർട്ട്

    ചിക്കമംഗളൂരു: കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കാണ് മരണകാരണം എന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് സൂചിപ്പിക്കുന്നത്. കൂടാതെ ശരീരത്തിൽ ഉടനീളം പരിക്കുകളുണ്ട്. പലയിടത്തും അസ്ഥികൾ പൊട്ടിയ നിലയിലാണ്. പരുക്കുകൾ വീഴ്ച്ചയിൽ സംഭവിച്ചതാണെന്നും മരണത്തിൽ മറ്റ് അസ്വാഭാവികത ഇല്ലെന്നും പ്രാഥമിക പോസ്‌റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം, പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ ശ്രീനന്ദയുടെ മൃതദേഹം ഇന്ന് രാവിലെ 9 മണിയോടെ ഒറ്റപ്പാലം കടമ്പഴിപ്പുറത്തെ വീട്ടിലെത്തിക്കും. രാവിലെ 10 മണി വരെ പൊതുദർശനം. 10.30 ഓടെ സംസ്കാര ചടങ്ങുകൾ നടത്തും. വീട്ടിലെ പൊതുദർശനത്തിന് ശേഷം ലക്കിടി, തിരുവില്വാമല ഐവർമഠത്തിലാണ് ശ്രീനന്ദയുടെ മൃതദേഹം സംസ്കരിക്കുക. കഴിഞ്ഞ ദിവസം കർണാടകത്തിലെ ചിക്കമംഗളൂരുവിൽ വിനോദസഞ്ചാരത്തിനിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെയാണ് കണ്ടെത്തിയത്. കുട്ടിയെ കാണാതായ മാണിക്യധാര വെള്ളച്ചാട്ടത്തിന് 1500 അടി താഴെ നിന്നാണ് മൃതദേഹം ലഭിച്ചത്. തെർമൽ ഡ്രോണിന്റെ മോണിറ്ററിൽ ശ്രീനന്ദയുടെ മൃതദേഹം പതിഞ്ഞത്.…

    Read More »
Back to top button
error: