NEWS
-
തലമാറിയപ്പോൾ തലവരയും മാറി… തിരുവനന്തപുരം കോർപ്പറേഷനിൽ താമര വിരിഞ്ഞു!! ചരിത്രത്തിലാദ്യമായി ഒരു സീറ്റിന്റെ ഭൂരിപക്ഷത്തിൽ തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്ത് ബിജെപി!! പാലക്കാട് നഗരസഭയിൽ ഭരണം നിലനിർത്തി, കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടം
എറണാകുളം: തിരുവനന്തപുരം കോർപ്പറേഷൻ എൽഡിഎഫിൽ നിന്ന് പിടിച്ചെടുത്ത് എൻഡിഎയുടെ തേരോട്ടം. 50 ഇടത്ത് എൻഡിഎ, 26 ഇടത്ത് എൽഡിഎഫ്, 19 ഇടത്ത് യുഡിഎഫ് എന്നിങ്ങനെയാണ് നില. അതേസമയം പാലക്കാട് നഗരസഭയ്ക്ക് പിന്നാലെ തൃപ്പൂണിത്തുറ നഗരസഭയിലും ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ച് എൻഡിഎ. ഒരു സീറ്റിൻറെ ഭൂരിപക്ഷത്തിലാണ് എൻഡിഎയുടെ വിജയം. തൃപ്പൂണിത്തുറ നഗരസഭ കാലങ്ങളായി എൽഡിഎഫും യുഡിഎഫും മാറി മാറിയാണ് ഭരിച്ചുവന്നിരുന്നത്. ഇവിടെ 21 സീറ്റുകൾ എൻഡിഎ നേടിയപ്പോൾ 20 സീറ്റുകളാണ് എൽഡിഎഫ് ഇത്തവണ നേടിയത്. എന്നാൽ യുഡിഎഫ് 16 സീറ്റുകളിലൊതുങ്ങി. കോഴിക്കോട് എൽഡിഎഫ്- യുഡിഎഫ് തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എൽഡിഎഫിൽ നിന്നാണ് എൻഡിഎ തൃപ്പൂണിത്തുറ ഭരണം അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തത്. നിലവിൽ എൽഡിഎഫ് ആണ് നഗരസഭ ഭരിക്കുന്നത്. എ ക്ലാസ് നഗരസഭയായി കണക്കാക്കി ബിജെപി വലിയ പ്രചാരണമാണ് തൃപ്പൂണിത്തുറയിൽ നടത്തിയത്. പാലക്കാട് നഗരസഭയിലു ബിജെപി ഭരണം നിലനിർത്തിയിരുന്നു. എൻഡിഎ 25 സീറ്റിലും യു.ഡി.എഫ് 18 സീറ്റുകളിലും എൽഡിഎഫ് ഒമ്പത് സീറ്റുകളിലുമാണ് പാലക്കാട്…
Read More » -
പെൻഷനടക്കമുള്ള ആനുകൂല്യങ്ങൾ വാങ്ങിച്ച് നല്ല ഭംഗിയായി ശാപ്പാട് അടിച്ചിട്ട് ഏതോ നൈമിഷിക വികാരത്തിൽ മറിച്ച് വോട്ട് കുത്തി, ഈ കാണിച്ചത് നന്ദികേടല്ലാതെ വേറെന്തെങ്കിലുമാണോ?… വികസന- ജനക്ഷേമ പ്രവർത്തനങ്ങൾക്ക് വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല, എന്തുകൊണ്ട് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കും, എംഎം മണി
ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പിൽ എന്തുകൊണ്ടാണ് തിരിച്ചടിയെന്ന് എൽഡിഎഫ് എന്ന നിലയിലും പാർട്ടി എന്ന നിലയിലും പരിശോധിക്കുമെന്ന് എംഎം മണി. സംഭവങ്ങൾ പരിശോധിച്ച് ആവശ്യമായ തിരുത്തൽ നടപടി സ്വീകരിച്ച് മുന്നോട്ട് പോകും, വികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമ പ്രവർത്തനങ്ങൾക്കും വോട്ട് കിട്ടുമെങ്കിൽ ഒരു കാരണവശാലും എൽഡിഎഫ് പരാജയപ്പെടാൻ പാടുള്ളതല്ല. അതിനു മാത്രം വികസന പ്രവർത്തനങ്ങൾ, ക്ഷേമ പ്രവർത്തനങ്ങൾ, പെൻഷൻ എല്ലാം നമ്മുടെ ജില്ലയിലടക്കം കൊണ്ടുവന്നിട്ടുണ്ടെന്നും എംഎം മണി പറഞ്ഞു. ഈ ആനുകൂല്യങ്ങളെല്ലാം വാങ്ങി വച്ചിട്ട് ഇടതുപക്ഷ ജനാധിപത്യമുന്നണിക്കെതിരെ വോട്ട് ചെയ്തു എന്നാണ് എനിക്ക് തോന്നുന്നത്. ഭരണവിരുദ്ധ വികാരമെന്നൊന്നും പറയാറായിട്ടില്ല. അതൊക്കെ പാർട്ടി നേതൃത്വം പരിശോധിച്ചിട്ട് പറഞ്ഞോളും. രാജക്കാട് പഞ്ചായത്തിലുൾപെടെ എൽഡിഎഫിന് ഭരണം നഷ്ടപ്പെട്ടതിനെകുറിച്ച് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന് ആ ആയിക്കോട്ടെ… എന്നായിരുന്നു മറുപടി. എന്റെ പഞ്ചായത്തിലെ പത്തും പോയോ? മറു ചോദ്യം, ശാന്തമ്പാറ കിട്ടിയിട്ടുണ്ട്. ആ ആയിക്കോട്ടെ.. അതൊന്നും പരാജയപ്പെടാൻ പാടില്ലാത്ത സ്ഥലങ്ങളാണെന്നും പ്രതികരണം. അതേസമയം സംസ്ഥാനത്ത് യുഡിഎഫ് തരങ്കമെന്ന് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോൾ മറുപടി…
Read More » -
പ്രെസ്സ് റിലീസ് സെമി പോരാട്ടങ്ങൾക് ഒരുങ്ങി സൂപ്പർ ലീഗ് കേരള
കൊച്ചി, 12/12/2025: ആവേശകരമായ സൂപ്പർ ലീഗ് കേരള രണ്ടാം സീസൺ നിർണായകമായ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് വേദിയൊരുങ്ങിക്കഴിഞ്ഞു. ഡിസംബർ 14ന് നടക്കുന്ന ആദ്യ സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ കാലിക്കറ്റ് എഫ്സി തങ്ങളുടെ സ്വന്തം തട്ടകമായ ഇ എം എസ കോർപറേഷൻ സ്റ്റേഡിയത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ് സി യെ നേരിടും. ഡിസംബർ 15 ന് നടക്കുന്ന രണ്ടാം സെമിയിൽ കരുത്തരായ തൃശൂർ മാജിക് എഫ് സി, മലപ്പുറം എഫ് സി യുമായി തൃശൂർ കോര്പറേഷന് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കും. സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സുരക്ഷാ കാരണങ്ങളാലാണ് ആദ്യം നിശ്ചയിച്ച തീയതികളിൽ നിന്ന് മത്സരങ്ങൾ മാറ്റിവെച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലും ജനപങ്കാളിത്തത്തിലും മാത്രമല്ല, ഡിജിറ്റൽ ലോകത്തും കേരള ഫുട്ബോൾ വൻ വിപ്ലവമാണ് സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസൺ സൃഷ്ടിച്ചിരിക്കുന്നത്. ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകത കേരളത്തിലെ ചരിത്രപരമായ വേദികളുടെ തിരിച്ചുവരവാണ്. കണ്ണൂരിലെ ജവഹർ മുനിസിപ്പൽ സ്റ്റേഡിയം, തൃശ്ശൂർ…
Read More » -
രാഹുലുമായി സഹകരിച്ചാല്‍ നടപടിയെന്ന് ഡിസിസി പ്രസിഡന്റ്; മണ്ഡലത്തില്‍ സജീവമാകുന്നത് തലവേദന; ഫ്‌ളാറ്റ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് അസോസിയേഷന്‍; മുന്നറിയിപ്പുമായി മുസ്ലിം ലീഗും; കേസന്വേഷണം ഡിജിപി നേരിട്ടു വിലയിരുത്തും; പ്രത്യേക സംഘത്തിന് ചുമതല
പാലക്കാട്: രാഹുല്‍ മാങ്കുട്ടത്തിലിനെ സഹായിക്കുന്നവര്‍ക്കെതിരെ നടപടിക്കൊരുങ്ങി ഡിസിസി. രാഹുലുമായി ഒരുതരത്തിലും സഹകരിക്കില്ലെന്നു നേതൃത്വം അറിയിച്ചു. അതേസമയം പാലക്കാട്ടെ ഫ്‌ലാറ്റില്‍ നിന്ന് ഉടന്‍ ഒഴിയാന്‍ ആവശ്യപ്പെട്ട് രാഹുലിന് അസോസിയേഷന്‍ നോട്ടിസ് നല്‍കി. കഴിഞ്ഞ ദിവസം പോളിംഗ് ബൂത്തില്‍ എത്തിയപ്പോഴാണ് രാഹുലിനെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂച്ചെണ്ടു കൊടുത്ത് സ്വീകരിച്ചത്. യാത്രയിലുടനീളം പ്രാദേശിക നേതാക്കള്‍ അനുഗമിക്കുകയും ചെയ്തു. വിഷയത്തില്‍ ആക്ഷേപം ഉയര്‍ന്നതോടെയാണ് പ്രതികരണമായി ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍ രംഗത്തെത്തിയത്. രാഹുലിനെ പ്രകീര്‍ത്തിക്കുന്നതിനെ തള്ളി കെ.സി വേണുഗോപാലും രംഗത്തെത്തിയിരുന്നു. രാഹുല്‍ തുടര്‍ന്നങ്ങോട്ടേക്ക് മണ്ഡലത്തില്‍ സജീവമാകുന്നത് പാര്‍ട്ടിക്ക് തലവേദനയാകും എന്ന് മുന്നില്‍കണ്ടു കൊണ്ടാണ് നേതൃത്വത്തിന്റെ ഇടപെടല്‍. നേരത്തെ രാഹുലിനു കിട്ടിയ സ്വീകാര്യതയില്‍ കോണ്‍ഗ്രസ് പ്രതിസന്ധിയിലായിരുന്നു. അതിനിടെ രാഹുലിന്റെ കുന്നത്തൂര്‍മേടിലെ ഫ്‌ലാറ്റില്‍ നിന്നു ഒഴിയാനാവശ്യപ്പെട്ട് അസോസിയേഷന്‍ നോട്ടിസ് നല്‍കി. പ്രത്യേക അന്വേഷണ സംഘം ഫ്‌ലാറ്റില്‍ പരിശോധനക്കെത്തിയതും നിരന്തരം വാര്‍ത്തകളില്‍ നിറഞ്ഞതോടുകൂടിയാണ് ഒഴിയാന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടത്. ഈ മാസം 25ന് മുമ്പ് രാഹുല്‍ മാറിയേക്കും. പാലക്കാട്ടെ ഉപ തിരഞ്ഞെടുപ്പ്…
Read More » -
എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ് ; ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി ദിലീപിനെതിരെ ഗൂഢാലോചന തെളിഞ്ഞില്ലെന്ന് വിധി പകര്‍പ്പ്. ദിലീപിനെ വെറുതെ വിട്ടതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ മുന്നൂറോളം പേജുകളിലാണ്. ദിലീപിനെതിരെ ഗൂഢാലോചന തെളിയിക്കാനായില്ല. ദിലീപിനെതിരെ തെളിവുകള്‍ ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപ് പ്രതികള്‍ക്ക് പണം നല്‍കിയെന്നതിനോ പള്‍സര്‍ സുനി ദിലീപില്‍ നിന്ന് പണം വാങ്ങിയതിനോ ജയിലില്‍ നിന്ന് ദിലിപിനെ വിളിച്ചതിനോ തെളിവില്ലെന്ന് വിധിയില്‍ പറയുന്നു. ഡിജിറ്റല്‍ തെളിവുകള്‍ ഹാജരാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് വിധിയില്‍ പറയുന്നു. ദിലീപിന്റെ ഫോണില്‍ നിന്നും നീക്കം ചെയ്യപ്പെട്ട ഡേറ്റകള്‍ കേസുമായി ബന്ധപ്പെട്ടതെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. ദിലീപിന്റെ ഫോണിലെ ചാറ്റുകള്‍ നീക്കം ചെയ്‌തെന്ന പ്രോസിക്യൂഷന്‍ വാദത്തില്‍ ഫോണുകള്‍ എന്തുകൊണ്ട് സിഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയില്ലെന്നും കോടതി ചോദിച്ചു. ആകെ 1709 പേജുകളുള്ള വിധി പകര്‍പ്പാണ് പുറത്തുവന്നത്. ആറ് പ്രതികളെ ശിക്ഷിച്ചും നാല് പ്രതികളെ വെറുതെ വിടുകയും ചെയ്തിരുന്നു. പത്ത് പ്രതികളായിരുന്നു കേസില്‍ ഉണ്ടായിരുന്നത്. പള്‍സര്‍ സുനി, മാര്‍ട്ടിന്‍ ആന്റണി, ബി മണികണ്ഠന്‍, വി പി വിജീഷ്,…
Read More » -
രാഹുല്‍ മാങ്കൂട്ടത്തില്‍ ഒളിവില്‍ താമസിച്ചത് എട്ടിടങ്ങളില്‍ ; വില്ലയും ഫാംഹൗസുകളും ഒളിത്താവളങ്ങളായി ; ഒരിടത്തും അഞ്ചുമണിക്കൂറില്‍ കൂടുതല്‍ തങ്ങാതെ പലായനം, സഹായിച്ചത് പ്രാദേശിക പ്രവര്‍ത്തകരെന്ന് സൂചന
പാലക്കാട്: മൂന്‍കൂര്‍ജാമ്യം അനുവദിച്ചതിന് പിന്നാലെ പാലക്കാട് സജീവമാകാന്‍ തീരുമാ നിച്ചിരിക്കുന്ന രാഹുല്‍ മാങ്കൂട്ടത്തിലിനെ 15 ദിവസത്തോളം ഒളിവില്‍ കഴിയാന്‍ സഹായിച്ചത് പ്രാദേശിക പ്രവര്‍ത്തകരെന്ന് റിപ്പോര്‍ട്ട്. തിരിച്ചെത്തിയതിന് പിന്നാലെ നിലവില്‍ പാലക്കാട് തന്നെ തുടരുന്ന രാഹുല്‍ ഇന്നലെ മുതല്‍ എസ്‌ഐടിയുടെ നിരീക്ഷണത്തിലാണ്. ഒളിവില്‍ പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ തമിഴ്നാട്ടിലും ബംഗലുരുവിലുമായി എട്ട് ഇടങ്ങളില്‍ പാര്‍ത്തിരുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കോയമ്പത്തൂര്‍, ബാഗലൂര്‍, ബെംഗളൂരു, ഹൊസൂര്‍, കോറമംഗല, കെമ്പഗൗഡ, മുത്തുഗഡഹള്ളി, ബൊമ്മസാന്ദ്ര പ്രദേശങ്ങളില്‍ വില്ല കളിലും റിസോര്‍ട്ടുകളിലും ഫാംഹൗസുകളിലും വില്ലകളിലുമായി മാറിമാറി കഴിയു കയാ യിരുന്നു. ഇരു കേസുകളിലും മുന്‍കൂര്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ മണ്ഡലത്തില്‍ സജീവമാകാനാണ് രാഹുലിന്റെ നീക്കം. ഈ സ്ഥലങ്ങള്‍ പൊലീസ് തിരിച്ചറിയുകയും ഒളിവില്‍ കഴിഞ്ഞതിന് തെളിവ് ലഭിക്കുകയും ചെയ്തിട്ടുണ്ട്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു സ്ഥലത്ത് പരമാവധി കഴി ഞ്ഞ ത് അഞ്ചുമണിക്കൂറാണെന്നാണ് വിവരം. വിവരങ്ങള്‍ പ്രത്യേക അന്വേഷണ സംഘം ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷം…
Read More » -
നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍സുനി ഉള്‍പ്പെടെ ആറു പേര്‍ക്ക് 20 വര്‍ഷം തടവ്് ; ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കുറ്റവിമുക്തനാക്കപ്പെട്ട ദിലീപ് ; ശിക്ഷ കുറഞ്ഞുപോയെന്ന് വിലയിരുത്തല്‍
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നു മുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വന്‍തുക പിഴയും കോടതി ശിക്ഷിച്ചപ്പോള്‍ ആലുവ ശിവക്ഷേത്രത്തില്‍ ദര്‍ശനം നടത്തി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട നടന്‍ ദിലീപ്. വിധി പുറത്തുവന്നതിന് ശേഷം ദിലീപ് ആദ്യമായിട്ടാണ് പുറത്തിറങ്ങുന്നത്. കുറ്റവിമുക്തനാക്കിയതിന് പിന്നാലെ ദിലീപ് തന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കണമെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേസില്‍ ദിലീപിനെ വെറുതേ വിട്ടതില്‍ സാമൂഹ്യമാധ്യമങ്ങളിലും മറ്റും കോടതിയെ ഉള്‍പ്പെടെ വിമര്‍ശിക്കുന്നതില്‍ കോടതി ശക്തമായ നീരസം പ്രകടമാക്കി. ഇത്തരം ചര്‍ച്ച നടത്തുന്നവര്‍ വിധിന്യായം വായിച്ച ശേഷം അഭിപ്രായം പറഞ്ഞാല്‍ മതിയെന്നും ജഡ്ജ്് ഹണി വര്‍ഗ്ഗീസ് വ്യക്തമാക്കി. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് അവര്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതിയുടെ മാര്‍ഗ്ഗനിര്‍ദേശത്തിന്റെ ലംഘനമാണ് ഇവര്‍ നടത്തിയിരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലുള്ള കോടതിയലക്ഷ്യ കേസുകള്‍ ഈ മാസം 18 ന് പരിഗണിക്കുമെന്നും പറഞ്ഞു. ബലാല്‍സംഗം സുനി…
Read More » -
ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനായി എത്തിയ യുവതി രേഖകളുമായി എത്താമെന്ന് പറഞ്ഞ് സ്ഥലം വിട്ടു ; ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന ബാങ്കില്‍ ഉപേക്ഷിച്ചത് 1.25 കിലോ സ്വര്‍ണ്ണം
ചെന്നൈ: സ്വകാര്യ ബാങ്കില്‍ ഏകദേശം 1.5 കോടി രൂപ വിലമതിക്കുന്ന 1.25 കിലോയിലധികം സ്വര്‍ണ്ണാഭരണങ്ങള്‍ ഉപേക്ഷിച്ചതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ തമിഴ്നാട്ടിലെ വേല ച്ചേരി പോലീസ് തിരയുന്നു. ഡിസംബര്‍ 5 ന്, ഷര്‍മിള ബാനു എന്ന് സ്വയം പരിചയപ്പെ ടുത്തിയ ഒരു സ്ത്രീ, ബുര്‍ഖ ധരിച്ച് ശാഖയില്‍ കയറി പുതിയ അക്കൗണ്ട് തുറക്കാന്‍ ആഗ്രഹിക്കുന്നു വെന്ന് പറയുകയും ബാങ്കിന്റെ ലോക്കര്‍ സൗകര്യത്തെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു വെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. തന്റെ ഭര്‍ത്താവിന് ബാങ്കില്‍ അക്കൗണ്ട് ഉണ്ടെന്ന് അവര്‍ പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ലഭ്യമല്ലാത്തതിനാല്‍, അവരോട് കാത്തിരിക്കാന്‍ ആവശ്യപ്പെട്ടു. രേഖകളുമായി മടങ്ങിവരു മെന്ന് പറഞ്ഞ് സ്ത്രീ ബാങ്ക് വിട്ടു, പക്ഷേ മടങ്ങിവന്നില്ല. കുറച്ചു സമയത്തിനുശേഷം, ബാങ്ക് ജീവനക്കാര്‍ ശ്രദ്ധിക്കപ്പെടാത്ത ഒരു ബാഗില്‍ സ്വര്‍ണ്ണ ബാറുകളും വളകളും കണ്ടെത്തി, അത് സ്ത്രീ ഉപേക്ഷിച്ചുപോയതായി സംശയിക്കുന്നു. ബാങ്കിന്റെ ഓഡിറ്റ് സംഘം ഈ വസ്തുക്കള്‍ സുരക്ഷിതമാക്കി, അവ യഥാര്‍ത്ഥമാണെന്ന് ഉറപ്പുവരുത്തി, പിന്നീട് വേളാച്ചേരി പോലീസിന് കൈമാറി.…
Read More » -
മോഷണം കഴിഞ്ഞ് പോകുമ്പോള്‍ പിന്നാലെയെത്തി നാലംഗ കൊള്ളസംഘം കള്ളനെ കൊള്ളയടിച്ചു ; മാല പണയം വെയ്ക്കാന്‍ ചെന്നപ്പോള്‍ കള്ളന്‍ പിടിയിലായി, പിന്നാലെ സ്വര്‍ണ്ണവുമായി പോയ കൊള്ളസംഘവും പിടിയില്‍
ബംഗലുരു: വമ്പന്‍ മോഷണം നടത്തി സ്വര്‍ണ്ണവും പണവുമായി പോകുന്നതിനിടയില്‍ കള്ളനെ നാലംഗസംഘം വാഹനത്തിലെത്തി കൊള്ളയടിച്ചു. മോഷണമുതല്‍ വില്‍ക്കാനായി കടയില്‍ ചെന്നപ്പോള്‍ കള്ളനെ പൊക്കിയ പോലീസ് നാലംഗ കൊള്ളസംഘത്തെയും പൊക്കി. ബംഗലുരുവിലായിരുന്നു അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഈ സംഭവം അരങ്ങേറിയത്. ബംഗലുരുവില്‍ തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും ആയിരുന്നു. എന്നാല്‍ മോഷണ മുതലുമായി പോകുമ്പോള്‍ കള്ളന് പിന്നാലെ വാഹനത്തില്‍ വന്ന സംഘം മോഷണം നടന്ന് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കള്ളനെ മര്‍ദ്ദിച്ച് ഇതെല്ലാം കൈക്കലാക്കി. മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ്…
Read More »
