NEWS

  • മോഷണം കഴിഞ്ഞ് പോകുമ്പോള്‍ പിന്നാലെയെത്തി നാലംഗ കൊള്ളസംഘം കള്ളനെ കൊള്ളയടിച്ചു ; മാല പണയം വെയ്ക്കാന്‍ ചെന്നപ്പോള്‍ കള്ളന്‍ പിടിയിലായി, പിന്നാലെ സ്വര്‍ണ്ണവുമായി പോയ കൊള്ളസംഘവും പിടിയില്‍

    ബംഗലുരു: വമ്പന്‍ മോഷണം നടത്തി സ്വര്‍ണ്ണവും പണവുമായി പോകുന്നതിനിടയില്‍ കള്ളനെ നാലംഗസംഘം വാഹനത്തിലെത്തി കൊള്ളയടിച്ചു. മോഷണമുതല്‍ വില്‍ക്കാനായി കടയില്‍ ചെന്നപ്പോള്‍ കള്ളനെ പൊക്കിയ പോലീസ് നാലംഗ കൊള്ളസംഘത്തെയും പൊക്കി. ബംഗലുരുവിലായിരുന്നു അസാധാരണവും അമ്പരപ്പിക്കുന്നതുമായ ഈ സംഭവം അരങ്ങേറിയത്. ബംഗലുരുവില്‍ തുടര്‍ച്ചയായി മൂന്നു വീടുകളില്‍ കയറിയ കള്ളന്‍ മോഷ്ടിച്ചത് 90 ഗ്രാം സ്വര്‍ണവും 1.75 ലക്ഷം രൂപയും ആയിരുന്നു. എന്നാല്‍ മോഷണ മുതലുമായി പോകുമ്പോള്‍ കള്ളന് പിന്നാലെ വാഹനത്തില്‍ വന്ന സംഘം മോഷണം നടന്ന് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ കള്ളനെ മര്‍ദ്ദിച്ച് ഇതെല്ലാം കൈക്കലാക്കി. മര്‍ദ്ദിച്ച ശേഷം സ്വര്‍ണ്ണവും പണവും മറ്റ് വിലപിടിപ്പുളള വസ്തുക്കളും കവരുകയായിരുന്നു. ബെംഗളൂരു ഈസ്റ്റിലുള്ള മണ്ടൂര്‍ ഗ്രാമത്തിലെ ശ്മശാനത്തിന് സമീപമാണ് സംഭവം. ദിവസങ്ങള്‍ക്ക് ശേഷം മോഷ്ടാവ് മോഷണ മുതലില്‍ പെടുന്ന ഒരു സ്വര്‍ണമാല വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലില്‍ സ്വര്‍ണമാല മോഷ്ടിച്ചതാണെന്ന് ഇയാള്‍ സമ്മതിക്കുകയും നടന്ന സംഭവങ്ങള്‍ പൊലീസിനോട് പറയുകയും ചെയ്തു. തുടര്‍ന്ന് പൊലീസ്…

    Read More »
  • 1500 പേജുള്ള വിധിയില്‍ ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം ; മോതിരം തിരികെ നല്‍കണം, മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുറപ്പെടുവിച്ച വിധിപ്പകര്‍പ്പില്‍ 1500 പേജുകള്‍. ശിക്ഷ വിധിച്ച ശേഷം വിധിപ്പകര്‍പ്പ് പുറത്തുവന്നിരിക്കുകയാണ്. പ്രതികള്‍ അതിജീവിതയ്ക്ക് 5 ലക്ഷം രൂപ നല്‍കണം, മോതിരം തിരികെ നല്‍കണം എന്നും കോടതി വ്യക്തമാക്കി. ബലാത്സംഗത്തിന് ഇരയായ സമയത്തെ അതിജീവിതയുടെ മൊഴിയൂടെ പൂര്‍ണരൂപം വിധിയോടൊപ്പമുണ്ട്. കേസുമായി ബന്ധപ്പെട്ട മെമ്മറി കാര്‍ഡിന്റെ സ്വകാര്യത ഉറപ്പാക്കണമെന്നും സുരക്ഷിതമായ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും അന്വേഷണ സംഘത്തോട് കോടതി പറഞ്ഞിട്ടുണ്ട്. മെമ്മറി കാര്‍ഡ് പോലീസ് ഉദ്യോഗസ്ഥന്‍ സൂക്ഷിക്കണമെന്ന് കോടതി നിര്‍ദേശിച്ചു. അതീവ ശ്രദ്ധ പുലര്‍ത്തണം എന്ന് കോടതി നിര്‍ദേശിച്ചു. സ്വകാര്യതയെ ബാധിക്കുന്ന വിഷയമാണെന്ന് ചൂണ്ടിക്കാട്ടി. മാധ്യമങ്ങള്‍ക്ക് താക്കീത് നല്‍കിക്കൊണ്ടാണ് ജഡ്ജ് ഹണി എം വര്‍ഗീസ് കോടതി നടപടികള്‍ ആരംഭിച്ചത്. കോടതിയുടെ അന്തസ് ഹനിക്കുന്ന രീതിയിലുളള പ്രവര്‍ത്തിയുണ്ടാകരുതെന്ന് ജഡ്ജി നിര്‍ദേശിച്ചു. പള്‍സര്‍ സുനി ദയ അര്‍ഹിക്കുന്നില്ല. ഒരു സ്ത്രീയുടെ അന്തസ്സിന്റെ കാര്യമാണെന്നും അതിജീവിതയുടെ നിസ്സഹായാവസ്ഥ മനസിലാക്കണമായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. നടിയെ ആക്രമിച്ച കേസില്‍ ശിക്ഷാ വാദത്തിനിടെ കോടതിമുറിയില്‍ മറ്റ് പ്രതികള്‍…

    Read More »
  • ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ല; നല്‍കിയത് 376 ഡിയില്‍ പാര്‍ലമെന്റ് പറഞ്ഞ കുറഞ്ഞ തടവ്; വിധി സമൂഹത്തിന് നല്‍കുന്നത് തെറ്റായ സന്ദേശം; ശിക്ഷയില്‍ നിരാശന്‍: അഡ്വ. അജകുമാര്‍

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍, ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്ക് കിട്ടിയിരിക്കുന്ന ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. വി. അജകുമാര്‍. 376 ഡിയെ സംബന്ധിച്ചിടത്തോളം പാര്‍ലമെന്റ് പറഞ്ഞിട്ടുള്ള ഏറ്റവും മിനിമം കൊടുക്കേണ്ട തടവു മാത്രമാണ് കോടതി നല്‍കിയിരിക്കുന്നത്. ഇത് സമൂഹത്തിന് നല്‍കുന്നത് അങ്ങേയറ്റം തെറ്റായ സന്ദേശമാണ്. ശിക്ഷ കുറഞ്ഞുപോയതിനാല്‍, അപ്പീല്‍ നല്‍കാനായി സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കേസില്‍ പ്രോസിക്യൂഷന് തിരിച്ചടിയില്ല. ശിക്ഷ വിധിക്കേണ്ടത് പ്രോസിക്യൂഷന്‍ അല്ലല്ലോ, ശിക്ഷയില്‍ നിരാശനാണ്. തെളിവുകളില്‍ ഏതാണ് സ്വീകരിക്കാതെ പോയതെന്നും, എട്ടാം പ്രതിയെ വെറുതെ വിട്ടത് എന്തു കൊണ്ടെന്ന് പറയാന്‍ ജഡ്ജ്‌മെന്റ് വായിക്കാതെ എനിക്കാവില്ല. കാരണം ഞാനൊരു രാഷ്ട്രീയക്കാരനല്ല, അഭിഭാഷകനാണ്. പരമാവധി ശിക്ഷ കൊടുക്കണമെന്നും പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും ശക്തമായി വാദിച്ചിരുന്നു’. – അദ്ദേഹം പറയുന്നു. ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി…

    Read More »
  • ‘സ്ത്രീകള്‍ക്കു ജീവിക്കാന്‍ ഒരിടമില്ല, ഇതു കേരളത്തിലാണ് സംഭവിക്കുന്നത്’; പ്രതികള്‍ക്കു മിനിമം തടവും മാക്‌സിമം പരിഗണനയുമെന്നും നടി പാര്‍വതി

    നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവ് വിധിച്ചതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്. പ്രതികൾക്ക് മിനിമം തടവും മാക്‌സിമം പരിഗണനയുമാണെന്ന്‌ പാർവതി സാമൂഹികമാധ്യമത്തിൽ കുറിച്ചു. ഞങ്ങൾ സ്ത്രീകൾക്ക് ജീവിക്കാൻ ഒരിടം പോലുമില്ല. ശരി, അത് തിരിച്ചറിയുന്നു എന്നും പാർവതി കുറിച്ചു. ‘ക്രിമിനലുകൾ അപേക്ഷിക്കുമ്പോൾ അവരുടെ ശിക്ഷ കുറയാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഇത് നമ്മുടെ കേരളത്തിലാണ് സംഭവിക്കുന്നത്. ആദ്യം നാം അക്രമണങ്ങളെ അതിജീവിക്കണമെന്നും ശേഷം നിയമത്തെ അതിജീവിക്കണമെന്നുമാണോ’- പാർവതി കുറിച്ചു നടിയെ ആക്രമിച്ച കേസില്‍ ആറു പ്രതികള്‍ക്കും 20 വര്‍ഷം തടവും 50,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. പരമാധി ശിക്ഷ വിധിച്ചില്ല. ജീവപര്യന്തം നല്‍കേണ്ട സാഹചര്യമില്ലെന്ന് കോടതി വിലയിരുത്തി. പ്രതികളുടെ പ്രായവും കുടുംബ സാഹചര്യവും പരിഗണിച്ചു. പിഴത്തുക ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കണം. ഒന്നാം പ്രതി പള്‍സര്‍ സുനിയ്ക്ക് മൂന്നുലക്ഷവും മാര്‍ട്ടിന്‍ ആന്റണിക്ക് ഒരുലക്ഷത്തി ഇരുപത്തയ്യായിരം പിഴ വിധിച്ചു. മറ്റ് നാല് പ്രതികള്‍ക്കും പിഴ…

    Read More »
  • ലിയോണേല്‍ മെസ്സിയുടെ ഇന്ത്യാ പര്യടനം, ബോണസായി ഇന്റര്‍മയാമി താരങ്ങള്‍ ലൂയി സുവാരസും ഡീപോളും ;ടിക്കറ്റിന്റെ ചാര്‍ജ്ജ് 4000 രൂപ, 10 ലക്ഷം രൂപ കൊടുത്താല്‍ ഒപ്പം നിന്ന് ഫോട്ടോയുമെടുക്കാം

    ന്യൂഡല്‍ഹി: കൊച്ചിയില്‍ എത്തുമെന്നുള്ള മലയാളികളുടെ സ്വപ്‌നം ചാരമായെങ്കിലും ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയുടെ ഇന്ത്യാ പര്യടനത്തിന് ഇന്ന് തുടക്കം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 10.30 ന് മെസ്സി വന്നിറങ്ങും. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന പര്യടനത്തില്‍ ഹൈദരാബാദ്, മുംബൈ, ന്യൂഡല്‍ഹി എന്നീ നഗരങ്ങളിലാണ് മെസ്സിയെത്തുക. മെസ്സി തനിച്ചല്ല എത്തുന്നതെന്നും അദ്ദേഹത്തോടൊപ്പം ലൂയിസ് സുവാരസും ലോകകപ്പ് ജേതാവായ റോഡ്രിഗോ ഡി പോളും ചേരുന്നുണ്ട്. ഇരുവരും ഇന്റര്‍ മിയാമിയില്‍ മെസ്സിക്കൊപ്പം കളിക്കുന്ന താരങ്ങളാണ്, ഇത് ടൂറിന്റെ താരത്തിളക്കം വര്‍ദ്ധിപ്പിക്കുന്നു. കടുത്ത ആരാധകര്‍ക്ക് മെസിക്കൊപ്പം ഫോട്ടോ എടുക്കാനും സംഘാടകര്‍ അവസരമൊരുക്കുന്നുണ്ട്. മെസിക്കൊപ്പം ഒരൊറ്റ ഫോട്ടോ എടുക്കാന്‍ വേണ്ടി മാത്രം 9,95,000 രൂപയും ജിഎസ്ടിയുമാണ് സംഘാടകര്‍ ആരാധകരില്‍ നിന്ന് ഈടാക്കുന്നത്. അതു പോലും 100 പേര്‍ക്കു മാത്രമേ ലഭ്യമാകൂ. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഇതിനായുള്ള ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഫുട്‌ബോള്‍ തീമിലുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 4500 രൂപയാണ് മെസി…

    Read More »
  • മുന്‍ ഭര്‍ത്താവു മായി ബന്ധം തുടരുന്നുവെന്ന്, മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ കലഹം ; ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തി; യുവാവിന് വധശിക്ഷ വിധിച്ച് കോടതി

    വയനാട്: ഭാര്യയെയും ആദ്യബന്ധത്തിലെ കുട്ടിയെയും മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ വിധിച്ച് കോടതി. വയനാട് തലപ്പുഴ അത്തിമല കോളനിയിലെ ഗിരീഷിനാണ് കൊലക്കയര്‍ കിട്ടിയത്. 2025 മാര്‍ച്ച് 27 ന് നടന്ന സംഭവത്തില്‍ ഭാര്യ നാഗി, നാഗിയുടെ അഞ്ചുവയസുള്ള മകള്‍ കാവേരി, നാഗിയുടെ അമ്മ ജയയുടെ മാതാപിതാക്കളായ കരിയ, ഗൗരി എന്നിവരെയാണ് ഗിരീഷ് കൊലപ്പെടുത്തിയത്. വിരാജ്‌പേട്ട ജില്ല സെഷന്‍സ് കോടതി ജഡ്ജി എസ്. നടരാജ് വധശിക്ഷ വിധിച്ചത്. കുടക് ജില്ലയിലെ പൊന്നംപേട്ടയില്‍ ഭാര്യയെയും, ഭാര്യയുടെ മുന്‍ ബന്ധത്തിലെ മകളെയും, ഭാര്യയുടെ മുത്തച്ഛനെയും മുത്തശ്ശിയെയും വെട്ടിക്കൊന്ന കേസില്‍ വയനാട് സ്വദേശിയായ യുവാവിന് വധശിക്ഷ. കൊല നടന്ന് 8 മാസത്തിനുള്ളില്‍ അതിവേഗം വിചാരണ പൂര്‍ത്തിയാ ക്കിയാണ് ശിക്ഷ വിധിച്ചത്. നാഗി രണ്ടാമത്തെ ഭര്‍ത്താവായ ഗിരീഷിനൊപ്പം ഒരു വര്‍ഷത്തോ ളമായി താമസിച്ചുവരുകയായിരുന്നു. കൊല നടന്ന ദിവസം മദ്യപിക്കാന്‍ പണം നല്‍കാത്തതി നെ തുടര്‍ന്ന് നാഗിയെ ഉപദ്രവിക്കുകയായിരുന്നു. നാഗിയെ കൊലപ്പെടുത്തിയ ശേഷം തടസം നിന്ന് മകളെയും മുത്തശ്ശിയെയും,…

    Read More »
  • കോടതിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍ , വീട്ടില്‍ പ്രായമായ മാതാപിതാക്കളാണുള്ളതെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് മണികണ്ഠന്‍ ; കണ്ണൂര്‍ ജയിലിലേക്ക് മാറ്റണമെന്ന് അപേക്ഷിച്ച് വിജേഷ് ; നിര്‍വ്വികാരതയോടെ വിധികേട്ട് പള്‍സര്‍ സുനി

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ രാവിലെ 11 മണിക്ക് വിധി വരുമെന്ന് കാത്തിരുന്ന ശേഷം ഒടുവില്‍ വിധി വന്നത് വൈകിട്ട് അഞ്ചുമണിയോടെ. കോടതിയില്‍ വിധിക്ക് മുമ്പായി പ്രതികള്‍ക്ക് പറയാനുള്ളത് കേട്ടപ്പോള്‍ കോടതിയില്‍ ഉണ്ടായത് നാടകീയ രംഗങ്ങള്‍. ഭാര്യയും കുട്ടികളുമുണ്ടെന്നും പ്രായമായ മാതാപിതാക്കളുണ്ടെന്നും വീടിന്റെ ഏക ആശ്രയവും വരുമാന മാര്‍ഗ്ഗവും തങ്ങളാണെന്നുമെല്ലാം കുറഞ്ഞശിക്ഷ നല്‍കണമെന്നും ഒന്നുമുതല്‍ ആറുവരെയുള്ള പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പള്‍സര്‍ സുനി മാത്രമായിരുന്നു നിര്‍വ്വികാരതയോടെ നിന്നത് മൂന്നാംപ്രതി മാര്‍ട്ടിന്‍ ആന്റ ണി പൊട്ടിക്കരഞ്ഞു. വീട്ടില്‍ പ്രായമായ അമ്മ മാത്രമേയുള്ളെന്നായിരുന്നു കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി കോടതിയോട് പറഞ്ഞത്. യാതൊരു ഭാവഭേദവുമില്ലാതെയാണ് പള്‍സര്‍ സുനി കോടതിയില്‍ എത്തിയത്. എന്നാല്‍ മറ്റു പ്രതികളെല്ലാം വൈകാരികമായി ട്ടാണ് കോടതിയുടെ മുന്നില്‍ പെരുമാറിയത്. രണ്ടാംപ്രതി മാര്‍ട്ടിന്‍ആന്റണി പൊട്ടിക്കരഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്നും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ അഞ്ചര വര്‍ഷം ജയിലില്‍ കിടന്നു. പ്രായമായ മാതാപിതാക്കളുടെ ഏക ആശ്രയം താനാണെന്നും ഇതിന് മുമ്പ് തനിക്കെതിരേ…

    Read More »
  • ഫലത്തില്‍ ഏറ്റവും ചെറിയ ശിക്ഷ കിട്ടിയത് നടിയെ ലൈംഗികപീഡനം നടത്തിയ പള്‍സര്‍ സുനിക്ക് ; 12 വര്‍ഷം കഴിഞ്ഞ് ഇറങ്ങാം, ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാംപ്രതി എച്ച് സലീമിന് ; 18 വര്‍ഷം കിടക്കേണ്ടി വരും

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കേരളം കാത്തിരുന്ന കോടതിവിധി പുറത്തുവരുമ്പോള്‍ വിചാരണത്തടവുകാരനായ കാലം ഇളവായി പരിഗണിക്കുമ്പോള്‍ ഫലത്തില്‍ ഏറ്റവും കുറവ് കാലം ഇനി ജയിലില്‍ കിടക്കേണ്ടി വരുന്നത് കേസിലെ ഒന്നാംപ്രതി പള്‍സര്‍സുനിക്ക്. ഇനി പള്‍സര്‍ സുനിക്ക് പന്ത്രണ്ടര വര്‍ഷം ജയിലില്‍ കിടന്നാല്‍ മതിയാകും. മൂന്ന് ലക്ഷം രൂപയാണ് പിഴ നല്‍കേണ്ടത്. ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടക്കേണ്ടി വരുന്നത് അഞ്ചാം പ്രതി എച്ച് സലീമിനാണ്. 18 വര്‍ഷം കിടക്കേണ്ടി വരും. കേസില്‍ എല്ലാ പ്രതികള്‍ക്കും ഇരുപത് വര്‍ഷം തടവാണ് കോടതി വിധിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് രൂപ പിഴ ശിക്ഷയും വിധിച്ചു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് 20 വര്‍ഷം കഠിന തടവ് ഒരുലക്ഷം രൂപ പിഴ, മൂന്നാം പ്രതി മണികണ്ഠന് 20 വര്‍ഷം കഠിന തടവ് 75, 000 രൂപ പിഴ, നാലാം പ്രതി വിജീഷ് വി…

    Read More »
  • നടിയെ ആക്രമിച്ച കേസില്‍ പ്രതികള്‍ക്ക് 20 വര്‍ഷം കഠിനതടവും പിഴയും ; പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ച് പരമാവധിശിക്ഷ കൊടുത്തില്ല ; 13 വര്‍ഷം ജയിലില്‍ കഴിഞ്ഞാല്‍ മതി ; പള്‍സര്‍സുനി ആദ്യം പുറത്തിറങ്ങും

    കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നുമുതല്‍ ആറു വരെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും വിവിധ തുകകള്‍ പിഴയും ആര്‍ക്കും ജീവപര്യന്തം ശിക്ഷയില്ല. ഇതുവരെ ജയിലില്‍ കിടന്ന കാലയളവ് കുറച്ചുള്ള വര്‍ഷം ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. 50,000, മൂന്ന് ലക്ഷം, ഒരുലക്ഷം, 75000 രൂപ വീതവുമാണ് ആറു പേര്‍ക്കും പിഴശിക്ഷ വരുന്നത്. പള്‍സര്‍ സുനിക്ക് 20 വര്‍ഷവും മൂന്ന്‌ലക്ഷം രൂപയുമാണ് പിഴ പ്രതികള്‍ക്ക് നാല്‍പ്പത് വയസ്സിന് താഴെയാണെന്നതും വൃദ്ധരായ മാതാപിതാക്കളെയുമെല്ലാം കണക്കാക്കിയാണ് പരമാവധി ശിക്ഷ ഒഴിവാക്കിയത്. ക്രിമിനല്‍ ഗൂഡാലോചന, കൂട്ട ബലാത്സംഗം, അന്യായമായി തടവില്‍ വെയ്ക്കല്‍, ബലപ്രയോഗം, ക്രിമിനല്‍ ബലപ്രയോഗം, ഐടി വകുപ്പ് എന്നിങ്ങനെ വിവിധ വകുപ്പുകള്‍ അനുസിച്ചുള്ള കുറ്റത്തിനാണ് ശിക്ഷ കിട്ടിയത്. വിചാരണകാലയളവ് ഇളവ്് ചെയ്തായിരിക്കും ശിക്ഷ അനുഭവിക്കേണ്ടി വരിക. വിവിധ വകുപ്പുകളില്‍ നല്‍കിയ പല തടവുശിക്ഷകള്‍ അടക്കം എല്ലാത്തിനും കൂടി ഒരുമിച്ച് ശിക്ഷ…

    Read More »
  • നടിയെ ആക്രമിച്ച കേസ്: പ്രതികള്‍ക്കെല്ലാം 20 ലക്ഷം പിഴയും 50,000 രൂപയും ശിക്ഷ; ക്രിമിനല്‍ ഗൂഢാലോചന തെളിഞ്ഞു; കോടതിയില്‍ നടന്നത് ചൂടേറിയ വാക്‌പോര്; എല്ലാവര്‍ക്കും ഒരുപോലെ ശിക്ഷവേണമെന്ന വാദത്തിന് അംഗീകാരം

    കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പഴള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് 20 വര്‍ഷം തടവും 50,000 രൂപവീതം പിഴയും ശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം വര്‍ഗീസാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി.പി. വിജീഷ്, അഞ്ചും ആറും പ്രതികളായ എച്ച് സലീം, പ്രദീപ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്. പ്രതികളെ രാവിലെ പതിനൊന്നോടെ തൃശൂര്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍നിന്ന് കോടതിയിലെത്തിച്ചു. പ്രതികള്‍ക്ക് പറയാനുള്ളത് കോടതി കേട്ടു. തനിക്ക് അമ്മ മാത്രമേ ഉള്ളൂ എന്ന് പള്‍സര്‍ സുനി കോടതിയില്‍ പറഞ്ഞു. മറ്റൊരു പ്രതിയായ മാര്‍ട്ടിന്‍ കോടതിമുറിയില്‍ പൊട്ടിക്കരഞ്ഞു. ഏറ്റവും കുറഞ്ഞ ശിക്ഷ വേണമെന്ന് വിജീഷ് കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് മണികണ്ഠന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് വടിവാള്‍ സലിം പറഞ്ഞു. കുടുംബത്തിന് ഏക ആശ്രയം താന്‍…

    Read More »
Back to top button
error: