Local
-
എന്റെ കേരളം പ്രദർശന വിപണന മേള: തദ്ദേശീയ മത്സ്യകൃഷി സാധ്യതകൾ സെമിനാർ സംഘടിപ്പിച്ചു
കോട്ടയം: തദ്ദേശ മത്സ്യകൃഷി ലാഭകരമാക്കാൻ സംരംഭക മനോഭാവത്തോടെ സമീപിക്കണമെന്ന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. നവ്യ അഭിപ്രായപ്പെട്ടു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ മത്സ്യകൃഷി സാധ്യതകൾ എന്ന സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു ഡോ. നവ്യ. പ്രോട്ടീൻ അടങ്ങിയ ഭക്ഷ്യവസ്തുക്കളിൽ പ്രധാന സ്രോതസ്സാണ് മത്സ്യം. കടലിൽ നിന്ന് ഉപഭോഗത്തിനനുസരിച്ച് മത്സ്യം ലഭ്യമാകാത്തതിനാൽ തദ്ദേശ മത്സ്യകൃഷിയുടെ സാധ്യത വളരെയേറേയാണ്. ഗുണമേന്മയിലും രുചിയിലും ഏറെ മുന്നിട്ടു നിൽക്കുന്ന കേരളത്തിന്റെ തനത് മത്സ്യകൃഷി പിന്നോട്ട് പോകുന്നത് ശാസ്ത്രീയമായ കൃഷിരീതി പരീക്ഷിക്കാത്തതിനാലാണെന്നും സെമിനാർ നിരീക്ഷിച്ചു. കൃഷിക്ക് ആവശ്യമായ സ്രോതസുകളും ഏത് കൃഷിരീതിയും അവലംബിക്കാൻ സാധിക്കുന്ന സാഹചര്യങ്ങളും കേരളത്തിലുണ്ട്. എന്നാൽ മാറ്റം വരേണ്ടത് കൃഷിക്കാരുടെ മനോഭാവത്തിലാണെന്നും സെമിനാർ നിരീക്ഷിച്ചു. മത്സ്യകൃഷിയിൽ പരമ്പരാഗത കർഷകരുടെ സംഭാവന അവഗണിക്കാനാവില്ല. എന്നാലും നൂതന രീതിയിലുള്ള മത്സ്യ കൃഷിയും പ്രോത്സാഹിപ്പിക്കണം. മറ്റു സ്ഥലങ്ങളിൽ മത്സ്യകൃഷിയിലും കൃഷി രീതിയിലും വരുന്ന പുരോഗമനപരമായ മാറ്റങ്ങൾ നമ്മുടെ…
Read More » -
എന്റെ കേരളം മേള ഇന്നു കൂടി; വിൽപന പൊടിപൊടിക്കുന്നു
കോട്ടയം: നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് ( മേയ് 22 ) കൂടി മാത്രം. സ്റ്റാളുകൾ സന്ദർശിക്കുന്നതിനും ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഓരോ ദിനവും തിരക്കേറുകയാണ്. കുടുംബശ്രീ, വ്യവസായ വാണിജ്യ വകുപ്പ്, കർഷക ക്ഷേമ കാർഷിക വികസന വകുപ്പ്, സഹകരണ വകുപ്പ് തുടങ്ങിയവയുടെ വിപണന സ്റ്റാളുകളിലാണ് തിരക്ക് കൂടുതൽ. 132 വിപണന സ്റ്റാളുകളാണ് മേളയിലുള്ളത്. കുടുംബശ്രീയ്ക്ക് 25 പ്രദർശന വിപണന സ്റ്റാളുകളാണുള്ളത്. പ്രതിദിനം മൂന്ന് ലക്ഷം രൂപയുടെ വിൽപ്പന ഈ സ്റ്റാളുകളിൽ നിന്ന് ലഭിക്കുന്നുണ്ട്. ജില്ലയിലെ കുടുംബശ്രീ പ്രവർത്തകർ കൃഷി ചെയ്‌തെടുത്ത പച്ചക്കറികൾ, കരകൗശല വസ്തുക്കൾ, ആഭരണങ്ങൾ, ചിപ്പ്‌സ്, അച്ചാറുകൾ, കറിപൗഡറുകൾ, മഞ്ഞൾ പൊടി, വെളിച്ചെണ്ണ, വസ്ത്രങ്ങൾ, കത്തികൾ, പാത്രങ്ങൾ, വൃത്തിയാക്കുന്നതിനുള്ള ലോഷനുകൾ, തുടങ്ങിയവയാണ് കുടുംബശ്രീ സ്റ്റാളുകളിൽ നിന്ന് വിറ്റഴിക്കപ്പെടുന്നത്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള 56 സ്റ്റാളുകളിലെ 77 യൂണിറ്റുകളിൽ നിന്നായി പ്രതിദിനം അഞ്ച് ലക്ഷത്തോളം രൂപയുടെ വിൽപ്പനയാണ് ഇവിടെയുണ്ടാകുന്നുണ്ട്. ബയോഗ്യാസ് പ്ലാന്റ്, മുറ്റം…
Read More » -
അറിവും അവബോധവും കളി ചിരിയുമായി മാതൃക അങ്കണവാടിയുമായി എന്റെ കേരളം മേളയിൽ വനിതാ ശിശു വികസന വകുപ്പ്
കോട്ടയം: ഓരോ ദിവസങ്ങളിലും ഓരോ നിറങ്ങളാൽ കാണികളിൽ കൗതുകം നിറയ്ക്കുകയാണ് വനിതാ ശിശു വികസന വകുപ്പ്. കോട്ടയം നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഓരോ വ്യത്യസ്ത നിറങ്ങളാൽ സ്റ്റാളുകൾ ഒരുക്കി വെച്ചാണ് ശിശുവികസന വകുപ്പ് കാണികളെ ആകർഷിക്കുന്നത്. ഓരോ ദിവസവും വ്യത്യസ്തമാർന്ന പരിപാടികളാണ് കുട്ടികൾക്കായി ഒരുക്കുന്നത്. വിപണന പ്രദേശന മേളയുടെ ആറാം ദിവസം കൗമാരക്കാർക്കായി ബാലസൗഹൃദകേരളം എന്ന വിഷയത്തിൽ ചിത്രരചന മത്സരം, ക്വിസ് മത്സരം, കുസൃതി ചോദ്യങ്ങൾ, സ്‌പോട്ട് ഡാൻസ്, പാട്ട് തുടങ്ങി നിരവധിയർന്ന പരിപാടികളാണ് സംഘടിപ്പിച്ചത്. പങ്കെടുക്കുന്ന കുട്ടികൾക്കെല്ലാം സമ്മാനവും വനിതാ ശിശു വികസന വകുപ്പ് നൽകുന്നുണ്ട്. ഇതിനെല്ലാം പുറമെ കുട്ടികളെയും കൊണ്ട് കെ.എസ്.ആർ.ടി.സിയുടെ ഡബിൾ ഡെക്കർ ബസിൽ കോട്ടയം സിറ്റിയിൽ ഒരു കറക്കവും ഒരുക്കിയിരുന്നു. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൈക്കോ സോഷ്യൽ കൗൺസിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സ്റ്റാളിന് അകത്തേക്ക് കടന്നാൽ ഏതൊരാളും തന്റെ കുട്ടിക്കാല ഓർമ്മകളിലെത്തും. വിവിധ വർണങ്ങളാൽ ഒരുക്കിവെച്ച കളിപ്പാട്ടങ്ങൾ,…
Read More » -
തരംഗമായി നഗരത്തിലെ ഡബിൾ ഡെക്കർ യാത്ര; ട്രിപ്പുകൾ ഇന്നു കൂടി മാത്രം
കോട്ടയം: എന്റെ കേരളം മേളയിൽ എത്തുന്നവർക്ക് മികച്ച യാത്രാനുഭവങ്ങൾ സമ്മാനിച്ച് തരംഗമായി മാറിയിരിക്കുകയാണ് കെ എസ് ആർ ടി സി യുടെ ഡബിൾ ഡെക്കർ യാത്ര. ഡബിൾ ഡെക്കറിലേറി നഗരം ചുറ്റി വരുന്നവർക്ക് പറയാനുള്ളത് ഒന്ന് മാത്രം, ‘സംഭവം പൊളിയാണ് ‘. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനിയിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥമാണ് തിരുവനന്തപുരത്തുനിന്ന് കെ.എസ്.ആർ.ടി.സി. ഡബിൾ ഡെക്കർ ബസ് കോട്ടയത്തെത്തിച്ചത്. മേളയിലെ കെ.എസ്.ആർ.ടി.സി. സ്റ്റാളിൽ നിന്നും ലഭിക്കുന്ന കൂപ്പൺ ഉപയോഗിച്ച് ആർക്കും സൗജന്യമായി ഒരു റൗണ്ട് നഗരം ചുറ്റി വരാം. കോട്ടയം നാഗമ്പടം മൈതാനത്ത് നിന്നും ആരംഭിക്കുന്ന യാത്ര ബേക്കർ ജംഗ്ഷൻ ചുറ്റി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡ് വഴി പി.ഡബ്ല്യൂ.ഡി റെസ്റ്റ് ഹൗസിൽ നിന്നും തിരിഞ്ഞ് ശാസ്ത്രി റോഡ് വഴി തിരിച്ച് നാഗമ്പടത്ത് എത്തുന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ട്രിപ്പ് രാത്രി ഒമ്പത് മണിക്കാണ് അവസാനിക്കുന്നത്. പ്രായഭേദമില്ലാതെ…
Read More » -
കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ മേന്മ പറഞ്ഞ് എന്റെ കേരളം മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ
കോട്ടയം: കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ അനന്തസാധ്യതകൾ പറഞ്ഞ് എന്റെ കേരളം മേളയിൽ കൃഷി വകുപ്പിന്റെ സ്റ്റാളുകൾ. ജില്ലയിലെ 70 കൃഷിഭവനുകളിലെ കർഷകർ ഉത്പാദിപ്പിച്ച നൂറ്റമ്പതോളം മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ശേഖരമാണ് ആദ്യത്തെ സ്റ്റാളിലുള്ളത്. തേങ്ങ, തേൻ, വാഴപ്പഴം, ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുവർഗം, പൈനാപ്പിൾ, എന്നിവയിൽ നിന്ന് നിർമിക്കുന്ന മൂല്യവർദ്ധിത ഉത്പന്നങ്ങളാണ് ഇവിടെ ഉള്ളത്. വിവിധ കർഷക സംഘങ്ങൾ, കൃഷിക്കൂട്ടങ്ങൾ, ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നിവരുടെ നേതൃത്വത്തിൽ ഉത്പാദിപ്പിച്ചവയാണ് ഈ ഉത്പന്നങ്ങൾ. കാർഷിക ഉത്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭിക്കുന്നതിന് കർഷകർക്കുള്ള മികച്ച മാതൃക എന്ന നിലയിലാണ് ഇത്തരത്തിൽ കൃഷി വകുപ്പ് പ്രദർശനം സംഘടിപ്പിച്ചത്. മൂല്യവർദ്ധിത ഉത്പന്ന നിർമാണത്തിന് കർഷകത്തോടൊപ്പം ആകർഷകമായ സബ്‌സിഡിയും നൽകുന്നുണ്ട്. തേനിൽ നിന്ന് നിർമ്മിച്ച പെയ്ൻ ബാം. ഫേയ്‌സ് പാക്ക്, ചക്കയിൽ നിന്ന് ചക്കപൊടി, ചക്ക അച്ചാർ, ഉണക്ക ചക്ക, വാഴപ്പഴത്തിൽ നിന്ന് ഡ്രൈഡ് ഫ്രൂട്ട്‌സ്, ബനാന പൗഡർ, ഫിഗ്‌സ്, എന്നിവയിൽ തുടങ്ങി തേങ്ങയിൽ നിന്നും ഉത്പാദിപ്പിച്ചിട്ടുള്ള ചിപ്‌സ്, വെളിച്ചെണ്ണ…
Read More » -
സംസ്ഥാനങ്ങളുടെ സവിശേഷതകൾ കണക്കിലെടുത്തുള്ള പദ്ധതി ആസൂത്രണം നേരിടുന്നത് വലിയ വെല്ലുവിളി: മുഖ്യമന്ത്രി
കോട്ടയം: ഓരോ സംസ്ഥാനത്തിന്റെയും തനത് വികസന പദ്ധതികൾ, അവിടുത്തെ സവിശേഷമായ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള പദ്ധതി ആസൂത്രണം ഇവയെല്ലാം വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയം നാഗമ്പടം മൈതാനത്ത് എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിൽ കോട്ടയം ജില്ലാ ആസൂത്രണ സമിതി സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ടു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരളത്തെ സംബന്ധിച്ചു പ്രാദേശിക അസമത്വങ്ങൾക്കും പരിഹാരം കാണുന്ന സമതുലിതമായ വികസനം ഉറപ്പുവരുത്തേണ്ടുണ്ട്. അതുകൊണ്ട് കൂടിയാലോചനകൾക്കും ആസൂത്രണത്തിനുമൊക്കെ വലിയ പങ്കുണ്ട്. അതുകൊണ്ടാണ് സംസ്ഥാന ആസൂത്രണ ബോർഡ് തുടരുന്നതും കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു പോകുന്നതും. ഭരണഘടനാ സ്ഥാപനങ്ങളെ ഒന്നാകെ ഇല്ലാതാക്കുകകയും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളായ ജനാധിപത്യം, മതനിരപേക്ഷത, ഫെഡറൽ തത്വം ഇതെല്ലാം വെല്ലുവിളിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവരിൽ നിന്നുണ്ടാകുന്നത്. അതിനെതിരായുള്ള ചെറുത്തുനിൽപ്പായി വേണം ആസൂത്രണസമിതികളെ ശക്തിപ്പെടുത്തുന്നതിനെ കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു. നവകേരളം സൃഷ്ടിക്കാനുള്ള അടിസ്ഥാന ശില പാകാനാണ്് പതിനാലാം പഞ്ചവത്സര പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത 25 വർഷം കൊണ്ട് കേരളത്തിലെ…
Read More » -
കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി; രക്ഷകരായി ഫയർഫോഴ്സ്
തിരുവനന്തപുരം: കോവളം ബീച്ച് കാണാനെത്തിയ പത്ത് വയസുകാരിയുടെ കാൽ നടപ്പാതയുടെ സ്ലാബിനിടയിൽ കുടുങ്ങി. വിഴിഞ്ഞത്തു നിന്ന് എത്തിയ ഫയർഫോഴ്സ് ഏറെനേരത്തെ പരിശ്രമത്തിനൊടുവിൽ കുഞ്ഞിനെ രക്ഷിച്ചു. പരിക്കേറ്റ കുട്ടിയെ വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുമങ്ങാട് തെക്കെകുന്നത്തുവിളാകം വീട്ടിൽ ഗണേഷിന്റെ മകൾ അനാമിക (10)ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴോടെ ബീച്ചിന് സമീപം ലൈറ്റ് ഹൗസ് റോഡിലായിരുന്നു സംഭവം. എതിരെ വന്ന വാഹനം കടന്നുപോകാൻ പുറകിലേക്ക് മാറിയ കുട്ടിയുടെ വലതു കാൽ ഓടയുടെ സ്ലാബിനിടയിലേക്ക് താഴ്ന്ന് കുടുങ്ങുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കൾ കാൽ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഫയർഫോഴ്സ് കൺട്രോൾ റൂമിൽ വിവരമറിയിച്ചു. അവിടെ നിന്നുള്ള നിർദ്ദേശപ്രകാരം വിഴിഞ്ഞം യൂണിറ്റിലെ അസി. സ്റ്റേഷൻ ഓഫീസർ ഏംഗൽസ്, ഫയർമാൻമാരായ അനീഷ് എസ്.ബി, സന്തോഷ് കുമാർ, ഷിജു, ഷിബി, പ്രദീപ്, ഹോംഗാർഡ് സദാശിവൻ, ഡ്രൈവർ ബൈജു എന്നിവർ എത്തി. വേദനിച്ച് നിലവിളിക്കുകയായിരുന്ന കുട്ടിയെ അശ്വസിപ്പിച്ച ഉദ്യോഗസ്ഥർ ഹൈഡ്രോളിക് കട്ടർ, കമ്പിപ്പാര എന്നിവയുടെ സഹായത്തോടെ സ്ലാബിനെ…
Read More » -
പത്തനംതിട്ടയിൽ മഴയിലും കാറ്റിലും വ്യാപകനാശനഷ്ടങ്ങൾ
പത്തനംതിട്ട: ഇന്ന് ഉച്ചകഴിഞ്ഞ് പെയ്ത കനത്ത മഴയിലും കാറ്റിലും തടിയൂർ,കുറിയന്നൂർ മേഖലകളിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ കടപുഴകിയും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞുവീണും നിരവധി വീടുകളും കടകളും തകർന്നിട്ടുണ്ട്. കുറിയന്നൂർ മുളയ്ക്കലോലിൽ സ്കൂൾമുറ്റത്തെ മരം കടപുഴകി സ്കൂൾ കെട്ടിടത്തിനും നാശം സംഭവിച്ചിട്ടുണ്ട്.
Read More » -
വയനാട്ടിൽ അതിശക്തമായ കാറ്റും മഴയും; തെങ്ങ് മറിഞ്ഞുവീണ് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്
വയനാട്: അതിശക്തമായ മഴയിലും കാറ്റിലും ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് മറിഞ്ഞുവീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്.കല്‍പ്പറ്റ പുളിയൻമല ഐടിഐ കോളേജിന് സമീപമാണ് അപകടം സംഭവിച്ചത്. ഐടിഐ വിദ്യാര്‍ത്ഥി കാട്ടിക്കുളം സ്വദേശി നന്ദുവിനാണ് ഗുരുതരമായി പരിക്കേറ്റത്. നന്ദു ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നില്‍ക്കുന്ന സമയത്താണ് തെങ്ങ് മറിഞ്ഞു വീണത്.ഓടിക്കൂടിയ നാട്ടുകാർ തെങ്ങ് വെട്ടിമാറ്റിയാണ് നന്ദുവിനെ പുറത്തെടുക്കുന്നത്. ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ കല്‍പ്പറ്റ കൈനാട്ടി സിഗ്‌നലിന് സമീപം റോഡിലേക്ക് മരം ഒടിഞ്ഞു വീണു. ഫയര്‍ഫോഴ്‌സ് എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
Read More » -
തോട്ടം പുരയിടമാകും, ലാലിച്ചന് പുതിയ വീട് വയ്ക്കാം; ബാബുവിന് ഇനി ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല, മുൻഗണന റേഷൻ കാർഡ് അനുവദിച്ചു
കോട്ടയം: തോട്ടമെന്ന് തെറ്റായി രേഖപ്പെടുത്തിയ സ്ഥലം പുരയിടമാക്കി മാറ്റണം എന്ന് ആവശ്യവുമായാണ് ചെമ്മലമറ്റം സ്വദേശി ലാലിച്ചൻ ജോസഫ് മീനച്ചിൽ താലൂക് അദാലത്തിലെത്തിയത്. റിസർവേ നടന്നപ്പോഴാണ് ഒരേക്കർ പുരയിടം തോട്ടമെന്നു തെറ്റായി രേഖപ്പെടുത്തിയത്. മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പുതിയ വീടെന്ന സ്വപ്നവും ലാലിച്ചനു വെല്ലുവിളിയായി. രണ്ടു വർഷമായി പല പ്രാവശ്യം പരാതി നൽകിയെങ്കിലും പ്രശ്‌ന പരിഹാരം ഉണ്ടായില്ല. ഇതോടെയാണ് മീനച്ചിൽ താലൂക്ക് തല അദാലത്തിൽ പരാതിയുമായി ലാലിച്ചൻ എത്തിയതും മന്ത്രിമാരായ വി.എൻ. വാസവനും റോഷി അഗസ്റ്റിനും നേതൃത്വം നൽകിയ അദാലത്ത് ലാലിച്ചന് പരാതി പരിഗണിച്ച് പരിഹാരനടപടിക്ക് വഴിയൊരുക്കിയതും. വൃക്കരോഗിയായ തിടനാട് സ്വദേശി കെ.ജി. ബാബുവിന് എപിഎൽ കാർഡിന്റെ പേരിൽ ഇനി സൗജന്യ ചികിത്സാനുകൂല്യങ്ങൾ മുടങ്ങില്ല. മീനച്ചിൽ താലൂക്കുതല അദാലത്തിൽ ബാബുവിനുള്ള മുൻഗണനാ റേഷൻ കാർഡ് സഹകരണ – രജിസ്‌ട്രേഷൻ മന്ത്രി വി.എൻ വാസവനിൽ നിന്നും നേരിട്ടേറ്റ് വാങ്ങി. നാലു വർഷമായി വൃക്കരോഗിയായ ബാബുവിന് ആഴ്ചയിൽ മൂന്ന് തവണ ഡയാലിസിസ് ആവശ്യമാണ്. ബാബുവിന്റെയും കുടുംബത്തിന്റെയും…
Read More »