Local
-
എറണാകുളം സ്വദേശിയായ യുവാവ് അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയിൽ
അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പാലക്കുഴ പളനിൽകുംതടത്തിൽ ഉലഹന്നാൻ ജോണിന്റെ മകൻ ജോജി ജോൺ (40) ആണ് മരണപ്പെട്ടത്. പുലർച്ച ഇവിടെ എത്തിയ നാട്ടുകാരാണ് താഴെ ഒരാൾ കിടക്കുന്നതായി കണ്ടെത്തിയത്. ഇയാൾ സഞ്ചരിച്ചു എന്ന് കരുതപ്പെടുന്ന സ്കൂട്ടറും ഒപ്പം കരുതിയിരുന്ന ബാഗും കണ്ടെത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അടിമാലി പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. കലുങ്കിൽ ഇരുന്ന് ഉറങ്ങിയപ്പോൾ വഴുതി താഴേക്ക് വീണതാകാം എന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
Read More » -
വിവാഹ വാഗ്ദാനം നൽകി ലൈംഗിക പീഡനം. കൂടെ വീഡിയോയും പകർത്തി, പെൺകുട്ടി ഗർഭിണിയായതോടെ കൈയൊഴിഞ്ഞു; പീഡന വീരനായ ദന്തഡോക്ടർ അകത്തായി
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട 28 കാരിയായ വിദ്യാർഥിനിയെ വിവാഹ വാഗ്ദാനം നൽകി നിരവധി സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ച് ഗർഭിണിയാക്കുകയും ഒടുവിൽ കൈയൊഴിയുകയും ചെയ്തു എന്ന പരാതിയിൽ പ്രതി പിടിയിൽ. ആറ്റിങ്ങൽ ബോയ്സ് സ്കൂളിന് സമീപം സുബിനം ഹൗസിൽ സുബി എസ് നായർ എന്ന ദന്തഡോക്ടറാണ് അറസ്റ്റിലായത്. വർക്കല കവലയൂരിൽ സുബീസ് ഡെന്റൽ കെയർ എന്ന സ്ഥാപനം നടത്തുകയാണ് പ്രതി എന്നു പൊലീസ് പറഞ്ഞു. വിവാഹ വാഗ്ദാനം നൽകി വിഴിഞ്ഞം, കോവളം ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചശേഷം പകർത്തിയ വീഡിയോയുടെ പേരിൽ ഭീക്ഷണിപ്പെടുത്തി എന്നും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നുണ്ട്. ഒടുവിൽ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായപ്പോൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കി. വിവാഹ വാഗ്ദാനത്തിൽ നിന്നും ഇയാൾ പിൻമാറിയതോടെയാണ് പെൺകുട്ടി വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. പീഡന വീരനായ ദന്തഡോക്ടർക്കെതിരെ വേറെയും പരാതികൾ ഉയർന്നു വന്നിട്ടുണ്ട്.
Read More » -
മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 10-ാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. കാസർകോട് പെരുമ്പള ചാല കടവത്തെ അശ്റഫ് – ഫമീന ദമ്പതികളുടെ മകന്‍ ഉമര്‍ അഫ്ത്വാബുദ്ദീന്‍ (15) ആണ് മരിച്ചത്. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണ്ണെണ്ണ ഉള്ളില്‍ ചെന്ന നിലയില്‍ വിദ്യാര്‍ഥിയെ കണ്ടെത്തിയത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ മംഗ്‌ളൂറിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ (ചൊവ്വ) വൈകീട്ട് 4 മണിയോടെ മരണപ്പെടുകയായിരുന്നു. നായ്മാര്‍മൂല തന്‍ബീഉല്‍ ഇസ്ലാം ഹയര്‍ സെക്കൻ്ററി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. നാല് വിഷയത്തില്‍ പരീക്ഷ എഴുതിയതിന് ശേഷമാണ് അപ്രതീക്ഷിത വിടവാങ്ങല്‍. സഹോദരങ്ങള്‍: അഫീല, ഫാത്വിമ. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read More » -
കാഴ്ച പരിമിതിയുള്ള അര്‍ജുന് പഠനം മുടങ്ങില്ല, തൃശൂര്‍ ലോ കോളജില്‍ പ്രത്യേക സീറ്റ് അനുവദിച്ച് മന്ത്രി ആര്‍ ബിന്ദു
കാഴ്ചപരിമിതി നേരിടുന്ന തൃശൂര്‍ വിയ്യൂര്‍ സ്വദേശി അര്‍ജുന്‍ കെ കുമാറിന് നിയമ പഠനം മുടങ്ങാതിരിക്കാന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവിന്റെ സവിശേഷ ഇടപെടല്‍. എണാകുളം ലോ കോളേജില്‍ നിയമ പഠനത്തിന് എല്‍എല്‍എം സീറ്റ് ലഭിച്ചെങ്കിലും യാത്രാ പ്രശ്‌നം തന്റെ ഉന്നത പഠനത്തില്‍ ഇരുള്‍ വീഴ്ത്തുമോ എന്ന് ആശങ്കപ്പെട്ടിരിക്കുമ്പോഴാണ് പ്രതീക്ഷയുടെ വെളിച്ചമായി മന്ത്രി ബിന്ദുവിന്റെ ഇടപെടലുണ്ടായത്. എറണാകുളം കോളജില്‍ നിന്ന് തന്റെ പഠനം തൃശൂര്‍ ലോ കോളജിലേക്ക് മാറ്റിത്തരണമെന്നു കാണിച്ച് അര്‍ജുന്‍ മന്ത്രിക്ക് നിവേദനം നല്‍കിയതിനെ തുടര്‍ന്നായിരുന്നു ഈ ശ്രദ്ധേയമായ ഇടപെടല്‍. അര്‍ജുന്റെ പ്രശ്‌നത്തിന് പരിഹാരമായി തൃശൂര്‍ ലോ കോളജില്‍ കാഴ്ച പരിമിതി നേരിടുന്നവര്‍ക്കായി ഒരു സീറ്റ് സൃഷ്ടിക്കാന്‍ കാലിക്കറ്റ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ടാണ് മന്ത്രി ഇത് സാധ്യമാക്കിയത്. ഇക്കാര്യത്തില്‍ സര്‍വകലാശാല ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. തുടര്‍ന്ന് അര്‍ജുന്റെ പഠനം എറണാകുളത്ത് നിന്ന് തൃശൂര്‍ ലോ കോളജില്‍ പുതുതായി സൃഷ്ടിക്കപ്പെട്ട സീറ്റിലേക്ക് മാറ്റിക്കൊണ്ടുള്ള ഇത്തരവ് മന്ത്രി എത്രയും വേഗം തരപ്പെടുത്തി…
Read More » -
ഈ വനിതകൾ റിപ്പയർ ചെയ്യുന്നു മൊബൈൽ ഫോണും ഒപ്പം ജീവിതവും
വിരൽത്തുമ്പിൽ ലോകമൊതുങ്ങുന്ന സാങ്കേതികവിദ്യയുടെ സാധ്യതകൾ ഉപയോഗിച്ച് ജീവിതം കെട്ടിപ്പടുക്കാൻ ഒരുങ്ങുകയാണ് 18 യുവതികൾ. പുരുഷന്മാർ കൈയടക്കിയ മൊബൈൽ ഫോൺ റിപ്പയറിങ് ആൻഡ് സർവീസ് എന്ന തൊഴിൽ മേഖല കൈയടക്കിയാണ് കണ്ണൂർ മയ്യിൽ പഞ്ചായത്തിലെ വനിതകൾ ജീവിതവും റിപ്പയർ ചെയ്യാനൊരുങ്ങുന്നത്. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി യുവതികൾക്കായി നടപ്പാക്കിയ പദ്ധതിയിലൂടെയാണ് ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളായ പതിനെട്ട് വനിതകൾ മൊബൈൽ ഫോൺ റിപ്പയറിങ്ങിൽ പരിശീലനം പൂർത്തിയാക്കിയത്. കുടുംബശ്രീയിൽ ഉൾപ്പെടാത്ത 18 നും 40നും ഇടയിൽ പ്രായമുള്ള ബിരുദവും ബിരുദാന്തര ബിരുദവുമുള്ള തൊഴിൽ രഹിതരായ വനിതകളാണ് ഓക്സിലറി ഗ്രൂപ്പിലുള്ളത്. ദേശീയ ഗ്രാമീണ സ്വയം തൊഴിൽ പരിശീലനകേന്ദ്രത്തിലെ അധ്യാപകരായ ആനന്ദ്, അൻസാരി എന്നിവരുടെ നേതൃത്വത്തിൽ ഒരുമാസമായിരുന്നു പരിശീലനം. സോഫ്റ്റ്‌വെയർ, ഹാർഡ് വെയർ, ചിപ് ലെവൽ എന്നിവയിൽ പരിശീലനവും ലഭിച്ച ഇവർ ഏത് തരം ഫോണിന്റെയും ടാബുകൾ, സ്മാർട്ട് വച്ച് തുടങ്ങിയവയുടെയും കേടുപാടുകൾ പരിഹരിക്കും. പരിശീലനം പൂർത്തിയാക്കിയവർ രണ്ട് ടീമുകളായി തിരിഞ്ഞ് സ്വയം സംരംഭങ്ങൾക്ക് തയ്യാറെടുക്കുകയാണ്.…
Read More » -
മോഷ്ടിച്ച പെഴ്സ് തിരിച്ചു കൊടുത്ത് മാതൃകയായ കള്ളൻ
കഥയല്ലിത് ജീവിതം ! സത്യദേവ് (കാർട്ടൂണിസ്റ്റ്) ഈ പരമ്പരയിലെ 99 ശതമാനം കാർട്ടൂണുകളും കാർട്ടൂണിസ്റ്റിന്റെ ഭാവനാ സൃഷ്ടികൾ മാത്രമാണ്. ഇന്നത്തെ വരയാകട്ടെ ഇന്നലത്തെ അനുഭവത്തിന്റെ നേർസാക്ഷ്യവും. ബന്ധുവിന്റെ മരണാന്തര ചടങ്ങിനെത്തി തൊട്ടടുത്ത വീടിന്റെ വരാന്തയിൽ വിശ്രമിക്കുന്നതിനിടെ ആ വീട്ടിലെ സിറ്റൗട്ടിൽ വച്ച എന്റെ പേഴ്സ് നഷ്ടമായി. ഞങ്ങളെ കൂടാതെ അപ്പോൾ അവിടെയുണ്ടായിരുന്നത് അപരിചിതനായ ഒരാൾ മാത്രമായിരുന്നു. കാണാതായ പഴ്സിനു വേണ്ടി ഞങ്ങൾ തിരച്ചിൽ നടത്തുമ്പോഴേക്കും അയാളേ കാണാതായിരുന്നു. കുന്തം പോയാൽ കുടത്തിലും തപ്പണമെന്ന പ്രമാണപ്രകാരം, വീടിനു മുന്നിൽ പാർക്ക് ചെയ്ത കാറിന്റെ ചില്ലിനുള്ളിലൂടെ ഞാൻ നോക്കുമ്പോൾ ആ വ്യക്തി ഇതൊന്നുമറിയാതെ മൊബൈലിൽ നോക്കിയിരിക്കുന്നു. ചടങ്ങിൽ പങ്കെടുക്കാനെത്തിയ ചില ബന്ധുക്കളുടെ വണ്ടി നൽക്കാലത്തേക്ക് ഓടിക്കാനെത്തിയ ഡ്രൈവറാണ് കക്ഷി. ആളോട് പഴ്സിനെക്കുറിച്ചാരാഞ്ഞപ്പോൾ ‘കിട്ടിയാൽ ആരായാലും തരില്ലേ’ എന്ന ഒഴുക്കൻ മറുപടി. ‘പൈസയെക്കാൾ വിലപ്പെട്ട പലരേഖകളുമുള്ള പേഴ്സാണ്. കിട്ടിയില്ലെങ്കിൽ പൊലീസിൽ പരാതിപ്പെടാൻ പോവാണ്’ എന്ന എന്റെ മൈൽഡ് ഭീഷണി. ‘വേഗം പരാതി കൊടുക്കാൻ’ ആളിന്റെ കൗണ്ടർ.…
Read More » -
ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ് ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു
കാഞ്ഞിരപ്പള്ളി: പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂളിലെ ഓഫീസ് സ്റ്റാഫ് മനോജ് വർഗീസ്(47) ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലിക്കെ മരിച്ചു. സംസ്കാരം വീട്ടിലെ പ്രാർത്ഥനയ്ക്കു ശേഷം വൈകിട്ട് 4 മണിക്ക് പാമ്പാടി സൗത്ത് സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. പൊൻകുന്നം 19-ാം മൈലിൽ വച്ച് മാർച്ച് 10നാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിക്കെ ഇന്നലെ രാത്രി 11നായിരുന്നു അന്ത്യം. പാമ്പാടി കറ്റിക്കൽ പരേതനായ വർഗീസിൻ്റെ മകനാണ്. മാതാവ് തങ്കമ്മ. ഭാര്യ ബിൻസി, വിദ്യാർത്ഥികളായ രേഷ്മ, രഹ്‌ന, റോസ് എന്നിവർ മക്കൾ. സഹോദരങ്ങൾ കൊച്ചുമോൻ (എം.ബി.സി കോളജ് പീരുമേട്), ഷീബ (കാർഷിക വികസന ബാങ്ക് പാമ്പാടി).
Read More » -
കണ്ണിൽ മുളക് സ്‌പ്രേ അടിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു, തിരിച്ചുകിട്ടിയ സന്തോഷം പങ്കിട്ട് മറുനാടൻ തൊഴിലാളി
തലശ്ശേരി: താമസസ്ഥലത്ത് നിന്നും സൈക്കിളിൽ ജോലിക്ക് പോകുമ്പോൾ തട്ടിപ്പറിച്ച മൊബൈൽ ഫോൺ രണ്ടാംമാസം തിരിച്ചുകിട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് മറുനാടൻ തൊഴിലാളി. കൊളശ്ശേരിയിൽ കോഴിക്കടയിൽ ജോലിചെയ്യുന്ന കൊൽക്കത്ത മിഡ്‌നാപുർ സ്വദേശി സുൽത്താനെ ആക്രമിച്ച് ജനുവരി 17-ന് പുലർച്ചെയാണ് മൊബൈൽഫോൺ തട്ടിയെടുത്തത്. തലശ്ശേരി മുകുന്ദ് മല്ലർ റോഡിനു സമീപംവെച്ച് കണ്ണിൽ മുളക് സ്‌പ്രേ അടിച്ചാണ് ആക്രമിച്ചത്. കേസിലെ പ്രതി കേളകം അടയ്ക്കാത്തോട് സ്വദേശി നിഖിൽകുമാർ എന്ന അഖിലിനെ തലശ്ശേരി പോലീസ് ഫെബ്രുവരി 10-ന് അറസ്റ്റ് ചെയ്തിരുന്നു. പോലീസ് കോടതിയിൽ ഹാജരാക്കിയ ഫോൺ കഴിഞ്ഞ ദിവസം സുൽത്താന് ലഭിച്ചു. സംഭവദിവസം തന്നെ സഹായിച്ച സാമൂഹിക പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രത്തെ കണ്ട് സുൽത്താൻ സന്തോഷമറിയിച്ചു. മൻസൂറിനൊപ്പം സുൽത്താൻ തലശ്ശേരി പോലീസ് സ്റ്റേഷനിലെത്തി ഉദ്യോഗസ്ഥർക്കും നന്ദി പറഞ്ഞു.
Read More » -
യുവതിയുമായി അശ്ലീല ചാറ്റിങ് നടത്തിയ യുവാവിനെ തല്ലാൻ തന്ത്രപൂർവ്വം വിളിച്ച് വരുത്തി, കാറിലെത്തിയ വ്യക്തിയെ യുവതിയുടെ ബന്ധുക്കൾ ക്രൂരമായി മർദ്ദിച്ച് സ്റ്റേഷനിൽ എത്തിച്ചപ്പോൾ ആള് മാറി
എടപ്പാൾ: യുവതിക്ക് ഇസ്റ്റഗ്രാം വഴി അശ്ലീല വീഡിയോ അയച്ചവനെന്ന് തെറ്റിദ്ധരിച്ച് യുവതിയുടെ ബന്ധുക്കൾ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ ക്രൂരമായി മർദ്ദിച്ചു സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ യുവതിയുടെ ബന്ധുക്കൾ അടക്കം മൂന്ന് പേർക്കെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തു. വെള്ളിയാഴ്ച രാത്രി എടപ്പാൾ ഗോവിന്ദ തീയ്യേറ്ററിന് സമീപത്താണ് നാടകീയ സംഭവങ്ങൾ നടന്നത്. അണ്ണക്കംപാടുള്ള സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരൻ എരമംഗലം സ്വദേശിയായ യുവാവിന്റെ ഭാര്യക്ക് സോഷ്യൽ മീഡിയ വഴി അസ്ലീല വീഡിയൊ അയച്ചതിനെ തുടർന്ന് വീഡിയൊ അയച്ച ആളൊട് യുവതിയുടെ ഭർത്താവിന്റെ സഹോദരൻ യുവതിയാണെന്ന രീതിയിൽ മെസേജ് അയച്ച് എടപ്പാളിൽ എത്താൻ ആവശ്യപ്പെടുകയായിരുന്നു. ചുവന്ന പോളൊ കാറിൽ എടപ്പാളിലെത്താമെന്ന് അറിയിച്ചു. എരമംഗലം സ്വദേശിയായ യുവാവും സുഹൃത്തും ഗോവിന്ദ തീയേറ്ററിന് സമീപം കാത്ത് നിന്നു. ഇതിനിടയിൽ ചുവന്ന ഷിഫ്റ്റ് കാറിൽ ഇവിടെ എത്തിയ പടിഞ്ഞാറങ്ങാടി സ്വദേശിയായ യുവാവിനെ കാത്ത് നിന്നവർ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു. വിഷയത്തിൽ നാട്ടുകാർ ഇടപെട്ടതോടെ സ്ത്രീ വിഷയമാണെന്ന് അറിയിക്കുകയും കാറിലെത്തിയ യുവാവിന്റെ വീഡിയോ…
Read More » -
പാലക്കാട് മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച, കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി പരാതി
പാലക്കാട് കല്ലേപ്പുള്ളി മില്‍മ പ്ലാന്റില്‍ അമോണിയം വാതക ചോര്‍ച്ച. വാതകം ശ്വസിച്ച് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായി നാട്ടുകാര്‍ ആരോപിക്കുന്നു. ചുമ, ഛര്‍ദി, വയറുവേദന എന്നിവ ഉണ്ടായെന്നും ആശുപത്രിയില്‍ ചികിത്സ തേടിയെന്നും ഇവിടത്തെ കുട്ടികളും രക്ഷകർത്താക്കളും പറയുന്നു. നേരത്തെയും പല തവണ ഇതുപോലെ ഉണ്ടായിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു. അതേസമയം നേരിയ തോതില്‍ ഉണ്ടായ ചോര്‍ച്ച പരിഹരിച്ചു കഴിഞ്ഞു എന്നാണ് മില്‍മ നല്‍കുന്ന വിശദീകരണം. മൂന്ന് മാസം, ആറ് മാസം കൂടുമ്പോള്‍ പരിശോധിച്ച് അമോണിയം ലൈനുകള്‍ മാറ്റാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അപ്പോള്‍ ചെറിയ തോതിലുള്ള മണം ഉണ്ടാകാറുണ്ട്. ഇനി അറ്റകുറ്റപ്പണികള്‍ നടത്തുമ്പോള്‍ കൂടുതൽ ശ്രദ്ധിക്കാമെന്ന് അധികൃതര്‍ അറിയിച്ചു. കുറച്ചുകൂടി മുന്‍കരുതലെടുത്തും സമീപത്തെ ആളുകളെ കൂടി അറിയിച്ചുകൊണ്ടും നടപടികള്‍ കൈക്കൊള്ളാമെന്നും അധികൃതര്‍ വ്യക്തമാക്കി. അതേസമയം അമോണിയം പ്ലാന്റില്‍ നിന്നുള്ള ചോര്‍ച്ച ആളുകളെ ബാധിക്കാതിരിക്കാന്‍ വീടുകൾക്കു നേരെയുള്ള ഭാഗം കവര്‍ ചെയ്ത് കൊടുക്കണം എന്ന ആവശ്യം നാട്ടുകാര്‍ ഉന്നയിച്ചു
Read More »