LocalNEWS

ഇശല്‍ തേൻ കണം പെയ്തിറങ്ങിയ കല്യാണരാവ്, ഓർമകളിലെ മൊഞ്ചേറി മണവാട്ടിമാർ

    പ്രായത്തിന്റെ അവശതകള്‍ മറന്ന് 63 കാരിയായ പത്മിനിയമ്മ മണവാട്ടിയായി വേദിയിലെത്തി. ഒപ്പം ഒമ്പത് തോഴിമാരായ അമ്മൂമ്മമാരും. കവിളിലെ നുണക്കുഴികൾക്കും മുഖത്ത് വിരിഞ്ഞ നാണച്ചിരികൾക്കും പോയകാലത്തെ മധുര സ്മരണകൾ ഓളം വെട്ടുന്നുണ്ടായിരുന്നു. മാപ്പിള ഇശല്‍ പെയ്തിറങ്ങിയ കല്യാണരാവിന്റെ നിറവിലായിരുന്നു കഴിഞ്ഞ ദിവസത്തെ വയോജന കലോത്സവ സദസ്സ്.

ചെറുകുന്ന് പള്ളിക്കരയിലെ മൂന്ന് അയൽക്കൂട്ടങ്ങളാണ് ഒപ്പനയുമായി വേദിയിലെത്തിയത്. കിളിവീട്, സ്നേഹവീട്, കളിവീട് എന്നിങ്ങനെ മൂന്ന് അയൽക്കൂട്ടങ്ങളിൽ പത്മിനിയമ്മക്ക് പുറമേ ശാരദ, ഓമന, വിജയലക്ഷ്മി, നിർമല, രോഹിണി, അഖിനസ്, എറോണി, ഇഖ്നേഷ്യ എന്നിവരാണ് തോഴിമാരായി എത്തിയവർ.

എല്ലാവരും അറുപതിനും എഴുപതിനും മധ്യേ പ്രായമുള്ളവർ. പകൽ സമയങ്ങളിൽ തൊഴിലുറപ്പ് ജോലിക്ക് പോകുന്ന സംഘം രാത്രി സമയങ്ങളിലാണ് ഒപ്പനക്കായുള്ള പരിശീലനം നടത്തുക. ദിവസവും രാത്രി ഏഴുമുതൽ ഒമ്പതു വരെ പരിശീലനം നേടും. രണ്ടരമാസം കൊണ്ടാണ് ഒപ്പനയുടെ സ്റ്റെപ്പുകൾ പൂർണമായും പഠിച്ചെടുത്തത്. കെ. പ്രിൻസിയുടെ ശിക്ഷണത്തിലാണ് പരിശീലനം. ഇതിനോടകം നിരവധി വേദികളിൽ ഈ അമ്മൂമ്മക്കൂട്ടം ഒപ്പന അവതരിപ്പിച്ചു. ഇതുകൂടാതെ തിരുവാതിരയും കളിക്കുന്നുണ്ട്.

പ്രായത്തിന്റെ അവശതകൾ മറക്കാൻ വയോജനങ്ങള്‍ക്കായി ജില്ല പഞ്ചായത്തും സാമൂഹിക നീതി വകുപ്പുമാണ് വയോജന കലാമേള നടത്തിയത്. ഇതിൽ ഒപ്പനക്കു പുറമേ തിരുവാതിര, നാടൻപാട്ട് തുടങ്ങിയവയും നടത്തി. വയോജനങ്ങളുടെ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യം കൂടി മെച്ചപ്പെടുത്താനാണു കലോത്സവം.

പഞ്ചായത്തുകള്‍, ബ്ലോക്കുകള്‍ എന്നിവിടങ്ങളില്‍ വയോജന കലോത്സവം നടത്തി തെരെഞ്ഞെടുക്കുന്നവര്‍ക്കാണ് ജില്ല വയോജന കലോത്സവത്തില്‍ മാറ്റുരച്ചത്. ജില്ലയില്‍ ആദ്യമായാണ് വയോജന കലോത്സവം സംഘടിപ്പിച്ചത്. 60 വയസ്സ് കഴിഞ്ഞ സ്ത്രീകളും പുരുഷന്മാരുമായിരുന്നു വിവിധ മത്സരങ്ങളിലായി അരങ്ങിലെത്തിയത്.

ജില്ല പഞ്ചായത്തിലെ മുതിർന്ന അംഗങ്ങളായ വിജയൻ, തമ്പാൻ, കോങ്കി രവീന്ദ്രൻ, എം. രാഘവൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു

Back to top button
error: