Kerala
-
ദേശീയ പൗരത്വ രജിസ്റ്ററിനോ വോട്ടര്‍പട്ടിക പുതുക്കലിനോ വേണ്ടി മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റ് ചോദിച്ചാല്‍ ബി.ജെ.പി. നേതാക്കളെ കെട്ടിയിടുക’: ടിഎംസി നേതാവിന്റെ വിവാദപ്രസംഗം
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇലക്ടറല്‍ റോള്‍ പരിഷ്‌കരണത്തിനായുള്ള സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ സമയത്തോ അല്ലെങ്കില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ പരിശോധനയ്ക്ക് വേണ്ടിയോ ആരെങ്കിലും മാതാപിതാക്കളുടെ ജനന സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടാല്‍ പ്രാദേശിക ബി.ജെ.പി. നേതാക്കളെ കെട്ടിയിടാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടി.എം.സി.) ദേശീയ ജനറല്‍ സെക്രട്ടറിയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജി ഞെട്ടിക്കുന്ന പരാമര്‍ശം. എസ്.ഐ.ആര്‍. മൂലവും എന്‍.ആര്‍.സി. നടപടികളെക്കുറിച്ചുള്ള ഭയവും കാരണം ഇവിടെ പാനിഹട്ടിയില്‍ ആത്മഹത്യ ചെയ്‌തെന്ന് പറയപ്പെടുന്ന 57-കാരനായ പ്രദീപ് കര്‍ എന്നയാളുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ഈ പരാമര്‍ശം നടത്തിയത്. ഈ ‘പരിഭ്രാന്തിയുടെ അന്തരീക്ഷത്തിന്’ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ജ്ഞാനേഷ് കുമാറും ആണ് ഉത്തരവാദിയെന്നും അദ്ദേഹം ആരോപിച്ചു. ഇവര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘എന്‍.ആര്‍.സി.യെയും എസ്.ഐ.ആറിനെയും കുറിച്ചുള്ള ആശങ്ക കാരണമാണ് കര്‍ മരിച്ചത്. ഷായ്ക്കും കുമാറിനുമെതിരെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണം,’ അദ്ദേഹം പറഞ്ഞു.…
Read More » -
ഇൻ്റർനാഷണൽ പുലരി ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ് & എന്റർടൈൻമെന്റ് ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടി വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025 ———————————————– മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്) മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി) മികച്ച…
Read More » -
ഒന്നുമില്ല…സമരം തുടരാന്‍ തന്നെ ആശമാര്‍ ; പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷന്‍ ; 21,000 രൂപ ചോദിച്ചിടത്ത് പ്രതിമാസ ഓണറേറിയം കൂട്ടിയത് 1000 രൂപ
തിരുവനന്തപുരം: വാര്‍ത്താ സമ്മേളനത്തില്‍ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പി ക്കുന്നു എന്ന പ്രഖ്യാപനത്തിന് പിന്നാലെ സമരം തുടരാനുറച്ച് ആശമാര്‍. പരിമിത മായ തുയാണ് വര്‍ധിപ്പിച്ചതെന്നും ആവശ്യപ്പെട്ടത് 21000 രൂപയാണെന്നും അനുവദിച്ചത് എത്രയോ ചെറിയ തുകയായ 1000 രൂപയാണെന്നും കെഎഎച്ച്ഡബ്ല്യു വൈസ് പ്രസിഡന്റ് എസ് മിനി പറഞ്ഞു. വിരമിക്കല്‍ ആനുകൂല്യത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്നും അടിയന്തരമായി വിളിക്കുന്ന സംസ്ഥാന കമ്മിറ്റിയില്‍ ചര്‍ച്ച നടത്തുമെന്നും മിനി വ്യക്തമാക്കി. സമരം തുടരാന്‍ തന്നെയാണ് തീരുമാനമെന്നും എസ് മിനി കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ നിരവധി പ്രഖ്യാപനങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ക്ഷേമ പെന്‍ഷന്‍ 1600 രൂപയില്‍ നിന്ന് 400 രൂപ വര്‍ദ്ധിപ്പിച്ച് 2000 രൂപയാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. മറ്റ് സാമ്പത്തിക സഹായം കിട്ടാത്തവര്‍ക്ക് സ്ത്രീസുരക്ഷ പെന്‍ഷനും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിമാസം 1000 രൂപവീതമാണ് സ്ത്രീ സുരക്ഷ പെന്‍ഷനായി പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാണ്ട് 33.34 ലക്ഷം സ്ത്രീകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ആശ വര്‍ക്കര്‍മാരുടെ പ്രതിമാസ ഹോണറേറിയത്തില്‍…
Read More » -
പിഎം ശ്രീ തര്‍ക്കം: വിജയത്തിന്റെയോ പരാജയത്തിന്റെയോ കണക്കെടുക്കാന്‍ സിപിഐ ഇല്ല; ഇത് എല്‍ഡിഎഫിന്റെ വിജയം, മുഖ്യമന്ത്രി തീരുമാനം പറയുമെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സമവായ ചര്‍ച്ചകള്‍ക്ക് പിന്നാലെ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിക്കുമെന്ന് ബിനോയ് വിശ്വം. ഇടതുപക്ഷ ആശയത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിജയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ താത്ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്‍ഡിഎഫ് യോഗത്തിലെടുത്ത തീരുമാനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ മുഖ്യമന്ത്രി നേരിട്ടറിയിച്ചു. ഇതിന് പിന്നാലെ ഇന്ന് ചേരുന്ന നിര്‍ണായക മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാന്‍ സിപിഐ മന്ത്രിമാര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കി. തിരുവനന്തപുരത്ത് മന്ത്രിസഭാ യോഗം ചേരുകയാണ്. ഇതിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനാറിനായിരുന്നു പിഎം ശ്രീ ധാരണാപത്രം തയ്യാറാക്കിയത്. 22ന് ധാരണാപത്രം ഡല്‍ഹിയില്‍ എത്തിക്കുകയും 23ന് ഒപ്പിട്ട് തിരികെ എത്തിക്കുകയും ചെയ്തു. സിപിഐഎം സംസ്ഥാന ദേശീയ ജനറല്‍ സെക്രട്ടറി…
Read More » -
കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു ; ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു, ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍
കൊച്ചി: ഹാല്‍ സിനിമയ്‌ക്കെതിരേ ആര്‍എസ്എസ് രംഗത്ത് വന്നു. സിനിമ സംഘടനയെ മോശമായി ചിത്രീകരിക്കുന്നെന്നും മത – സാമൂഹിക ഐക്യം തകര്‍ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന സിനിമയെന്നും ആക്ഷേപം. ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതി യില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആര്‍എസ്എസ് കക്ഷി ചേര്‍ന്നു. മത-സാമൂഹിക ഐക്യം തകര്‍ക്കുന്നതാണ് ഉള്ളടക്കമെന്ന് പറയുന്നു. ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും ആര്‍എസ്എസിനെ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നതായും പറയുന്നു. കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു. ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തില്‍ തകര്‍ക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോര്‍ഡ് നിറവേറ്റിയതെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആര്‍എസ്എസ് നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി…
Read More » -
ഒമ്പത് വര്‍ഷമായി പിണറായി ഇതുവരെ കാണാത്തതരം സിപിഐ ; ഒറ്റക്കെട്ടായി നിന്നപ്പോള്‍ സിപിഐഎമ്മിന് കീഴടങ്ങേണ്ടി വന്നു ; മന്ത്രിമാര്‍ രാജി വെയ്ക്കുമെന്നായപ്പോള്‍ രക്ഷയില്ലാതായി
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരേ സിപിഐ യുടെ പ്രതിരോധത്തിന് മുന്നില്‍ ഒടുവില്‍ പിണറായിക്ക് കീഴടങ്ങേണ്ടി വന്നു. രാജയും ബിനോയിയും രാജനും പ്രസാജും അനിലും ചിഞ്ചുറാണിയും മുതല്‍ എവൈഎഫ്-എഐഎസ്എഫ് നേതാക്കള്‍ വരെ ചങ്കുറപ്പോടെ ഒറ്റക്കെട്ടായി വിഷയത്തില്‍ അണിനിരന്നത് സിപിഎമ്മിന് വലിയ അടിയായിപ്പോയി. എല്‍ഡിഎഫ് സര്‍ക്കാരന്റെ രണ്ട് പിണറായി സര്‍ക്കാര്‍ വന്നിട്ട് ഇത്തരമൊരു പ്രതിസന്ധി ഇതാദ്യമായിരുന്നു. സിപിഐയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാടിന് മുന്നിലാണ് മുഖ്യമന്ത്രിക്കും സിപിഎമ്മിനും മുട്ടുമടക്കേണ്ടിവന്നത്. സര്‍ക്കാറിന്റെ നിലനില്പ് തന്നെ അപകടത്തിലായതോടെയാണ് ഫണ്ടല്ല, ആശയമാണ് പ്രധാനമെന്ന സിപിഐ സമീപനത്തിലേക്ക് ഒടുവില്‍ സിപിഎം എത്തുകയായിരുന്നു. ആര്‍എസ്എസ് നയത്തിന് കീഴടങ്ങിയതിലായിരുന്നു സിപിഐയുടെ രോഷം. ദേശീയതലത്തില്‍ ഇടത് പാര്‍ട്ടികള്‍ ഒരുമിച്ച് എതിര്‍ത്ത വിവാദപദ്ധതിയില്‍ രഹസ്യമായി സിപിഎം കീഴടങ്ങിയത് സഹിക്കാവുന്നതിലപ്പുറമായി സിപിഐക്ക്. സെക്രട്ടറിയേറ്റ് യോഗത്തില്‍ മന്ത്രിമാര്‍ രാജിക്ക് തയ്യാറായതോടെയാണ് സിപിഐഎം അപകടം മണത്തത്. വിദേശത്ത് നിന്ന് മുഖ്യമന്ത്രി എത്തിയാല്‍ എല്ലാം തീരുമെന്നായിരുന്നു സിപിഎമ്മിന്റെ വിശ്വാസം. പക്ഷേ ആലപ്പുഴ ഗസ്റ്റ് ഹൗസിലെ ഒരു മണിക്കൂര്‍ ചര്‍ച്ചയില്‍ പിണറായി…
Read More » -
പിഎം ശ്രീ വിഷയത്തിനു പിന്നാലെ കാര്‍ഷിക യൂണിവേഴ്‌സിറ്റി ഫീസ് വര്‍ധനയില്‍ പോരു കടുപ്പിച്ച് എസ്എഫ്‌ഐയും എഐഎസ്എഫും; കാമ്പസില്‍ എത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐ നേതാക്കളുടെ ട്യൂഷന്‍ വേണ്ടെന്ന് സിപിഐയുടെ വിദ്യാര്‍ഥി സംഘടന; ‘പ്രചരിപ്പിക്കുന്നത് വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍’
തൃശൂര്‍: പിഎം ശ്രീവിഷയത്തില്‍ സിപിഐയുമായി സിപിഎം അനുരഞ്ജനത്തില്‍ എത്തിയിട്ടും കാര്‍ഷിക സര്‍വകലാശാല വിഷയത്തില്‍ പോരു കടുപ്പിച്ച് വിദ്യാര്‍ഥി സംഘടനകള്‍. എഐഎസ്എഫിനെ കാര്‍ഷിക സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് അറിയാമെന്നും കാമ്പസിലെത്തിയാല്‍ വഴിതെറ്റുന്ന എസ്എഫ്‌ഐയുടെ ട്യൂഷന്‍ ആവശ്യമില്ലെന്നും എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.എ. അഖിലേഷ് പ്രസ്താവനയിലൂടെ അറിയിച്ചു. എസ്എഫ്‌ഐ നേതാക്കള്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്കു മുന്നില്‍ വിളിച്ചു പറയുന്നതെന്നും എഐഎസ്എഫ് ആരോപിക്കുന്നു. പ്രസ്താവനയുടെ പൂര്‍ണരൂപം SFI- AISF സഖ്യം കാര്‍ഷികസര്‍വ്വകലാശാല ഭരിക്കുന്നത് AISF എടുത്ത രാഷ്ട്രീയനിലപാടാണ്. പുതിയ സെക്രട്ടറിക്ക് ആദ്യമായി ഉപ്പും അത് വെക്കാന്‍ കലവും കൊടുത്തത് AISF . എഐഎസ്എഫിനെ കാര്‍ഷിക സര്‍വ്വകലാശലയിലെ വിദ്യാര്‍ത്ഥികള്‍ക്കറിയാം യൂണിവേഴ്‌സിറ്റിക്ക് അകത്തുകയറിയാല്‍ വഴിതെറ്റുന്ന SFI നേതാക്കളുടെ ട്യൂഷ്യന്‍വേണ്ട. പി എം ശ്രീ വിഷയത്തിലെ രാഷ്രീയ പാപ്പരത്വം മറച്ചുവെക്കാന്‍ നടത്തുന്ന നാടകത്തിന്റെ ഭാഗമാണ് പരിഹരിക്കപ്പെടും എന്ന് ഉറപ്പായ കാര്‍ഷിക സര്‍വ്വകലാശാല ഫീസ് വിഷയം. ക്യാമ്പസ് ക്ലാസ്സ്‌ക്യാമ്പയനിയില്‍ പറയാറുള്ള എട്ടുകാലി മമ്മൂജ് പ്രയോഗം വീണ്ടുംആവര്‍ത്തിക്കാതെവയ്യ. കാര്‍ഷിക സര്‍വ്വകലാശാല…
Read More » -
പിഎം ശ്രീ വിഷയത്തില്‍ സിപിഐ അയയുന്നു; പദ്ധതി തല്‍ക്കാലം മരവിപ്പിക്കാമെന്ന ഉറപ്പില്‍ സഹകരിക്കും; തെരഞ്ഞെടുപ്പ് അടുത്തിരിക്കേ മുന്നണിയെ പ്രതിസന്ധിയില്‍ ആക്കരുതെന്നും അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ വാദം
തിരുവനന്തപുരം: പിഎം ശ്രീ വിഷയത്തില്‍ സിപിഐയുടെ എതിര്‍പ്പ് അയയുന്നു. മുന്നണിയെയും പാര്‍ട്ടിയെയും കടുത്ത പ്രതിസന്ധിയിലാക്കിയ സിപിഐയുടെ നിലപാട് കഴിഞ്ഞ ഒരാഴ്ചയായി വലിയ ചര്‍ച്ചയായിരുന്നു. നടപടികള്‍ മരവിപ്പിക്കുന്നതിനൊപ്പം ഭാവിയില്‍ ചര്‍ച്ചചെയ്തു തീരുമാനിക്കാമെന്ന ഉറപ്പിലാണ് സിപിഐയുടെ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റില്‍ തീരുമാനമായത്. കേന്ദ്രത്തിന് കത്തയയ്ക്കാമെന്ന സമവായം സിപിഐക്ക് മുന്നില്‍ വയ്ക്കാനാണു സിപിഎമ്മിന്റെ നീക്കം. വിഷയം ചര്‍ച്ച ചെയ്യാനായി മുന്നണി യോഗവും ഉടന്‍ വിളിക്കും. എന്നാല്‍ കരാര്‍ അതേപടി തുടരുമെങ്കിലും മാനദണ്ഡങ്ങളില്‍ ഇളവ് മാത്രമായിരിക്കും ആവശ്യപ്പെടുക. ഇക്കാര്യത്തില്‍ പിന്നീടുള്ള തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. പിഎം ശ്രീയുമായി ബന്ധപ്പെട്ട് സിപിഐ ഉടക്ക് തുടരുന്നതിനിടെയാണ് സിപിഎമ്മിന്റെ പുനരാലോചനയെന്നതാണ് പ്രസക്തമാവുന്നത്. ഡി രാജയുമായി എംഎ ബേബി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടുണ്ട്. കേരളത്തിലെ നേതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഡി രാജയെ ഫോണില്‍ വിളിച്ചത്. ചര്‍ച്ചകളില്‍ പ്രതീക്ഷയുണ്ടെന്ന് സൂചിപ്പിച്ച് ദേശീയ നേതാക്കളും രംഗത്തെത്തി. കത്ത് അയച്ച് രാഷ്ട്രീയ തീരുമാനം പ്രഖ്യാപിച്ചാല്‍ സിപിഐ വഴങ്ങുമെന്നാണ് സൂചന. ഡി രാജയെ എംഎ ബേബി ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രത്തിനു…
Read More » -
‘മുഹമ്മദ് ഷിയാസും ദീപ്തി മേരി വര്‍ഗീസും ചേര്‍ന്നു കലൂര്‍ സ്‌റ്റേഡിയം നശിപ്പിച്ചു’; സ്‌റ്റേഡിയം നവീകരണത്തില്‍ കുറിപ്പുമായി സിപിഎം; ‘സ്‌റ്റേഡിയത്തിലെ സാധന സാമഗ്രികള്‍ നശിപ്പിച്ചത് പ്രതിഷേധാര്‍ഹം; അര്‍ജന്റീന ടീമിനെ സ്വീകരിക്കാനുള്ള സാഹചര്യമൊരുക്കണം; കോണ്‍ഗ്രസ് രാഷ്ട്രീയം കലര്‍ത്തുന്നു’
കൊച്ചി: അര്‍ജന്റീനയുമായുള്ള ഫുട്‌ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയം സ്‌പോണ്‍സര്‍ ആന്റോ അഗസ്റ്റിന് വിട്ടുനല്‍കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത് കരാര്‍ പോലും ഒപ്പിടാതെയാണെന്ന ആരോപണങ്ങള്‍ക്കിടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ സിപിഎം രംഗത്ത്. കരാറില്ലാതെ സ്‌റ്റേഡിയം സ്‌പോണ്‍സര്‍ക്കു വിട്ടു നല്‍കി കോടികള്‍ ചെലവിട്ടുള്ള നിര്‍മാണം നടത്തിയത് വിവാദമായിരുന്നു. സ്റ്റേഡിയം നവീകരണത്തിലെ വിവാദങ്ങള്‍ക്കിടെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ സ്റ്റേഡിയത്തിലേക്ക് കയറിയത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഇതേക്കുറിച്ചുള്ള സിപിഎമ്മിന്റെ പ്രതികരണമാണ് പുറത്തുവന്നത്. മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വര്‍ഗീസിന്റെയും നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികള്‍ നശിപ്പിച്ചതുമായ നടപടികള്‍ തികച്ചും പ്രതിഷേധാര്‍ഹമാണെന്നാണ് ഇവര്‍ പറയുന്നുന്നത്. പൊതുമുതല്‍ നശിപ്പിക്കുന്ന കോണ്‍ഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവര്‍ത്തികള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു. കുറിപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കലൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം തകര്‍ക്കാനുള്ള കോണ്‍ഗ്രസ് നടപടികളില്‍ അപലപിക്കുക. അന്താരാഷ്ട്ര സൗഹൃദ…
Read More » -
ഗ്ലോബൽ ആയുർവേദ സമ്മിറ്റ് ആൻഡ് എക്‌സ്‌പോയും കേരള ഹെൽത്ത് ടൂറിസം– അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും 30, 31 തിയതികളിൽ
കൊച്ചി: കേരളത്തെ ലോകത്തിനു മുന്നിൽ ഒരു സമ്പൂർണ്ണ ഹെൽത്ത് കെയർ കേന്ദ്രമായി അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (CII) കേരള സംഘടിപ്പിക്കുന്ന ഏഴാമത് ഗ്ലോബൽ ആയുർവേദ സമ്മിറ്റ് & എക്‌സ്‌പോയും പന്ത്രണ്ടാമത് കേരള ഹെൽത്ത് ടൂറിസം – അന്താരാഷ്ട്ര കോൺഫറൻസും പ്രദർശനവും 2025 ഒക്ടോബർ 30, 31 തീയതികളിൽ അങ്കമാലിയിലെ അഡ്ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും. 30 ന് രാവിലെ 9.30 മണിക്ക് നടക്കുന്ന ഉദ്ഘാടനം സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പ്രതാപ് റാവു ജാദവ് മുഖ്യാതിഥിയും വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി രാജീവ് ഗസ്റ്റ് ഓഫ് ഓണറും ആകും. 15 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം, മെഡിക്കൽ വാല്യൂ ടൂറിസത്തിനും ഹോളിസ്റ്റിക് വെൽനസിനുമുള്ള ലോകോത്തര കേന്ദ്രമായി കേരളത്തെ ഉയർത്തിക്കാട്ടാൻ ലക്ഷ്യമിടുന്നു. കേരള സർക്കാരിന്റെ ടൂറിസം, ആരോഗ്യം, വ്യവസായം വകുപ്പുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
Read More »